Skip to main content

فَانْظُرْ كَيْفَ كَانَ عَاقِبَةُ مَكْرِهِمْ اَنَّا دَمَّرْنٰهُمْ وَقَوْمَهُمْ اَجْمَعِيْنَ   ( النمل: ٥١ )

fa-unẓur
فَٱنظُرْ
എന്നാല്‍ നോക്കുക
kayfa kāna
كَيْفَ كَانَ
എങ്ങിനെയായി, എപ്രകാരമുണ്ടായി
ʿāqibatu makrihim
عَٰقِبَةُ مَكْرِهِمْ
അവരുടെ തന്ത്രത്തിന്‍റെ പര്യവസാനം
annā dammarnāhum
أَنَّا دَمَّرْنَٰهُمْ
അതായതു നാംഅവരെ തകര്‍ത്തു കളഞ്ഞതു
waqawmahum
وَقَوْمَهُمْ
അവരുടെ ജനതയെയും
ajmaʿīna
أَجْمَعِينَ
മുഴുവനും, എല്ലാവരെയും

നോക്കൂ; അവരുടെ തന്ത്രത്തിന്റെ ഒടുക്കം എവ്വിധമായിരുന്നുവെന്ന്. സംശയമില്ല; അവരെയും അവരുടെ ജനതയെയും ഒന്നാകെ നാം നശിപ്പിച്ച് നാമാവശേഷമാക്കി.

തഫ്സീര്‍

فَتِلْكَ بُيُوْتُهُمْ خَاوِيَةً ۢبِمَا ظَلَمُوْاۗ اِنَّ فِيْ ذٰلِكَ لَاٰيَةً لِّقَوْمٍ يَّعْلَمُوْنَ   ( النمل: ٥٢ )

fatil'ka
فَتِلْكَ
എന്നിട്ടതാ
buyūtuhum
بُيُوتُهُمْ
അവരുടെ വീടുകള്‍
khāwiyatan
خَاوِيَةًۢ
വീണടിഞ്ഞു കിടക്കുന്ന നിലയില്‍
bimā ẓalamū
بِمَا ظَلَمُوٓا۟ۗ
അവര്‍ അക്രമം പ്രവര്‍ത്തിച്ചതു നിമിത്തം
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laāyatan
لَءَايَةً
ഒരു ദൃഷ്ടാന്തം
liqawmin
لِّقَوْمٍ
ഒരു ജനതക്കു
yaʿlamūna
يَعْلَمُونَ
അറിയുന്ന

അവരുടെ വീടുകളതാ തകര്‍ന്നു വിജനമായി കിടക്കുന്നു. അവര്‍ അതിക്രമം പ്രവര്‍ത്തിച്ചതിനാലാണത്. ഉറപ്പായും അതില്‍ കാര്യം മനസ്സിലാക്കുന്ന ജനത്തിന് ദൃഷ്ടാന്തമുണ്ട്.

തഫ്സീര്‍

وَاَنْجَيْنَا الَّذِيْنَ اٰمَنُوْا وَكَانُوْا يَتَّقُوْنَ   ( النمل: ٥٣ )

wa-anjaynā
وَأَنجَيْنَا
നാം രക്ഷപ്പെടുത്തുകയും ചെയ്തു
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരെ
wakānū yattaqūna
وَكَانُوا۟ يَتَّقُونَ
സൂക്ഷിച്ചുവരുകയും ചെയ്ത

സത്യവിശ്വാസം സ്വീകരിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തവരെ നാം രക്ഷപ്പെടുത്തി.

തഫ്സീര്‍

وَلُوْطًا اِذْ قَالَ لِقَوْمِهٖٓ اَتَأْتُوْنَ الْفَاحِشَةَ وَاَنْتُمْ تُبْصِرُوْنَ   ( النمل: ٥٤ )

walūṭan
وَلُوطًا
ലൂത്ത്വിനെയും (പ്രസ്താവിക്കുക)
idh qāla
إِذْ قَالَ
അദ്ദേഹം പറഞ്ഞപ്പോള്‍
liqawmihi
لِقَوْمِهِۦٓ
തന്‍റെ ജനതയോടു
atatūna
أَتَأْتُونَ
നിങ്ങള്‍ ചെല്ലുകയാണോ (ചെയ്യുകയാണോ)
l-fāḥishata
ٱلْفَٰحِشَةَ
ദുഷ്ടപ്രവൃത്തി (നീചവൃത്തി)ക്കു
wa-antum
وَأَنتُمْ
നിങ്ങള്‍, നിങ്ങളാകട്ടെ
tub'ṣirūna
تُبْصِرُونَ
കണ്ടുംകൊണ്ടു

ലൂത്വിനെയും നാം നിയോഗിച്ചു. അദ്ദേഹം തന്റെ ജനതയോടു ചോദിച്ച സന്ദര്‍ഭം: ''നിങ്ങള്‍ കണ്ടറിഞ്ഞുകൊണ്ടുതന്നെ വഷളത്തം പ്രവര്‍ത്തിക്കുകയാണോ?

തഫ്സീര്‍

اَىِٕنَّكُمْ لَتَأْتُوْنَ الرِّجَالَ شَهْوَةً مِّنْ دُوْنِ النِّسَاۤءِ ۗبَلْ اَنْتُمْ قَوْمٌ تَجْهَلُوْنَ  ( النمل: ٥٥ )

a-innakum latatūna
أَئِنَّكُمْ لَتَأْتُونَ
നിങ്ങള്‍ ചെല്ലുക തന്നെയാണോ
l-rijāla
ٱلرِّجَالَ
പുരുഷന്മാരുടെ അടുക്കല്‍
shahwatan
شَهْوَةً
കാമത്താല്‍, (കാമനിവാരണത്തിനു)
min dūni l-nisāi
مِّن دُونِ ٱلنِّسَآءِۚ
സ്ത്രീകളെ വിട്ടു, സ്ത്രീകളെക്കൂടാതെ
bal
بَلْ
എന്നാല്‍ (മാത്രമല്ല)
antum
أَنتُمْ
നിങ്ങള്‍
qawmun
قَوْمٌ
ഒരു ജനതയാണ്
tajhalūna
تَجْهَلُونَ
വിഡ്ഢിത്തം പ്രവര്‍ത്തിക്കുന്ന (മൂഢരായ)

''നിങ്ങള്‍ സ്ത്രീകളെ വെടിഞ്ഞ് വികാരശമനത്തിന് പുരുഷന്മാരെ സമീപിക്കുകയാണോ? അല്ല; നിങ്ങള്‍ തീര്‍ത്തും അവിവേകികളായ ജനത തന്നെ.''

തഫ്സീര്‍

۞ فَمَا كَانَ جَوَابَ قَوْمِهٖٓ اِلَّآ اَنْ قَالُوْٓا اَخْرِجُوْٓا اٰلَ لُوْطٍ مِّنْ قَرْيَتِكُمْۙ اِنَّهُمْ اُنَاسٌ يَّتَطَهَّرُوْنَ   ( النمل: ٥٦ )

famā kāna
فَمَا كَانَ
അപ്പോള്‍ ആയിരുന്നില്ല
jawāba qawmihi
جَوَابَ قَوْمِهِۦٓ
തന്‍റെ ജനതയുടെ മറുപടി
illā an qālū
إِلَّآ أَن قَالُوٓا۟
അവര്‍ പറയുകയല്ലാതെ
akhrijū
أَخْرِجُوٓا۟
നിങ്ങള്‍ പുറത്താക്കുക (ബഹിഷ്കരിക്കുക)
āla lūṭin
ءَالَ لُوطٍ
ലൂത്തിന്‍റെ ആള്‍ക്കാരെ, കുടുംബത്തെ
min qaryatikum
مِّن قَرْيَتِكُمْۖ
നിങ്ങളുടെ രാജ്യത്തുനിന്നു
innahum
إِنَّهُمْ
നിശ്ചയമായും അവര്‍
unāsun
أُنَاسٌ
ഒരു (തരം) മനുഷ്യരാണ്
yataṭahharūna
يَتَطَهَّرُونَ
പരിശുദ്ധിയോടെ നടക്കുന്ന, ശുദ്ധത നടിക്കുന്ന

അദ്ദേഹത്തിന്റെ ജനതയുടെ മറുപടി അവരുടെ ഈ പറച്ചില്‍ മാത്രമായിരുന്നു: ''ലൂത്വിന്റെ ആള്‍ക്കാരെ നിങ്ങളുടെ നാട്ടില്‍ നിന്നും പുറത്താക്കുക. അവര്‍ വലിയ വിശുദ്ധി ചമയുകയാണ്.''

തഫ്സീര്‍

فَاَنْجَيْنٰهُ وَاَهْلَهٗٓ اِلَّا امْرَاَتَهٗ قَدَّرْنٰهَا مِنَ الْغٰبِرِيْنَ   ( النمل: ٥٧ )

fa-anjaynāhu
فَأَنجَيْنَٰهُ
എന്നാല്‍ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി
wa-ahlahu
وَأَهْلَهُۥٓ
തന്‍റെ കുടുംബത്തെയും, സ്വന്തക്കാരെയും
illā im'ra-atahu
إِلَّا ٱمْرَأَتَهُۥ
തന്‍റെ ഭാര്യയെ ഒഴികെ
qaddarnāhā
قَدَّرْنَٰهَا
നാമവളെ കണക്കാക്കി
mina l-ghābirīna
مِنَ ٱلْغَٰبِرِينَ
ശേഷിച്ചവരില്‍, കഴിഞ്ഞുപോയവരില്‍ (ഉള്‍പ്പെട്ടു പോയവരുടെ കൂട്ടത്തില്‍)

അവസാനം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആളുകളെയും നാം രക്ഷപ്പെടുത്തി. അദ്ദേഹത്തിന്റെ ഭാര്യയെ ഒഴികെ. പിന്മാറി നിന്നവരിലായിരിക്കും അവളെന്ന് നേരത്തെതന്നെ നാം കണക്കാക്കിയിരുന്നു.

തഫ്സീര്‍

وَاَمْطَرْنَا عَلَيْهِمْ مَّطَرًاۚ فَسَاۤءَ مَطَرُ الْمُنْذَرِيْنَ ࣖ   ( النمل: ٥٨ )

wa-amṭarnā
وَأَمْطَرْنَا
നാം വര്‍ഷിപ്പിക്കയും ചെയ്തു
ʿalayhim
عَلَيْهِم
അവരുടെ മേല്‍
maṭaran
مَّطَرًاۖ
ഒരു മഴ
fasāa
فَسَآءَ
എന്നാല്‍ എത്ര ചീത്ത, വളരെ മോശം
maṭaru l-mundharīna
مَطَرُ ٱلْمُنذَرِينَ
മുന്നറിയിപ്പുനല്‍കപ്പെട്ടവരുടെ മഴ

അവരുടെ മേല്‍ നാമൊരു മഴ വീഴ്ത്തി. മുന്നറിയിപ്പു നല്‍കപ്പെട്ടജനത്തിനു കിട്ടിയ മഴ എത്ര ദുരിതമയം!

തഫ്സീര്‍

قُلِ الْحَمْدُ لِلّٰهِ وَسَلٰمٌ عَلٰى عِبَادِهِ الَّذِيْنَ اصْطَفٰىۗ ءٰۤاللّٰهُ خَيْرٌ اَمَّا يُشْرِكُوْنَ ۔   ( النمل: ٥٩ )

quli
قُلِ
പറയുക
l-ḥamdu
ٱلْحَمْدُ
സര്‍വ്വസ്തുതിയും
lillahi
لِلَّهِ
അല്ലാഹുവിനാണ്
wasalāmun
وَسَلَٰمٌ
സലാം, സമാധാനശാന്തി
ʿalā ʿibādihi
عَلَىٰ عِبَادِهِ
അവന്‍റെ അടിയാന്മാര്‍ക്കു
alladhīna iṣ'ṭafā
ٱلَّذِينَ ٱصْطَفَىٰٓۗ
അവന്‍ തിരഞ്ഞെടുത്തവരായ, തെളിയിച്ചെടുത്ത
āllahu
ءَآللَّهُ
അല്ലാഹുവാണോ
khayrun
خَيْرٌ
ഉത്തമം, നല്ലവന്‍, ഉല്‍കൃഷ്ടന്‍
ammā
أَمَّا
അതല്ല (അല്ലെങ്കില്‍, അതോ?)
yush'rikūna
يُشْرِكُونَ
അവര്‍ പങ്കുചേര്‍ക്കുന്നത്

പറയുക: അല്ലാഹുവിന് സ്തുതി. അവന്‍ പ്രത്യേകം തെരഞ്ഞെടുത്ത തന്റെ ദാസന്മാര്‍ക്കു സമാധാനം. അല്ലാഹുവാണോ ഉത്തമന്‍; അതോ ഇവര്‍ സങ്കല്‍പിച്ചുണ്ടാക്കുന്ന പങ്കാളികളോ?

തഫ്സീര്‍

اَمَّنْ خَلَقَ السَّمٰوٰتِ وَالْاَرْضَ وَاَنْزَلَ لَكُمْ مِّنَ السَّمَاۤءِ مَاۤءً فَاَنْۢبَتْنَا بِهٖ حَدَاۤىِٕقَ ذَاتَ بَهْجَةٍۚ مَا كَانَ لَكُمْ اَنْ تُنْۢبِتُوْا شَجَرَهَاۗ ءَاِلٰهٌ مَّعَ اللّٰهِ ۗبَلْ هُمْ قَوْمٌ يَّعْدِلُوْنَ ۗ   ( النمل: ٦٠ )

amman
أَمَّنْ
അഥവാ (അതല്ല, അല്ലെങ്കില്‍) യതൊരുവനോ
khalaqa l-samāwāti
خَلَقَ ٱلسَّمَٰوَٰتِ
അവന്‍ ആകാശങ്ങളെ സൃഷ്ടിച്ചു
wal-arḍa
وَٱلْأَرْضَ
ഭൂമിയെയും
wa-anzala
وَأَنزَلَ
ഇറക്കുകയും ചെയ്തു
lakum
لَكُم
നിങ്ങള്‍ക്കുവേണ്ടി
mina l-samāi
مِّنَ ٱلسَّمَآءِ
ആകാശത്തു(ഉപരിഭാഗത്തു)നിന്നു
māan
مَآءً
ജലം (മഴ)
fa-anbatnā
فَأَنۢبَتْنَا
എന്നിട്ട് നാം ഉല്‍പാദിപ്പിച്ചു, മുളപ്പിച്ചു
bihi
بِهِۦ
അതുകൊണ്ടു
ḥadāiqa
حَدَآئِقَ
തോപ്പുകള്‍, തോട്ടങ്ങള്‍
dhāta bahjatin
ذَاتَ بَهْجَةٍ
അഴകുള്ള (കിളുര്‍ത്ത)
mā kāna lakum
مَّا كَانَ لَكُمْ
നിങ്ങള്‍ക്കു ആകുന്നതല്ല (സാധ്യമല്ല)
an tunbitū
أَن تُنۢبِتُوا۟
നിങ്ങള്‍ ഉല്‍പാദിപ്പിക്കല്‍
shajarahā
شَجَرَهَآۗ
അവയിലെ വൃക്ഷങ്ങള്‍
a-ilāhun
أَءِلَٰهٌ
വല്ല ഇലാഹും ഉണ്ടോ
maʿa l-lahi
مَّعَ ٱللَّهِۚ
അല്ലാഹുവോടുകൂടി
bal hum
بَلْ هُمْ
എന്നാല്‍ (എങ്കിലും) അവര്‍
qawmun
قَوْمٌ
ഒരു ജനതയാകുന്നു
yaʿdilūna
يَعْدِلُونَ
സമപ്പെടുത്തുന്ന, തെറ്റിപ്പോകുന്ന

ആകാശഭൂമികളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കു മാനത്തുനിന്ന് മഴവെള്ളമിറക്കിത്തരികയും ചെയ്തവനാരാണ്? അതുവഴി നാം ചേതോഹരമായ തോട്ടങ്ങള്‍ വളര്‍ത്തിയെടുത്തു. അതിലെ മരങ്ങള്‍ മുളപ്പിക്കാന്‍ നിങ്ങള്‍ക്കാവില്ലല്ലോ. ഇതിലൊക്കെ അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? ഇല്ല; എന്നാല്‍ അവര്‍ വഴിതെറ്റിപ്പോയ ജനത തന്നെ.

തഫ്സീര്‍