Skip to main content

وَاٰمِنُوْا بِمَآ اَنْزَلْتُ مُصَدِّقًا لِّمَا مَعَكُمْ وَلَا تَكُوْنُوْٓا اَوَّلَ كَافِرٍۢ بِهٖ ۖ وَلَا تَشْتَرُوْا بِاٰيٰتِيْ ثَمَنًا قَلِيْلًا ۖوَّاِيَّايَ فَاتَّقُوْنِ   ( البقرة: ٤١ )

waāminū
وَءَامِنُوا۟
വിശ്വസിക്കുകയും ചെയ്‌വിന്‍
bimā anzaltu
بِمَآ أَنزَلْتُ
ഞാന്‍ അവതരിപ്പിച്ചതില്‍
muṣaddiqan
مُصَدِّقًا
സത്യപ്പെടുത്തിക്കൊണ്ട്
limā maʿakum
لِّمَا مَعَكُمْ
നിങ്ങളുടെ കൂടെയുള്ളതിനെ
walā takūnū
وَلَا تَكُونُوٓا۟
നിങ്ങളായിരിക്കുകയും അരുത്
awwala
أَوَّلَ
ഒന്നാമത്തെ
kāfirin bihi
كَافِرٍۭ بِهِۦۖ
അതില്‍ അവിശ്വസിക്കുന്ന
walā tashtarū
وَلَا تَشْتَرُوا۟
നിങ്ങള്‍ വാങ്ങുകയും ചെയ്യരുത്
biāyātī
بِـَٔايَٰتِى
എന്‍റെ ആയത്ത് (ദൃഷ്ടാന്തം)കള്‍ക്ക് (വചനങ്ങള്‍ക്ക്)
thamanan
ثَمَنًا
വില
qalīlan
قَلِيلًا
തുച്ഛമായ
wa-iyyāya
وَإِيَّٰىَ
എന്നെമാത്രം
fa-ittaqūni
فَٱتَّقُونِ
നിങ്ങള്‍ എന്നെ സൂക്ഷിക്കുവീന്‍

ഞാന്‍ ഇറക്കിയ വേദത്തില്‍ വിശ്വസിക്കുക. അതു നിങ്ങളുടെ വശമുള്ള വേദങ്ങളെ ശരിവെക്കുന്നതാണ്. അതിനെ ആദ്യം നിഷേധിക്കുന്നവര്‍ നിങ്ങളാകരുത്. എന്റെ വചനങ്ങള്‍ തുച്ഛ വിലയ്ക്കു വില്‍ക്കരുത്. എന്നെ മാത്രം സൂക്ഷിച്ചു ജീവിക്കുക.

തഫ്സീര്‍

وَلَا تَلْبِسُوا الْحَقَّ بِالْبَاطِلِ وَتَكْتُمُوا الْحَقَّ وَاَنْتُمْ تَعْلَمُوْنَ   ( البقرة: ٤٢ )

walā talbisū
وَلَا تَلْبِسُوا۟
നിങ്ങള്‍ കൂട്ടിക്കലര്‍ത്തുകയും ചെയ്യരുത്
l-ḥaqa
ٱلْحَقَّ
യഥാര്‍ത്ഥം, ന്യായം
bil-bāṭili
بِٱلْبَٰطِلِ
അയഥാര്‍ത്ഥ (അന്യായ)വുമായി
wataktumū
وَتَكْتُمُوا۟
നിങ്ങള്‍ മറച്ചു (മൂടി-ഒളിച്ചു) വെക്കുകയും (അരുത്)
l-ḥaqa
ٱلْحَقَّ
യഥാര്‍ത്ഥത്തെ, ന്യായം
wa-antum
وَأَنتُمْ
നിങ്ങളാകട്ടെ
taʿlamūna
تَعْلَمُونَ
അറിയുന്നു

സത്യവും അസത്യവും കൂട്ടിക്കലര്‍ത്തി ആശയക്കുഴപ്പമുണ്ടാക്കരുത്. നിങ്ങള്‍ അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കരുത്.

തഫ്സീര്‍

وَاَقِيْمُوا الصَّلٰوةَ وَاٰتُوا الزَّكٰوةَ وَارْكَعُوْا مَعَ الرَّاكِعِيْنَ  ( البقرة: ٤٣ )

wa-aqīmū
وَأَقِيمُوا۟
നിങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുവിന്‍
l-ṣalata
ٱلصَّلَوٰةَ
നമസ്‌കാരം
waātū
وَءَاتُوا۟
നിങ്ങള്‍ കൊടുക്കുകയും ചെയ്യുവിന്‍
l-zakata
ٱلزَّكَوٰةَ
സക്കാത്ത്
wa-ir'kaʿū
وَٱرْكَعُوا۟
നിങ്ങള്‍ കുമ്പിടുകയും (നമസ്‌കരിക്കുകയും) ചെയ്യുവിന്‍
maʿa l-rākiʿīna
مَعَ ٱلرَّٰكِعِينَ
കുമ്പിടുന്നവരോടുകൂടി

നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക, സകാത്ത് നല്‍കുക, നമിക്കുന്നവരോടൊപ്പം നമിക്കുക.

തഫ്സീര്‍

۞ اَتَأْمُرُوْنَ النَّاسَ بِالْبِرِّ وَتَنْسَوْنَ اَنْفُسَكُمْ وَاَنْتُمْ تَتْلُوْنَ الْكِتٰبَ ۗ اَفَلَا تَعْقِلُوْنَ   ( البقرة: ٤٤ )

atamurūna
أَتَأْمُرُونَ
നിങ്ങള്‍ കല്‍പിക്കുകയാണോ
l-nāsa
ٱلنَّاسَ
മനുഷ്യരോട്
bil-biri
بِٱلْبِرِّ
പുണ്യ കാര്യത്തിനു
watansawna
وَتَنسَوْنَ
നിങ്ങള്‍ വിസ്മരിക്കുകയും
anfusakum
أَنفُسَكُمْ
നിങ്ങളുടെ സ്വദേഹങ്ങളെ
wa-antum
وَأَنتُمْ
നിങ്ങളാകട്ടെ
tatlūna
تَتْلُونَ
നിങ്ങള്‍ പാരായണം ചെയ്യുന്നു
l-kitāba
ٱلْكِتَٰبَۚ
വേദഗ്രന്ഥം
afalā
أَفَلَا
അപ്പോള്‍
taʿqilūna
تَعْقِلُونَ
നിങ്ങള്‍ ചിന്തിക്കുന്നില്ലേ

നിങ്ങള്‍ ജനങ്ങളോട് നന്മ ചെയ്യാന്‍ കല്‍പിക്കുകയും സ്വന്തം കാര്യത്തിലത് മറക്കുകയുമാണോ? അതും വേദം ഓതിക്കൊണ്ടിരിക്കെ? നിങ്ങള്‍ ഒട്ടും ആലോചിക്കുന്നില്ലേ?

തഫ്സീര്‍

وَاسْتَعِيْنُوْا بِالصَّبْرِ وَالصَّلٰوةِ ۗ وَاِنَّهَا لَكَبِيْرَةٌ اِلَّا عَلَى الْخٰشِعِيْنَۙ  ( البقرة: ٤٥ )

wa-is'taʿīnū
وَٱسْتَعِينُوا۟
നിങ്ങള്‍ സഹായം തേടുവിന്‍
bil-ṣabri
بِٱلصَّبْرِ
ക്ഷമകൊണ്ട്
wal-ṣalati
وَٱلصَّلَوٰةِۚ
നമസ്‌കാരവും
wa-innahā
وَإِنَّهَا
നിശ്ചയമായും അത്
lakabīratun
لَكَبِيرَةٌ
ഒരു വലിയത് (കാര്യം) തന്നെ
illā
إِلَّا
ഒഴികെ
ʿalā l-khāshiʿīna
عَلَى ٱلْخَٰشِعِينَ
ഭക്തന്മാരുടെ മേല്‍, വിനീതന്മാര്‍ക്ക്

സഹനത്തിലൂടെയും നമസ്‌കാരത്തിലൂടെയും ദിവ്യസഹായം തേടുക. നമസ്‌കാരം വലിയ ഭാരം തന്നെ; ഭക്തന്മാര്‍ക്കൊഴികെ.

തഫ്സീര്‍

الَّذِيْنَ يَظُنُّوْنَ اَنَّهُمْ مُّلٰقُوْا رَبِّهِمْ وَاَنَّهُمْ اِلَيْهِ رٰجِعُوْنَ ࣖ  ( البقرة: ٤٦ )

alladhīna yaẓunnūna
ٱلَّذِينَ يَظُنُّونَ
വിചാരിക്കുന്നവര്‍
annahum
أَنَّهُم
അവരാണെന്ന്
mulāqū
مُّلَٰقُوا۟
കണ്ടുമുട്ടുന്നവര്‍
rabbihim
رَبِّهِمْ
തങ്ങളുടെ റബ്ബിനെ
wa-annahum
وَأَنَّهُمْ
അവരാണെന്നും
ilayhi
إِلَيْهِ
അവങ്കലേക്ക്
rājiʿūna
رَٰجِعُونَ
മടങ്ങുന്നവര്‍

അവരോ; നിശ്ചയമായും തങ്ങളുടെ നാഥനുമായി സന്ധിക്കുമെന്നും; അവരെല്ലാം അവനിലേക്കു തിരിച്ചുചെല്ലുമെന്നും കരുതുന്നവരാണ്.

തഫ്സീര്‍

يٰبَنِيْٓ اِسْرَاۤءِيْلَ اذْكُرُوْا نِعْمَتِيَ الَّتِيْٓ اَنْعَمْتُ عَلَيْكُمْ وَاَنِّيْ فَضَّلْتُكُمْ عَلَى الْعٰلَمِيْنَ  ( البقرة: ٤٧ )

yābanī is'rāīla
يَٰبَنِىٓ إِسْرَٰٓءِيلَ
ഇസ്‌റാഈല്‍ സന്തതികളേ
udh'kurū
ٱذْكُرُوا۟
നിങ്ങള്‍ ഓര്‍ക്കുവിന്‍
niʿ'matiya
نِعْمَتِىَ
എന്‍റെ അനുഗ്രഹം
allatī anʿamtu
ٱلَّتِىٓ أَنْعَمْتُ
ഞാന്‍ അനുഗ്രഹം ചെയ്തതായ
ʿalaykum
عَلَيْكُمْ
നിങ്ങള്‍ക്ക്
wa-annī faḍḍaltukum
وَأَنِّى فَضَّلْتُكُمْ
ഞാന്‍ നിങ്ങളെ ശ്രേഷ്ഠരാക്കിയിരിക്കുന്നുവെന്നും
ʿalā l-ʿālamīna
عَلَى ٱلْعَٰلَمِينَ
ലോകരെക്കാള്‍

ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക; നിങ്ങളെ മുഴുലോകരെക്കാളും ശ്രേഷ്ഠരാക്കിയതും.

തഫ്സീര്‍

وَاتَّقُوْا يَوْمًا لَّا تَجْزِيْ نَفْسٌ عَنْ نَّفْسٍ شَيْـًٔا وَّلَا يُقْبَلُ مِنْهَا شَفَاعَةٌ وَّلَا يُؤْخَذُ مِنْهَا عَدْلٌ وَّلَا هُمْ يُنْصَرُوْنَ   ( البقرة: ٤٨ )

wa-ittaqū
وَٱتَّقُوا۟
നിങ്ങള്‍ സൂക്ഷിക്കുക (കാക്കുക)യും ചെയ്‌വിന്‍
yawman
يَوْمًا
ഒരു ദിവസത്തെ
lā tajzī
لَّا تَجْزِى
പ്രതിഫലം നല്‍കുകയില്ല, ഉപകരിക്കുകയില്ല
nafsun
نَفْسٌ
ഒരു ദേഹവും, ആത്മാവും
ʿan nafsin
عَن نَّفْسٍ
ഒരു ദേഹത്തിനും ആത്മാവിനും
shayan
شَيْـًٔا
യാതൊന്നും
walā yuq'balu
وَلَا يُقْبَلُ
സ്വീകരിക്കപ്പെടുകയുമില്ല
min'hā
مِنْهَا
അതില്‍ നിന്ന്
shafāʿatun
شَفَٰعَةٌ
ഒരു ശുപാര്‍ശ
walā yu'khadhu
وَلَا يُؤْخَذُ
മേടിക്ക(സ്വീകരിക്ക)പ്പെടുകയുമില്ല
min'hā
مِنْهَا
അതില്‍ നിന്ന്
ʿadlun
عَدْلٌ
കിടയൊത്തത് (പ്രായശ്ചിത്തം,തെണ്ടം)
walā hum
وَلَا هُمْ
അവര്‍ ഇല്ലതാനും
yunṣarūna
يُنصَرُونَ
അവര്‍ സഹായിക്കപ്പെടും

ഒരാള്‍ക്കും മറ്റൊരാളുടെ ബാധ്യത ഏല്‍ക്കാനാവാത്ത; ആരില്‍നിന്നും ശിപാര്‍ശയോ മോചനദ്രവ്യമോ സ്വീകരിക്കാത്ത; കുറ്റവാളികള്‍ക്ക് ഒരുവിധ സഹായവും ലഭിക്കാത്ത ആ ദിനത്തെ കരുതിയിരിക്കുക.

തഫ്സീര്‍

وَاِذْ نَجَّيْنٰكُمْ مِّنْ اٰلِ فِرْعَوْنَ يَسُوْمُوْنَكُمْ سُوْۤءَ الْعَذَابِ يُذَبِّحُوْنَ اَبْنَاۤءَكُمْ وَيَسْتَحْيُوْنَ نِسَاۤءَكُمْ ۗ وَفِيْ ذٰلِكُمْ بَلَاۤءٌ مِّنْ رَّبِّكُمْ عَظِيْمٌ   ( البقرة: ٤٩ )

wa-idh najjaynākum
وَإِذْ نَجَّيْنَٰكُم
നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭവും
min āli
مِّنْ ءَالِ
കൂട്ടുകാരില്‍ (ആള്‍ക്കാരില്‍) നിന്ന്
fir'ʿawna
فِرْعَوْنَ
ഫിര്‍ഔന്‍റെ
yasūmūnakum
يَسُومُونَكُمْ
അവര്‍ നിങ്ങളെ അനുഭവിപ്പിച്ചുക്കൊണ്ടിരിക്കെ
sūa l-ʿadhābi
سُوٓءَ ٱلْعَذَابِ
കടുത്ത (ഹീനമായ) ശിക്ഷ
yudhabbiḥūna
يُذَبِّحُونَ
അവര്‍ അറുകൊല നടത്തിയിരുന്നു
abnāakum
أَبْنَآءَكُمْ
നിങ്ങളുടെ ആണ്‍മക്കളെ
wayastaḥyūna
وَيَسْتَحْيُونَ
അവര്‍ ജീവിക്കുവാന്‍ വിടുകയും ചെയ്തിരുന്നു
nisāakum
نِسَآءَكُمْۚ
നിങ്ങളുടെ സ്ത്രീകളെ
wafī dhālikum
وَفِى ذَٰلِكُم
അതിലുണ്ട്, ഉണ്ടായിരുന്നു
balāon
بَلَآءٌ
ഒരു പരീക്ഷണം
min rabbikum
مِّن رَّبِّكُمْ
നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന്
ʿaẓīmun
عَظِيمٌ
വമ്പിച്ച

ഫറവോന്റെ ആള്‍ക്കാരില്‍നിന്ന് നിങ്ങളെ നാം രക്ഷിച്ചത് ഓര്‍ക്കുക: ആണ്‍കുട്ടികളെ അറുകൊല ചെയ്തും സ്ത്രീകളെ ജീവിക്കാന്‍ വിട്ടും അവര്‍ നിങ്ങളെ കഠിനമായി പീഡിപ്പിക്കുകയായിരുന്നു. അതില്‍ നിങ്ങള്‍ക്കു നിങ്ങളുടെ നാഥനില്‍ നിന്നുള്ള കടുത്ത പരീക്ഷണമുണ്ടായിരുന്നു.

തഫ്സീര്‍

وَاِذْ فَرَقْنَا بِكُمُ الْبَحْرَ فَاَنْجَيْنٰكُمْ وَاَغْرَقْنَآ اٰلَ فِرْعَوْنَ وَاَنْتُمْ تَنْظُرُوْنَ   ( البقرة: ٥٠ )

wa-idh faraqnā
وَإِذْ فَرَقْنَا
നാം പിളര്‍ത്തിയ സന്ദര്‍ഭവും
bikumu
بِكُمُ
നിങ്ങള്‍ നിമിത്തം
l-baḥra
ٱلْبَحْرَ
സമുദ്രത്തെ
fa-anjaynākum
فَأَنجَيْنَٰكُمْ
അങ്ങനെ നിങ്ങള്‍ നാം രക്ഷപ്പെടുത്തി
wa-aghraqnā
وَأَغْرَقْنَآ
നാം മുക്കി നശിപ്പിക്കുകയും ചെയ്തു
āla fir'ʿawna
ءَالَ فِرْعَوْنَ
ഫിര്‍ഔന്‍റെ കൂട്ടരെ
wa-antum
وَأَنتُمْ
നിങ്ങള്‍ (ആയിരിക്കെ)
tanẓurūna
تَنظُرُونَ
നോക്കി (കണ്ടു) കൊണ്ടിരിക്കുന്നു

ഓര്‍ക്കുക: സമുദ്രം പിളര്‍ത്തി നിങ്ങള്‍ക്കു നാം വഴിയൊരുക്കി. അങ്ങനെ നിങ്ങളെ നാം രക്ഷപ്പെടുത്തി. നിങ്ങള്‍ നോക്കിനില്‍ക്കെ ഫറവോന്റെ ആള്‍ക്കാരെ നാം വെള്ളത്തിലാഴ്ത്തി.

തഫ്സീര്‍