Skip to main content

وَاِنْ مِّنْكُمْ اِلَّا وَارِدُهَا ۚ كَانَ عَلٰى رَبِّكَ حَتْمًا مَّقْضِيًّا ۚ  ( مريم: ٧١ )

wa-in minkum
وَإِن مِّنكُمْ
നിങ്ങളില്‍ ഇല്ല
illā wāriduhā
إِلَّا وَارِدُهَاۚ
അതിനടുക്കല്‍ വരുന്നവരല്ലാതെ
kāna
كَانَ
അതാകുന്നു, അതായിരിക്കുന്നു
ʿalā rabbika
عَلَىٰ رَبِّكَ
നിന്‍റെ റബ്ബിന്‍റെ അടുക്കല്‍
ḥatman
حَتْمًا
അനിവാര്യം, (ഒഴിവില്ലാത്തതു)
maqḍiyyan
مَّقْضِيًّا
തീരുമാനം ചെയ്യപ്പെട്ടതു, വിധിക്കപ്പെട്ടതു

നിങ്ങളിലാരും തന്നെ നരകത്തീയിനടുത്ത് എത്താതിരിക്കില്ല. നിന്റെ നാഥന്റെ ഖണ്ഡിതവും നിര്‍ബന്ധപൂര്‍വം നടപ്പാക്കപ്പെടുന്നതുമായ തീരുമാനമാണിത്.

തഫ്സീര്‍

ثُمَّ نُنَجِّى الَّذِيْنَ اتَّقَوْا وَّنَذَرُ الظّٰلِمِيْنَ فِيْهَا جِثِيًّا   ( مريم: ٧٢ )

thumma
ثُمَّ
പിന്നീടു
nunajjī
نُنَجِّى
നാം രക്ഷപ്പെടുത്തുന്നതാണ്
alladhīna
ٱلَّذِينَ
യാതൊരു കൂട്ടരെ
ittaqaw
ٱتَّقَوا۟
അവര്‍ സൂക്ഷിച്ചു വന്നു, കാത്തുസൂക്ഷിച്ചു ( ഭയഭക്തികാണിച്ചു)
wanadharu
وَّنَذَرُ
നാം വിട്ടേക്കുകയും ചെയ്യും
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികളെ
fīhā
فِيهَا
അതില്‍
jithiyyan
جِثِيًّا
മുട്ടുകുത്തിയവരായികൊണ്ടു

പിന്നെ, സൂക്ഷ്മത പാലിച്ചിരുന്നവരെ നാം രക്ഷപ്പെടുത്തും. അക്രമികളെ മുട്ടിലിഴയുന്നവരായി നരകത്തീയില്‍ ഉപേക്ഷിക്കുകയും ചെയ്യും.

തഫ്സീര്‍

وَاِذَا تُتْلٰى عَلَيْهِمْ اٰيٰتُنَا بَيِّنٰتٍ قَالَ الَّذِيْنَ كَفَرُوْا لِلَّذِيْنَ اٰمَنُوْٓاۙ اَيُّ الْفَرِيْقَيْنِ خَيْرٌ مَّقَامًا وَّاَحْسَنُ نَدِيًّا   ( مريم: ٧٣ )

wa-idhā tut'lā
وَإِذَا تُتْلَىٰ
ഓതികേള്‍പ്പിക്കപ്പെട്ടാല്‍, ഓതിക്കൊടുക്കപ്പെട്ടാല്‍
ʿalayhim
عَلَيْهِمْ
അവര്‍ക്കു
āyātunā
ءَايَٰتُنَا
നമ്മുടെ ലക്ഷ്യങ്ങള്‍
bayyinātin
بَيِّنَٰتٍ
വ്യക്തമായ തെളിവുകളായിക്കൊണ്ട്
qāla
قَالَ
പറയുന്നതാണ്
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
lilladhīna āmanū
لِلَّذِينَ ءَامَنُوٓا۟
വിശ്വസിച്ചവരോട്
ayyu l-farīqayni
أَىُّ ٱلْفَرِيقَيْنِ
രണ്ടുവിഭാഗത്തില്‍ ഏതാണു, രണ്ടില്‍ ഏതു സംഘമാണ്
khayrun
خَيْرٌ
നല്ലതു, കൂടുതല്‍ നല്ലതു
maqāman
مَّقَامًا
സ്ഥാനത്തില്‍
wa-aḥsanu
وَأَحْسَنُ
കൂടുതല്‍ മെച്ചപ്പെട്ടതും, ഭംഗിയുള്ളതും
nadiyyan
نَدِيًّا
സഭ, യോഗം, സഭയില്‍

നമ്മുടെ സുവ്യക്തമായ വചനങ്ങള്‍ ഈ ജനത്തെ വായിച്ചുകേള്‍പ്പിക്കും. അപ്പോള്‍ സത്യനിഷേധികള്‍ സത്യവിശ്വാസികളോടു ചോദിക്കുന്നു: ''അല്ല, പറയൂ: നാം ഇരുകൂട്ടരില്‍ ആരാണ് ഉയര്‍ന്ന പദവിയുള്ളവര്‍? ആരുടെ സംഘമാണ് ഏറെ ഗംഭീരം?''

തഫ്സീര്‍

وَكَمْ اَهْلَكْنَا قَبْلَهُمْ مِّنْ قَرْنٍ هُمْ اَحْسَنُ اَثَاثًا وَّرِءْيًا   ( مريم: ٧٤ )

wakam
وَكَمْ
എത്ര, എത്രയോ
ahlaknā
أَهْلَكْنَا
നാം നശിപ്പിച്ചിരിക്കുന്നു
qablahum
قَبْلَهُم
അവരുടെ മുമ്പ്
min qarnin
مِّن قَرْنٍ
തലമുറകളെ, തലമുറയില്‍നിന്നു
hum
هُمْ
അവര്‍
aḥsanu
أَحْسَنُ
നല്ലവര്‍, മെച്ചപ്പെട്ടവരാണ്
athāthan
أَثَٰثًا
സാധനസാമഗ്രികള്‍, ഉപകരണങ്ങള്‍
wari'yan
وَرِءْيًا
കാണ്മാനും, കാഴ്ചയിലും

എന്നാല്‍ സാധന സാമഗ്രികളിലും ബാഹ്യപ്രതാപത്തിലും ഇവരേക്കാളേറെ മികച്ച എത്രയെത്ര തലമുറകളെയാണ് നാം ഇവര്‍ക്കു മുമ്പേ നശിപ്പിച്ചിട്ടുള്ളത്!

തഫ്സീര്‍

قُلْ مَنْ كَانَ فِى الضَّلٰلَةِ فَلْيَمْدُدْ لَهُ الرَّحْمٰنُ مَدًّا ەۚ حَتّٰىٓ اِذَا رَاَوْا مَا يُوْعَدُوْنَ اِمَّا الْعَذَابَ وَاِمَّا السَّاعَةَ ۗفَسَيَعْلَمُوْنَ مَنْ هُوَ شَرٌّ مَّكَانًا وَّاَضْعَفُ جُنْدًا  ( مريم: ٧٥ )

qul
قُلْ
പറയുക
man kāna
مَن كَانَ
ആരെങ്കിലും ആയെങ്കില്‍
fī l-ḍalālati
فِى ٱلضَّلَٰلَةِ
ദുര്‍മ്മാര്‍ഗ്ഗത്തില്‍, വഴിപിഴവില്‍
falyamdud
فَلْيَمْدُدْ
അയച്ചുകൊടുത്തുകൊള്ളട്ടെ
lahu
لَهُ
അവനു
l-raḥmānu
ٱلرَّحْمَٰنُ
പരമകാരുണികന്‍
maddan
مَدًّاۚ
ഒരു അയച്ചുകൊടുക്കല്‍ (അയച്ചയച്ചു)
ḥattā
حَتَّىٰٓ
അങ്ങനെ (ഇതുവരെ)
idhā ra-aw
إِذَا رَأَوْا۟
അവര്‍ കാണുന്നതായാല്‍, കാണുമ്പോള്‍
mā yūʿadūna
مَا يُوعَدُونَ
അവരോടുതാക്കീതു ചെയ്യപ്പെടുന്നതു
immā l-ʿadhāba
إِمَّا ٱلْعَذَابَ
ഒന്നുകില്‍ ശിക്ഷയെ
wa-immā l-sāʿata
وَإِمَّا ٱلسَّاعَةَ
ഒന്നുകില്‍ (അല്ലെങ്കില്‍) അന്ത്യസമയത്തെ
fasayaʿlamūna
فَسَيَعْلَمُونَ
അപ്പോള്‍ അവര്‍ അറിഞ്ഞുകൊള്ളും
man
مَنْ
ആരാണു, ഏതുകൂട്ടരാണു
huwa
هُوَ
അവര്‍ (അക്കൂട്ടര്‍) അവന്‍
sharrun
شَرٌّ
ചീത്തയായവര്‍, മോശപ്പെട്ടവര്‍
makānan
مَّكَانًا
സ്ഥാനം, സ്ഥാനത്തില്‍
wa-aḍʿafu
وَأَضْعَفُ
കൂടുതല്‍ ദുര്‍ബ്ബലരും ശക്തി കുറഞ്ഞവരും
jundan
جُندًا
സംഘം, പട്ടാളം (ജനസ്വാധീനം)

പറയുക: ദുര്‍മാര്‍ഗികളെ പരമകാരുണികനായ അല്ലാഹു നീട്ടിക്കൊണ്ടുപോകും. അങ്ങനെ അവരോട് വാഗ്ദാനം ചെയ്യുന്ന കാര്യം, അഥവാ ഒന്നുകില്‍ ദൈവശിക്ഷ, അല്ലെങ്കില്‍ അന്ത്യദിനം, നേരില്‍ കാണുമ്പോള്‍ അവരറിയുകതന്നെ ചെയ്യും; ആരാണ് മോശമായ അവസ്ഥയിലുള്ളതെന്ന്. ആരുടെ സൈന്യമാണ് ദുര്‍ബലമെന്നും.

തഫ്സീര്‍

وَيَزِيْدُ اللّٰهُ الَّذِيْنَ اهْتَدَوْا هُدًىۗ وَالْبٰقِيٰتُ الصّٰلِحٰتُ خَيْرٌ عِنْدَ رَبِّكَ ثَوَابًا وَّخَيْرٌ مَّرَدًّا   ( مريم: ٧٦ )

wayazīdu l-lahu
وَيَزِيدُ ٱللَّهُ
അല്ലാഹു വര്‍ദ്ധിപ്പിക്കും
alladhīna ih'tadaw
ٱلَّذِينَ ٱهْتَدَوْا۟
സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവര്‍ക്കു, സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍ക്കു
hudan
هُدًىۗ
സന്മാര്‍ഗ്ഗം (സന്മാര്‍ഗ്ഗബോധം)
wal-bāqiyātu
وَٱلْبَٰقِيَٰتُ
ശാശ്വത കര്‍മ്മങ്ങള്‍, നിലനില്‍ക്കുന്നവ
l-ṣāliḥātu
ٱلصَّٰلِحَٰتُ
നല്ലവ
khayrun
خَيْرٌ
ഉത്തമമാണ്, നല്ലതാണ്
ʿinda rabbika
عِندَ رَبِّكَ
നിന്‍റെ റബ്ബിന്‍റെ അടുക്കല്‍
thawāban
ثَوَابًا
പ്രതിഫലം
wakhayrun
وَخَيْرٌ
ഉത്തമവും, നല്ലതും
maraddan
مَّرَدًّا
പരിണാമം, മടക്കം, പര്യവസാനം

നേര്‍വഴി സ്വീകരിച്ചവര്‍ക്ക് അല്ലാഹു സന്മാര്‍ഗനിഷ്ഠ വര്‍ധിപ്പിച്ചുകൊടുക്കുന്നു. നശിക്കാതെ ബാക്കിനില്‍ക്കുന്ന സല്‍ക്കര്‍മങ്ങള്‍ക്കാണ് നിന്റെ നാഥന്റെ അടുത്ത് ഉത്തമമായ പ്രതിഫലമുള്ളത്. മെച്ചപ്പെട്ട പരിണതിയും അവയ്ക്കുതന്നെ.

തഫ്സീര്‍

اَفَرَاَيْتَ الَّذِيْ كَفَرَ بِاٰيٰتِنَا وَقَالَ لَاُوْتَيَنَّ مَالًا وَّوَلَدًا ۗ  ( مريم: ٧٧ )

afara-ayta
أَفَرَءَيْتَ
എന്നാല്‍ നീ കണ്ടുവോ
alladhī kafara
ٱلَّذِى كَفَرَ
അവിശ്വസിച്ചവനെ
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ലക്ഷ്യങ്ങളില്‍
waqāla
وَقَالَ
അവന്‍ പറയുകയും ചെയ്തു
laūtayanna
لَأُوتَيَنَّ
നിശ്ചയമായും എനിക്കു നല്‍കപ്പെടും
mālan
مَالًا
സ്വത്തും, ധനം
wawaladan
وَوَلَدًا
സന്താനവും, മക്കളും

നമ്മുടെ വചനങ്ങളെ നിഷേധിച്ചു തള്ളുകയും എന്നിട്ട് എനിക്കാണ് കൂടുതല്‍ സമ്പത്തും സന്താനങ്ങളും നല്‍കപ്പെടുകയെന്ന് വീമ്പു പറയുകയും ചെയ്യുന്നവനെ നീ കണ്ടിട്ടുണ്ടോ?

തഫ്സീര്‍

اَطَّلَعَ الْغَيْبَ اَمِ اتَّخَذَ عِنْدَ الرَّحْمٰنِ عَهْدًا ۙ  ( مريم: ٧٨ )

aṭṭalaʿa
أَطَّلَعَ
അവന്‍ നോക്കിക്കണ്ടുവോ
l-ghayba
ٱلْغَيْبَ
അദൃശ്യകാര്യം
ami
أَمِ
അഥവാ, അതോ, അല്ലാത്തപക്ഷം
ittakhadha
ٱتَّخَذَ
ഉണ്ടാക്കിയിരിക്കുന്നു (വോ)
ʿinda l-raḥmāni
عِندَ ٱلرَّحْمَٰنِ
പരമകാരുണികന്‍റെ അടുക്കല്‍
ʿahdan
عَهْدًا
വല്ല ഉടമ്പടിയും

അവന്‍ വല്ല അഭൗതിക കാര്യവും കണ്ടറിഞ്ഞിട്ടുണ്ടോ? അല്ലെങ്കില്‍ പരമകാരുണികനായ അല്ലാഹുവില്‍നിന്ന് വല്ല കരാറും അവന്‍ വാങ്ങിയിട്ടുണ്ടോ?

തഫ്സീര്‍

كَلَّاۗ سَنَكْتُبُ مَا يَقُوْلُ وَنَمُدُّ لَهٗ مِنَ الْعَذَابِ مَدًّا ۙ  ( مريم: ٧٩ )

kallā
كَلَّاۚ
അങ്ങിനെയില്ല
sanaktubu
سَنَكْتُبُ
നാം എഴുതുന്നതാണ്, രേഖപ്പെടുത്തുന്നതാണ്
mā yaqūlu
مَا يَقُولُ
അവന്‍ പറയുന്നത്
wanamuddu lahu
وَنَمُدُّ لَهُۥ
അവനു നാം കൂട്ടി (വര്‍ദ്ധിപ്പിച്ചു, നീട്ടി) കൊടുക്കുകയും ചെയ്യും
mina l-ʿadhābi
مِنَ ٱلْعَذَابِ
ശിക്ഷയില്‍നിന്നു
maddan
مَدًّا
ഒരു കൂട്ടല്‍, നീട്ടല്‍, വര്‍ദ്ധിപ്പിക്കല്‍

ഒരിക്കലുമില്ല. അവന്‍ പറയുന്നതൊക്കെ നാം രേഖപ്പെടുത്തുന്നുണ്ട്. അവന്നു നാം ശിക്ഷയുടെ കാഠിന്യം വര്‍ധിപ്പിക്കുകതന്നെ ചെയ്യും.

തഫ്സീര്‍

وَّنَرِثُهٗ مَا يَقُوْلُ وَيَأْتِيْنَا فَرْدًا   ( مريم: ٨٠ )

wanarithuhu
وَنَرِثُهُۥ
നാം അവനോട് അവകാശമെടുക്കുകയും ചെയ്യും
mā yaqūlu
مَا يَقُولُ
അവന്‍ പറയുന്നത്
wayatīnā
وَيَأْتِينَا
അവന്‍ നമ്മുടെ അടുക്കല്‍ വരുകയും ചെയ്യും
fardan
فَرْدًا
ഒറ്റയായി, ഒറ്റപ്പെട്ടവനായി

അവന്‍ തന്റേതായി എടുത്തുപറയുന്ന സാധനസാമഗ്രികളെല്ലാം നമ്മുടെ വരുതിയിലായിത്തീരും. പിന്നെ അവന്‍ ഏകനായി നമ്മുടെ അടുത്തുവരും.

തഫ്സീര്‍