Skip to main content

فَمَنْۢ بَدَّلَهٗ بَعْدَمَا سَمِعَهٗ فَاِنَّمَآ اِثْمُهٗ عَلَى الَّذِيْنَ يُبَدِّلُوْنَهٗ ۗ اِنَّ اللّٰهَ سَمِيْعٌ عَلِيْمٌ ۗ   ( البقرة: ١٨١ )

faman
فَمَنۢ
എന്നിട്ട് (എന്നാല്‍) ആരെങ്കിലും
baddalahu
بَدَّلَهُۥ
അതിനെ മാറ്റി മറിച്ചു, ഭേദഗതി വരുത്തി
baʿdamā
بَعْدَمَا
ശേഷം, പിറകെ
samiʿahu
سَمِعَهُۥ
അതവന്‍ കേട്ടതിന്‍റെ
fa-innamā ith'muhu
فَإِنَّمَآ إِثْمُهُۥ
എന്നാലതിന്‍റെ കുറ്റം (തന്നെ- മാത്രം)
ʿalā alladhīna
عَلَى ٱلَّذِينَ
യാതൊരുവരുടെ മേല്‍
yubaddilūnahu
يُبَدِّلُونَهُۥٓۚ
അവര്‍ അതിനെ മാറ്റി മറിക്കും
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
samīʿun
سَمِيعٌ
കേള്‍ക്കുന്നവനാണ്
ʿalīmun
عَلِيمٌ
അറിയുന്നവനാണ്

ഒസ്യത്ത് കേട്ടശേഷം ആരെങ്കിലും അത് മാറ്റിമറിച്ചാല്‍ കുറ്റം മാറ്റിമറിക്കുന്നവര്‍ക്കാണ്. നിസ്സംശയം, അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.

തഫ്സീര്‍

فَمَنْ خَافَ مِنْ مُّوْصٍ جَنَفًا اَوْ اِثْمًا فَاَصْلَحَ بَيْنَهُمْ فَلَآ اِثْمَ عَلَيْهِ ۗ اِنَّ اللّٰهَ غَفُوْرٌ رَّحِيْمٌ ࣖ   ( البقرة: ١٨٢ )

faman khāfa
فَمَنْ خَافَ
എന്നാല്‍ ആരെങ്കിലും ഭയപ്പെട്ടാല്‍
min mūṣin
مِن مُّوصٍ
വല്ല വസ്വിയ്യത്തുകാരനില്‍ (വസ്വിയ്യത്തു ചെയ്യുന്ന ഒരാളില്‍) നിന്ന്
janafan
جَنَفًا
വല്ല ചായ്‌വും, മറിവും,
aw ith'man
أَوْ إِثْمًا
അല്ലെങ്കില്‍ തെറ്റ്, പാപം
fa-aṣlaḥa
فَأَصْلَحَ
എന്നിട്ട് അവന്‍ നന്നാക്കി
baynahum
بَيْنَهُمْ
അവര്‍ക്കിടയില്‍
falā ith'ma
فَلَآ إِثْمَ
എന്നാല്‍ കുറ്റമില്ല
ʿalayhi
عَلَيْهِۚ
അവന്‍റെ മേല്‍,
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
കരുണാനിധിയാണ്

അഥവാ, ഒസ്യത്ത് ചെയ്തവനില്‍നിന്ന് വല്ല അനീതിയോ തെറ്റോ സംഭവിച്ചതായി ആരെങ്കിലും ആശങ്കിക്കുന്നുവെങ്കില്‍ അയാള്‍ ബന്ധപ്പെട്ടവര്‍ക്കിടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍ തെറ്റൊന്നുമില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِيْنَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُوْنَۙ  ( البقرة: ١٨٣ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ വിശ്വസിച്ചവരേ
kutiba
كُتِبَ
നിയമിക്ക (രേഖപ്പെടുത്ത) പ്പെട്ടിരിക്കുന്നു
ʿalaykumu
عَلَيْكُمُ
നിങ്ങളുടെ മേല്‍
l-ṣiyāmu
ٱلصِّيَامُ
നോമ്പുനോല്‍ക്കല്‍
kamā kutiba
كَمَا كُتِبَ
നിയമിക്കപ്പെട്ടതുപോലെ
ʿalā alladhīna min qablikum
عَلَى ٱلَّذِينَ مِن قَبْلِكُمْ
നിങ്ങളുടെ മുമ്പുള്ളവരുടെ മേല്‍
laʿallakum
لَعَلَّكُمْ
നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി
tattaqūna
تَتَّقُونَ
സൂക്ഷ്മത പാലിക്കും

വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പോലെത്തന്നെ. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍.

തഫ്സീര്‍

اَيَّامًا مَّعْدُوْدٰتٍۗ فَمَنْ كَانَ مِنْكُمْ مَّرِيْضًا اَوْ عَلٰى سَفَرٍ فَعِدَّةٌ مِّنْ اَيَّامٍ اُخَرَ ۗ وَعَلَى الَّذِيْنَ يُطِيْقُوْنَهٗ فِدْيَةٌ طَعَامُ مِسْكِيْنٍۗ فَمَنْ تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَّهٗ ۗ وَاَنْ تَصُوْمُوْا خَيْرٌ لَّكُمْ اِنْ كُنْتُمْ تَعْلَمُوْنَ   ( البقرة: ١٨٤ )

ayyāman
أَيَّامًا
ചില ദിവസങ്ങളില്‍
maʿdūdātin
مَّعْدُودَٰتٍۚ
എണ്ണപ്പെട്ട (എണ്ണം കണക്കാക്കപ്പെട്ട)
faman kāna
فَمَن كَانَ
എന്നാല്‍ ആരെങ്കിലുമായിരുന്നാല്‍
minkum
مِنكُم
നിങ്ങളില്‍ നിന്ന്
marīḍan
مَّرِيضًا
രോഗി
aw
أَوْ
അല്ലെങ്കില്‍
ʿalā safarin
عَلَىٰ سَفَرٍ
യാത്രയില്‍
faʿiddatun
فَعِدَّةٌ
എന്നാല്‍ (അപ്പോള്‍) എണ്ണം
min ayyāmin
مِّنْ أَيَّامٍ
ദിവസങ്ങളില്‍ നിന്ന്
ukhara
أُخَرَۚ
മറ്റുള്ള
waʿalā alladhīna
وَعَلَى ٱلَّذِينَ
യാതൊരുവരുടെ മേലുണ്ടായിരിക്കും
yuṭīqūnahu
يُطِيقُونَهُۥ
അതിന് സാധിപ്പുണ്ടാകും, അതിനവര്‍ക്ക് കഴിവുണ്ടായിത്തീരുന്നതാണ്
fid'yatun
فِدْيَةٌ
ഒരു തെണ്ടം (പ്രായശ്ചിത്തം)
ṭaʿāmu
طَعَامُ
(അതായത്) ഭക്ഷണം
mis'kīnin
مِسْكِينٍۖ
ഒരു സാധുവിന്‍റെ, പാവത്തിന്‍റെ
faman
فَمَن
എന്നാല്‍ ആര്‍, ആരെങ്കിലും
taṭawwaʿa
تَطَوَّعَ
സ്വമേധയാചെയ്തു, സ്വയം വഴിപ്പെട്ടു ചെയ്തു
khayran
خَيْرًا
വല്ല നന്മയും, നല്ല കാര്യം
fahuwa
فَهُوَ
എന്നാലത്
khayrun lahu
خَيْرٌ لَّهُۥۚ
അവന് ഗുണമാണ്, കൂടുതല്‍ നല്ലതാണ്
wa-an taṣūmū
وَأَن تَصُومُوا۟
നിങ്ങള്‍ നോമ്പുനോല്‍ക്കുന്നത്
khayrun lakum
خَيْرٌ لَّكُمْۖ
നിങ്ങള്‍ക്ക് ഉത്തമമാണ്, കൂടുതല്‍ നല്ലതാകുന്നു
in kuntum
إِن كُنتُمْ
നിങ്ങളാകുന്നുവെങ്കില്‍
taʿlamūna
تَعْلَمُونَ
നിങ്ങള്‍ അറിയും

നിര്‍ണിതമായ ഏതാനും ദിനങ്ങളില്‍. നിങ്ങളാരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കില്‍ മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം തികയ്ക്കണം. ഏറെ പ്രയാസത്തോടെ മാത്രം നോമ്പെടുക്കാന്‍ കഴിയുന്നവര്‍ പ്രായശ്ചിത്തമായി ഒരഗതിക്ക് ആഹാരം നല്‍കണം. എന്നാല്‍ ആരെങ്കിലും സ്വയം കൂടുതല്‍ നന്മ ചെയ്താല്‍ അതവന് നല്ലതാണ്. നോമ്പെടുക്കലാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍.

തഫ്സീര്‍

شَهْرُ رَمَضَانَ الَّذِيْٓ اُنْزِلَ فِيْهِ الْقُرْاٰنُ هُدًى لِّلنَّاسِ وَبَيِّنٰتٍ مِّنَ الْهُدٰى وَالْفُرْقَانِۚ فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ ۗ وَمَنْ كَانَ مَرِيْضًا اَوْ عَلٰى سَفَرٍ فَعِدَّةٌ مِّنْ اَيَّامٍ اُخَرَ ۗ يُرِيْدُ اللّٰهُ بِكُمُ الْيُسْرَ وَلَا يُرِيْدُ بِكُمُ الْعُسْرَ ۖ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللّٰهَ عَلٰى مَا هَدٰىكُمْ وَلَعَلَّكُمْ تَشْكُرُوْنَ   ( البقرة: ١٨٥ )

shahru ramaḍāna
شَهْرُ رَمَضَانَ
റമദാന്‍ മാസം
alladhī unzila
ٱلَّذِىٓ أُنزِلَ
അവതരിപ്പിക്കപ്പെട്ടതാണ്
fīhi
فِيهِ
അതില്‍
l-qur'ānu
ٱلْقُرْءَانُ
ക്വുര്‍ആന്‍
hudan
هُدًى
മാര്‍ഗദര്‍ശനമായി, സന്മാര്‍ഗമായി
lilnnāsi
لِّلنَّاسِ
മനുഷ്യര്‍ക്ക്
wabayyinātin
وَبَيِّنَٰتٍ
തെളിവുകളായും, വ്യക്തമായ അടയാളങ്ങളായും
mina l-hudā
مِّنَ ٱلْهُدَىٰ
മാര്‍ഗദര്‍ശനമാകുന്ന, സന്മാര്‍ഗത്തില്‍പ്പെട്ട
wal-fur'qāni
وَٱلْفُرْقَانِۚ
വിവേചനവും, വേര്‍തിരിക്കുന്നതും
faman shahida
فَمَن شَهِدَ
ആകയാല്‍ (അപ്പോള്‍) ആരെങ്കിലും ഹാജറുണ്ടായാല്‍
minkumu
مِنكُمُ
നിങ്ങളില്‍ നിന്ന്
l-shahra
ٱلشَّهْرَ
(ആ) മാസത്തില്‍
falyaṣum'hu
فَلْيَصُمْهُۖ
എന്നാലവന്‍ അതില്‍ നോമ്പുനോല്‍ക്കട്ടെ
waman kāna
وَمَن كَانَ
ആരെങ്കിലും ആയിരുന്നാല്‍, ആണെങ്കില്‍
marīḍan
مَرِيضًا
രോഗി
aw ʿalā safarin
أَوْ عَلَىٰ سَفَرٍ
അല്ലെങ്കില്‍ യാത്രയില്‍
faʿiddatun
فَعِدَّةٌ
എന്നാല്‍ എണ്ണം
min ayyāmin ukhara
مِّنْ أَيَّامٍ أُخَرَۗ
മറ്റു ദിവസങ്ങളില്‍ നിന്ന്
yurīdu l-lahu
يُرِيدُ ٱللَّهُ
അല്ലാഹു ഉദ്ദേശിക്കുന്നു
bikumu
بِكُمُ
നിങ്ങള്‍ക്ക്
l-yus'ra
ٱلْيُسْرَ
എളുപ്പം (സൗകര്യം), ലഘുത്വം
walā yurīdu bikumu
وَلَا يُرِيدُ بِكُمُ
നിങ്ങളില്‍ അവന്‍ ഉദ്ദേശിക്കുന്നുമില്ല
l-ʿus'ra
ٱلْعُسْرَ
ഞെരുക്കം, പ്രയാസം
walituk'milū
وَلِتُكْمِلُوا۟
നിങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയും
l-ʿidata
ٱلْعِدَّةَ
എണ്ണം
walitukabbirū
وَلِتُكَبِّرُوا۟
നിങ്ങള്‍ 'തക്ബീര്‍' ചെയ്യാനും, മഹത്വകീര്‍ത്തനം നടത്തുവാനും
l-laha
ٱللَّهَ
അല്ലാഹുവിന്
ʿalā mā hadākum
عَلَىٰ مَا هَدَىٰكُمْ
അവന്‍ നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്‍റെ പേരില്‍
walaʿallakum
وَلَعَلَّكُمْ
നിങ്ങള്‍ ആകുവാനും, ആകുകയും ചെയ്യാം
tashkurūna
تَشْكُرُونَ
നന്ദി കാണിക്കും

ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍. അത് ജനങ്ങള്‍ക്കു നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്‍തിരിച്ചുകാണിക്കുന്നതുമാണ്. അതിനാല്‍ നിങ്ങളിലാരെങ്കിലും ആ മാസത്തിന് സാക്ഷികളാകുന്നുവെങ്കില്‍ ആ മാസത്തില്‍ വ്രതമനുഷ്ഠിക്കണം. ആരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കില്‍ പകരം മറ്റു ദിവസങ്ങളില്‍നിന്ന് അത്രയും എണ്ണം തികയ്ക്കണം. അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണാഗ്രഹിക്കുന്നത്. പ്രയാസമല്ല. നിങ്ങള്‍ നോമ്പിന്റെ എണ്ണം പൂര്‍ത്തീകരിക്കാനുമാണിത്. നിങ്ങളെ നേര്‍വഴിയിലാക്കിയതിന്റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിന്റെ മഹത്വം കീര്‍ത്തിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണ്.

തഫ്സീര്‍

وَاِذَا سَاَلَكَ عِبَادِيْ عَنِّيْ فَاِنِّيْ قَرِيْبٌ ۗ اُجِيْبُ دَعْوَةَ الدَّاعِ اِذَا دَعَانِۙ فَلْيَسْتَجِيْبُوْا لِيْ وَلْيُؤْمِنُوْا بِيْ لَعَلَّهُمْ يَرْشُدُوْنَ   ( البقرة: ١٨٦ )

wa-idhā sa-alaka
وَإِذَا سَأَلَكَ
നിന്നോടുചോദിച്ചാല്‍
ʿibādī
عِبَادِى
എന്‍റെ അടിയാന്‍മാര്‍
ʿannī
عَنِّى
എന്നെപ്പറ്റി
fa-innī
فَإِنِّى
എന്നാല്‍ നിശ്ചയമായും ഞാന്‍
qarībun
قَرِيبٌۖ
സമീപസ്ഥനാണ്
ujību
أُجِيبُ
ഞാന്‍ ഉത്തരം നല്‍കും
daʿwata
دَعْوَةَ
വിളിക്ക്, പ്രാര്‍ത്ഥനക്ക്
l-dāʿi
ٱلدَّاعِ
വിളിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) വന്‍റെ
idhā daʿāni
إِذَا دَعَانِۖ
അവന്‍ എന്നെ വിളിച്ചാല്‍, എന്നോട് പ്രാര്‍ത്ഥിച്ചാല്‍
falyastajībū
فَلْيَسْتَجِيبُوا۟
എന്നാല്‍ അവര്‍ ഉത്തരം ചെയ്യട്ടെ, അതിനാല്‍ അവര്‍ ഉത്തരം തേടിക്കൊള്ളട്ടെ
لِى
എനിക്ക്, എന്നോട്
walyu'minū
وَلْيُؤْمِنُوا۟
അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ
بِى
എന്നില്‍, എന്നെക്കൊണ്ട്
laʿallahum
لَعَلَّهُمْ
അവരായേക്കാം, ആകുവാന്‍വേണ്ടി
yarshudūna
يَرْشُدُونَ
അവര്‍ നേര്‍വഴിക്കാകും

എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാലോ; ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം.

തഫ്സീര്‍

اُحِلَّ لَكُمْ لَيْلَةَ الصِّيَامِ الرَّفَثُ اِلٰى نِسَاۤىِٕكُمْ ۗ هُنَّ لِبَاسٌ لَّكُمْ وَاَنْتُمْ لِبَاسٌ لَّهُنَّ ۗ عَلِمَ اللّٰهُ اَنَّكُمْ كُنْتُمْ تَخْتَانُوْنَ اَنْفُسَكُمْ فَتَابَ عَلَيْكُمْ وَعَفَا عَنْكُمْ ۚ فَالْـٰٔنَ بَاشِرُوْهُنَّ وَابْتَغُوْا مَا كَتَبَ اللّٰهُ لَكُمْ ۗ وَكُلُوْا وَاشْرَبُوْا حَتّٰى يَتَبَيَّنَ لَكُمُ الْخَيْطُ الْاَبْيَضُ مِنَ الْخَيْطِ الْاَسْوَدِ مِنَ الْفَجْرِۖ ثُمَّ اَتِمُّوا الصِّيَامَ اِلَى الَّيْلِۚ وَلَا تُبَاشِرُوْهُنَّ وَاَنْتُمْ عَاكِفُوْنَۙ فِى الْمَسٰجِدِ ۗ تِلْكَ حُدُوْدُ اللّٰهِ فَلَا تَقْرَبُوْهَاۗ كَذٰلِكَ يُبَيِّنُ اللّٰهُ اٰيٰتِهٖ لِلنَّاسِ لَعَلَّهُمْ يَتَّقُوْنَ  ( البقرة: ١٨٧ )

uḥilla
أُحِلَّ
ഹലാലാക്ക (അനുവദിക്ക)പ്പെട്ടിരിക്കുന്നു
lakum
لَكُمْ
നിങ്ങള്‍ക്ക്
laylata
لَيْلَةَ
രാത്രിയില്‍
l-ṣiyāmi
ٱلصِّيَامِ
നോമ്പിന്‍റെ
l-rafathu
ٱلرَّفَثُ
സ്വകാര്യ സല്ലാപം, സംസര്‍ഗം
ilā nisāikum
إِلَىٰ نِسَآئِكُمْۚ
നിങ്ങളുടെ സ്ത്രീകളുമായി
hunna
هُنَّ
അവര്‍
libāsun lakum
لِبَاسٌ لَّكُمْ
നിങ്ങള്‍ക്ക് ഒരു വസ്ത്രമാണ്
wa-antum
وَأَنتُمْ
നിങ്ങളും
libāsun lahunna
لِبَاسٌ لَّهُنَّۗ
അവര്‍ക്ക് ഒരു വസ്ത്രമാണ്
ʿalima l-lahu
عَلِمَ ٱللَّهُ
അല്ലാഹു അറിഞ്ഞിരിക്കുന്നു
annakum kuntum
أَنَّكُمْ كُنتُمْ
നിങ്ങളായിരുന്നുവെന്ന്
takhtānūna
تَخْتَانُونَ
നിങ്ങള്‍ വഞ്ചന പ്രവര്‍ത്തിക്കും
anfusakum
أَنفُسَكُمْ
നിങ്ങളുടെ സ്വന്തങ്ങളോട്
fatāba ʿalaykum
فَتَابَ عَلَيْكُمْ
എന്നാല്‍ അവന്‍ നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചിരിക്കുന്നു
waʿafā ʿankum
وَعَفَا عَنكُمْۖ
നിങ്ങള്‍ക്ക് മാപ്പ് നല്‍കു കയും ചെയ്തിരിക്കുന്നു
fal-āna
فَٱلْـَٰٔنَ
അതിനാല്‍ ഇപ്പോള്‍
bāshirūhunna
بَٰشِرُوهُنَّ
നിങ്ങള്‍ അവരോട് സ്പര്‍ശനം (കൂടിച്ചേരല്‍) നടത്തിക്കൊള്ളുവിന്‍
wa-ib'taghū
وَٱبْتَغُوا۟
നിങ്ങള്‍ തേടുക (ആഗ്രഹി ക്കുക)യും ചെയ്യുവിന്‍
mā kataba l-lahu
مَا كَتَبَ ٱللَّهُ
അല്ലാഹു നിശ്ചയിച്ച (വിധിച്ച- രേഖപ്പെടുത്തിയ)ത്
lakum
لَكُمْۚ
നിങ്ങള്‍ക്ക്
wakulū
وَكُلُوا۟
നിങ്ങള്‍ തിന്നുകയും ചെയ്യുവിന്‍
wa-ish'rabū
وَٱشْرَبُوا۟
നിങ്ങള്‍ കുടി ക്കുകയും ചെയ്യുവിന്‍
ḥattā yatabayyana
حَتَّىٰ يَتَبَيَّنَ
വ്യക്തമായിത്തീരുന്നതുവരേക്ക്
lakumu
لَكُمُ
നിങ്ങള്‍ക്ക്
l-khayṭu
ٱلْخَيْطُ
നൂല്‍
l-abyaḍu
ٱلْأَبْيَضُ
വെള്ള, വെളുത്ത
mina l-khayṭi
مِنَ ٱلْخَيْطِ
നൂലില്‍ നിന്ന്
l-aswadi
ٱلْأَسْوَدِ
കറുത്ത
mina l-fajri
مِنَ ٱلْفَجْرِۖ
പ്രഭാതത്തിനാല്‍, പ്രഭാതമാകുന്ന
thumma atimmū
ثُمَّ أَتِمُّوا۟
പിന്നെ നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍
l-ṣiyāma
ٱلصِّيَامَ
നോമ്പ്
ilā al-layli
إِلَى ٱلَّيْلِۚ
രാത്രി വരെ
walā tubāshirūhunna
وَلَا تُبَٰشِرُوهُنَّ
നിങ്ങളവരോട് സ്പര്‍ശനം നടത്തരുത്
wa-antum
وَأَنتُمْ
നിങ്ങള്‍ ആയിരിക്കെ
ʿākifūna
عَٰكِفُونَ
ഇഅ്തികാഫ് ചെയ്യുന്നവര്‍, ഭജനമിരിക്കുന്നവര്‍
fī l-masājidi
فِى ٱلْمَسَٰجِدِۗ
പള്ളികളില്‍
til'ka
تِلْكَ
അവ. അത്
ḥudūdu l-lahi
حُدُودُ ٱللَّهِ
അല്ലാഹുവിന്‍റെ അതിര് (അതിര്‍ത്തി)കളാകുന്നു
falā taqrabūhā
فَلَا تَقْرَبُوهَاۗ
അതിനാല്‍ അവയോട് നിങ്ങള്‍ അടുക്കരുത്
kadhālika
كَذَٰلِكَ
അപ്രകാരം
yubayyinu l-lahu
يُبَيِّنُ ٱللَّهُ
അല്ലാഹു വിവരിക്കുന്നു, വ്യക്തമാക്കും
āyātihi
ءَايَٰتِهِۦ
അവന്‍റെ ആയത്ത് (ലക്ഷ്യം - വചനം)കള്‍
lilnnāsi
لِلنَّاسِ
മനുഷ്യര്‍ക്ക്
laʿallahum
لَعَلَّهُمْ
അവരായേക്കാം, ആകുവാന്‍ വേണ്ടി
yattaqūna
يَتَّقُونَ
അവര്‍ സൂക്ഷ്മത പാലിക്കും

നോമ്പിന്റെ രാവില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള ലൈംഗികബന്ധം നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവും. നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് മാപ്പേകിയിരിക്കുന്നു. ഇനി നിങ്ങള്‍ അവരുമായി സഹവസിക്കുക. അല്ലാഹു അതിലൂടെ നിങ്ങള്‍ക്കു നിശ്ചയിച്ചു തന്നത് തേടുക. അപ്രകാരംതന്നെ തിന്നുകയും കുടിക്കുകയും ചെയ്യുക. പ്രഭാതത്തിന്റെ വെള്ള ഇഴകള്‍ കറുപ്പ് ഇഴകളില്‍നിന്ന് വേര്‍തിരിഞ്ഞു കാണുംവരെ. പിന്നെ രാത്രിവരെ വ്രതമാചരിക്കുക. നിങ്ങള്‍ പള്ളികളില്‍ ഭജനമിരിക്കുമ്പോള്‍ ഭാര്യമാരുമായി വേഴ്ച പാടില്ല. ഇതൊക്കെയും അല്ലാഹുവിന്റെ അതിര്‍വരമ്പുകളാണ്. അതിനാല്‍ നിങ്ങളവയോടടുക്കരുത്. ഇവ്വിധം അല്ലാഹു അവന്റെ വചനങ്ങള്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നു. അവര്‍ സൂക്ഷ്മത പാലിക്കുന്നവരാകാന്‍.

തഫ്സീര്‍

وَلَا تَأْكُلُوْٓا اَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ وَتُدْلُوْا بِهَآ اِلَى الْحُكَّامِ لِتَأْكُلُوْا فَرِيْقًا مِّنْ اَمْوَالِ النَّاسِ بِالْاِثْمِ وَاَنْتُمْ تَعْلَمُوْنَ ࣖ  ( البقرة: ١٨٨ )

walā takulū
وَلَا تَأْكُلُوٓا۟
നിങ്ങള്‍ തിന്നരുത്
amwālakum
أَمْوَٰلَكُم
നിങ്ങളുടെ സ്വത്തുക്കളെ
baynakum
بَيْنَكُم
നിങ്ങള്‍ക്കിടയില്‍
bil-bāṭili
بِٱلْبَٰطِلِ
അന്യായം വഴി
watud'lū
وَتُدْلُوا۟
നിങ്ങള്‍ ഇട്ടുകൊടുക്കു കയും (സമീപിക്കുകയും)
bihā
بِهَآ
അതിനെ (അതുമായി)
ilā l-ḥukāmi
إِلَى ٱلْحُكَّامِ
വിധികര്‍ത്താക്കളിലേക്ക്, ഭരണാധികാരികളുടെ അടുക്കല്‍
litakulū
لِتَأْكُلُوا۟
നിങ്ങള്‍ തിന്നുവാന്‍ വേണ്ടി
farīqan
فَرِيقًا
ഒരു വിഭാഗം
min amwāli
مِّنْ أَمْوَٰلِ
സ്വത്തുക്കളില്‍ (ധനത്തില്‍) നിന്ന്
l-nāsi
ٱلنَّاسِ
മനുഷ്യരുടെ
bil-ith'mi
بِٱلْإِثْمِ
കുറ്റ (കര)മായിട്ട്, തെറ്റായിക്കൊണ്ട്, പാപമായി
wa-antum
وَأَنتُمْ
നിങ്ങളോ
taʿlamūna
تَعْلَمُونَ
അറിയുന്നു (താനും)

നിങ്ങളുടെ ധനം നിങ്ങള്‍ അന്യായമായി അന്യോന്യം അധീനപ്പെടുത്തിത്തിന്നരുത്. നിങ്ങള്‍ അറിഞ്ഞുകൊണ്ട് കുറ്റകരമായ മാര്‍ഗത്തിലൂടെ അന്യരുടെ സ്വത്തില്‍നിന്ന് ഒരു ഭാഗം തിന്നാനായി നിങ്ങള്‍ അത് വിധികര്‍ത്താക്കള്‍ക്കു കൊണ്ടുപോയി കൊടുക്കുകയുമരുത്.

തഫ്സീര്‍

۞ يَسـَٔلُوْنَكَ عَنِ الْاَهِلَّةِ ۗ قُلْ هِيَ مَوَاقِيْتُ لِلنَّاسِ وَالْحَجِّ ۗ وَلَيْسَ الْبِرُّ بِاَنْ تَأْتُوا الْبُيُوْتَ مِنْ ظُهُوْرِهَا وَلٰكِنَّ الْبِرَّ مَنِ اتَّقٰىۚ وَأْتُوا الْبُيُوْتَ مِنْ اَبْوَابِهَا ۖ وَاتَّقُوا اللّٰهَ لَعَلَّكُمْ تُفْلِحُوْنَ   ( البقرة: ١٨٩ )

yasalūnaka
يَسْـَٔلُونَكَ
അവര്‍ നിന്നോട് ചോദിക്കും, ചോദിക്കുന്നു
ʿani l-ahilati
عَنِ ٱلْأَهِلَّةِۖ
മാസപ്പിറവികളെക്കുറിച്ച് (ബാലചന്ദ്രന്‍മാരെപ്പറ്റി)
qul
قُلْ
നീ പറയുക
hiya
هِىَ
അവ
mawāqītu
مَوَٰقِيتُ
സമയ നിര്‍ണയങ്ങളാണ്
lilnnāsi
لِلنَّاسِ
മനുഷ്യര്‍ക്ക്
wal-ḥaji
وَٱلْحَجِّۗ
ഹജ്ജിനും
walaysa l-biru
وَلَيْسَ ٱلْبِرُّ
പുണ്യമല്ല
bi-an tatū
بِأَن تَأْتُوا۟
നിങ്ങള്‍ ചെല്ലുന്നതുകൊണ്ട്
l-buyūta
ٱلْبُيُوتَ
വീടുകളില്‍
min ẓuhūrihā
مِن ظُهُورِهَا
അവയുടെ പിന്‍വശങ്ങ ളിലൂടെ, പുറങ്ങളിലൂടെ
walākinna
وَلَٰكِنَّ
എങ്കിലും
l-bira
ٱلْبِرَّ
പുണ്യം, പുണ്യവാന്‍
mani ittaqā
مَنِ ٱتَّقَىٰۗ
സൂക്ഷ്മത പാലിച്ചവനാണ്
watū
وَأْتُوا۟
നിങ്ങള്‍ ചെല്ലുകയും ചെയ്യുവിന്‍
l-buyūta
ٱلْبُيُوتَ
വീടുകളില്‍
min abwābihā
مِنْ أَبْوَٰبِهَاۚ
അവയുടെ വാതിലുകളിലൂടെ
wa-ittaqū
وَٱتَّقُوا۟
നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവി ന്‍
l-laha
ٱللَّهَ
അല്ലാഹുവിനെ
laʿallakum
لَعَلَّكُمْ
നിങ്ങളായേക്കാം, ആകുവാന്‍വേണ്ടി
tuf'liḥūna
تُفْلِحُونَ
നിങ്ങള്‍ വിജയം പ്രാപിക്കുക

അവര്‍ നിന്നോട് ചന്ദ്രക്കലയെക്കുറിച്ചു ചോദിക്കുന്നു. പറയുക: അത് ജനങ്ങള്‍ക്ക് കാലം കണക്കാക്കാനുള്ളതാണ്. ഹജ്ജിനുള്ള സമയനിര്‍ണയവും. നിങ്ങള്‍ വീടുകളുടെ പിന്‍ഭാഗത്തൂടെ പ്രവേശിക്കുന്നതില്‍ പുണ്യമൊന്നുമില്ല. അല്ലാഹുവെ സൂക്ഷിച്ചു ജീവിക്കുന്നതിലാണ് യഥാര്‍ഥ പുണ്യം. അതിനാല്‍ വീടുകളുടെ മുന്‍വാതിലുകളിലൂടെ പ്രവേശിക്കുക. അല്ലാഹുവെ സൂക്ഷിക്കുക. എങ്കില്‍ നിങ്ങള്‍ക്കു വിജയം വരിക്കാം.

തഫ്സീര്‍

وَقَاتِلُوْا فِيْ سَبِيْلِ اللّٰهِ الَّذِيْنَ يُقَاتِلُوْنَكُمْ وَلَا تَعْتَدُوْا ۗ اِنَّ اللّٰهَ لَا يُحِبُّ الْمُعْتَدِيْنَ   ( البقرة: ١٩٠ )

waqātilū
وَقَٰتِلُوا۟
നിങ്ങള്‍ യുദ്ധം ചെയ്യുവിന്‍
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
അല്ലാഹുവിന്‍റെ മാര്‍ഗ ത്തില്‍
alladhīna
ٱلَّذِينَ
യാതൊരുവരോട്
yuqātilūnakum
يُقَٰتِلُونَكُمْ
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നു
walā taʿtadū
وَلَا تَعْتَدُوٓا۟ۚ
നിങ്ങള്‍ അതിക്രമം ചെയ്യുകയുമരുത്
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lā yuḥibbu
لَا يُحِبُّ
അവന്‍ ഇഷ്ടപ്പെടുകയില്ല
l-muʿ'tadīna
ٱلْمُعْتَدِينَ
അതിക്രമം ചെയ്യുന്നവരെ

നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് ദൈവമാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ പരിധി ലംഘിക്കരുത്. അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.

തഫ്സീര്‍