Skip to main content

يٰٓاَيُّهَا الَّذِيْنَ اٰمَنُوا اذْكُرُوا اللّٰهَ ذِكْرًا كَثِيْرًاۙ   ( الأحزاب: ٤١ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ, വിശ്വസിച്ചവരേ
udh'kurū l-laha
ٱذْكُرُوا۟ ٱللَّهَ
നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുവിന്‍, ഓര്‍മ്മിക്കുവിന്‍
dhik'ran kathīran
ذِكْرًا كَثِيرًا
ധാരാളമായ സ്മരണ, അധികമായ ഓര്‍മ്മ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുക.

തഫ്സീര്‍

وَّسَبِّحُوْهُ بُكْرَةً وَّاَصِيْلًا   ( الأحزاب: ٤٢ )

wasabbiḥūhu
وَسَبِّحُوهُ
നിങ്ങള്‍ അവനു തസ്ബീഹു (പരിശുദ്ധിയുടെ കീര്‍ത്തനം) ചെയ്യുകയും വേണം
buk'ratan
بُكْرَةً
രാവിലെ
wa-aṣīlan
وَأَصِيلًا
വൈകുന്നേരവും

കാലത്തും വൈകുന്നേരവും അവനെ കീര്‍ത്തിക്കുക.

തഫ്സീര്‍

هُوَ الَّذِيْ يُصَلِّيْ عَلَيْكُمْ وَمَلٰۤىِٕكَتُهٗ لِيُخْرِجَكُمْ مِّنَ الظُّلُمٰتِ اِلَى النُّوْرِۗ وَكَانَ بِالْمُؤْمِنِيْنَ رَحِيْمًا   ( الأحزاب: ٤٣ )

huwa
هُوَ
അവന്‍
alladhī yuṣallī
ٱلَّذِى يُصَلِّى
സ്വലാത്തു (അനുഗ്രഹം) നേരുന്നവനാണ്
ʿalaykum
عَلَيْكُمْ
നിങ്ങളുടെമേല്‍
wamalāikatuhu
وَمَلَٰٓئِكَتُهُۥ
അവന്‍റെ മലക്കുകളും
liyukh'rijakum
لِيُخْرِجَكُم
നിങ്ങളെ അവന്‍ പുറത്തു കൊണ്ടുവരുവാന്‍വേണ്ടി
mina l-ẓulumāti
مِّنَ ٱلظُّلُمَٰتِ
അന്ധകാരങ്ങളില്‍ നിന്നു
ilā l-nūri
إِلَى ٱلنُّورِۚ
പ്രകാശത്തിലേക്കു
wakāna
وَكَانَ
അവന്‍ ആകുന്നു
bil-mu'minīna
بِٱلْمُؤْمِنِينَ
സത്യവിശ്വാസികളില്‍
raḥīman
رَحِيمًا
വളരെ കരുണയുള്ളവന്‍

അവനാണ് നിങ്ങള്‍ക്ക് കാരുണ്യമേകുന്നത്. അവന്റെ മലക്കുകള്‍ നിങ്ങള്‍ക്ക് കാരുണ്യത്തിനായി അര്‍ഥിക്കുന്നു. നിങ്ങളെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്കു നയിക്കാനാണിത്. അല്ലാഹു സത്യവിശ്വാസികളോട് ഏറെ കരുണയുള്ളവനാണ്.

തഫ്സീര്‍

تَحِيَّتُهُمْ يَوْمَ يَلْقَوْنَهٗ سَلٰمٌ ۚوَاَعَدَّ لَهُمْ اَجْرًا كَرِيْمًا   ( الأحزاب: ٤٤ )

taḥiyyatuhum
تَحِيَّتُهُمْ
അവരുടെ ഉപചാരം, അഭിവാദ്യം
yawma yalqawnahu
يَوْمَ يَلْقَوْنَهُۥ
അവരവനെ കാണുന്ന ദിവസം
salāmun
سَلَٰمٌۚ
സലാമാണ്
wa-aʿadda lahum
وَأَعَدَّ لَهُمْ
അവര്‍ക്കു അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു
ajran karīman
أَجْرًا كَرِيمًا
മാന്യമായ പ്രതിഫലം

അവര്‍ അവനെ കണ്ടുമുട്ടുംനാള്‍ സലാം ചൊല്ലിയാണ് അവരെ അഭിവാദ്യം ചെയ്യുക. അവര്‍ക്കു ഉദാരമായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്.

തഫ്സീര്‍

يٰٓاَيُّهَا النَّبِيُّ اِنَّآ اَرْسَلْنٰكَ شَاهِدًا وَّمُبَشِّرًا وَّنَذِيْرًاۙ   ( الأحزاب: ٤٥ )

yāayyuhā l-nabiyu
يَٰٓأَيُّهَا ٱلنَّبِىُّ
ഹേ നബിയേ
innā
إِنَّآ
നിശ്ചയമായും നാം
arsalnāka
أَرْسَلْنَٰكَ
നിന്നെ അയച്ചിരിക്കുന്നു
shāhidan
شَٰهِدًا
സാക്ഷിയായി
wamubashiran
وَمُبَشِّرًا
സന്തോഷവാര്‍ത്ത അറിയിക്കുന്നവനായും
wanadhīran
وَنَذِيرًا
താക്കീതു നല്‍കുന്നവനായും

നബിയേ, നിശ്ചയമായും നാം നിന്നെ സാക്ഷിയും ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പു നല്‍കുന്നവനുമായി അയച്ചിരിക്കുന്നു.

തഫ്സീര്‍

وَّدَاعِيًا اِلَى اللّٰهِ بِاِذْنِهٖ وَسِرَاجًا مُّنِيْرًا   ( الأحزاب: ٤٦ )

wadāʿiyan
وَدَاعِيًا
ക്ഷണിക്കുന്ന (വിളിക്കുന്ന)വനായും
ilā l-lahi
إِلَى ٱللَّهِ
അല്ലാഹുവിലേക്ക്
bi-idh'nihi
بِإِذْنِهِۦ
അവന്‍റെ ഉത്തരവു (സമ്മത) പ്രകാരം
wasirājan
وَسِرَاجًا
വിളക്കായും
munīran
مُّنِيرًا
പ്രകാശം (വെളിച്ചം) നല്‍കുന്ന

അല്ലാഹുവിന്റെ അനുമതി പ്രകാരം അവങ്കലേക്ക് ക്ഷണിക്കുന്നവനും പ്രകാശം പരത്തുന്ന വിളക്കുമായാണ് നിന്നെ അയച്ചത്.

തഫ്സീര്‍

وَبَشِّرِ الْمُؤْمِنِيْنَ بِاَنَّ لَهُمْ مِّنَ اللّٰهِ فَضْلًا كَبِيْرًا   ( الأحزاب: ٤٧ )

wabashiri
وَبَشِّرِ
സന്തോഷവാര്‍ത്ത അറീക്കുക
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്കു
bi-anna lahum
بِأَنَّ لَهُم
അവര്‍ക്കുണ്ടെന്നു
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവിങ്കല്‍ നിന്നു
faḍlan
فَضْلًا
അനുഗ്രഹം, ഔദാര്യം
kabīran
كَبِيرًا
വലുതായ, മഹത്തായ

സത്യവിശ്വാസികളെ ശുഭവാര്‍ത്ത അറിയിക്കുക, അല്ലാഹുവില്‍ നിന്ന് അവര്‍ക്ക് അതിമഹത്തായ അനുഗ്രഹങ്ങളുണ്ടെന്ന്.

തഫ്സീര്‍

وَلَا تُطِعِ الْكٰفِرِيْنَ وَالْمُنٰفِقِيْنَ وَدَعْ اَذٰىهُمْ وَتَوَكَّلْ عَلَى اللّٰهِ ۗوَكَفٰى بِاللّٰهِ وَكِيْلًا   ( الأحزاب: ٤٨ )

walā tuṭiʿi
وَلَا تُطِعِ
നീ അനുസരിക്കയും അരുതു
l-kāfirīna
ٱلْكَٰفِرِينَ
അവിശ്വാസികളെ
wal-munāfiqīna
وَٱلْمُنَٰفِقِينَ
കപടവിശ്വാസികളെയും
wadaʿ
وَدَعْ
വിട്ടു (തള്ളി) കളയുകയും ചെയ്യുക
adhāhum
أَذَىٰهُمْ
അവരുടെ ശല്യത്തെ, ഉപദ്രവത്തെ, സ്വൈരക്കേടിനെ
watawakkal
وَتَوَكَّلْ
ഭരമേല്‍പ്പിക്കയും ചെയ്യുക
ʿalā l-lahi
عَلَى ٱللَّهِۚ
അല്ലാഹുവിന്‍റെ മേല്‍
wakafā bil-lahi
وَكَفَىٰ بِٱللَّهِ
അല്ലാഹു തന്നെ മതി
wakīlan
وَكِيلًا
ഭരമേല്‍പ്പിക്കപ്പെടുന്നവന്‍, ഭരമേല്‍ക്കുന്നവന്‍

സത്യനിഷേധികള്‍ക്കും കപടവിശ്വാസികള്‍ക്കും നീയൊട്ടും വഴങ്ങരുത്. അവരുടെ ദ്രോഹം അവഗണിക്കുക. അല്ലാഹുവില്‍ ഭരമേല്‍പിക്കുക. ഭരമേല്‍പിക്കാന്‍ അല്ലാഹു തന്നെ മതി.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اِذَا نَكَحْتُمُ الْمُؤْمِنٰتِ ثُمَّ طَلَّقْتُمُوْهُنَّ مِنْ قَبْلِ اَنْ تَمَسُّوْهُنَّ فَمَا لَكُمْ عَلَيْهِنَّ مِنْ عِدَّةٍ تَعْتَدُّوْنَهَاۚ فَمَتِّعُوْهُنَّ وَسَرِّحُوْهُنَّ سَرَاحًا جَمِيْلًا   ( الأحزاب: ٤٩ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟
വിശ്വസിച്ചിട്ടുള്ളവരേ
idhā nakaḥtumu
إِذَا نَكَحْتُمُ
നിങ്ങള്‍ വിവാഹം കഴിച്ചാല്‍
l-mu'mināti
ٱلْمُؤْمِنَٰتِ
സത്യവിശ്വാസിനികളെ
thumma ṭallaqtumūhunna
ثُمَّ طَلَّقْتُمُوهُنَّ
പിന്നീടു നിങ്ങളവരെ വിവാഹമോചനവും ചെയ്തു
min qabli
مِن قَبْلِ
മുമ്പായി
an tamassūhunna
أَن تَمَسُّوهُنَّ
നിങ്ങളവരെ സ്പര്‍ശിക്കുന്നതിനു
famā lakum
فَمَا لَكُمْ
എന്നാല്‍ നിങ്ങള്‍ക്കില്ല, നിങ്ങളോടില്ല
ʿalayhinna
عَلَيْهِنَّ
അവരുടെമേല്‍ (ബാധ്യത)
min ʿiddatin
مِنْ عِدَّةٍ
യാതൊരു ഇദ്ദഃയും
taʿtaddūnahā
تَعْتَدُّونَهَاۖ
നിങ്ങള്‍ എണ്ണി (കണക്കാക്കി) വരുന്ന
famattiʿūhunna
فَمَتِّعُوهُنَّ
എന്നാലവര്‍ക്കു നിങ്ങള്‍ 'മുത്ത്അത്തു' നല്‍കണം
wasarriḥūhunna
وَسَرِّحُوهُنَّ
നിങ്ങളവരെ പിരിച്ചുവിടുകയും വേണം
sarāḥan
سَرَاحًا
ഒരു പിരിക്കല്‍
jamīlan
جَمِيلًا
ഭംഗിയായ, നല്ലതായ

വിശ്വസിച്ചവരേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, പിന്നീട് അവരെ സ്പര്‍ശിക്കും മുമ്പായി വിവാഹമോചനം നടത്തുകയുമാണെങ്കില്‍ നിങ്ങള്‍ക്കായി ഇദ്ദ ആചരിക്കേണ്ട ബാധ്യത അവര്‍ക്കില്ല. എന്നാല്‍ നിങ്ങളവര്‍ക്ക് എന്തെങ്കിലും ജീവിതവിഭവം നല്‍കണം. നല്ല നിലയില്‍ അവരെ പിരിച്ചയക്കുകയും വേണം.

തഫ്സീര്‍

يٰٓاَيُّهَا النَّبِيُّ اِنَّآ اَحْلَلْنَا لَكَ اَزْوَاجَكَ الّٰتِيْٓ اٰتَيْتَ اُجُوْرَهُنَّ وَمَا مَلَكَتْ يَمِيْنُكَ مِمَّآ اَفَاۤءَ اللّٰهُ عَلَيْكَ وَبَنٰتِ عَمِّكَ وَبَنٰتِ عَمّٰتِكَ وَبَنٰتِ خَالِكَ وَبَنٰتِ خٰلٰتِكَ الّٰتِيْ هَاجَرْنَ مَعَكَۗ وَامْرَاَةً مُّؤْمِنَةً اِنْ وَّهَبَتْ نَفْسَهَا لِلنَّبِيِّ اِنْ اَرَادَ النَّبِيُّ اَنْ يَّسْتَنْكِحَهَا خَالِصَةً لَّكَ مِنْ دُوْنِ الْمُؤْمِنِيْنَۗ قَدْ عَلِمْنَا مَا فَرَضْنَا عَلَيْهِمْ فِيْٓ اَزْوَاجِهِمْ وَمَا مَلَكَتْ اَيْمَانُهُمْ لِكَيْلَا يَكُوْنَ عَلَيْكَ حَرَجٌۗ وَكَانَ اللّٰهُ غَفُوْرًا رَّحِيْمًا   ( الأحزاب: ٥٠ )

yāayyuhā l-nabiyu
يَٰٓأَيُّهَا ٱلنَّبِىُّ
ഹേ നബിയേ
innā aḥlalnā
إِنَّآ أَحْلَلْنَا
നാം അനുവദിച്ചു തന്നിരിക്കുന്നു, 'ഹലാലാ'ക്കിയിട്ടുണ്ടു
laka
لَكَ
നിനക്കു
azwājaka
أَزْوَٰجَكَ
നിന്‍റെ ഭാര്യമാരെ
allātī ātayta
ٱلَّٰتِىٓ ءَاتَيْتَ
നീ കൊടുത്തിട്ടുള്ളവരായ
ujūrahunna
أُجُورَهُنَّ
അവരുടെ പ്രതിഫലങ്ങളെ
wamā malakat
وَمَا مَلَكَتْ
ഉടമയാക്കിയതും, അധീനമാക്കിയതും
yamīnuka
يَمِينُكَ
നിന്‍റെ വലങ്കൈ
mimmā
مِمَّآ
യാതൊന്നില്‍നിന്നു
afāa l-lahu
أَفَآءَ ٱللَّهُ
അല്ലാഹു 'ഫൈആ'ക്കിത്തന്ന, യുദ്ധത്തില്‍ കൈവശപ്പെടുത്തിത്തന്ന
ʿalayka
عَلَيْكَ
നിനക്കു
wabanāti ʿammika
وَبَنَاتِ عَمِّكَ
നിന്‍റെ പിതൃവ്യന്‍റെ പുത്രികളെയും
wabanāti ʿammātika
وَبَنَاتِ عَمَّٰتِكَ
നിന്‍റെ അമ്മായികളുടെ പുത്രികളെയും
wabanāti khālika
وَبَنَاتِ خَالِكَ
നിന്‍റെ അമ്മാമന്‍റെ പുത്രികളെയും
wabanāti khālātika
وَبَنَاتِ خَٰلَٰتِكَ
നിന്‍റെ ഇളയമ്മമൂത്തമ്മകളുടെ പുത്രികളെയും
allātī hājarna
ٱلَّٰتِى هَاجَرْنَ
ഹിജ്ര വന്നവരായ
maʿaka
مَعَكَ
നിന്‍റെ ഒന്നിച്ചു
wa-im'ra-atan mu'minatan
وَٱمْرَأَةً مُّؤْمِنَةً
സത്യവിശ്വാസിനിയായ സ്ത്രീയെയും
in wahabat
إِن وَهَبَتْ
അവള്‍ ദാനം നല്‍കിയാല്‍
nafsahā
نَفْسَهَا
അവളുടെ ദേഹം, അവളെത്തന്നെ
lilnnabiyyi
لِلنَّبِىِّ
നബിക്കു
in arāda l-nabiyu
إِنْ أَرَادَ ٱلنَّبِىُّ
നബി ഉദ്ദേശിച്ചാല്‍
an yastankiḥahā
أَن يَسْتَنكِحَهَا
അവളെ വിവാഹം ചെയ്തെടുക്കുവാന്‍
khāliṣatan laka
خَالِصَةً لَّكَ
നിനക്കു മാത്രമുള്ളതായിട്ടു
min dūni l-mu'minīna
مِن دُونِ ٱلْمُؤْمِنِينَۗ
സത്യവിശ്വാസികള്‍ക്കില്ലാതെ, (കൂടാതെ)
qad ʿalim'nā
قَدْ عَلِمْنَا
തീര്‍ച്ചയായും നമുക്കറിയാം, അറിഞ്ഞിട്ടുണ്ടു
mā faraḍnā
مَا فَرَضْنَا
നാം നിയമിച്ചിട്ടുള്ളതു, നിയമിക്കേണ്ടതു
ʿalayhim
عَلَيْهِمْ
അവരുടെ മേല്‍
fī azwājihim
فِىٓ أَزْوَٰجِهِمْ
അവരുടെ ഭാര്യമാരില്‍
wamā malakat
وَمَا مَلَكَتْ
ഉടമയാക്കിയതിലും
aymānuhum
أَيْمَٰنُهُمْ
അവരുടെ വലങ്കൈകള്‍
likaylā yakūna
لِكَيْلَا يَكُونَ
ഉണ്ടാകാതിരിക്കുവാന്‍വേണ്ടി
ʿalayka
عَلَيْكَ
നിനക്കു, നിന്‍റെ മേല്‍
ḥarajun
حَرَجٌۗ
ഒരു വിഷമവും (ഇടുക്കവും)
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നു
ghafūran
غَفُورًا
വളരെ പൊറുക്കുന്നവന്‍
raḥīman
رَّحِيمًا
കരുണാനിധി

നബിയേ, നീ വിവാഹമൂല്യം നല്‍കിയ നിന്റെ പത്‌നിമാരെ നിനക്കു നാം അനുവദിച്ചുതന്നിരിക്കുന്നു. അല്ലാഹു നിനക്കു യുദ്ധത്തിലൂടെ അധീനപ്പെടുത്തിത്തന്നവരില്‍ നിന്റെ വലംകൈ ഉടമപ്പെടുത്തിയ അടിമസ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വെടിഞ്ഞ് പലായനം ചെയ്‌തെത്തിയ നിന്റെ പിതൃവ്യപുത്രിമാര്‍, പിതൃസഹോദരീപുത്രിമാര്‍, മാതൃസഹോദരപുത്രിമാര്‍, മാതൃസഹോദരീപുത്രിമാര്‍ എന്നിവരെയും വിവാഹം ചെയ്യാന്‍ അനുവാദമുണ്ട്. സത്യവിശ്വാസിയായ സ്ത്രീ സ്വന്തത്തെ പ്രവാചകന് ദാനം ചെയ്യുകയും അവളെ വിവാഹം കഴിക്കാനുദ്ദേശിക്കുകയുമാണെങ്കില്‍ അതിനും വിരോധമില്ല. സത്യവിശ്വാസികള്‍ക്ക് പൊതുവായി ബാധകമല്ലാത്ത നിനക്കു മാത്രമുള്ള നിയമമാണിത്. അവരുടെ ഭാര്യമാരുടെയും അടിമകളുടെയും കാര്യത്തില്‍ നാം നിയമമാക്കിയ കാര്യങ്ങള്‍ നമുക്കു നന്നായറിയാം. നിനക്ക് ഒന്നിലും ഒരു പ്രയാസവുമുണ്ടാവാതിരിക്കാനാണിത്. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.

തഫ്സീര്‍