Skip to main content

هٰذَا خَلْقُ اللّٰهِ فَاَرُوْنِيْ مَاذَا خَلَقَ الَّذِيْنَ مِنْ دُوْنِهٖۗ بَلِ الظّٰلِمُوْنَ فِيْ ضَلٰلٍ مُّبِيْنٍ ࣖ  ( لقمان: ١١ )

hādhā
هَٰذَا
ഇതു
khalqu l-lahi
خَلْقُ ٱللَّهِ
അല്ലാഹുവിന്റെ സൃഷ്ടിയാണ്
fa-arūnī
فَأَرُونِى
എന്നാൽ നിങ്ങളെനിക്കു കാട്ടിത്തരുക
mādhā khalaqa
مَاذَا خَلَقَ
എന്തു സൃഷ്ടിച്ചുവെന്നു
alladhīna
ٱلَّذِينَ
യാതൊരു കൂട്ടർ
min dūnihi
مِن دُونِهِۦۚ
അവനു പുറമെയുള്ള
bali
بَلِ
പക്ഷേ, എങ്കിലും
l-ẓālimūna
ٱلظَّٰلِمُونَ
അക്രമകാരികൾ
fī ḍalālin
فِى ضَلَٰلٍ
ദുർമാര്‍ഗ്ഗത്തിലാണ്, വഴിപിഴവിലാണ്
mubīnin
مُّبِينٍ
വ്യക്തമായ

ഇതൊക്കെയും അല്ലാഹുവിന്റെ സൃഷ്ടിയാണ്. എന്നാല്‍ അവനല്ലാത്തവര്‍ സൃഷ്ടിച്ചത് ഏതെന്ന് നിങ്ങളെനിക്കൊന്നു കാണിച്ചുതരൂ. അല്ല; അക്രമികള്‍ വ്യക്തമായ വഴികേടില്‍ തന്നെയാണ്.

തഫ്സീര്‍

وَلَقَدْ اٰتَيْنَا لُقْمٰنَ الْحِكْمَةَ اَنِ اشْكُرْ لِلّٰهِ ۗوَمَنْ يَّشْكُرْ فَاِنَّمَا يَشْكُرُ لِنَفْسِهٖۚ وَمَنْ كَفَرَ فَاِنَّ اللّٰهَ غَنِيٌّ حَمِيْدٌ   ( لقمان: ١٢ )

walaqad ātaynā
وَلَقَدْ ءَاتَيْنَا
തീർച്ചയായും നാം കൊടുക്കുകയുണ്ടായി
luq'māna
لُقْمَٰنَ
ലുഖ്മാന്നു
l-ḥik'mata
ٱلْحِكْمَةَ
വിജ്ഞാനം, തത്വജ്ഞാനം
ani ush'kur
أَنِ ٱشْكُرْ
നീ നന്ദിചെയ്യണമെന്നു
lillahi
لِلَّهِۚ
അല്ലാഹുവിനു
waman yashkur
وَمَن يَشْكُرْ
ആരെങ്കിലും നന്ദി ചെയ്യുന്നതായാൽ
fa-innamā yashkuru
فَإِنَّمَا يَشْكُرُ
എന്നാൽ അവൻ നിശ്ചയമായും നന്ദിചെയ്യുന്നു
linafsihi
لِنَفْسِهِۦۖ
തനിക്കുവേണ്ടിത്തന്നെ
waman kafara
وَمَن كَفَرَ
ആരെങ്കിലും നന്ദികേടുചെയ്‌താൽ, അവിശ്വസിച്ചാൽ
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാൽ നിശ്ചയമായും അല്ലാഹു
ghaniyyun
غَنِىٌّ
ധന്യനാണ്, അനാശ്രയനാണ്
ḥamīdun
حَمِيدٌ
സ്തുത്യർഹനാണ്

ലുഖ്മാന്ന് നാം തത്ത്വജ്ഞാനം നല്‍കി. അദ്ദേഹത്തോട് നാം ആവശ്യപ്പെട്ടു: ''നീ അല്ലാഹുവിനോടു നന്ദി കാണിക്കുക.'' ആരെങ്കിലും നന്ദി കാണിക്കുന്നുവെങ്കില്‍ സ്വന്തം നന്മക്കുവേണ്ടിത്തന്നെയാണ് അവനതു ചെയ്യുന്നത്. ആരെങ്കിലും നന്ദികേടു കാണിക്കുകയാണെങ്കിലോ, അറിയുക: തീര്‍ച്ചയായും അല്ലാഹു അന്യാശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്.

തഫ്സീര്‍

وَاِذْ قَالَ لُقْمٰنُ لِابْنِهٖ وَهُوَ يَعِظُهٗ يٰبُنَيَّ لَا تُشْرِكْ بِاللّٰهِ ۗاِنَّ الشِّرْكَ لَظُلْمٌ عَظِيْمٌ   ( لقمان: ١٣ )

wa-idh qāla
وَإِذْ قَالَ
പറഞ്ഞ സന്ദർഭം, പറഞ്ഞപ്പോൾ
luq'mānu
لُقْمَٰنُ
ലുക്വ് മാൻ
li-ib'nihi
لِٱبْنِهِۦ
തന്റെ മകനോടു
wahuwa
وَهُوَ
അദ്ദേഹം
yaʿiẓuhu
يَعِظُهُۥ
അവനു സദുപദേശം നൽകിക്കൊണ്ടിരിക്കെ
yābunayya
يَٰبُنَىَّ
എന്റെ കുഞ്ഞു (ഓമന) മകനേ
lā tush'rik
لَا تُشْرِكْ
നീ പങ്കുചേർക്കരുതു, ശിർക്ക് ചെയ്യരുതു
bil-lahi
بِٱللَّهِۖ
അല്ലാഹുവിൽ
inna l-shir'ka
إِنَّ ٱلشِّرْكَ
നിശ്ചയമായും ശിർക്കു
laẓul'mun
لَظُلْمٌ
അക്രമം തന്നെ
ʿaẓīmun
عَظِيمٌ
വമ്പിച്ച

ലുഖ്മാന്‍ തന്റെ മകനെ ഉപദേശിക്കവെ ഇങ്ങനെ പറഞ്ഞതോര്‍ക്കുക: ''എന്റെ കുഞ്ഞുമോനേ, നീ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്. അങ്ങനെ പങ്കുചേര്‍ക്കുന്നത് കടുത്ത അക്രമമാണ്; തീര്‍ച്ച.''

തഫ്സീര്‍

وَوَصَّيْنَا الْاِنْسَانَ بِوَالِدَيْهِۚ حَمَلَتْهُ اُمُّهٗ وَهْنًا عَلٰى وَهْنٍ وَّفِصَالُهٗ فِيْ عَامَيْنِ اَنِ اشْكُرْ لِيْ وَلِوَالِدَيْكَۗ اِلَيَّ الْمَصِيْرُ  ( لقمان: ١٤ )

wawaṣṣaynā
وَوَصَّيْنَا
നാം വസ്വിയ്യത്ത് (ആജ്ഞാ നിർദേശം) നൽകി
l-insāna
ٱلْإِنسَٰنَ
മനുഷ്യനു
biwālidayhi
بِوَٰلِدَيْهِ
അവന്റെ മാതാപിതാക്കളെപ്പറ്റി
ḥamalathu
حَمَلَتْهُ
അവനെ (ഗർഭം) ചുമന്നു
ummuhu
أُمُّهُۥ
അവന്റെ മാതാവ്
wahnan
وَهْنًا
ക്ഷീണത്തോടെ, ബലഹീനമായി
ʿalā wahnin
عَلَىٰ وَهْنٍ
ക്ഷീണത്തിനുമേൽ
wafiṣāluhu
وَفِصَٰلُهُۥ
അവന്റെ വേർപാടു (മുലകുടിമാറ്റൽ)
fī ʿāmayni
فِى عَامَيْنِ
രണ്ടു വർഷത്തിനകമായിരിക്കും, രണ്ടു കൊല്ലം കൊണ്ടായിരിക്കും,
ani ush'kur
أَنِ ٱشْكُرْ
നീ നന്ദി ചെയ്യണമെന്നു
لِى
എനിക്കു
waliwālidayka
وَلِوَٰلِدَيْكَ
നിന്റെ മാതാപിതാക്കൾക്കും
ilayya
إِلَىَّ
എന്റെ അടുക്കലേക്കാണ്
l-maṣīru
ٱلْمَصِيرُ
തിരിച്ചുവരവ്

മാതാപിതാക്കളുടെ കാര്യത്തില്‍ മനുഷ്യനെ നാമുപദേശിച്ചിരിക്കുന്നു. അവന്റെ മാതാവ് മേല്‍ക്കുമേല്‍ ക്ഷീണം സഹിച്ചാണ് അവനെ ഗര്‍ഭം ചുമന്നത്. അവന്റെ മുലകുടി നിറുത്തലോ രണ്ട് കൊല്ലംകൊണ്ടുമാണ്. അതിനാല്‍ നീയെന്നോടു നന്ദി കാണിക്കുക. നിന്റെ മാതാപിതാക്കളോടും. എന്റെ അടുത്തേക്കാണ് നിന്റെ തിരിച്ചുവരവ്.

തഫ്സീര്‍

وَاِنْ جَاهَدٰكَ عَلٰٓى اَنْ تُشْرِكَ بِيْ مَا لَيْسَ لَكَ بِهٖ عِلْمٌ فَلَا تُطِعْهُمَا وَصَاحِبْهُمَا فِى الدُّنْيَا مَعْرُوْفًا ۖوَّاتَّبِعْ سَبِيْلَ مَنْ اَنَابَ اِلَيَّۚ ثُمَّ اِلَيَّ مَرْجِعُكُمْ فَاُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُوْنَ  ( لقمان: ١٥ )

wa-in jāhadāka
وَإِن جَٰهَدَاكَ
അവർ രണ്ടാളും നിന്നെ ബുദ്ധിമുട്ടിച്ചാൽ, നിർബ്ബന്ധിച്ചാൽ
ʿalā an tush'rika
عَلَىٰٓ أَن تُشْرِكَ
നീ പങ്കുചേർക്കുവാൻ
بِى
എന്നോട്, എന്നിൽ
mā laysa
مَا لَيْسَ
ഇല്ലാത്ത യാതൊന്നിനെ
laka
لَكَ
നിനക്കു
bihi
بِهِۦ
അതിനെപ്പറ്റി
ʿil'mun
عِلْمٌ
ഒരറിവും
falā tuṭiʿ'humā
فَلَا تُطِعْهُمَاۖ
അപ്പോൾ നീ അവരെ അനുസരിക്കരുത്
waṣāḥib'humā
وَصَاحِبْهُمَا
നീ അവരോട് സഹവസിക്കയും ചെയ്യണം
fī l-dun'yā
فِى ٱلدُّنْيَا
ഇഹത്തിൽ
maʿrūfan
مَعْرُوفًاۖ
സദാചാരപ്രകാരം (നല്ല നിലയിൽ)
wa-ittabiʿ
وَٱتَّبِعْ
നീ പിൻപറ്റുകയും ചെയ്യുക
sabīla man
سَبِيلَ مَنْ
യാതൊരുവരുടെ മാർഗം
anāba ilayya
أَنَابَ إِلَىَّۚ
എന്നിലേക്ക് മടങ്ങിയ, ഖേദിച്ചുവന്ന
thumma ilayya
ثُمَّ إِلَىَّ
പിന്നെ എന്റെ അടുക്കലേക്കാണ്
marjiʿukum
مَرْجِعُكُمْ
നിങ്ങളുടെ മടങ്ങിവരവ്
fa-unabbi-ukum
فَأُنَبِّئُكُم
അപ്പോൾ ഞാൻ നിങ്ങളെ ബോധ്യപ്പെടുത്തും, അറിയിച്ചുതരും
bimā
بِمَا
യാതൊന്നിനെപ്പറ്റി
kuntum taʿmalūna
كُنتُمْ تَعْمَلُونَ
നിങ്ങൾ പ്രവർത്തിച്ചുവന്നിരുന്ന

നിനക്കൊരറിവുമില്ലാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ അവരിരുവരും നിന്നെ നിര്‍ബന്ധിക്കുകയാണെങ്കില്‍ അക്കാര്യത്തില്‍ അവരെ നീ അനുസരിക്കരുത്. എന്നാലും ഇഹലോകത്ത് അവരോടു നല്ല നിലയില്‍ സഹവസിക്കുക. എന്നിലേക്കു പശ്ചാത്തപിച്ചവന്റെ പാത പിന്തുടരുക. അവസാനം നിങ്ങളുടെയൊക്കെ മടക്കം എന്നിലേക്കു തന്നെയാണ്. അപ്പോള്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ വിവരമറിയിക്കും.

തഫ്സീര്‍

يٰبُنَيَّ اِنَّهَآ اِنْ تَكُ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ فَتَكُنْ فِيْ صَخْرَةٍ اَوْ فِى السَّمٰوٰتِ اَوْ فِى الْاَرْضِ يَأْتِ بِهَا اللّٰهُ ۗاِنَّ اللّٰهَ لَطِيْفٌ خَبِيْرٌ  ( لقمان: ١٦ )

yābunayya
يَٰبُنَىَّ
എന്റെ കുഞ്ഞുമകനേ
innahā
إِنَّهَآ
നിശ്ചയമായും അതു (ഒരു കാര്യം)
in taku
إِن تَكُ
അതായിരുന്നാൽ
mith'qāla ḥabbatin
مِثْقَالَ حَبَّةٍ
ഒരു (ധാന്യ) മണിയുടെ തൂക്കം
min khardalin
مِّنْ خَرْدَلٍ
കടുകിൽ നിന്നുള്ള
fatakun
فَتَكُن
എന്നിട്ടു അതായിരിക്കുകയും (ചെയ്‌താൽ)
fī ṣakhratin
فِى صَخْرَةٍ
ഒരു പാറകല്ലിൽ
aw fī l-samāwāti
أَوْ فِى ٱلسَّمَٰوَٰتِ
അല്ലെങ്കിൽ ആകാശങ്ങളിൽ
aw fī l-arḍi
أَوْ فِى ٱلْأَرْضِ
അല്ലെങ്കിൽ ഭൂമിയിൽ
yati bihā
يَأْتِ بِهَا
അതിനെ കൊണ്ടുവരും
l-lahu
ٱللَّهُۚ
അല്ലാഹു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
laṭīfun
لَطِيفٌ
നിഗൂഢജ്ഞാനിയാണ്, സൗമ്യനാണ്
khabīrun
خَبِيرٌ
സൂക്ഷ്മമായറിയുന്നവനാണ്

''എന്റെ കുഞ്ഞുമോനേ, കര്‍മം കടുകുമണിത്തൂക്കത്തോളമാണെന്നു കരുതുക. എന്നിട്ട് അതൊരു പാറക്കല്ലിനുള്ളിലോ ആകാശഭൂമികളിലെവിടെയെങ്കിലുമോ ആണെന്നു വെക്കുക; എന്നാലും അല്ലാഹു അത് പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും.'' നിശ്ചയമായും അല്ലാഹു സൂക്ഷ്മജ്ഞനും അഗാധജ്ഞനുമാണ്.

തഫ്സീര്‍

يٰبُنَيَّ اَقِمِ الصَّلٰوةَ وَأْمُرْ بِالْمَعْرُوْفِ وَانْهَ عَنِ الْمُنْكَرِ وَاصْبِرْ عَلٰى مَآ اَصَابَكَۗ اِنَّ ذٰلِكَ مِنْ عَزْمِ الْاُمُوْرِ  ( لقمان: ١٧ )

yābunayya
يَٰبُنَىَّ
എന്റെ കുഞ്ഞുമകനേ
aqimi l-ṣalata
أَقِمِ ٱلصَّلَوٰةَ
നീ നമസ്കാരം നിലനിറുത്തുക
wamur
وَأْمُرْ
നീ കൽപിക്കുകയും ചെയ്യുക
bil-maʿrūfi
بِٱلْمَعْرُوفِ
സദാചാരം കൊണ്ടു, നല്ല കാര്യത്തെക്കുറിച്ചു
wa-in'ha
وَٱنْهَ
വിരോധിക്കുകയും ചെയ്യുക
ʿani l-munkari
عَنِ ٱلْمُنكَرِ
ദുരാചാരത്തെ (വെറുക്കപ്പെട്ടതിനെ)ക്കുറിച്ചു
wa-iṣ'bir
وَٱصْبِرْ
ക്ഷമിക്കുകയും ചെയ്യുക
ʿalā mā aṣābaka
عَلَىٰ مَآ أَصَابَكَۖ
നിനക്കു ബാധിച്ചതിൽ, ആപത്തു വന്നതിൽ
inna dhālika
إِنَّ ذَٰلِكَ
നിശ്ചയമായും അതു
min ʿazmi l-umūri
مِنْ عَزْمِ ٱلْأُمُورِ
ഖണ്ഡിതമായ (ഒഴിച്ചുകൂടാത്ത, ദൃഢതരമായ) കാര്യങ്ങളിൽപെട്ടതാണു

''എന്റെ കുഞ്ഞുമോനേ, നീ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. നന്മ കല്‍പിക്കുക. തിന്മ വിലക്കുക. വിപത്തു വന്നാല്‍, ക്ഷമിക്കുക. ഇവയെല്ലാം ഉറപ്പായും ഊന്നിപ്പറയപ്പെട്ട കാര്യങ്ങളാണ്.

തഫ്സീര്‍

وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِى الْاَرْضِ مَرَحًاۗ اِنَّ اللّٰهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُوْرٍۚ  ( لقمان: ١٨ )

walā tuṣaʿʿir
وَلَا تُصَعِّرْ
നീ കോട്ടുക (ചരിക്കുക, തിരിക്കുക, ചുളിക്കുക)യും അരുതു
khaddaka
خَدَّكَ
നിന്റെ കവിൾ (മുഖം)
lilnnāsi
لِلنَّاسِ
മനുഷ്യരോടു
walā tamshi
وَلَا تَمْشِ
നീ നടക്കുകയും ചെയ്യരുതു
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയിൽ
maraḥan
مَرَحًاۖ
അഹങ്കരിച്ചുകൊണ്ടു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lā yuḥibbu
لَا يُحِبُّ
ഇഷ്ടപ്പെടുന്നതല്ല, സ്നേഹിക്കുകയില്ല
kulla mukh'tālin
كُلَّ مُخْتَالٍ
എല്ലാ (ഓരോ) അഹങ്കാരിയെയും, പത്രാസു നടിക്കുന്നവനെയും
fakhūrin
فَخُورٍ
ദുരഭിമാനിയായ, യോഗ്യത നടിക്കുന്ന, അന്തസ്സു കാണിക്കുന്ന

''നീ ജനങ്ങളുടെ നേരെ മുഖം കോട്ടരുത്. പൊങ്ങച്ചത്തോടെ ഭൂമിയില്‍ നടക്കരുത്. അഹന്ത നടിച്ചും പൊങ്ങച്ചം കാണിച്ചും നടക്കുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല; തീര്‍ച്ച.

തഫ്സീര്‍

وَاقْصِدْ فِيْ مَشْيِكَ وَاغْضُضْ مِنْ صَوْتِكَۗ اِنَّ اَنْكَرَ الْاَصْوَاتِ لَصَوْتُ الْحَمِيْرِ ࣖ  ( لقمان: ١٩ )

wa-iq'ṣid
وَٱقْصِدْ
നീ കരുതുക (മിതത്വം പാലിക്കുക)യും ചെയ്യണം
fī mashyika
فِى مَشْيِكَ
നിന്റെ നടത്തത്തിൽ
wa-ugh'ḍuḍ
وَٱغْضُضْ
നീ താഴ്ത്തുക (കുറക്കുകയും) ചെയ്യുക
min ṣawtika
مِن صَوْتِكَۚ
നിന്റെ ശബ്ദത്തിൽ നിന്ന് (അൽപം)
inna ankara
إِنَّ أَنكَرَ
നിശ്ചയമായും കൂടുതൽ വെറുപ്പായതു
l-aṣwāti
ٱلْأَصْوَٰتِ
ശബ്ദങ്ങളിൽ
laṣawtu
لَصَوْتُ
ശബ്ദംതന്നെ
l-ḥamīri
ٱلْحَمِيرِ
കഴുതകളുടെ

''നീ നിന്റെ നടത്തത്തില്‍ മിതത്വം പുലര്‍ത്തുക. ശബ്ദത്തില്‍ ഒതുക്കം പാലിക്കുക. തീര്‍ച്ചയായും ഒച്ചകളിലേറ്റം അരോചകം കഴുതയുടെ ശബ്ദം തന്നെ!''

തഫ്സീര്‍

اَلَمْ تَرَوْا اَنَّ اللّٰهَ سَخَّرَ لَكُمْ مَّا فِى السَّمٰوٰتِ وَمَا فِى الْاَرْضِ وَاَسْبَغَ عَلَيْكُمْ نِعَمَهٗ ظَاهِرَةً وَّبَاطِنَةً ۗوَمِنَ النَّاسِ مَنْ يُّجَادِلُ فِى اللّٰهِ بِغَيْرِ عِلْمٍ وَّلَا هُدًى وَّلَا كِتٰبٍ مُّنِيْرٍ  ( لقمان: ٢٠ )

alam taraw
أَلَمْ تَرَوْا۟
നീ കണ്ടില്ലേ, നീ കാണുന്നില്ലേ
anna l-laha
أَنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
sakhara
سَخَّرَ
അധീനമാക്കി, വിധേയമാക്കി (എന്ന്)
lakum
لَكُم
നിങ്ങൾക്ക്
mā fī l-samāwāti
مَّا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളത്
wamā fī l-arḍi
وَمَا فِى ٱلْأَرْضِ
ഭൂമിയിലുള്ളതും
wa-asbagha
وَأَسْبَغَ
അവൻ വിശാലപ്പെടുത്തുകയും ചെയ്തു
ʿalaykum
عَلَيْكُمْ
നിങ്ങളിൽ, നിങ്ങൾക്ക്
niʿamahu
نِعَمَهُۥ
അവന്റെ അനുഗ്രഹങ്ങളെ
ẓāhiratan
ظَٰهِرَةً
പ്രത്യക്ഷമായിട്ട്, വ്യക്തമായ നിലയിൽ
wabāṭinatan
وَبَاطِنَةًۗ
പരോക്ഷമായിട്ടും, മറഞ്ഞ നിലയിലും
wamina l-nāsi
وَمِنَ ٱلنَّاسِ
മനുഷ്യരിലുണ്ട്
man yujādilu
مَن يُجَٰدِلُ
തർക്കം നടത്തുന്നവർ
fī l-lahi
فِى ٱللَّهِ
അല്ലാഹുവിന്റെ കാര്യത്തിൽ
bighayri ʿil'min
بِغَيْرِ عِلْمٍ
യാതൊരറിവുമില്ലാതെ
walā hudan
وَلَا هُدًى
ഒരു മാർഗ്ഗദർശനവുമില്ലാതെ
walā kitābin
وَلَا كِتَٰبٍ
ഒരു ഗ്രന്ഥവുമില്ലാതെ
munīrin
مُّنِيرٍ
പ്രകാശം (വെളിച്ചം) നൽകുന്ന

നിങ്ങള്‍ കാണുന്നില്ലേ; ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നത്; ഒളിഞ്ഞതും തെളിഞ്ഞതുമായ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് അവന്‍ നിറവേറ്റിത്തന്നതും. എന്നിട്ടും വല്ല വിവരമോ മാര്‍ഗദര്‍ശനമോ വെളിച്ചമേകുന്ന ഗ്രന്ഥമോ ഒന്നുമില്ലാതെ അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന ചിലര്‍ ജനങ്ങളിലുണ്ട്.

തഫ്സീര്‍