Skip to main content

اِلَّا مَنْ ظَلَمَ ثُمَّ بَدَّلَ حُسْنًاۢ بَعْدَ سُوْۤءٍ فَاِنِّيْ غَفُوْرٌ رَّحِيْمٌ   ( النمل: ١١ )

illā
إِلَّا
പക്ഷേ, എങ്കിലും
man ẓalama
مَن ظَلَمَ
ആരെങ്കിലും അക്രമം പ്രവര്‍ത്തിച്ചു
thumma baddala
ثُمَّ بَدَّلَ
പിന്നെ പകരമാക്കി
ḥus'nan
حُسْنًۢا
നന്മയെ
baʿda sūin
بَعْدَ سُوٓءٍ
തിന്മയുടെ ശേഷം
fa-innī ghafūrun
فَإِنِّى غَفُورٌ
എന്നാല്‍ ഞാന്‍ പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
കരുണാനിധിയാണ്

''അക്രമം പ്രവര്‍ത്തിച്ചവരൊഴികെ. പിന്നെ തിന്മക്കു പിറകെ പകരം നന്മ കൊണ്ടുവരികയാണെങ്കില്‍; ഞാന്‍ ഏറെ പൊറുക്കുന്നവനും പരമദയാലുവും തന്നെ.

തഫ്സീര്‍

وَاَدْخِلْ يَدَكَ فِيْ جَيْبِكَ تَخْرُجْ بَيْضَاۤءَ مِنْ غَيْرِ سُوْۤءٍۙ فِيْ تِسْعِ اٰيٰتٍ اِلٰى فِرْعَوْنَ وَقَوْمِهٖۚ اِنَّهُمْ كَانُوْا قَوْمًا فٰسِقِيْنَ   ( النمل: ١٢ )

wa-adkhil
وَأَدْخِلْ
നീ കടത്തുകയും ചെയ്യുക
yadaka
يَدَكَ
നിന്‍റെ കൈ
fī jaybika
فِى جَيْبِكَ
നിന്‍റെ കുപ്പായമാറില്‍
takhruj
تَخْرُجْ
അതു പുറത്തുവരും
bayḍāa
بَيْضَآءَ
വെളുത്തതായി
min ghayri sūin
مِنْ غَيْرِ سُوٓءٍۖ
ഒരു ദൂഷ്യവും (കേടും)കൂടാതെ
fī tis'ʿi āyātin
فِى تِسْعِ ءَايَٰتٍ
ഒമ്പതു ദൃഷ്ടാന്തങ്ങളില്‍ പെട്ടതായി
ilā fir'ʿawna
إِلَىٰ فِرْعَوْنَ
ഫിര്‍ഔന്‍റെ അടുക്കലേക്കു
waqawmihi
وَقَوْمِهِۦٓۚ
അവന്‍റെ ജനങ്ങളുടെയും
innahum kānū
إِنَّهُمْ كَانُوا۟
നിശ്ചയമായും അവര്‍ ആകുന്നു, ആയിരിക്കുന്നു
qawman
قَوْمًا
ഒരു ജനത
fāsiqīna
فَٰسِقِينَ
തോന്ന്യവാസികളായ

''നീ നിന്റെ കൈ കുപ്പായത്തിന്റെ മാറിനുള്ളില്‍ തിരുകിവെക്കുക. എന്നാല്‍ ന്യൂനതയൊട്ടുമില്ലാത്തവിധം തിളക്കമുള്ളതായി അതു പുറത്തുവരും. ഫറവോന്റെയും അവന്റെ ജനതയുടെയും അടുക്കലേക്കുള്ള ഒമ്പതു ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണിവ. തീര്‍ച്ചയായും അവര്‍ തെമ്മാടികളായ ജനമാണ്.''

തഫ്സീര്‍

فَلَمَّا جَاۤءَتْهُمْ اٰيٰتُنَا مُبْصِرَةً قَالُوْا هٰذَا سِحْرٌ مُّبِيْنٌ ۚ   ( النمل: ١٣ )

falammā jāathum
فَلَمَّا جَآءَتْهُمْ
അങ്ങനെ അവര്‍ക്കു വന്നപ്പോള്‍
āyātunā
ءَايَٰتُنَا
നമ്മുടെ ദൃഷ്ടാന്തങ്ങള്‍
mub'ṣiratan
مُبْصِرَةً
കണ്ണു തുറപ്പിക്കുന്ന നിലയില്‍, കാണത്തക്കവിധം
qālū
قَالُوا۟
അവര്‍ പറഞ്ഞു
hādhā siḥ'run
هَٰذَا سِحْرٌ
ഇതു ആഭിചാരമാണ്,ജാലവിദ്യയാണ്‌
mubīnun
مُّبِينٌ
പ്രത്യക്ഷമായ, തനി

അങ്ങനെ കണ്ണു തുറപ്പിക്കാന്‍പോന്ന നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്കു വന്നെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: ''ഇതു വളരെ പ്രകടമായ ജാലവിദ്യ തന്നെ.''

തഫ്സീര്‍

وَجَحَدُوْا بِهَا وَاسْتَيْقَنَتْهَآ اَنْفُسُهُمْ ظُلْمًا وَّعُلُوًّاۗ فَانْظُرْ كَيْفَ كَانَ عَاقِبَةُ الْمُفْسِدِيْنَ ࣖ   ( النمل: ١٤ )

wajaḥadū bihā
وَجَحَدُوا۟ بِهَا
അവര്‍ അവയെ നിഷേധിച്ചു, നിരാകരിച്ചു
wa-is'tayqanathā
وَٱسْتَيْقَنَتْهَآ
അവയെ ഉറപ്പായി വിശ്വസിച്ചിരുന്നിട്ടും, ദൃഢമായിക്കണ്ടിരിക്കെ
anfusuhum
أَنفُسُهُمْ
അവരുടെ മനസ്സുകള്‍
ẓul'man
ظُلْمًا
അക്രമമായിട്ടു
waʿuluwwan
وَعُلُوًّاۚ
പൊങ്ങച്ചമായും, ഔന്നത്യമായും
fa-unẓur
فَٱنظُرْ
തന്‍നിമിത്തം നോക്കുക
kayfa kāna
كَيْفَ كَانَ
എങ്ങിനെ ആയിത്തീര്‍ന്നു, എങ്ങിനെയുണ്ടായി
ʿāqibatu
عَٰقِبَةُ
പര്യവസാനം, കലാശം
l-muf'sidīna
ٱلْمُفْسِدِينَ
നാശകാരികളുടെ

അവരുടെ മനസ്സുകള്‍ക്ക് ആ ദൃഷ്ടാന്തങ്ങള്‍ നന്നായി ബോധ്യമായിരുന്നു. എന്നിട്ടും അക്രമവും അഹങ്കാരവും കാരണം അവര്‍അവയെ തള്ളിപ്പറഞ്ഞു. നോക്കൂ; ആ നാശകാരികളുടെ ഒടുക്കം എവ്വിധമായിരുന്നുവെന്ന്.

തഫ്സീര്‍

وَلَقَدْ اٰتَيْنَا دَاوٗدَ وَسُلَيْمٰنَ عِلْمًاۗ وَقَالَا الْحَمْدُ لِلّٰهِ الَّذِيْ فَضَّلَنَا عَلٰى كَثِيْرٍ مِّنْ عِبَادِهِ الْمُؤْمِنِيْنَ   ( النمل: ١٥ )

walaqad ātaynā
وَلَقَدْ ءَاتَيْنَا
തീര്‍ച്ചയായും നാം കൊടുക്കുകയുണ്ടായി
dāwūda wasulaymāna
دَاوُۥدَ وَسُلَيْمَٰنَ
ദാവൂദിനും സുലൈമാന്നും
ʿil'man
عِلْمًاۖ
ജ്ഞാനം
waqālā
وَقَالَا
അവര്‍ (രണ്ടാളും) പറയുകയും ചെയ്തു
l-ḥamdu lillahi
ٱلْحَمْدُ لِلَّهِ
അല്ലാഹുവിനു സര്‍വ്വസ്തുതിയും
alladhī faḍḍalanā
ٱلَّذِى فَضَّلَنَا
ഞങ്ങള്‍ക്കു ശ്രേഷ്ഠത നല്‍കിയവനായ
ʿalā kathīrin
عَلَىٰ كَثِيرٍ
മിക്കവരെക്കാളും, അധികമാളുകളെക്കാളും
min ʿibādihi
مِّنْ عِبَادِهِ
അവന്‍റെ അടിയാന്മാരില്‍നിന്നു
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികളായ

ദാവൂദിനും സുലൈമാന്നും നാം ജ്ഞാനം നല്‍കി. അവരിരുവരും പറഞ്ഞു: ''വിശ്വാസികളായ തന്റെ ദാസന്മാരില്‍ മറ്റുപലരെക്കാളും ഞങ്ങള്‍ക്കു ശ്രേഷ്ഠത നല്‍കിയ അല്ലാഹുവിനാണ് സര്‍വസ്തുതിയും.

തഫ്സീര്‍

وَوَرِثَ سُلَيْمٰنُ دَاوٗدَ وَقَالَ يٰٓاَيُّهَا النَّاسُ عُلِّمْنَا مَنْطِقَ الطَّيْرِ وَاُوْتِيْنَا مِنْ كُلِّ شَيْءٍۗ اِنَّ هٰذَا لَهُوَ الْفَضْلُ الْمُبِيْنُ   ( النمل: ١٦ )

wawaritha
وَوَرِثَ
അവകാശമെടുത്തു, അനന്തരാവകാശിയായി
sulaymānu
سُلَيْمَٰنُ
സുലൈമാന്‍
dāwūda
دَاوُۥدَۖ
ദാവൂദിനെ, ദാവൂദിന്ന്
waqāla
وَقَالَ
അദ്ദേഹം പറയുകയും ചെയ്തു
yāayyuhā l-nāsu
يَٰٓأَيُّهَا ٱلنَّاسُ
ഹേ മനുഷ്യരേ
ʿullim'nā
عُلِّمْنَا
നമുക്കു പഠിപ്പിക്കപ്പെട്ടിരിക്കുന്നു
manṭiqa l-ṭayri
مَنطِقَ ٱلطَّيْرِ
പക്ഷികളുടെ സംസാരം (ഭാഷണം)
waūtīnā
وَأُوتِينَا
നമുക്കു നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു
min kulli shayin
مِن كُلِّ شَىْءٍۖ
എല്ലാ വസ്തുക്കളില്‍നിന്നും
inna hādhā
إِنَّ هَٰذَا
നിശ്ചയമായും ഇതു
lahuwa
لَهُوَ
ഇതുതന്നെ
l-faḍlu
ٱلْفَضْلُ
യോഗ്യത, ശ്രേഷ്ടത, അനുഗ്രഹം, ദയവ്
l-mubīnu
ٱلْمُبِينُ
സ്പഷ്ടമായ

സുലൈമാന്‍ ദാവൂദിന്റെ അനന്തരാവകാശിയായി. അദ്ദേഹം പറഞ്ഞു: ''ജനങ്ങളേ, പക്ഷികളുടെ ഭാഷ നമ്മെ പഠിപ്പിച്ചിരിക്കുന്നു. ആവശ്യമായ എല്ലാം നമുക്ക് നല്‍കിയിരിക്കുന്നു. ഇതുതന്നെയാണ് പ്രത്യക്ഷമായ ദിവ്യാനുഗ്രഹം.''

തഫ്സീര്‍

وَحُشِرَ لِسُلَيْمٰنَ جُنُوْدُهٗ مِنَ الْجِنِّ وَالْاِنْسِ وَالطَّيْرِ فَهُمْ يُوْزَعُوْنَ   ( النمل: ١٧ )

waḥushira
وَحُشِرَ
ശേഖരിക്കപ്പെട്ടു, ഒരുമിച്ചു കൂട്ടപ്പെട്ടു
lisulaymāna
لِسُلَيْمَٰنَ
സുലൈമാന്നു
junūduhu
جُنُودُهُۥ
അദ്ദേഹത്തിന്‍റെ സൈന്യങ്ങള്‍
mina l-jini
مِنَ ٱلْجِنِّ
ജിന്നുകളില്‍നിന്നുള്ള
wal-insi
وَٱلْإِنسِ
മനുഷ്യരില്‍നിന്നും
wal-ṭayri
وَٱلطَّيْرِ
പക്ഷികളില്‍നിന്നും
fahum
فَهُمْ
എന്നിട്ട് അവര്‍
yūzaʿūna
يُوزَعُونَ
തടയപ്പെട്ടുകൊണ്ടു (നിയന്ത്രിക്കപ്പെട്ടുകൊണ്ടു) ഇരിക്കുന്നു, വിഹിതിക്കപ്പെടുകയാണ്

സുലൈമാന്നുവേണ്ടി മനുഷ്യരിലെയും ജിന്നുകളിലെയും പക്ഷികളിലെയും തന്റെ സൈന്യങ്ങളെ സംഘടിപ്പിച്ചു. എന്നിട്ടവയെ യഥാവിധി ക്രമീകരിച്ചു.

തഫ്സീര്‍

حَتّٰىٓ اِذَآ اَتَوْا عَلٰى وَادِ النَّمْلِۙ قَالَتْ نَمْلَةٌ يّٰٓاَيُّهَا النَّمْلُ ادْخُلُوْا مَسٰكِنَكُمْۚ لَا يَحْطِمَنَّكُمْ سُلَيْمٰنُ وَجُنُوْدُهٗۙ وَهُمْ لَا يَشْعُرُوْنَ   ( النمل: ١٨ )

ḥattā idhā ataw
حَتَّىٰٓ إِذَآ أَتَوْا۟
അങ്ങനെ അവര്‍ ചെന്നപ്പോള്‍
ʿalā wādi l-namli
عَلَىٰ وَادِ ٱلنَّمْلِ
ഉറുമ്പിന്‍ താഴ്വരയിലൂടെ
qālat
قَالَتْ
പറഞ്ഞു
namlatun
نَمْلَةٌ
ഒരു ഉറുമ്പ്
yāayyuhā l-namlu
يَٰٓأَيُّهَا ٱلنَّمْلُ
ഹേ, ഉറുമ്പുകളേ
ud'khulū
ٱدْخُلُوا۟
പ്രവേശിക്കുവിന്‍
masākinakum
مَسَٰكِنَكُمْ
നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍
lā yaḥṭimannakum
لَا يَحْطِمَنَّكُمْ
നിങ്ങളെ ചതക്കാതെ ഇരിക്കട്ടെ
sulaymānu
سُلَيْمَٰنُ
സുലൈമാന്‍
wajunūduhu
وَجُنُودُهُۥ
തന്‍റെ സൈന്യങ്ങളും
wahum
وَهُمْ
അവരാകട്ടെ
lā yashʿurūna
لَا يَشْعُرُونَ
അറിയുന്നതുമല്ല, അവര്‍ ഗ്രഹിക്കുകയുമില്ല

അങ്ങനെ അവരെല്ലാം ഉറുമ്പുകളുടെ താഴ്‌വരയിലെത്തി. അപ്പോള്‍ ഒരുറുമ്പ് പറഞ്ഞു: ''ഹേ, ഉറുമ്പുകളേ, നിങ്ങള്‍ നിങ്ങളുടെ മാളങ്ങളില്‍ പ്രവേശിച്ചുകൊള്ളുക. സുലൈമാനും സൈന്യവും അവരറിയാതെ നിങ്ങളെ ചവുട്ടിത്തേച്ചുകളയാനിടവരാതിരിക്കട്ടെ.''

തഫ്സീര്‍

فَتَبَسَّمَ ضَاحِكًا مِّنْ قَوْلِهَا وَقَالَ رَبِّ اَوْزِعْنِيْٓ اَنْ اَشْكُرَ نِعْمَتَكَ الَّتِيْٓ اَنْعَمْتَ عَلَيَّ وَعَلٰى وَالِدَيَّ وَاَنْ اَعْمَلَ صَالِحًا تَرْضٰىهُ وَاَدْخِلْنِيْ بِرَحْمَتِكَ فِيْ عِبَادِكَ الصّٰلِحِيْنَ   ( النمل: ١٩ )

fatabassama
فَتَبَسَّمَ
അപ്പോള്‍ അദ്ദേഹം പുഞ്ചിരിതൂകി
ḍāḥikan
ضَاحِكًا
ചിരിച്ചുംകൊണ്ട്
min qawlihā
مِّن قَوْلِهَا
അതിന്‍റെ വാക്കു നിമിത്തം
waqāla
وَقَالَ
അദ്ദേഹം പറയുകയും ചെയ്തു
rabbi
رَبِّ
റബ്ബേ
awziʿ'nī
أَوْزِعْنِىٓ
എനിക്കു പ്രചോദനം നല്‍കേണമേ, തോന്നിപ്പിക്കേണമേ, എന്നെ നിയന്ത്രിക്കേണമേ
an ashkura
أَنْ أَشْكُرَ
ഞാന്‍ നന്ദി കാണിക്കുവാന്‍
niʿ'mataka
نِعْمَتَكَ
നിന്‍റെ അനുഗ്രഹത്തിനു
allatī anʿamta
ٱلَّتِىٓ أَنْعَمْتَ
നീ അനുഗ്രഹം ചെയ്തിട്ടുള്ള
ʿalayya
عَلَىَّ
എനിക്കു, എന്‍റെ മേല്‍
waʿalā wālidayya
وَعَلَىٰ وَٰلِدَىَّ
എന്‍റെ മാതാപിതാക്കള്‍ക്കും
wa-an aʿmala
وَأَنْ أَعْمَلَ
ഞാന്‍ പ്രവര്‍ത്തിക്കുവാനും
ṣāliḥan
صَٰلِحًا
സല്‍ക്കര്‍മ്മം, നല്ലതു
tarḍāhu
تَرْضَىٰهُ
നീ തൃപ്തിപ്പെടുന്ന
wa-adkhil'nī
وَأَدْخِلْنِى
എന്നെ പ്രവേശിപ്പിക്കുക (ഉള്‍പ്പെടുത്തുക)യും ചെയ്യേണമേ
biraḥmatika
بِرَحْمَتِكَ
നിന്‍റെ കാരുണ്യംകൊണ്ടു
fī ʿibādika
فِى عِبَادِكَ
നിന്‍റെ അടിയാന്മാരില്‍
l-ṣāliḥīna
ٱلصَّٰلِحِينَ
സദ്‌വൃത്തരായ, നല്ലവരായ

അതിന്റെ വാക്കുകേട്ട് സുലൈമാന്‍ മന്ദഹസിച്ചു. അദ്ദേഹം പറഞ്ഞു: ''എന്റെ നാഥാ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്തുതന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാനും നിനക്കിഷ്ടപ്പെട്ട സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കാനും എനിക്കു നീ അവസരമേകേണമേ. നിന്റെ അനുഗ്രഹത്താല്‍ സച്ചരിതരായ നിന്റെ ദാസന്മാരില്‍ എനിക്കും നീ ഇടം നല്‍കേണമേ.''

തഫ്സീര്‍

وَتَفَقَّدَ الطَّيْرَ فَقَالَ مَا لِيَ لَآ اَرَى الْهُدْهُدَۖ اَمْ كَانَ مِنَ الْغَاۤىِٕبِيْنَ   ( النمل: ٢٠ )

watafaqqada
وَتَفَقَّدَ
അദ്ദേഹം പരിശോധിച്ചു
l-ṭayra
ٱلطَّيْرَ
പക്ഷികളെ
faqāla
فَقَالَ
അപ്പോള്‍ (എന്നിട്ടു) പറഞ്ഞു
mā liya
مَا لِىَ
എനിക്കെന്താണ്
lā arā
لَآ أَرَى
ഞാന്‍ കാണുന്നില്ല
l-hud'huda
ٱلْهُدْهُدَ
മരക്കൊത്തിയെ
am kāna
أَمْ كَانَ
അഥവാ അതായിരിക്കുന്നുവോ
mina l-ghāibīna
مِنَ ٱلْغَآئِبِينَ
ഹാജറില്ലാത്തവരില്‍, മറഞ്ഞുപോയവരില്‍

സുലൈമാന്‍ പക്ഷികളെ പരിശോധിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഇതെന്തുപറ്റി? ആ മരംകൊത്തിയെ ഞാന്‍ കാണുന്നില്ലല്ലോ. അത് എവിടെയെങ്കിലും അപ്രത്യക്ഷമായോ?

തഫ്സീര്‍