Skip to main content

اَمْوَاتٌ غَيْرُ اَحْيَاۤءٍ ۗوَمَا يَشْعُرُوْنَۙ اَيَّانَ يُبْعَثُوْنَ ࣖ   ( النحل: ٢١ )

amwātun
أَمْوَٰتٌ
നിര്‍ജ്ജീവങ്ങളാണ്, മരണപ്പെട്ടവരാണ്
ghayru aḥyāin
غَيْرُ أَحْيَآءٍۖ
ജീവിക്കാത്തവരാകുന്നു, ജീവനില്ലാത്തവരാണ് ജീവിക്കുന്നവരല്ലാത്ത
wamā yashʿurūna
وَمَا يَشْعُرُونَ
അവര്‍(ക്കു) അറിയുകയില്ല, ബോധമില്ല
ayyāna
أَيَّانَ
ഏതു സമയത്തു എന്നു
yub'ʿathūna
يُبْعَثُونَ
അവര്‍ (ഇവര്‍) എഴുന്നേല്‍പിക്കപ്പെടും

അവര്‍ മൃതശരീരങ്ങളാണ്. ജീവനില്ലാത്തവര്‍. തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എപ്പോഴെന്നുപോലും അവരറിയുന്നില്ല.

തഫ്സീര്‍

اِلٰهُكُمْ اِلٰهٌ وَّاحِدٌ ۚفَالَّذِيْنَ لَا يُؤْمِنُوْنَ بِالْاٰخِرَةِ قُلُوْبُهُمْ مُّنْكِرَةٌ وَّهُمْ مُّسْتَكْبِرُوْنَ   ( النحل: ٢٢ )

ilāhukum
إِلَٰهُكُمْ
നിങ്ങളുടെ ആരാധ്യന്‍, ദൈവം
ilāhun wāḥidun
إِلَٰهٌ وَٰحِدٌۚ
ഒരേ ആരാധ്യനാണ്, ഏകദൈവമാകുന്നു
fa-alladhīna lā yu'minūna
فَٱلَّذِينَ لَا يُؤْمِنُونَ
എന്നാല്‍ വിശ്വസിക്കാത്തവര്‍
bil-ākhirati
بِٱلْءَاخِرَةِ
പരലോകത്തില്‍
qulūbuhum
قُلُوبُهُم
അവരുടെ ഹൃദയങ്ങള്‍
munkiratun
مُّنكِرَةٌ
നിഷേധിക്കുന്ന (വെറുക്കുന്ന - പ്രതിഷേധിക്കുന്ന)വയാകുന്നു
wahum
وَهُم
അവര്‍, അവരാകട്ടെ
mus'takbirūna
مُّسْتَكْبِرُونَ
അഹംഭാവം (വലുപ്പം - ഗര്‍വ്വു) നടിക്കുന്നവരാണ്.

നിങ്ങളുടെ ദൈവം ഏകദൈവമാണ്. എന്നാല്‍ പരലോകത്തില്‍ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങള്‍ അതിനെ നിഷേധിക്കുന്നവയാണ്. അവര്‍ അഹങ്കാരികളാണ്.

തഫ്സീര്‍

لَا جَرَمَ اَنَّ اللّٰهَ يَعْلَمُ مَا يُسِرُّوْنَ وَمَا يُعْلِنُوْنَ ۗاِنَّهٗ لَا يُحِبُّ الْمُسْتَكْبِرِيْنَ   ( النحل: ٢٣ )

lā jarama
لَا جَرَمَ
നിസ്സംശയം, കുറ്റമല്ല, (സത്യമായും)
anna l-laha
أَنَّ ٱللَّهَ
അല്ലാഹു (ആകുന്നു) വെന്നുള്ളത്
yaʿlamu
يَعْلَمُ
അവന്‍ അറിയുന്നു(വെന്നുള്ളത്)
mā yusirrūna
مَا يُسِرُّونَ
അവര്‍ രഹസ്യമാക്കുന്നതു
wamā yuʿ'linūna
وَمَا يُعْلِنُونَۚ
അവര്‍ പരസ്യമാക്കുന്നതും
innahu
إِنَّهُۥ
നിശ്ചയമായും അവൻ
lā yuḥibbu
لَا يُحِبُّ
ഇഷ്ടപ്പെടുക (സ്നേഹിക്കുക)യില്ല
l-mus'takbirīna
ٱلْمُسْتَكْبِرِينَ
അഹംഭാവം നടിക്കുന്നവരെ.

അവര്‍ ഒളിപ്പിച്ചുവെക്കുന്നതും തെളിയിച്ചുകാണിക്കുന്നതും അല്ലാഹു അറിയുന്നു. അഹങ്കാരികളെ അവന്‍ ഇഷ്ടപ്പെടുന്നില്ല; തീര്‍ച്ച.

തഫ്സീര്‍

وَاِذَا قِيْلَ لَهُمْ مَّاذَآ اَنْزَلَ رَبُّكُمْ ۙقَالُوْٓا اَسَاطِيْرُ الْاَوَّلِيْنَ   ( النحل: ٢٤ )

wa-idhā qīla
وَإِذَا قِيلَ
പറയ (ചോദിക്ക) പ്പെട്ടാല്‍
lahum
لَهُم
അവരോടു
mādhā
مَّاذَآ
എന്തൊന്നാണ്
anzala
أَنزَلَ
ഇറക്കിയത്
rabbukum
رَبُّكُمْۙ
നിങ്ങളുടെ റബ്ബു
qālū
قَالُوٓا۟
അവര്‍ പറയും
asāṭīru
أَسَٰطِيرُ
പുരാണ കഥകള്‍ (ഐതിഹ്യങ്ങള്‍) ആകുന്നു
l-awalīna
ٱلْأَوَّلِينَ
പൂര്‍വ്വികന്‍മാരുടെ.

നിങ്ങളുടെ നാഥന്‍ ഇറക്കിത്തന്നത് എന്താണെന്ന് ചോദിച്ചാല്‍ അവര്‍ പറയും: ''പൂര്‍വികരുടെ പഴങ്കഥകള്‍.''

തഫ്സീര്‍

لِيَحْمِلُوْٓا اَوْزَارَهُمْ كَامِلَةً يَّوْمَ الْقِيٰمَةِ ۙوَمِنْ اَوْزَارِ الَّذِيْنَ يُضِلُّوْنَهُمْ بِغَيْرِ عِلْمٍ ۗ اَلَا سَاۤءَ مَا يَزِرُوْنَ ࣖ   ( النحل: ٢٥ )

liyaḥmilū
لِيَحْمِلُوٓا۟
അവര്‍ വഹിക്കു(പേറു)വാന്‍ വേണ്ടി
awzārahum
أَوْزَارَهُمْ
അവരുടെ കുറ്റങ്ങളെ, ഭാരങ്ങളെ
kāmilatan
كَامِلَةً
പൂര്‍ത്തിയായ നിലയില്‍
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِۙ
ഖിയാമത്തു നാളില്‍
wamin awzāri
وَمِنْ أَوْزَارِ
കുറ്റ(ഭാര)ങ്ങളില്‍ നിന്നും (ചിലതു)
alladhīna yuḍillūnahum
ٱلَّذِينَ يُضِلُّونَهُم
അവരെ വഴിപ്പിഴപ്പിക്കുന്നവരുടെ
bighayri ʿil'min
بِغَيْرِ عِلْمٍۗ
അറിവുകൂടാതെ, അറിവില്ലാതെ
alā
أَلَا
അല്ലാ, അറിയുക
sāa
سَآءَ
വളരെ മോശം, എത്രയോ ചീത്ത
mā yazirūna
مَا يَزِرُونَ
അവര്‍ വഹിക്കുന്ന(കുറ്റം പേറുന്ന)തു.

ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ തങ്ങളുടെ പാപഭാരം പൂര്‍ണമായും ചുമക്കാനാണിത് ഇടവരുത്തുക. ഒരു വിവരവുമില്ലാതെ തങ്ങള്‍ വഴിപിഴപ്പിച്ചുകൊണ്ടിരിക്കുന്നവരുടെ പാപഭാരങ്ങളില്‍ ഒരു പങ്കും അവര്‍ പേറേണ്ടിവരും. അറിയുക: എത്ര ചീത്ത ഭാരമാണ് അവര്‍ ചുമന്നുകൊണ്ടിരിക്കുന്നത്!

തഫ്സീര്‍

قَدْ مَكَرَ الَّذِيْنَ مِنْ قَبْلِهِمْ فَاَتَى اللّٰهُ بُنْيَانَهُمْ مِّنَ الْقَوَاعِدِ فَخَرَّ عَلَيْهِمُ السَّقْفُ مِنْ فَوْقِهِمْ وَاَتٰىهُمُ الْعَذَابُ مِنْ حَيْثُ لَا يَشْعُرُوْنَ   ( النحل: ٢٦ )

qad makara
قَدْ مَكَرَ
(കു)തന്ത്രം പ്രയോഗിച്ചിട്ടുണ്ട്
alladhīna min qablihim
ٱلَّذِينَ مِن قَبْلِهِمْ
ഇ(അ)വരുടെ മുമ്പുള്ളവര്‍
fa-atā
فَأَتَى
അപ്പോള്‍ (എന്നിട്ടു) ചെന്നു
l-lahu
ٱللَّهُ
അല്ലാഹു
bun'yānahum
بُنْيَٰنَهُم
അവരുടെ കെട്ടിടത്തിങ്കല്‍
mina l-qawāʿidi
مِّنَ ٱلْقَوَاعِدِ
അടിത്തറകളിലൂടെ, തറകളില്‍നിന്നു
fakharra
فَخَرَّ
എന്നിട്ടു പൊളിഞ്ഞുവീണു
ʿalayhimu
عَلَيْهِمُ
അവരുടെമേല്‍
l-saqfu
ٱلسَّقْفُ
മേല്‍പുര
min fawqihim
مِن فَوْقِهِمْ
അവരുടെമീതെ നിന്നു
wa-atāhumu
وَأَتَىٰهُمُ
അവര്‍ക്കു വരികയും ചെയ്തു
l-ʿadhābu
ٱلْعَذَابُ
ശിക്ഷ
min ḥaythu
مِنْ حَيْثُ
വിധത്തിലൂടെ
lā yashʿurūna
لَا يَشْعُرُونَ
അവര്‍ അറിയാത്ത.

അവര്‍ക്കു മുമ്പുള്ളവരും ഇങ്ങനെ പല തന്ത്രങ്ങളും പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ കെട്ടിയുണ്ടാക്കിയ കൗശലപ്പുരയുടെ അസ്തിവാരം തന്നെ അല്ലാഹു തകര്‍ത്തുകളഞ്ഞു. അതോടെ അതിന്റെ മേല്‍പ്പുര അവരുടെ മേല്‍ തകര്‍ന്നുവീണു. അവര്‍ക്കറിയാത്ത ഭാഗത്തുനിന്നാണ് ശിക്ഷകള്‍ അവര്‍ക്കു മേല്‍ വന്നുവീണത്.

തഫ്സീര്‍

ثُمَّ يَوْمَ الْقِيٰمَةِ يُخْزِيْهِمْ وَيَقُوْلُ اَيْنَ شُرَكَاۤءِيَ الَّذِيْنَ كُنْتُمْ تُشَاۤقُّوْنَ فِيْهِمْ ۗقَالَ الَّذِيْنَ اُوْتُوا الْعِلْمَ اِنَّ الْخِزْيَ الْيَوْمَ وَالسُّوْۤءَ عَلَى الْكٰفِرِيْنَۙ  ( النحل: ٢٧ )

thumma
ثُمَّ
പിന്നെ, പുറമെ
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
ഖിയാമത്തുനാളില്‍
yukh'zīhim
يُخْزِيهِمْ
അവന്‍ അവരെ അപമാനപ്പെടുത്തും
wayaqūlu
وَيَقُولُ
അവന്‍ പറയുകയും
ayna
أَيْنَ
എവിടെ
shurakāiya
شُرَكَآءِىَ
എന്റെ പങ്കുക്കാര്‍
alladhīna
ٱلَّذِينَ
യാതൊരുവര്‍
kuntum tushāqqūna
كُنتُمْ تُشَٰٓقُّونَ
നിങ്ങള്‍ ചേരിപിരിഞ്ഞിരുന്നു (മത്സരിച്ചിരുന്നു)
fīhim
فِيهِمْۚ
അവരില്‍ (അവരുടെ കാര്യത്തില്‍)
qāla
قَالَ
പറയും
alladhīna ūtū
ٱلَّذِينَ أُوتُوا۟
നല്‍കപ്പെട്ടവര്‍
l-ʿil'ma
ٱلْعِلْمَ
അറിവ്
inna l-khiz'ya
إِنَّ ٱلْخِزْىَ
നിശ്ചയമായും അപമാനം
l-yawma
ٱلْيَوْمَ
ഇന്ന്
wal-sūa
وَٱلسُّوٓءَ
തിന്മയും, മോശവും
ʿalā l-kāfirīna
عَلَى ٱلْكَٰفِرِينَ
അവിശ്വാസികളുടെ മേലാകുന്നു.

പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ അല്ലാഹു അവരെ നിന്ദ്യരാക്കും. അവന്‍ അവരോടിങ്ങനെ ചോദിക്കും: ''ഇപ്പോള്‍ എന്റെ പങ്കാളികളെവിടെ? അവര്‍ക്കു വേണ്ടിയായിരുന്നുവല്ലോ നിങ്ങള്‍ ചേരിതിരിഞ്ഞു തര്‍ക്കിച്ചിരുന്നത്?'' അറിവുള്ളവര്‍ പറയും: ''ഇന്ന് നിന്ദ്യതയും ശിക്ഷയും സത്യനിഷേധികള്‍ക്കു തന്നെ.''

തഫ്സീര്‍

الَّذِيْنَ تَتَوَفّٰىهُمُ الْمَلٰۤىِٕكَةُ ظَالِمِيْٓ اَنْفُسِهِمْ ۖفَاَلْقَوُا السَّلَمَ مَا كُنَّا نَعْمَلُ مِنْ سُوْۤءٍ ۗبَلٰىٓ اِنَّ اللّٰهَ عَلِيْمٌۢ بِمَا كُنْتُمْ تَعْمَلُوْنَ   ( النحل: ٢٨ )

alladhīna
ٱلَّذِينَ
അതായതു യാതൊരുവര്‍
tatawaffāhumu
تَتَوَفَّىٰهُمُ
അവരെ പൂര്‍ണ്ണമായി പിടിച്ചെടുക്കും
l-malāikatu
ٱلْمَلَٰٓئِكَةُ
മലക്കുകള്‍
ẓālimī
ظَالِمِىٓ
അക്രമം ചെയ്യുന്നവരായിരിക്കെ, അക്രമികളായ നിലയില്‍
anfusihim
أَنفُسِهِمْۖ
തങ്ങളുടെ സ്വന്തങ്ങളോടു, തങ്ങളെത്തന്നെ
fa-alqawū
فَأَلْقَوُا۟
അപ്പോള്‍, അവര്‍ ഇട്ടുകൊടുക്കും (പ്രകടിപ്പിക്കും)
l-salama
ٱلسَّلَمَ
കീഴൊതുക്കം, സമാധാനം
mā kunnā
مَا كُنَّا
ഞങ്ങളായിരുന്നില്ല
naʿmalu
نَعْمَلُ
ഞങ്ങള്‍ പ്രവര്‍ത്തിക്കും
min sūin
مِن سُوٓءٍۭۚ
ഒരു തിന്‍മയും, തിന്മയില്‍നിന്നു (ഒന്നും)
balā
بَلَىٰٓ
ഇല്ലാതെ
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿalīmun
عَلِيمٌۢ
അറിയുന്നവനാണു
bimā kuntum
بِمَا كُنتُمْ
നിങ്ങളായിരുന്നതുകൊണ്ടു
taʿmalūna
تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കും.

തങ്ങളോട് തന്നെ ദ്രോഹം ചെയ്തുകൊണ്ടിരിക്കെ മലക്കുകള്‍ ജീവന്‍ പിടിച്ചെടുക്കുമ്പോള്‍ അവര്‍ അല്ലാഹുവിന് കീഴ്‌പെടും. 'ഞങ്ങള്‍ തെറ്റൊന്നും ചെയ്തിരുന്നില്ലല്ലോ' എന്നു പറയുകയും ചെയ്യും. എന്നാല്‍; നിശ്ചയമായും നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നന്നായറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

فَادْخُلُوْٓا اَبْوَابَ جَهَنَّمَ خٰلِدِيْنَ فِيْهَا ۗفَلَبِئْسَ مَثْوَى الْمُتَكَبِّرِيْنَ   ( النحل: ٢٩ )

fa-ud'khulū
فَٱدْخُلُوٓا۟
അതിനാല്‍ പ്രവേശിക്കുവിന്‍
abwāba
أَبْوَٰبَ
വാതിലുകളില്‍
jahannama
جَهَنَّمَ
ജഹന്നമിന്റെ (നരകത്തിന്റെ)
khālidīna
خَٰلِدِينَ
സ്ഥിരവാസികളായിക്കൊണ്ടു
fīhā
فِيهَاۖ
അതില്‍
falabi'sa
فَلَبِئْسَ
അപ്പോള്‍ വളരെ (എത്രയോ) ചീത്ത തന്നെ
mathwā
مَثْوَى
പാര്‍പ്പിടം
l-mutakabirīna
ٱلْمُتَكَبِّرِينَ
അഹംഭാവം നടിക്കുന്നവരുടെ.

അതിനാല്‍ നരക കവാടങ്ങളിലൂടെ കടന്നുകൊള്ളുക. നിങ്ങളവിടെ നിത്യവാസികളായിരിക്കും. അഹങ്കാരികളുടേത് എത്ര ചീത്ത സങ്കേതം!

തഫ്സീര്‍

۞ وَقِيْلَ لِلَّذِيْنَ اتَّقَوْا مَاذَآ اَنْزَلَ رَبُّكُمْ ۗقَالُوْا خَيْرًا ۚلِلَّذِيْنَ اَحْسَنُوْا فِيْ هٰذِهِ الدُّنْيَا حَسَنَةٌ ۗوَلَدَارُ الْاٰخِرَةِ خَيْرٌ ۗوَلَنِعْمَ دَارُ الْمُتَّقِيْنَۙ  ( النحل: ٣٠ )

waqīla
وَقِيلَ
പറയപ്പെടും, പറയപ്പെട്ടു
lilladhīna ittaqaw
لِلَّذِينَ ٱتَّقَوْا۟
സൂക്ഷ്മത പാലിച്ചവരോടു
mādhā anzala
مَاذَآ أَنزَلَ
എന്താണു അവതരിപ്പിച്ചത്
rabbukum
رَبُّكُمْۚ
നിങ്ങളുടെ റബ്ബു
qālū
قَالُوا۟
അവര്‍ പറയും, പറഞ്ഞു
khayran
خَيْرًاۗ
നല്ലതു, ഉത്തമമായത്
lilladhīna
لِّلَّذِينَ
യാതൊരുവര്‍ക്കുണ്ടു (ഉണ്ടായിരിക്കും)
aḥsanū
أَحْسَنُوا۟
നന്‍മ പ്രവര്‍ത്തിച്ച, പുണ്യം ചെയ്ത
fī hādhihi l-dun'yā
فِى هَٰذِهِ ٱلدُّنْيَا
ഈ ഇഹത്തില്‍
ḥasanatun
حَسَنَةٌۚ
നന്മ, പുണ്യം
waladāru l-ākhirati
وَلَدَارُ ٱلْءَاخِرَةِ
പരലോകഭവനം ആകട്ടെ, പരലോകഭവനം തന്നെ
khayrun
خَيْرٌۚ
ഉത്തമം, ഏറ്റം നല്ലതു
walaniʿ'ma
وَلَنِعْمَ
എത്രയോ (വളരെ) നല്ലതുതന്നെ
dāru
دَارُ
വീടു, ഭവനം, വസതി
l-mutaqīna
ٱلْمُتَّقِينَ
സൂക്ഷ്മത പാലിക്കുന്നവരുടെ.

സൂക്ഷ്മത പാലിച്ചവരോട് ചോദിക്കും: ''നിങ്ങളുടെ നാഥന്‍ എന്താണ് ഇറക്കിത്തന്നത്?'' അപ്പോഴവര്‍ പറയും: ''നല്ലതു തന്നെ.'' സുകൃതം ചെയ്തവര്‍ക്ക് ഈ ലോകത്തുതന്നെ സദ്ഫലമുണ്ട്. പരലോക ഭവനമോ കൂടുതലുത്തമവും. ഭക്തന്മാര്‍ക്കുള്ള ഭവനം എത്ര മഹത്തരം!

തഫ്സീര്‍