Skip to main content

فَبَشَّرْنٰهُ بِغُلٰمٍ حَلِيْمٍ  ( الصافات: ١٠١ )

fabasharnāhu
فَبَشَّرْنَٰهُ
അപ്പോള്‍ നാം അദ്ദേഹത്തിനു സന്തോഷവാര്‍ത്ത അറിയിച്ചു
bighulāmin
بِغُلَٰمٍ
ഒരു ബാലനെ (ആണ്‍കുട്ടിയെ)ക്കുറിച്ചു
ḥalīmin
حَلِيمٍ
സഹനശീലനായ, ഒതുക്കമുള്ള

അപ്പോള്‍ നാം അദ്ദേഹത്തെ സഹനശാലിയായ ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിച്ചു.

തഫ്സീര്‍

فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يٰبُنَيَّ اِنِّيْٓ اَرٰى فِى الْمَنَامِ اَنِّيْٓ اَذْبَحُكَ فَانْظُرْ مَاذَا تَرٰىۗ قَالَ يٰٓاَبَتِ افْعَلْ مَا تُؤْمَرُۖ سَتَجِدُنِيْٓ اِنْ شَاۤءَ اللّٰهُ مِنَ الصّٰبِرِيْنَ  ( الصافات: ١٠٢ )

falammā balagha
فَلَمَّا بَلَغَ
എന്നിട്ടു അവന്‍ എത്തിയപ്പോള്‍
maʿahu
مَعَهُ
തന്റെ കൂടെ
l-saʿya
ٱلسَّعْىَ
പ്രയത്നത്തിനു, പരിശ്രമിക്കുവാന്‍
qāla
قَالَ
അദ്ദേഹം പറഞ്ഞു
yābunayya
يَٰبُنَىَّ
എന്റെ കുഞ്ഞു (ഓമന) മകനേ
innī arā
إِنِّىٓ أَرَىٰ
നിശ്ചയമായും ഞാന്‍ കാണുന്നു
fī l-manāmi
فِى ٱلْمَنَامِ
ഉറക്കില്‍ (സ്വപ്നത്തില്‍)
annī adhbaḥuka
أَنِّىٓ أَذْبَحُكَ
ഞാന്‍ നിന്നെ അറുക്കുന്നതായി
fa-unẓur
فَٱنظُرْ
അതുകൊണ്ടു നീ നോക്കുക
mādhā tarā
مَاذَا تَرَىٰۚ
നീ എന്താണ് അഭിപ്രായപ്പെടുന്നതെന്നു
qāla
قَالَ
അവന്‍ പറഞ്ഞു
yāabati
يَٰٓأَبَتِ
എന്റെ ഉപ്പാ, പിതാവേ
if'ʿal
ٱفْعَلْ
ചെയ്തുകൊള്ളുക
mā tu'maru
مَا تُؤْمَرُۖ
നിങ്ങളോടു (അവിടുത്തോടു) കല്‍പിക്കപ്പെടുന്നതു
satajidunī
سَتَجِدُنِىٓ
എന്നെ നിങ്ങള്‍ കണ്ടെത്തിച്ചേക്കും
in shāa l-lahu
إِن شَآءَ ٱللَّهُ
അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം
mina l-ṣābirīna
مِنَ ٱلصَّٰبِرِينَ
ക്ഷമിക്കുന്നവരില്‍പെട്ട(വനായി).

ആ കുട്ടി അദ്ദേഹത്തോടൊപ്പം എന്തെങ്കിലും ചെയ്യാവുന്ന പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ''എന്റെ പ്രിയ മോനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നം കണ്ടിരിക്കുന്നു. അതിനാല്‍ നോക്കൂ; നിന്റെ അഭിപ്രായമെന്താണ്.'' അവന്‍ പറഞ്ഞു: ''എന്റുപ്പാ, അങ്ങ് കല്‍പന നടപ്പാക്കിയാലും. അല്ലാഹു ഇച്ഛിച്ചെങ്കില്‍ ക്ഷമാശീലരുടെ കൂട്ടത്തില്‍ അങ്ങയ്‌ക്കെന്നെ കാണാം.''

തഫ്സീര്‍

فَلَمَّآ اَسْلَمَا وَتَلَّهٗ لِلْجَبِيْنِۚ   ( الصافات: ١٠٣ )

falammā aslamā
فَلَمَّآ أَسْلَمَا
അങ്ങനെ രണ്ടുപേരും കീഴടങ്ങിയ (അനുസരിച്ച)പ്പോള്‍
watallahu
وَتَلَّهُۥ
അവനെ തള്ളിയിട്ടു, കിടത്തി
lil'jabīni
لِلْجَبِينِ
നെറ്റിത്തടത്തില്‍, ചെന്നിക്കു

അങ്ങനെ അവരിരുവരും കല്‍പനക്കു വഴങ്ങി. അദ്ദേഹമവനെ ചെരിച്ചു കിടത്തി.

തഫ്സീര്‍

وَنَادَيْنٰهُ اَنْ يّٰٓاِبْرٰهِيْمُ ۙ  ( الصافات: ١٠٤ )

wanādaynāhu
وَنَٰدَيْنَٰهُ
നാം അദ്ദേഹത്തെ വിളിച്ചു
an yāib'rāhīmu
أَن يَٰٓإِبْرَٰهِيمُ
ഇബ്രാഹീമേ എന്നു

അപ്പോള്‍ നാം അദ്ദേഹത്തെ വിളിച്ചു: ''ഇബ്‌റാഹീമേ,

തഫ്സീര്‍

قَدْ صَدَّقْتَ الرُّؤْيَا ۚاِنَّا كَذٰلِكَ نَجْزِى الْمُحْسِنِيْنَ  ( الصافات: ١٠٥ )

qad ṣaddaqta
قَدْ صَدَّقْتَ
തീര്‍ച്ചയായും നീ സത്യമാക്കി (സാക്ഷാല്‍കരിച്ചു)
l-ru'yā
ٱلرُّءْيَآۚ
സ്വപ്നം
innā
إِنَّا
നിശ്ചയമായും നാം
kadhālika
كَذَٰلِكَ
അപ്രകാരം
najzī
نَجْزِى
നാം പ്രതിഫലം നല്‍കുന്നു
l-muḥ'sinīna
ٱلْمُحْسِنِينَ
സുകൃതവാന്‍മാര്‍ക്കു, നന്മ ചെയ്യുന്നവര്‍ക്കു

''സംശയമില്ല; നീ സ്വപ്നം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു.'' അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്.

തഫ്സീര്‍

اِنَّ هٰذَا لَهُوَ الْبَلٰۤؤُا الْمُبِيْنُ  ( الصافات: ١٠٦ )

inna hādhā
إِنَّ هَٰذَا
നിശ്ചയമായും ഇതു
lahuwa
لَهُوَ
ഇതുതന്നെ
l-balāu l-mubīnu
ٱلْبَلَٰٓؤُا۟ ٱلْمُبِينُ
സ്പഷ്ടമായ ഒരു പരീക്ഷണം

ഉറപ്പായും ഇതൊരു വ്യക്തമായ പരീക്ഷണം തന്നെയായിരുന്നു.

തഫ്സീര്‍

وَفَدَيْنٰهُ بِذِبْحٍ عَظِيْمٍ  ( الصافات: ١٠٧ )

wafadaynāhu
وَفَدَيْنَٰهُ
നാം അവനു തെണ്ടംകൊടുത്തു, ബലിയാക്കി
bidhib'ḥin ʿaẓīmin
بِذِبْحٍ عَظِيمٍ
മഹത്തായ ഒരു അറവു മൃഗ(ബലിമൃഗ)ത്തെ

നാം അവനുപകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു മൃഗത്തെ നല്‍കി.

തഫ്സീര്‍

وَتَرَكْنَا عَلَيْهِ فِى الْاٰخِرِيْنَ ۖ   ( الصافات: ١٠٨ )

wataraknā
وَتَرَكْنَا
നാം ബാക്കിയാക്കുകയും
ʿalayhi
عَلَيْهِ
അദ്ദേഹത്തിന്റെമേല്‍
fī l-ākhirīna
فِى ٱلْءَاخِرِينَ
പിന്നീടുള്ളവരില്‍

പിന്മുറക്കാരില്‍ അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തുകയും ചെയ്തു.

തഫ്സീര്‍

سَلٰمٌ عَلٰٓى اِبْرٰهِيْمَ  ( الصافات: ١٠٩ )

salāmun
سَلَٰمٌ
സലാം (സമാധാനം) ശാന്തി
ʿalā ib'rāhīma
عَلَىٰٓ إِبْرَٰهِيمَ
ഇബ്രാഹീമിന്റെമേല്‍

ഇബ്‌റാഹീമിനു സമാധാനം.

തഫ്സീര്‍

كَذٰلِكَ نَجْزِى الْمُحْسِنِيْنَ  ( الصافات: ١١٠ )

kadhālika najzī
كَذَٰلِكَ نَجْزِى
അപ്രകാരം പ്രതിഫലം നല്‍കുന്നു
l-muḥ'sinīna
ٱلْمُحْسِنِينَ
സുകൃത (സല്‍ഗുണ) വാന്‍മാര്‍ക്ക്

ഇവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്.

തഫ്സീര്‍