Skip to main content

اَوْ خَلْقًا مِّمَّا يَكْبُرُ فِيْ صُدُوْرِكُمْ ۚفَسَيَقُوْلُوْنَ مَنْ يُّعِيْدُنَاۗ قُلِ الَّذِيْ فَطَرَكُمْ اَوَّلَ مَرَّةٍۗ فَسَيُنْغِضُوْنَ اِلَيْكَ رُءُوْسَهُمْ وَيَقُوْلُوْنَ مَتٰى هُوَۗ قُلْ عَسٰٓى اَنْ يَّكُوْنَ قَرِيْبًا  ( الإسراء: ٥١ )

aw khalqan
أَوْ خَلْقًا
അല്ലെങ്കില്‍ ഒരു സൃഷ്ടി, വല്ല സൃഷ്ടിയും
mimmā yakburu
مِّمَّا يَكْبُرُ
വലുതായിരിക്കുന്ന (വലുതായി തോന്നുന്ന)
fī ṣudūrikum
فِى صُدُورِكُمْۚ
നിങ്ങളുടെ നെഞ്ചു (ഹൃദയം) കളില്‍
fasayaqūlūna
فَسَيَقُولُونَ
അപ്പോള്‍ (എന്നാല്‍) അവര്‍ വഴിയെ പറഞ്ഞേക്കും
man yuʿīdunā
مَن يُعِيدُنَاۖ
നമ്മെ ആര്‍ മടക്കും, ആര്‍ നമ്മെ ആവര്‍ത്തിച്ചുണ്ടാക്കും
quli
قُلِ
പറയുക
alladhī faṭarakum
ٱلَّذِى فَطَرَكُمْ
നിങ്ങള്‍ക്കു പ്രകൃതം നല്‍കിയ (നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയ)വന്‍
awwala marratin
أَوَّلَ مَرَّةٍۚ
ഒന്നാം (ആദ്യ) പ്രാവശ്യം
fasayun'ghiḍūna
فَسَيُنْغِضُونَ
അപ്പോള്‍ (എന്നാല്‍) അവര്‍ ആട്ടും, ഇളക്കും
ilayka
إِلَيْكَ
നിന്റെ നേരെ, നിന്നിലേക്കു
ruūsahum
رُءُوسَهُمْ
അവരുടെ തലകളെ
wayaqūlūna
وَيَقُولُونَ
അവര്‍ പറയുകയും ചെയ്യും
matā huwa
مَتَىٰ هُوَۖ
എപ്പോഴാണ് അത്
qul
قُلْ
പറയുക
ʿasā
عَسَىٰٓ
ആയേക്കാം
an yakūna
أَن يَكُونَ
അതായിരിക്കുക
qarīban
قَرِيبًا
അടുത്ത്, സമീപത്തില്‍

''അതല്ലെങ്കില്‍ നിങ്ങളുടെ മനസ്സുകളില്‍ കൂടുതല്‍ വലുതായി ത്തോന്നുന്ന മറ്റു വല്ല സൃഷ്ടിയുമായിത്തീരുക; എന്നാലും നിങ്ങളെ ഉയിര്‍ത്തെഴുന്നേല്‍പിക്കും.'' അപ്പോഴവര്‍ ചോദിക്കും: ''ആരാണ് ഞങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക?'' പറയുക: ''നിങ്ങളെ ആദ്യം സൃഷ്ടിച്ചവന്‍ തന്നെ.'' അന്നേരമവര്‍ നിന്റെ നേരെ തലയാട്ടിക്കൊണ്ട് ചോദിക്കും: ''എപ്പോഴാണ് അതുണ്ടാവുക?'' പറയുക: ''അടുത്തുതന്നെ ആയേക്കാം.''

തഫ്സീര്‍

يَوْمَ يَدْعُوْكُمْ فَتَسْتَجِيْبُوْنَ بِحَمْدِهٖ وَتَظُنُّوْنَ اِنْ لَّبِثْتُمْ اِلَّا قَلِيْلًا ࣖ   ( الإسراء: ٥٢ )

yawma yadʿūkum
يَوْمَ يَدْعُوكُمْ
നിങ്ങളെ അവന്‍ വിളിക്കുന്ന ദിവസം
fatastajībūna
فَتَسْتَجِيبُونَ
അപ്പോള്‍ നിങ്ങള്‍ ഉത്തരം നല്‍കും (നല്‍കുന്ന)
biḥamdihi
بِحَمْدِهِۦ
അവനെ സ്തുതിച്ചുകൊണ്ടു, അവന്റെ സ്തുതിയോടെ
wataẓunnūna
وَتَظُنُّونَ
നിങ്ങള്‍ വിചാരിക്കുക (ധരിക്കുക - കരുതുക)യും ചെയ്യും
in labith'tum
إِن لَّبِثْتُمْ
നിങ്ങള്‍ താമസിച്ചിട്ടില്ല (എന്നു)
illā qalīlan
إِلَّا قَلِيلًا
അല്‍പമല്ലാതെ, കുറച്ചൊഴികെ

അവന്‍ നിങ്ങളെ വിളിക്കുകയും നിങ്ങള്‍ അവനെ സ്തുതിച്ചുകൊണ്ട് ഉത്തരം നല്‍കുകയും ചെയ്യുന്ന ദിവസം. അപ്പോള്‍ അല്‍പകാലം മാത്രമേ നിങ്ങള്‍ ഭൂമിയില്‍ കഴിച്ചുകൂട്ടിയിട്ടുള്ളൂവെന്ന് നിങ്ങള്‍ക്കു തോന്നും.

തഫ്സീര്‍

وَقُلْ لِّعِبَادِيْ يَقُوْلُوا الَّتِيْ هِيَ اَحْسَنُۗ اِنَّ الشَّيْطٰنَ يَنْزَغُ بَيْنَهُمْۗ اِنَّ الشَّيْطٰنَ كَانَ لِلْاِنْسَانِ عَدُوًّا مُّبِيْنًا  ( الإسراء: ٥٣ )

waqul
وَقُل
പറയുകയും ചെയ്യുക
liʿibādī
لِّعِبَادِى
എന്റെ അടിയാന്‍മാരോടു
yaqūlū
يَقُولُوا۟
അവര്‍പറയട്ടെ
allatī
ٱلَّتِى
യാതൊന്നു, ഏതോ ഒന്നു
hiya
هِىَ
അത്
aḥsanu
أَحْسَنُۚ
കൂടുതല്‍ (ഏറ്റം) നല്ലതാണ്
inna l-shayṭāna
إِنَّ ٱلشَّيْطَٰنَ
നിശ്ചയമായും പിശാച്
yanzaghu
يَنزَغُ
ഇളക്കിവിടും, തോണ്ടിവിടും
baynahum
بَيْنَهُمْۚ
അവര്‍ക്കിടയില്‍
inna l-shayṭāna
إِنَّ ٱلشَّيْطَٰنَ
നിശ്ചയമായും പിശാചു
kāna
كَانَ
ആകുന്നു, ആയിരിക്കുന്നു
lil'insāni
لِلْإِنسَٰنِ
മനുഷ്യനു
ʿaduwwan
عَدُوًّا
ശത്രു
mubīnan
مُّبِينًا
സ്പഷ്ടമായ, വ്യക്തമായ, തനി

നീ എന്റെ ദാസന്മാരോടു പറയുക: അവര്‍ പറയുന്നത് ഏറ്റം മികച്ച വാക്കുകളാകട്ടെ. തീര്‍ച്ചയായും പിശാച് അവര്‍ക്കിടയില്‍ കുഴപ്പം കുത്തിപ്പൊക്കുന്നു. പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുതന്നെ.

തഫ്സീര്‍

رَبُّكُمْ اَعْلَمُ بِكُمْ اِنْ يَّشَأْ يَرْحَمْكُمْ اَوْ اِنْ يَّشَأْ يُعَذِّبْكُمْۗ وَمَآ اَرْسَلْنٰكَ عَلَيْهِمْ وَكِيْلًا  ( الإسراء: ٥٤ )

rabbukum
رَّبُّكُمْ
നിങ്ങളുടെ റബ്ബ്
aʿlamu
أَعْلَمُ
ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ്
bikum
بِكُمْۖ
നിങ്ങളെപ്പറ്റി
in yasha
إِن يَشَأْ
അവന്‍ ഉദ്ദേശിക്കുന്ന പക്ഷം
yarḥamkum
يَرْحَمْكُمْ
നിങ്ങള്‍ക്കവന്‍ കരുണ ചെയ്യും
aw
أَوْ
അല്ലെങ്കില്‍, അല്ലാത്ത പക്ഷം
in yasha
إِن يَشَأْ
അവന്‍ ഉദ്ദേശിക്കുന്ന പക്ഷം
yuʿadhib'kum
يُعَذِّبْكُمْۚ
നിങ്ങളെ അവന്‍ ശിക്ഷിക്കും
wamā arsalnāka
وَمَآ أَرْسَلْنَٰكَ
നിന്നെ നാം അയച്ചിട്ടില്ലതാനും
ʿalayhim
عَلَيْهِمْ
അവരുടെ മേല്‍
wakīlan
وَكِيلًا
ഏല്‍പിക്കപ്പെട്ടവനായി

നിങ്ങളുടെ നാഥന്‍ നിങ്ങളെപ്പറ്റി നന്നായറിയുന്നവനാണ്. അവനിച്ഛിക്കുന്നുവെങ്കില്‍ അവന്‍ നിങ്ങളോട് കരുണകാണിക്കും. അവനിച്ഛിക്കുന്നുവെങ്കില്‍ നിങ്ങളെ ശിക്ഷിക്കുകയും ചെയ്യും. നാം നിന്നെ അവരുടെ കൈകാര്യകര്‍ത്താവായി നിയോഗിച്ചിട്ടില്ല.

തഫ്സീര്‍

وَرَبُّكَ اَعْلَمُ بِمَنْ فِى السَّمٰوٰتِ وَالْاَرْضِۗ وَلَقَدْ فَضَّلْنَا بَعْضَ النَّبِيّٖنَ عَلٰى بَعْضٍ وَّاٰتَيْنَا دَاوٗدَ زَبُوْرًا  ( الإسراء: ٥٥ )

warabbuka
وَرَبُّكَ
നിന്റെ റബ്ബു
aʿlamu
أَعْلَمُ
നല്ലവണ്ണം അറിയുന്നവനാണ്
biman
بِمَن
യാതൊരുവരെപ്പറ്റി
fī l-samāwāti
فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ള
wal-arḍi
وَٱلْأَرْضِۗ
ഭൂമിയിലും
walaqad faḍḍalnā
وَلَقَدْ فَضَّلْنَا
നാം തീര്‍ച്ചയായും ശ്രേഷ്ഠമാക്കിയിട്ടുണ്ട്
baʿḍa
بَعْضَ
ചിലരെ
l-nabiyīna
ٱلنَّبِيِّۦنَ
നബിമാരില്‍
ʿalā baʿḍin
عَلَىٰ بَعْضٍۖ
ചിലരെക്കാള്‍
waātaynā
وَءَاتَيْنَا
നാം നല്‍കുകയും ചെയ്തിരിക്കുന്നു
dāwūda
دَاوُۥدَ
ദാവൂദിനു
zabūran
زَبُورًا
സബൂര്‍ (ഏട്)

ആകാശഭൂമികളിലുള്ളവരെക്കുറിച്ചൊക്കെ നന്നായറിയുന്നവന്‍ നിന്റെ നാഥനാണ്. തീര്‍ച്ചയായും നാം പ്രവാചകന്മാരില്‍ ചിലര്‍ക്ക് മറ്റു ചിലരേക്കാള്‍ ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്. ദാവൂദിന് നാം സങ്കീര്‍ത്തനം നല്‍കി.

തഫ്സീര്‍

قُلِ ادْعُوا الَّذِيْنَ زَعَمْتُمْ مِّنْ دُوْنِهٖ فَلَا يَمْلِكُوْنَ كَشْفَ الضُّرِّ عَنْكُمْ وَلَا تَحْوِيْلًا  ( الإسراء: ٥٦ )

quli
قُلِ
പറയുക
id'ʿū
ٱدْعُوا۟
നിങ്ങള്‍ വിളിക്കുവിന്‍, പ്രാര്‍ത്ഥിക്കുവിന്‍
alladhīna
ٱلَّذِينَ
യാതൊരുവരെ
zaʿamtum
زَعَمْتُم
നിങ്ങള്‍ വാദിച്ച, ജല്‍പിച്ച
min dūnihi
مِّن دُونِهِۦ
അവനു പുറമെ, അവനെക്കൂടാതെ
falā yamlikūna
فَلَا يَمْلِكُونَ
എന്നാല്‍ അവര്‍ സ്വാധീനമാക്കുകയില്ല (അവര്‍ക്കു സാധിക്കുകയില്ല)
kashfa
كَشْفَ
തുറവിയാക്കല്‍, നീക്കുവാന്‍
l-ḍuri
ٱلضُّرِّ
ഉപദ്രവത്തെ
ʿankum
عَنكُمْ
നിങ്ങളില്‍ നിന്നു
walā taḥwīlan
وَلَا تَحْوِيلًا
(സ്ഥിതി) മാറ്റം വരുത്തുവാനുമില്ല

പറയുക: അല്ലാഹുവല്ലാത്ത, ദൈവങ്ങളെന്ന് നിങ്ങള്‍ വാദിച്ചുവരുന്നവരോട് പ്രാര്‍ഥിച്ചു നോക്കൂ. നിങ്ങളില്‍ നിന്ന് ഒരു ദുരിതവും തട്ടിമാറ്റാനവര്‍ക്കു സാധ്യമല്ല. ഒന്നിനും ഒരു മാറ്റവും വരുത്താന്‍ അവര്‍ക്കാവില്ല.

തഫ്സീര്‍

اُولٰۤىِٕكَ الَّذِيْنَ يَدْعُوْنَ يَبْتَغُوْنَ اِلٰى رَبِّهِمُ الْوَسِيْلَةَ اَيُّهُمْ اَقْرَبُ وَيَرْجُوْنَ رَحْمَتَهٗ وَيَخَافُوْنَ عَذَابَهٗۗ اِنَّ عَذَابَ رَبِّكَ كَانَ مَحْذُوْرًا  ( الإسراء: ٥٧ )

ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
alladhīna yadʿūna
ٱلَّذِينَ يَدْعُونَ
അവര്‍ വിളിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന)വരായ
yabtaghūna
يَبْتَغُونَ
അവര്‍ തേടുന്നു, അന്വേഷിക്കുന്നു
ilā rabbihimu
إِلَىٰ رَبِّهِمُ
അവരുടെ റബ്ബിങ്കലേക്കു
l-wasīlata
ٱلْوَسِيلَةَ
സമീപനമാര്‍ഗ്ഗം (മാദ്ധ്യമം)
ayyuhum
أَيُّهُمْ
അവരില്‍ ഏതോ (അവര്‍)
aqrabu
أَقْرَبُ
ഏറ്റവും അടുത്തവര്‍
wayarjūna
وَيَرْجُونَ
അവര്‍ അഭിലഷിക്കുക (ആശിക്കുക - പ്രതീക്ഷിക്കുക)യും ചെയ്യുന്നു
raḥmatahu
رَحْمَتَهُۥ
അവന്റെ കാരുണ്യം
wayakhāfūna
وَيَخَافُونَ
അവര്‍ ഭയപ്പെടുകയും ചെയ്യുന്നു
ʿadhābahu
عَذَابَهُۥٓۚ
അവന്റെ ശിക്ഷയെ
inna ʿadhāba
إِنَّ عَذَابَ
നിശ്ചയമായും ശിക്ഷ
rabbika
رَبِّكَ
നിന്റെ റബ്ബിന്റെ
kāna
كَانَ
ആകുന്നു, ആയിരിക്കുന്നു
maḥdhūran
مَحْذُورًا
ജാഗ്രതവെക്കപ്പെടേണ്ടത് (സൂക്ഷിക്കപ്പെടേണ്ടത് - കരുതിയിരിക്കേണ്ടത്)

ഇക്കൂട്ടര്‍ ആരെയാണോ വിളിച്ചുപ്രാര്‍ഥിക്കുന്നത് അവര്‍ സ്വയംതന്നെ തങ്ങളുടെ നാഥന്റെ സാമീപ്യംനേടാന്‍ വഴിതേടിക്കൊണ്ടിരിക്കുകയാണ്. അവരില്‍ അല്ലാഹുവുമായി ഏറ്റവും അടുത്തവര്‍പോലും അവന്റെ കാരുണ്യം കൊതിക്കുന്നു. അവന്റെ ശിക്ഷയെ ഭയപ്പെടുകയും ചെയ്യുന്നു. നിന്റെ നാഥന്റെ ശിക്ഷ പേടിക്കപ്പെടേണ്ടതുതന്നെ; തീര്‍ച്ച.

തഫ്സീര്‍

وَاِنْ مِّنْ قَرْيَةٍ اِلَّا نَحْنُ مُهْلِكُوْهَا قَبْلَ يَوْمِ الْقِيٰمَةِ اَوْ مُعَذِّبُوْهَا عَذَابًا شَدِيْدًاۗ كَانَ ذٰلِكَ فىِ الْكِتٰبِ مَسْطُوْرًا  ( الإسراء: ٥٨ )

wa-in min qaryatin
وَإِن مِّن قَرْيَةٍ
ഒരു രാജ്യവും ഇല്ല
illā naḥnu
إِلَّا نَحْنُ
നാം അല്ലാതെ
muh'likūhā
مُهْلِكُوهَا
അതിനെ നശിപ്പിക്കുന്നവര്‍
qabla yawmi
قَبْلَ يَوْمِ
ദിവസത്തിനു മുമ്പ്
l-qiyāmati
ٱلْقِيَٰمَةِ
ക്വിയാമത്തിന്റെ
aw muʿadhibūhā
أَوْ مُعَذِّبُوهَا
അല്ലെങ്കില്‍ അതിനെ ശിക്ഷിക്കുന്നവര്‍
ʿadhāban
عَذَابًا
ശിക്ഷ, വല്ല ശിക്ഷയും
shadīdan
شَدِيدًاۚ
കഠിനമായ
kāna dhālika
كَانَ ذَٰلِكَ
ആയിരിക്കുന്നു
fī l-kitābi
فِى ٱلْكِتَٰبِ
ഗ്രന്ഥത്തില്‍, രേഖയില്‍
masṭūran
مَسْطُورًا
രേഖപ്പെടുത്ത (എഴുതപ്പെട്ട)ത്

ഉയിര്‍ത്തെഴുന്നേല്‍പുനാളിന് മുമ്പായി നാം നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാത്ത ഒരു നാടുമുണ്ടാവുകയില്ല. അത് മൂലപ്രമാണത്തില്‍ രേഖപ്പെടുത്തിയ കാര്യമാണ്.

തഫ്സീര്‍

وَمَا مَنَعَنَآ اَنْ نُّرْسِلَ بِالْاٰيٰتِ اِلَّآ اَنْ كَذَّبَ بِهَا الْاَوَّلُوْنَۗ وَاٰتَيْنَا ثَمُوْدَ النَّاقَةَ مُبْصِرَةً فَظَلَمُوْا بِهَاۗ وَمَا نُرْسِلُ بِالْاٰيٰتِ اِلَّا تَخْوِيْفًا  ( الإسراء: ٥٩ )

wamā manaʿanā
وَمَا مَنَعَنَآ
നമ്മെ മുടക്കി (നമുക്കു തടസ്സമാ)യിട്ടില്ല
an nur'sila
أَن نُّرْسِلَ
നാം അയക്കുന്നതിനു
bil-āyāti
بِٱلْءَايَٰتِ
ദൃഷ്ടാന്തങ്ങളെ, ദൃഷ്ടാന്തങ്ങളുമായി
illā an kadhaba
إِلَّآ أَن كَذَّبَ
വ്യാജമാക്കിയതല്ലാതെ
bihā
بِهَا
അവയെ
l-awalūna
ٱلْأَوَّلُونَۚ
ആദ്യത്തേവര്‍, പൂര്‍വ്വികന്‍മാര്‍
waātaynā
وَءَاتَيْنَا
നാം നല്‍കി, നല്‍കുകയും ചെയ്തു
thamūda
ثَمُودَ
ഥമൂദിനു
l-nāqata
ٱلنَّاقَةَ
ഒട്ടകത്തെ
mub'ṣiratan
مُبْصِرَةً
കാണത്തക്കതായി (പ്രത്യക്ഷ ദൃഷ്ടാന്തമായിട്ടു)
faẓalamū
فَظَلَمُوا۟
എന്നിട്ടവര്‍ അക്രമം പ്രവര്‍ത്തിച്ചു
bihā
بِهَاۚ
അതുനിമിത്തം, അതു സംബന്ധിച്ചു
wamā nur'silu
وَمَا نُرْسِلُ
നാം അയക്കുന്നില്ല, അയക്കാറില്ല
bil-āyāti
بِٱلْءَايَٰتِ
ദൃഷ്ടാന്തങ്ങളെ
illā takhwīfan
إِلَّا تَخْوِيفًا
ഭയപ്പെടുത്തുന്നതിനല്ലാതെ

ദൃഷ്ടാന്തങ്ങള്‍ അയക്കുന്നതില്‍ നിന്നു നമ്മെ തടയുന്നത് ഇവര്‍ക്കു മുമ്പുണ്ടായിരുന്നവര്‍ അത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളിക്കളഞ്ഞുവെന്നതു മാത്രമാണ്. സമൂദ് ഗോത്രത്തിനു നാം പ്രത്യക്ഷ അടയാളമായി ഒട്ടകത്തെ നല്‍കി. എന്നാല്‍ അവരതിനോട് അതിക്രമം കാണിക്കുകയാണുണ്ടായത്. നാം ദൃഷ്ടാന്തങ്ങളയക്കുന്നത് ഭയപ്പെടുത്താന്‍ വേണ്ടി മാത്രമാണ്.

തഫ്സീര്‍

وَاِذْ قُلْنَا لَكَ اِنَّ رَبَّكَ اَحَاطَ بِالنَّاسِۗ وَمَا جَعَلْنَا الرُّءْيَا الَّتِيْٓ اَرَيْنٰكَ اِلَّا فِتْنَةً لِّلنَّاسِ وَالشَّجَرَةَ الْمَلْعُوْنَةَ فِى الْقُرْاٰنِ ۗ وَنُخَوِّفُهُمْۙ فَمَا يَزِيْدُهُمْ اِلَّا طُغْيَانًا كَبِيْرًا ࣖ   ( الإسراء: ٦٠ )

wa-idh qul'nā
وَإِذْ قُلْنَا
നാം പറഞ്ഞ സന്ദര്‍ഭം
laka
لَكَ
നിന്നോടു
inna rabbaka
إِنَّ رَبَّكَ
നിശ്ചയമായും നിന്റെ റബ്ബ്
aḥāṭa
أَحَاطَ
വലയം ചെയ്തിരിക്കുന്നു, ചൂഴ്ന്നിരിക്കുന്നു
bil-nāsi
بِٱلنَّاسِۚ
മനുഷ്യരെ, മനുഷ്യരില്‍
wamā jaʿalnā
وَمَا جَعَلْنَا
നാം ആക്കിയിട്ടുമില്ല
l-ru'yā
ٱلرُّءْيَا
കാഴ്ച്ചയെ
allatī araynāka
ٱلَّتِىٓ أَرَيْنَٰكَ
നിനക്കു നാം കാണിച്ചു (കാട്ടി) തന്ന
illā fit'natan
إِلَّا فِتْنَةً
ഒരു പരീക്ഷണമല്ലാതെ
lilnnāsi
لِّلنَّاسِ
മനുഷ്യര്‍ക്ക്
wal-shajarata
وَٱلشَّجَرَةَ
വൃക്ഷ(മര) ത്തെയും
l-malʿūnata
ٱلْمَلْعُونَةَ
ശപിക്കപ്പെട്ട
fī l-qur'āni
فِى ٱلْقُرْءَانِۚ
ക്വുര്‍ആനില്‍ (ഉള്ള)
wanukhawwifuhum
وَنُخَوِّفُهُمْ
നാം അവരെ ഭയപ്പെടുത്തുകയും ചെയ്യുന്നു
famā yazīduhum
فَمَا يَزِيدُهُمْ
എന്നാല്‍ അവര്‍ക്കു അതു വര്‍ദ്ധിപ്പിക്കുന്നില്ല
illā ṭugh'yānan
إِلَّا طُغْيَٰنًا
അതിരുവിടല്‍ (ധിക്കാരം) അല്ലാതെ
kabīran
كَبِيرًا
വലുതായ

നിന്റെ നാഥന്‍ മനുഷ്യരെയൊന്നടങ്കം വലയം ചെയ്തിരിക്കുന്നുവെന്ന് നാം നിന്നോട് പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക. നിനക്കു നാം കാണിച്ചുതന്ന ആ കാഴ്ച നാം ജനങ്ങള്‍ക്ക് ഒരു പരീക്ഷണമാക്കുകയാണ് ചെയ്തത്. ഖുര്‍ആനില്‍ ശപിക്കപ്പെട്ട ആ വൃക്ഷവും അങ്ങനെതന്നെ. നാം അവരെ ഭയപ്പെടുത്തുകയാണ്. എന്നാല്‍ അതവരില്‍ ധിക്കാരം വളര്‍ത്തുക മാത്രമേ ചെയ്യുന്നുള്ളൂ.

തഫ്സീര്‍