Skip to main content
bismillah

يٰٓاَيُّهَا النَّبِيُّ لِمَ تُحَرِّمُ مَآ اَحَلَّ اللّٰهُ لَكَۚ تَبْتَغِيْ مَرْضَاتَ اَزْوَاجِكَۗ وَاللّٰهُ غَفُوْرٌ رَّحِيْمٌ   ( التحريم: ١ )

yāayyuhā l-nabiyu
يَٰٓأَيُّهَا ٱلنَّبِىُّ
ഹേ നബിയേ
lima tuḥarrimu
لِمَ تُحَرِّمُ
എന്തിനാണ് ഹറാമാ (നിഷിദ്ധമാ)ക്കുന്നത്
mā aḥalla l-lahu
مَآ أَحَلَّ ٱللَّهُ
അല്ലാഹു ഹലാല (അനുവദനീയമാ) ക്കിയതിനെ
laka
لَكَۖ
നിനക്ക്
tabtaghī
تَبْتَغِى
നീ ഉദ്ദേശിച്ചു(തേടി)ക്കൊണ്ട്, നീ തേടുന്നു
marḍāta
مَرْضَاتَ
പ്രീതി, തൃപ്തി
azwājika
أَزْوَٰجِكَۚ
നിന്റെ ഇണകളുടെ (ഭാര്യമാരുടെ)
wal-lahu ghafūrun
وَٱللَّهُ غَفُورٌ
അല്ലാഹു പൊറുക്കുന്നവനും
raḥīmun
رَّحِيمٌ
കരുണാനിധിയുമാണ്

നബിയേ, നീയെന്തിനാണ് ഭാര്യമാരുടെ പ്രീതി കാംക്ഷിച്ച് അല്ലാഹു അനുവദനീയമാക്കിയത് നിഷിദ്ധമാക്കുന്നത്? അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ.

തഫ്സീര്‍

قَدْ فَرَضَ اللّٰهُ لَكُمْ تَحِلَّةَ اَيْمَانِكُمْۚ وَاللّٰهُ مَوْلٰىكُمْۚ وَهُوَ الْعَلِيْمُ الْحَكِيْمُ   ( التحريم: ٢ )

qad faraḍa l-lahu
قَدْ فَرَضَ ٱللَّهُ
അല്ലാഹു നിയമിച്ചിട്ടുണ്ട്
lakum
لَكُمْ
നിങ്ങള്‍ക്ക്
taḥillata aymānikum
تَحِلَّةَ أَيْمَٰنِكُمْۚ
നിങ്ങളുടെ സത്യങ്ങളുടെ പരിഹാരം
wal-lahu
وَٱللَّهُ
അല്ലാഹു
mawlākum
مَوْلَىٰكُمْۖ
നിങ്ങളുടെ യജമാനന്‍, (രക്ഷാധികാരി, സഹായകന്‍, ഉറ്റ ബന്ധു) ആകുന്നു
wahuwa
وَهُوَ
അവന്‍ തന്നെ
l-ʿalīmu
ٱلْعَلِيمُ
സര്‍വ്വജ്ഞന്‍
l-ḥakīmu
ٱلْحَكِيمُ
അഗാധജ്ഞനായ, യുക്തിമാന്‍

നിങ്ങളുടെ ശപഥങ്ങള്‍ക്കുള്ള പരിഹാരം അല്ലാഹു നിങ്ങള്‍ക്കു നിശ്ചയിച്ചു തന്നിരിക്കുന്നു. അല്ലാഹുവാണ് നിങ്ങളുടെ രക്ഷകന്‍. സര്‍വജ്ഞനും യുക്തിമാനുമാണ് അവന്‍.

തഫ്സീര്‍

وَاِذْ اَسَرَّ النَّبِيُّ اِلٰى بَعْضِ اَزْوَاجِهٖ حَدِيْثًاۚ فَلَمَّا نَبَّاَتْ بِهٖ وَاَظْهَرَهُ اللّٰهُ عَلَيْهِ عَرَّفَ بَعْضَهٗ وَاَعْرَضَ عَنْۢ بَعْضٍۚ فَلَمَّا نَبَّاَهَا بِهٖ قَالَتْ مَنْ اَنْۢبَاَكَ هٰذَاۗ قَالَ نَبَّاَنِيَ الْعَلِيْمُ الْخَبِيْرُ   ( التحريم: ٣ )

wa-idh asarra
وَإِذْ أَسَرَّ
രഹസ്യം (സ്വകാര്യം) പറഞ്ഞ സന്ദര്‍ഭം
l-nabiyu
ٱلنَّبِىُّ
നബി, പ്രവാചകന്‍
ilā baʿḍi
إِلَىٰ بَعْضِ
ചിലരിലേക്ക്
azwājihi
أَزْوَٰجِهِۦ
തന്റെ ഭാര്യമാരിലെ
ḥadīthan
حَدِيثًا
ഒരു വര്‍ത്തമാനം
falammā nabba-at
فَلَمَّا نَبَّأَتْ
എന്നിട്ടവള്‍ വിവരമറിയിച്ചപ്പോള്‍
bihi
بِهِۦ
അതിനെക്കുറിച്ച്
wa-aẓharahu
وَأَظْهَرَهُ
അദ്ദേഹത്തെ വെളിവാക്കി (അദ്ദേഹത്തിന് വ്യക്തമാക്കി)ക്കൊടുക്കുകയും
l-lahu
ٱللَّهُ
അല്ലാഹു
ʿalayhi
عَلَيْهِ
അതിനെപ്പറ്റി
ʿarrafa
عَرَّفَ
അദ്ദേഹം അറിയിച്ചു, മനസ്സിലാക്കി
baʿḍahu
بَعْضَهُۥ
അതില്‍ ചിലത്
wa-aʿraḍa
وَأَعْرَضَ
തിരിഞ്ഞു (വിട്ടു)കളയുകയും ചെയ്‌തു
ʿan baʿḍin
عَنۢ بَعْضٍۖ
ചിലതിനെ, ചിലതില്‍ നിന്ന്
falammā nabba-ahā
فَلَمَّا نَبَّأَهَا
അങ്ങനെ അദ്ദേഹം അവള്‍ക്കു വിവരമറിയിച്ചപ്പോള്‍
bihi
بِهِۦ
അതിനെ പറ്റി
qālat
قَالَتْ
അവള്‍ പറഞ്ഞു
man anba-aka
مَنْ أَنۢبَأَكَ
അങ്ങേക്ക് (തനിക്ക്) ആര്‍ അറിയിച്ചു തന്നു
hādhā
هَٰذَاۖ
ഇത്
qāla
قَالَ
അദ്ദേഹം പറഞ്ഞു
nabba-aniya
نَبَّأَنِىَ
എനിക്ക് വിവരമറിയിച്ചു
l-ʿalīmu
ٱلْعَلِيمُ
സര്‍വ്വജ്ഞന്‍
l-khabīru
ٱلْخَبِيرُ
സൂക്ഷ്മമായറിയുന്നവനായ

പ്രവാചകന്‍ തന്റെ ഭാര്യമാരിലൊരാളോട് ഒരു രഹസ്യവര്‍ത്തമാനം പറഞ്ഞു. അവരത് മറ്റൊരാളെ അറിയിച്ചു. രഹസ്യം പരസ്യമായ വിവരം അല്ലാഹു പ്രവാചകനെ ധരിപ്പിച്ചു. അപ്പോള്‍ അദ്ദേഹം അതിലെ ചില വശങ്ങള്‍ ആ ഭാര്യയെ അറിയിച്ചു. ചിലവശം ഒഴിവാക്കുകയും ചെയ്തു. ഇക്കാര്യം പ്രവാചകന്‍ അവരോട് പറഞ്ഞപ്പോള്‍ ആരാണിത് താങ്കളെ അറിയിച്ചതെന്ന് അവര്‍ ചോദിച്ചു. പ്രവാചകന്‍ പറഞ്ഞു: സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമായവനാണ് എന്നെ വിവരമറിയിച്ചത്.

തഫ്സീര്‍

اِنْ تَتُوْبَآ اِلَى اللّٰهِ فَقَدْ صَغَتْ قُلُوْبُكُمَاۚ وَاِنْ تَظٰهَرَا عَلَيْهِ فَاِنَّ اللّٰهَ هُوَ مَوْلٰىهُ وَجِبْرِيْلُ وَصَالِحُ الْمُؤْمِنِيْنَۚ وَالْمَلٰۤىِٕكَةُ بَعْدَ ذٰلِكَ ظَهِيْرٌ   ( التحريم: ٤ )

in tatūbā
إِن تَتُوبَآ
നിങ്ങള്‍ രണ്ടാളും പശ്ചാത്തപിക്കുന്ന പക്ഷം, ഖേദിച്ചു മടങ്ങിയാല്‍
ilā l-lahi
إِلَى ٱللَّهِ
അല്ലാഹുവിങ്കലേക്ക്
faqad ṣaghat
فَقَدْ صَغَتْ
എന്നാല്‍ തെറ്റി (വഴുതി - ചെരിഞ്ഞു) പോയിട്ടുണ്ട്
qulūbukumā
قُلُوبُكُمَاۖ
നിങ്ങളുടെ ഹൃദയങ്ങള്‍
wa-in taẓāharā
وَإِن تَظَٰهَرَا
നിങ്ങള്‍ രണ്ടാളും പിന്തുണ (സഹായം) നല്‍കിയാലോ
ʿalayhi
عَلَيْهِ
അദ്ദേഹത്തിന്റെ മേല്‍ (എതിരായി)
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
huwa mawlāhu
هُوَ مَوْلَىٰهُ
അവനത്രെ അദ്ദേഹത്തിന്റെ മൗല
wajib'rīlu
وَجِبْرِيلُ
ജിബ്രീലും
waṣāliḥu l-mu'minīna
وَصَٰلِحُ ٱلْمُؤْمِنِينَۖ
സത്യവിശ്വാസികളില്‍ നല്ല (സദ്‌വൃത്തരായ) വരും
wal-malāikatu
وَٱلْمَلَٰٓئِكَةُ
മലക്കുകളും
baʿda dhālika
بَعْدَ ذَٰلِكَ
അതിനുപുറകെ, അതിന്റെ പുറമെ
ẓahīrun
ظَهِيرٌ
പിന്തുണക്കാരാണ്, സഹായം നല്‍കുന്നവരാണ്

നിങ്ങളിരുവരും അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുന്നുവെങ്കില്‍ അതാണ് നിങ്ങള്‍ക്കുത്തമം. കാരണം, നിങ്ങളിരുവരുടെയും മനസ്സുകള്‍ വ്യതിചലിച്ചു പോയിട്ടുണ്ട്. അഥവാ നിങ്ങളിരുവരും അദ്ദേഹത്തിനെതിരെ പരസ്പരം സഹായിക്കുകയാണെങ്കില്‍ അറിയുക: അല്ലാഹുവാണ് അദ്ദേഹത്തിന്റെ രക്ഷകന്‍. പിന്നെ ജിബ്‌രീലും സച്ചരിതരായ മുഴുവന്‍ സത്യവിശ്വാസികളും മലക്കുകളുമെല്ലാം അദ്ദേഹത്തിന്റെ സഹായികളാണ്.

തഫ്സീര്‍

عَسٰى رَبُّهٗٓ اِنْ طَلَّقَكُنَّ اَنْ يُّبْدِلَهٗٓ اَزْوَاجًا خَيْرًا مِّنْكُنَّ مُسْلِمٰتٍ مُّؤْمِنٰتٍ قٰنِتٰتٍ تٰۤىِٕبٰتٍ عٰبِدٰتٍ سٰۤىِٕحٰتٍ ثَيِّبٰتٍ وَّاَبْكَارًا   ( التحريم: ٥ )

ʿasā rabbuhu
عَسَىٰ رَبُّهُۥٓ
അദ്ധേഹത്തിന്റെ റബ്ബ് ആയേക്കാം
in ṭallaqakunna
إِن طَلَّقَكُنَّ
നിങ്ങളെ അദ്ദേഹം ത്വലാഖ് (വിവാഹ മോചനം) ചെയ്തെങ്കില്‍
an yub'dilahu
أَن يُبْدِلَهُۥٓ
അദ്ദേഹത്തിനു പകരം നല്‍കുക (ആയേക്കാം)
azwājan
أَزْوَٰجًا
ഭാര്യമാരെ
khayran minkunna
خَيْرًا مِّنكُنَّ
നിങ്ങളെക്കാള്‍ ഉത്തമരായ
mus'limātin
مُسْلِمَٰتٍ
മുസ്‌ലിം സ്ത്രീകളെ
mu'minātin
مُّؤْمِنَٰتٍ
സത്യവിശ്വസിനികളായ
qānitātin
قَٰنِتَٰتٍ
ഭക്തകളായ
tāibātin
تَٰٓئِبَٰتٍ
പശ്ചാത്തപിക്കുന്നവരായ
ʿābidātin
عَٰبِدَٰتٍ
ആരാധന ചെയ്യുന്നവരായ
sāiḥātin
سَٰٓئِحَٰتٍ
വ്രതമനുഷ്ഠിക്കുന്നവരായ, സഞ്ചാരം ചെയ്യുന്ന
thayyibātin
ثَيِّبَٰتٍ
വിധവകളായ
wa-abkāran
وَأَبْكَارًا
കന്യകകളായ

പ്രവാചകന്‍ നിങ്ങളെയൊക്കെ വിവാഹമോചനം ചെയ്യുന്നുവെങ്കില്‍ പകരം അല്ലാഹു അദ്ദേഹത്തിന് നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ നല്‍കിയേക്കാം; മുസ്‌ലിംകളും സത്യവിശ്വാസിനികളും ഭയഭക്തരും പശ്ചാത്തപിക്കുന്നവരും ആരാധനാ നിരതരും വ്രതനിഷ്ഠരും വിധവകളും കന്യകകളുമായ സ്ത്രീകളെ.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا قُوْٓا اَنْفُسَكُمْ وَاَهْلِيْكُمْ نَارًا وَّقُوْدُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلٰۤىِٕكَةٌ غِلَاظٌ شِدَادٌ لَّا يَعْصُوْنَ اللّٰهَ مَآ اَمَرَهُمْ وَيَفْعَلُوْنَ مَا يُؤْمَرُوْنَ   ( التحريم: ٦ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ, വിശ്വസിച്ചവരേ
قُوٓا۟
നിങ്ങള്‍ കാത്തു (സൂക്ഷിച്ചു) കൊള്ളുവിന്‍
anfusakum
أَنفُسَكُمْ
നിങ്ങളുടെ ദേഹങ്ങളെ, നിങ്ങളെത്തന്നെ
wa-ahlīkum
وَأَهْلِيكُمْ
നിങ്ങളുടെ കുടുംബങ്ങളെ (വീട്ടുകാരെ)യും
nāran
نَارًا
ഒരു അഗ്നി (തീ)യെ
waqūduhā
وَقُودُهَا
അതിലെ വിറക്
l-nāsu
ٱلنَّاسُ
മനുഷ്യരാണ്
wal-ḥijāratu
وَٱلْحِجَارَةُ
കല്ലും
ʿalayhā
عَلَيْهَا
അതിന്മേലുണ്ട്
malāikatun
مَلَٰٓئِكَةٌ
ചില മലക്കുകള്‍
ghilāẓun
غِلَاظٌ
പരുഷ (കടുത്ത) സ്വാഭാവികളായ
shidādun
شِدَادٌ
കഠിനരായ, ഊക്കന്മാരയ
lā yaʿṣūna l-laha
لَّا يَعْصُونَ ٱللَّهَ
അല്ലാഹുവിനോട് അവര്‍ അനുസരണക്കേട്‌ കാട്ടുന്നതല്ല
mā amarahum
مَآ أَمَرَهُمْ
അവരോടു കൽപിച്ചതിനു (കൽപിച്ചതില്‍)
wayafʿalūna
وَيَفْعَلُونَ
അവര്‍ ചെയ്യുകയും ചെയ്യും
mā yu'marūna
مَا يُؤْمَرُونَ
അവരോടു കല്‍പിക്കപ്പെടുന്നത്

വിശ്വസിച്ചവരേ, നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും നരകാഗ്നിയില്‍നിന്ന് കാത്തുരക്ഷിക്കുക. അതിന്റെ ഇന്ധനം മനുഷ്യരും കല്ലുകളുമാണ്. അതിന്റെ മേല്‍നോട്ടത്തിന് പരുഷപ്രകൃതരും ശക്തരുമായ മലക്കുകളാണുണ്ടാവുക. അല്ലാഹുവിന്റെ ആജ്ഞകളെ അവര്‍ അല്‍പംപോലും ലംഘിക്കുകയില്ല. അവരോട് ആജ്ഞാപിക്കുന്നതൊക്കെ അതേപടി പ്രാവര്‍ത്തികമാക്കുന്നതുമാണ്.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ كَفَرُوْا لَا تَعْتَذِرُوا الْيَوْمَۗ اِنَّمَا تُجْزَوْنَ مَا كُنْتُمْ تَعْمَلُوْنَ ࣖ  ( التحريم: ٧ )

yāayyuhā alladhīna kafarū
يَٰٓأَيُّهَا ٱلَّذِينَ كَفَرُوا۟
ഹേ, അവിശ്വസിച്ചവരെ
lā taʿtadhirū
لَا تَعْتَذِرُوا۟
നിങ്ങള്‍ ഒഴിവു കഴിവ് പറയേണ്ടാ
l-yawma
ٱلْيَوْمَۖ
ഇന്ന്, ഈ ദിവസം
innamā tuj'zawna
إِنَّمَا تُجْزَوْنَ
നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നുള്ളൂ
mā kuntum
مَا كُنتُمْ
നിങ്ങള്‍ ആയിരുന്നതിനു (മാത്രം)
taʿmalūna
تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കും

സത്യനിഷേധികളേ, നിങ്ങളിന്ന് ഒഴികഴിവൊന്നും പറയാന്‍ നോക്കേണ്ട. നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിന്റെ പ്രതിഫലം മാത്രമാണ് നിങ്ങള്‍ക്കിപ്പോള്‍ നല്‍കുന്നത്.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا تُوْبُوْٓا اِلَى اللّٰهِ تَوْبَةً نَّصُوْحًاۗ عَسٰى رَبُّكُمْ اَنْ يُّكَفِّرَ عَنْكُمْ سَيِّاٰتِكُمْ وَيُدْخِلَكُمْ جَنّٰتٍ تَجْرِيْ مِنْ تَحْتِهَا الْاَنْهٰرُۙ يَوْمَ لَا يُخْزِى اللّٰهُ النَّبِيَّ وَالَّذِيْنَ اٰمَنُوْا مَعَهٗۚ نُوْرُهُمْ يَسْعٰى بَيْنَ اَيْدِيْهِمْ وَبِاَيْمَانِهِمْ يَقُوْلُوْنَ رَبَّنَآ اَتْمِمْ لَنَا نُوْرَنَا وَاغْفِرْ لَنَاۚ اِنَّكَ عَلٰى كُلِّ شَيْءٍ قَدِيْرٌ   ( التحريم: ٨ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ വിശ്വസിച്ചവരേ
tūbū
تُوبُوٓا۟
പശ്ചാത്തപിക്കു (മടങ്ങു-ഖേദിക്കു) വിന്‍
ilā l-lahi
إِلَى ٱللَّهِ
അല്ലാഹുവിങ്കലേക്ക്
tawbatan
تَوْبَةً
ഒരു പശ്ചാത്താപം, മടക്കം
naṣūḥan
نَّصُوحًا
നിഷ്കളങ്കമായ, ആത്മാര്‍ഥമായ
ʿasā rabbukum
عَسَىٰ رَبُّكُمْ
നിങ്ങളുടെ റബ്ബ് ആയേക്കാം
an yukaffira ʿankum
أَن يُكَفِّرَ عَنكُمْ
നിങ്ങളില്‍ നിന്ന് മൂടി വെക്കുക (മാപ്പാക്കുക)
sayyiātikum
سَيِّـَٔاتِكُمْ
നിങ്ങളുടെ തിന്മകളെ
wayud'khilakum
وَيُدْخِلَكُمْ
നിങ്ങളെ പ്രവേശിപ്പിക്കുകയും
jannātin
جَنَّٰتٍ
സ്വര്‍ഗങ്ങളില്‍, തോപ്പുകളില്‍
tajrī min taḥtihā
تَجْرِى مِن تَحْتِهَا
അതിന്റെ അടിഭാഗത്തുകൂടി ഒഴുകുന്ന
l-anhāru
ٱلْأَنْهَٰرُ
അരുവി (നദി)കള്‍
yawma
يَوْمَ
ദിവസം
lā yukh'zī l-lahu
لَا يُخْزِى ٱللَّهُ
അല്ലാഹു അപമാനിക്കാത്ത, വഷളാക്കാത്ത
l-nabiya
ٱلنَّبِىَّ
നബിയെ, പ്രവാചകനെ
wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരേയും
maʿahu
مَعَهُۥۖ
അദ്ദേഹത്തോടൊപ്പം
nūruhum
نُورُهُمْ
അവരുടെ പ്രകാശം
yasʿā
يَسْعَىٰ
പാഞ്ഞു (നടന്നു-വ്യാപിച്ചു) കൊണ്ടിരിക്കും
bayna aydīhim
بَيْنَ أَيْدِيهِمْ
അവരുടെ മുമ്പിലൂടെ
wabi-aymānihim
وَبِأَيْمَٰنِهِمْ
അവരുടെ വലഭാഗങ്ങളിലും
yaqūlūna
يَقُولُونَ
അവര്‍ പറയും
rabbanā
رَبَّنَآ
ഞങ്ങളുടെ രക്ഷിതാവേ, റബ്ബേ
atmim lanā
أَتْمِمْ لَنَا
ഞങ്ങള്‍ക്ക് പൂര്‍ത്തീകരിക്കേണമേ
nūranā
نُورَنَا
ഞങ്ങളുടെ പ്രകാശം
wa-igh'fir lanā
وَٱغْفِرْ لَنَآۖ
ഞങ്ങള്‍ക്ക് പൊറുക്കുകയും വേണമേ
innaka
إِنَّكَ
നിശ്ചയമായും നീ
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിനും
qadīrun
قَدِيرٌ
കഴിവുള്ളവനാണ്

വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവോട് പശ്ചാത്തപിക്കുക. ആത്മാര്‍ഥമായ പശ്ചാത്താപം. നിങ്ങളുടെ നാഥന്‍ നിങ്ങളുടെ തിന്മകള്‍ മായിച്ചുകളയുകയും താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം. അല്ലാഹു തന്റെ പ്രവാചകനെയും കൂടെയുള്ള വിശ്വാസികളെയും നിന്ദിക്കാത്ത ദിനമാണത്. അവരുടെ മുന്നിലും വലതുഭാഗത്തും തങ്ങളുടെതന്നെ പ്രകാശം പ്രസരിച്ചുകൊണ്ടിരിക്കും. അവര്‍ പറയും: ഞങ്ങളുടെ നാഥാ! ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ചു തരേണമേ! ഞങ്ങളോട് നീ പൊറുക്കേണമേ! നീ എല്ലാറ്റിനും കഴിവുറ്റവന്‍തന്നെ; തീര്‍ച്ച.

തഫ്സീര്‍

يٰٓاَيُّهَا النَّبِيُّ جَاهِدِ الْكُفَّارَ وَالْمُنٰفِقِيْنَ وَاغْلُظْ عَلَيْهِمْۗ وَمَأْوٰىهُمْ جَهَنَّمُۗ وَبِئْسَ الْمَصِيْرُ   ( التحريم: ٩ )

yāayyuhā l-nabiyu
يَٰٓأَيُّهَا ٱلنَّبِىُّ
ഹേ നബിയേ
jāhidi
جَٰهِدِ
സമരം ചെയ്യുക
l-kufāra
ٱلْكُفَّارَ
അവിശ്വാസികളോട്
wal-munāfiqīna
وَٱلْمُنَٰفِقِينَ
കപടവിശ്വാസികളോടും
wa-ugh'luẓ
وَٱغْلُظْ
പരുഷത കാണിക്കുകയും ചെയ്യുക
ʿalayhim
عَلَيْهِمْۚ
അവരോടു
wamawāhum
وَمَأْوَىٰهُمْ
അവരുടെ സങ്കേതം, പ്രാപ്യസ്ഥാനം
jahannamu
جَهَنَّمُۖ
ജഹന്നമാകുന്നു
wabi'sa
وَبِئْسَ
എത്രയോ (വളരെ) ചീത്ത
l-maṣīru
ٱلْمَصِيرُ
തിരിച്ചെത്തുന്ന സ്ഥലം

പ്രവാചകരേ, സത്യനിഷേധികളോടും കപടവിശ്വാസികളോടും സമരം ചെയ്യുക. അവരോട് കര്‍ക്കശമായി പെരുമാറുക. അവരുടെ സങ്കേതം നരകമാകുന്നു. എത്ര ചീത്ത സങ്കേതം!

തഫ്സീര്‍

ضَرَبَ اللّٰهُ مَثَلًا لِّلَّذِيْنَ كَفَرُوا امْرَاَتَ نُوْحٍ وَّامْرَاَتَ لُوْطٍۗ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَالِحَيْنِ فَخَانَتٰهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ اللّٰهِ شَيْـًٔا وَّقِيْلَ ادْخُلَا النَّارَ مَعَ الدَّاخِلِيْنَ   ( التحريم: ١٠ )

ḍaraba l-lahu
ضَرَبَ ٱللَّهُ
അല്ലാഹു വിവരിച്ചു, ആക്കി, നിശ്ചയിച്ചു, (എടുത്തുകാട്ടുന്നു )
mathalan
مَثَلًا
ഒരു ഉദാഹരണം, ഉപമ
lilladhīna kafarū
لِّلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍ക്ക്
im'ra-ata nūḥin
ٱمْرَأَتَ نُوحٍ
നൂഹിന്റെ സ്ത്രീയെ (ഭാര്യയെ)
wa-im'ra-ata lūṭin
وَٱمْرَأَتَ لُوطٍۖ
ലൂത്ത്വിന്റെ സ്ത്രീയെ (ഭാര്യയെയും)
kānatā
كَانَتَا
രണ്ടു പേരുമായിരുന്നു
taḥta ʿabdayni
تَحْتَ عَبْدَيْنِ
രണ്ടു അടിയന്മാരുടെ കീഴില്‍
min ʿibādinā
مِنْ عِبَادِنَا
നമ്മുടെ അടിയന്മാരിൽപെട്ട
ṣāliḥayni
صَٰلِحَيْنِ
(രണ്ടു) സദ്‌വൃത്തരായ, നല്ലവരായ
fakhānatāhumā
فَخَانَتَاهُمَا
എന്നിട്ട് രണ്ടു പേരും അവരെ രണ്ടാളെയും വഞ്ചിച്ചു, ചതിച്ചു
falam yugh'niyā
فَلَمْ يُغْنِيَا
എന്നിട്ട് രണ്ടാളും ധന്യമാക്കി (ഒഴിവാക്കി- പര്യാപ്തമാക്കി)യില്ല
ʿanhumā
عَنْهُمَا
അവര്‍ക്ക് രണ്ടാള്‍ക്കും, അവരില്‍ നിന്നും
mina l-lahi
مِنَ ٱللَّهِ
അല്ലാഹുവില്‍ നിന്ന്
shayan
شَيْـًٔا
യാതൊന്നും, ഒരു വസ്തുവും
waqīla
وَقِيلَ
പറയപ്പെടുകയും ചെയ്തു
ud'khulā l-nāra
ٱدْخُلَا ٱلنَّارَ
രണ്ടാളും നരകത്തില്‍ പ്രവേശിക്കുക
maʿa l-dākhilīna
مَعَ ٱلدَّٰخِلِينَ
പ്രവേശിക്കുന്നവരോടൊപ്പം

സത്യനിഷേധികള്‍ക്ക് ഉദാഹരണമായി അല്ലാഹു നൂഹിന്റെയും ലൂത്വിന്റെയും ഭാര്യമാരെ എടുത്തു കാണിക്കുന്നു. അവരിരുവരും സദ്‌വൃത്തരായ നമ്മുടെ രണ്ട് ദാസന്മാരുടെ ഭാര്യമാരായിരുന്നു. എന്നിട്ടും അവരിരുവരും തങ്ങളുടെ ഭര്‍ത്താക്കന്മാരെ വഞ്ചിച്ചു. അതിനാല്‍ അവരിരുവര്‍ക്കും അല്ലാഹുവിന്റെ ശിക്ഷയുടെ കാര്യത്തില്‍ ഭര്‍ത്താക്കന്മാരൊട്ടും ഉപകാരപ്പെട്ടില്ല. ഇരുവരോടും പറഞ്ഞത് ഇതായിരുന്നു: നരകയാത്രികരോടൊപ്പം നിങ്ങളിരുവരും അതില്‍ പ്രവേശിക്കുക.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അത്തഹ് രീം
القرآن الكريم:التحريم
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):At-Tahrim
സൂറത്തുല്‍:66
ആയത്ത് എണ്ണം:12
ആകെ വാക്കുകൾ:247
ആകെ പ്രതീകങ്ങൾ:1060
Number of Rukūʿs:2
Revelation Location:സിവിൽ
Revelation Order:107
ആരംഭിക്കുന്നത്:5229