Skip to main content

۞ يٰبَنِيْٓ اٰدَمَ خُذُوْا زِيْنَتَكُمْ عِنْدَ كُلِّ مَسْجِدٍ وَّكُلُوْا وَاشْرَبُوْا وَلَا تُسْرِفُوْاۚ اِنَّهٗ لَا يُحِبُّ الْمُسْرِفِيْنَ ࣖ   ( الأعراف: ٣١ )

yābanī ādama
يَٰبَنِىٓ ءَادَمَ
ആദമിന്റെ സന്തതികളേ (മക്കളേ) നിങ്ങള്‍
khudhū
خُذُوا۟
എടുത്തു (ഉപയോഗിച്ചു - സ്വീകരിച്ചു) കൊള്ളുവിന്‍
zīnatakum
زِينَتَكُمْ
നിങ്ങളുടെ ഭംഗി, അലങ്കാരം, അഴകു
ʿinda kulli masjidin
عِندَ كُلِّ مَسْجِدٍ
എല്ലാ സുജൂദു (നമസ്കാര) വേളയിലും, നമസ്കാര സ്ഥലത്തിങ്കലും
wakulū
وَكُلُوا۟
തിന്നുകയും ചെയ്യുവിന്‍
wa-ish'rabū
وَٱشْرَبُوا۟
കുടിക്കുകയും ചെയ്യുവിന്‍
walā tus'rifū
وَلَا تُسْرِفُوٓا۟ۚ
നിങ്ങള്‍ അമിതമാക്കുക (അതിരു കടക്കുക) യും ചെയ്യരുതു
innahu
إِنَّهُۥ
നിശ്ചയമായും
lā yuḥibbu
لَا يُحِبُّ
അവന്‍ ഇഷ്ടപ്പെടുകയില്ല
l-mus'rifīna
ٱلْمُسْرِفِينَ
അതിരു വിടുന്നവരെ, അമിതമാക്കുന്നവരെ.

ആദം സന്തതികളേ, എല്ലാ ആരാധനകളിലും നിങ്ങള്‍ നിങ്ങളുടെ അലങ്കാരങ്ങളണിയുക. തിന്നുകയും കുടിക്കുകയും ചെയ്യുക. എന്നാല്‍ അമിതമാവരുത്. അമിതവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.

തഫ്സീര്‍

قُلْ مَنْ حَرَّمَ زِيْنَةَ اللّٰهِ الَّتِيْٓ اَخْرَجَ لِعِبَادِهٖ وَالطَّيِّبٰتِ مِنَ الرِّزْقِۗ قُلْ هِيَ لِلَّذِيْنَ اٰمَنُوْا فِى الْحَيٰوةِ الدُّنْيَا خَالِصَةً يَّوْمَ الْقِيٰمَةِۗ كَذٰلِكَ نُفَصِّلُ الْاٰيٰتِ لِقَوْمٍ يَّعْلَمُوْنَ   ( الأعراف: ٣٢ )

qul
قُلْ
പറയുക
man ḥarrama
مَنْ حَرَّمَ
നിഷിദ്ധ (ഹറാ) മാക്കിയതാരാണ്
zīnata l-lahi
زِينَةَ ٱللَّهِ
അല്ലാഹുവിന്റെ ഭംഗിയെ (അലങ്കാരത്തെ)
allatī akhraja
ٱلَّتِىٓ أَخْرَجَ
അവന്‍ പുറപ്പെടുവിച്ച (ഉല്പാദിപിച്ച) തായ
liʿibādihi
لِعِبَادِهِۦ
തന്റെ (അവന്റെ) അടിയാന്‍മാര്‍ക്കുവേണ്ടി
wal-ṭayibāti
وَٱلطَّيِّبَٰتِ
നല്ല (വിശിഷ്ട) വസ്തുക്കളെയും
mina l-riz'qi
مِنَ ٱلرِّزْقِۚ
ആഹാര (ഉപജീവന)ത്തില്‍ നിന്നു
qul hiya
قُلْ هِىَ
പറയുക അവ
lilladhīna āmanū
لِلَّذِينَ ءَامَنُوا۟
വിശ്വസിച്ചവര്‍ക്കുള്ളതാണു (വേണ്ടിയാണു)
fī l-ḥayati
فِى ٱلْحَيَوٰةِ
ജീവിതത്തില്‍
l-dun'yā
ٱلدُّنْيَا
ഇഹലോക, ഐഹിക
khāliṣatan
خَالِصَةً
മാത്രമായിക്കൊണ്ടു, തനിയേയായിട്ടു
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِۗ
ക്വിയാമത്തുനാളില്‍
kadhālika
كَذَٰلِكَ
അ(ഇ)പ്രകാരം
nufaṣṣilu
نُفَصِّلُ
നാം വിശദീകരിക്കുന്നു
l-āyāti
ٱلْءَايَٰتِ
ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ
liqawmin
لِقَوْمٍ
ജനങ്ങള്‍ക്കുവേണ്ടി
yaʿlamūna
يَعْلَمُونَ
അറിയുന്ന.

ചോദിക്കുക: അല്ലാഹു തന്റെ ദാസന്മാര്‍ക്കായുണ്ടാക്കിയ അലങ്കാരങ്ങളും ഉത്തമമായ ആഹാരപദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹിക ജീവിതത്തില്‍ സത്യവിശ്വാസികള്‍ക്കുള്ളതാണ്. ഉയിര്‍ത്തെഴുന്നേല്‍പു നാളിലോ അവര്‍ക്കു മാത്രവും. കാര്യം ഗ്രഹിക്കുന്നവര്‍ക്കായി നാം ഇവ്വിധം തെളിവുകള്‍ വിശദീകരിക്കുന്നു.

തഫ്സീര്‍

قُلْ اِنَّمَا حَرَّمَ رَبِّيَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالْاِثْمَ وَالْبَغْيَ بِغَيْرِ الْحَقِّ وَاَنْ تُشْرِكُوْا بِاللّٰهِ مَا لَمْ يُنَزِّلْ بِهٖ سُلْطٰنًا وَّاَنْ تَقُوْلُوْا عَلَى اللّٰهِ مَا لَا تَعْلَمُوْنَ   ( الأعراف: ٣٣ )

qul
قُلْ
പറയുക
innamā ḥarrama
إِنَّمَا حَرَّمَ
നിഷിദ്ധമാക്കിയതു (ഇവ മാത്രം), നിശ്ചയമായും ഹറാമാക്കി
rabbiya
رَبِّىَ
എന്റെ റബ്ബു
l-fawāḥisha
ٱلْفَوَٰحِشَ
നീചവൃത്തികളെ (മാത്രം)
mā ẓahara
مَا ظَهَرَ
പ്രത്യക്ഷമായതു (വെളിവായതു)
min'hā
مِنْهَا
അവയില്‍ നിന്നു
wamā baṭana
وَمَا بَطَنَ
പരോക്ഷമായതും (മറഞ്ഞതും)
wal-ith'ma
وَٱلْإِثْمَ
കുറ്റവും, പാപവും അതിക്രമവും,
wal-baghya
وَٱلْبَغْىَ
കയ്യേറ്റവും, ധിക്കാരവും, അക്രമവും
bighayri l-ḥaqi
بِغَيْرِ ٱلْحَقِّ
ന്യായമില്ലാതെ, അവകാശമില്ലാതെ
wa-an tush'rikū
وَأَن تُشْرِكُوا۟
നിങ്ങള്‍ പങ്കു ചേര്‍ക്കലും
bil-lahi
بِٱللَّهِ
അല്ലാഹുവിനോടു, അല്ലാഹുവില്‍
mā lam yunazzil
مَا لَمْ يُنَزِّلْ
അവന്‍ അവതരിപ്പിക്കാത്തതിനെ
bihi
بِهِۦ
അതിനു, അതിനെപ്പറ്റി
sul'ṭānan
سُلْطَٰنًا
ഒരു (അധികൃത) രേഖ (ശക്തി - അധികാരം)
wa-an taqūlū
وَأَن تَقُولُوا۟
നിങ്ങള്‍ പറയലും (പറഞ്ഞുണ്ടാക്കലും)
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെ പേരില്‍
mā lā taʿlamūna
مَا لَا تَعْلَمُونَ
നിങ്ങള്‍ക്കറിഞ്ഞുകൂടാത്തതു.

പറയുക: രഹസ്യവും പരസ്യവുമായ നീചവൃത്തികള്‍, കുറ്റകൃത്യം, അന്യായമായ അതിക്രമം, അല്ലാഹു ഒരു തെളിവും ഇറക്കിത്തരാത്ത വസ്തുക്കളെ അവനില്‍ പങ്കുചേര്‍ക്കല്‍, നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ പറഞ്ഞുണ്ടാക്കല്‍- ഇതൊക്കെയാണ് എന്റെ നാഥന്‍ നിഷിദ്ധമാക്കിയത്.

തഫ്സീര്‍

وَلِكُلِّ اُمَّةٍ اَجَلٌۚ فَاِذَا جَاۤءَ اَجَلُهُمْ لَا يَسْتَأْخِرُوْنَ سَاعَةً وَّلَا يَسْتَقْدِمُوْنَ   ( الأعراف: ٣٤ )

walikulli ummatin
وَلِكُلِّ أُمَّةٍ
എല്ലാ സമുദായത്തിനുമുണ്ട്
ajalun
أَجَلٌۖ
ഒരു അവധി
fa-idhā jāa
فَإِذَا جَآءَ
അങ്ങനെ (അതിനാല്‍) വന്നാല്‍
ajaluhum
أَجَلُهُمْ
അവരുടെ അവധി
lā yastakhirūna
لَا يَسْتَأْخِرُونَ
അവര്‍ പിന്തി (പിന്നോട്ടു) പോകുകയില്ല
sāʿatan
سَاعَةًۖ
ഒരു നാഴികനേരം
walā yastaqdimūna
وَلَا يَسْتَقْدِمُونَ
അവര്‍ മുന്തി (മുന്നോട്ടു) പോകുകയുമില്ല.

ഓരോ സമുദായത്തിനും നിശ്ചിതമായ കാലാവധിയുണ്ട്. അങ്ങനെ അവരുടെ അവധി വന്നെത്തിയാല്‍ പിന്നെ അവര്‍ക്കൊരു നിമിഷംപോലും മുന്നോട്ടോ പിന്നോട്ടോ നീങ്ങാനാവില്ല.

തഫ്സീര്‍

يٰبَنِيْٓ اٰدَمَ اِمَّا يَأْتِيَنَّكُمْ رُسُلٌ مِّنْكُمْ يَقُصُّوْنَ عَلَيْكُمْ اٰيٰتِيْۙ فَمَنِ اتَّقٰى وَاَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُوْنَ   ( الأعراف: ٣٥ )

yābanī ādama
يَٰبَنِىٓ ءَادَمَ
ആദമിന്റെ സന്തതികളെ
immā yatiyannakum
إِمَّا يَأْتِيَنَّكُمْ
നിങ്ങള്‍ക്കു (വല്ലപ്പോഴും) വരുന്നപക്ഷം
rusulun
رُسُلٌ
റസൂലുകള്‍, ദൂതന്‍മാര്‍
minkum
مِّنكُمْ
നിങ്ങളില്‍നിന്നുള്ള
yaquṣṣūna
يَقُصُّونَ
വിവരിച്ചുതന്നുകൊണ്ടു
ʿalaykum
عَلَيْكُمْ
നിങ്ങള്‍ക്കു
āyātī
ءَايَٰتِىۙ
എന്റെ ലക്ഷ്യങ്ങള്‍, ദൃഷ്ടാന്തങ്ങള്‍
famani ittaqā
فَمَنِ ٱتَّقَىٰ
അപ്പോള്‍ ആര്‍ സൂക്ഷിച്ചുവോ (കര്‍മ്മം)
wa-aṣlaḥa
وَأَصْلَحَ
നന്നാക്കുകയും ചെയ്തു, നന്നായിത്തീരുകയും ചെയ്തു
falā khawfun
فَلَا خَوْفٌ
എന്നാല്‍ ഒരു ഭയവുമില്ല
ʿalayhim
عَلَيْهِمْ
അവരുടെമേല്‍
walā hum
وَلَا هُمْ
അവര്‍ ഇല്ലതാനും
yaḥzanūna
يَحْزَنُونَ
അവര്‍ വ്യസനിക്കും.

ആദം സന്തതികളേ, നിങ്ങളുടെ അടുത്ത് എന്റെ പ്രമാണങ്ങള്‍ വിവരിച്ചുതരാനായി നിങ്ങളില്‍ നിന്നുതന്നെയുള്ള ദൂതന്മാര്‍ വരും. അപ്പോള്‍ ഭക്തിപുലര്‍ത്തുകയും തങ്ങളുടെ നടപടികള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നവര്‍ പേടിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല.

തഫ്സീര്‍

وَالَّذِيْنَ كَذَّبُوْا بِاٰيٰتِنَا وَاسْتَكْبَرُوْا عَنْهَآ اُولٰۤىِٕكَ اَصْحٰبُ النَّارِۚ هُمْ فِيْهَا خٰلِدُوْنَ   ( الأعراف: ٣٦ )

wa-alladhīna kadhabū
وَٱلَّذِينَ كَذَّبُوا۟
വ്യാജമാക്കിയവര്‍
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ആയത്തുകളെ
wa-is'takbarū
وَٱسْتَكْبَرُوا۟
അഹംഭാവം (വലുപ്പം - ഗര്‍വ്വു) നടിക്കുകയും ചെയ്തു
ʿanhā
عَنْهَآ
അവയെപ്പറ്റി
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
aṣḥābu l-nāri
أَصْحَٰبُ ٱلنَّارِۖ
നരകത്തിന്റെ ആള്‍ക്കാരാകുന്നു
hum
هُمْ
അവര്‍
fīhā
فِيهَا
അതില്‍
khālidūna
خَٰلِدُونَ
സ്ഥിര (നിത്യ) വാസികളാണു, ശാശ്വതമായിരിക്കും.

എന്നാല്‍ നമ്മുടെ വചനങ്ങളെ കള്ളമാക്കിത്തള്ളുകയും അവയുടെ നേരെ അഹന്ത നടിക്കുകയും ചെയ്യുന്നവരാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും.

തഫ്സീര്‍

فَمَنْ اَظْلَمُ مِمَّنِ افْتَرٰى عَلَى اللّٰهِ كَذِبًا اَوْ كَذَّبَ بِاٰيٰتِهٖۗ اُولٰۤىِٕكَ يَنَالُهُمْ نَصِيْبُهُمْ مِّنَ الْكِتٰبِۗ حَتّٰٓى اِذَا جَاۤءَتْهُمْ رُسُلُنَا يَتَوَفَّوْنَهُمْۙ قَالُوْٓا اَيْنَ مَا كُنْتُمْ تَدْعُوْنَ مِنْ دُوْنِ اللّٰهِ ۗقَالُوْا ضَلُّوْا عَنَّا وَشَهِدُوْا عَلٰٓى اَنْفُسِهِمْ اَنَّهُمْ كَانُوْا كٰفِرِيْنَ   ( الأعراف: ٣٧ )

faman
فَمَنْ
അപ്പോള്‍ ആരാണു
aẓlamu
أَظْلَمُ
ഏറ്റം (കൂടുതല്‍) അക്രമി
mimmani if'tarā
مِمَّنِ ٱفْتَرَىٰ
കെട്ടിച്ചമച്ച (കെട്ടിപ്പറഞ്ഞ) വനെക്കാള്‍
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെ മേല്‍ (പേരില്‍)
kadhiban
كَذِبًا
വ്യാജം, കളവു
aw kadhaba
أَوْ كَذَّبَ
അല്ലെങ്കില്‍ വ്യാജമാക്കിയ
biāyātihi
بِـَٔايَٰتِهِۦٓۚ
അവന്റെ ആയത്തുകളെ
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
yanāluhum
يَنَالُهُمْ
അവര്‍ക്കു എത്തും, കിട്ടും
naṣībuhum
نَصِيبُهُم
അവരുടെ ഓഹരി, പങ്കു
mina l-kitābi
مِّنَ ٱلْكِتَٰبِۖ
ഗ്രന്ഥത്തില്‍ (രേഖയില്‍) നിന്നുള്ള
ḥattā
حَتَّىٰٓ
അങ്ങനെ (ഇതുവരെ)
idhā jāathum
إِذَا جَآءَتْهُمْ
അവര്‍ക്കു വന്നാല്‍
rusulunā
رُسُلُنَا
നമ്മുടെ ദൂതന്‍മാര്‍
yatawaffawnahum
يَتَوَفَّوْنَهُمْ
അവരെ പിടിച്ചെടുത്തുകൊണ്ടു (പിടിച്ചെടുക്കുവാനായി)
qālū
قَالُوٓا۟
അവര്‍ പറയും
ayna
أَيْنَ
എവിടെ
mā kuntum
مَا كُنتُمْ
നിങ്ങളായിരുന്നതു, ആയിരുന്നവ
tadʿūna
تَدْعُونَ
നിങ്ങള്‍ വിളിക്കും, പ്രാര്‍ത്ഥിക്കും
min dūni l-lahi
مِن دُونِ ٱللَّهِۖ
അല്ലാഹുവിനു പുറമെ, കൂടാതെ
qālū
قَالُوا۟
അവര്‍ പറയും
ḍallū
ضَلُّوا۟
അവര്‍ പിഴച്ചു (മറഞ്ഞു) പോയി
ʿannā
عَنَّا
ഞങ്ങളെ വിട്ട്, ഞങ്ങളില്‍നിന്നു
washahidū
وَشَهِدُوا۟
അവര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യും
ʿalā anfusihim
عَلَىٰٓ أَنفُسِهِمْ
തങ്ങളുടെ സ്വന്തങ്ങളുടെമേല്‍, തങ്ങള്‍ക്കു തന്നെ എതിരെ
annahum kānū
أَنَّهُمْ كَانُوا۟
അവരായിരുന്നുവെന്നു
kāfirīna
كَٰفِرِينَ
അവിശ്വാസികള്‍.

അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയോ അവന്റെ വചനങ്ങളെ കള്ളമാക്കിത്തള്ളുകയോ ചെയ്തവനെക്കാള്‍ കൊടിയ അക്രമി ആരുണ്ട്? അവര്‍ ദൈവത്തിന്റെ വിധിത്തീര്‍പ്പനുസരിച്ചുള്ള തങ്ങളുടെ വിഹിതം ഏറ്റുവാങ്ങേണ്ടിവരിക തന്നെ ചെയ്യും. അങ്ങനെ അവരെ മരിപ്പിക്കാനായി നമ്മുടെ ദൂതന്മാര്‍ അവരുടെ അടുത്ത് ചെല്ലുമ്പോള്‍ ചോദിക്കും: ''അല്ലാഹുവെ വിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരുന്നവര്‍ ഇപ്പോഴെവിടെ?'' അവര്‍ പറയും: ''അവരൊക്കെയും ഞങ്ങളെ കൈവിട്ടിരിക്കുന്നു.'' അങ്ങനെ, തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന് അവര്‍ തന്നെ തങ്ങള്‍ക്കെതിരെ സാക്ഷ്യം വഹിക്കും.

തഫ്സീര്‍

قَالَ ادْخُلُوْا فِيْٓ اُمَمٍ قَدْ خَلَتْ مِنْ قَبْلِكُمْ مِّنَ الْجِنِّ وَالْاِنْسِ فِى النَّارِۙ كُلَّمَا دَخَلَتْ اُمَّةٌ لَّعَنَتْ اُخْتَهَا ۗحَتّٰٓى اِذَا ادَّارَكُوْا فِيْهَا جَمِيْعًا ۙقَالَتْ اُخْرٰىهُمْ لِاُوْلٰىهُمْ رَبَّنَا هٰٓؤُلَاۤءِ اَضَلُّوْنَا فَاٰتِهِمْ عَذَابًا ضِعْفًا مِّنَ النَّارِ ەۗ قَالَ لِكُلٍّ ضِعْفٌ وَّلٰكِنْ لَّا تَعْلَمُوْنَ  ( الأعراف: ٣٨ )

qāla
قَالَ
അവന്‍ പറയും
ud'khulū
ٱدْخُلُوا۟
നിങ്ങള്‍ പ്രവേശിക്കുവിന്‍
fī umamin
فِىٓ أُمَمٍ
സമുദായങ്ങളിലായി (സമുദായങ്ങളുടെ കൂട്ടത്തില്‍)
qad khalat
قَدْ خَلَتْ
കഴിഞ്ഞു പോയിട്ടുള്ള
min qablikum
مِن قَبْلِكُم
നിങ്ങള്‍ക്കു മുമ്പു
mina l-jini
مِّنَ ٱلْجِنِّ
ജിന്നുകളില്‍ നിന്നു
wal-insi
وَٱلْإِنسِ
മനുഷ്യരില്‍ നിന്നും
fī l-nāri
فِى ٱلنَّارِۖ
നരകത്തില്‍
kullamā dakhalat
كُلَّمَا دَخَلَتْ
പ്രവേശിക്കുമ്പോഴെല്ലാം
ummatun
أُمَّةٌ
ഒരു സമുദായം
laʿanat
لَّعَنَتْ
അതു ശപിക്കും
ukh'tahā
أُخْتَهَاۖ
അതിന്റെ സഹോദരിയെ (സഹോദരസമുദായത്തെ)
ḥattā
حَتَّىٰٓ
അങ്ങനെ
idhā iddārakū
إِذَا ٱدَّارَكُوا۟
അവര്‍ പരസ്പരം കണ്ടുമുട്ടിയാല്‍, വന്നു ചേര്‍ന്നാല്‍ (ഒരുമിച്ചു കൂടിയാല്‍)
fīhā
فِيهَا
അതില്‍
jamīʿan
جَمِيعًا
മുഴുവനും, എല്ലാവരും
qālat
قَالَتْ
പറയും
ukh'rāhum
أُخْرَىٰهُمْ
അവരില്‍ അവസാനത്തേവര്‍
liūlāhum
لِأُولَىٰهُمْ
അവരില്‍ ആദ്യത്തേവരെപ്പറ്റി
rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
hāulāi
هَٰٓؤُلَآءِ
ഇക്കൂട്ടര്‍
aḍallūnā
أَضَلُّونَا
അവര്‍ ഞങ്ങളെ വഴിപിഴപ്പിച്ചിരിക്കുന്നു
faātihim
فَـَٔاتِهِمْ
അതിനാല്‍ അവര്‍ക്കു നീ കൊടുക്കണം
ʿadhāban
عَذَابًا
ശിക്ഷ
ḍiʿ'fan
ضِعْفًا
ഇരട്ടി, ഇരട്ടിയായ
mina l-nāri
مِّنَ ٱلنَّارِۖ
നരകത്തില്‍നിന്നു
qāla
قَالَ
അവന്‍ പറയും
likullin
لِكُلٍّ
എല്ലാവര്‍ക്കുമുണ്ടു
ḍiʿ'fun
ضِعْفٌ
ഇരട്ടി
walākin
وَلَٰكِن
എങ്കിലും
lā taʿlamūna
لَّا تَعْلَمُونَ
നിങ്ങള്‍ അറിയുന്നില്ല, അറിയുകയില്ല.

അല്ലാഹു പറയും: നിങ്ങള്‍ക്കുമുമ്പെ കഴിഞ്ഞുപോയ ജിന്നുകളിലും മനുഷ്യരിലും പെട്ട സമൂഹങ്ങളോടൊപ്പം നിങ്ങളും നരകത്തീയില്‍ പ്രവേശിക്കുക. ഓരോ സംഘവും അതില്‍ പ്രവേശിക്കുമ്പോള്‍ തങ്ങളുടെ മുന്‍ഗാമികളായ സംഘത്തെ ശപിച്ചുകൊണ്ടിരിക്കും. അങ്ങനെ അവരൊക്കെയും അവിടെ ഒരുമിച്ചുകൂടിയാല്‍ അവരിലെ പിന്‍ഗാമികള്‍ തങ്ങളുടെ മുന്‍ഗാമികളെക്കുറിച്ച് പറയും: ''ഞങ്ങളുടെ നാഥാ! ഇവരാണ് ഞങ്ങളെ വഴി പിഴപ്പിച്ചത്. അതിനാല്‍ ഇവര്‍ക്കു നീ ഇരട്ടി നരകശിക്ഷ നല്‍കേണമേ.'' അല്ലാഹു അരുളും: ''എല്ലാവര്‍ക്കും ഇരട്ടി ശിക്ഷയുണ്ട്. പക്ഷേ; നിങ്ങളറിയുന്നില്ലെന്നുമാത്രം.''

തഫ്സീര്‍

وَقَالَتْ اُوْلٰىهُمْ لِاُخْرٰىهُمْ فَمَا كَانَ لَكُمْ عَلَيْنَا مِنْ فَضْلٍ فَذُوْقُوا الْعَذَابَ بِمَا كُنْتُمْ تَكْسِبُوْنَ ࣖ  ( الأعراف: ٣٩ )

waqālat
وَقَالَتْ
പറയുകയും ചെയ്യും
ūlāhum
أُولَىٰهُمْ
അവരില്‍ ആദ്യത്തേവര്‍
li-ukh'rāhum
لِأُخْرَىٰهُمْ
അവരില്‍ അവസാനത്തേവരോടു, അവസാനത്തേവരെക്കുറിച്ചു
famā kāna
فَمَا كَانَ
അപ്പോള്‍ ഉണ്ടായില്ല, ഇല്ല
lakum
لَكُمْ
നിങ്ങള്‍ക്കു
ʿalaynā
عَلَيْنَا
ഞങ്ങളെക്കാള്‍
min faḍlin
مِن فَضْلٍ
ഒരു ശ്രേഷ്ഠതയും, മെച്ചവും
fadhūqū
فَذُوقُوا۟
ആകയാല്‍ (എനി - അപ്പോള്‍) ആസ്വദിക്കുവിന്‍ (അനുഭവിക്കുക)
l-ʿadhāba
ٱلْعَذَابَ
ശിക്ഷ
bimā kuntum
بِمَا كُنتُمْ
നിങ്ങളായിരുന്നതുനിമിത്തം
taksibūna
تَكْسِبُونَ
നിങ്ങള്‍ സമ്പാദിക്കും.

അവരിലെ മുന്‍ഗാമികള്‍ തങ്ങളുടെ പിന്‍ഗാമികളോടു പറയും: ''അപ്പോള്‍ നിങ്ങള്‍ക്ക് ഞങ്ങളെക്കാള്‍ ഒരു ശ്രേഷ്ഠതയുമില്ല. അതിനാല്‍ നിങ്ങള്‍ ശേഖരിച്ചുവെച്ചിരുന്നതിന്റെ ഫലമായുള്ള ശിക്ഷ നിങ്ങളനുഭവിച്ചുകൊള്ളുക.''

തഫ്സീര്‍

اِنَّ الَّذِيْنَ كَذَّبُوْا بِاٰيٰتِنَا وَاسْتَكْبَرُوْا عَنْهَا لَا تُفَتَّحُ لَهُمْ اَبْوَابُ السَّمَاۤءِ وَلَا يَدْخُلُوْنَ الْجَنَّةَ حَتّٰى يَلِجَ الْجَمَلُ فِيْ سَمِّ الْخِيَاطِ ۗ وَكَذٰلِكَ نَجْزِى الْمُجْرِمِيْنَ   ( الأعراف: ٤٠ )

inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരു കൂട്ടര്‍
kadhabū
كَذَّبُوا۟
അവര്‍ കളവാക്കി
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ആയത്തു (ലക്ഷ്യ - ദൃഷ്ടാന്തം) കളെ
wa-is'takbarū
وَٱسْتَكْبَرُوا۟
അഹംഭാവം നടിക്കുകയും ചെയ്തു
ʿanhā
عَنْهَا
അവയെക്കുറിച്ചു
lā tufattaḥu
لَا تُفَتَّحُ
തുറന്നുകൊടുക്കപ്പെടുകയില്ല
lahum
لَهُمْ
അവര്‍ക്കു, അവര്‍ക്കുവേണ്ടി
abwābu
أَبْوَٰبُ
വാതിലു (കവാടം) കള്‍
l-samāi
ٱلسَّمَآءِ
ആകാശത്തിന്റെ
walā yadkhulūna
وَلَا يَدْخُلُونَ
അവര്‍ പ്രവേശിക്കുകയുമില്ല
l-janata
ٱلْجَنَّةَ
സ്വര്‍ഗ്ഗത്തില്‍
ḥattā yalija
حَتَّىٰ يَلِجَ
കടക്കുന്നതുവരെ
l-jamalu
ٱلْجَمَلُ
ഒട്ടകം
fī sammi
فِى سَمِّ
ദ്വാരത്തിലൂടെ
l-khiyāṭi
ٱلْخِيَاطِۚ
സൂചിയുടെ
wakadhālika
وَكَذَٰلِكَ
അപ്രകാരമത്രെ
najzī
نَجْزِى
നാം പ്രതിഫലം നല്‍കുന്നതു
l-muj'rimīna
ٱلْمُجْرِمِينَ
കുറ്റവാളികള്‍ക്ക്.

നമ്മുടെ വചനങ്ങളെ കള്ളമാക്കിത്തള്ളുകയും അവയുടെ നേരെ അഹന്ത നടിക്കുകയും ചെയ്തവര്‍ക്കുവേണ്ടി ഒരിക്കലും ആകാശത്തിന്റെ കവാടങ്ങള്‍ തുറന്നുകൊടുക്കുകയില്ല. ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുവോളം അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുമില്ല. അവ്വിധമാണ് നാം കുറ്റവാളികള്‍ക്ക് പ്രതിഫലം നല്‍കുക.

തഫ്സീര്‍