Skip to main content

وَقُلْ لِّلْمُؤْمِنٰتِ يَغْضُضْنَ مِنْ اَبْصَارِهِنَّ وَيَحْفَظْنَ فُرُوْجَهُنَّ وَلَا يُبْدِيْنَ زِيْنَتَهُنَّ اِلَّا مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلٰى جُيُوْبِهِنَّۖ وَلَا يُبْدِيْنَ زِيْنَتَهُنَّ اِلَّا لِبُعُوْلَتِهِنَّ اَوْ اٰبَاۤىِٕهِنَّ اَوْ اٰبَاۤءِ بُعُوْلَتِهِنَّ اَوْ اَبْنَاۤىِٕهِنَّ اَوْ اَبْنَاۤءِ بُعُوْلَتِهِنَّ اَوْ اِخْوَانِهِنَّ اَوْ بَنِيْٓ اِخْوَانِهِنَّ اَوْ بَنِيْٓ اَخَوٰتِهِنَّ اَوْ نِسَاۤىِٕهِنَّ اَوْ مَا مَلَكَتْ اَيْمَانُهُنَّ اَوِ التَّابِعِيْنَ غَيْرِ اُولِى الْاِرْبَةِ مِنَ الرِّجَالِ اَوِ الطِّفْلِ الَّذِيْنَ لَمْ يَظْهَرُوْا عَلٰى عَوْرٰتِ النِّسَاۤءِ ۖوَلَا يَضْرِبْنَ بِاَرْجُلِهِنَّ لِيُعْلَمَ مَا يُخْفِيْنَ مِنْ زِيْنَتِهِنَّۗ وَتُوْبُوْٓا اِلَى اللّٰهِ جَمِيْعًا اَيُّهَ الْمُؤْمِنُوْنَ لَعَلَّكُمْ تُفْلِحُوْنَ  ( النور: ٣١ )

waqul lil'mu'mināti
وَقُل لِّلْمُؤْمِنَٰتِ
സത്യവിശ്വാസികളായ സ്ത്രീകളോടും പറയുക
yaghḍuḍ'na
يَغْضُضْنَ
അവര്‍ താഴ്ത്തുവാന്‍, താഴ്ത്തട്ടെ
min abṣārihinna
مِنْ أَبْصَٰرِهِنَّ
അവരുടെ ദൃഷ്ടികളെ
wayaḥfaẓna
وَيَحْفَظْنَ
അവര്‍ സൂക്ഷിക്കുകയും
furūjahunna
فُرُوجَهُنَّ
അവരുടെ ഗുഹ്യസ്ഥാനങ്ങളെ
walā yub'dīna
وَلَا يُبْدِينَ
അവര്‍ വെളിപ്പെടുത്താതിരിക്കുവാനും, വെളിപ്പെടുത്തുകയും ചെയ്യരുതു
zīnatahunna
زِينَتَهُنَّ
അവരുടെ ഭംഗിയെ, അലങ്കാരത്തെ, സൗന്ദര്യത്തെ
illā mā ẓahara
إِلَّا مَا ظَهَرَ
പ്രത്യക്ഷമാകുന്നതല്ലാതെ, വെളിവാകുന്നതല്ലാതെ
min'hā
مِنْهَاۖ
അതില്‍നിന്നു
walyaḍrib'na
وَلْيَضْرِبْنَ
അവര്‍ ആക്കുകയും ചെയ്യട്ടെ
bikhumurihinna
بِخُمُرِهِنَّ
അവരുടെ മക്കനകളെ, ശിരോവസ്ത്രങ്ങളെ
ʿalā juyūbihinna
عَلَىٰ جُيُوبِهِنَّۖ
അവരുടെ മാര്‍വ്വിടങ്ങളില്‍ കൂടി
walā yub'dīna
وَلَا يُبْدِينَ
അവര്‍ വെളിവാക്കരുത്
zīnatahunna
زِينَتَهُنَّ
അവരുടെ ഭംഗി
illā libuʿūlatihinna
إِلَّا لِبُعُولَتِهِنَّ
അവരുടെ ഭര്‍ത്താക്കള്‍ക്കല്ലാതെ
aw ābāihinna
أَوْ ءَابَآئِهِنَّ
അല്ലെങ്കില്‍ പിതാക്കള്‍ക്കു
aw ābāi buʿūlatihinna
أَوْ ءَابَآءِ بُعُولَتِهِنَّ
അല്ലെങ്കില്‍ അവരുടെ ഭര്‍ത്താക്കളുടെ പിതാക്കള്‍ക്കു
aw abnāihinna
أَوْ أَبْنَآئِهِنَّ
അല്ലെങ്കില്‍ അവരുടെ പുത്രന്‍മാര്‍ക്കു
aw abnāi buʿūlatihinna
أَوْ أَبْنَآءِ بُعُولَتِهِنَّ
അല്ലെങ്കില്‍ ഭര്‍ത്താക്കളുടെ പുത്രന്‍മാര്‍ക്കു
aw ikh'wānihinna
أَوْ إِخْوَٰنِهِنَّ
അല്ലെങ്കില്‍ സഹോദരന്‍മാര്‍ക്കു
aw banī ikh'wānihinna
أَوْ بَنِىٓ إِخْوَٰنِهِنَّ
അല്ലെങ്കില്‍ സഹോദര പുത്രന്‍മാര്‍ക്കു
aw banī akhawātihinna
أَوْ بَنِىٓ أَخَوَٰتِهِنَّ
അല്ലെങ്കില്‍ സഹോദരികളുടെ പുത്രന്‍മാര്‍ക്കു
aw nisāihinna
أَوْ نِسَآئِهِنَّ
അല്ലെങ്കില്‍ അവരുടെ സ്ത്രീകള്‍ക്കു
aw mā malakat
أَوْ مَا مَلَكَتْ
അല്ലെങ്കില്‍ ഉടമപ്പെടുത്തിയിട്ടുള്ളവര്‍ക്കു
aymānuhunna
أَيْمَٰنُهُنَّ
അവരുടെ വലങ്കൈകള്‍
awi l-tābiʿīna
أَوِ ٱلتَّٰبِعِينَ
അല്ലെങ്കില്‍ അനുചരന്‍മാര്‍ക്കു, പിന്‍പറ്റി നടക്കുന്നവര്‍ക്കു (ഭൃത്യന്‍മാര്‍ക്കു)
ghayri ulī l-ir'bati
غَيْرِ أُو۟لِى ٱلْإِرْبَةِ
മോഹമുള്ളവരല്ലാത്ത, ആവശ്യമുള്ളവരല്ലാത്ത
mina l-rijāli
مِنَ ٱلرِّجَالِ
പുരുഷന്‍മാരില്‍നിന്നു
awi l-ṭif'li
أَوِ ٱلطِّفْلِ
അല്ലെങ്കില്‍ കുട്ടികള്‍ക്കു
alladhīna lam yaẓharū
ٱلَّذِينَ لَمْ يَظْهَرُوا۟
മനസ്സിലായിട്ടില്ലാത്തവരായ, തെളിവായിട്ടില്ലാത്ത
ʿalā ʿawrāti
عَلَىٰ عَوْرَٰتِ
രഹസ്യങ്ങളെപ്പറ്റി, ഗുഹ്യസ്ഥാനങ്ങളെപ്പറ്റി
l-nisāi
ٱلنِّسَآءِۖ
സ്ത്രീകളുടെ
walā yaḍrib'na
وَلَا يَضْرِبْنَ
അവര്‍ അടിക്കയും ചെയ്യരുതു, കൊട്ടരുതു
bi-arjulihinna
بِأَرْجُلِهِنَّ
അവരുടെ കാലുകളെ
liyuʿ'lama
لِيُعْلَمَ
അറിയപ്പെടുവാന്‍വേണ്ടി
mā yukh'fīna
مَا يُخْفِينَ
അവര്‍ മറച്ചുവെക്കുന്നതു
min zīnatihinna
مِن زِينَتِهِنَّۚ
അവരുടെ അലങ്കാരത്തില്‍നിന്നു
watūbū
وَتُوبُوٓا۟
നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, ഖേദിച്ചുമടങ്ങുവിന്‍
ilā l-lahi
إِلَى ٱللَّهِ
അല്ലാഹുവിങ്കലേക്ക്‌
jamīʿan
جَمِيعًا
എല്ലാവരും
ayyuha l-mu'minūna
أَيُّهَ ٱلْمُؤْمِنُونَ
ഹേ സത്യവിശ്വാസികളേ
laʿallakum tuf'liḥūna
لَعَلَّكُمْ تُفْلِحُونَ
നിങ്ങള്‍ക്കു വിജയം ലഭിച്ചേക്കാം, നിങ്ങള്‍ വിജയിക്കുവാന്‍വേണ്ടി

നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൗന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷപരിചാരകര്‍, സ്‌ത്രൈണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്. സത്യവിശ്വാസികളേ; നിങ്ങളെല്ലാവരും ഒന്നായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.

തഫ്സീര്‍

وَاَنْكِحُوا الْاَيَامٰى مِنْكُمْ وَالصّٰلِحِيْنَ مِنْ عِبَادِكُمْ وَاِمَاۤىِٕكُمْۗ اِنْ يَّكُوْنُوْا فُقَرَاۤءَ يُغْنِهِمُ اللّٰهُ مِنْ فَضْلِهٖۗ وَاللّٰهُ وَاسِعٌ عَلِيْمٌ   ( النور: ٣٢ )

wa-ankiḥū
وَأَنكِحُوا۟
നിങ്ങള്‍ വിവാഹം കഴിച്ചുകൊടുക്കുവിന്‍, വിവാഹം ചെയ്യിക്കുവിന്‍
l-ayāmā
ٱلْأَيَٰمَىٰ
അവിവാഹിതര്‍ക്കു
minkum
مِنكُمْ
നിങ്ങളില്‍നിന്നുള്ള
wal-ṣāliḥīna
وَٱلصَّٰلِحِينَ
നല്ല ആളുകള്‍ക്കും
min ʿibādikum
مِنْ عِبَادِكُمْ
നിങ്ങളുടെ അടിമകളില്‍ നിന്നുള്ള
wa-imāikum
وَإِمَآئِكُمْۚ
നിങ്ങളുടെ അടിമസ്ത്രീകളില്‍നിന്നും
in yakūnū
إِن يَكُونُوا۟
അവര്‍ ആയിരുന്നാല്‍
fuqarāa
فُقَرَآءَ
ദരിദ്രന്‍മാര്‍
yugh'nihimu l-lahu
يُغْنِهِمُ ٱللَّهُ
അല്ലാഹു അവര്‍ക്കു ധന്യത (ഐശ്വര്യം) നല്‍കും
min faḍlihi
مِن فَضْلِهِۦۗ
അവന്റെ അനുഗ്രഹത്താല്‍
wal-lahu wāsiʿun
وَٱللَّهُ وَٰسِعٌ
അല്ലാഹു വിശാലനാകുന്നു
ʿalīmun
عَلِيمٌ
സര്‍വ്വജ്ഞനാകുന്നു.

നിങ്ങളിലെ ഇണയില്ലാത്തവരെയും നിങ്ങളുടെ അടിമകളായ സ്ത്രീപുരുഷന്മാരില്‍ നല്ലവരെയും നിങ്ങള്‍ വിവാഹം കഴിപ്പിക്കുക. അവരിപ്പോള്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ ഔദാര്യത്താല്‍ അവര്‍ക്ക് ഐശ്വര്യമേകും. അല്ലാഹു ഏറെ ഉദാരനും എല്ലാം അറിയുന്നവനുമാണ്.

തഫ്സീര്‍

وَلْيَسْتَعْفِفِ الَّذِيْنَ لَا يَجِدُوْنَ نِكَاحًا حَتّٰى يُغْنِيَهُمُ اللّٰهُ مِنْ فَضْلِهٖ ۗوَالَّذِيْنَ يَبْتَغُوْنَ الْكِتٰبَ مِمَّا مَلَكَتْ اَيْمَانُكُمْ فَكَاتِبُوْهُمْ اِنْ عَلِمْتُمْ فِيْهِمْ خَيْرًا وَّاٰتُوْهُمْ مِّنْ مَّالِ اللّٰهِ الَّذِيْٓ اٰتٰىكُمْ ۗوَلَا تُكْرِهُوْا فَتَيٰتِكُمْ عَلَى الْبِغَاۤءِ اِنْ اَرَدْنَ تَحَصُّنًا لِّتَبْتَغُوْا عَرَضَ الْحَيٰوةِ الدُّنْيَا ۗوَمَنْ يُّكْرِهْهُّنَّ فَاِنَّ اللّٰهَ مِنْۢ بَعْدِ اِكْرَاهِهِنَّ غَفُوْرٌ رَّحِيْمٌ  ( النور: ٣٣ )

walyastaʿfifi
وَلْيَسْتَعْفِفِ
ചാരിത്യ്രം സംരക്ഷിച്ചുകൊള്ളട്ടെ, മാനം കാത്തുകൊള്ളട്ടെ
alladhīna lā yajidūna
ٱلَّذِينَ لَا يَجِدُونَ
ലഭിക്കാത്തവര്‍
nikāḥan
نِكَاحًا
വിവാഹത്തെ, (വിവാഹത്തിനുള്ള വക)
ḥattā yugh'niyahumu
حَتَّىٰ يُغْنِيَهُمُ
അവര്‍ക്കു ധന്യത നല്‍കുന്നതുവരെ, അവര്‍ക്കു ഐശ്വര്യം കൊടുക്കുന്നതുവരെ
l-lahu
ٱللَّهُ
അല്ലാഹു
min faḍlihi
مِن فَضْلِهِۦۗ
അവന്റെ അനുഗ്രഹത്താല്‍
wa-alladhīna yabtaghūna
وَٱلَّذِينَ يَبْتَغُونَ
ആവശ്യപ്പെടുന്നവര്‍
l-kitāba
ٱلْكِتَٰبَ
എഴുത്തു, എഴുതികൊടുക്കുവാന്‍
mimmā malakat
مِمَّا مَلَكَتْ
ഉടമയാക്കിയവരില്‍നിന്നു
aymānukum
أَيْمَٰنُكُمْ
നിങ്ങളുടെ വലങ്കൈകള്‍
fakātibūhum
فَكَاتِبُوهُمْ
നിങ്ങളവര്‍ക്കു എഴുതി (കച്ചീട്ടെഴുതി) ക്കൊടുക്കുവിന്‍
in ʿalim'tum
إِنْ عَلِمْتُمْ
നിങ്ങള്‍ക്കറിയാമെങ്കില്‍, നിങ്ങളറിഞ്ഞാല്‍
fīhim
فِيهِمْ
അവരില്‍
khayran
خَيْرًاۖ
നന്‍മ, വല്ലനന്മയും (ഉള്ളതായി)
waātūhum
وَءَاتُوهُم
അവര്‍ക്കു കൊടുക്കുകയും ചെയ്യുവിന്‍
min māli l-lahi
مِّن مَّالِ ٱللَّهِ
അല്ലാഹുവിന്റെ സ്വത്തില്‍നിന്നു
alladhī ātākum
ٱلَّذِىٓ ءَاتَىٰكُمْۚ
അവന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ളതായ
walā tuk'rihū
وَلَا تُكْرِهُوا۟
നിങ്ങള്‍ നിര്‍ബ്ബന്ധിക്കരുതു, നിര്‍ബ്ബന്ധപൂര്‍വ്വം ചെയ്യിക്കരുതു
fatayātikum
فَتَيَٰتِكُمْ
നിങ്ങളുടെ യുവതികളെ (അടിമകളെ)
ʿalā l-bighāi
عَلَى ٱلْبِغَآءِ
തോന്നിയവാസവൃത്തിക്കു, തെമ്മാടിത്വത്തിനു
in aradna
إِنْ أَرَدْنَ
അവര്‍ ഉദ്ദേശിക്കുന്നപക്ഷം
taḥaṣṣunan
تَحَصُّنًا
ചാരിത്രശുദ്ധി, പാതിവൃത്യം, മാനസംരക്ഷണം
litabtaghū
لِّتَبْتَغُوا۟
നിങ്ങള്‍ക്കു ലഭിക്കുവാനായി, നിങ്ങള്‍ തേടുന്നതിനായി
ʿaraḍa l-ḥayati
عَرَضَ ٱلْحَيَوٰةِ
ജീവിതത്തിന്റെ വിഭവത്തെ (വസ്തുക്കളെ)
l-dun'yā
ٱلدُّنْيَاۚ
ഐഹികമായ, ഇഹത്തിലെ
waman yuk'rihhunna
وَمَن يُكْرِههُّنَّ
ആരെങ്കിലും അവരെ നിര്‍ബ്ബന്ധിക്കുന്നതായാല്‍
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
min baʿdi ik'rāhihinna
مِنۢ بَعْدِ إِكْرَٰهِهِنَّ
അവരെ നിര്‍ബ്ബന്ധിച്ചതിനു ശേഷം
ghafūrun
غَفُورٌ
പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
കരുണചെയ്യുന്നവനാണ്

വിവാഹം കഴിക്കാന്‍ കഴിവില്ലാത്തവര്‍ അല്ലാഹു തന്റെ ഔദാര്യത്താല്‍ അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ കരുത്തുറ്റവരാക്കുംവരെ സദാചാരനിഷ്ഠ പാലിക്കണം. നിങ്ങളുടെ അടിമകളില്‍ മോചനക്കരാറിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവരുമായി നിങ്ങള്‍ മോചനക്കരാറുണ്ടാക്കുക. അവരില്‍ നന്മയുള്ളതായി നിങ്ങള്‍ക്കു ബോധ്യമുണ്ടെങ്കില്‍! അല്ലാഹു നിങ്ങള്‍ക്കേകിയ അവന്റെ ധനത്തില്‍നിന്ന് അവര്‍ക്ക് കൊടുക്കുകയും ചെയ്യുക. ഭൗതികനേട്ടം കൊതിച്ച്, നിങ്ങളുടെ അടിമസ്ത്രീകളെ- അവര്‍ ചാരിത്രവതികളായി ജീവിക്കാനാഗ്രഹിക്കുമ്പോള്‍- നിങ്ങള്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത്. ആരെങ്കിലുമവരെ അതിനു നിര്‍ബന്ധിക്കുകയാണെങ്കില്‍ ആ നിര്‍ബന്ധിതരോട് അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമായിരിക്കും.

തഫ്സീര്‍

وَلَقَدْ اَنْزَلْنَآ اِلَيْكُمْ اٰيٰتٍ مُّبَيِّنٰتٍ وَّمَثَلًا مِّنَ الَّذِيْنَ خَلَوْا مِنْ قَبْلِكُمْ وَمَوْعِظَةً لِّلْمُتَّقِيْنَ ࣖ  ( النور: ٣٤ )

walaqad anzalnā
وَلَقَدْ أَنزَلْنَآ
തീര്‍ച്ചയായും നാം ഇറക്കിയിരിക്കുന്നു
ilaykum
إِلَيْكُمْ
നിങ്ങള്‍ക്കു, നിങ്ങളിലേക്കു
āyātin
ءَايَٰتٍ
പല ദൃഷ്ടാന്തങ്ങളെ
mubayyinātin
مُّبَيِّنَٰتٍ
വ്യക്തമാക്കിത്തരുന്ന, വ്യക്തങ്ങളായ
wamathalan
وَمَثَلًا
ഉദാഹരണവും, ഉപമയും
mina alladhīna khalaw
مِّنَ ٱلَّذِينَ خَلَوْا۟
കഴിഞ്ഞുപോയവരില്‍ നിന്നു
min qablikum
مِن قَبْلِكُمْ
നിങ്ങള്‍ക്കുമുമ്പ്
wamawʿiẓatan
وَمَوْعِظَةً
ഉപദേശവും, സദുപദേശവും
lil'muttaqīna
لِّلْمُتَّقِينَ
ഭയഭക്തന്മാര്‍ക്കു, സൂക്ഷിക്കുന്നവര്‍ക്കു

നിങ്ങള്‍ക്കു നാം കാര്യങ്ങള്‍ വ്യക്തമാക്കുന്ന വചനങ്ങളിറക്കിത്തന്നിരിക്കുന്നു. നിങ്ങള്‍ക്കുമുമ്പ് കഴിഞ്ഞുപോയ സമൂഹങ്ങളുടെ ഉദാഹരണങ്ങളും സൂക്ഷ്മശാലികള്‍ക്കുള്ള സദുപദേശങ്ങളും നല്‍കിയിരിക്കുന്നു.

തഫ്സീര്‍

۞ اَللّٰهُ نُوْرُ السَّمٰوٰتِ وَالْاَرْضِۗ مَثَلُ نُوْرِهٖ كَمِشْكٰوةٍ فِيْهَا مِصْبَاحٌۗ اَلْمِصْبَاحُ فِيْ زُجَاجَةٍۗ اَلزُّجَاجَةُ كَاَنَّهَا كَوْكَبٌ دُرِّيٌّ يُّوْقَدُ مِنْ شَجَرَةٍ مُّبٰرَكَةٍ زَيْتُوْنَةٍ لَّا شَرْقِيَّةٍ وَّلَا غَرْبِيَّةٍۙ يَّكَادُ زَيْتُهَا يُضِيْۤءُ وَلَوْ لَمْ تَمْسَسْهُ نَارٌۗ نُوْرٌ عَلٰى نُوْرٍۗ يَهْدِى اللّٰهُ لِنُوْرِهٖ مَنْ يَّشَاۤءُۗ وَيَضْرِبُ اللّٰهُ الْاَمْثَالَ لِلنَّاسِۗ وَاللّٰهُ بِكُلِّ شَيْءٍ عَلِيْمٌ ۙ   ( النور: ٣٥ )

al-lahu
ٱللَّهُ
അല്ലാഹു
nūru l-samāwāti
نُورُ ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ പ്രകാശമാകുന്നു
wal-arḍi
وَٱلْأَرْضِۚ
ഭൂമിയുടെയും
mathalu nūrihi
مَثَلُ نُورِهِۦ
അവന്റെ പ്രകാശത്തിന്റെ ഉപമ
kamish'katin
كَمِشْكَوٰةٍ
ഒരു മാടം (ചുമര്‍ പൊത്തു) പോലെയാണ്
fīhā
فِيهَا
അതിലുണ്ടു
miṣ'bāḥun
مِصْبَاحٌۖ
ഒരു വിളക്കു
l-miṣ'bāḥu
ٱلْمِصْبَاحُ
വിളക്കു
fī zujājatin
فِى زُجَاجَةٍۖ
ഒരു സ്ഫടികത്തിലാണ്, പളുങ്കിലാണ്
l-zujājatu
ٱلزُّجَاجَةُ
പളുങ്കു
ka-annahā kawkabun
كَأَنَّهَا كَوْكَبٌ
അതു ഒരു നക്ഷത്രംപോലെയിരിക്കുന്നു
durriyyun
دُرِّىٌّ
രത്നമയമായ, രത്നം പോലെയുള്ള, മുത്തുമയമായ
yūqadu
يُوقَدُ
അതു കത്തിക്കപ്പെടുന്നു
min shajaratin
مِن شَجَرَةٍ
ഒരു മരത്തില്‍നിന്നു, ഒരു വൃക്ഷത്താല്‍
mubārakatin
مُّبَٰرَكَةٍ
അനുഗ്രഹീതമായ
zaytūnatin
زَيْتُونَةٍ
അതായതു ഒരു സൈത്തൂന്‍ (ഒലീവു) മരത്തില്‍നിന്നു
lā sharqiyyatin
لَّا شَرْقِيَّةٍ
പൗരസ്ത്യമല്ലാത്ത, കിഴക്കുള്ളതല്ലാത്ത
walā gharbiyyatin
وَلَا غَرْبِيَّةٍ
പാശ്ചാത്യവുമല്ലാത്ത, പടിഞ്ഞാറുള്ളതുമല്ലാത്ത
yakādu
يَكَادُ
ആകുമാറാകും
zaytuhā
زَيْتُهَا
അതിന്റെ എണ്ണ
yuḍīu
يُضِىٓءُ
വെളിച്ചം നല്‍കും, ശോഭിക്കു(മാറാകും)
walaw lam tamsashu
وَلَوْ لَمْ تَمْسَسْهُ
അതിനെ സ്പര്‍ശിച്ചിട്ടില്ലെങ്കിലും
nārun
نَارٌۚ
തീ, അഗ്നി
nūrun
نُّورٌ
പ്രകാശം
ʿalā nūrin
عَلَىٰ نُورٍۗ
പ്രകാശത്തിനുമേല്‍, പ്രകാശത്തില്‍ കൂടി
yahdī l-lahu
يَهْدِى ٱللَّهُ
അല്ലാഹു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു
linūrihi
لِنُورِهِۦ
അവന്റെ പ്രകാശത്തിലേക്കു
man yashāu
مَن يَشَآءُۚ
അവന്‍ ഉദ്ദേശിക്കുന്നവരെ
wayaḍribu l-lahu
وَيَضْرِبُ ٱللَّهُ
അല്ലാഹു വിവരിച്ചുകൊടുക്കയും ചെയ്യുന്നു
l-amthāla
ٱلْأَمْثَٰلَ
ഉപമകളെ, ഉദാഹരണങ്ങളെ
lilnnāsi
لِلنَّاسِۗ
ജനങ്ങള്‍ക്കു, മനുഷ്യര്‍ക്കു
wal-lahu
وَٱللَّهُ
അല്ലാഹു
bikulli shayin
بِكُلِّ شَىْءٍ
എല്ലാ കാര്യത്തെക്കുറിച്ചും
ʿalīmun
عَلِيمٌ
അറിയുന്നവനാണ്

അല്ലാഹു ആകാശഭൂമികളുടെ വെളിച്ചമാണ്. അവന്റെ വെളിച്ചത്തിന്റെ ഉപമയിതാ: ഒരു വിളക്കുമാടം; അതിലൊരു വിളക്ക്. വിളക്ക് ഒരു സ്ഫടികക്കൂട്ടിലാണ്. സ്ഫടികക്കൂട് വെട്ടിത്തിളങ്ങുന്ന ആകാശനക്ഷത്രം പോലെയും. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നുള്ള എണ്ണ കൊണ്ടാണത് കത്തുന്നത്. അഥവാ, കിഴക്കനോ പടിഞ്ഞാറനോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍നിന്ന്. അതിന്റെ എണ്ണ തീ കൊളുത്തിയില്ലെങ്കില്‍പോലും സ്വയം പ്രകാശിക്കുമാറാകും. വെളിച്ചത്തിനുമേല്‍ വെളിച്ചം. അല്ലാഹു തന്റെ വെളിച്ചത്തിലേക്ക് താനിച്ഛിക്കുന്നവരെ നയിക്കുന്നു. അവന്‍ സര്‍വ ജനത്തിനുമായി ഉദാഹരണങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹു സകല സംഗതികളും നന്നായറിയുന്നവനാണ്.

തഫ്സീര്‍

فِيْ بُيُوْتٍ اَذِنَ اللّٰهُ اَنْ تُرْفَعَ وَيُذْكَرَ فِيْهَا اسْمُهٗۙ يُسَبِّحُ لَهٗ فِيْهَا بِالْغُدُوِّ وَالْاٰصَالِ ۙ  ( النور: ٣٦ )

fī buyūtin
فِى بُيُوتٍ
ചില വീടുകളിലാണ്
adhina l-lahu
أَذِنَ ٱللَّهُ
അല്ലാഹു ഉത്തരവു നല്‍കിയിരിക്കുന്നു
an tur'faʿa
أَن تُرْفَعَ
അവ ഉയര്‍ത്തപ്പെടുവാന്‍
wayudh'kara
وَيُذْكَرَ
സ്മരിക്കപ്പെടുവാനും, കീര്‍ത്തനം ചെയ്യപ്പെടുവാനും
fīhā
فِيهَا
അവയില്‍വെച്ചു
us'muhu
ٱسْمُهُۥ
തന്റെ നാമം
yusabbiḥu
يُسَبِّحُ
തസ്ബീഹ് (മഹത്വപ്രകീര്‍ത്തനം) ചെയ്യപ്പെടുന്നു
lahu
لَهُۥ
അവന്നു
fīhā
فِيهَا
അവയില്‍വെച്ചു
bil-ghuduwi
بِٱلْغُدُوِّ
രാവിലെ, കാലത്തു
wal-āṣāli
وَٱلْءَاصَالِ
സന്ധ്യാസമയങ്ങളിലും, വൈകുന്നേരവും

ആ വെളിച്ചം ലഭിച്ചവരുണ്ടാവുക ചില മന്ദിരങ്ങളിലാണ്. അവ പടുത്തുയര്‍ത്താനും അവിടെ തന്റെ നാമം ഉരുവിടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. രാവിലെയും വൈകുന്നേരവും അവിടെ അവന്റെ വിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കുന്നു.

തഫ്സീര്‍

رِجَالٌ لَّا تُلْهِيْهِمْ تِجَارَةٌ وَّلَا بَيْعٌ عَنْ ذِكْرِ اللّٰهِ وَاِقَامِ الصَّلٰوةِ وَاِيْتَاۤءِ الزَّكٰوةِ ۙيَخَافُوْنَ يَوْمًا تَتَقَلَّبُ فِيْهِ الْقُلُوْبُ وَالْاَبْصَارُ ۙ  ( النور: ٣٧ )

rijālun
رِجَالٌ
ചില പുരുഷന്‍മാര്‍, ആളുകള്‍
lā tul'hīhim
لَّا تُلْهِيهِمْ
അവരെ മിനക്കെടുത്തുക (ശ്രദ്ധവിടുത്തുക)യില്ല
tijāratun
تِجَٰرَةٌ
കച്ചവടം (ആകട്ടെ)
walā bayʿun
وَلَا بَيْعٌ
വ്യാപാരവും ഇല്ല, വ്യാപാരമാകട്ടെ (ഇല്ല)
ʿan dhik'ri l-lahi
عَن ذِكْرِ ٱللَّهِ
അല്ലാഹുവിന്റെ സ്മരണയില്‍നിന്നു
wa-iqāmi l-ṣalati
وَإِقَامِ ٱلصَّلَوٰةِ
നമസ്കാരം നിലനിറുത്തുന്നതില്‍നിന്നും
waītāi l-zakati
وَإِيتَآءِ ٱلزَّكَوٰةِۙ
സകാത്തു കൊടുക്കുന്നതില്‍ നിന്നും
yakhāfūna
يَخَافُونَ
അവര്‍ ഭയപ്പെടുന്നു
yawman
يَوْمًا
ഒരു ദിവസത്തെ
tataqallabu
تَتَقَلَّبُ
അവതാളത്തിലാകുന്നു, മറിഞ്ഞുപോകുന്നു
fīhi
فِيهِ
അതില്‍
l-qulūbu
ٱلْقُلُوبُ
ഹൃദയങ്ങള്‍
wal-abṣāru
وَٱلْأَبْصَٰرُ
ദൃഷ്ടികളും, കണ്ണുകളും

കച്ചവടമോ കൊള്ളക്കൊടുക്കകളോ അല്ലാഹുവെ സ്മരിക്കുന്നതിനും നമസ്‌കാരം നിലനിര്‍ത്തുന്നതിനും സകാത്ത് നല്‍കുന്നതിനും തടസ്സമാകാത്ത ചില വിശുദ്ധന്മാരാണ് അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നത്. മനസ്സുകള്‍ താളംതെറ്റുകയും കണ്ണുകള്‍ ഇളകിമറിയുകയും ചെയ്യുന്ന അന്ത്യനാളിനെ ഭയപ്പെടുന്നവരാണവര്‍.

തഫ്സീര്‍

لِيَجْزِيَهُمُ اللّٰهُ اَحْسَنَ مَا عَمِلُوْا وَيَزِيْدَهُمْ مِّنْ فَضْلِهٖۗ وَاللّٰهُ يَرْزُقُ مَنْ يَّشَاۤءُ بِغَيْرِ حِسَابٍ  ( النور: ٣٨ )

liyajziyahumu
لِيَجْزِيَهُمُ
അവര്‍ക്കു പ്രതിഫലം നല്‍കുവാന്‍വേണ്ടി
l-lahu
ٱللَّهُ
അല്ലാഹു
aḥsana
أَحْسَنَ
വളരെ നല്ലതിന്നു
mā ʿamilū
مَا عَمِلُوا۟
അവര്‍ പ്രവര്‍ത്തിക്കുന്നതില്‍
wayazīdahum
وَيَزِيدَهُم
അവര്‍ക്കു അവന്‍ വര്‍ദ്ധിപ്പിക്കുവാനും
min faḍlihi
مِّن فَضْلِهِۦۗ
അവന്റെ അനുഗ്രഹത്താല്‍, അനുഗ്രഹത്തില്‍നിന്നു
wal-lahu
وَٱللَّهُ
അല്ലാഹു
yarzuqu
يَرْزُقُ
അവന്‍ കൊടുത്തരുളുന്നു
man yashāu
مَن يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു
bighayri ḥisābin
بِغَيْرِ حِسَابٍ
കണക്കില്ലാതെ

അല്ലാഹു അവര്‍ക്ക് തങ്ങള്‍ ചെയ്ത ഏറ്റം നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കാനാണത്. അവര്‍ക്ക് തന്റെ അനുഗ്രഹം കൂടുതലായി കൊടുക്കാനും. അല്ലാഹു താനിച്ഛിക്കുന്നവര്‍ക്ക് കണക്കില്ലാതെ കൊടുക്കുന്നു.

തഫ്സീര്‍

وَالَّذِيْنَ كَفَرُوْٓا اَعْمَالُهُمْ كَسَرَابٍۢ بِقِيْعَةٍ يَّحْسَبُهُ الظَّمْاٰنُ مَاۤءًۗ حَتّٰٓى اِذَا جَاۤءَهٗ لَمْ يَجِدْهُ شَيْـًٔا وَّوَجَدَ اللّٰهَ عِنْدَهٗ فَوَفّٰىهُ حِسَابَهٗ ۗ وَاللّٰهُ سَرِيْعُ الْحِسَابِ ۙ  ( النور: ٣٩ )

wa-alladhīna kafarū
وَٱلَّذِينَ كَفَرُوٓا۟
അവിശ്വസിച്ചിട്ടുള്ളവരാകട്ടെ
aʿmāluhum
أَعْمَٰلُهُمْ
അവരുടെ കര്‍മ്മങ്ങള്‍, പ്രവൃത്തികള്‍
kasarābin
كَسَرَابٍۭ
ഒരു കാനല്‍ (കാനല്‍ജലം) പോലെയാണ്
biqīʿatin
بِقِيعَةٍ
മരുഭൂമിയിലുള്ള
yaḥsabuhu
يَحْسَبُهُ
അതിനെ കണക്കാക്കുന്നു, ധരിക്കുന്നു
l-ẓamānu
ٱلظَّمْـَٔانُ
ദാഹിച്ചവന്‍
māan
مَآءً
വെള്ളമാണെന്നു
ḥattā idhā jāahu
حَتَّىٰٓ إِذَا جَآءَهُۥ
അങ്ങനെ അവന്‍ അതിന്നടുത്തു ചെന്നാല്‍, ചെല്ലുമ്പോള്‍
lam yajid'hu
لَمْ يَجِدْهُ
അതിനെ അവന്‍ കണ്ടെത്തുകയില്ല
shayan
شَيْـًٔا
ഒരു വസ്തുവായും, ഒരു സാധനമായും
wawajada
وَوَجَدَ
അവന്‍ കണ്ടെത്തുകയും ചെയ്യും
l-laha
ٱللَّهَ
അല്ലാഹുവിനെ
ʿindahu
عِندَهُۥ
അതിനടുത്ത
fawaffāhu
فَوَفَّىٰهُ
അപ്പോള്‍ (എന്നിട്ടു) അവന്‍ അവന്നു നിറവേറ്റികൊടുക്കും (തികച്ചും നടത്തും)
ḥisābahu
حِسَابَهُۥۗ
അവന്റെ വിചാരണ
wal-lahu
وَٱللَّهُ
അല്ലാഹു
sarīʿu l-ḥisābi
سَرِيعُ ٱلْحِسَابِ
വിചാരണ വേഗം കഴിക്കുന്നവനാണ്‌, വേഗം വിചാരണചെയ്യുന്നവനാണ്

സത്യത്തെ തള്ളിപ്പറഞ്ഞവരുടെ സ്ഥിതിയോ, അവരുടെ പ്രവര്‍ത്തനങ്ങള്‍ മരുപ്പറമ്പിലെ മരീചികപോലെയാണ്. ദാഹിച്ചുവലഞ്ഞവന്‍ അത് വെള്ളമാണെന്നു കരുതുന്നു. അങ്ങനെ അവനതിന്റെ അടുത്തുചെന്നാല്‍ അവിടെയൊന്നുംതന്നെ കാണുകയില്ല. എന്നാല്‍ അവനവിടെ കണ്ടെത്തുക അല്ലാഹുവെയാണ്. അല്ലാഹു അവന്ന് തന്റെ കണക്ക് തീര്‍ത്തുകൊടുക്കുന്നു. അല്ലാഹു അതിവേഗം കണക്കു തീര്‍ക്കുന്നവനാണ്.

തഫ്സീര്‍

اَوْ كَظُلُمٰتٍ فِيْ بَحْرٍ لُّجِّيٍّ يَّغْشٰىهُ مَوْجٌ مِّنْ فَوْقِهٖ مَوْجٌ مِّنْ فَوْقِهٖ سَحَابٌۗ ظُلُمٰتٌۢ بَعْضُهَا فَوْقَ بَعْضٍۗ اِذَآ اَخْرَجَ يَدَهٗ لَمْ يَكَدْ يَرٰىهَاۗ وَمَنْ لَّمْ يَجْعَلِ اللّٰهُ لَهٗ نُوْرًا فَمَا لَهٗ مِنْ نُّوْرٍ ࣖ  ( النور: ٤٠ )

aw
أَوْ
അല്ലെങ്കില്‍
kaẓulumātin
كَظُلُمَٰتٍ
ചില അന്ധകാരങ്ങളെ (ഇരുട്ടുകളെ) പ്പോലെയാണ്
fī baḥrin
فِى بَحْرٍ
ഒരു സമുദ്രത്തിലെ
lujjiyyin
لُّجِّىٍّ
ആഴമേറിയ
yaghshāhu
يَغْشَىٰهُ
അതിനെ മൂടുന്നു
mawjun
مَوْجٌ
തിരമാല
min fawqihi
مِّن فَوْقِهِۦ
അതിനു മീതെയുമുണ്ടു
mawjun
مَوْجٌ
തിരമാല
min fawqihi
مِّن فَوْقِهِۦ
അതിനുമീതെയുണ്ടു
saḥābun
سَحَابٌۚ
കാര്‍മേഘം
ẓulumātun
ظُلُمَٰتٌۢ
അന്ധകാരങ്ങള്‍, ഇരുട്ടുകള്‍
baʿḍuhā
بَعْضُهَا
അവയില്‍ ചിലതു
fawqa baʿḍin
فَوْقَ بَعْضٍ
ചിലതിനു മീതെയാണ് (ഒന്നൊന്നിനു മീതെയാണ്)
idhā akhraja
إِذَآ أَخْرَجَ
അവന്‍ പുറത്തുകാട്ടിയാല്‍
yadahu
يَدَهُۥ
തന്റെ കൈ
lam yakad
لَمْ يَكَدْ
ആകാറാവുകയില്ല
yarāhā
يَرَىٰهَاۗ
അവനതു കാണു(മാറു)
waman
وَمَن
ആര്‍, ഏതൊരാള്‍
lam yajʿali l-lahu
لَّمْ يَجْعَلِ ٱللَّهُ
അല്ലാഹു ഏര്‍പ്പെടുത്തിക്കൊടുത്തില്ല
lahu
لَهُۥ
അവനു
nūran
نُورًا
പ്രകാശം
famā lahu
فَمَا لَهُۥ
എന്നാല്‍ അവന്നില്ല
min nūrin
مِن نُّورٍ
യാതൊരു പ്രകാശവും

അല്ലെങ്കില്‍ അവരുടെ ഉപമ ഇങ്ങനെയാണ്: ആഴക്കടലിലെ ഘനാന്ധകാരം; അതിനെ തിരമാല മൂടിയിരിക്കുന്നു. അതിനുമീതെ വേറെയും തിരമാല. അതിനു മീതെ കാര്‍മേഘവും. ഇരുളിനുമേല്‍ ഇരുള്‍-ഒട്ടേറെ ഇരുട്ടുകള്‍. സ്വന്തം കൈ പുറത്തേക്കു നീട്ടിയാല്‍ അതുപോലും കാണാനാവാത്ത കൂരിരുട്ട്! അല്ലാഹു വെളിച്ചം നല്‍കാത്തവര്‍ക്ക് പിന്നെ വെളിച്ചമേയില്ല.

തഫ്സീര്‍