Skip to main content

۞ تُرْجِيْ مَنْ تَشَاۤءُ مِنْهُنَّ وَتُـْٔوِيْٓ اِلَيْكَ مَنْ تَشَاۤءُۗ وَمَنِ ابْتَغَيْتَ مِمَّنْ عَزَلْتَ فَلَا جُنَاحَ عَلَيْكَۗ ذٰلِكَ اَدْنٰٓى اَنْ تَقَرَّ اَعْيُنُهُنَّ وَلَا يَحْزَنَّ وَيَرْضَيْنَ بِمَآ اٰتَيْتَهُنَّ كُلُّهُنَّۗ وَاللّٰهُ يَعْلَمُ مَا فِيْ قُلُوْبِكُمْ ۗوَكَانَ اللّٰهُ عَلِيْمًا حَلِيْمًا   ( الأحزاب: ٥١ )

tur'jī
تُرْجِى
നീ പിന്നോട്ടു നിറുത്താം, പിന്തിക്കാം
man tashāu
مَن تَشَآءُ
നീ ഉദ്ദേശിക്കുന്നവരെ
min'hunna
مِنْهُنَّ
അവരില്‍ നിന്നു
watu'wī
وَتُـْٔوِىٓ
നീ അടുപ്പിക്കുകയും ചെയ്യാം, അണപ്പിക്കാം
ilayka
إِلَيْكَ
നിങ്കലേക്കു
man tashāu
مَن تَشَآءُۖ
നീ ഉദ്ദേശിക്കുന്നവരെ
wamani
وَمَنِ
ഏതൊരാളെ, ആരെയെങ്കിലും
ib'taghayta
ٱبْتَغَيْتَ
നീ ആവശ്യപ്പെട്ടാല്‍, നിനക്കു വേണമെന്നുവെച്ചാല്‍
mimman ʿazalta
مِمَّنْ عَزَلْتَ
നീ വിട്ടുനിറുത്തിയ(അകറ്റിവെച്ച)വരില്‍നിന്നു
falā junāḥa
فَلَا جُنَاحَ
എന്നാല്‍ തെറ്റില്ല
ʿalayka
عَلَيْكَۚ
നിന്‍റെമേല്‍
dhālika adnā
ذَٰلِكَ أَدْنَىٰٓ
അതു കൂടുതല്‍ അടുപ്പം (സൗകര്യം) ഉള്ളതാണ്
an taqarra
أَن تَقَرَّ
കുളിര്‍ക്കുവാന്‍ (സമധാനിക്കുവാന്‍)
aʿyunuhunna
أَعْيُنُهُنَّ
അവരുടെ കണ്ണുകള്‍
walā yaḥzanna
وَلَا يَحْزَنَّ
അവര്‍ വ്യസനിക്കാതിരിക്കുവാനും
wayarḍayna
وَيَرْضَيْنَ
അവര്‍ തൃപ്തിപ്പെടുവാനും
bimā ātaytahunna
بِمَآ ءَاتَيْتَهُنَّ
നീ അവര്‍ക്കു കൊടുത്തതുകൊണ്ടു
kulluhunna
كُلُّهُنَّۚ
അവരെല്ലാവരും
wal-lahu yaʿlamu
وَٱللَّهُ يَعْلَمُ
അല്ലാഹു അറിയുന്നു
mā fī qulūbikum
مَا فِى قُلُوبِكُمْۚ
നിങ്ങളുടെ ഹൃദയങ്ങളിലുള്ളതു
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നു
ʿalīman
عَلِيمًا
സര്‍വ്വജ്ഞന്‍
ḥalīman
حَلِيمًا
സഹനമുള്ളവന്‍

ഭാര്യമാരില്‍ നിന്ന് നിനക്കിഷ്ടമുള്ളവരെ നിനക്കകറ്റി നിര്‍ത്താം. നീ ഉദ്ദേശിക്കുന്നവരെ അടുപ്പിച്ചുനിര്‍ത്താം. ഇഷ്ടമുള്ളവരെ അകറ്റിനിര്‍ത്തിയശേഷം അടുപ്പിച്ചു നിര്‍ത്തുന്നതിലും നിനക്കു കുറ്റമില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കാനും അവര്‍ ദുഃഖിക്കാതിരിക്കാനും നീ അവര്‍ക്കു നല്‍കിയതില്‍ അവര്‍ തൃപ്തരാകാനും ഏറ്റവും പറ്റിയതിതാണ്. നിങ്ങളുടെ മനസ്സിനകത്തുളളത് അല്ലാഹു അറിയുന്നു. അല്ലാഹു സര്‍വജ്ഞനാണ്. ഏറെ സഹനമുള്ളവനും അവന്‍ തന്നെ.

തഫ്സീര്‍

لَا يَحِلُّ لَكَ النِّسَاۤءُ مِنْۢ بَعْدُ وَلَآ اَنْ تَبَدَّلَ بِهِنَّ مِنْ اَزْوَاجٍ وَّلَوْ اَعْجَبَكَ حُسْنُهُنَّ اِلَّا مَا مَلَكَتْ يَمِيْنُكَۗ وَكَانَ اللّٰهُ عَلٰى كُلِّ شَيْءٍ رَّقِيْبًا ࣖ   ( الأحزاب: ٥٢ )

lā yaḥillu laka
لَّا يَحِلُّ لَكَ
നിനക്കു അനുവദനീയമാകയില്ല
l-nisāu
ٱلنِّسَآءُ
സ്ത്രീകള്‍ (ഭാര്യമാര്‍)
min baʿdu
مِنۢ بَعْدُ
ശേഷം, പിന്നീടു (മേലില്‍)
walā an tabaddala
وَلَآ أَن تَبَدَّلَ
നീ പകരം സ്വീകരിക്കലും പാടില്ല
bihinna
بِهِنَّ
അവര്‍ക്കു, ഇവര്‍ക്കു
min azwājin
مِنْ أَزْوَٰجٍ
വല്ല ഭാര്യമാരെയും
walaw aʿjabaka
وَلَوْ أَعْجَبَكَ
നിന്നെ ആശ്ചര്യ (കൗതുക)പ്പെടുത്തിയാലും
ḥus'nuhunna
حُسْنُهُنَّ
അവരുടെ നന്‍മ, ഗുണം
illā mā malakat
إِلَّا مَا مَلَكَتْ
ഉടമപ്പെടുത്തിയതൊഴികെ
yamīnuka
يَمِينُكَۗ
നിന്‍റെ വലങ്കൈ
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നു
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തെക്കുറിച്ചും
raqīban
رَّقِيبًا
വീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍

ഇനിമേല്‍ നിനക്കു ഒരു സ്ത്രീയെയും വിവാഹം ചെയ്യാന്‍ അനുവാദമില്ല. ഇവര്‍ക്കു പകരമായി മറ്റു ഭാര്യമാരെ സ്വീകരിക്കാനും പാടില്ല. അവരുടെ സൗന്ദര്യം നിന്നില്‍ കൗതുകമുണര്‍ത്തിയാലും ശരി. എന്നാല്‍ അടിമസ്ത്രീകളിതില്‍ നിന്നൊഴിവാണ്. അല്ലാഹു എല്ലാ കാര്യങ്ങളും നന്നായി നിരീക്ഷിക്കുന്നവന്‍ തന്നെ.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تَدْخُلُوْا بُيُوْتَ النَّبِيِّ اِلَّآ اَنْ يُّؤْذَنَ لَكُمْ اِلٰى طَعَامٍ غَيْرَ نٰظِرِيْنَ اِنٰىهُ وَلٰكِنْ اِذَا دُعِيْتُمْ فَادْخُلُوْا فَاِذَا طَعِمْتُمْ فَانْتَشِرُوْا وَلَا مُسْتَأْنِسِيْنَ لِحَدِيْثٍۗ اِنَّ ذٰلِكُمْ كَانَ يُؤْذِى النَّبِيَّ فَيَسْتَحْيٖ مِنْكُمْ ۖوَاللّٰهُ لَا يَسْتَحْيٖ مِنَ الْحَقِّۗ وَاِذَا سَاَلْتُمُوْهُنَّ مَتَاعًا فَاسْـَٔلُوْهُنَّ مِنْ وَّرَاۤءِ حِجَابٍۗ ذٰلِكُمْ اَطْهَرُ لِقُلُوْبِكُمْ وَقُلُوْبِهِنَّۗ وَمَا كَانَ لَكُمْ اَنْ تُؤْذُوْا رَسُوْلَ اللّٰهِ وَلَآ اَنْ تَنْكِحُوْٓا اَزْوَاجَهٗ مِنْۢ بَعْدِهٖٓ اَبَدًاۗ اِنَّ ذٰلِكُمْ كَانَ عِنْدَ اللّٰهِ عَظِيْمًا   ( الأحزاب: ٥٣ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരേ
lā tadkhulū
لَا تَدْخُلُوا۟
നിങ്ങള്‍ പ്രവേശിക്കരുതു
buyūta l-nabiyi
بُيُوتَ ٱلنَّبِىِّ
നബിയുടെ വീടുകളില്‍
illā an yu'dhana
إِلَّآ أَن يُؤْذَنَ
സമ്മതം നല്‍കപ്പെട്ടാലൊഴികെ
lakum
لَكُمْ
നിങ്ങള്‍ക്കു
ilā ṭaʿāmin
إِلَىٰ طَعَامٍ
വല്ല ഭക്ഷണത്തിലേക്കും
ghayra nāẓirīna
غَيْرَ نَٰظِرِينَ
നോക്കിക്കൊണ്ടിരിക്കുന്നവരല്ലാതെ
ināhu
إِنَىٰهُ
അതിന്‍റെ പാകം, വേവു
walākin
وَلَٰكِنْ
പക്ഷേ
idhā duʿītum
إِذَا دُعِيتُمْ
നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍
fa-ud'khulū
فَٱدْخُلُوا۟
അപ്പോള്‍ പ്രവേശിച്ചു കൊള്ളുവിന്‍
fa-idhā ṭaʿim'tum
فَإِذَا طَعِمْتُمْ
നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍
fa-intashirū
فَٱنتَشِرُوا۟
നിങ്ങള്‍ നിരന്നുകൊള്ളുക (പിരിഞ്ഞുപോവുക)
walā mus'tanisīna
وَلَا مُسْتَـْٔنِسِينَ
നേരംപോക്കിലേര്‍പ്പെടാത്തവരായും, (തങ്ങിനില്‍ക്കാതെയും)
liḥadīthin
لِحَدِيثٍۚ
വല്ല വര്‍ത്തമാനത്തിനും
inna dhālikum
إِنَّ ذَٰلِكُمْ
നിശ്ചയമായും അതു
kāna yu'dhī
كَانَ يُؤْذِى
ശല്യപ്പെടുത്തുന്നതാകുന്നു
l-nabiya
ٱلنَّبِىَّ
നബിയേ
fayastaḥyī
فَيَسْتَحْىِۦ
അപ്പോഴദ്ദേഹത്തിനു ലജ്ജയുണ്ടാകും
minkum
مِنكُمْۖ
നിങ്ങളെക്കുറിച്ചു
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
lā yastaḥyī
لَا يَسْتَحْىِۦ
അവന്‍ ലജ്ജ കാണിക്കയില്ല
mina l-ḥaqi
مِنَ ٱلْحَقِّۚ
യഥാര്‍ത്ഥത്തെ (കാര്യത്തെ)ക്കുറിച്ചു
wa-idhā sa-altumūhunna
وَإِذَا سَأَلْتُمُوهُنَّ
നിങ്ങളവരോടു ചോദിക്കുന്നതായാല്‍
matāʿan
مَتَٰعًا
വല്ല സാമാനവും, ഉപകരണവും
fasalūhunna
فَسْـَٔلُوهُنَّ
എന്നാലവരോടു ചോദിക്കുവിന്‍
min warāi ḥijābin
مِن وَرَآءِ حِجَابٍۚ
മറയുടെ പിന്നില്‍നിന്നു
dhālikum aṭharu
ذَٰلِكُمْ أَطْهَرُ
അതു കൂടുതല്‍ ശുദ്ധമായതാണ്, വെടിപ്പുള്ളതാണ്
liqulūbikum
لِقُلُوبِكُمْ
നിങ്ങളുടെ ഹൃദയങ്ങള്‍ക്കു
waqulūbihinna
وَقُلُوبِهِنَّۚ
അവരുടെ ഹൃദയങ്ങള്‍ക്കും
wamā kāna lakum
وَمَا كَانَ لَكُمْ
നിങ്ങള്‍ക്കു പാടില്ലതാനും
an tu'dhū
أَن تُؤْذُوا۟
നിങ്ങള്‍ ശല്യപ്പെടുത്തല്‍, സ്വൈരം കെടുത്തല്‍
rasūla l-lahi
رَسُولَ ٱللَّهِ
അല്ലാഹുവിന്‍റെ റസൂലിനെ
walā an tankiḥū
وَلَآ أَن تَنكِحُوٓا۟
നിങ്ങള്‍ വിവാഹം ചെയ്യലും പാടില്ല
azwājahu
أَزْوَٰجَهُۥ
അദ്ദേഹത്തിന്‍റെ ഭാര്യമാരെ
min baʿdihi
مِنۢ بَعْدِهِۦٓ
അദ്ദേഹത്തിനു ശേഷം
abadan
أَبَدًاۚ
ഒരിക്കലും, എന്നെന്നും
inna dhālikum
إِنَّ ذَٰلِكُمْ
നിശ്ചയമായും അതു
kāna
كَانَ
ആകുന്നു
ʿinda l-lahi
عِندَ ٱللَّهِ
അല്ലാഹുവിങ്കല്‍
ʿaẓīman
عَظِيمًا
വമ്പിച്ചത്

വിശ്വസിച്ചവരേ, പ്രവാചകന്റെ വീടുകളില്‍ അനുവാദമില്ലാതെ നിങ്ങള്‍ പ്രവേശിക്കരുത്. അവിടെ ആഹാരം പാകമാകുന്നത് പ്രതീക്ഷിച്ചിരിക്കരുത്. എന്നാല്‍ നിങ്ങളെ ഭക്ഷണത്തിനു ക്ഷണിച്ചാല്‍ നിങ്ങളവിടേക്കു ചെല്ലുക. ആഹാരം കഴിച്ചുകഴിഞ്ഞാല്‍ പിരിഞ്ഞുപോവുക. അവിടെ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കരുത്. നിങ്ങളുടെ അത്തരം പ്രവൃത്തികള്‍ പ്രവാചകന്ന് പ്രയാസകരമാകുന്നുണ്ട്. എങ്കിലും നിങ്ങളോടതു തുറന്നുപറയാന്‍ പ്രവാചകന്‍ ലജ്ജിക്കുന്നു. എന്നാല്‍ അല്ലാഹു സത്യംപറയുന്നതിലൊട്ടും ലജ്ജിക്കുന്നില്ല. പ്രവാചക പത്‌നിമാരോട് നിങ്ങള്‍ വല്ലതും ചോദിക്കുന്നുവെങ്കില്‍ മറക്കുപിന്നില്‍ നിന്നാണ് നിങ്ങളവരോട് ചോദിക്കേണ്ടത്. അതാണ് നിങ്ങളുടെയും അവരുടെയും ഹൃദയശുദ്ധിക്ക് ഏറ്റം നല്ലത്. അല്ലാഹുവിന്റെ ദൂതനെ ശല്യപ്പെടുത്താന്‍ നിങ്ങള്‍ക്കനുവാദമില്ല. അദ്ദേഹത്തിന്റെ വിയോഗശേഷം അദ്ദേഹത്തിന്റെ ഭാര്യമാരെ വിവാഹം കഴിക്കാനും പാടില്ല. ഇതൊക്കെയും അല്ലാഹുവിങ്കല്‍ ഗൗരവമുള്ള കാര്യം തന്നെ.

തഫ്സീര്‍

اِنْ تُبْدُوْا شَيْـًٔا اَوْ تُخْفُوْهُ فَاِنَّ اللّٰهَ كَانَ بِكُلِّ شَيْءٍ عَلِيْمًا   ( الأحزاب: ٥٤ )

in tub'dū
إِن تُبْدُوا۟
നിങ്ങള്‍ വെളിവാക്കുന്ന പക്ഷം
shayan
شَيْـًٔا
വല്ല കാര്യവും
aw tukh'fūhu
أَوْ تُخْفُوهُ
അല്ലെങ്കിലതു മറച്ചുവെക്കുന്നതായാല്‍
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
kāna
كَانَ
ആകുന്നു
bikulli shayin
بِكُلِّ شَىْءٍ
എല്ലാ കാര്യത്തെപ്പറ്റിയും
ʿalīman
عَلِيمًا
അറിയുന്നവന്‍

നിങ്ങള്‍ എന്തെങ്കിലും തെളിയിച്ചു കാണിച്ചാലും ഒളിപ്പിച്ചുവെച്ചാലും അല്ലാഹു എല്ലാം നന്നായറിയുന്നവനാണ്; തീര്‍ച്ച.

തഫ്സീര്‍

لَا جُنَاحَ عَلَيْهِنَّ فِيْٓ اٰبَاۤىِٕهِنَّ وَلَآ اَبْنَاۤىِٕهِنَّ وَلَآ اِخْوَانِهِنَّ وَلَآ اَبْنَاۤءِ اِخْوَانِهِنَّ وَلَآ اَبْنَاۤءِ اَخَوٰتِهِنَّ وَلَا نِسَاۤىِٕهِنَّ وَلَا مَا مَلَكَتْ اَيْمَانُهُنَّۚ وَاتَّقِيْنَ اللّٰهَ ۗاِنَّ اللّٰهَ كَانَ عَلٰى كُلِّ شَيْءٍ شَهِيْدًا   ( الأحزاب: ٥٥ )

lā junāḥa
لَّا جُنَاحَ
തെറ്റില്ല
ʿalayhinna
عَلَيْهِنَّ
അവരുടെമേല്‍
fī ābāihinna
فِىٓ ءَابَآئِهِنَّ
അവരുടെ പിതാക്കളില്‍
walā abnāihinna
وَلَآ أَبْنَآئِهِنَّ
അവരുടെ പുത്രന്‍മാരിലുമില്ല
walā ikh'wānihinna
وَلَآ إِخْوَٰنِهِنَّ
അവരുടെ സഹോദരന്‍മാരിലുമില്ല
walā abnāi ikh'wānihinna
وَلَآ أَبْنَآءِ إِخْوَٰنِهِنَّ
അവരുടെ സഹോദരപുത്രന്‍മാരിലുമില്ല
walā abnāi akhawātihinna
وَلَآ أَبْنَآءِ أَخَوَٰتِهِنَّ
അവരുടെ സഹോദരീ പുത്രന്‍മാരിലുമില്ല
walā nisāihinna
وَلَا نِسَآئِهِنَّ
അവരുടെ സ്ത്രീകളിലുമില്ല
walā mā malakat
وَلَا مَا مَلَكَتْ
ഉടമപ്പെടുത്തിയവരിലുമില്ല
aymānuhunna
أَيْمَٰنُهُنَّۗ
അവരുടെ വലങ്കൈകള്‍
wa-ittaqīna
وَٱتَّقِينَ
നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുവിന്‍, ഭയഭക്തി കാണിക്കുവിന്‍
l-laha
ٱللَّهَۚ
അല്ലാഹുവിനെ, അല്ലാഹുവിനോടു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
kāna
كَانَ
ആകുന്നു
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിന്‍റെമേലും
shahīdan
شَهِيدًا
സാക്ഷ്യം വഹിക്കുന്നവന്‍, സന്നദ്ധന്‍

പിതാക്കന്മാര്‍, പുത്രന്മാര്‍, സഹോദരന്മാര്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുടെ കൂട്ടത്തില്‍പ്പെട്ട സ്ത്രീകള്‍, തങ്ങളുടെ അടിമകള്‍ എന്നിവരുമായി ഇടപഴകുന്നതില്‍ പ്രവാചക പത്‌നിമാര്‍ക്കു കുറ്റമില്ല. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാണ്.

തഫ്സീര്‍

اِنَّ اللّٰهَ وَمَلٰۤىِٕكَتَهٗ يُصَلُّوْنَ عَلَى النَّبِيِّۗ يٰٓاَيُّهَا الَّذِيْنَ اٰمَنُوْا صَلُّوْا عَلَيْهِ وَسَلِّمُوْا تَسْلِيْمًا   ( الأحزاب: ٥٦ )

inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
wamalāikatahu
وَمَلَٰٓئِكَتَهُۥ
അവന്‍റെ മലക്കുകളും
yuṣallūna
يُصَلُّونَ
അവര്‍ അനുഗ്രഹം നേരുന്നു, സ്വലാത്തു ചെയ്യുന്നു
ʿalā l-nabiyi
عَلَى ٱلنَّبِىِّۚ
നബിയുടെമേല്‍
yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ, വിശ്വസിച്ചവരേ
ṣallū
صَلُّوا۟
നിങ്ങള്‍ അനുഗ്രഹം നേരുവിന്‍
ʿalayhi
عَلَيْهِ
അദ്ദേഹത്തിന്‍റെമേല്‍
wasallimū
وَسَلِّمُوا۟
നിങ്ങള്‍ സലാം നേരുകയും ചെയ്യുവിന്‍
taslīman
تَسْلِيمًا
(ശരിയാംവണ്ണമുള്ള) ഒരു സലാം നേരല്‍

അല്ലാഹു പ്രവാചകനെ അനുഗ്രഹിക്കുന്നു. അവന്റെ മലക്കുകള്‍ അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങളും അദ്ദേഹത്തിന് കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ഥിക്കുക.

തഫ്സീര്‍

اِنَّ الَّذِيْنَ يُؤْذُوْنَ اللّٰهَ وَرَسُوْلَهٗ لَعَنَهُمُ اللّٰهُ فِى الدُّنْيَا وَالْاٰخِرَةِ وَاَعَدَّ لَهُمْ عَذَابًا مُّهِيْنًا   ( الأحزاب: ٥٧ )

inna
إِنَّ
നിശ്ചയമായും
alladhīna yu'dhūna l-laha
ٱلَّذِينَ يُؤْذُونَ ٱللَّهَ
അല്ലാഹുവിനെ ശല്യപ്പെടുത്തുന്നവര്‍
warasūlahu
وَرَسُولَهُۥ
അവന്‍റെ റസൂലിനെയും
laʿanahumu l-lahu
لَعَنَهُمُ ٱللَّهُ
അല്ലാഹു അവരെ ശപിക്കുന്നതാണ്, ശപിച്ചിരിക്കുന്നു
fī l-dun'yā
فِى ٱلدُّنْيَا
ഇഹത്തില്‍
wal-ākhirati
وَٱلْءَاخِرَةِ
പരത്തിലും
wa-aʿadda lahum
وَأَعَدَّ لَهُمْ
അവര്‍ക്കവന്‍ ഒരുക്കുകയും ചെയ്തിരിക്കുന്നു
ʿadhāban muhīnan
عَذَابًا مُّهِينًا
നിന്ദ്യകരമായ ശിക്ഷ

അല്ലാഹുവെയും അവന്റെ ദൂതനെയും ദ്രോഹിക്കുന്നവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. നന്നെ നിന്ദ്യമായ ശിക്ഷ അവര്‍ക്കായി തയ്യാറാക്കിവെച്ചിട്ടുണ്ട്.

തഫ്സീര്‍

وَالَّذِيْنَ يُؤْذُوْنَ الْمُؤْمِنِيْنَ وَالْمُؤْمِنٰتِ بِغَيْرِ مَا اكْتَسَبُوْا فَقَدِ احْتَمَلُوْا بُهْتَانًا وَّاِثْمًا مُّبِيْنًا ࣖ   ( الأحزاب: ٥٨ )

wa-alladhīna yu'dhūna
وَٱلَّذِينَ يُؤْذُونَ
ശല്യപ്പെടുത്തുന്നവര്‍
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികളെ
wal-mu'mināti
وَٱلْمُؤْمِنَٰتِ
സത്യവിശ്വാസിനികളെയും
bighayri mā
بِغَيْرِ مَا
യാതൊന്നല്ലാത്തതിന്‍റെ പേരില്‍
ik'tasabū
ٱكْتَسَبُوا۟
അവര്‍ പ്രവര്‍ത്തിച്ചിട്ടുള്ള
faqadi iḥ'tamalū
فَقَدِ ٱحْتَمَلُوا۟
എന്നാല്‍ തീര്‍ച്ചയായും അവര്‍ ഏറ്റെടുത്തു, സ്വയം പേറി
buh'tānan
بُهْتَٰنًا
അപരാധം, കള്ളാരോപണം, നുണ
wa-ith'man
وَإِثْمًا
പാപവും, കുറ്റവും
mubīnan
مُّبِينًا
പ്രത്യക്ഷമായ, സ്പഷ്ടമായ

സത്യവിശ്വാസികളെയും വിശ്വാസിനികളെയും, അവര്‍ തെറ്റൊന്നും ചെയ്യാതിരിക്കെ ദ്രോഹിക്കുന്നവര്‍ കള്ളവാര്‍ത്ത ചമച്ചവരത്രെ. പ്രകടമായ കുറ്റം ചെയ്തവരും.

തഫ്സീര്‍

يٰٓاَيُّهَا النَّبِيُّ قُلْ لِّاَزْوَاجِكَ وَبَنٰتِكَ وَنِسَاۤءِ الْمُؤْمِنِيْنَ يُدْنِيْنَ عَلَيْهِنَّ مِنْ جَلَابِيْبِهِنَّۗ ذٰلِكَ اَدْنٰىٓ اَنْ يُّعْرَفْنَ فَلَا يُؤْذَيْنَۗ وَكَانَ اللّٰهُ غَفُوْرًا رَّحِيْمًا   ( الأحزاب: ٥٩ )

yāayyuhā l-nabiyu
يَٰٓأَيُّهَا ٱلنَّبِىُّ
ഹേ നബിയേ
qul li-azwājika
قُل لِّأَزْوَٰجِكَ
നിന്‍റെ ഭാര്യമാരോടു പറയുക
wabanātika
وَبَنَاتِكَ
നിന്‍റെ പുത്രിമാരോടും
wanisāi l-mu'minīna
وَنِسَآءِ ٱلْمُؤْمِنِينَ
സത്യവിശ്വാസികളുടെ സ്ത്രീകളോടും
yud'nīna
يُدْنِينَ
അവര്‍ താഴ്ത്തിയിടണം, തൂക്കിയിടട്ടെ
ʿalayhinna
عَلَيْهِنَّ
അവരുടെ മേല്‍
min jalābībihinna
مِن جَلَٰبِيبِهِنَّۚ
അവരുടെ മേലാട (ജില്‍ബാബു)കളില്‍നിന്ന്
dhālika
ذَٰلِكَ
അതു
adnā
أَدْنَىٰٓ
കൂടുതല്‍ അടുത്തതാണ്, എളുപ്പമായതാണ്
an yuʿ'rafna
أَن يُعْرَفْنَ
അവര്‍ അറിയപ്പെടുവാന്‍ (അവരെ തിരിച്ചറിയാന്‍)
falā yu'dhayna
فَلَا يُؤْذَيْنَۗ
അപ്പോള്‍ അവര്‍ ശല്യപ്പെടുത്തുകയില്ല
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നു
ghafūran
غَفُورًا
പൊറുക്കുന്നവന്‍
raḥīman
رَّحِيمًا
കരുണാനിധി

നബിയേ, നിന്റെ പത്‌നിമാര്‍, പുത്രിമാര്‍, വിശ്വാസികളുടെ സ്ത്രീകള്‍ ഇവരോടെല്ലാം തങ്ങളുടെ മേലാടകള്‍ താഴ്ത്തിയിടാന്‍ നിര്‍ദേശിക്കുക. അവരെ തിരിച്ചറിയാന്‍ ഏറ്റം പറ്റിയ മാര്‍ഗമതാണ്; ശല്യം ചെയ്യപ്പെടാതിരിക്കാനും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.

തഫ്സീര്‍

۞ لَىِٕنْ لَّمْ يَنْتَهِ الْمُنٰفِقُوْنَ وَالَّذِيْنَ فِيْ قُلُوْبِهِمْ مَّرَضٌ وَّالْمُرْجِفُوْنَ فِى الْمَدِيْنَةِ لَنُغْرِيَنَّكَ بِهِمْ ثُمَّ لَا يُجَاوِرُوْنَكَ فِيْهَآ اِلَّا قَلِيْلًا   ( الأحزاب: ٦٠ )

la-in lam yantahi
لَّئِن لَّمْ يَنتَهِ
വിരമിച്ചില്ലെങ്കില്‍
l-munāfiqūna
ٱلْمُنَٰفِقُونَ
കപടവിശ്വാസികള്‍
wa-alladhīna
وَٱلَّذِينَ
യാതൊരുകൂട്ടരും
fī qulūbihim
فِى قُلُوبِهِم
അവരുടെ ഹൃദയങ്ങളിലുണ്ട്
maraḍun
مَّرَضٌ
രോഗം
wal-mur'jifūna
وَٱلْمُرْجِفُونَ
ഭീതിയുണ്ടാക്കുന്നവരും
fī l-madīnati
فِى ٱلْمَدِينَةِ
മദീനായില്‍
lanugh'riyannaka
لَنُغْرِيَنَّكَ
നിശ്ചയമായും നിന്നെ നാം ഇളക്കിവിടും, പ്രേരിപ്പിക്കും
bihim
بِهِمْ
അവരില്‍
thumma lā yujāwirūnaka
ثُمَّ لَا يُجَاوِرُونَكَ
പിന്നീടു അവര്‍ നിന്നോടു അയല്‍വാസം നടത്തുകയില്ല
fīhā
فِيهَآ
അതില്‍
illā qalīlan
إِلَّا قَلِيلًا
അല്‍പമായിട്ടല്ലാതെ

കപടവിശ്വാസികളും, ദീനംപിടിച്ച മനസ്സുള്ളവരും, മദീനയില്‍ ഭീതിയുണര്‍ത്തുന്ന കള്ളവാര്‍ത്തകള്‍ പരത്തുന്നവരും തങ്ങളുടെ ചെയ്തികള്‍ക്ക് അറുതി വരുത്തുന്നില്ലെങ്കില്‍ അവര്‍ക്കെതിരെ നിന്നെ നാം തിരിച്ചുവിടുക തന്നെ ചെയ്യും. പിന്നെ അവര്‍ക്ക് ഈ പട്ടണത്തില്‍ ഇത്തിരി കാലമേ നിന്നോടൊപ്പം കഴിയാനൊക്കുകയുള്ളൂ.

തഫ്സീര്‍