Skip to main content

وَلَوْ يُؤَاخِذُ اللّٰهُ النَّاسَ بِظُلْمِهِمْ مَّا تَرَكَ عَلَيْهَا مِنْ دَاۤبَّةٍ وَّلٰكِنْ يُّؤَخِّرُهُمْ اِلٰٓى اَجَلٍ مُّسَمًّىۚ فَاِذَا جَاۤءَ اَجَلُهُمْ لَا يَسْتَأْخِرُوْنَ سَاعَةً وَّلَا يَسْتَقْدِمُوْنَ   ( النحل: ٦١ )

walaw yuākhidhu
وَلَوْ يُؤَاخِذُ
പിടികൂടുമായിരുന്നെങ്കില്‍ (പിടിച്ചു ശിക്ഷിച്ചിരുന്നുവെങ്കില്‍)
l-lahu
ٱللَّهُ
അല്ലാഹു
l-nāsa
ٱلنَّاسَ
മനുഷ്യരെ
biẓul'mihim
بِظُلْمِهِم
അവരുടെ അക്രമം നിമിത്തം, അനീതികൊണ്ടു
mā taraka
مَّا تَرَكَ
അവന്‍ വിടുക (ഒഴിവാക്കിവിടുകയില്ലാ) യിരുന്നു
ʿalayhā
عَلَيْهَا
അതിന്മേല്‍, അതില്‍
min dābbatin
مِن دَآبَّةٍ
ഒരു ജീവിയെയും, ജന്തുവെയും
walākin
وَلَٰكِن
എങ്കിലും
yu-akhiruhum
يُؤَخِّرُهُمْ
അവനവരെ പിന്തിക്കുന്നു, പിന്നോട്ടുവെക്കുന്നു
ilā ajalin
إِلَىٰٓ أَجَلٍ
ഒരു അവധിവരെ
musamman
مُّسَمًّىۖ
നിര്‍ണ്ണയിക്കപ്പെട്ട
fa-idhā jāa
فَإِذَا جَآءَ
എന്നാല്‍ വന്നാല്‍
ajaluhum
أَجَلُهُمْ
അവരുടെ അവധി
lā yastakhirūna
لَا يَسْتَـْٔخِرُونَ
അവര്‍ പിന്തുക (പിന്നോക്കം പോക)യില്ല
sāʿatan
سَاعَةًۖ
ഒരു നാഴിക, അല്‍പസമയം)
walā yastaqdimūna
وَلَا يَسْتَقْدِمُونَ
അവര്‍ മുന്തുക(മുന്നോക്കംപോക)യില്ല

ജനത്തെ അവരുടെ അക്രമത്തിന്റെ പേരില്‍ അല്ലാഹു പെട്ടെന്ന് പിടികൂടുകയാണെങ്കില്‍ ഭൂമുഖത്ത് ഒരു ജീവിയെയും അവന്‍ വിട്ടേക്കുമായിരുന്നില്ല. എന്നാല്‍ നിശ്ചിത അവധിവരെ അവര്‍ക്ക് അവന്‍ അവസരം അനുവദിക്കുകയാണ്. അങ്ങനെ അവരുടെ കാലാവധി വന്നെത്തിയാല്‍ പിന്നെ ഒരു നിമിഷംപോലും അവര്‍ക്കത് വൈകിക്കാനാവില്ല. നേരത്തെയാക്കാനും സാധ്യമല്ല.

തഫ്സീര്‍

وَيَجْعَلُوْنَ لِلّٰهِ مَا يَكْرَهُوْنَ وَتَصِفُ اَلْسِنَتُهُمُ الْكَذِبَ اَنَّ لَهُمُ الْحُسْنٰى لَا جَرَمَ اَنَّ لَهُمُ النَّارَ وَاَنَّهُمْ مُّفْرَطُوْنَ   ( النحل: ٦٢ )

wayajʿalūna
وَيَجْعَلُونَ
അവര്‍ ആക്കുന്നു
lillahi
لِلَّهِ
അല്ലാഹുവിനു
mā yakrahūna
مَا يَكْرَهُونَ
അവര്‍ വെറുക്കുന്നതിനെ
wataṣifu
وَتَصِفُ
വിവരിക്കുക (വര്‍ണ്ണിക്കുക - വിശേഷിപ്പിക്കുക)യും ചെയ്യുന്നു
alsinatuhumu
أَلْسِنَتُهُمُ
അവരുടെ നാവുകള്‍
l-kadhiba
ٱلْكَذِبَ
വ്യാജം (വ്യാജവര്‍ണ്ണന)
anna lahumu
أَنَّ لَهُمُ
അവര്‍ക്കുണ്ടെന്നു
l-ḥus'nā
ٱلْحُسْنَىٰۖ
ഏറ്റം നന്നായുള്ളത്
lā jarama
لَا جَرَمَ
നിസ്സംശയം (തെറ്റല്ല - സത്യമാണു)
anna lahumu
أَنَّ لَهُمُ
അവര്‍ക്കുണ്ടു (അവര്‍ക്കാണു) എന്നുള്ളതു
l-nāra
ٱلنَّارَ
നരകം
wa-annahum
وَأَنَّهُم
അവര്‍ (ആകുന്നു) എന്നുള്ളതും
muf'raṭūna
مُّفْرَطُونَ
മുമ്പില്‍ കൊണ്ടുവരപ്പെടുന്നവര്‍

അവര്‍ തങ്ങള്‍ക്കായി ഇഷ്ടപ്പെടാത്ത വസ്തുക്കള്‍ അല്ലാഹുവിനുള്ളതായി സങ്കല്‍പിക്കുന്നു. ഏറ്റവും നല്ലത് മാത്രമാണ് തങ്ങള്‍ക്കുണ്ടാവുകയെന്ന് അവരുടെ നാവുകള്‍ കള്ളംപറയുന്നു. സംശയമില്ല; അവര്‍ക്കുള്ളത് നരകമാണ്. മറ്റാരെക്കാളും മുമ്പെ അവരാണവിടേക്ക് നയിക്കപ്പെടുക.

തഫ്സീര്‍

تَاللّٰهِ لَقَدْ اَرْسَلْنَآ اِلٰٓى اُمَمٍ مِّنْ قَبْلِكَ فَزَيَّنَ لَهُمُ الشَّيْطٰنُ اَعْمَالَهُمْ فَهُوَ وَلِيُّهُمُ الْيَوْمَ وَلَهُمْ عَذَابٌ اَلِيْمٌ   ( النحل: ٦٣ )

tal-lahi
تَٱللَّهِ
അല്ലാഹു തന്നെയാണ്
laqad arsalnā
لَقَدْ أَرْسَلْنَآ
തീര്‍ച്ചയായും നാം അയച്ചിട്ടുണ്ട്
ilā umamin
إِلَىٰٓ أُمَمٍ
പല സമുദായങ്ങളിലേക്കും
min qablika
مِّن قَبْلِكَ
നിന്റെ മുമ്പു
fazayyana
فَزَيَّنَ
എന്നാല്‍ (എന്നിട്ടു) അലങ്കാരമാക്കി (ഭംഗിയാക്കി) കാണിച്ചു
lahumu
لَهُمُ
അവര്‍ക്കു
l-shayṭānu
ٱلشَّيْطَٰنُ
പിശാചു
aʿmālahum
أَعْمَٰلَهُمْ
അവരുടെ പ്രവൃത്തികളെ
fahuwa
فَهُوَ
അങ്ങനെ (എന്നിട്ടു) അവന്‍
waliyyuhumu
وَلِيُّهُمُ
അവരുടെ മിത്രം (കൈകാര്യക്കാരന്‍) ആകുന്നു
l-yawma
ٱلْيَوْمَ
ഇന്നു
walahum
وَلَهُمْ
അവര്‍ക്കുണ്ടുതാനും
ʿadhābun
عَذَابٌ
ശിക്ഷ
alīmun
أَلِيمٌ
വേദനയേറിയ

അല്ലാഹുവാണ് സത്യം. നിനക്കു മുമ്പ് പല സമുദായങ്ങളിലേക്കും നാം ദൂതന്മാരെ അയച്ചിട്ടുണ്ട്. അപ്പോഴൊക്കെ ആ ജനത്തിന്റെ ദുര്‍വൃത്തികള്‍ പിശാച് അവര്‍ക്ക് ചേതോഹരമാക്കിത്തോന്നിക്കുകയായിരുന്നു. അതിനാല്‍ അവനാണ് ഇന്ന് അവരുടെ രക്ഷാധികാരി. അവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.

തഫ്സീര്‍

وَمَآ اَنْزَلْنَا عَلَيْكَ الْكِتٰبَ اِلَّا لِتُبَيِّنَ لَهُمُ الَّذِى اخْتَلَفُوْا فِيْهِۙ وَهُدًى وَّرَحْمَةً لِّقَوْمٍ يُّؤْمِنُوْنَ   ( النحل: ٦٤ )

wamā anzalnā
وَمَآ أَنزَلْنَا
നാം ഇറക്കിയിട്ടില്ല
ʿalayka
عَلَيْكَ
നിന്റെ മേല്‍, നിനക്കു
l-kitāba
ٱلْكِتَٰبَ
(വേദ) ഗ്രന്ഥം
illā litubayyina
إِلَّا لِتُبَيِّنَ
നീ വിവരിച്ചുകൊടുക്കുവാന്‍ വേണ്ടിയല്ലാതെ
lahumu
لَهُمُ
അവര്‍ക്കു
alladhī
ٱلَّذِى
യാതൊന്നിനെ
ikh'talafū
ٱخْتَلَفُوا۟
അവര്‍ ഭിന്നിച്ചു, അഭിപ്രായവ്യത്യാസമായി
fīhi
فِيهِۙ
അതില്‍
wahudan
وَهُدًى
മാര്‍ഗ്ഗദര്‍ശന (സന്മാര്‍ഗ്ഗ)മായും
waraḥmatan
وَرَحْمَةً
കാരുണ്യമായും
liqawmin
لِّقَوْمٍ
ജനങ്ങള്‍ക്ക്
yu'minūna
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നു

നിനക്കു നാം വേദപുസ്തകം ഇറക്കിത്തന്നത് അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളുള്ള കാര്യങ്ങളുടെ യാഥാര്‍ഥ്യം അവര്‍ക്ക് വിവരിച്ചുകൊടുക്കാനാണ്. വിശ്വസിക്കുന്ന ജനത്തിന് നേര്‍വഴി കാട്ടാനും. ഒപ്പം അനുഗ്രഹമായും.

തഫ്സീര്‍

وَاللّٰهُ اَنْزَلَ مِنَ السَّمَاۤءِ مَاۤءً فَاَحْيَا بِهِ الْاَرْضَ بَعْدَ مَوْتِهَاۗ اِنَّ فِيْ ذٰلِكَ لَاٰيَةً لِّقَوْمٍ يَّسْمَعُوْنَ ࣖ   ( النحل: ٦٥ )

wal-lahu
وَٱللَّهُ
അല്ലാഹു (തന്നെ)
anzala
أَنزَلَ
ഇറക്കി
mina l-samāi
مِنَ ٱلسَّمَآءِ
ആകാശത്തുനിന്നു
māan
مَآءً
വെള്ളം
fa-aḥyā
فَأَحْيَا
എന്നിട്ടവന്‍ ജീവിപ്പിച്ചു
bihi
بِهِ
അതുകൊണ്ടു
l-arḍa
ٱلْأَرْضَ
ഭൂമിയെ
baʿda
بَعْدَ
ശേഷം
mawtihā
مَوْتِهَآۚ
അതിന്റെ മരണത്തിനു (നിര്‍ജ്ജീവതക്കു)
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laāyatan
لَءَايَةً
ഒരു ദൃഷ്ടാന്തം
liqawmin yasmaʿūna
لِّقَوْمٍ يَسْمَعُونَ
കേള്‍ക്കുന്ന (കേട്ടു മനസ്സിലാക്കുന്ന) ജനങ്ങള്‍ക്ക്

അല്ലാഹു മാനത്തുനിന്ന് മഴ പെയ്യിച്ചു. അതുവഴി അവന്‍ ജീവനറ്റ ഭൂമിക്ക് ജീവനേകി. സംശയമില്ല; കേട്ടറിയുന്ന ജനത്തിന് ഇതില്‍ ദൃഷ്ടാന്തമുണ്ട്.

തഫ്സീര്‍

وَاِنَّ لَكُمْ فِى الْاَنْعَامِ لَعِبْرَةً ۚ نُسْقِيْكُمْ مِّمَّا فِيْ بُطُوْنِهٖ مِنْۢ بَيْنِ فَرْثٍ وَّدَمٍ لَّبَنًا خَالِصًا سَاۤىِٕغًا لِّلشّٰرِبِيْنَ   ( النحل: ٦٦ )

wa-inna lakum
وَإِنَّ لَكُمْ
നിശ്ചയമായും നിങ്ങള്‍ക്കുണ്ടു
fī l-anʿāmi
فِى ٱلْأَنْعَٰمِ
കാലികളില്‍ (ആടുമാടൊട്ടകങ്ങളില്‍)
laʿib'ratan
لَعِبْرَةًۖ
ഒരു ചിന്താവിഷയം (ചിന്താപാഠം)
nus'qīkum
نُّسْقِيكُم
നിങ്ങള്‍ക്കു നാം കുടിക്കുവാന്‍ നല്‍കുന്നു
mimmā fī buṭūnihi
مِّمَّا فِى بُطُونِهِۦ
അതിന്റെ വയറു (ഉള്ളം - ഉള്‍ഭാഗം) കളിലുള്ളതില്‍ നിന്നു
min bayni
مِنۢ بَيْنِ
ഇടയില്‍നിന്നു
farthin
فَرْثٍ
(കുടലിലെ) ചാണകത്തിന്റെ, ചവറിന്റെ, പിണ്ടിയുടെ
wadamin
وَدَمٍ
രക്തത്തിന്റെയും
labanan
لَّبَنًا
പാലിനെ
khāliṣan
خَالِصًا
തനിച്ച, സ്വച്ഛമായ (കലര്‍പ്പില്ലാത്ത)
sāighan
سَآئِغًا
വേഗം (തൊണ്ടയിലൂടെ) ഇറങ്ങിപ്പോകുന്ന
lilshāribīna
لِّلشَّٰرِبِينَ
കുടിക്കുന്നവര്‍ക്കു

നിശ്ചയമായും കന്നുകാലികളിലും നിങ്ങള്‍ക്ക് പാഠമുണ്ട്. അവയുടെ വയറ്റിലുള്ളതില്‍ നിന്ന്, ചാണകത്തിനും ചോരക്കുമിടയില്‍നിന്ന് നിങ്ങളെ നാം ശുദ്ധമായ പാല്‍ കുടിപ്പിക്കുന്നു. കുടിക്കുന്നവര്‍ക്കെല്ലാം ആനന്ദദായകമാണത്.

തഫ്സീര്‍

وَمِنْ ثَمَرٰتِ النَّخِيْلِ وَالْاَعْنَابِ تَتَّخِذُوْنَ مِنْهُ سَكَرًا وَّرِزْقًا حَسَنًاۗ اِنَّ فِيْ ذٰلِكَ لَاٰيَةً لِّقَوْمٍ يَّعْقِلُوْنَ   ( النحل: ٦٧ )

wamin thamarāti
وَمِن ثَمَرَٰتِ
ഫലങ്ങളില്‍നിന്നും
l-nakhīli
ٱلنَّخِيلِ
ഈത്തപ്പനയുടെ
wal-aʿnābi
وَٱلْأَعْنَٰبِ
മുന്തിരികളുടെയും
tattakhidhūna
تَتَّخِذُونَ
നിങ്ങള്‍ ഉണ്ടാക്കുന്നു
min'hu
مِنْهُ
അതില്‍നിന്നു
sakaran
سَكَرًا
മത്തുള്ള (ലഹരിയുള്ള) തു
wariz'qan
وَرِزْقًا
ആഹാരവും
ḥasanan
حَسَنًاۗ
നല്ലതായ
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ടു
laāyatan
لَءَايَةً
ഒരു ദൃഷ്ടാന്തം
liqawmin yaʿqilūna
لِّقَوْمٍ يَعْقِلُونَ
ബുദ്ധി കൊടുക്കുന്ന ജനങ്ങള്‍ക്ക്

ഈന്തപ്പനയുടെയും മുന്തിരിവള്ളിയുടെയും പഴങ്ങളില്‍ നിന്ന് നിങ്ങള്‍ ലഹരി പദാര്‍ഥവും നല്ല ആഹാരവും ഉണ്ടാക്കുന്നു. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും അതില്‍ അടയാളമുണ്ട്.

തഫ്സീര്‍

وَاَوْحٰى رَبُّكَ اِلَى النَّحْلِ اَنِ اتَّخِذِيْ مِنَ الْجِبَالِ بُيُوْتًا وَّمِنَ الشَّجَرِ وَمِمَّا يَعْرِشُوْنَۙ  ( النحل: ٦٨ )

wa-awḥā
وَأَوْحَىٰ
വഹ്-യു (ബോധനം) നല്‍കുകയും ചെയ്തിരിക്കുന്നു
rabbuka
رَبُّكَ
നിന്റെ റബ്ബു
ilā l-naḥli
إِلَى ٱلنَّحْلِ
തേനീച്ചക്കു
ani ittakhidhī
أَنِ ٱتَّخِذِى
നീ ഉണ്ടാക്കുക
mina l-jibāli
مِنَ ٱلْجِبَالِ
എന്നു മലകളില്‍നിന്നു
buyūtan
بُيُوتًا
വീടുകളെ
wamina l-shajari
وَمِنَ ٱلشَّجَرِ
വൃക്ഷങ്ങളില്‍ നിന്നും
wamimmā yaʿrishūna
وَمِمَّا يَعْرِشُونَ
അവര്‍ ഉയര്‍ത്തിയുണ്ടാക്കുന്ന (കെട്ടി ഉയര്‍ത്തുന്ന) തില്‍നിന്നും

നിന്റെ നാഥന്‍ തേനീച്ചക്ക് ബോധനം നല്‍കി; ''മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്ന പന്തലുകളിലും നിങ്ങള്‍ കൂടുണ്ടാക്കുക.

തഫ്സീര്‍

ثُمَّ كُلِيْ مِنْ كُلِّ الثَّمَرٰتِ فَاسْلُكِيْ سُبُلَ رَبِّكِ ذُلُلًاۗ يَخْرُجُ مِنْ بُطُوْنِهَا شَرَابٌ مُّخْتَلِفٌ اَلْوَانُهٗ ۖفِيْهِ شِفَاۤءٌ لِّلنَّاسِۗ اِنَّ فِيْ ذٰلِكَ لَاٰيَةً لِّقَوْمٍ يَّتَفَكَّرُوْنَ   ( النحل: ٦٩ )

thumma
ثُمَّ
പിന്നെ
kulī
كُلِى
നീ തിന്നുക
min kulli
مِن كُلِّ
എല്ലാറ്റില്‍നിന്നു
l-thamarāti
ٱلثَّمَرَٰتِ
ഫലങ്ങള്‍
fa-us'lukī
فَٱسْلُكِى
എന്നിട്ടു നീ പ്രവേശിക്കുക, കടന്നു കൂടുക
subula
سُبُلَ
വഴി (മാര്‍ഗ്ഗ) ങ്ങളില്‍
rabbiki
رَبِّكِ
നിന്റെ റബ്ബിന്റെ
dhululan
ذُلُلًاۚ
പാകപ്പെട്ട (സുഗമമായ) നിലയില്‍
yakhruju
يَخْرُجُ
പുറത്തുവരുന്നു
min buṭūnihā
مِنۢ بُطُونِهَا
അതിന്റെ (അവയുടെ) വയറുകളില്‍നിന്നു
sharābun
شَرَابٌ
ഒരു പാനീയം
mukh'talifun
مُّخْتَلِفٌ
വ്യത്യസ്തമായ
alwānuhu
أَلْوَٰنُهُۥ
അതിന്റെ നിറങ്ങള്‍
fīhi
فِيهِ
അതിലുണ്ടു
shifāon
شِفَآءٌ
ശമനം
lilnnāsi
لِّلنَّاسِۗ
മനുഷ്യര്‍ക്കു
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ടു
laāyatan
لَءَايَةً
ഒരു ദൃഷ്ടാന്തം
liqawmin yatafakkarūna
لِّقَوْمٍ يَتَفَكَّرُونَ
ചിന്തിക്കുന്ന ജനതക്ക്

''പിന്നെ എല്ലാത്തരം ഫലങ്ങളില്‍നിന്നും ഭക്ഷിക്കുക. അങ്ങനെ നിന്റെ നാഥന്‍ പാകപ്പെടുത്തിവച്ച വഴികളില്‍ പ്രവേശിക്കുക.'' അവയുടെ വയറുകളില്‍ നിന്ന് വര്‍ണവൈവിധ്യമുള്ള പാനീയം സ്രവിക്കുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനമുണ്ട്. ചിന്തിക്കുന്ന ജനത്തിന് ഇതിലും ദൃഷ്ടാന്തമുണ്ട്.

തഫ്സീര്‍

وَاللّٰهُ خَلَقَكُمْ ثُمَّ يَتَوَفّٰىكُمْ وَمِنْكُمْ مَّنْ يُّرَدُّ اِلٰٓى اَرْذَلِ الْعُمُرِ لِكَيْ لَا يَعْلَمَ بَعْدَ عِلْمٍ شَيْـًٔاۗ اِنَّ اللّٰهَ عَلِيْمٌ قَدِيْرٌ ࣖ   ( النحل: ٧٠ )

wal-lahu
وَٱللَّهُ
അല്ലാഹു, അല്ലാഹുവത്രെ
khalaqakum
خَلَقَكُمْ
നിങ്ങളെ സൃഷ്ടിച്ചു, സൃഷ്ടിച്ചതു
thumma
ثُمَّ
പിന്നീടു
yatawaffākum
يَتَوَفَّىٰكُمْۚ
നിങ്ങളെ അവന്‍ പൂര്‍ണ്ണമായി പിടിച്ചെടുക്കുന്നു (മരിപ്പിക്കുന്നു)
waminkum
وَمِنكُم
നിങ്ങളിലുണ്ടായിരിക്കും, നിങ്ങളില്‍നിന്നു (ചിലര്‍)
man yuraddu
مَّن يُرَدُّ
മടക്ക (ആക്ക-ഒഴിവാക്കി വിട) പ്പെടുന്നവര്‍
ilā ardhali
إِلَىٰٓ أَرْذَلِ
ഏറ്റം താണപടി (ദുര്‍ബ്ബലസ്ഥിതി)യിലേക്കു
l-ʿumuri
ٱلْعُمُرِ
ആയുഷ്ക്കാലത്തിന്റെ, ആയുസ്സിന്റെ
likay lā yaʿlama
لِكَىْ لَا يَعْلَمَ
അവര്‍ അറിയാതിരിക്കുവാന്‍വേണ്ടി
baʿda ʿil'min
بَعْدَ عِلْمٍ
അറിവിനുശേഷം
shayan
شَيْـًٔاۚ
യാതൊന്നും
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿalīmun
عَلِيمٌ
അറിയുന്നവനാണ്
qadīrun
قَدِيرٌ
കഴിവുള്ളവനാണ്

അല്ലാഹു നിങ്ങളെ സൃഷ്ടിച്ചു. പിന്നെ നിങ്ങളെ അവന്‍ മരിപ്പിക്കുന്നു. നിങ്ങളില്‍ ചിലര്‍ അങ്ങേയറ്റത്തെ വാര്‍ധക്യത്തിലേക്ക് തള്ളപ്പെടുന്നു. അറിയാവുന്ന അവസ്ഥക്കുശേഷം ഒന്നും അറിയാത്ത സ്ഥിതിയിലെത്താന്‍. അല്ലാഹു എല്ലാം അറിയുന്നവനാണ്. എല്ലാറ്റിനും കഴിവുറ്റവനും.

തഫ്സീര്‍