Skip to main content
bismillah

قَدْ سَمِعَ اللّٰهُ قَوْلَ الَّتِيْ تُجَادِلُكَ فِيْ زَوْجِهَا وَتَشْتَكِيْٓ اِلَى اللّٰهِ ۖوَاللّٰهُ يَسْمَعُ تَحَاوُرَكُمَاۗ اِنَّ اللّٰهَ سَمِيْعٌۢ بَصِيْرٌ   ( المجادلة: ١ )

qad samiʿa
قَدْ سَمِعَ
കേട്ടിട്ടുണ്ടു, തീര്‍ച്ചയായും കേട്ടു
l-lahu
ٱللَّهُ
അല്ലാഹു
qawla
قَوْلَ
വാക്കു
allatī tujādiluka
ٱلَّتِى تُجَٰدِلُكَ
നിന്നോടു തര്‍ക്കിക്കുന്നവളുടെ
fī zawjihā
فِى زَوْجِهَا
അവളുടെ ഇണയുടെ (ഭര്‍ത്താവിന്റെ) കാര്യത്തില്‍
watashtakī
وَتَشْتَكِىٓ
പരാതി (സങ്കടം) ബോധിപ്പിക്കയും ചെയ്യുന്നു
ilā l-lahi
إِلَى ٱللَّهِ
അല്ലാഹുവിങ്കലേക്കു
wal-lahu yasmaʿu
وَٱللَّهُ يَسْمَعُ
അല്ലാഹു കേള്‍ക്കും, കേട്ടിരുന്നു
taḥāwurakumā
تَحَاوُرَكُمَآۚ
നിങ്ങള്‍ രണ്ടുപേരുടെയും സംഭാഷണം
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
samīʿun
سَمِيعٌۢ
കേള്‍ക്കുന്നവനാണ്
baṣīrun
بَصِيرٌ
കാണുന്നവനാണ്

തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു; തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു.

തഫ്സീര്‍

اَلَّذِيْنَ يُظٰهِرُوْنَ مِنْكُمْ مِّنْ نِّسَاۤىِٕهِمْ مَّا هُنَّ اُمَّهٰتِهِمْۗ اِنْ اُمَّهٰتُهُمْ اِلَّا الّٰۤـِٔيْ وَلَدْنَهُمْۗ وَاِنَّهُمْ لَيَقُوْلُوْنَ مُنْكَرًا مِّنَ الْقَوْلِ وَزُوْرًاۗ وَاِنَّ اللّٰهَ لَعَفُوٌّ غَفُوْرٌ   ( المجادلة: ٢ )

alladhīna yuẓāhirūna
ٱلَّذِينَ يُظَٰهِرُونَ
ളിഹാര്‍ ചെയ്യുന്നവര്‍
minkum
مِنكُم
നിങ്ങളില്‍നിന്നു
min nisāihim
مِّن نِّسَآئِهِم
അവരുടെ സ്‌ത്രീ (ഭാര്യ) കളോടു, സ്ത്രീകളെ
mā hunna
مَّا هُنَّ
അവരല്ല
ummahātihim
أُمَّهَٰتِهِمْۖ
അവരുടെ ഉമ്മമാര്‍, മാതാക്കള്‍
in ummahātuhum
إِنْ أُمَّهَٰتُهُمْ
അവരുടെ ഉമ്മമാരല്ല
illā allāī
إِلَّا ٱلَّٰٓـِٔى
യാതൊരു സ്ത്രീകളല്ലാതെ
waladnahum
وَلَدْنَهُمْۚ
അവരെ പ്രസവിച്ച
wa-innahum layaqūlūna
وَإِنَّهُمْ لَيَقُولُونَ
നിശ്ചയമായും അവര്‍ പറയുകയാണ്‌
munkaran
مُنكَرًا
ആക്ഷേപകരമായതു, ദുരാചാരം, നിഷിദ്ധം, വെറുക്കപ്പെട്ടതു
mina l-qawli
مِّنَ ٱلْقَوْلِ
വാക്കില്‍നിന്നു
wazūran
وَزُورًاۚ
കള്ള (കൃത്രിമ - വ്യാജ)വും
wa-inna l-laha
وَإِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
laʿafuwwun
لَعَفُوٌّ
മാപ്പു ചെയ്യുന്നവന്‍ തന്നെ
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവനും

നിങ്ങളില്‍ ചിലര്‍ ഭാര്യമാരെ ളിഹാര്‍ ചെയ്യുന്നു. എന്നാല്‍ ആ ഭാര്യമാര്‍ അവരുടെ മാതാക്കളല്ല. അവരെ പ്രസവിച്ചവര്‍ മാത്രമാണ് അവരുടെ മാതാക്കള്‍. അതിനാല്‍ നീചവും വ്യാജവുമായ വാക്കുകളാണ് അവര്‍ പറയുന്നത്. അല്ലാഹു വളരെ വിട്ടുവീഴ്ച ചെയ്യുന്നവനാണ്. ഏറെ പൊറുക്കുന്നവനും.

തഫ്സീര്‍

وَالَّذِيْنَ يُظٰهِرُوْنَ مِنْ نِّسَاۤىِٕهِمْ ثُمَّ يَعُوْدُوْنَ لِمَا قَالُوْا فَتَحْرِيْرُ رَقَبَةٍ مِّنْ قَبْلِ اَنْ يَّتَمَاۤسَّاۗ ذٰلِكُمْ تُوْعَظُوْنَ بِهٖۗ وَاللّٰهُ بِمَا تَعْمَلُوْنَ خَبِيْرٌ   ( المجادلة: ٣ )

wa-alladhīna yuẓāhirūna
وَٱلَّذِينَ يُظَٰهِرُونَ
ളിഹാര്‍ ചെയ്യുന്നവര്‍
min nisāihim
مِن نِّسَآئِهِمْ
തങ്ങളുടെ സ്ത്രീകളോടു
thumma yaʿūdūna
ثُمَّ يَعُودُونَ
പിന്നെ മടങ്ങുന്ന, മടക്കിയെടുക്കുന്ന
limā qālū
لِمَا قَالُوا۟
തങ്ങള്‍ പറഞ്ഞതില്‍, പറഞ്ഞതിനെ
fataḥrīru
فَتَحْرِيرُ
എന്നാല്‍ സ്വതന്ത്രമാക്കുക
raqabatin
رَقَبَةٍ
ഒരു പിരടിയെ (അടിമയെ)
min qabli
مِّن قَبْلِ
മുമ്പായി
an yatamāssā
أَن يَتَمَآسَّاۚ
രണ്ടുപേരും അന്യോന്യം സ്പര്‍ശിക്കുന്നതിന്റെ
dhālikum
ذَٰلِكُمْ
അതു (ഇപ്പറഞ്ഞതു)
tūʿaẓūna bihi
تُوعَظُونَ بِهِۦۚ
അതു മുഖേന നിങ്ങള്‍ക്കു സദുപദേശം ചെയ്യപ്പെടുന്നു
wal-lahu
وَٱللَّهُ
അല്ലാഹു
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
khabīrun
خَبِيرٌ
സൂക്ഷ്മമായറിയുന്നവനാണ്

തങ്ങളുടെ ഭാര്യമാരെ ളിഹാര്‍ ചെയ്യുകയും പിന്നീട് തങ്ങള്‍ പറഞ്ഞതില്‍നിന്ന് പിന്‍മാറുകയും ചെയ്യുന്നവര്‍; ഇരുവരും പരസ്പരം സ്പര്‍ശിക്കുംമുമ്പെ ഒരടിമയെ മോചിപ്പിക്കണം. നിങ്ങള്‍ക്കു നല്‍കുന്ന ഉപദേശമാണിത്. നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചൊക്കെ നന്നായറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

فَمَنْ لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ مِنْ قَبْلِ اَنْ يَّتَمَاۤسَّاۗ فَمَنْ لَّمْ يَسْتَطِعْ فَاِطْعَامُ سِتِّيْنَ مِسْكِيْنًاۗ ذٰلِكَ لِتُؤْمِنُوْا بِاللّٰهِ وَرَسُوْلِهٖۗ وَتِلْكَ حُدُوْدُ اللّٰهِ ۗوَلِلْكٰفِرِيْنَ عَذَابٌ اَلِيْمٌ   ( المجادلة: ٤ )

faman lam yajid
فَمَن لَّمْ يَجِدْ
എനി (എന്നാല്‍) ആര്‍ക്കു എത്തപ്പെട്ടില്ല, കിട്ടിയില്ലയോ
faṣiyāmu
فَصِيَامُ
എന്നാല്‍ നോമ്പുകള്‍ (പിടിക്കുക)
shahrayni
شَهْرَيْنِ
രണ്ടു മാസത്തെ
mutatābiʿayni
مُتَتَابِعَيْنِ
തുടര്‍ച്ചയായ രണ്ടു
min qabli an yatamāssā
مِن قَبْلِ أَن يَتَمَآسَّاۖ
രണ്ടുപേരും അന്യോന്യം സ്പര്‍ശിക്കുംമുമ്പ്
faman lam yastaṭiʿ
فَمَن لَّمْ يَسْتَطِعْ
എനി ആര്‍ക്കു സാധിച്ചില്ലയോ
fa-iṭ'ʿāmu
فَإِطْعَامُ
എന്നാല്‍ ഭക്ഷണം കൊടുക്കലാണ്
sittīna
سِتِّينَ
അറുപതു
mis'kīnan
مِسْكِينًاۚ
സാധുവിനു
dhālika
ذَٰلِكَ
അതു
litu'minū
لِتُؤْمِنُوا۟
നിങ്ങള്‍ വിശ്വസിക്കുവാന്‍ വേണ്ടിയാണ്
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
warasūlihi
وَرَسُولِهِۦۚ
അവന്റെ റസൂലിലും
watil'ka
وَتِلْكَ
അവ, അവയാകട്ടെ
ḥudūdu l-lahi
حُدُودُ ٱللَّهِۗ
അല്ലാഹുവിന്റെ അതിരു (നിയമാതിര്‍ത്തി) കളാണ്
walil'kāfirīna
وَلِلْكَٰفِرِينَ
അവിശ്വാസികള്‍ക്കുണ്ട്
ʿadhābun alīmun
عَذَابٌ أَلِيمٌ
വേദനയേറിയ ശിക്ഷ

ആര്‍ക്കെങ്കിലും അടിമയെ കിട്ടുന്നില്ലെങ്കില്‍ അവര്‍ ശാരീരിക ബന്ധം പുലര്‍ത്തും മുമ്പെ പുരുഷന്‍ രണ്ടു മാസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കണം. ആര്‍ക്കെങ്കിലും അതിനും കഴിയാതെ വരുന്നുവെങ്കില്‍ അയാള്‍ അറുപത് അഗതികള്‍ക്ക് അന്നം നല്‍കണം. നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലുമുള്ള വിശ്വാസം സംരക്ഷിക്കാനാണിത്. അല്ലാഹു നിശ്ചയിച്ച ചിട്ടകളാണിവ. സത്യനിഷേധികള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.

തഫ്സീര്‍

اِنَّ الَّذِيْنَ يُحَاۤدُّوْنَ اللّٰهَ وَرَسُوْلَهٗ كُبِتُوْا كَمَا كُبِتَ الَّذِيْنَ مِنْ قَبْلِهِمْ وَقَدْ اَنْزَلْنَآ اٰيٰتٍۢ بَيِّنٰتٍۗ وَلِلْكٰفِرِيْنَ عَذَابٌ مُّهِيْنٌۚ   ( المجادلة: ٥ )

inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരുവര്‍
yuḥāddūna
يُحَآدُّونَ
അതിര്‍ത്തിലംഘിച്ചു കടക്കുന്ന, കിടമത്സരം നടത്തുന്ന, കക്ഷിത്തം കാണിക്കുന്ന, എതിര്‍ക്കുന്ന
l-laha warasūlahu
ٱللَّهَ وَرَسُولَهُۥ
അല്ലാഹുവിനോടും അവന്റെ റസൂലിനോടും
kubitū
كُبِتُوا۟
അവര്‍ വഷളാക്കപ്പെടും, നിന്ദിക്കപ്പെടും, അപമാനിക്കപ്പെടും
kamā kubita alladhīna
كَمَا كُبِتَ ٱلَّذِينَ
യാതൊരുകൂട്ടര്‍ വഷളാക്കപ്പെട്ടപോലെ
min qablihim
مِن قَبْلِهِمْۚ
അവരുടെ മുമ്പുള്ള
waqad anzalnā
وَقَدْ أَنزَلْنَآ
നാം അവതരിപ്പിച്ചിട്ടുമുണ്ട്, ഇറക്കുകയും ചെയ്തിരിക്കുന്നു
āyātin
ءَايَٰتٍۭ
പല ലക്ഷ്യങ്ങളെ
bayyinātin
بَيِّنَٰتٍۚ
സുവ്യക്തങ്ങളായ, തെളിവുകളായ
walil'kāfirīna
وَلِلْكَٰفِرِينَ
അവിശ്വാസികള്‍ക്കുണ്ടുതാനും
ʿadhābun
عَذَابٌ
ശിക്ഷ
muhīnun
مُّهِينٌ
നിന്ദിക്കുന്ന, നിന്ദ്യമായ

അല്ലാഹുവോടും അവന്റെ ദൂതനോടും വിരോധം വെച്ചുപുലര്‍ത്തുന്നവര്‍ തങ്ങളുടെ മുന്‍ഗാമികള്‍ നിന്ദിക്കപ്പെട്ടപോലെ നിന്ദിതരാകും. നാം വ്യക്തമായ തെളിവുകള്‍ അവതരിപ്പിച്ചുകഴിഞ്ഞിരിക്കുന്നു; ഉറപ്പായും സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷയുണ്ട്.

തഫ്സീര്‍

يَوْمَ يَبْعَثُهُمُ اللّٰهُ جَمِيْعًا فَيُنَبِّئُهُمْ بِمَا عَمِلُوْاۗ اَحْصٰىهُ اللّٰهُ وَنَسُوْهُۗ وَاللّٰهُ عَلٰى كُلِّ شَيْءٍ شَهِيْدٌ ࣖ  ( المجادلة: ٦ )

yawma yabʿathuhumu
يَوْمَ يَبْعَثُهُمُ
അവരെ എഴുന്നേല്‍പിക്കുന്ന (പുനര്‍ജീവിപ്പിക്കുന്ന) ദിവസം
l-lahu
ٱللَّهُ
അല്ലാഹു
jamīʿan
جَمِيعًا
മുഴുവനും, എല്ലാവരുമായി
fayunabbi-uhum
فَيُنَبِّئُهُم
അപ്പോള്‍ അവന്‍ അവരെ വിവരമറിയിക്കും, ബോധപ്പെടുത്തും
bimā ʿamilū
بِمَا عَمِلُوٓا۟ۚ
അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി
aḥṣāhu l-lahu
أَحْصَىٰهُ ٱللَّهُ
അല്ലാഹു അതിനെ ക്ലിപ്തപ്പെടുത്തി (കണക്കാക്കിയിരിക്കുന്നു)
wanasūhu
وَنَسُوهُۚ
അവരതിനെ മറക്കുകയും ചെയ്തിരിക്കുന്നു
wal-lahu
وَٱللَّهُ
അല്ലാഹു
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിന്റെ മേലും, കാര്യത്തിനും
shahīdun
شَهِيدٌ
ദൃക്ക്സാക്ഷിയാണ്, ഹാജറുള്ളവനാണ്

അല്ലാഹു സകലരെയും ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും തങ്ങള്‍ ചെയ്തുകൊണ്ടിരുന്നതെല്ലാം അവരെ ഓര്‍മിപ്പിക്കുകയും ചെയ്യുന്ന ദിവസം. അവരതൊക്കെ മറന്നിരിക്കാമെങ്കിലും അല്ലാഹു എല്ലാം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അല്ലാഹു സകലകാര്യങ്ങള്‍ക്കും സാക്ഷിയാണ്.

തഫ്സീര്‍

اَلَمْ تَرَ اَنَّ اللّٰهَ يَعْلَمُ مَا فِى السَّمٰوٰتِ وَمَا فِى الْاَرْضِۗ مَا يَكُوْنُ مِنْ نَّجْوٰى ثَلٰثَةٍ اِلَّا هُوَ رَابِعُهُمْ وَلَا خَمْسَةٍ اِلَّا هُوَ سَادِسُهُمْ وَلَآ اَدْنٰى مِنْ ذٰلِكَ وَلَآ اَكْثَرَ اِلَّا هُوَ مَعَهُمْ اَيْنَ مَا كَانُوْاۚ ثُمَّ يُنَبِّئُهُمْ بِمَا عَمِلُوْا يَوْمَ الْقِيٰمَةِۗ اِنَّ اللّٰهَ بِكُلِّ شَيْءٍ عَلِيْمٌ   ( المجادلة: ٧ )

alam tara
أَلَمْ تَرَ
നീ കണ്ടില്ലേ, നിനക്കു കണ്ടുകൂടേ
anna l-laha
أَنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yaʿlamu
يَعْلَمُ
അറിയും (എന്നു)
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളതു
wamā fī l-arḍi
وَمَا فِى ٱلْأَرْضِۖ
ഭൂമിയിലുള്ളതും
mā yakūnu
مَا يَكُونُ
ഉണ്ടാകുകയില്ല
min najwā
مِن نَّجْوَىٰ
ഒരു രഹസ്യ സംഭാഷണ (ഗൂഢസംസാര)വും, സ്വകാര്യാലോചനയും
thalāthatin
ثَلَٰثَةٍ
മൂന്നാളുടെ
illā huwa
إِلَّا هُوَ
അവനായിട്ടില്ലാതെ
rābiʿuhum
رَابِعُهُمْ
അവരില്‍ നാലാമന്‍
walā khamsatin
وَلَا خَمْسَةٍ
അഞ്ചാളുടേതുമില്ല
illā huwa
إِلَّا هُوَ
അവന്‍ ഇല്ലാതെ
sādisuhum
سَادِسُهُمْ
അവരില്‍ ആറാമന്‍
walā adnā
وَلَآ أَدْنَىٰ
താണതും (കുറഞ്ഞതും) ഇല്ല
min dhālika
مِن ذَٰلِكَ
അതിനെക്കാള്‍
walā akthara
وَلَآ أَكْثَرَ
അധികമായതുമില്ല
illā huwa
إِلَّا هُوَ
അവന്‍ ഇല്ലാതെ
maʿahum
مَعَهُمْ
അവരോടൊപ്പം
ayna mā kānū
أَيْنَ مَا كَانُوا۟ۖ
അവര്‍ എവിടെയായിരുന്നാലും
thumma yunabbi-uhum
ثُمَّ يُنَبِّئُهُم
പിന്നെ അവന്‍ അവരെ വിവരമറിയിക്കും, ബോധപ്പെടുത്തും
bimā ʿamilū
بِمَا عَمِلُوا۟
അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِۚ
ക്വിയാമത്തു നാളില്‍
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
bikulli shayin
بِكُلِّ شَىْءٍ
എല്ലാ കാര്യത്തെക്കുറിച്ചും
ʿalīmun
عَلِيمٌ
അറിയുന്നവനാണ്

ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു അറിയുന്നുണ്ടെന്ന് നീ മനസ്സിലാക്കുന്നില്ലേ? മൂന്നാളുകള്‍ക്കിടയിലൊരു രഹസ്യഭാഷണവും നടക്കുന്നില്ല; നാലാമനായി അല്ലാഹുവില്ലാതെ. അല്ലെങ്കില്‍ അഞ്ചാളുകള്‍ക്കിടയില്‍ സ്വകാര്യ ഭാഷണം നടക്കുന്നില്ല; ആറാമനായി അവനില്ലാതെ. എണ്ണം ഇതിനെക്കാള്‍ കുറയട്ടെ, കൂടട്ടെ, അവര്‍ എവിടെയുമാകട്ടെ, അല്ലാഹു അവരോടൊപ്പമുണ്ട്. പിന്നെ അവരെന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് പുനരുത്ഥാന നാളില്‍ അവരെ ഉണര്‍ത്തുകയും ചെയ്യും. അല്ലാഹു സര്‍വജ്ഞനാണ്; തീര്‍ച്ച.

തഫ്സീര്‍

اَلَمْ تَرَ اِلَى الَّذِيْنَ نُهُوْا عَنِ النَّجْوٰى ثُمَّ يَعُوْدُوْنَ لِمَا نُهُوْا عَنْهُ وَيَتَنٰجَوْنَ بِالْاِثْمِ وَالْعُدْوَانِ وَمَعْصِيَتِ الرَّسُوْلِۖ وَاِذَا جَاۤءُوْكَ حَيَّوْكَ بِمَا لَمْ يُحَيِّكَ بِهِ اللّٰهُ ۙوَيَقُوْلُوْنَ فِيْٓ اَنْفُسِهِمْ لَوْلَا يُعَذِّبُنَا اللّٰهُ بِمَا نَقُوْلُۗ حَسْبُهُمْ جَهَنَّمُۚ يَصْلَوْنَهَاۚ فَبِئْسَ الْمَصِيْرُ   ( المجادلة: ٨ )

alam tara
أَلَمْ تَرَ
നീ കണ്ടില്ലേ, കണ്ടു മനസ്സിലാക്കുന്നില്ലേ
ilā alladhīna
إِلَى ٱلَّذِينَ
യാതൊരുകൂട്ടരെ
nuhū
نُهُوا۟
അവര്‍ വിരോധിക്കപ്പെട്ടു
ʿani l-najwā
عَنِ ٱلنَّجْوَىٰ
രഹസ്യസംസാരത്തെക്കുറിച്ചു
thumma yaʿūdūna
ثُمَّ يَعُودُونَ
പിന്നെ അവര്‍ മടങ്ങുന്നു (ആവര്‍ത്തിക്കുന്നു)
limā nuhū
لِمَا نُهُوا۟
അവര്‍ വിലക്കപ്പെട്ടതിലേക്കു
ʿanhu
عَنْهُ
അതിനെപ്പറ്റി
wayatanājawna
وَيَتَنَٰجَوْنَ
അവര്‍ പരസ്പരം രഹസ്യസംസാരം നടത്തുകയും ചെയ്യുന്നു
bil-ith'mi
بِٱلْإِثْمِ
പാപംകൊണ്ടു, കുറ്റമായതിനെപ്പറ്റി
wal-ʿud'wāni
وَٱلْعُدْوَٰنِ
അതിക്രമവും
wamaʿṣiyati l-rasūli
وَمَعْصِيَتِ ٱلرَّسُولِ
റസൂലിനോടു അനുസരണക്കേടും
wa-idhā jāūka
وَإِذَا جَآءُوكَ
അവര്‍ നിന്റെ അടുക്കല്‍ വന്നാല്‍
ḥayyawka
حَيَّوْكَ
അവര്‍ നിന്നെ അഭിവാദ്യം ചെയ്യുന്നു, കാഴ്ചവെക്കുന്നു
bimā
بِمَا
യാതൊന്നിനെ, (ഒരു അഭിവാദ്യംകൊണ്ടു)
lam yuḥayyika bihi
لَمْ يُحَيِّكَ بِهِ
അതുകൊണ്ടു നിനക്കു അഭിവാദ്യം ചെയ്തിട്ടില്ല
l-lahu
ٱللَّهُ
അല്ലാഹു
wayaqūlūna
وَيَقُولُونَ
അവര്‍ പറയുകയും ചെയ്യുന്നു
fī anfusihim
فِىٓ أَنفُسِهِمْ
അവര്‍ തങ്ങളില്‍ (തമ്മില്‍, സ്വയം) തങ്ങളുടെ മനസ്സില്‍
lawlā yuʿadhibunā
لَوْلَا يُعَذِّبُنَا
നമ്മെ ശിക്ഷിക്കാത്തതെന്താണ്, ശിക്ഷിച്ചുകൂടേ
l-lahu
ٱللَّهُ
അല്ലാഹു
bimā naqūlu
بِمَا نَقُولُۚ
നാം പറയുന്നതുകൊണ്ടു
ḥasbuhum
حَسْبُهُمْ
അവര്‍ക്കു മതി
jahannamu
جَهَنَّمُ
ജഹന്നം (നരകം)
yaṣlawnahā
يَصْلَوْنَهَاۖ
അതിലവര്‍ കടക്കും, ഏരിയും
fabi'sa
فَبِئْسَ
വളരെ ചീത്ത
l-maṣīru
ٱلْمَصِيرُ
(ആ) പര്യവസാന സ്ഥലം, മടക്കം, തിരിച്ചെത്തല്‍

വിലക്കപ്പെട്ട ഗൂഢാലോചന വീണ്ടും നടത്തുന്നവരെ നീ കണ്ടില്ലേ? പാപത്തിനും അതിക്രമത്തിനും ദൈവദൂതനെ ധിക്കരിക്കാനുമാണ് അവര്‍ ഗൂഢാലോചന നടത്തുന്നത്. അവര്‍ നിന്റെ അടുത്തുവന്നാല്‍ അല്ലാഹു നിന്നെ അഭിവാദ്യം ചെയ്തിട്ടില്ലാത്ത വിധം അവര്‍ നിന്നെ അഭിവാദ്യം ചെയ്യുന്നു. എന്നിട്ട്: 'ഞങ്ങളിങ്ങനെ പറയുന്നതിന്റെ പേരില്‍ അല്ലാഹു ഞങ്ങളെ ശിക്ഷിക്കാത്തതെന്ത്' എന്ന് അവര്‍ സ്വയം ചോദിക്കുകയും ചെയ്യുന്നു. അവര്‍ക്കു അര്‍ഹമായ ശിക്ഷ നരകം തന്നെ. അവരതിലെരിയും. അവരെത്തുന്നിടം എത്ര ചീത്ത!

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اِذَا تَنَاجَيْتُمْ فَلَا تَتَنَاجَوْا بِالْاِثْمِ وَالْعُدْوَانِ وَمَعْصِيَتِ الرَّسُوْلِ وَتَنَاجَوْا بِالْبِرِّ وَالتَّقْوٰىۗ وَاتَّقُوا اللّٰهَ الَّذِيْٓ اِلَيْهِ تُحْشَرُوْنَ  ( المجادلة: ٩ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟
ഹേ വിശ്വസിച്ചവരേ
idhā tanājaytum
إِذَا تَنَٰجَيْتُمْ
നിങ്ങള്‍ രഹസ്യ സംസാരം നടത്തുന്നതായാല്‍
falā tatanājaw
فَلَا تَتَنَٰجَوْا۟
എന്നാല്‍ നിങ്ങള്‍ രഹസ്യ സംസാരം ചെയ്യരുത്
bil-ith'mi
بِٱلْإِثْمِ
പാപം സംബന്ധിച്ചു
wal-ʿud'wāni
وَٱلْعُدْوَٰنِ
അതിക്രമവും
wamaʿṣiyati l-rasūli
وَمَعْصِيَتِ ٱلرَّسُولِ
റസൂലിനോടു അനുസരണക്കേടും
watanājaw
وَتَنَٰجَوْا۟
നിങ്ങള്‍ രഹസ്യ സംസാരം ചെയ്തു കൊള്ളുവിന്‍
bil-biri
بِٱلْبِرِّ
പുണ്യം (സല്‍കാര്യം) സംബന്ധിച്ചു
wal-taqwā
وَٱلتَّقْوَىٰۖ
സൂക്ഷ്മത (ഭയഭക്തി)യും
wa-ittaqū
وَٱتَّقُوا۟
സൂക്ഷിക്കുകയും ചെയ്യുവിന്‍
l-laha alladhī
ٱللَّهَ ٱلَّذِىٓ
യാതൊരു അല്ലാഹുവിനെ
ilayhi tuḥ'sharūna
إِلَيْهِ تُحْشَرُونَ
അവനിലേക്കു നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടും

വിശ്വസിച്ചവരേ, നിങ്ങള്‍ രഹസ്യാലോചന നടത്തുകയാണെങ്കില്‍ അത് പാപത്തിനും അതിക്രമത്തിനും പ്രവാചകധിക്കാരത്തിനും വേണ്ടിയാവരുത്. നന്മയുടെയും ഭക്തിയുടെയും കാര്യത്തില്‍ പരസ്പരാലോചന നടത്തുക. നിങ്ങള്‍ ദൈവഭക്തരാവുക. അവസാനം നിങ്ങള്‍ ഒത്തുകൂടുക അവന്റെ സന്നിധിയിലാണല്ലോ.

തഫ്സീര്‍

اِنَّمَا النَّجْوٰى مِنَ الشَّيْطٰنِ لِيَحْزُنَ الَّذِيْنَ اٰمَنُوْا وَلَيْسَ بِضَاۤرِّهِمْ شَيْـًٔا اِلَّا بِاِذْنِ اللّٰهِ ۗوَعَلَى اللّٰهِ فَلْيَتَوَكَّلِ الْمُؤْمِنُوْنَ  ( المجادلة: ١٠ )

innamā l-najwā
إِنَّمَا ٱلنَّجْوَىٰ
നിശ്ചയമായും രഹസ്യഭാഷണം, ഗൂഢാലോചന
mina l-shayṭāni
مِنَ ٱلشَّيْطَٰنِ
പിശാചില്‍ നിന്നുതന്നെ (മാത്രം) ആകുന്നു
liyaḥzuna
لِيَحْزُنَ
അതു വ്യസനിപ്പിക്കുവാന്‍ വേണ്ടി
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരെ
walaysa
وَلَيْسَ
അതല്ലതാനും
biḍārrihim
بِضَآرِّهِمْ
അവര്‍ക്കു ഉപദ്രവമുണ്ടാകുന്നതു, ദോഷം ചെയ്യുന്നതു
shayan
شَيْـًٔا
യാതൊന്നും, ഒട്ടും
illā bi-idh'ni l-lahi
إِلَّا بِإِذْنِ ٱللَّهِۚ
അല്ലാഹുവിന്റെ അനുമതിയില്ലാതെ
waʿalā l-lahi
وَعَلَى ٱللَّهِ
അല്ലാഹുവിന്റെ മേല്‍
falyatawakkali
فَلْيَتَوَكَّلِ
എന്നാല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ
l-mu'minūna
ٱلْمُؤْمِنُونَ
സത്യവിശ്വാസികള്‍

ഗൂഢാലോചന തീര്‍ത്തും പൈശാചികം തന്നെ. വിശ്വാസികളെ ദുഃഖിതരാക്കാന്‍ വേണ്ടിയാണത്. എന്നാല്‍ അല്ലാഹുവിന്റെ അനുമതിയില്ലാതെ അതവര്‍ക്കൊരു ദ്രോഹവും വരുത്തുകയില്ല. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍മുജാദല
القرآن الكريم:المجادلة
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Al-Mujadalah
സൂറത്തുല്‍:58
ആയത്ത് എണ്ണം:22
ആകെ വാക്കുകൾ:473
ആകെ പ്രതീകങ്ങൾ:1792
Number of Rukūʿs:3
Revelation Location:സിവിൽ
Revelation Order:105
ആരംഭിക്കുന്നത്:5104