Skip to main content

يٰقَوْمِ لَآ اَسْـَٔلُكُمْ عَلَيْهِ اَجْرًا ۗاِنْ اَجْرِيَ اِلَّا عَلَى الَّذِيْ فَطَرَنِيْ ۗ اَفَلَا تَعْقِلُوْنَ   ( هود: ٥١ )

yāqawmi
يَٰقَوْمِ
എന്‍റെ ജനങ്ങളേ
lā asalukum
لَآ أَسْـَٔلُكُمْ
നിങ്ങളോടു ഞാന്‍ ചോദിക്കുന്നില്ല
ʿalayhi
عَلَيْهِ
ഇതിന്‍റെ (അതിന്‍റെ) പേരില്‍
ajran
أَجْرًاۖ
ഒരു പ്രതിഫലം
in ajriya
إِنْ أَجْرِىَ
എന്‍റെ പ്രതിഫലം ഇല്ല (അല്ല)
illā ʿalā
إِلَّا عَلَى
മേലല്ലാതെ
alladhī faṭaranī
ٱلَّذِى فَطَرَنِىٓۚ
എന്നെ സൃഷ്ടിച്ചുണ്ടാക്കിയവന്‍റെ
afalā taʿqilūna
أَفَلَا تَعْقِلُونَ
അപ്പോള്‍ നിങ്ങള്‍ ബുദ്ധി കൊടുക്കുന്നില്ലേ, ഗ്രഹിക്കുന്നില്ലേ.

''എന്റെ ജനമേ, ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം എന്നെ പടച്ചവന്റെതുമാത്രമാണ്. നിങ്ങള്‍ ആലോചിക്കുന്നില്ലേ?

തഫ്സീര്‍

وَيٰقَوْمِ اسْتَغْفِرُوْا رَبَّكُمْ ثُمَّ تُوْبُوْٓا اِلَيْهِ يُرْسِلِ السَّمَاۤءَ عَلَيْكُمْ مِّدْرَارًا وَّيَزِدْكُمْ قُوَّةً اِلٰى قُوَّتِكُمْ وَلَا تَتَوَلَّوْا مُجْرِمِيْنَ  ( هود: ٥٢ )

wayāqawmi
وَيَٰقَوْمِ
(വീണ്ടും) എന്‍റെ ജനങ്ങളേ
is'taghfirū
ٱسْتَغْفِرُوا۟
നിങ്ങള്‍ പാപമോചനം തേടുവിന്‍
rabbakum
رَبَّكُمْ
നിങ്ങളുടെ റബ്ബിനോടു
thumma
ثُمَّ
പിന്നെ, പുറമെ
tūbū ilayhi
تُوبُوٓا۟ إِلَيْهِ
അവനിലേക്കു പശ്ചാത്തപിക്കുവിന്‍
yur'sili
يُرْسِلِ
അവന്‍ അയച്ചു തരും
l-samāa
ٱلسَّمَآءَ
ആകാശം (മഴ)
ʿalaykum
عَلَيْكُم
നിങ്ങളില്‍, നിങ്ങള്‍ക്കു
mid'rāran
مِّدْرَارًا
സമൃദ്ധമായി, തുടര്‍ന്നൊഴുകി ക്കൊണ്ടു
wayazid'kum
وَيَزِدْكُمْ
നിങ്ങള്‍ക്കവന്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും
quwwatan
قُوَّةً
ശക്തി, ഊക്കു
ilā quwwatikum
إِلَىٰ قُوَّتِكُمْ
നിങ്ങളുടെ ശക്തിയിലേക്ക്‌ (ശക്തിയില്‍ കൂടി)
walā tatawallaw
وَلَا تَتَوَلَّوْا۟
നിങ്ങള്‍ തിരിഞ്ഞുകളയുകയും അരുതു
muj'rimīna
مُجْرِمِينَ
കുറ്റവാളികളായിക്കൊണ്ടു.

''എന്റെ ജനമേ, നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിരക്കുക. പിന്നെ അവങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. എങ്കിലവന്‍ നിങ്ങള്‍ക്ക് മാനത്തുനിന്ന് വേണ്ടുവോളം മഴ വീഴ്ത്തിത്തരും. നിങ്ങള്‍ക്ക് ഇപ്പോഴുള്ള ശക്തി വളരെയേറെ വര്‍ധിപ്പിച്ചുതരും. അതിനാല്‍ പാപികളായി പിന്തിരിഞ്ഞുപോവരുത്.''

തഫ്സീര്‍

قَالُوْا يٰهُوْدُ مَاجِئْتَنَا بِبَيِّنَةٍ وَّمَا نَحْنُ بِتَارِكِيْٓ اٰلِهَتِنَا عَنْ قَوْلِكَ وَمَا نَحْنُ لَكَ بِمُؤْمِنِيْنَ  ( هود: ٥٣ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
yāhūdu
يَٰهُودُ
ഹൂദേ
mā ji'tanā
مَا جِئْتَنَا
നീ ഞങ്ങള്‍ക്കു വന്നിട്ടില്ല (ഒരു വ്യക്തമായ)
bibayyinatin
بِبَيِّنَةٍ
തെളിവുമായി, തെളിവും കൊണ്ടു
wamā naḥnu
وَمَا نَحْنُ
ഞങ്ങളല്ലതാനും
bitārikī
بِتَارِكِىٓ
ഉപേക്ഷിക്കുന്നവര്‍
ālihatinā
ءَالِهَتِنَا
ഞങ്ങ ളുടെ ആരാധ്യന്‍മാരെ (ദൈവങ്ങളെ)
ʿan qawlika
عَن قَوْلِكَ
നിന്‍റെ വാക്കിനാല്‍,
wamā naḥnu
وَمَا نَحْنُ
ഞങ്ങളല്ലതാനും
laka
لَكَ
നിന്നെ
bimu'minīna
بِمُؤْمِنِينَ
വിശ്വസിക്കുന്നവര്‍.

അവര്‍ പറഞ്ഞു: ''ഹൂദേ, നീ ഞങ്ങള്‍ക്ക് വ്യക്തമായൊരു തെളിവും കൊണ്ടുവന്നിട്ടില്ല. നിന്റെ വാക്കുകേട്ട് മാത്രം ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ വെടിയുകയുമില്ല. ഞങ്ങള്‍ നിന്നിലൊട്ടും വിശ്വസിക്കുന്നുമില്ല.

തഫ്സീര്‍

اِنْ نَّقُوْلُ اِلَّا اعْتَرٰىكَ بَعْضُ اٰلِهَتِنَا بِسُوْۤءٍ ۗقَالَ اِنِّيْٓ اُشْهِدُ اللّٰهَ وَاشْهَدُوْٓا اَنِّيْ بَرِيْۤءٌ مِّمَّا تُشْرِكُوْنَ  ( هود: ٥٤ )

in naqūlu
إِن نَّقُولُ
ഞങ്ങള്‍ പറയുന്നില്ല
illā iʿ'tarāka
إِلَّا ٱعْتَرَىٰكَ
നിനക്കു ബാധിപ്പിച്ചിരിക്കുന്നു എന്നതല്ലാതെ
baʿḍu
بَعْضُ
ചിലതു
ālihatinā
ءَالِهَتِنَا
ഞങ്ങളുടെ ആരാധ്യരില്‍ (ദൈവങ്ങളില്‍)
bisūin
بِسُوٓءٍۗ
വല്ല തിന്മയെയും
qāla
قَالَ
അദ്ദേഹം പറ ഞ്ഞു
innī ush'hidu
إِنِّىٓ أُشْهِدُ
നിശ്ചയമായും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു
l-laha
ٱللَّهَ
അല്ലാഹുവിനെ
wa-ish'hadū
وَٱشْهَدُوٓا۟
നിങ്ങളും സാക്ഷ്യം വഹിക്കുവിന്‍
annī
أَنِّى
ഞാന്‍ (ആകുന്നു) എന്നു
barīon
بَرِىٓءٌ
ഒഴിവായവന്‍, നിരപരാധി, ബാധ്യതയി ല്ലാത്തവന്‍
mimmā tush'rikūna
مِّمَّا تُشْرِكُونَ
നിങ്ങള്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു.

''ഞങ്ങള്‍ക്കു പറയാനുള്ളതിതാണ്: നിനക്കു ഞങ്ങളുടെ ദൈവങ്ങളിലാരുടെയോ ദോഷബാധയേറ്റിരിക്കുന്നു.'' ഹൂദ് പറഞ്ഞു: ''ഞാന്‍ അല്ലാഹുവെ സാക്ഷിയാക്കുന്നു. നിങ്ങളും സാക്ഷ്യം വഹിക്കുക. നിങ്ങളവനില്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നൊക്കെ ഞാന്‍ മുക്തനാകുന്നു.

തഫ്സീര്‍

مِنْ دُوْنِهٖ فَكِيْدُوْنِيْ جَمِيْعًا ثُمَّ لَا تُنْظِرُوْنِ  ( هود: ٥٥ )

min dūnihi
مِن دُونِهِۦۖ
അവനു പുറമെ
fakīdūnī
فَكِيدُونِى
അതിനാല്‍ നിങ്ങളെന്നോടു തന്ത്രം പ്രയോഗിക്കുക
jamīʿan
جَمِيعًا
എല്ലാ വരും
thumma
ثُمَّ
പിന്നീടു
lā tunẓirūni
لَا تُنظِرُونِ
എനിക്കു നിങ്ങള്‍ താമസം നല്‍കേണ്ട.

തഫ്സീര്‍

اِنِّيْ تَوَكَّلْتُ عَلَى اللّٰهِ رَبِّيْ وَرَبِّكُمْ ۗمَا مِنْ دَاۤبَّةٍ اِلَّا هُوَ اٰخِذٌۢ بِنَاصِيَتِهَا ۗاِنَّ رَبِّيْ عَلٰى صِرَاطٍ مُّسْتَقِيْمٍ  ( هود: ٥٦ )

innī tawakkaltu
إِنِّى تَوَكَّلْتُ
നിശ്ചയമായും ഞാന്‍ ഭരമേല്‍പിച്ചു
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്‍റെമേല്‍
rabbī
رَبِّى
എന്‍റെ റബ്ബായ
warabbikum
وَرَبِّكُمۚ
നിങ്ങളുടെ റബ്ബുമായ
mā min dābbatin
مَّا مِن دَآبَّةٍ
ഒരു ജന്തുവും (ജീവിയും - ചലിക്കുന്നതും) ഇല്ല
illā huwa
إِلَّا هُوَ
അവനാ യിട്ടല്ലാതെ
ākhidhun
ءَاخِذٌۢ
പിടിക്കുന്നവന്‍
bināṣiyatihā
بِنَاصِيَتِهَآۚ
അതിന്‍റെ നെറുകയെ, മൂര്‍ദ്ധാവിനെ, കുടുമയെ
inna rabbī
إِنَّ رَبِّى
നിശ് ചയമായും എന്‍റെ റബ്ബു
ʿalā ṣirāṭin
عَلَىٰ صِرَٰطٍ
പാതയിലാണു
mus'taqīmin
مُّسْتَقِيمٍ
നേരെയുള്ള, ചൊവ്വായ.

''ഞാനിതാ അല്ലാഹുവില്‍ ഭരമേല്‍പിച്ചിരിക്കുന്നു. എന്റെയും നിങ്ങളുടെയും നാഥനാണവന്‍. ഒരു ജന്തുവുമില്ല; അതിന്റെ മൂര്‍ധാവ് അവന്റെ പിടിയിലായിക്കൊണ്ടല്ലാതെ. എന്റെ നാഥന്‍ നേര്‍വഴിയിലാകുന്നു; തീര്‍ച്ച.

തഫ്സീര്‍

فَاِنْ تَوَلَّوْا فَقَدْ اَبْلَغْتُكُمْ مَّآ اُرْسِلْتُ بِهٖٓ اِلَيْكُمْ ۗوَيَسْتَخْلِفُ رَبِّيْ قَوْمًا غَيْرَكُمْۗ وَلَا تَضُرُّوْنَهٗ شَيْـًٔا ۗاِنَّ رَبِّيْ عَلٰى كُلِّ شَيْءٍ حَفِيْظٌ  ( هود: ٥٧ )

fa-in tawallaw
فَإِن تَوَلَّوْا۟
എനി നിങ്ങള്‍ തിരിഞ്ഞുകളയുന്നപക്ഷം
faqad ablaghtukum
فَقَدْ أَبْلَغْتُكُم
എന്നാല്‍ നിങ്ങള്‍ക്കു ഞാന്‍ എത്തിച്ചു കഴിഞ്ഞു (എത്തിച്ചിട്ടുണ്ടു)
مَّآ
യാതൊന്നു, എന്തോ
ur'sil'tu
أُرْسِلْتُ
ഞാന്‍ അയക്കപ്പെട്ടിരിക്കുന്നു
bihi
بِهِۦٓ
അതുമായി, അതുകൊണ്ടു
ilaykum
إِلَيْكُمْۚ
നിങ്ങളിലേക്കു
wayastakhlifu
وَيَسْتَخْلِفُ
പിന്നാലെ കൊണ്ടു വരുക (പകരം കൊണ്ടുവരുക- പിന്നില്‍ വരുത്തുക)യും ചെയ്യും
rabbī
رَبِّى
എന്‍റെ റബ്ബു
qawman
قَوْمًا
ഒരു ജനതയെ, വല്ല ജനതയെ യും
ghayrakum
غَيْرَكُمْ
നിങ്ങളല്ലാത്ത
walā taḍurrūnahu
وَلَا تَضُرُّونَهُۥ
അവന്നു നിങ്ങള്‍ ഉപദ്രവം ചെയ്കയുമില്ല
shayan
شَيْـًٔاۚ
യാതൊന്നും, ഒരു വസ്തുവും
inna rabbī
إِنَّ رَبِّى
നിശ്ചയമായും എന്‍റെ റബ്ബു
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ വസ്തുവിന്‍റെമേലും
ḥafīẓun
حَفِيظٌ
കാത്തുപോ രുന്ന (മേല്‍നോട്ടം നടത്തുന്ന)വനാണു.

''ഏതൊരു സന്ദേശവുമായാണോ ഞാന്‍ നിങ്ങളിലേക്ക് നിയോഗിതനായത് അതു ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതന്നിരിക്കുന്നു. ഇനി നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ അറിയുക: നിങ്ങള്‍ക്കു പകരം മറ്റൊരു ജനതയെ എന്റെ നാഥന്‍ കൊണ്ടുവരിക തന്നെ ചെയ്യും. അവനൊരു ദ്രോഹവും വരുത്താന്‍ നിങ്ങള്‍ക്കാവില്ല. എന്റെ നാഥന്‍ എല്ലാ കാര്യത്തിനും മേല്‍നോട്ടം വഹിക്കുന്നവനാണ്.''

തഫ്സീര്‍

وَلَمَّا جَاۤءَ اَمْرُنَا نَجَّيْنَا هُوْدًا وَّالَّذِيْنَ اٰمَنُوْا مَعَهٗ بِرَحْمَةٍ مِّنَّاۚ وَنَجَّيْنٰهُمْ مِّنْ عَذَابٍ غَلِيْظٍ  ( هود: ٥٨ )

walammā jāa
وَلَمَّا جَآءَ
വന്നപ്പോള്‍, വന്നപ്പോഴാകട്ടെ
amrunā
أَمْرُنَا
നമ്മുടെ കല്‍പന, കാര്യം
najjaynā
نَجَّيْنَا
നാം രക്ഷപ്പെടുത്തി
hūdan
هُودًا
ഹൂദിനെ
wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരെയും
maʿahu
مَعَهُۥ
അദ്ദേഹത്തോടുകൂടി
biraḥmatin
بِرَحْمَةٍ
കാരുണ്യം കൊണ്ടു
minnā
مِّنَّا
നമ്മില്‍നിന്നുള്ള, നമ്മുടെ വക
wanajjaynāhum
وَنَجَّيْنَٰهُم
അവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു
min ʿadhābin
مِّنْ عَذَابٍ
ഒരു ശിക്ഷയില്‍ നിന്നു
ghalīẓin
غَلِيظٍ
കടുത്തതായ, കഠിനമായ, കനത്ത.

നമ്മുടെ വിധിവന്നപ്പോള്‍ ഹൂദിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ അനുഗ്രഹത്താല്‍ നാം രക്ഷപ്പെടുത്തി. കൊടിയ ശിക്ഷയില്‍നിന്ന് നാമവരെ മോചിപ്പിച്ചു.

തഫ്സീര്‍

وَتِلْكَ عَادٌ ۖجَحَدُوْا بِاٰيٰتِ رَبِّهِمْ وَعَصَوْا رُسُلَهٗ وَاتَّبَعُوْٓا اَمْرَ كُلِّ جَبَّارٍ عَنِيْدٍ  ( هود: ٥٩ )

watil'ka
وَتِلْكَ
അതു, അതാ
ʿādun
عَادٌۖ
ആദു
jaḥadū
جَحَدُوا۟
അവര്‍ നിഷേധിച്ചു
biāyāti
بِـَٔايَٰتِ
ദൃഷ്ടാന്തങ്ങളെ
rabbihim
رَبِّهِمْ
തങ്ങളുടെ റബ്ബിന്‍റെ
waʿaṣaw
وَعَصَوْا۟
അവര്‍ അനുസരണക്കേടും കാണിച്ചു
rusulahu
رُسُلَهُۥ
അവന്‍റെ റസൂലുകളോടു
wa-ittabaʿū
وَٱتَّبَعُوٓا۟
അവര്‍ പിന്‍പറ്റുകയും ചെയ്തു
amra
أَمْرَ
കല്‍പനയെ
kulli
كُلِّ
എല്ലാ
jabbārin
جَبَّارٍ
സ്വേച്ഛാധികാരിയുടെയും
ʿanīdin
عَنِيدٍ
ദുര്‍വ്വാശിക്കാരായ.

അതാണ് ആദ് ജനത. തങ്ങളുടെ നാഥന്റെ പ്രമാണങ്ങളെ അവര്‍ നിഷേധിച്ചു. അവന്റെ ദൂതന്മാരെ ധിക്കരിച്ചു. ധിക്കാരികളായ എല്ലാ സ്വേച്ഛാധിപതികളുടെയും കല്‍പന പിന്‍പറ്റുകയും ചെയ്തു.

തഫ്സീര്‍

وَاُتْبِعُوْا فِيْ هٰذِهِ الدُّنْيَا لَعْنَةً وَّيَوْمَ الْقِيٰمَةِ ۗ اَلَآ اِنَّ عَادًا كَفَرُوْا رَبَّهُمْ ۗ اَلَا بُعْدًا لِّعَادٍ قَوْمِ هُوْدٍ ࣖ   ( هود: ٦٠ )

wa-ut'biʿū
وَأُتْبِعُوا۟
അവര്‍ അനുഗമിക്കപ്പെട്ടു (അവരുടെ പിന്നാലെ തുടര്‍ന്നു)
fī hādhihi l-dun'yā
فِى هَٰذِهِ ٱلدُّنْيَا
ഈ ഇഹലോക ത്തില്‍
laʿnatan
لَعْنَةً
ശാപം, ഒരു (വമ്പിച്ച) ശാപം
wayawma l-qiyāmati
وَيَوْمَ ٱلْقِيَٰمَةِۗ
ഖിയാമത്തു നാളിലും
alā
أَلَآ
അല്ലാ, അറിയുക
inna ʿādan
إِنَّ عَادًا
നിശ്ചയമായും ആദു
kafarū
كَفَرُوا۟
അവര്‍ നന്ദികേടു ചെയ്തു
rabbahum
رَبَّهُمْۗ
അവരുടെ റബ്ബിനോടു
alā
أَلَا
അല്ലാ, അറിയുക
buʿ'dan
بُعْدًا
വിദൂരത
liʿādin
لِّعَادٍ
ആദിനു
qawmi hūdin
قَوْمِ هُودٍ
ഹൂദിന്‍റെ ജനതയായ.

എന്നാല്‍ ഐഹികജീവിതത്തിലും ഉയിര്‍ത്തെഴുന്നേല്‍പുനാളിലും ശാപം അവരെ പിന്തുടരും. അറിയുക: ആദ് ജനത തങ്ങളുടെ നാഥനെ തള്ളിപ്പറഞ്ഞു. അതിനാല്‍, ഹൂദിന്റെ ജനതയായ ആദിന് നാശം!

തഫ്സീര്‍