Skip to main content

وَلَآ اَقُوْلُ لَكُمْ عِنْدِيْ خَزَاۤىِٕنُ اللّٰهِ وَلَآ اَعْلَمُ الْغَيْبَ وَلَآ اَقُوْلُ اِنِّيْ مَلَكٌ وَّلَآ اَقُوْلُ لِلَّذِيْنَ تَزْدَرِيْٓ اَعْيُنُكُمْ لَنْ يُّؤْتِيَهُمُ اللّٰهُ خَيْرًا ۗ اَللّٰهُ اَعْلَمُ بِمَا فِيْٓ اَنْفُسِهِمْ ۚاِنِّيْٓ اِذًا لَّمِنَ الظّٰلِمِيْنَ  ( هود: ٣١ )

walā aqūlu
وَلَآ أَقُولُ
ഞാന്‍ പറയുന്നുമില്ല
lakum
لَكُمْ
നിങ്ങളോടു
ʿindī
عِندِى
എന്‍റെ പക്കലുണ്ടെന്നു
khazāinu
خَزَآئِنُ
ഖജനാക്കള്‍, ഭണ്ഡാരങ്ങള്‍
l-lahi
ٱللَّهِ
അല്ലാഹുവിന്‍റെ
walā aʿlamu
وَلَآ أَعْلَمُ
ഞാന്‍ അറിയുന്നുമില്ല
l-ghayba
ٱلْغَيْبَ
അദൃശ്യം, മറഞ്ഞ കാര്യം
walā aqūlu
وَلَآ أَقُولُ
ഞാന്‍ പറയുന്നുമില്ല
innī malakun
إِنِّى مَلَكٌ
ഞാന്‍ മലക്കാണെന്നു
walā aqūlu
وَلَآ أَقُولُ
ഞാന്‍ പറയുന്നുമില്ല
lilladhīna tazdarī
لِلَّذِينَ تَزْدَرِىٓ
അവഗണിക്കുന്ന (നിസ്സാരമാക്കുന്ന)വരെപ്പറ്റി
aʿyunukum
أَعْيُنُكُمْ
നിങ്ങളുടെ കണ്ണുകള്‍
lan yu'tiyahumu
لَن يُؤْتِيَهُمُ
അവര്‍ക്കു നല്‍ കുകയേ ഇല്ലെന്നു
l-lahu
ٱللَّهُ
അല്ലാഹു
khayran
خَيْرًاۖ
ഗുണം, ഒരു നന്മയും
l-lahu aʿlamu
ٱللَّهُ أَعْلَمُ
അല്ലാഹു നല്ലവണ്ണം (ഏറ്റം) അറി യുന്നവനാണു
bimā
بِمَا
യാതൊന്നിനെപ്പറ്റി
fī anfusihim
فِىٓ أَنفُسِهِمْۖ
അവരുടെ സ്വന്തങ്ങളിലുള്ള (മനസ്സിലുള്ള)
innī
إِنِّىٓ
നിശ്ച യമായും ഞാന്‍
idhan
إِذًا
അപ്പോള്‍, എന്നാല്‍, എങ്കില്‍
lamina l-ẓālimīna
لَّمِنَ ٱلظَّٰلِمِينَ
അക്രമികളില്‍പെട്ടവന്‍ തന്നെ.

''അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ വശമുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. എനിക്ക് അഭൗതിക കാര്യങ്ങളറിയുകയുമില്ല. ഞാന്‍ മലക്കാണെന്നു വാദിക്കുന്നുമില്ല. നിങ്ങളുടെ കണ്ണില്‍ നിസ്സാരരായി കാണുന്നവര്‍ക്ക് അല്ലാഹു യാതൊരു ഗുണവും നല്‍കുകയില്ല എന്നു പറയാനും ഞാനില്ല. അവരുടെ മനസ്സുകളിലുള്ളത് നന്നായറിയുന്നവന്‍ അല്ലാഹുവാണ്. ഇതൊന്നുമംഗീകരിക്കുന്നില്ലെങ്കില്‍ ഞാന്‍ അതിക്രമികളില്‍പെട്ടവനായിത്തീരും; തീര്‍ച്ച.''

തഫ്സീര്‍

قَالُوْا يٰنُوْحُ قَدْ جَادَلْتَنَا فَاَ كْثَرْتَ جِدَالَنَا فَأْتِنَا بِمَا تَعِدُنَآ اِنْ كُنْتَ مِنَ الصّٰدِقِيْنَ  ( هود: ٣٢ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
yānūḥu
يَٰنُوحُ
നൂഹേ
qad jādaltanā
قَدْ جَٰدَلْتَنَا
ഞങ്ങളോടു നീ തര്‍ക്കം നടത്തിക്കഴിഞ്ഞു, തര്‍ക്കി ച്ചിട്ടുണ്ട്‌
fa-aktharta
فَأَكْثَرْتَ
അങ്ങിനെ നീ വര്‍ദ്ധിപ്പിച്ചു
jidālanā
جِدَٰلَنَا
ഞങ്ങളോടുള്ള തര്‍ക്കം
fatinā
فَأْتِنَا
എനി നീ ഞങ്ങള്‍ക്കു വാ, കൊണ്ടുവാ
bimā taʿidunā
بِمَا تَعِدُنَآ
നീ ഞങ്ങളെ താക്കീതു ചെയ്യുന്നതുമായി, വാഗ്ദത്തം ചെയ്യുന്നതു
in kunta
إِن كُنتَ
നീ ആണെങ്കില്‍
mina l-ṣādiqīna
مِنَ ٱلصَّٰدِقِينَ
സത്യം പറയുന്നവരില്‍പെട്ട (വന്‍).

അവര്‍ പറഞ്ഞു: ''നൂഹേ, നീ ഞങ്ങളോട് തര്‍ക്കിച്ചു. വളരെക്കൂടുതലായി തര്‍ക്കിച്ചു. അതിനാല്‍ നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ശിക്ഷയിങ്ങ് കൊണ്ടുവരിക. നീ സത്യവാദിയാണെങ്കില്‍!''

തഫ്സീര്‍

قَالَ اِنَّمَا يَأْتِيْكُمْ بِهِ اللّٰهُ اِنْ شَاۤءَ وَمَآ اَنْتُمْ بِمُعْجِزِيْنَ  ( هود: ٣٣ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
innamā yatīkum
إِنَّمَا يَأْتِيكُم
നിങ്ങള്‍ക്കു വരും, കൊണ്ടുവരും
bihi
بِهِ
അതും കൊണ്ടു, അതിനെ
l-lahu
ٱللَّهُ
അല്ലാഹു (മാത്രം)
in shāa
إِن شَآءَ
അവന്‍ ഉദ്ദേശിച്ചാല്‍
wamā antum
وَمَآ أَنتُم
നിങ്ങളല്ല താനും
bimuʿ'jizīna
بِمُعْجِزِينَ
അശക്തരാക്കു ന്നവര്‍ (തോല്‍പിക്കുന്നവര്‍).

നൂഹ് പറഞ്ഞു: ''അല്ലാഹു ഇച്ഛിച്ചെങ്കില്‍ അവന്‍ തന്നെയാണ് നിങ്ങള്‍ക്കത് കൊണ്ടുവരിക. അപ്പോഴവനെ തോല്‍പിക്കാന്‍ നിങ്ങള്‍ക്കാവില്ല.

തഫ്സീര്‍

وَلَا يَنْفَعُكُمْ نُصْحِيْٓ اِنْ اَرَدْتُّ اَنْ اَنْصَحَ لَكُمْ اِنْ كَانَ اللّٰهُ يُرِيْدُ اَنْ يُّغْوِيَكُمْ ۗهُوَ رَبُّكُمْ ۗوَاِلَيْهِ تُرْجَعُوْنَۗ   ( هود: ٣٤ )

walā yanfaʿukum
وَلَا يَنفَعُكُمْ
നിങ്ങള്‍ക്കു ഉപയോഗം ചെയ്കയുമില്ല
nuṣ'ḥī
نُصْحِىٓ
എന്‍റെ ഉപദേശം, ഗുണകാംക്ഷ
in aradttu
إِنْ أَرَدتُّ
ഞാന്‍ ഉദ്ദേശിച്ചാല്‍
an anṣaḥa
أَنْ أَنصَحَ
ഞാന്‍ ഉപദേശിക്കുവാന്‍, ഗുണം കാംക്ഷിക്കുവാന്‍
lakum
لَكُمْ
നിങ്ങളെ, നിങ്ങള്‍ക്കു
in kāna
إِن كَانَ
ആണെങ്കില്‍
l-lahu
ٱللَّهُ
അല്ലാഹു
yurīdu
يُرِيدُ
ഉദ്ദേശിക്കുന്നു (വെങ്കില്‍)
an yugh'wiyakum
أَن يُغْوِيَكُمْۚ
നിങ്ങളെ വഴിപിഴവിലാക്കുവാന്‍
huwa
هُوَ
അവന്‍
rabbukum
رَبُّكُمْ
നിങ്ങളുടെ റബ്ബാണ്
wa-ilayhi
وَإِلَيْهِ
അവനിലേക്കുതന്നെ
tur'jaʿūna
تُرْجَعُونَ
നിങ്ങള്‍ മടക്കപ്പെടുന്നു.

''അല്ലാഹു നിങ്ങളെ വഴിതെറ്റിച്ചുകളയാനിച്ഛിക്കുന്നുവെങ്കില്‍ ഞാന്‍ നിങ്ങളെ എത്ര ഉപദേശിച്ചാലും ആ ഉപദേശം നിങ്ങള്‍ക്ക് ഉപകരിക്കുകയില്ല. അവനാണ് നിങ്ങളുടെ നാഥന്‍. അവങ്കലേക്കാണ് നിങ്ങള്‍ തിരിച്ചുചെല്ലേണ്ടത്.''

തഫ്സീര്‍

اَمْ يَقُوْلُوْنَ افْتَرٰىهُۗ قُلْ اِنِ افْتَرَيْتُهٗ فَعَلَيَّ اِجْرَامِيْ وَاَنَا۠ بَرِيْۤءٌ مِّمَّا تُجْرِمُوْنَ ࣖ   ( هود: ٣٥ )

am
أَمْ
അതല്ല, അഥവാ, അതോ
yaqūlūna
يَقُولُونَ
അവര്‍ പറയുന്നു(വോ)
if'tarāhu
ٱفْتَرَىٰهُۖ
അദ്ദേഹം അതു കെട്ടിച്ചമച്ചു വെന്നു
qul
قُلْ
പറയുക
ini if'taraytuhu
إِنِ ٱفْتَرَيْتُهُۥ
ഞാനതു കെട്ടിച്ചമച്ചുവെങ്കില്‍
faʿalayya
فَعَلَىَّ
എന്നാല്‍ എന്‍റെ മേലാണു
ij'rāmī
إِجْرَامِى
എന്‍റെ കുറ്റം ചെയ്യല്‍ (ഞാന്‍ ചെയ്ത കുറ്റം)
wa-anā
وَأَنَا۠
ഞാനാകട്ടെ, ഞാനും (തന്നെ)
barīon
بَرِىٓءٌ
(ബാധ്യത) ഒഴിവാ യവനാണ്
mimmā tuj'rimūna
مِّمَّا تُجْرِمُونَ
നിങ്ങള്‍ കുറ്റം ചെയ്തുകൊണ്ടിരിക്കുന്നതില്‍ നിന്നു.

നബിയേ, അതല്ല; 'അയാളിത് സ്വയം കെട്ടിച്ചമച്ചതാണെ'ന്നാണോ അവര്‍ പറയുന്നത്? പറയുക: ''ഞാനത് കെട്ടിച്ചമച്ചതാണെങ്കില്‍ എന്റെ പാപത്തിന്റെ ദോഷഫലം എനിക്കുതന്നെയായിരിക്കും. നിങ്ങള്‍ ചെയ്യുന്ന കുറ്റങ്ങളില്‍ നിന്ന് ഞാന്‍ തീര്‍ത്തും മുക്തനാണ്.''

തഫ്സീര്‍

وَاُوْحِيَ اِلٰى نُوْحٍ اَنَّهٗ لَنْ يُّؤْمِنَ مِنْ قَوْمِكَ اِلَّا مَنْ قَدْ اٰمَنَ فَلَا تَبْتَىِٕسْ بِمَا كَانُوْا يَفْعَلُوْنَۖ   ( هود: ٣٦ )

waūḥiya
وَأُوحِىَ
വഹ്-യു നല്‍കപ്പെട്ടു
ilā nūḥin
إِلَىٰ نُوحٍ
നൂഹിലേക്ക്, നൂഹിനു
annahu
أَنَّهُۥ
അതു (കാര്യം ആണ്) എന്നു
lan yu'mina
لَن يُؤْمِنَ
വിശ്വസിക്കുകയേ ഇല്ല
min qawmika
مِن قَوْمِكَ
നിന്‍റെ ജനതയില്‍ നിന്നു
illā man
إِلَّا مَن
യാതൊരുവരല്ലാതെ
qad āmana
قَدْ ءَامَنَ
വിശ്വസിച്ചുകഴിഞ്ഞ
falā tabta-is
فَلَا تَبْتَئِسْ
അതിനാല്‍ നീ സങ്കടപ്പേടേണ്ടാ, വിഷമപ്പെടരുത്
bimā kānū
بِمَا كَانُوا۟
അവരായി രിക്കുന്നതുകൊണ്ടു
yafʿalūna
يَفْعَلُونَ
അവര്‍ ചെയ്യുക, പ്രവര്‍ത്തിക്കുക.

നൂഹിന് ദിവ്യസന്ദേശം ലഭിച്ചു: നിന്റെ ജനതയില്‍ ഇതുവരെ വിശ്വസിച്ചുകഴിഞ്ഞവരല്ലാതെ ഇനിയാരും വിശ്വസിക്കുകയില്ല. അതിനാല്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെ സംബന്ധിച്ച് നീ സങ്കടപ്പെടേണ്ടതില്ല.

തഫ്സീര്‍

وَاصْنَعِ الْفُلْكَ بِاَعْيُنِنَا وَوَحْيِنَا وَلَا تُخَاطِبْنِيْ فِى الَّذِيْنَ ظَلَمُوْا ۚاِنَّهُمْ مُّغْرَقُوْنَ  ( هود: ٣٧ )

wa-iṣ'naʿi
وَٱصْنَعِ
ഉണ്ടാക്കുക (നിര്‍മ്മിക്കുക)യും ചെയ്യുക
l-ful'ka
ٱلْفُلْكَ
കപ്പല്‍
bi-aʿyuninā
بِأَعْيُنِنَا
നമ്മുടെ ദൃഷ്ടിയിലായി
wawaḥyinā
وَوَحْيِنَا
നമ്മുടെ വഹ്-യിലായും (വഹ്-യു പ്രകാരവും)
walā tukhāṭib'nī
وَلَا تُخَٰطِبْنِى
എന്നെ അഭിമുഖീകരിക്കുകയും ചെയ്യരുതു
fī alladhīna
فِى ٱلَّذِينَ
യാതൊരുവരില്‍, ഒരു കൂട്ടരുടെ കാര്യത്തില്‍
ẓalamū
ظَلَمُوٓا۟ۚ
അക്രം പ്രവര്‍ത്തിച്ച
innahum
إِنَّهُم
നിശ്ചയമായും അവര്‍
mugh'raqūna
مُّغْرَقُونَ
മുക്ക (മുക്കി നശിപ്പിക്ക) പ്പെടുന്നവരാകുന്നു.

നമ്മുടെ മേല്‍നോട്ടത്തിലും നമ്മുടെ നിര്‍ദേശമനുസരിച്ചും നീ കപ്പലുണ്ടാക്കുക. അക്രമം കാണിച്ചവരുടെ കാര്യത്തില്‍ നീയെന്നോടൊന്നും പറയരുത്. അവര്‍ മുങ്ങിച്ചാവുകതന്നെ ചെയ്യും.

തഫ്സീര്‍

وَيَصْنَعُ الْفُلْكَۗ وَكُلَّمَا مَرَّ عَلَيْهِ مَلَاٌ مِّنْ قَوْمِهٖ سَخِرُوْا مِنْهُ ۗقَالَ اِنْ تَسْخَرُوْا مِنَّا فَاِنَّا نَسْخَرُ مِنْكُمْ كَمَا تَسْخَرُوْنَۗ   ( هود: ٣٨ )

wayaṣnaʿu
وَيَصْنَعُ
അദ്ദേഹം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു, നിര്‍മ്മിക്കുകയാണു
l-ful'ka
ٱلْفُلْكَ
കപ്പല്‍
wakullamā marra
وَكُلَّمَا مَرَّ
നട ക്കു (നടന്നു പോകു)മ്പോഴെല്ലാം
ʿalayhi
عَلَيْهِ
അദ്ദേഹത്തിലൂടെ (അടുക്കല്‍കൂടി)
mala-on
مَلَأٌ
ഒരു സംഘം, കൂട്ടക്കാ ര്‍
min qawmihi
مِّن قَوْمِهِۦ
അദ്ദേഹത്തിന്‍റെ ജനങ്ങളില്‍ നിന്നു
sakhirū
سَخِرُوا۟
അവര്‍ പരിഹസി (കളിയാ)ക്കുന്നതാണു
min'hu
مِنْهُۚ
അദ്ദേഹത്തെപ്പറ്റി
qāla
قَالَ
അദ്ദേഹം പറഞ്ഞു
in taskharū
إِن تَسْخَرُوا۟
നിങ്ങള്‍ പരിഹസിക്കുന്ന പക്ഷം
minnā
مِنَّا
ഞങ്ങളെപ്പ റ്റി
fa-innā
فَإِنَّا
എന്നാല്‍ നിശ്ചയമായും ഞങ്ങള്‍, നാം
naskharu
نَسْخَرُ
ഞങ്ങള്‍ പരിഹസിക്കും
minkum
مِنكُمْ
നിങ്ങളെപ്പറ്റി
kamā taskharūna
كَمَا تَسْخَرُونَ
നിങ്ങള്‍ പരിഹസിക്കുന്നതുപോലെ.

അദ്ദേഹം കപ്പലുണ്ടാക്കുന്നു. ആ ജനതയിലെ പ്രമാണിക്കൂട്ടം അദ്ദേഹത്തിനരികിലൂടെ നടന്നുപോയപ്പോഴെല്ലാം അദ്ദേഹത്തെ പരിഹസിച്ചു. അദ്ദേഹം പറഞ്ഞു: ''ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളെ പരിഹസിക്കുന്നു. ഒരുനാള്‍ നിങ്ങള്‍ പരിഹസിക്കുന്നപോലെ ഞങ്ങള്‍ നിങ്ങളെയും പരിഹസിക്കും.

തഫ്സീര്‍

فَسَوْفَ تَعْلَمُوْنَۙ مَنْ يَّأْتِيْهِ عَذَابٌ يُّخْزِيْهِ وَيَحِلُّ عَلَيْهِ عَذَابٌ مُّقِيْمٌ  ( هود: ٣٩ )

fasawfa
فَسَوْفَ
എന്നാല്‍ വഴിയെ, പിറകെ
taʿlamūna
تَعْلَمُونَ
നിങ്ങള്‍ അറിയും
man
مَن
ആര്‍, ആരാണു
yatīhi
يَأْتِيهِ
അവന്നു വ രും, തനിക്കു വരുന്നതു
ʿadhābun
عَذَابٌ
ശിക്ഷ, വല്ല ശിക്ഷയും
yukh'zīhi
يُخْزِيهِ
അവനെ അപമാനിക്കുന്ന, വഷളാക്കുന്ന
wayaḥillu
وَيَحِلُّ
ഇറങ്ങി വരുകയും
ʿalayhi
عَلَيْهِ
തന്‍റെ മേല്‍
ʿadhābun
عَذَابٌ
ശിക്ഷ
muqīmun
مُّقِيمٌ
നിലനില്‍ക്കുന്ന (മുറിയാത്ത).

''അപമാനകരമായ ശിക്ഷ ആര്‍ക്കാണ് വന്നെത്തുകയെന്നും സ്ഥിരമായ ശിക്ഷ ആരുടെ മേലാണ് വന്നു പതിക്കുകയെന്നും നിങ്ങള്‍ വൈകാതെ അറിയും.''

തഫ്സീര്‍

حَتّٰىٓ اِذَا جَاۤءَ اَمْرُنَا وَفَارَ التَّنُّوْرُۙ قُلْنَا احْمِلْ فِيْهَا مِنْ كُلٍّ زَوْجَيْنِ اثْنَيْنِ وَاَهْلَكَ اِلَّا مَنْ سَبَقَ عَلَيْهِ الْقَوْلُ وَمَنْ اٰمَنَ ۗوَمَآ اٰمَنَ مَعَهٗٓ اِلَّا قَلِيْلٌ  ( هود: ٤٠ )

ḥattā
حَتَّىٰٓ
അങ്ങനെ
idhā jāa
إِذَا جَآءَ
വന്നപ്പോള്‍
amrunā
أَمْرُنَا
നമ്മുടെ കല്‍പന, കാര്യം
wafāra
وَفَارَ
പൊട്ടി ഒഴുകുകയും,തിള ച്ചു മറിയുകയും
l-tanūru
ٱلتَّنُّورُ
അടുപ്പു, തീക്കൂടു
qul'nā
قُلْنَا
നാം പറഞ്ഞു
iḥ'mil
ٱحْمِلْ
വഹിക്കുക (കയറ്റുക)
fīhā
فِيهَا
അതില്‍
min kullin
مِن كُلٍّ
എല്ലാറ്റില്‍ നിന്നും
zawjayni
زَوْجَيْنِ
രണ്ടിണകളെ
ith'nayni
ٱثْنَيْنِ
(ഈ) രണ്ടു
wa-ahlaka
وَأَهْلَكَ
നിന്‍റെ ആള്‍ക്കാരെ (കുടുംബ ത്തെ - സ്വന്തക്കാരെ - വീട്ടുകാരെ)യും
illā man
إِلَّا مَن
യാതൊരുവരൊഴികെ
sabaqa ʿalayhi
سَبَقَ عَلَيْهِ
അവരുടെമേല്‍ മുന്‍ കഴിഞ്ഞിരിക്കുന്നു
l-qawlu
ٱلْقَوْلُ
വാക്കു, വാര്‍ത്ത
waman āmana
وَمَنْ ءَامَنَۚ
വിശ്വസിച്ചവരെയും
wamā āmana
وَمَآ ءَامَنَ
വിശ്വസിച്ചിട്ടുമില്ല, വിശ്വസിച്ചിട്ടില്ലതാനും
maʿahu
مَعَهُۥٓ
അദ്ദേഹമൊന്നിച്ചു
illā qalīlun
إِلَّا قَلِيلٌ
അല്‍പം (ആളുകള്‍) അല്ലാതെ.

അങ്ങനെ നമ്മുടെ വിധി വന്നു. അടുപ്പില്‍ ഉറവ പൊട്ടി. അപ്പോള്‍ നാം പറഞ്ഞു: ''എല്ലാ ജന്തുവര്‍ഗത്തില്‍നിന്നും ഈരണ്ടു ഇണകളെ അതില്‍ കയറ്റുക. നിന്റെ കുടുംബത്തെയും. നേരത്തെ തീരുമാന പ്രഖ്യാപനം ഉണ്ടായവരെയൊഴികെ. വിശ്വസിച്ചവരെയും കയറ്റുക.'' വളരെ കുറച്ചു പേരല്ലാതെ അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരായി ഉണ്ടായിരുന്നില്ല.

തഫ്സീര്‍