Skip to main content

كَدَأْبِ اٰلِ فِرْعَوْنَۙ وَالَّذِيْنَ مِنْ قَبْلِهِمْۗ كَذَّبُوْا بِاٰيٰتِنَاۚ فَاَخَذَهُمُ اللّٰهُ بِذُنُوْبِهِمْ ۗ وَاللّٰهُ شَدِيْدُ الْعِقَابِ  ( آل عمران: ١١ )

kadabi
كَدَأْبِ
സമ്പ്രദായംപോലെ
āli fir'ʿawna
ءَالِ فِرْعَوْنَ
ഫിര്‍ഔന്‍റെആള്‍ക്കാരുടെ
wa-alladhīna
وَٱلَّذِينَ
യാതൊരു വരുടെയും
min qablihim
مِن قَبْلِهِمْۚ
അവര്‍ക്കുമുമ്പുള്ള
kadhabū
كَذَّبُوا۟
അവര്‍ വ്യാജമാക്കി
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ആയത്തുകളെ, ലക്ഷ്യങ്ങളെ
fa-akhadhahumu l-lahu
فَأَخَذَهُمُ ٱللَّهُ
അപ്പോള്‍ (അതിനാല്‍) അല്ലാഹു അവരെ പിടിച്ചു
bidhunūbihim
بِذُنُوبِهِمْۗ
അവരുടെ പാപങ്ങള്‍ നിമിത്തം
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
shadīdu
شَدِيدُ
കഠിനമായവനാണ്
l-ʿiqābi
ٱلْعِقَابِ
ശിക്ഷാ നടപടി, പ്രതികാര നടപടി

ഫറവോന്റെ ആള്‍ക്കാരുടെയും അവര്‍ക്ക് മുമ്പുള്ളവരുടെയും അനുഭവം ഇതിനുദാഹരണമാണ്. അവരെല്ലാം നമ്മുടെ തെളിവുകളെ തള്ളിക്കളഞ്ഞു. അപ്പോള്‍ അവരുടെ കുറ്റകൃത്യങ്ങള്‍ കാരണമായി അല്ലാഹു അവരെ പിടികൂടി. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.

തഫ്സീര്‍

قُلْ لِّلَّذِيْنَ كَفَرُوْا سَتُغْلَبُوْنَ وَتُحْشَرُوْنَ اِلٰى جَهَنَّمَ ۗ وَبِئْسَ الْمِهَادُ  ( آل عمران: ١٢ )

qul
قُل
നീ പറയുക
lilladhīna kafarū
لِّلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരോട്
satugh'labūna
سَتُغْلَبُونَ
വഴിയെ നിങ്ങള്‍ ജയിക്കപ്പെടും, പരാജയപ്പെടുത്തപ്പെടും
watuḥ'sharūna
وَتُحْشَرُونَ
നിങ്ങള്‍ ശേഖരിക്ക (ഒരുമിച്ചുകൂട്ട)പ്പെടുകയും ചെയ്യും
ilā jahannama
إِلَىٰ جَهَنَّمَۚ
ജഹന്നമിലേക്ക്
wabi'sa
وَبِئْسَ
അത് എത്രയോ (വളരെ) ചീത്ത
l-mihādu
ٱلْمِهَادُ
വിതാനം

സത്യനിഷേധികളോടു പറയുക: ഒട്ടും വൈകാതെ നിങ്ങള്‍ പരാജയപ്പെടും. കൂട്ടത്തോടെ നരകത്തീയിലേക്ക് നയിക്കപ്പെടുകയും ചെയ്യും. അതെത്ര ചീത്ത താവളം!

തഫ്സീര്‍

قَدْ كَانَ لَكُمْ اٰيَةٌ فِيْ فِئَتَيْنِ الْتَقَتَا ۗفِئَةٌ تُقَاتِلُ فِيْ سَبِيْلِ اللّٰهِ وَاُخْرٰى كَافِرَةٌ يَّرَوْنَهُمْ مِّثْلَيْهِمْ رَأْيَ الْعَيْنِ ۗوَاللّٰهُ يُؤَيِّدُ بِنَصْرِهٖ مَنْ يَّشَاۤءُ ۗ اِنَّ فِيْ ذٰلِكَ لَعِبْرَةً لِّاُولِى الْاَبْصَارِ  ( آل عمران: ١٣ )

qad kāna
قَدْ كَانَ
ഉണ്ടായിട്ടുണ്ട്
lakum
لَكُمْ
നിങ്ങള്‍ക്ക്
āyatun
ءَايَةٌ
ഒരു ദൃഷ്ടാന്തം
fī fi-atayni
فِى فِئَتَيْنِ
രണ്ടു കക്ഷി (സംഘം -കൂട്ടം- വിഭാഗം) കളില്‍
l-taqatā
ٱلْتَقَتَاۖ
രണ്ടും കണ്ടുമുട്ടി
fi-atun
فِئَةٌ
ഒരു സംഘം
tuqātilu
تُقَٰتِلُ
യുദ്ധം ചെയ്യുന്നു
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍
wa-ukh'rā
وَأُخْرَىٰ
മറ്റേത്
kāfiratun
كَافِرَةٌ
അവിശ്വസിച്ചതും
yarawnahum
يَرَوْنَهُم
അവര്‍ അവരെ കണ്ടിരുന്നു
mith'layhim
مِّثْلَيْهِمْ
തങ്ങളുടെ രണ്ടത്ര (ഇരട്ടി)
raya l-ʿayni
رَأْىَ ٱلْعَيْنِۚ
കണ്‍കാഴ്ചയില്‍
wal-lahu yu-ayyidu
وَٱللَّهُ يُؤَيِّدُ
അല്ലാഹു ബലപ്പെടുത്തുന്നു
binaṣrihi
بِنَصْرِهِۦ
തന്‍റെ സഹായം കൊണ്ടു
man yashāu
مَن يَشَآءُۗ
അവന്‍ ഉദ്ദേശിക്കുന്നവരെ
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laʿib'ratan
لَعِبْرَةً
ഒരു ചിന്താവിഷയം (പാഠം)
li-ulī l-abṣāri
لِّأُو۟لِى ٱلْأَبْصَٰرِ
(ഉള്‍) കാഴ്ചയുള്ളവര്‍ക്ക്

പരസ്പരം ഏറ്റുമുട്ടിയ രണ്ടു കൂട്ടരില്‍ നിങ്ങള്‍ക്ക് ഗുണപാഠമുണ്ട്. ഒരു വിഭാഗം ദൈവമാര്‍ഗത്തില്‍ പടവെട്ടുകയായിരുന്നു. മറു വിഭാഗം സത്യനിഷേധികളും. സത്യനിഷേധികളുടെ ദൃഷ്ടിയില്‍ സത്യവിശ്വാസികള്‍ തങ്ങളുടെ ഇരട്ടിയുള്ളതായാണ് തോന്നിയത്. അല്ലാഹു അവനിച്ഛിക്കുന്നവരെ തന്റെ സഹായത്താല്‍ കരുത്തരാക്കുന്നു. തീര്‍ച്ചയായും ഉള്‍ക്കാഴ്ചയുള്ളവര്‍ക്കൊക്കെ ഇതില്‍ വലിയ ദൃഷ്ടാന്തമുണ്ട്.

തഫ്സീര്‍

زُيِّنَ لِلنَّاسِ حُبُّ الشَّهَوٰتِ مِنَ النِّسَاۤءِ وَالْبَنِيْنَ وَالْقَنَاطِيْرِ الْمُقَنْطَرَةِ مِنَ الذَّهَبِ وَالْفِضَّةِ وَالْخَيْلِ الْمُسَوَّمَةِ وَالْاَنْعَامِ وَالْحَرْثِ ۗ ذٰلِكَ مَتَاعُ الْحَيٰوةِ الدُّنْيَا ۗوَاللّٰهُ عِنْدَهٗ حُسْنُ الْمَاٰبِ  ( آل عمران: ١٤ )

zuyyina
زُيِّنَ
ഭംഗി (മോടി) യാക്കപ്പെട്ടു. അലങ്കാരമാ(യി കാണി) ക്കപ്പെട്ടിരിക്കുന്നു
lilnnāsi
لِلنَّاسِ
മനുഷ്യര്‍ക്ക്
ḥubbu
حُبُّ
സ്‌നേഹം
l-shahawāti
ٱلشَّهَوَٰتِ
ഇച്ഛകളെ, ഇച്ഛാവസ്തു (കാമ്യ വസ്തു)ക്കളോട്
mina l-nisāi
مِنَ ٱلنِّسَآءِ
സ്ത്രീകളാകുന്ന, സ്ത്രീകളില്‍ നിന്നുള്ള
wal-banīna
وَٱلْبَنِينَ
പുത്രന്മാരും
wal-qanāṭīri
وَٱلْقَنَٰطِيرِ
കൂമ്പാരങ്ങളും (ധാരാളക്കണക്കിലുള്ള ധനവും)
l-muqanṭarati
ٱلْمُقَنطَرَةِ
അട്ടിയിടപ്പെട്ട, കുന്നുകൂട്ടപ്പെട്ട
mina l-dhahabi
مِنَ ٱلذَّهَبِ
സ്വര്‍ണത്തില്‍ നിന്ന്
wal-fiḍati
وَٱلْفِضَّةِ
വെള്ളിയില്‍നിന്നും
wal-khayli
وَٱلْخَيْلِ
കുതിരയും,കുതിരകളും
l-musawamati
ٱلْمُسَوَّمَةِ
അടയാളമാക്കപ്പെട്ട, ലക്ഷണമൊത്ത
wal-anʿāmi
وَٱلْأَنْعَٰمِ
കന്നുകാലികളും
wal-ḥarthi
وَٱلْحَرْثِۗ
കൃഷിയും, കൃഷിയിടവും
dhālika
ذَٰلِكَ
അത്
matāʿu
مَتَٰعُ
ഉപകരണമാണ്, വിഭവമാകുന്നു
l-ḥayati l-dun'yā
ٱلْحَيَوٰةِ ٱلدُّنْيَاۖ
ഐഹിക ജീവിതത്തിന്‍റെ
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
ʿindahu
عِندَهُۥ
അവന്‍റെ പക്കലാണ്
ḥus'nu l-maābi
حُسْنُ ٱلْمَـَٔابِ
നല്ല മടക്കസ്ഥാനം

സ്ത്രീകള്‍, മക്കള്‍, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കൂമ്പാരങ്ങള്‍, മേത്തരം കുതിരകള്‍, കന്നുകാലികള്‍, കൃഷിയിടങ്ങള്‍ എന്നീ ഇഷ്ടവസ്തുക്കളോടുള്ള മോഹം മനുഷ്യര്‍ക്ക് ചേതോഹരമാക്കിയിരിക്കുന്നു. അതൊക്കെയും ഐഹികജീവിതത്തിലെ സുഖഭോഗ വിഭവങ്ങളാണ്. എന്നാല്‍ ഏറ്റവും ഉത്തമമായ സങ്കേതം അല്ലാഹുവിങ്കലാകുന്നു.

തഫ്സീര്‍

۞ قُلْ اَؤُنَبِّئُكُمْ بِخَيْرٍ مِّنْ ذٰلِكُمْ ۗ لِلَّذِيْنَ اتَّقَوْا عِنْدَ رَبِّهِمْ جَنّٰتٌ تَجْرِيْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِيْنَ فِيْهَا وَاَزْوَاجٌ مُّطَهَّرَةٌ وَّرِضْوَانٌ مِّنَ اللّٰهِ ۗ وَاللّٰهُ بَصِيْرٌۢ بِالْعِبَادِۚ  ( آل عمران: ١٥ )

qul
قُلْ
നീ പറയുക
a-unabbi-ukum
أَؤُنَبِّئُكُم
ഞാന്‍ നിങ്ങള്‍ക്ക് വിവരമറിയിക്കട്ടയോ
bikhayrin
بِخَيْرٍ
ഉത്തമമായതിനെപ്പറ്റി
min dhālikum
مِّن ذَٰلِكُمْۚ
അതിനെക്കാള്‍
lilladhīna ittaqaw
لِلَّذِينَ ٱتَّقَوْا۟
സൂക്ഷമത പാലിച്ചവര്‍ക്ക്
ʿinda rabbihim
عِندَ رَبِّهِمْ
തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍
jannātun
جَنَّٰتٌ
സ്വര്‍ഗങ്ങള്‍
tajrī
تَجْرِى
ഒഴുകിക്കൊണ്ടിരിക്കുന്നു
min taḥtihā
مِن تَحْتِهَا
അവയുടെ അടിയിലൂടെ
l-anhāru
ٱلْأَنْهَٰرُ
അരുവികള്‍
khālidīna
خَٰلِدِينَ
സ്ഥിരവാസികളായിട്ട്
fīhā
فِيهَا
അവയില്‍
wa-azwājun
وَأَزْوَٰجٌ
ഇണകളും
muṭahharatun
مُّطَهَّرَةٌ
(പരി)ശുദ്ധമാക്കപ്പെട്ട
wariḍ'wānun
وَرِضْوَٰنٌ
പ്രീതിയും, ഒരു പ്രീതിയും
mina l-lahi
مِّنَ ٱللَّهِۗ
അല്ലാഹുവില്‍ നിന്ന്
wal-lahu
وَٱللَّهُ
അല്ലാഹു
baṣīrun
بَصِيرٌۢ
കണ്ടറിയുന്നവനാണ്
bil-ʿibādi
بِٱلْعِبَادِ
അടിയാന്‍മാരെപ്പറ്റി

പറയുക: ഇതിനേക്കാള്‍ ശ്രേഷ്ഠമായത് ഞാനറിയിച്ചുതരട്ടെയോ? സൂക്ഷ്മത പുലര്‍ത്തിയവര്‍ക്ക് തങ്ങളുടെ നാഥന്റെ അടുക്കല്‍ താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്. അവരവിടെ സ്ഥിരവാസികളായിരിക്കും. അവര്‍ക്കവിടെ പരിശുദ്ധരായ ഇണകളുണ്ട്; ഒപ്പം ദൈവപ്രീതിയും. അല്ലാഹു തന്റെ അടിമകളുടെ അവസ്ഥകളൊക്കെ കണ്ടറിയുന്നവനാണ്.

തഫ്സീര്‍

اَلَّذِيْنَ يَقُوْلُوْنَ رَبَّنَآ اِنَّنَآ اٰمَنَّا فَاغْفِرْ لَنَا ذُنُوْبَنَا وَقِنَا عَذَابَ النَّارِۚ  ( آل عمران: ١٦ )

alladhīna yaqūlūna
ٱلَّذِينَ يَقُولُونَ
പറയുന്നവര്‍
rabbanā
رَبَّنَآ
ഞങ്ങളുടെ റബ്ബേ
innanā āmannā
إِنَّنَآ ءَامَنَّا
നിശ്ചയമായും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
fa-igh'fir lanā
فَٱغْفِرْ لَنَا
ആകയാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരണേ
dhunūbanā
ذُنُوبَنَا
ഞങ്ങളുടെ പാപങ്ങള്‍
waqinā
وَقِنَا
ഞങ്ങളെ നീ കാക്കുകയും വേണമേ
ʿadhāba l-nāri
عَذَابَ ٱلنَّارِ
നരക ശിക്ഷയില്‍ നിന്ന്

ഇങ്ങനെ പ്രാര്‍ഥിക്കുന്നവരാണവര്‍: ''ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ നീ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരേണമേ. നരകശിക്ഷയില്‍നിന്ന് ഞങ്ങളെ നീ രക്ഷിക്കേണമേ.''

തഫ്സീര്‍

اَلصّٰبِرِيْنَ وَالصّٰدِقِيْنَ وَالْقٰنِتِيْنَ وَالْمُنْفِقِيْنَ وَالْمُسْتَغْفِرِيْنَ بِالْاَسْحَارِ   ( آل عمران: ١٧ )

al-ṣābirīna
ٱلصَّٰبِرِينَ
ക്ഷമാലുക്കള്‍
wal-ṣādiqīna
وَٱلصَّٰدِقِينَ
സത്യവാന്മാരും
wal-qānitīna
وَٱلْقَٰنِتِينَ
ഭക്തന്മാരും, ഒതുക്കമുള്ളവരും, അച്ചടക്കമുള്ളവരും
wal-munfiqīna
وَٱلْمُنفِقِينَ
ചിലവഴിക്കുന്നവരും
wal-mus'taghfirīna
وَٱلْمُسْتَغْفِرِينَ
പാപമോചനം തേടുന്നവരും
bil-asḥāri
بِٱلْأَسْحَارِ
രാത്രിയുടെ അവസാന യാമങ്ങളില്‍

അവര്‍ ക്ഷമ പാലിക്കുന്നവരാണ്. സത്യസന്ധരാണ്. ദൈവഭക്തരാണ്. ദൈവമാര്‍ഗത്തില്‍ ധനം ചെലവഴിക്കുന്നവരാണ്. രാവിന്റെ അവസാന യാമങ്ങളില്‍ പാപമോചനത്തിനായി പ്രാര്‍ഥിക്കുന്നവരും.

തഫ്സീര്‍

شَهِدَ اللّٰهُ اَنَّهٗ لَآ اِلٰهَ اِلَّا هُوَۙ وَالْمَلٰۤىِٕكَةُ وَاُولُوا الْعِلْمِ قَاۤىِٕمًاۢ بِالْقِسْطِۗ لَآ اِلٰهَ اِلَّا هُوَ الْعَزِيْزُ الْحَكِيْمُ  ( آل عمران: ١٨ )

shahida l-lahu
شَهِدَ ٱللَّهُ
അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു
annahu lā ilāha
أَنَّهُۥ لَآ إِلَٰهَ
ഒരു ആരാധ്യനുമില്ലെന്നു
illā huwa
إِلَّا هُوَ
അവന്‍ (താന്‍) അല്ലാതെ
wal-malāikatu
وَٱلْمَلَٰٓئِكَةُ
മലക്കുകളും
wa-ulū l-ʿil'mi
وَأُو۟لُوا۟ ٱلْعِلْمِ
അറിവുള്ളവരും
qāiman
قَآئِمًۢا
നിലകൊള്ളുന്ന (നടത്തുന്ന)വനായും കൊണ്ട്
bil-qis'ṭi
بِٱلْقِسْطِۚ
നീതിമുറയും കൊണ്ട്. നീതിയെ
lā ilāha
لَآ إِلَٰهَ
ഒരാരാധ്യനുമില്ല
illā huwa
إِلَّا هُوَ
അവനല്ലാതെ
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലി, അജയ്യന്‍
l-ḥakīmu
ٱلْحَكِيمُ
അഗാധജ്ഞന്‍, യുക്തിമാന്‍

താനല്ലാതെ ദൈവമില്ലെന്നതിന് അല്ലാഹു സ്വയം സാക്ഷിയാകുന്നു. മലക്കുകളും ജ്ഞാനികളുമെല്ലാം അതിനു സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവന്‍ നീതി സ്ഥാപിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമാണവന്‍.

തഫ്സീര്‍

اِنَّ الدِّيْنَ عِنْدَ اللّٰهِ الْاِسْلَامُ ۗ وَمَا اخْتَلَفَ الَّذِيْنَ اُوْتُوا الْكِتٰبَ اِلَّا مِنْۢ بَعْدِ مَا جَاۤءَهُمُ الْعِلْمُ بَغْيًاۢ بَيْنَهُمْ ۗوَمَنْ يَّكْفُرْ بِاٰيٰتِ اللّٰهِ فَاِنَّ اللّٰهَ سَرِيْعُ الْحِسَابِ  ( آل عمران: ١٩ )

inna l-dīna
إِنَّ ٱلدِّينَ
നിശ്ചയമായും മതം
ʿinda l-lahi
عِندَ ٱللَّهِ
അല്ലാഹുവിന്‍റെ അടുക്കല്‍
l-is'lāmu
ٱلْإِسْلَٰمُۗ
ഇസ്‌ലാമാകുന്നു
wamā ikh'talafa
وَمَا ٱخْتَلَفَ
ഭിന്നിച്ചിട്ടില്ല
alladhīna ūtū l-kitāba
ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ
വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍
illā min baʿdi
إِلَّا مِنۢ بَعْدِ
ശേഷമായിട്ടല്ലാതെ
mā jāahumu
مَا جَآءَهُمُ
അവര്‍ക്കുവന്നതിന്‍റെ
l-ʿil'mu
ٱلْعِلْمُ
അറിവ്
baghyan
بَغْيًۢا
ധിക്കാരമായിട്ട്, അതിക്രമമായി (അസൂയയാല്‍)
baynahum
بَيْنَهُمْۗ
അവര്‍ക്കിടയിലുള്ള
waman yakfur
وَمَن يَكْفُرْ
ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം
biāyāti l-lahi
بِـَٔايَٰتِ ٱللَّهِ
അല്ലാഹുവിന്‍റെ ആയത്തു (ലക്ഷ്യം, ദൃഷ്ടാന്തം)കളില്‍
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
sarīʿu
سَرِيعُ
വേഗമുള്ളവനാകുന്നു
l-ḥisābi
ٱلْحِسَابِ
വിചാരണ, കണക്കുനോക്കല്‍

ഉറപ്പായും അല്ലാഹുവിങ്കല്‍ മതമെന്നാല്‍ ഇസ്‌ലാംതന്നെ. വേദപുസ്തകം ലഭിച്ചവര്‍ ഇതില്‍ വ്യത്യസ്താഭിപ്രായക്കാരായി ഭിന്നവഴികളിലായത് അവര്‍ക്ക് അറിവ് വന്നെത്തിയശേഷം മാത്രമാണ്. അവര്‍ക്കിടയിലെ കിടമത്സരം കാരണമാണത്. ആരെങ്കിലും അല്ലാഹുവിന്റെ തെളിവുകളെ തള്ളിക്കളയുന്നുവെങ്കില്‍ അറിയുക: അല്ലാഹു അതിവേഗം വിചാരണ നടത്തുന്നവനാണ്.

തഫ്സീര്‍

فَاِنْ حَاۤجُّوْكَ فَقُلْ اَسْلَمْتُ وَجْهِيَ لِلّٰهِ وَمَنِ اتَّبَعَنِ ۗوَقُلْ لِّلَّذِيْنَ اُوْتُوا الْكِتٰبَ وَالْاُمِّيّٖنَ ءَاَسْلَمْتُمْ ۗ فَاِنْ اَسْلَمُوْا فَقَدِ اهْتَدَوْا ۚ وَاِنْ تَوَلَّوْا فَاِنَّمَا عَلَيْكَ الْبَلٰغُ ۗ وَاللّٰهُ بَصِيْرٌۢ بِالْعِبَادِ ࣖ  ( آل عمران: ٢٠ )

fa-in ḥājjūka
فَإِنْ حَآجُّوكَ
അവര്‍ നിന്നോട് ന്യായവാദം (തര്‍ക്കം) ചെയ്താല്‍
faqul
فَقُلْ
നീ പറയുക
aslamtu
أَسْلَمْتُ
ഞാന്‍ കീഴൊതുക്കിയിരിക്കുന്നു
wajhiya
وَجْهِىَ
എന്‍റെ മുഖം
lillahi
لِلَّهِ
അല്ലാഹുവിന്
wamani ittabaʿani
وَمَنِ ٱتَّبَعَنِۗ
എന്നെ പിന്‍പറ്റിയവരും
waqul lilladhīna
وَقُل لِّلَّذِينَ
നീ പറയുക (ചോദിക്കുക)യും ചെയ്യുക
ūtū
أُوتُوا۟
നല്‍കപ്പെട്ടവരോട്
l-kitāba
ٱلْكِتَٰبَ
(വേദ) ഗ്രന്ഥം
wal-umiyīna
وَٱلْأُمِّيِّۦنَ
അക്ഷരജ്ഞാനമില്ലാത്ത (വേദഗ്രന്ഥം ലഭിക്കാത്ത)വരോടും
a-aslamtum
ءَأَسْلَمْتُمْۚ
നിങ്ങള്‍ കീഴൊതുങ്ങിയോ
fa-in aslamū
فَإِنْ أَسْلَمُوا۟
എന്നിട്ടവര്‍ കീഴൊതുങ്ങിയാല്‍
faqadi ih'tadaw
فَقَدِ ٱهْتَدَوا۟ۖ
എന്നാലവര്‍ നേര്‍മാര്‍ഗം പ്രാപിച്ചു
wa-in tawallaw
وَّإِن تَوَلَّوْا۟
അവര്‍ തിരിഞ്ഞുപോയെങ്കിലോ
fa-innamā ʿalayka
فَإِنَّمَا عَلَيْكَ
എന്നാല്‍ നിന്‍റെ മേല്‍ (ബാദ്ധ്യത)
l-balāghu
ٱلْبَلَٰغُۗ
പ്രബോധനം, എത്തിക്കല്‍ (മാത്രം) ആകുന്നു
wal-lahu
وَٱللَّهُ
അല്ലാഹു
baṣīrun
بَصِيرٌۢ
കണ്ടറിയുന്നവനാണ്
bil-ʿibādi
بِٱلْعِبَادِ
അടിയാന്മാരെപ്പറ്റി

അഥവാ, അവര്‍ നിന്നോട് തര്‍ക്കിക്കുകയാണെങ്കില്‍ പറയുക: ''ഞാന്‍ എന്നെ പൂര്‍ണമായും അല്ലാഹുവിന് സമര്‍പ്പിച്ചിരിക്കുന്നു; എന്നെ പിന്തുടര്‍ന്നവരും.'' വേദഗ്രന്ഥം ലഭിച്ചവരോടും അക്ഷരജ്ഞാനമില്ലാത്തവരോടും നീ ചോദിക്കുക: 'നിങ്ങള്‍ ദൈവത്തിന് കീഴ്‌പ്പെട്ടോ?' അവര്‍ കീഴ്‌പ്പെട്ടു കഴിഞ്ഞാല്‍ ഉറപ്പായും അവര്‍ നേര്‍വഴിയിലായി. അവര്‍ പിന്തിരിഞ്ഞു പോയാലോ അവര്‍ക്ക് സന്മാര്‍ഗം എത്തിക്കേണ്ട ബാധ്യതയേ നിനക്കുള്ളൂ. അല്ലാഹു തന്റെ ദാസന്മാരുടെ കാര്യം സൂക്ഷ്മമായി കണ്ടറിയുന്നവനാണ്.

തഫ്സീര്‍