Skip to main content

۞ اِنَّ اللّٰهَ اشْتَرٰى مِنَ الْمُؤْمِنِيْنَ اَنْفُسَهُمْ وَاَمْوَالَهُمْ بِاَنَّ لَهُمُ الْجَنَّةَۗ يُقَاتِلُوْنَ فِيْ سَبِيْلِ اللّٰهِ فَيَقْتُلُوْنَ وَيُقْتَلُوْنَ وَعْدًا عَلَيْهِ حَقًّا فِى التَّوْرٰىةِ وَالْاِنْجِيْلِ وَالْقُرْاٰنِۗ وَمَنْ اَوْفٰى بِعَهْدِهٖ مِنَ اللّٰهِ فَاسْتَبْشِرُوْا بِبَيْعِكُمُ الَّذِيْ بَايَعْتُمْ بِهٖۗ وَذٰلِكَ هُوَ الْفَوْزُ الْعَظِيْمُ   ( التوبة: ١١١ )

inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ish'tarā
ٱشْتَرَىٰ
വാങ്ങിയിരിക്കുന്നു
mina l-mu'minīna
مِنَ ٱلْمُؤْمِنِينَ
സത്യവിശ്വാസികളില്‍ നിന്ന്‌
anfusahum
أَنفُسَهُمْ
അവരുടെ സ്വന്ത (ദേഹ) ങ്ങളെ
wa-amwālahum
وَأَمْوَٰلَهُم
അവരുടെ സ്വത്തുക്കളെയും
bi-anna lahumu
بِأَنَّ لَهُمُ
അവര്‍ക്കുണ്ട്‌ എന്നതിന്‌
l-janata
ٱلْجَنَّةَۚ
സ്വര്‍ഗം
yuqātilūna
يُقَٰتِلُونَ
അവര്‍ യുദ്ധം ചെയ്യുന്നു, (ചെയ്യണം)
fī sabīli
فِى سَبِيلِ
മാര്‍ഗത്തില്‍
l-lahi
ٱللَّهِ
അല്ലാഹുവിന്‍റെ
fayaqtulūna
فَيَقْتُلُونَ
എന്നിട്ട്‌ (അങ്ങിനെ) അവര്‍ കൊല്ലുന്നു, വധിക്കുന്നു (വധിക്കണം)
wayuq'talūna
وَيُقْتَلُونَۖ
അവര്‍ കൊല്ലപ്പെടുകയും ചെയ്യുന്നു (ചെയ്യണം)
waʿdan
وَعْدًا
ഒരു വാഗ്‌ദത്തം, വാഗ്‌ദത്തമായിട്ട്‌
ʿalayhi
عَلَيْهِ
അവന്‍റെമേല്‍ (ബാധ്യതപ്പെട്ട)
ḥaqqan
حَقًّا
യഥാര്‍ഥ (ന്യായ)മായ, കടമപ്പെട്ട
fī l-tawrāti
فِى ٱلتَّوْرَىٰةِ
തൗറാത്തില്‍
wal-injīli
وَٱلْإِنجِيلِ
ഇന്‍ജീലിലും
wal-qur'āni
وَٱلْقُرْءَانِۚ
ക്വുര്‍ആനിലും
waman
وَمَنْ
ആരാണ്‌, ആരുണ്ട്‌
awfā
أَوْفَىٰ
അധികം (കൂടുതല്‍) നിറവേറ്റുന്നവന്‍
biʿahdihi
بِعَهْدِهِۦ
തന്‍റെ കരാറിനെ
mina l-lahi
مِنَ ٱللَّهِۚ
അല്ലാഹുവിനെക്കാള്‍
fa-is'tabshirū
فَٱسْتَبْشِرُوا۟
അതിനാല്‍ നിങ്ങള്‍ സന്തോഷമടയുവിന്‍
bibayʿikumu
بِبَيْعِكُمُ
നിങ്ങളുടെ വില്‍പന (കച്ചവടം) കൊണ്ട്‌
alladhī bāyaʿtum
ٱلَّذِى بَايَعْتُم
നിങ്ങള്‍ വില്‍പന (ഇടപാട്‌) നടത്തിയ
bihi
بِهِۦۚ
അതിനെപ്പറ്റി, അതിനെ
wadhālika huwa
وَذَٰلِكَ هُوَ
അതുതന്നെയാണ്‌
l-fawzu
ٱلْفَوْزُ
ഭാഗ്യം, വിജയം
l-ʿaẓīmu
ٱلْعَظِيمُ
വമ്പിച്ച, മഹാ

അല്ലാഹു സത്യവിശ്വാസികളില്‍ നിന്ന് അവര്‍ക്ക് സ്വര്‍ഗമുണ്ടെന്നവ്യവസ്ഥയില്‍ അവരുടെ ദേഹവും ധനവും വിലയ്ക്കു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ വധിക്കുകയും വധിക്കപ്പെടുകയും ചെയ്യുന്നു. അവര്‍ക്ക് സ്വര്‍ഗമുണ്ടെന്നത് അല്ലാഹു തന്റെ മേല്‍ പാലിക്കല്‍ ബാധ്യതയായി നിശ്ചയിച്ച സത്യനിഷ്ഠമായ വാഗ്ദാനമാണ്. തൗറാത്തിലും ഇഞ്ചീലിലും ഖുര്‍ആനിലും അതുണ്ട്. അല്ലാഹുവെക്കാള്‍ കരാര്‍ പാലിക്കുന്നവനായി ആരുണ്ട്? അതിനാല്‍ നിങ്ങള്‍ നടത്തിയ കച്ചവട ഇടപാടില്‍ സന്തോഷിച്ചുകൊള്ളുക. അതിമഹത്തായ വിജയവും അതുതന്നെ.

തഫ്സീര്‍

اَلتَّاۤىِٕبُوْنَ الْعٰبِدُوْنَ الْحَامِدُوْنَ السَّاۤىِٕحُوْنَ الرَّاكِعُوْنَ السَّاجِدُوْنَ الْاٰمِرُوْنَ بِالْمَعْرُوْفِ وَالنَّاهُوْنَ عَنِ الْمُنْكَرِ وَالْحٰفِظُوْنَ لِحُدُوْدِ اللّٰهِ ۗوَبَشِّرِ الْمُؤْمِنِيْنَ   ( التوبة: ١١٢ )

al-tāibūna
ٱلتَّٰٓئِبُونَ
(പശ്ചാത്തപിച്ചു) മടങ്ങുന്നവര്‍
l-ʿābidūna
ٱلْعَٰبِدُونَ
ആരാധകന്മാര്‍
l-ḥāmidūna
ٱلْحَٰمِدُونَ
സ്‌തുതിക്കുന്ന (സ്‌തുതികീര്‍ത്തനം ചെയ്യുന്ന) വര്‍
l-sāiḥūna
ٱلسَّٰٓئِحُونَ
സഞ്ചരിക്കുന്നവര്‍, നോമ്പുനോല്‍ക്കുന്നവര്‍
l-rākiʿūna
ٱلرَّٰكِعُونَ
കുമ്പിടുന്ന (കുമ്പിട്ടു നമസ്‌കരിക്കുന്ന)വര്‍
l-sājidūna
ٱلسَّٰجِدُونَ
സുജൂദ്‌ (സാഷ്‌ടാംഗ നമസ്‌കാരം) ചെയ്യുന്നവര്‍
l-āmirūna
ٱلْءَامِرُونَ
കല്‍പി (ഉപദേശി) ക്കുന്നവര്‍
bil-maʿrūfi
بِٱلْمَعْرُوفِ
സദാചാരംകൊണ്ട്‌
wal-nāhūna
وَٱلنَّاهُونَ
വിരോധിക്കുന്നവരും
ʿani l-munkari
عَنِ ٱلْمُنكَرِ
ദുരാചാരത്തെപ്പറ്റി
wal-ḥāfiẓūna
وَٱلْحَٰفِظُونَ
കാക്കുന്ന (സൂക്ഷിക്കുന്ന) വരും
liḥudūdi
لِحُدُودِ
അതിര്‍ത്തി (പരിധി-അതിരു) കളെ
l-lahi
ٱللَّهِۗ
അല്ലാഹുവിന്‍റെ
wabashiri
وَبَشِّرِ
നീ സന്തോഷം (സന്തോഷവാര്‍ത്ത) അറിയിക്കുകയും ചെയ്യുക
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്ക്‌

പശ്ചാത്തപിച്ചു മടങ്ങുന്നവര്‍, അല്ലാഹുവെ കീഴ്‌വണങ്ങിക്കൊണ്ടിരിക്കുന്നവര്‍, അവനെ കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍, വ്രതമനുഷ്ഠിക്കുന്നവര്‍, നമിക്കുകയും സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്നവര്‍, നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നവര്‍, അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുന്നവര്‍, ഇവരൊക്കെയാണവര്‍. സത്യവിശ്വാസികളെ ശുഭവാര്‍ത്ത അറിയിക്കുക.

തഫ്സീര്‍

مَا كَانَ لِلنَّبِيِّ وَالَّذِيْنَ اٰمَنُوْٓا اَنْ يَّسْتَغْفِرُوْا لِلْمُشْرِكِيْنَ وَلَوْ كَانُوْٓا اُولِيْ قُرْبٰى مِنْۢ بَعْدِ مَا تَبَيَّنَ لَهُمْ اَنَّهُمْ اَصْحٰبُ الْجَحِيْمِ   ( التوبة: ١١٣ )

mā kāna
مَا كَانَ
ആയിക്കൂടാ, ആകാവതല്ല (പാടില്ല)
lilnnabiyyi
لِلنَّبِىِّ
നബിക്ക്‌, പ്രവാചകന്‌
wa-alladhīna āmanū
وَٱلَّذِينَ ءَامَنُوٓا۟
വിശ്വസിച്ചവര്‍ക്കും
an yastaghfirū
أَن يَسْتَغْفِرُوا۟
അവര്‍ പാപമോചനം തേടുവാന്‍ (തേടല്‍)
lil'mush'rikīna
لِلْمُشْرِكِينَ
മുശ്‌രിക്കുകള്‍ക്കുവേണ്ടി
walaw kānū
وَلَوْ كَانُوٓا۟
അവര്‍ ആയിരുന്നാലും ശരി
ulī qur'bā
أُو۟لِى قُرْبَىٰ
അടുത്ത (കുടുംബ) ബന്ധമുള്ളവര്‍
min baʿdi
مِنۢ بَعْدِ
ശേഷം
mā tabayyana
مَا تَبَيَّنَ
വ്യക്തമായിത്തീര്‍ന്നതിന്‌
lahum
لَهُمْ
അവര്‍ക്ക്‌
annahum
أَنَّهُمْ
അവരാണെന്ന്‌
aṣḥābu
أَصْحَٰبُ
ആള്‍ക്കാര്‍, ഉടയവര്‍
l-jaḥīmi
ٱلْجَحِيمِ
ജ്വലിക്കുന്ന അഗ്നിയുടെ

ബഹുദൈവവിശ്വാസികള്‍, കത്തിക്കാളുന്ന നരകത്തീയിന്റെ അവകാശികളാണെന്ന് വ്യക്തമായിക്കഴിഞ്ഞശേഷം അവരുടെ പാപമോചനത്തിന് പ്രാര്‍ഥിക്കാന്‍ പ്രവാചകന്നും സത്യവിശ്വാസികള്‍ക്കും അനുവാദമില്ല. അവര്‍ അടുത്ത ബന്ധുക്കളാണെങ്കില്‍ പോലും.

തഫ്സീര്‍

وَمَا كَانَ اسْتِغْفَارُ اِبْرٰهِيْمَ لِاَبِيْهِ اِلَّا عَنْ مَّوْعِدَةٍ وَّعَدَهَآ اِيَّاهُۚ فَلَمَّا تَبَيَّنَ لَهٗٓ اَنَّهٗ عَدُوٌّ لِّلّٰهِ تَبَرَّاَ مِنْهُۗ اِنَّ اِبْرٰهِيْمَ لَاَوَّاهٌ حَلِيْمٌ   ( التوبة: ١١٤ )

wamā kāna
وَمَا كَانَ
ആയിരുന്നില്ല, അല്ല
is'tigh'fāru
ٱسْتِغْفَارُ
പാപമോചനം തേടല്‍
ib'rāhīma
إِبْرَٰهِيمَ
ഇബ്‌റാഹീമിന്‍റെ
li-abīhi
لِأَبِيهِ
തന്‍റെ പിതാവിന്‌, ബാപ്പക്ക്‌
illā
إِلَّا
അല്ലാതെ, ഒഴികെ
ʿan mawʿidatin
عَن مَّوْعِدَةٍ
ഒരു വാഗ്‌ദത്തത്താല്‍
waʿadahā
وَعَدَهَآ
അദ്ദേഹമത്‌ വാഗ്‌ദത്തം ചെയ്‌തു
iyyāhu
إِيَّاهُ
അയാളോട്‌
falammā
فَلَمَّا
എന്നിട്ട്‌
tabayyana
تَبَيَّنَ
വ്യക്തമായിത്തീര്‍ന്നപ്പോള്‍
lahu
لَهُۥٓ
അദ്ദേഹത്തിന്‌
annahu ʿaduwwun
أَنَّهُۥ عَدُوٌّ
അയാള്‍ ഒരു ശത്രുവാണെന്ന്‌
lillahi
لِّلَّهِ
അല്ലാഹുവിന്‌ (അല്ലാഹുവിന്‍റെ)
tabarra-a
تَبَرَّأَ
അദ്ദേഹം വിട്ടുമാറി, ഒഴിഞ്ഞുനിന്നു
min'hu
مِنْهُۚ
അയാളില്‍ നിന്ന്‌, അതില്‍നിന്ന്‌
inna ib'rāhīma
إِنَّ إِبْرَٰهِيمَ
നിശ്ചയമായും ഇബ്‌റാഹീം
la-awwāhun
لَأَوَّٰهٌ
വളരെ വിനയം (ഭക്തിയും താഴ്‌മയും) ഉള്ളവന്‍ തന്നെയാണ്‌
ḥalīmun
حَلِيمٌ
സഹനശീലനാണ്‌

ഇബ്‌റാഹീം തന്റെ പിതാവിന്റെ പാപമോചനത്തിനായി പ്രാര്‍ഥിച്ചത് അദ്ദേഹം പിതാവിനോട് ചെയ്ത പ്രതിജ്ഞയുടെ പേരില്‍ മാത്രമായിരുന്നു. അയാള്‍ അല്ലാഹുവിന്റെ ശത്രുവാണെന്ന് വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ കയ്യൊഴിച്ചു. ഇബ്‌റാഹീം ഏറെ പശ്ചാത്താപമുള്ളവനും സഹനശാലിയുമാണ്.

തഫ്സീര്‍

وَمَا كَانَ اللّٰهُ لِيُضِلَّ قَوْمًاۢ بَعْدَ اِذْ هَدٰىهُمْ حَتّٰى يُبَيِّنَ لَهُمْ مَّا يَتَّقُوْنَۗ اِنَّ اللّٰهَ بِكُلِّ شَيْءٍ عَلِيْمٌ   ( التوبة: ١١٥ )

wamā kāna l-lahu
وَمَا كَانَ ٱللَّهُ
അല്ലാഹു ആകാവതല്ല, ആകുകയില്ല (പതിവില്ല)
liyuḍilla
لِيُضِلَّ
വഴി പിഴവിലാക്കുവാന്‍
qawman
قَوْمًۢا
ഒരു ജനതയെയും
baʿda
بَعْدَ
ശേഷം, പിന്നീട്‌
idh hadāhum
إِذْ هَدَىٰهُمْ
അവര്‍ക്കവന്‍ മാര്‍ഗദര്‍ശനം നല്‍കിയതിന്‌, വഴികാട്ടിയതിന്‍റെ
ḥattā yubayyina
حَتَّىٰ يُبَيِّنَ
വ്യക്തമാക്കി (വിവരിച്ചു) കൊടുക്കുന്നതുവരെ
lahum
لَهُم
അവര്‍ക്ക്‌
mā yattaqūna
مَّا يَتَّقُونَۚ
അവര്‍ സൂക്ഷിക്കേണ്ടത്‌
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
bikulli shayin
بِكُلِّ شَىْءٍ
എല്ലാ കാര്യത്തെ (വസ്‌തുവെ) ക്കുറിച്ചും
ʿalīmun
عَلِيمٌ
അറിയുന്നവനാണ്‌

ഒരു ജനതയെ നേര്‍വഴിയിലാക്കിയശേഷം അവര്‍ സൂക്ഷിക്കേണ്ടത് എന്തൊക്കെയാണെന്ന് വ്യക്തമാക്കിക്കൊടുക്കുന്നതുവരെ അല്ലാഹു അവരെ പിഴച്ചവരായി കണക്കാക്കുകയില്ല. അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും നന്നായറിയുന്നവനാണ്.

തഫ്സീര്‍

اِنَّ اللّٰهَ لَهٗ مُلْكُ السَّمٰوٰتِ وَالْاَرْضِۗ يُحْيٖ وَيُمِيْتُۗ وَمَا لَكُمْ مِّنْ دُوْنِ اللّٰهِ مِنْ وَّلِيٍّ وَّلَا نَصِيْرٍ   ( التوبة: ١١٦ )

inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lahu
لَهُۥ
അവനാണ്‌, അവന്‍റെതാണ്‌
mul'ku
مُلْكُ
രാജത്വം, രാജാധികാരം
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ
wal-arḍi
وَٱلْأَرْضِۖ
ഭൂമിയുടെയും
yuḥ'yī
يُحْىِۦ
അവന്‍ ജീവിപ്പിക്കുന്നു
wayumītu
وَيُمِيتُۚ
അവന്‍ മരിപ്പിക്കുകയും ചെയ്യുന്നു
wamā lakum
وَمَا لَكُم
നിങ്ങള്‍ക്കില്ലതാനും
min dūni
مِّن دُونِ
കൂടാതെ, പുറമെ
l-lahi
ٱللَّهِ
അല്ലാഹുവിനെ (ന്ന്‌)
min waliyyin
مِن وَلِىٍّ
ഒരു ബന്ധുവും, കാര്യകര്‍ത്താവും, രക്ഷാധികാരിയും
walā naṣīrin
وَلَا نَصِيرٍ
സഹായകനുമില്ല

സംശയമില്ല; ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിന് മാത്രമാണ്. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവല്ലാതെ നിങ്ങള്‍ക്ക് ഒരു രക്ഷകനും സഹായിയുമില്ല.

തഫ്സീര്‍

لَقَدْ تَّابَ اللّٰهُ عَلَى النَّبِيِّ وَالْمُهٰجِرِيْنَ وَالْاَنْصَارِ الَّذِيْنَ اتَّبَعُوْهُ فِيْ سَاعَةِ الْعُسْرَةِ مِنْۢ بَعْدِ مَا كَادَ يَزِيْغُ قُلُوْبُ فَرِيْقٍ مِّنْهُمْ ثُمَّ تَابَ عَلَيْهِمْۗ اِنَّهٗ بِهِمْ رَءُوْفٌ رَّحِيْمٌ ۙ  ( التوبة: ١١٧ )

laqad
لَّقَد
തീര്‍ച്ചയായും ഉണ്ട്‌
tāba
تَّابَ
മടങ്ങി (യിട്ടുണ്ട്‌)
l-lahu
ٱللَّهُ
അല്ലാഹു
ʿalā l-nabiyi
عَلَى ٱلنَّبِىِّ
നബിയുടെമേല്‍
wal-muhājirīna
وَٱلْمُهَٰجِرِينَ
മുഹാജിറുകളുടെയും
wal-anṣāri
وَٱلْأَنصَارِ
അന്‍സ്വാരികളുടെയും
alladhīna ittabaʿūhu
ٱلَّذِينَ ٱتَّبَعُوهُ
അദ്ദേഹത്തെ പിന്‍തുടര്‍ന്ന
fī sāʿati
فِى سَاعَةِ
ഘട്ടത്തില്‍, സമയത്തില്‍
l-ʿus'rati
ٱلْعُسْرَةِ
ഞെരുക്കത്തിന്‍റെ
min baʿdi
مِنۢ بَعْدِ
ശേഷമായി
mā kāda
مَا كَادَ
അടുത്തായ (ആകാറായ) തിന്‍റെ
yazīghu
يَزِيغُ
തെറ്റുവാന്‍
qulūbu
قُلُوبُ
ഹൃദയങ്ങള്‍
farīqin
فَرِيقٍ
ഒരു കൂട്ടരുടെ, സംഘത്തിന്‍റെ
min'hum
مِّنْهُمْ
അവരില്‍നിന്ന്‌
thumma tāba
ثُمَّ تَابَ
പിന്നെ അവന്‍ മടങ്ങി
ʿalayhim
عَلَيْهِمْۚ
അവരുടെമേല്‍
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
bihim
بِهِمْ
അവരെപ്പറ്റി
raūfun
رَءُوفٌ
വളരെ (കൃപാലു) ആകുന്നു
raḥīmun
رَّحِيمٌ
കരുണാനിധിയാണ്‌

പ്രവാചകന്നും പ്രയാസഘട്ടത്തില്‍ അദ്ദേഹത്തെ പിന്‍പറ്റിയ മുഹാജിറുകള്‍ക്കും അന്‍സാറുകള്‍ക്കും അല്ലാഹു മാപ്പേകിയിരിക്കുന്നു. അവരിലൊരു വിഭാഗത്തിന്റെ മനസ്സ് ഇത്തിരി പതറിപ്പോയിരുന്നുവെങ്കിലും! പിന്നീട് അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അല്ലാഹു അവരോട് ഏറെ കൃപയുള്ളവനും പരമദയാലുവുമാണ്.

തഫ്സീര്‍

وَّعَلَى الثَّلٰثَةِ الَّذِيْنَ خُلِّفُوْاۗ حَتّٰٓى اِذَا ضَاقَتْ عَلَيْهِمُ الْاَرْضُ بِمَا رَحُبَتْ وَضَاقَتْ عَلَيْهِمْ اَنْفُسُهُمْ وَظَنُّوْٓا اَنْ لَّا مَلْجَاَ مِنَ اللّٰهِ اِلَّآ اِلَيْهِۗ ثُمَّ تَابَ عَلَيْهِمْ لِيَتُوْبُوْاۗ اِنَّ اللّٰهَ هُوَ التَّوَّابُ الرَّحِيْمُ ࣖ   ( التوبة: ١١٨ )

waʿalā l-thalāthati
وَعَلَى ٱلثَّلَٰثَةِ
മൂന്നാളുടെ പേരിലും
alladhīna khullifū
ٱلَّذِينَ خُلِّفُوا۟
പിന്നിലാക്കപ്പെട്ട
ḥattā idhā ḍāqat
حَتَّىٰٓ إِذَا ضَاقَتْ
അങ്ങനെ ഇടുങ്ങിപ്പോകുന്നതുവരെ, കുടുസ്സാകുവോളം
ʿalayhimu
عَلَيْهِمُ
അവരുടെമേല്‍, അവര്‍ക്ക്‌
l-arḍu
ٱلْأَرْضُ
ഭൂമി
bimā raḥubat
بِمَا رَحُبَتْ
അത്‌ വിശാലമായതോടെ
waḍāqat
وَضَاقَتْ
ഇടുങ്ങുകയും, കുടുസ്സാകുകയും
ʿalayhim
عَلَيْهِمْ
അവര്‍ക്ക്‌, അവരുടെമേല്‍
anfusuhum
أَنفُسُهُمْ
അവരുടെ സ്വന്തങ്ങള്‍ (മനസ്സുകള്‍)
waẓannū
وَظَنُّوٓا۟
അവര്‍ കരുതുക (ഭാവിക്കുക- വിചാരിക്കുക) യും
an lā
أَن لَّا
ഇല്ലെന്ന്‌
malja-a
مَلْجَأَ
അഭയസ്ഥാനം, രക്ഷാസ്ഥാനം
mina l-lahi
مِنَ ٱللَّهِ
അല്ലാഹുവില്‍ നിന്ന്‌, അല്ലാഹുവിനെ സംബന്ധിച്ച്‌
illā ilayhi
إِلَّآ إِلَيْهِ
അവനിലേക്കല്ലാതെ
thumma tāba
ثُمَّ تَابَ
പിന്നെ അവന്‍ മടങ്ങി
ʿalayhim
عَلَيْهِمْ
അവര്‍ക്ക്‌, അവരുടെ മേല്‍
liyatūbū
لِيَتُوبُوٓا۟ۚ
അവര്‍ മടങ്ങു (പശ്ചാത്തപിക്കു) വാന്‍ വേണ്ടി
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
huwa l-tawābu
هُوَ ٱلتَّوَّابُ
അവന്‍ തന്നെ വളരെ മടക്കമുള്ള (കനിയുന്ന) വന്‍
l-raḥīmu
ٱلرَّحِيمُ
കരുണാനിധിയായ

തീരുമാനം മാറ്റിവെക്കപ്പെട്ട ആ മൂന്നാളുകള്‍ക്കും അവന്‍ മാപ്പേകിയിരിക്കുന്നു. ഭൂമി ഏറെ വിശാലമായിരുന്നിട്ടുകൂടി അതവര്‍ക്ക് ഇടുങ്ങിയതായിത്തീര്‍ന്നു. തങ്ങളുടെ മനസ്സുകള്‍തന്നെ അവര്‍ക്ക് കദനഭാരത്താല്‍ ദുര്‍വഹമായിമാറി. അല്ലാഹുവിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ അവനില്‍ത്തന്നെ അഭയം തേടലല്ലാതെ മാര്‍ഗമില്ലെന്ന് അവര്‍ക്ക് ബോധ്യമായി. അപ്പോള്‍ അല്ലാഹു അവരോട് കരുണ കാണിച്ചു. അവര്‍ പശ്ചാത്തപിച്ചു മടങ്ങാന്‍. സംശയമില്ല; അല്ലാഹു പശ്ചാത്താപം ധാരാളമായി സ്വീകരിക്കുന്നവനാണ്. പരമദയാലുവും.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوا اتَّقُوا اللّٰهَ وَكُوْنُوْا مَعَ الصّٰدِقِيْنَ   ( التوبة: ١١٩ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരേ
ittaqū l-laha
ٱتَّقُوا۟ ٱللَّهَ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍
wakūnū
وَكُونُوا۟
നിങ്ങള്‍ ആയിരിക്കുകയും ചെയ്യുവിന്‍
maʿa l-ṣādiqīna
مَعَ ٱلصَّٰدِقِينَ
സത്യം പറയുന്നവരുടെ കൂടെ, സത്യവാന്മാരോടൊപ്പം

വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. സത്യവാന്മാരോട് സഹവസിക്കുക.

തഫ്സീര്‍

مَا كَانَ لِاَهْلِ الْمَدِيْنَةِ وَمَنْ حَوْلَهُمْ مِّنَ الْاَعْرَابِ اَنْ يَّتَخَلَّفُوْا عَنْ رَّسُوْلِ اللّٰهِ وَلَا يَرْغَبُوْا بِاَنْفُسِهِمْ عَنْ نَّفْسِهٖۗ ذٰلِكَ بِاَنَّهُمْ لَا يُصِيْبُهُمْ ظَمَاٌ وَّلَا نَصَبٌ وَّلَا مَخْمَصَةٌ فِيْ سَبِيْلِ اللّٰهِ وَلَا يَطَـُٔوْنَ مَوْطِئًا يَّغِيْظُ الْكُفَّارَ وَلَا يَنَالُوْنَ مِنْ عَدُوٍّ نَّيْلًا اِلَّا كُتِبَ لَهُمْ بِهٖ عَمَلٌ صَالِحٌۗ اِنَّ اللّٰهَ لَا يُضِيْعُ اَجْرَ الْمُحْسِنِيْنَ   ( التوبة: ١٢٠ )

mā kāna
مَا كَانَ
ആകുകയില്ല (പാടില്ല), ആകാവതല്ല
li-ahli l-madīnati
لِأَهْلِ ٱلْمَدِينَةِ
മദീനക്കാര്‍ക്ക്‌
waman ḥawlahum
وَمَنْ حَوْلَهُم
അവരുടെ ചുറ്റുപാടിലുള്ളവര്‍ക്കും
mina l-aʿrābi
مِّنَ ٱلْأَعْرَابِ
അഅ്‌റാബികളില്‍ നിന്ന്‌
an yatakhallafū
أَن يَتَخَلَّفُوا۟
അവര്‍ പിന്തിനില്‍ക്കല്‍, പിന്തുവാന്‍
ʿan rasūli
عَن رَّسُولِ
റസൂലിനെവിട്ട്‌
l-lahi
ٱللَّهِ
അല്ലാഹുവിന്‍റെ
walā yarghabū
وَلَا يَرْغَبُوا۟
അവര്‍ ആഗ്രഹിക്കലും (താല്‍പര്യം കാണിക്കുവാനും) പാടില്ല
bi-anfusihim
بِأَنفُسِهِمْ
തങ്ങളുടെ സ്വന്തങ്ങളെപ്പറ്റി
ʿan nafsihi
عَن نَّفْسِهِۦۚ
അദ്ദേഹത്തിന്‍റെ സ്വന്തത്തെവിട്ട്‌
dhālika
ذَٰلِكَ
അത്‌ (കാരണം)
bi-annahum
بِأَنَّهُمْ
അവര്‍ (ആകുന്നു) എന്നതുകൊണ്ടാണ്‌
lā yuṣībuhum
لَا يُصِيبُهُمْ
അവര്‍ക്ക്‌ ബാധിക്കുക (എത്തുക)യില്ല
ẓama-on
ظَمَأٌ
ഒരു ദാഹം, വല്ല ദാഹവും
walā naṣabun
وَلَا نَصَبٌ
ഒരു ക്ഷീണവുമില്ല. ബുദ്ധിമുട്ടുമില്ല
walā makhmaṣatun
وَلَا مَخْمَصَةٌ
ഒരു പട്ടിണിയുമില്ല
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍
walā yaṭaūna
وَلَا يَطَـُٔونَ
അവര്‍ ചവിട്ടുകയുമില്ല
mawṭi-an
مَوْطِئًا
ഒരു ചവിട്ടുന്ന സ്ഥാനത്തും
yaghīẓu
يَغِيظُ
കോപിപ്പിക്കുന്ന, ക്ലേശമുണ്ടാക്കുന്ന
l-kufāra
ٱلْكُفَّارَ
അവിശ്വാസികളെ, കാഫിറുകള്‍ക്ക്‌
walā yanālūna
وَلَا يَنَالُونَ
അവര്‍ എത്തിക്കുക (ബാധിപ്പിക്കുക)യുമില്ല
min ʿaduwwin
مِنْ عَدُوٍّ
വല്ല ശത്രുവിനും
naylan
نَّيْلًا
വല്ല എത്തലും (കിട്ടലും) ഒരു ബാധയും
illā kutiba
إِلَّا كُتِبَ
രേഖപ്പെടുത്തപ്പെടാതെ, എഴുതപ്പെട്ടിട്ടില്ലാതെ
lahum
لَهُم
അവര്‍ക്ക്‌
bihi
بِهِۦ
അതുമൂലം, അതുകൊണ്ട്‌
ʿamalun
عَمَلٌ
ഒരു കര്‍മം
ṣāliḥun
صَٰلِحٌۚ
നല്ലതായ
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lā yuḍīʿu
لَا يُضِيعُ
അവന്‍ പാഴാക്കുക (വിഫലമാക്കുക)യില്ല.
ajra
أَجْرَ
പ്രതിഫലം, കൂലി
l-muḥ'sinīna
ٱلْمُحْسِنِينَ
സുകൃതം ചെയ്യുന്നവരുടെ

മദീനക്കാര്‍ക്കും അവരുടെ പരിസരത്തുള്ള പ്രാകൃത അറബികള്‍ക്കും അല്ലാഹുവിന്റെ ദൂതനെ വിട്ട് വീട്ടിലിരിക്കാനോ അദ്ദേഹത്തിന്റെ ജീവന്റെ കാര്യം അവഗണിച്ച് തങ്ങളുടെ സ്വന്തം കാര്യം നോക്കാനോ അനുവാദമില്ല. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവരെ ബാധിക്കുന്ന വിശപ്പ്, ദാഹം, ക്ഷീണം, സത്യനിഷേധികളെ പ്രകോപിപ്പിക്കുന്ന ഇടങ്ങളിലൊക്കെയുള്ള അവരുടെ സാന്നിധ്യം; എതിരാളിക്ക് ഏല്‍പിക്കുന്ന നാശം, ഇതൊക്കെയും അവരുടെ പേരില്‍ സല്‍ക്കര്‍മമായി രേഖപ്പെടുത്താതിരിക്കുകയില്ല എന്നതിനാലാണത്. സല്‍ക്കര്‍മികളുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തുകയില്ല; തീര്‍ച്ച.

തഫ്സീര്‍