Skip to main content

وَامْرَاَتُهٗ قَاۤىِٕمَةٌ فَضَحِكَتْ فَبَشَّرْنٰهَا بِاِسْحٰقَۙ وَمِنْ وَّرَاۤءِ اِسْحٰقَ يَعْقُوْبَ  ( هود: ٧١ )

wa-im'ra-atuhu
وَٱمْرَأَتُهُۥ
അദ്ദേഹത്തിന്‍റെ സ്ത്രീ (ഭാര്യ)
qāimatun
قَآئِمَةٌ
നില്‍ക്കുന്നവളായിരുന്നു (നില്‍ക്കുകയായിരുന്നു)
faḍaḥikat
فَضَحِكَتْ
അപ്പോള്‍ (എന്നിട്ടു) അവള്‍ ചിരിച്ചു
fabasharnāhā
فَبَشَّرْنَٰهَا
അപ്പോള്‍ അവള്‍ക്കു നാം സന്തോഷമറിയിച്ചു
bi-is'ḥāqa
بِإِسْحَٰقَ
ഇസ്ഹാഖിനെപ്പറ്റി
wamin warāi
وَمِن وَرَآءِ
പിന്നാലെ
is'ḥāqa
إِسْحَٰقَ
ഇസ്ഹാഖിന്‍റെ
yaʿqūba
يَعْقُوبَ
യഅ്ഖൂബിനെ(യും).

ഇബ്‌റാഹീമിന്റെ ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവരെ ഇസ്ഹാഖിനെ പറ്റിയും ഇസ്ഹാഖിന് പിറകെ യഅ്ഖൂബിനെ പറ്റിയും നാം ശുഭവാര്‍ത്ത അറിയിച്ചു.

തഫ്സീര്‍

قَالَتْ يٰوَيْلَتٰىٓ ءَاَلِدُ وَاَنَا۠ عَجُوْزٌ وَّهٰذَا بَعْلِيْ شَيْخًا ۗاِنَّ هٰذَا لَشَيْءٌ عَجِيْبٌ  ( هود: ٧٢ )

qālat
قَالَتْ
അവള്‍ പറഞ്ഞു
yāwaylatā
يَٰوَيْلَتَىٰٓ
കഷ്ടമേ, നാശമേ (അത്ഭുതം)
a-alidu
ءَأَلِدُ
ഞാന്‍ പ്രസവിക്കുകയോ
wa-anā
وَأَنَا۠
ഞാനാകട്ടെ, ഞാനായിരിക്കെ
ʿajūzun
عَجُوزٌ
ഒരു കിഴവി
wahādhā
وَهَٰذَا
ഇതാ, ഇതു
baʿlī
بَعْلِى
എന്‍റെ വരന്‍, എന്‍റെ ഭര്‍ത്താ വും
shaykhan
شَيْخًاۖ
വൃദ്ധനായിക്കൊണ്ടു
inna hādhā
إِنَّ هَٰذَا
നിശ്ചയമായും ഇതു
lashayon
لَشَىْءٌ
ഒരു കാര്യം തന്നെ
ʿajībun
عَجِيبٌ
അത്ഭുത (ആശ്ചര്യ)കരമായ.

അവര്‍ പറഞ്ഞു: ''എന്ത്! ഞാന്‍ പടുകിഴവിയായിരിക്കുന്നു. ഇനി പ്രസവിക്കുകയോ? എന്റെ ഭര്‍ത്താവും ഇതാ പടുവൃദ്ധനായിരിക്കുന്നു. ഇതൊരദ്ഭുതകരമായ കാര്യം തന്നെ.''

തഫ്സീര്‍

قَالُوْٓا اَتَعْجَبِيْنَ مِنْ اَمْرِ اللّٰهِ رَحْمَتُ اللّٰهِ وَبَرَكٰتُهٗ عَلَيْكُمْ اَهْلَ الْبَيْتِۗ اِنَّهُ حَمِيْدٌ مَّجِيْدٌ  ( هود: ٧٣ )

qālū
قَالُوٓا۟
അവര്‍ പറഞ്ഞു
ataʿjabīna
أَتَعْجَبِينَ
നീ അത്ഭുതപ്പെടുന്നുവോ
min amri l-lahi
مِنْ أَمْرِ ٱللَّهِۖ
അല്ലാഹുവിന്‍റെ കല്‍പനയെ (കാര്യത്തെ)പ്പറ്റി
raḥmatu l-lahi
رَحْمَتُ ٱللَّهِ
അല്ലാഹുവിന്‍റെ കാരുണ്യം
wabarakātuhu
وَبَرَكَٰتُهُۥ
അവന്‍റെ അനുഗ്രഹങ്ങളും, ആശീര്‍ വാദങ്ങളും
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍ (ഉണ്ടാവട്ടെ - ഉണ്ടായിരിക്കും)
ahla l-bayti
أَهْلَ ٱلْبَيْتِۚ
വീട്ടുകാരെ
innahu
إِنَّهُۥ
നിശ്ചയ മായും അവന്‍
ḥamīdun
حَمِيدٌ
സ്തുത്യാര്‍ഹനാണു
majīdun
مَّجِيدٌ
മഹത്വമേറിയവനാണു.

ആ ദൂതന്മാര്‍ പറഞ്ഞു: ''അല്ലാഹുവിന്റെ വിധിയില്‍ നീ അദ്ഭുതപ്പെടുകയോ? ഇബ്‌റാഹീമിന്റെ വീട്ടുകാരേ, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവുമുണ്ടാവട്ടെ. അവന്‍ സ്തുത്യര്‍ഹനും ഏറെ മഹത്വമുള്ളവനുമാണ്.''

തഫ്സീര്‍

فَلَمَّا ذَهَبَ عَنْ اِبْرٰهِيْمَ الرَّوْعُ وَجَاۤءَتْهُ الْبُشْرٰى يُجَادِلُنَا فِيْ قَوْمِ لُوْطٍ  ( هود: ٧٤ )

falammā dhahaba
فَلَمَّا ذَهَبَ
എന്നിട്ടുപോയപ്പോള്‍
ʿan ib'rāhīma
عَنْ إِبْرَٰهِيمَ
ഇബ്രാഹീമിനെ വിട്ടു
l-rawʿu
ٱلرَّوْعُ
നടുക്കം, പേടി, പരിഭ്രമം
wajāathu
وَجَآءَتْهُ
അദ്ദേഹത്തിനുവരുകയും
l-bush'rā
ٱلْبُشْرَىٰ
സന്തോഷവാര്‍ത്ത
yujādilunā
يُجَٰدِلُنَا
നമ്മോടദ്ദേഹം തര്‍ക്കിക്കുന്നു
fī qawmi
فِى قَوْمِ
ജനങ്ങളുടെ കാര്യത്തില്‍, ജനതയെപ്പറ്റി
lūṭin
لُوطٍ
ലൂത്ത്വിന്‍റെ.

അങ്ങനെ ഇബ്‌റാഹീമിന്റെ പരിഭ്രമം വിട്ടുമാറുകയും ശുഭവാര്‍ത്ത വന്നെത്തുകയും ചെയ്തപ്പോള്‍ ലൂത്വിന്റെ ജനതയുടെ കാര്യത്തില്‍ അദ്ദേഹം നമ്മോടു തര്‍ക്കിക്കാന്‍ തുടങ്ങി.

തഫ്സീര്‍

اِنَّ اِبْرٰهِيْمَ لَحَلِيْمٌ اَوَّاهٌ مُّنِيْبٌ  ( هود: ٧٥ )

inna ib'rāhīma
إِنَّ إِبْرَٰهِيمَ
നിശ്ചയമായും ഇബ്രാഹീം
laḥalīmun
لَحَلِيمٌ
സഹനശീലന്‍ തന്നെ
awwāhun
أَوَّٰهٌ
വളരെ മടക്കമുള്ളവനാണു
munībun
مُّنِيبٌ
വിനയം കാണിക്കുന്നവനാണു.

ഉറപ്പായും ഇബ്‌റാഹീം ക്ഷമാശീലനും ഏറെ ദയാലുവുമാണ്. സദാ പശ്ചാത്തപിക്കുന്നവനും.

തഫ്സീര്‍

يٰٓاِبْرٰهِيْمُ اَعْرِضْ عَنْ هٰذَا ۚاِنَّهٗ قَدْ جَاۤءَ اَمْرُ رَبِّكَۚ وَاِنَّهُمْ اٰتِيْهِمْ عَذَابٌ غَيْرُ مَرْدُوْدٍ  ( هود: ٧٦ )

yāib'rāhīmu
يَٰٓإِبْرَٰهِيمُ
ഇബ്രാഹീമേ
aʿriḍ
أَعْرِضْ
തിരിഞ്ഞുകളയുക, അവഗണിക്കുക
ʿan hādhā
عَنْ هَٰذَآۖ
ഇതിനെപ്പറ്റി, ഇതി ല്‍നിന്നു
innahu
إِنَّهُۥ
നിശ്ചയമായും അതു (കാര്യം)
qad jāa
قَدْ جَآءَ
വന്നു കഴിഞ്ഞു
amru rabbika
أَمْرُ رَبِّكَۖ
നിന്‍റെ റബ്ബിന്‍റെ കല്‍പന, കാര്യം
wa-innahum
وَإِنَّهُمْ
നിശ്ചയമായും അവര്‍
ātīhim
ءَاتِيهِمْ
അവര്‍ക്കു വരുന്നതാകുന്നു
ʿadhābun
عَذَابٌ
ശിക്ഷ
ghayru mardūdin
غَيْرُ مَرْدُودٍ
തടുക്കാവതല്ലാത്ത.

ഇബ്‌റാഹീമേ; ഇതങ്ങ് വിട്ടേക്കുക. നിശ്ചയമായും നിന്റെ നാഥന്റെ വിധി വന്നുകഴിഞ്ഞു. ആര്‍ക്കും തടുക്കാനാവാത്ത ശിക്ഷ അവര്‍ക്ക് വന്നെത്തുക തന്നെ ചെയ്യും.

തഫ്സീര്‍

وَلَمَّا جَاۤءَتْ رُسُلُنَا لُوْطًا سِيْۤءَ بِهِمْ وَضَاقَ بِهِمْ ذَرْعًا وَّقَالَ هٰذَا يَوْمٌ عَصِيْبٌ  ( هود: ٧٧ )

walammā jāat
وَلَمَّا جَآءَتْ
വന്നപ്പോള്‍
rusulunā
رُسُلُنَا
നമ്മുടെ ദൂതന്‍മാര്‍
lūṭan
لُوطًا
ലൂത്ത്വിന്‍റെ അടുക്കല്‍
sīa
سِىٓءَ
അദ്ദേഹത്തിനു അനിഷ്ടമായി (വ്യസനം പിടിപെട്ടു)
bihim
بِهِمْ
അവരെക്കൊണ്ടു, അവര്‍മൂലം
waḍāqa bihim
وَضَاقَ بِهِمْ
അവരെക്കൊണ്ടു (അവരാല്‍) ഇടുങ്ങുകയും ചെയ്തു
dharʿan
ذَرْعًا
മുഴങ്കൈ (മനസ്സു)
waqāla
وَقَالَ
അദ്ദേഹം പറയുകയും ചെയ്തു
hādhā
هَٰذَا
ഇതു
yawmun
يَوْمٌ
ഒരു ദിവസമാണു
ʿaṣībun
عَصِيبٌ
കഠിനമായ, ഞെരുക്കപ്പെട്ട.

നമ്മുടെ ദൂതന്മാര്‍ ലൂത്വിന്റെ അടുത്തെത്തി. അവരുടെ വരവില്‍ അദ്ദേഹം അതീവ ദുഃഖിതനായി. അവരെക്കുറിച്ചോര്‍ത്ത് അദ്ദേഹത്തിന്റെ മനസ്സ് നൊമ്പരം കൊണ്ടു. അദ്ദേഹം പറഞ്ഞു: ''ഇത് പ്രയാസകരമായ ദിനംതന്നെ.''

തഫ്സീര്‍

وَجَاۤءَهٗ قَوْمُهٗ يُهْرَعُوْنَ اِلَيْهِۗ وَمِنْ قَبْلُ كَانُوْا يَعْمَلُوْنَ السَّيِّاٰتِۗ قَالَ يٰقَوْمِ هٰٓؤُلَاۤءِ بَنَاتِيْ هُنَّ اَطْهَرُ لَكُمْ فَاتَّقُوا اللّٰهَ وَلَا تُخْزُوْنِ فِيْ ضَيْفِيْۗ اَلَيْسَ مِنْكُمْ رَجُلٌ رَّشِيْدٌ  ( هود: ٧٨ )

wajāahu
وَجَآءَهُۥ
അദ്ദേഹത്തിന്‍റെ അടുക്കല്‍ വന്നു
qawmuhu
قَوْمُهُۥ
അദ്ദേഹത്തിന്‍റെ ജനത
yuh'raʿūna
يُهْرَعُونَ
അവര്‍ (ധൃതിപ്പെട്ടു) കുതിച്ചു (ഓടി)ക്കൊണ്ടു
ilayhi
إِلَيْهِ
അദ്ദേഹത്തിലേക്കു
wamin qablu
وَمِن قَبْلُ
മുമ്പേ, മുമ്പും
kānū
كَانُوا۟
അവരായിരുന്നു
yaʿmalūna
يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കും
l-sayiāti
ٱلسَّيِّـَٔاتِۚ
ദുഷ്പ്രവൃത്തി (തിന്‍മ)കള്‍
qāla
قَالَ
അദ്ദേഹം പറഞ്ഞു
yāqawmi
يَٰقَوْمِ
എന്‍റെ ജനങ്ങളേ
hāulāi
هَٰٓؤُلَآءِ
ഇക്കൂട്ടര്‍, ഇതാ
banātī
بَنَاتِى
എന്‍റെ പുത്രിമാരാണു, എന്‍റെ പെണ്‍മക്കള്‍
hunna
هُنَّ
അവര്‍
aṭharu
أَطْهَرُ
ഏറ്റവും ശുദ്ധമായവരാണു
lakum
لَكُمْۖ
നിങ്ങള്‍ക്കു
fa-ittaqū
فَٱتَّقُوا۟
അതിനാല്‍ സൂക്ഷിക്കുവിന്‍
l-laha
ٱللَّهَ
അല്ലാഹുവിനെ
walā tukh'zūni
وَلَا تُخْزُونِ
എന്നെ അപമാനപ്പെടുത്തുകയും അരുതു
fī ḍayfī
فِى ضَيْفِىٓۖ
എന്‍റെ അതിഥികളില്‍ (വിരുന്നുകാരില്‍)
alaysa
أَلَيْسَ
ഇല്ലയോ
minkum
مِنكُمْ
നിങ്ങളില്‍
rajulun
رَجُلٌ
ഒരു പുരുഷന്‍
rashīdun
رَّشِيدٌ
തന്‍റേടമുള്ള, നേര്‍മ്മാര്‍ഗ്ഗമുള്ള.

ലൂത്വിന്റെ ജനത അദ്ദേഹത്തിന്റെയടുത്തേക്ക് ഓടിയടുത്തു. നേരത്തെ തന്നെ അവര്‍ നീചവൃത്തികള്‍ ചെയ്യുന്നവരായിരുന്നു. ലൂത്വ് പറഞ്ഞു: ''എന്റെ ജനമേ, ഇതാ എന്റെ പെണ്‍കുട്ടികള്‍. ഇവരാണ് നിങ്ങള്‍ക്ക് കൂടുതല്‍ വിശുദ്ധിയുള്ളവര്‍. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. എന്റെ അതിഥികളുടെ കാര്യത്തില്‍ എന്നെ മാനക്കേടിലാക്കാതിരിക്കുക. നിങ്ങളില്‍ വിവേകമുള്ള ഒരാളുമില്ലേ?''

തഫ്സീര്‍

قَالُوْا لَقَدْ عَلِمْتَ مَا لَنَا فِيْ بَنٰتِكَ مِنْ حَقٍّۚ وَاِنَّكَ لَتَعْلَمُ مَا نُرِيْدُ  ( هود: ٧٩ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
laqad ʿalim'ta
لَقَدْ عَلِمْتَ
നീ അറിഞ്ഞിട്ടുണ്ടു, നിനക്കറിവുണ്ടല്ലോ
mā lanā
مَا لَنَا
ഞങ്ങള്‍ക്കില്ല എന്നു
fī banātika
فِى بَنَاتِكَ
നിന്‍റെ പെണ്‍മക്കളില്‍
min ḥaqqin
مِنْ حَقٍّ
ഒരു കാര്യവും (ആവശ്യവും)
wa-innaka
وَإِنَّكَ
നിശ്ചയമായും നീ
lataʿlamu
لَتَعْلَمُ
നീ അറിയുക തന്നെ ചെയ്യും
mā nurīdu
مَا نُرِيدُ
ഞങ്ങള്‍ ഉദ്ദേശിക്കുന്നതു.

അവര്‍ പറഞ്ഞു: ''നിന്റെ പെണ്‍മക്കളില്‍ ഞങ്ങള്‍ക്കൊരു താല്‍പര്യവുമില്ലെന്ന് നിനക്കുതന്നെ അറിയാമല്ലോ. ഞങ്ങളെന്താണാഗ്രഹിക്കുന്നതെന്നും നിനക്കറിയാം.''

തഫ്സീര്‍

قَالَ لَوْ اَنَّ لِيْ بِكُمْ قُوَّةً اَوْ اٰوِيْٓ اِلٰى رُكْنٍ شَدِيْدٍ  ( هود: ٨٠ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
law anna lī
لَوْ أَنَّ لِى
എനിക്കുണ്ടായിരുന്നെങ്കില്‍
bikum
بِكُمْ
നിങ്ങളോടു, നിങ്ങളെപ്പറ്റി
quwwatan
قُوَّةً
വല്ല ശക്തിയും
aw āwī
أَوْ ءَاوِىٓ
അല്ലെങ്കില്‍ ഞാന്‍ അഭയം പ്രാപിക്കാമായിരുന്നെങ്കില്‍
ilā ruk'nin
إِلَىٰ رُكْنٍ
വല്ല ഘടകത്തി (ഭാഗത്തി)ലേക്കും (അവലംബത്തിലേക്കു)
shadīdin
شَدِيدٍ
ശക്തിമത്തായ, കെട്ടുറപ്പുള്ള.

ലൂത്വ് പറഞ്ഞു: ''നിങ്ങളെ നേരിടാന്‍ എനിക്കു കരുത്തുണ്ടായിരുന്നെങ്കില്‍! അല്ലെങ്കില്‍ ശക്തമായ ഒരു താങ്ങ് എനിക്ക് അവലംബിക്കാനുണ്ടായിരുന്നെങ്കില്‍.''

തഫ്സീര്‍