Skip to main content

قَدْ خَسِرَ الَّذِيْنَ كَذَّبُوْا بِلِقَاۤءِ اللّٰهِ ۗحَتّٰٓى اِذَا جَاۤءَتْهُمُ السَّاعَةُ بَغْتَةً قَالُوْا يٰحَسْرَتَنَا عَلٰى مَا فَرَّطْنَا فِيْهَاۙ وَهُمْ يَحْمِلُوْنَ اَوْزَارَهُمْ عَلٰى ظُهُوْرِهِمْۗ اَلَا سَاۤءَ مَا يَزِرُوْنَ   ( الأنعام: ٣١ )

qad khasira
قَدْ خَسِرَ
തീര്‍ച്ചയായും നഷ്ടപ്പെട്ടിരിക്കുന്നു
alladhīna kadhabū
ٱلَّذِينَ كَذَّبُوا۟
വ്യാജമാക്കിയവര്‍
biliqāi
بِلِقَآءِ
കണ്ടുമുട്ടുന്നതിനെ
l-lahi
ٱللَّهِۖ
അല്ലാഹുവിനെ
ḥattā
حَتَّىٰٓ
അങ്ങനെ (ഇതുവരെ)
idhā jāathumu
إِذَا جَآءَتْهُمُ
അവര്‍ക്കു വന്നാല്‍
l-sāʿatu
ٱلسَّاعَةُ
അന്ത്യസമയം
baghtatan
بَغْتَةً
പെട്ടന്നു, യാദൃശ്ചികമായി
qālū
قَالُوا۟
അവര്‍ പറയും
yāḥasratanā
يَٰحَسْرَتَنَا
ഞങ്ങളുടെ സങ്കടമേ
ʿalā mā farraṭnā
عَلَىٰ مَا فَرَّطْنَا
ഞങ്ങള്‍ വീഴ്ച വരുത്തിയതിനാല്‍
fīhā
فِيهَا
അതില്‍, ഇതിനെപ്പറ്റി
wahum
وَهُمْ
അവരാകട്ടെ
yaḥmilūna
يَحْمِلُونَ
അവര്‍ വഹിക്കുന്നു
awzārahum
أَوْزَارَهُمْ
അവരുടെ (പാപ) ഭാരങ്ങളെ
ʿalā ẓuhūrihim
عَلَىٰ ظُهُورِهِمْۚ
അവരുടെ മുതുകു (പുറം) കളില്‍
alā
أَلَا
അല്ലാ (അറിയുക)
sāa
سَآءَ
വളരെ (എത്രയോ) ചീത്ത (മോശം)
mā yazirūna
مَا يَزِرُونَ
അവര്‍ (പാപം) പേറിക്കൊണ്ടിരിക്കുന്നത്

അല്ലാഹുവുമായി കണ്ടുമുട്ടുമെന്ന കാര്യം കള്ളമാക്കിത്തള്ളിയവര്‍ തീര്‍ച്ചയായും തുലഞ്ഞതുതന്നെ. അങ്ങനെ പെട്ടെന്ന് അവര്‍ക്ക് ആ സമയം വന്നെത്തുമ്പോള്‍ അവര്‍ വിലപിക്കും: ''കഷ്ടം! ഐഹികജീവിതത്തില്‍ എന്തൊരു വീഴ്ചയാണ് നാം കാണിച്ചത്.'' അപ്പോഴവര്‍ തങ്ങളുടെ പാപഭാരം സ്വന്തം മുതുകുകളില്‍ വഹിക്കുന്നവരായിരിക്കും. അവര്‍ പേറുന്ന ഭാരം എത്ര ചീത്ത.

തഫ്സീര്‍

وَمَا الْحَيٰوةُ الدُّنْيَآ اِلَّا لَعِبٌ وَّلَهْوٌ ۗوَلَلدَّارُ الْاٰخِرَةُ خَيْرٌ لِّلَّذِيْنَ يَتَّقُوْنَۗ اَفَلَا تَعْقِلُوْنَ   ( الأنعام: ٣٢ )

wamā l-ḥayatu
وَمَا ٱلْحَيَوٰةُ
ജീവിതമല്ല
l-dun'yā
ٱلدُّنْيَآ
ഐഹിക
illā laʿibun
إِلَّا لَعِبٌ
കളിയല്ലാതെ
walahwun
وَلَهْوٌۖ
വിനോദവും
walalddāru
وَلَلدَّارُ
തീര്‍ച്ചയായും വീടു (ഭവനം)
l-ākhiratu
ٱلْءَاخِرَةُ
പരലോക
khayrun
خَيْرٌ
ഉത്തമമാണു, കൂടുതല്‍ നല്ലതാണു
lilladhīna
لِّلَّذِينَ
യാതൊരു കൂട്ടര്‍ക്കു
yattaqūna
يَتَّقُونَۗ
സൂക്ഷ്മത പാലിക്കുന്ന
afalā
أَفَلَا
അപ്പോള്‍ ഇല്ലേ
taʿqilūna
تَعْقِلُونَ
നിങ്ങള്‍ ബുദ്ധി കൊടുക്കു(ന്നില്ലേ)

ഐഹികജീവിതമെന്നത് കളിതമാശയല്ലാതൊന്നുമല്ല. സൂക്ഷ്മതപുലര്‍ത്തുന്നവര്‍ക്ക് ഉത്തമം പരലോകമാണ്. നിങ്ങള്‍ ആലോചിച്ചറിയുന്നില്ലേ?

തഫ്സീര്‍

قَدْ نَعْلَمُ اِنَّهٗ لَيَحْزُنُكَ الَّذِيْ يَقُوْلُوْنَ فَاِنَّهُمْ لَا يُكَذِّبُوْنَكَ وَلٰكِنَّ الظّٰلِمِيْنَ بِاٰيٰتِ اللّٰهِ يَجْحَدُوْنَ   ( الأنعام: ٣٣ )

qad naʿlamu
قَدْ نَعْلَمُ
നാം അറിയുന്നുണ്ട്, തീര്‍ച്ചയായും നമുക്കറിയാം
innahu
إِنَّهُۥ
നിശ്ചയമായും കാര്യം
layaḥzunuka
لَيَحْزُنُكَ
നിന്നെ വ്യസനിപ്പിക്കുന്നു (എന്നു)
alladhī yaqūlūna
ٱلَّذِى يَقُولُونَۖ
അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതു
fa-innahum
فَإِنَّهُمْ
എന്നാലവര്‍
lā yukadhibūnaka
لَا يُكَذِّبُونَكَ
നിന്നെ വ്യാജമാക്കുന്നില്ല
walākinna
وَلَٰكِنَّ
എങ്കിലും
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികള്‍
biāyāti
بِـَٔايَٰتِ
ആയത്തു (ലക്‌ഷ്യം - ദൃഷ്ടാന്തം) കളെ
l-lahi
ٱللَّهِ
അല്ലാഹുവിന്റെ
yajḥadūna
يَجْحَدُونَ
അവര്‍ നിഷേധിക്കുന്നു

തീര്‍ച്ചയായും അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് നിന്നെ ദുഃഖിപ്പിക്കുന്നുണ്ടെന്ന് നാമറിയുന്നു. യഥാര്‍ഥത്തില്‍ അവര്‍ തള്ളിപ്പറയുന്നത് നിന്നെയല്ല. മറിച്ച് ആ അക്രമികള്‍ തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്നത് അല്ലാഹുവിന്റെ വചനങ്ങളെയാണ്.

തഫ്സീര്‍

وَلَقَدْ كُذِّبَتْ رُسُلٌ مِّنْ قَبْلِكَ فَصَبَرُوْا عَلٰى مَا كُذِّبُوْا وَاُوْذُوْا حَتّٰٓى اَتٰىهُمْ نَصْرُنَا ۚوَلَا مُبَدِّلَ لِكَلِمٰتِ اللّٰهِ ۚوَلَقَدْ جَاۤءَكَ مِنْ نَّبَإِ۟ى الْمُرْسَلِيْنَ   ( الأنعام: ٣٤ )

walaqad kudhibat
وَلَقَدْ كُذِّبَتْ
വ്യാജമാക്കപ്പെടുകയുണ്ടായിട്ടുണ്ടു
rusulun
رُسُلٌ
(ദൈവ) ദൂതന്‍മാര്‍
min qablika
مِّن قَبْلِكَ
നിന്റെ മുമ്പു
faṣabarū
فَصَبَرُوا۟
എന്നിട്ടവര്‍ ക്ഷമിച്ചു
ʿalā mā kudhibū
عَلَىٰ مَا كُذِّبُوا۟
അവര്‍ വ്യാജമാക്കപെട്ടത്തില്‍
waūdhū
وَأُوذُوا۟
അവര്‍ ഉപദ്രവിക്കപ്പെടുകയും ചെയ്ത(തില്‍)
ḥattā atāhum
حَتَّىٰٓ أَتَىٰهُمْ
അവര്‍ക്കു വന്നെത്തുന്നതുവരെ
naṣrunā
نَصْرُنَاۚ
നമ്മുടെ സഹായം
walā mubaddila
وَلَا مُبَدِّلَ
മാറ്റം വരുത്തുന്ന (പകരം കൊണ്ടുവരുന്ന) വരേയില്ല
likalimāti
لِكَلِمَٰتِ
വാക്കുകള്‍ക്കു, വാക്യങ്ങള്‍ക്കു
l-lahi
ٱللَّهِۚ
അല്ലാഹുവിന്റെ
walaqad jāaka
وَلَقَدْ جَآءَكَ
നിനക്കു വരുകയുണ്ടായിട്ടുണ്ടു
min naba-i
مِن نَّبَإِى۟
വൃത്താന്ത (വര്‍ത്തമാന) ത്തില്‍നിന്നും
l-mur'salīna
ٱلْمُرْسَلِينَ
ദൈവദൂതന്‍മാരുടെ

നിനക്കുമുമ്പും നിരവധി ദൈവദൂതന്മാരെ അവരുടെ ജനം തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍ നമ്മുടെ സഹായം വന്നെത്തുംവരെ തങ്ങളെ തള്ളിപ്പറഞ്ഞതും പീഡിപ്പിച്ചതുമൊക്കെ അവര്‍ ക്ഷമിക്കുകയായിരുന്നു. അല്ലാഹുവിന്റെ വചനങ്ങളെ മാറ്റിമറിക്കാന്‍ പോരുന്ന ആരുമില്ല. ദൈവദൂതന്മാരുടെ കഥകളില്‍ ചിലതൊക്കെ നിനക്കു വന്നുകിട്ടിയിട്ടുണ്ടല്ലോ.

തഫ്സീര്‍

وَاِنْ كَانَ كَبُرَ عَلَيْكَ اِعْرَاضُهُمْ فَاِنِ اسْتَطَعْتَ اَنْ تَبْتَغِيَ نَفَقًا فِى الْاَرْضِ اَوْ سُلَّمًا فِى السَّمَاۤءِ فَتَأْتِيَهُمْ بِاٰيَةٍ ۗوَلَوْ شَاۤءَ اللّٰهُ لَجَمَعَهُمْ عَلَى الْهُدٰى فَلَا تَكُوْنَنَّ مِنَ الْجٰهِلِيْنَ   ( الأنعام: ٣٥ )

wa-in kāna
وَإِن كَانَ
ആയിരുന്നാല്‍
kabura
كَبُرَ
(വളരെ) വലുതായി
ʿalayka
عَلَيْكَ
നിനക്കു
iʿ'rāḍuhum
إِعْرَاضُهُمْ
അവരുടെ തിരിഞ്ഞുകളയല്‍, അവഗണന
fa-ini is'taṭaʿta
فَإِنِ ٱسْتَطَعْتَ
എന്നാല്‍ നിനക്കു സാധിക്കുമെങ്കില്‍
an tabtaghiya
أَن تَبْتَغِىَ
നീ തേടുവാന്‍, തേടിപ്പിടിക്കുവാന്‍
nafaqan
نَفَقًا
ഒരു മാളം (മട)
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
aw sullaman
أَوْ سُلَّمًا
അല്ലെങ്കില്‍ ഒരു കോണി, ഏണി
fī l-samāi
فِى ٱلسَّمَآءِ
ആകാശത്തില്‍
fatatiyahum
فَتَأْتِيَهُم
എന്നിട്ടു നീ അവര്‍ക്കു വരുകയും
biāyatin
بِـَٔايَةٍۚ
ഒരു ദൃഷ്ടാന്തവും കൊണ്ടു
walaw shāa l-lahu
وَلَوْ شَآءَ ٱللَّهُ
അല്ലാഹു ഉദ്ദേശിച്ചിരുന്നാല്‍
lajamaʿahum
لَجَمَعَهُمْ
അവരെ ഒരുമിപ്പിക്കുക തന്നെ ചെയ്തിരുന്നു
ʿalā l-hudā
عَلَى ٱلْهُدَىٰۚ
നേര്‍മ്മാര്‍ഗ്ഗത്തില്‍
falā takūnanna
فَلَا تَكُونَنَّ
അതിനാല്‍ തീര്‍ച്ചയായും നീ ആകരുതു
mina l-jāhilīna
مِنَ ٱلْجَٰهِلِينَ
വിഡ്ഢികളില്‍, വിവരമില്ലാത്തവരില്‍ (പെട്ടവന്‍)

എന്നിട്ടും ഈ ജനത്തിന്റെ അവഗണന നിനക്ക് അസഹ്യമാകുന്നുവെങ്കില്‍ ഭൂമിയില്‍ ഒരു തുരങ്കമുണ്ടാക്കിയോ ആകാശത്തേക്ക് കോണിവെച്ചോ അവര്‍ക്ക് എന്തെങ്കിലും ദൃഷ്ടാന്തം എത്തിച്ചുകൊടുക്കാന്‍ നിനക്ക് കഴിയുമെങ്കില്‍ അങ്ങനെ ചെയ്തുകൊള്ളുക. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവരെയൊക്കെ അവന്‍ സന്മാര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടുമായിരുന്നു. അതിനാല്‍ നീ ഒരിക്കലും അവിവേകികളുടെ കൂട്ടത്തില്‍ പെട്ടുപോകരുത്.

തഫ്സീര്‍

۞ اِنَّمَا يَسْتَجِيْبُ الَّذِيْنَ يَسْمَعُوْنَ ۗوَالْمَوْتٰى يَبْعَثُهُمُ اللّٰهُ ثُمَّ اِلَيْهِ يُرْجَعُوْنَ   ( الأنعام: ٣٦ )

innamā yastajību
إِنَّمَا يَسْتَجِيبُ
നിശ്ചയമായും ഉത്തരം നല്‍കുക
alladhīna
ٱلَّذِينَ
യാതൊരുവര്‍ (മാത്രം) ആകുന്നു
yasmaʿūna
يَسْمَعُونَۘ
അവര്‍ കേള്‍ക്കും
wal-mawtā
وَٱلْمَوْتَىٰ
മരണപ്പെട്ടവരാകട്ടെ
yabʿathuhumu l-lahu
يَبْعَثُهُمُ ٱللَّهُ
അവരെ അല്ലാഹു എഴുന്നേല്‍പ്പിക്കും
thumma ilayhi
ثُمَّ إِلَيْهِ
പിന്നെ അവങ്കലേക്കു
yur'jaʿūna
يُرْجَعُونَ
അവര്‍ മടക്കപ്പെടും

കേട്ടുമനസ്സിലാക്കുന്നവരേ ഉത്തരമേകുകയുള്ളൂ. മരിച്ചവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കും. എന്നിട്ട് അവരെ തന്റെഅരികിലേക്ക് തിരിച്ചുകൊണ്ടുപോകും.

തഫ്സീര്‍

وَقَالُوْا لَوْلَا نُزِّلَ عَلَيْهِ اٰيَةٌ مِّنْ رَّبِّهٖۗ قُلْ اِنَّ اللّٰهَ قَادِرٌ عَلٰٓى اَنْ يُّنَزِّلَ اٰيَةً وَّلٰكِنَّ اَكْثَرَهُمْ لَا يَعْلَمُوْنَ  ( الأنعام: ٣٧ )

waqālū
وَقَالُوا۟
അവര്‍ പറയുകയാണു
lawlā nuzzila
لَوْلَا نُزِّلَ
ഇറക്കപ്പെടാത്തതെന്തു
ʿalayhi
عَلَيْهِ
ഇവന്റെ (അവന്റെ) മേല്‍
āyatun
ءَايَةٌ
ഒരു ദൃഷ്ടാന്തം, വല്ല ദൃഷ്ടാന്തവും
min rabbihi
مِّن رَّبِّهِۦۚ
അവന്റെ റബ്ബിങ്കല്‍ നിന്നു
qul
قُلْ
പറയുക
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
qādirun
قَادِرٌ
കഴിവുള്ളവനാണ്‌
ʿalā an yunazzila
عَلَىٰٓ أَن يُنَزِّلَ
ഇറക്കുവാന്‍
āyatan
ءَايَةً
വല്ല (ഒരു) ദൃഷ്ടാന്തവും
walākinna
وَلَٰكِنَّ
എങ്കിലും
aktharahum
أَكْثَرَهُمْ
മനുഷ്യരില്‍ അധികമാളുകള്‍
lā yaʿlamūna
لَا يَعْلَمُونَ
അറിയുന്നില്ല

അവര്‍ ചോദിക്കുന്നു: ''ഈ പ്രവാചകന് തന്റെ നാഥനില്‍ നിന്ന് ഒരു ദൃഷ്ടാന്തവും അവതരിക്കാത്തതെന്ത്?'' പറയുക: ദൃഷ്ടാന്തം ഇറക്കാന്‍ കഴിവുറ്റവന്‍ തന്നെയാണ് അല്ലാഹു; എന്നാല്‍ അവരിലേറെ പേരും അതറിയുന്നില്ല.

തഫ്സീര്‍

وَمَا مِنْ دَاۤبَّةٍ فِى الْاَرْضِ وَلَا طٰۤىِٕرٍ يَّطِيْرُ بِجَنَاحَيْهِ اِلَّآ اُمَمٌ اَمْثَالُكُمْ ۗمَا فَرَّطْنَا فِى الْكِتٰبِ مِنْ شَيْءٍ ثُمَّ اِلٰى رَبِّهِمْ يُحْشَرُوْنَ   ( الأنعام: ٣٨ )

wamā min dābbatin
وَمَا مِن دَآبَّةٍ
ഒരു ജന്തു (ജീവി - മൃഗ) വും അല്ല (ഇല്ല)
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയിലെ, ഭൂമിയില്‍
walā ṭāirin
وَلَا طَٰٓئِرٍ
ഒരു പക്ഷിയുമില്ല (അല്ല)
yaṭīru
يَطِيرُ
പറക്കുന്ന
bijanāḥayhi
بِجَنَاحَيْهِ
അതിന്റെ രണ്ടു ചിറകു (പക്ഷം) കൊണ്ടു
illā umamun
إِلَّآ أُمَمٌ
ചില സമുദായങ്ങളല്ലാതെ
amthālukum
أَمْثَالُكُمۚ
നിങ്ങളെപ്പോലുള്ള
mā farraṭnā
مَّا فَرَّطْنَا
നാം വീഴ്ച (പോരായ്മ) വരുത്തിയിട്ടില്ല
fī l-kitābi
فِى ٱلْكِتَٰبِ
ഗ്രന്ഥത്തില്‍, രേഖയില്‍
min shayin
مِن شَىْءٍۚ
യാതൊന്നും
thumma
ثُمَّ
പിന്നീടു
ilā rabbihim
إِلَىٰ رَبِّهِمْ
തങ്ങളുടെ റബ്ബിങ്കലേക്കു
yuḥ'sharūna
يُحْشَرُونَ
അവര്‍ ഒരുമിച്ചുകൂട്ടപ്പെടും

ഭൂമിയില്‍ ചരിക്കുന്ന ഏത് ജീവിയും ഇരുചിറകുകളില്‍ പറക്കുന്ന ഏതു പറവയും നിങ്ങളെപ്പോലുള്ള ചില സമൂഹങ്ങളാണ്. മൂലപ്രമാണത്തില്‍ നാമൊന്നും വിട്ടുകളഞ്ഞിട്ടില്ല. പിന്നീട് അവരെല്ലാം തങ്ങളുടെ നാഥങ്കല്‍ ഒരുമിച്ചുചേര്‍ക്കപ്പെടും.

തഫ്സീര്‍

وَالَّذِيْنَ كَذَّبُوْا بِاٰيٰتِنَا صُمٌّ وَّبُكْمٌ فِى الظُّلُمٰتِۗ مَنْ يَّشَاِ اللّٰهُ يُضْلِلْهُ وَمَنْ يَّشَأْ يَجْعَلْهُ عَلٰى صِرَاطٍ مُّسْتَقِيْمٍ   ( الأنعام: ٣٩ )

wa-alladhīna kadhabū
وَٱلَّذِينَ كَذَّبُوا۟
വ്യാജമാക്കിയവര്‍
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ആയത്തുകളെ
ṣummun
صُمٌّ
ബധിരന്മാരാണു
wabuk'mun
وَبُكْمٌ
ഊമകളു(മൂകരു)മാണു
fī l-ẓulumāti
فِى ٱلظُّلُمَٰتِۗ
അന്ധകാരങ്ങളിലാണു, ഇരുട്ടിലാണു
man
مَن
ആരെ, ആര്‍, വല്ലവരും
yasha-i l-lahu
يَشَإِ ٱللَّهُ
അല്ലാഹു ഉദ്ദേശിക്കുന്നു(വോ)
yuḍ'lil'hu
يُضْلِلْهُ
അവന്‍ അവനെ വഴിപിഴവിലാക്കുന്നതാണു
waman yasha
وَمَن يَشَأْ
ആരെ അവന്‍ ഉദ്ദേശിക്കുന്നുവോ
yajʿalhu
يَجْعَلْهُ
അവനെ അവന്‍ ആക്കുന്നതാണ്‌
ʿalā ṣirāṭin
عَلَىٰ صِرَٰطٍ
പാതയില്‍
mus'taqīmin
مُّسْتَقِيمٍ
നേരായ, ചൊവ്വായ

നമ്മുടെ തെളിവുകളെ തള്ളിക്കളഞ്ഞവര്‍ ഇരുളിലകപ്പെട്ട ബധിരരും മൂകരുമാകുന്നു. അല്ലാഹു അവനിച്ഛിക്കുന്നവരെ ദുര്‍മാര്‍ഗത്തിലാക്കുന്നു. അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലുമാക്കുന്നു.

തഫ്സീര്‍

قُلْ اَرَءَيْتَكُمْ اِنْ اَتٰىكُمْ عَذَابُ اللّٰهِ اَوْ اَتَتْكُمُ السَّاعَةُ اَغَيْرَ اللّٰهِ تَدْعُوْنَۚ اِنْ كُنْتُمْ صٰدِقِيْنَ   ( الأنعام: ٤٠ )

qul
قُلْ
നീ പറയുക
ara-aytakum
أَرَءَيْتَكُمْ
നിങ്ങള്‍ കണ്ടുവോ (പറഞ്ഞു തരുവിന്‍)
in atākum
إِنْ أَتَىٰكُمْ
നിങ്ങള്‍ക്കു വന്നുവെങ്കില്‍
ʿadhābu l-lahi
عَذَابُ ٱللَّهِ
അല്ലാഹുവിന്റെ ശിക്ഷ
aw atatkumu
أَوْ أَتَتْكُمُ
അല്ലെങ്കില്‍ നിങ്ങള്‍ക്കു വന്നു (വെങ്കില്‍)
l-sāʿatu
ٱلسَّاعَةُ
അന്ത്യസമയം
aghayra l-lahi
أَغَيْرَ ٱللَّهِ
അല്ലാഹു അല്ലാത്തവരെയോ
tadʿūna
تَدْعُونَ
നിങ്ങള്‍ വിളിക്കുക, പ്രാര്‍ത്ഥിക്കുക
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
ṣādiqīna
صَٰدِقِينَ
സത്യം പറയുന്നവര്‍

പറയുക: അല്ലാഹുവിന്റെ ശിക്ഷ നിങ്ങളെ ബാധിക്കുകയോ അല്ലെങ്കില്‍ അന്ത്യനാള്‍ വന്നെത്തുകയോ ചെയ്താല്‍ അല്ലാഹു അല്ലാത്ത ആരെയെങ്കിലും നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുമോ? നിങ്ങള്‍ സത്യസന്ധരെങ്കില്‍ ചിന്തിച്ച് പറയൂ!

തഫ്സീര്‍