Skip to main content

وَلَا الظِّلُّ وَلَا الْحَرُوْرُۚ   ( فاطر: ٢١ )

walā l-ẓilu
وَلَا ٱلظِّلُّ
തണലുമില്ല
walā l-ḥarūru
وَلَا ٱلْحَرُورُ
സൂര്യോഷ്ണവുമില്ല, ഉഷ്ണക്കാറ്റുമില്ല

തണലും വെയിലും ഒരുപോലെയല്ല.

തഫ്സീര്‍

وَمَا يَسْتَوِى الْاَحْيَاۤءُ وَلَا الْاَمْوَاتُۗ اِنَّ اللّٰهَ يُسْمِعُ مَنْ يَّشَاۤءُ ۚوَمَآ اَنْتَ بِمُسْمِعٍ مَّنْ فِى الْقُبُوْرِ   ( فاطر: ٢٢ )

wamā yastawī
وَمَا يَسْتَوِى
സമമാവുകയില്ല
l-aḥyāu
ٱلْأَحْيَآءُ
ജീവിച്ചിരിക്കുന്നവര്‍
walā l-amwātu
وَلَا ٱلْأَمْوَٰتُۚ
മരണപ്പെട്ടവരുമില്ല
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yus'miʿu
يُسْمِعُ
കേള്‍പ്പിക്കുന്നു
man yashāu
مَن يَشَآءُۖ
അവന്‍ ഉദ്ദേശിക്കുന്നവരെ
wamā anta
وَمَآ أَنتَ
നീ അല്ല
bimus'miʿin
بِمُسْمِعٍ
കേള്‍പ്പിക്കുന്നവന്‍
man fī l-qubūri
مَّن فِى ٱلْقُبُورِ
ഖബറുകളിലുള്ളവരെ

ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാവുകയില്ല. തീര്‍ച്ചയായും അല്ലാഹു അവനിച്ഛിക്കുന്നവരെ കേള്‍പ്പിക്കുന്നു. കുഴിമാടങ്ങളില്‍ കിടക്കുന്നവരെ കേള്‍പ്പിക്കാന്‍ നിനക്കാവില്ല.

തഫ്സീര്‍

اِنْ اَنْتَ اِلَّا نَذِيْرٌ  ( فاطر: ٢٣ )

in anta
إِنْ أَنتَ
നീ അല്ല
illā nadhīrun
إِلَّا نَذِيرٌ
ഒരു താക്കീതുകാരനല്ലാതെ

നീയൊരു മുന്നറിയിപ്പുകാരന്‍ മാത്രം.

തഫ്സീര്‍

اِنَّآ اَرْسَلْنٰكَ بِالْحَقِّ بَشِيْرًا وَّنَذِيْرًا ۗوَاِنْ مِّنْ اُمَّةٍ اِلَّا خَلَا فِيْهَا نَذِيْرٌ   ( فاطر: ٢٤ )

innā arsalnāka
إِنَّآ أَرْسَلْنَٰكَ
നിശ്ചയമായും നാം നിന്നെ അയച്ചിരിക്കുന്നു
bil-ḥaqi
بِٱلْحَقِّ
യഥാര്‍ത്ഥത്തോടുകൂടി
bashīran
بَشِيرًا
സന്തോഷമറിയിക്കുന്നവനായിട്ടും
wanadhīran
وَنَذِيرًاۚ
താക്കീതുകാരനായും
wa-in min ummatin
وَإِن مِّنْ أُمَّةٍ
ഒരു സമുദായവും തന്നെയില്ല
illā khalā
إِلَّا خَلَا
കഴിഞ്ഞുപോകാതെ
fīhā
فِيهَا
അതില്‍
nadhīrun
نَذِيرٌ
ഒരു താക്കീതുകാരന്‍

നാം നിന്നെ അയച്ചത് സത്യസന്ദേശവുമായാണ്. ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പുകാരനുമായാണ്. മുന്നറിയിപ്പുകാരന്‍ വന്നുപോകാത്ത ഒരു സമുദായവും ഇല്ല.

തഫ്സീര്‍

وَاِنْ يُّكَذِّبُوْكَ فَقَدْ كَذَّبَ الَّذِيْنَ مِنْ قَبْلِهِمْ ۚجَاۤءَتْهُمْ رُسُلُهُمْ بِالْبَيِّنٰتِ وَبِالزُّبُرِ وَبِالْكِتٰبِ الْمُنِيْرِ   ( فاطر: ٢٥ )

wa-in yukadhibūka
وَإِن يُكَذِّبُوكَ
അവര്‍ (ഇവര്‍) നിന്നെ കളവാക്കുകയാണെങ്കില്‍
faqad kadhaba
فَقَدْ كَذَّبَ
എന്നാല്‍ കളവാക്കിയിട്ടുണ്ടു
alladhīna min qablihim
ٱلَّذِينَ مِن قَبْلِهِمْ
ഇവരുടെ (അവരുടെ) മുമ്പുള്ളവര്‍
jāathum
جَآءَتْهُمْ
അവര്‍ക്കുവന്നു, ചെന്നു
rusuluhum
رُسُلُهُم
അവരുടെ റസൂലുകള്‍
bil-bayināti
بِٱلْبَيِّنَٰتِ
വ്യക്തമായ തെളിവുകള്‍കൊണ്ടു
wabil-zuburi
وَبِٱلزُّبُرِ
ഏടുകള്‍കൊണ്ടും
wabil-kitābi
وَبِٱلْكِتَٰبِ
വേദഗ്രന്ഥം കൊണ്ടും
l-munīri
ٱلْمُنِيرِ
പ്രകാശം നല്‍കുന്ന

ഈ ജനം നിന്നെ തള്ളിപ്പറയുന്നുവെങ്കില്‍ അവര്‍ക്കു മുമ്പുള്ളവരും അവ്വിധം തള്ളിപ്പറഞ്ഞിട്ടുണ്ട്. വ്യക്തമായ തെളിവുകളും പ്രമാണങ്ങളും വെളിച്ചം നല്‍കുന്ന വേദപുസ്തകവുമായി അവര്‍ക്കുള്ള ദൂതന്മാര്‍ അവരുടെയടുത്ത് ചെന്നിട്ടുണ്ടായിരുന്നു.

തഫ്സീര്‍

ثُمَّ اَخَذْتُ الَّذِيْنَ كَفَرُوْا فَكَيْفَ كَانَ نَكِيْرِ ࣖ   ( فاطر: ٢٦ )

thumma akhadhtu
ثُمَّ أَخَذْتُ
പിന്നെ ഞാന്‍ പിടിച്ചു
alladhīna kafarū
ٱلَّذِينَ كَفَرُوا۟ۖ
അവിശ്വസിച്ചവരെ
fakayfa kāna
فَكَيْفَ كَانَ
അപ്പോള്‍ എങ്ങിനെയായി
nakīri
نَكِيرِ
എന്റെ പ്രതിഷേധം

പിന്നീട് സത്യത്തെ തള്ളിപ്പറഞ്ഞവരെ നാം പിടികൂടി. അപ്പോഴെന്റെ ശിക്ഷ എവ്വിധമായിരുന്നു!

തഫ്സീര്‍

اَلَمْ تَرَ اَنَّ اللّٰهَ اَنْزَلَ مِنَ السَّمَاۤءِ مَاۤءًۚ فَاَخْرَجْنَا بِهٖ ثَمَرٰتٍ مُّخْتَلِفًا اَلْوَانُهَا ۗوَمِنَ الْجِبَالِ جُدَدٌ ۢبِيْضٌ وَّحُمْرٌ مُّخْتَلِفٌ اَلْوَانُهَا وَغَرَابِيْبُ سُوْدٌ   ( فاطر: ٢٧ )

alam tara
أَلَمْ تَرَ
നീ കണ്ടില്ലേ
anna l-laha anzala
أَنَّ ٱللَّهَ أَنزَلَ
അല്ലാഹു ഇറക്കിയിട്ടുള്ളതു
mina l-samāi
مِنَ ٱلسَّمَآءِ
ആകാശത്തുനിന്നു
māan
مَآءً
വെള്ളം
fa-akhrajnā bihi
فَأَخْرَجْنَا بِهِۦ
എന്നിട്ടു അതുമൂലം നാം പുറപ്പെടുവിച്ചു (ഉല്‍പാദിപ്പിച്ചു)
thamarātin
ثَمَرَٰتٍ
ഫല(വര്‍ഗ്ഗ)ങ്ങളെ
mukh'talifan
مُّخْتَلِفًا
വ്യത്യസ്തമായിട്ടു
alwānuhā
أَلْوَٰنُهَاۚ
അവയുടെ വര്‍ണ്ണങ്ങള്‍
wamina l-jibāli
وَمِنَ ٱلْجِبَالِ
മലകളിലുമുണ്ട്
judadun
جُدَدٌۢ
വഴികള്‍
bīḍun
بِيضٌ
വെളുത്തവ
waḥum'run
وَحُمْرٌ
ചുവന്നവയും
mukh'talifun alwānuhā
مُّخْتَلِفٌ أَلْوَٰنُهَا
അവയുടെ വര്‍ണ്ണങ്ങളില്‍ വ്യത്യസ്തമായ
wagharābību
وَغَرَابِيبُ
(കാക്കയെപ്പോലെ) കറുത്തിരുണ്ടവയും
sūdun
سُودٌ
കറുത്ത

അല്ലാഹു മാനത്തുനിന്ന് മഴ പെയ്യിച്ചത് നീ കാണുന്നില്ലേ? അതുവഴി നാനാ നിറമുള്ള പലയിനം പഴങ്ങള്‍ നാം ഉല്‍പ്പാദിപ്പിക്കുന്നു. പര്‍വതങ്ങളിലുമുണ്ട് വെളുത്തതും ചുവന്നതുമായ വ്യത്യസ്ത വര്‍ണമുള്ള വഴികള്‍. കറുത്തിരുണ്ടതുമുണ്ട്.

തഫ്സീര്‍

وَمِنَ النَّاسِ وَالدَّوَاۤبِّ وَالْاَنْعَامِ مُخْتَلِفٌ اَلْوَانُهٗ كَذٰلِكَۗ اِنَّمَا يَخْشَى اللّٰهَ مِنْ عِبَادِهِ الْعُلَمٰۤؤُاۗ اِنَّ اللّٰهَ عَزِيْزٌ غَفُوْرٌ   ( فاطر: ٢٨ )

wamina l-nāsi
وَمِنَ ٱلنَّاسِ
മനുഷ്യരിലുണ്ട്
wal-dawābi
وَٱلدَّوَآبِّ
ജീവജന്തുക്കളിലും
wal-anʿāmi
وَٱلْأَنْعَٰمِ
കന്നുകാലി (ആടുമാടൊട്ടകം)കളിലും
mukh'talifun alwānuhu
مُخْتَلِفٌ أَلْوَٰنُهُۥ
വര്‍ണ്ണം വ്യത്യസ്തമായതു
kadhālika
كَذَٰلِكَۗ
അതുപോലെ
innamā yakhshā
إِنَّمَا يَخْشَى
തീര്‍ച്ചയായും ഭയപ്പെടുന്നുളളു
l-laha
ٱللَّهَ
അല്ലാഹുവിനെ
min ʿibādihi
مِنْ عِبَادِهِ
അവന്റെ അടിയാന്‍മാരില്‍നിന്നു
l-ʿulamāu
ٱلْعُلَمَٰٓؤُا۟ۗ
അറിവുള്ളവര്‍ (മാത്രം)
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿazīzun
عَزِيزٌ
പ്രതാപശാലിയാണ്
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവനാണ്

മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും വ്യത്യസ്ത വര്‍ണമുള്ളവയുണ്ട്. തീര്‍ച്ചയായും ദൈവദാസന്മാരില്‍ അവനെ ഭയപ്പെടുന്നത് അറിവുള്ളവര്‍ മാത്രമാണ്. സംശയമില്ല; അല്ലാഹു പ്രതാപിയാണ്. ഏറെ പൊറുക്കുന്നവനും.

തഫ്സീര്‍

اِنَّ الَّذِيْنَ يَتْلُوْنَ كِتٰبَ اللّٰهِ وَاَقَامُوا الصَّلٰوةَ وَاَنْفَقُوْا مِمَّا رَزَقْنٰهُمْ سِرًّا وَّعَلَانِيَةً يَّرْجُوْنَ تِجَارَةً لَّنْ تَبُوْرَۙ   ( فاطر: ٢٩ )

inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരുകൂട്ടര്‍
yatlūna
يَتْلُونَ
പാരായണം ചെയ്യുന്ന, ഓതുന്ന
kitāba l-lahi
كِتَٰبَ ٱللَّهِ
അല്ലാഹുവിന്റെ (വേദ)ഗ്രന്ഥം
wa-aqāmū
وَأَقَامُوا۟
നിലനിറുത്തുകയും ചെയ്ത
l-ṣalata
ٱلصَّلَوٰةَ
നമസ്കാരം
wa-anfaqū
وَأَنفَقُوا۟
ചിലവഴിക്കുകയും
mimmā razaqnāhum
مِمَّا رَزَقْنَٰهُمْ
നാം അവര്‍ക്കു നല്‍കിയതില്‍നിന്നു
sirran
سِرًّا
രഹസ്യമായി
waʿalāniyatan
وَعَلَانِيَةً
പരസ്യമായും
yarjūna
يَرْجُونَ
അവര്‍ ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു
tijāratan
تِجَٰرَةً
ഒരു വ്യാപാരം, കച്ചവടം
lan tabūra
لَّن تَبُورَ
(ഒരിക്കലും) നഷ്ടപ്പെടാത്ത

ദൈവികഗ്രന്ഥം പാരായണം ചെയ്യുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും നാം നല്‍കിയതില്‍നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവര്‍ തീര്‍ച്ചയായും നഷ്ടം പറ്റാത്ത കച്ചവടം കൊതിക്കുന്നവരാണ്.

തഫ്സീര്‍

لِيُوَفِّيَهُمْ اُجُوْرَهُمْ وَيَزِيْدَهُمْ مِّنْ فَضْلِهٖۗ اِنَّهٗ غَفُوْرٌ شَكُوْرٌ   ( فاطر: ٣٠ )

liyuwaffiyahum
لِيُوَفِّيَهُمْ
അവന്‍ അവര്‍ക്കു നിറവേറ്റിക്കൊടുക്കുവാന്‍
ujūrahum
أُجُورَهُمْ
തങ്ങളുടെ പ്രതിഫലങ്ങളെ
wayazīdahum
وَيَزِيدَهُم
തങ്ങള്‍ക്കു വര്‍ദ്ധിപ്പിച്ചുകൊടുക്കുവാനും
min faḍlihi
مِّن فَضْلِهِۦٓۚ
അവന്റെ അനുഗ്രഹത്തില്‍ (ദയവില്‍, ഔദാര്യത്തില്‍) നിന്നു
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവനാണ്
shakūrun
شَكُورٌ
വളരെ നന്ദിയുള്ളവനാണ്

അല്ലാഹു അവര്‍ക്ക് അവരര്‍ഹിക്കുന്ന പ്രതിഫലം പൂര്‍ണമായും നല്‍കാനാണിത്. തന്റെ അനുഗ്രഹത്തില്‍നിന്ന് കൂടുതലായി കൊടുക്കാനും. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാണ്. വളരെ നന്ദിയുള്ളവനും.

തഫ്സീര്‍