Skip to main content

ثُمَّ اسْتَوٰىٓ اِلَى السَّمَاۤءِ وَهِيَ دُخَانٌ فَقَالَ لَهَا وَلِلْاَرْضِ ائْتِيَا طَوْعًا اَوْ كَرْهًاۗ قَالَتَآ اَتَيْنَا طَاۤىِٕعِيْنَ   ( فصلت: ١١ )

thumma
ثُمَّ
പിന്നെ(അതിനു പുറമെ)
is'tawā
ٱسْتَوَىٰٓ
അവൻ തിരിഞ്ഞു (ചെന്നു)
ilā l-samāi
إِلَى ٱلسَّمَآءِ
ആകാശത്തിലേക്ക്
wahiya
وَهِىَ
അത്, അതായിരിക്കെ
dukhānun
دُخَانٌ
പുകയായിരുന്നു,ഒരു പുക
faqāla
فَقَالَ
എന്നിട്ടവൻ പറഞ്ഞു
lahā
لَهَا
അതിനോട്
walil'arḍi
وَلِلْأَرْضِ
ഭൂമിയോടും
i'tiyā
ٱئْتِيَا
നിങ്ങൾ രണ്ടും വരുവിൻ
ṭawʿan
طَوْعًا
അനുസരണ പൂർവ്വം, വഴിപ്പെട്ടുകൊണ്ട് (സ്വമനസ്സാലെ)
aw karhan
أَوْ كَرْهًا
അല്ലെങ്കിൽ നിർബന്ധിതമായി, (അതൃപ്തിയോടെ)
qālatā
قَالَتَآ
അവരണ്ടും പറഞ്ഞു
ataynā
أَتَيْنَا
ഞങ്ങൾ വന്നിരിക്കുന്നു
ṭāiʿīna
طَآئِعِينَ
അനുസരിക്കുന്നവരായിട്ട്

പിന്നെ അവന്‍ ആകാശത്തിനു നേരെ തിരിഞ്ഞു. അത് പുകയായിരുന്നു. അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: ''ഉണ്ടായി വരിക; നിങ്ങളിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.'' അപ്പോള്‍ അവ രണ്ടും അറിയിച്ചു: ''ഞങ്ങളിതാ അനുസരണമുള്ളവയായി വന്നിരിക്കുന്നു.''

തഫ്സീര്‍

فَقَضٰىهُنَّ سَبْعَ سَمٰوٰتٍ فِيْ يَوْمَيْنِ وَاَوْحٰى فِيْ كُلِّ سَمَاۤءٍ اَمْرَهَا ۗوَزَيَّنَّا السَّمَاۤءَ الدُّنْيَا بِمَصَابِيْحَۖ وَحِفْظًا ۗذٰلِكَ تَقْدِيْرُ الْعَزِيْزِ الْعَلِيْمِ  ( فصلت: ١٢ )

faqaḍāhunna
فَقَضَىٰهُنَّ
അങ്ങനെ അവൻ അവയെ പൂർത്തിയാക്കി (ആക്കിത്തീർത്തു)
sabʿa samāwātin
سَبْعَ سَمَٰوَاتٍ
ഏഴാകാശങ്ങൾ
fī yawmayni
فِى يَوْمَيْنِ
രണ്ടു ദിവസങ്ങളിൽ
wa-awḥā
وَأَوْحَىٰ
അവൻ ബോധനം നൽകുകയും ചെയ്തു
fī kulli samāin
فِى كُلِّ سَمَآءٍ
എല്ലാ ആകാശത്തിലും
amrahā
أَمْرَهَاۚ
അതിന്റെ കാര്യം
wazayyannā
وَزَيَّنَّا
നാം അലങ്കരിക്കുക(ഭംഗിയാക്കുക)യും ചെയ്തു
l-samāa l-dun'yā
ٱلسَّمَآءَ ٱلدُّنْيَا
ഏറ്റം അടുത്ത (ഐഹികമായ) ആകാശം
bimaṣābīḥa
بِمَصَٰبِيحَ
ചില വിളക്കുകളാൽ
waḥif'ẓan
وَحِفْظًاۚ
ഒരു കാവലും
dhālika
ذَٰلِكَ
അത്
taqdīru l-ʿazīzi
تَقْدِيرُ ٱلْعَزِيزِ
പ്രതാപശാലിയുടെ നിർണ്ണയം (വ്യവസ്ഥ,കണക്കാക്കൽ) ആകുന്നു
l-ʿalīmi
ٱلْعَلِيمِ
സർവ്വജ്ഞനായ

അങ്ങനെ അവന്‍ രണ്ടു നാളുകളിലായി ഏഴാകാശങ്ങളുണ്ടാക്കി. ഓരോ ആകാശത്തിനും അതിന്റെ നിയമം ബോധനംനല്‍കി. സമീപാകാശത്തെ വിളക്കുകളാല്‍ അലങ്കരിച്ചു. നല്ലപോലെ ഭദ്രവുമാക്കി. പ്രതാപിയും സകലതും അറിയുന്നവനുമായ അല്ലാഹുവിന്റെ ക്രമീകരണമാണിത്.

തഫ്സീര്‍

فَاِنْ اَعْرَضُوْا فَقُلْ اَنْذَرْتُكُمْ صٰعِقَةً مِّثْلَ صٰعِقَةِ عَادٍ وَّثَمُوْدَ ۗ   ( فصلت: ١٣ )

fa-in aʿraḍū
فَإِنْ أَعْرَضُوا۟
എന്നിരിക്കെ(അപ്പോൾ) അവർ തിരിഞ്ഞാൽ, അവഗണിച്ചാൽ
faqul
فَقُلْ
എന്നാൽ നീ പറയുക
andhartukum
أَنذَرْتُكُمْ
ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് (താക്കീത്) തരുന്നു
ṣāʿiqatan
صَٰعِقَةً
ഒരു ഇടിത്തീ, ഘോര ശിക്ഷ
mith'la ṣāʿiqati
مِّثْلَ صَٰعِقَةِ
ഇടിത്തീ പോലെയുള്ള
ʿādin wathamūda
عَادٍ وَثَمُودَ
ആദിന്റെയും ഥമൂദിന്റെയും

ഇനിയും അവരവഗണിക്കുന്നുവെങ്കില്‍ പറയുക: ''ആദ്, സമൂദ് സമൂഹങ്ങള്‍ക്കു സംഭവിച്ചത് പോലുള്ള ശിക്ഷയെ സംബന്ധിച്ച് ഞാനിതാ നിങ്ങളെ താക്കീത് ചെയ്യുന്നു.''

തഫ്സീര്‍

اِذْ جَاۤءَتْهُمُ الرُّسُلُ مِنْۢ بَيْنِ اَيْدِيْهِمْ وَمِنْ خَلْفِهِمْ اَلَّا تَعْبُدُوْٓا اِلَّا اللّٰهَ ۗقَالُوْا لَوْ شَاۤءَ رَبُّنَا لَاَنْزَلَ مَلٰۤىِٕكَةً فَاِنَّا بِمَآ اُرْسِلْتُمْ بِهٖ كٰفِرُوْنَ   ( فصلت: ١٤ )

idh jāathumu
إِذْ جَآءَتْهُمُ
അവർക്ക് വന്നപ്പോൾ
l-rusulu
ٱلرُّسُلُ
റസൂലുകൾ (ദൂതൻമാർ)
min bayni aydīhim
مِنۢ بَيْنِ أَيْدِيهِمْ
അവരുടെ മുമ്പിൽകൂടി
wamin khalfihim
وَمِنْ خَلْفِهِمْ
അവരുടെ പിമ്പിൽകൂടിയും
allā taʿbudū
أَلَّا تَعْبُدُوٓا۟
നിങ്ങൾ ആരാധിക്കരുതെന്ന്
illā l-laha
إِلَّا ٱللَّهَۖ
അല്ലാഹുവിനെയല്ലാതെ
qālū
قَالُوا۟
അവർ പറഞ്ഞു
law shāa
لَوْ شَآءَ
ഉദ്ദേശിച്ചിരുന്നെങ്കിൽ
rabbunā
رَبُّنَا
നമ്മുടെ റബ്ബ്
la-anzala
لَأَنزَلَ
അവൻ ഇറക്കുമായിരുന്നു, ഇറക്കേണ്ടതാണ്
malāikatan
مَلَٰٓئِكَةً
മലക്കുകളെ
fa-innā
فَإِنَّا
ആകയാൽ നിശ്ചയം ഞങ്ങൾ
bimā
بِمَآ
യാതൊന്നിൽ
ur'sil'tum bihi
أُرْسِلْتُم بِهِۦ
അതുമായി നിങ്ങൾ അയക്കപ്പെട്ടിരിക്കുന്നു
kāfirūna
كَٰفِرُونَ
അവിശാസികളാണ്

ദൈവദൂതന്മാര്‍ മുന്നിലൂടെയും പിന്നിലൂടെയും അവരെ സമീപിച്ച് ആവശ്യപ്പെട്ടു: ''നിങ്ങള്‍ അല്ലാഹുവിനല്ലാതെ വഴിപ്പെടരുത്.'' അപ്പോള്‍ അവര്‍ പറഞ്ഞു: ''ഞങ്ങളുടെ നാഥന്‍ ഇച്ഛിച്ചിരുന്നെങ്കില്‍ അവന്‍ മലക്കുകളെ ഇറക്കുമായിരുന്നു. അതിനാല്‍ ഏതൊരു സന്ദേശവുമായാണോ നിങ്ങളെ അയച്ചിരിക്കുന്നത് ആ സന്ദേശത്തെ ഞങ്ങള്‍ തള്ളിക്കളയുന്നു.''

തഫ്സീര്‍

فَاَمَّا عَادٌ فَاسْتَكْبَرُوْا فِى الْاَرْضِ بِغَيْرِ الْحَقِّ وَقَالُوْا مَنْ اَشَدُّ مِنَّا قُوَّةً ۗ اَوَلَمْ يَرَوْا اَنَّ اللّٰهَ الَّذِيْ خَلَقَهُمْ هُوَ اَشَدُّ مِنْهُمْ قُوَّةً ۗ وَكَانُوْا بِاٰيٰتِنَا يَجْحَدُوْنَ  ( فصلت: ١٥ )

fa-ammā ʿādun
فَأَمَّا عَادٌ
എന്നാൽ ആദ് (ഗോത്രം)
fa-is'takbarū
فَٱسْتَكْبَرُوا۟
അവർ അഹംഭാവം (ഗർവ്വ്) നടിച്ചു
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയിൽ
bighayri l-ḥaqi
بِغَيْرِ ٱلْحَقِّ
ന്യായം കൂടാതെ, അർഹതയില്ലാതെ
waqālū
وَقَالُوا۟
അവർ പറയുകയും ചെയ്തു
man ashaddu
مَنْ أَشَدُّ
ആരാണ് ഊക്കുള്ളവർ, കഠിനൻമാർ
minnā
مِنَّا
ഞങ്ങളെക്കാൾ
quwwatan
قُوَّةًۖ
ശക്തിയിൽ,ബലംകൊണ്ട്
awalam yaraw
أَوَلَمْ يَرَوْا۟
അവർക്ക് കണ്ടുകൂടേ, കാണുന്നില്ലേ
anna l-laha
أَنَّ ٱللَّهَ
അല്ലാഹു ആണെന്ന്
alladhī khalaqahum
ٱلَّذِى خَلَقَهُمْ
അവരെ സൃഷ്ടിച്ചവനായ
huwa
هُوَ
അവൻ
ashaddu min'hum
أَشَدُّ مِنْهُمْ
അവരെക്കാൾ ഊക്കുള്ളവനാണ്
quwwatan
قُوَّةًۖ
ശക്തിയിൽ
wakānū
وَكَانُوا۟
അവർ ആയിരുന്നുതാനും
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ആയത്ത് (ദൃഷ്ടാന്തം,ലക്ഷ്യം)കളെ
yajḥadūna
يَجْحَدُونَ
നിഷേധിക്കും

അങ്ങനെ ആദ് സമുദായം ഭൂമിയില്‍ അനര്‍ഹമായി അഹങ്കരിച്ചു. അവര്‍ പറഞ്ഞു: ''ഞങ്ങളേക്കാള്‍ കരുത്തുള്ള ആരുണ്ട്?'' അവരെ പടച്ച അല്ലാഹു അവരെക്കാളെത്രയോ കരുത്തനാണെന്ന് അവര്‍ കാണുന്നില്ലേ? അവര്‍ നമ്മുടെ വചനങ്ങളെ നിഷേധിക്കുന്നവരായിരുന്നു.

തഫ്സീര്‍

فَاَرْسَلْنَا عَلَيْهِمْ رِيْحًا صَرْصَرًا فِيْٓ اَيَّامٍ نَّحِسَاتٍ لِّنُذِيْقَهُمْ عَذَابَ الْخِزْيِ فِى الْحَيٰوةِ الدُّنْيَا ۗوَلَعَذَابُ الْاٰخِرَةِ اَخْزٰى وَهُمْ لَا يُنْصَرُوْنَ  ( فصلت: ١٦ )

fa-arsalnā ʿalayhim
فَأَرْسَلْنَا عَلَيْهِمْ
അപ്പോൾ (അതിനാൽ) അവരിൽ നാം അയച്ചു
rīḥan
رِيحًا
ഒരു കാറ്റ്
ṣarṣaran
صَرْصَرًا
ശരശരേ'യുള്ള (ഉഗ്രമായ)
fī ayyāmin
فِىٓ أَيَّامٍ
ചില ദിവസങ്ങളിൽ
naḥisātin
نَّحِسَاتٍ
ദുർദ്ദശ (ദുശ്ശകുനം) പിടിച്ച,അശുഭകരങ്ങളായ
linudhīqahum
لِّنُذِيقَهُمْ
നാം അവർക്ക് ആസ്വദിപ്പിക്കുവാൻ വേണ്ടി
ʿadhāba l-khiz'yi
عَذَابَ ٱلْخِزْىِ
അപമാനത്തിൻ്റെ (നിന്ദ്യതയുടെ) ശിക്ഷ
fī l-ḥayati l-dun'yā
فِى ٱلْحَيَوٰةِ ٱلدُّنْيَاۖ
ഐഹിക ജീവിതത്തിൽ
walaʿadhābu l-ākhirati
وَلَعَذَابُ ٱلْءَاخِرَةِ
പരലോകശിക്ഷയാകട്ടെ
akhzā
أَخْزَىٰۖ
കൂടുതൽ അപമാനകരം (നിന്ദ്യമായത്) ആകുന്നു
wahum
وَهُمْ
അവർ,അവരോ
lā yunṣarūna
لَا يُنصَرُونَ
സഹായിക്കപ്പെടുന്നതല്ലതാനും

അവസാനം നാം ദുരിതം നിറഞ്ഞ നാളുകളില്‍ അവരുടെ നേരെ അത്യുഗ്രമായ കൊടുങ്കാറ്റയച്ചു. ഐഹികജീവിതത്തില്‍ തന്നെ അവരെ അപമാനകരമായ ശിക്ഷ ആസ്വദിപ്പിക്കാനായിരുന്നു അത്. പരലോകശിക്ഷ ഇതിനെക്കാള്‍ എത്രയോ കൂടുതല്‍ അപമാനകരമാണ്. അവര്‍ക്കെങ്ങുനിന്നും ഒരു സഹായവും കിട്ടുകയില്ല.

തഫ്സീര്‍

وَاَمَّا ثَمُوْدُ فَهَدَيْنٰهُمْ فَاسْتَحَبُّوا الْعَمٰى عَلَى الْهُدٰى فَاَخَذَتْهُمْ صٰعِقَةُ الْعَذَابِ الْهُوْنِ بِمَا كَانُوْا يَكْسِبُوْنَ ۚ   ( فصلت: ١٧ )

wa-ammā thamūdu
وَأَمَّا ثَمُودُ
എന്നാൽ 'ഥമൂദ് '
fahadaynāhum
فَهَدَيْنَٰهُمْ
നാമവർക്ക് സന്മാർഗം കാണിച്ചു
fa-is'taḥabbū
فَٱسْتَحَبُّوا۟
അപ്പോഴവർ സ്നേഹം കാണിച്ചു
l-ʿamā
ٱلْعَمَىٰ
അന്ധതയോട്
ʿalā l-hudā
عَلَى ٱلْهُدَىٰ
സന്മാർഗത്തെക്കാൾ, (എതിരെ)
fa-akhadhathum
فَأَخَذَتْهُمْ
അപ്പോൾ അവരെ പിടിച്ചു
ṣāʿiqatu l-ʿadhābi
صَٰعِقَةُ ٱلْعَذَابِ
ശിക്ഷയാകുന്ന ഇടത്തീ
l-hūni
ٱلْهُونِ
നിന്ദ്യമായ
bimā kānū
بِمَا كَانُوا۟
അവരായിരുന്നതുകൊണ്ട്
yaksibūna
يَكْسِبُونَ
സമ്പാദിച്ചു (ചെയ്തുകൂട്ടി) കൊണ്ടിരിക്കും

എന്നാല്‍ സമൂദിന്റെ സ്ഥിതിയോ, നാമവര്‍ക്ക് നേര്‍വഴി കാണിച്ചുകൊടുത്തു. എന്നാല്‍ നേര്‍വഴി കാണുന്നതിനേക്കാള്‍ അവരിഷ്ടപ്പെട്ടത് അന്ധതയാണ്. അതിനാല്‍ അപമാനകരമായ കൊടിയ ശിക്ഷ അവരെ പിടികൂടി. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായിരുന്നു അത്.

തഫ്സീര്‍

وَنَجَّيْنَا الَّذِيْنَ اٰمَنُوْا وَكَانُوْا يَتَّقُوْنَ ࣖ   ( فصلت: ١٨ )

wanajjaynā
وَنَجَّيْنَا
നാം രക്ഷപ്പെടുത്തുകയും ചെയ്തു
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരെ
wakānū yattaqūna
وَكَانُوا۟ يَتَّقُونَ
അവർ സൂക്ഷിച്ചുവരുകയും ചെയ്തിരുന്ന

സത്യവിശ്വാസം സ്വീകരിക്കുകയും ഭക്തി പുലര്‍ത്തുകയും ചെയ്തവരെ നാം രക്ഷപ്പെടുത്തി.

തഫ്സീര്‍

وَيَوْمَ يُحْشَرُ اَعْدَاۤءُ اللّٰهِ اِلَى النَّارِ فَهُمْ يُوْزَعُوْنَ  ( فصلت: ١٩ )

wayawma yuḥ'sharu
وَيَوْمَ يُحْشَرُ
ഒരുമിച്ചു കൂട്ടപ്പെടുന്ന ദിവസം
aʿdāu l-lahi
أَعْدَآءُ ٱللَّهِ
അല്ലാഹുവിന്റെ ശത്രുക്കൾ
ilā l-nāri
إِلَى ٱلنَّارِ
നരകത്തിലേക്ക്
fahum
فَهُمْ
അപ്പോഴവർ
yūzaʿūna
يُوزَعُونَ
നിയന്ത്രിച്ചു കൊണ്ടുവരപ്പെടും

ദൈവത്തിന്റെ ശത്രുക്കളെ നരകത്തിലേക്ക് നയിക്കാനായി ഒരുമിച്ചുചേര്‍ക്കുന്നനാളിനെക്കുറിച്ച് ഓര്‍ത്തുനോക്കുക.

തഫ്സീര്‍

حَتّٰىٓ اِذَا مَا جَاۤءُوْهَا شَهِدَ عَلَيْهِمْ سَمْعُهُمْ وَاَبْصَارُهُمْ وَجُلُوْدُهُمْ بِمَا كَانُوْا يَعْمَلُوْنَ   ( فصلت: ٢٠ )

ḥattā
حَتَّىٰٓ
അങ്ങനെ (ഇതുവരെ)
idhā mā jāūhā
إِذَا مَا جَآءُوهَا
അതിന്നടുക്കൽ അവർ വന്നാൽ (അപ്പോൾ)
shahida ʿalayhim
شَهِدَ عَلَيْهِمْ
അവരുടെമേൽ (അവർക്കെതിരെ) സാക്ഷിനിൽക്കും
samʿuhum
سَمْعُهُمْ
അവരുടെ കേൾവി (കാത്)
wa-abṣāruhum
وَأَبْصَٰرُهُمْ
അവരുടെ ദൃഷ്ടി (കാഴ്ച, കണ്ണു) കളും
wajulūduhum
وَجُلُودُهُم
അവരുടെ തൊലികളും
bimā kānū
بِمَا كَانُوا۟
അവരായിരുന്നതിനെപ്പറ്റി
yaʿmalūna
يَعْمَلُونَ
പ്രവർത്തിച്ചുകൊണ്ടിരിക്കും

അവരവിടെ എത്തിയാല്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി അവരുടെ കാതുകളും കണ്ണുകളും ചര്‍മങ്ങളും അവര്‍ക്കെതിരെ സാക്ഷ്യംവഹിക്കും.

തഫ്സീര്‍