Skip to main content

اَنِ اعْمَلْ سٰبِغٰتٍ وَّقَدِّرْ فِى السَّرْدِ وَاعْمَلُوْا صَالِحًاۗ اِنِّيْ بِمَا تَعْمَلُوْنَ بَصِيْرٌ   ( سبإ: ١١ )

ani iʿ'mal
أَنِ ٱعْمَلْ
നിര്‍മ്മിക്കുക എന്നു
sābighātin
سَٰبِغَٰتٍ
വിശാലമായവയെ
waqaddir
وَقَدِّرْ
തോതുവെക്കണം (കണക്കാക്കിയുണ്ടാക്കണം) എന്നും
fī l-sardi
فِى ٱلسَّرْدِۖ
മടച്ചിലില്‍, നെയ്ത്തില്‍
wa-iʿ'malū
وَٱعْمَلُوا۟
നിങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും
ṣāliḥan
صَٰلِحًاۖ
സല്‍ക്കര്‍മ്മം
innī
إِنِّى
നിശ്ചയമായും ഞാന്‍
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
baṣīrun
بَصِيرٌ
കണ്ടറിയുന്നവനാണ്

മികവുറ്റ പടയങ്കികളുണ്ടാക്കുക. അതിന്റെ കണ്ണികള്‍ക്ക് കൃത്യത വരുത്തുക. സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുക. നിങ്ങള്‍ ചെയ്യുന്നതെല്ലാം നന്നായി കണ്ടുകൊണ്ടിരിക്കുന്നവനാണ് നാം; തീര്‍ച്ച.

തഫ്സീര്‍

وَلِسُلَيْمٰنَ الرِّيْحَ غُدُوُّهَا شَهْرٌ وَّرَوَاحُهَا شَهْرٌۚ وَاَسَلْنَا لَهٗ عَيْنَ الْقِطْرِۗ وَمِنَ الْجِنِّ مَنْ يَّعْمَلُ بَيْنَ يَدَيْهِ بِاِذْنِ رَبِّهٖۗ وَمَنْ يَّزِغْ مِنْهُمْ عَنْ اَمْرِنَا نُذِقْهُ مِنْ عَذَابِ السَّعِيْرِ   ( سبإ: ١٢ )

walisulaymāna
وَلِسُلَيْمَٰنَ
സുലൈമാന്നും
l-rīḥa
ٱلرِّيحَ
കാറ്റിനെ
ghuduwwuhā
غُدُوُّهَا
അതിന്റെ കാലത്തെ പോക്കു (പുറപ്പാടു)
shahrun
شَهْرٌ
ഒരു മാസ (ദൂര)മാണ്
warawāḥuhā
وَرَوَاحُهَا
അതിന്റെ വൈകുന്നേരത്തെ വരവു (മടക്കം)
shahrun
شَهْرٌۖ
ഒരു മാസമാകുന്നു
wa-asalnā
وَأَسَلْنَا
നാം ഒരുക്കി(ഒലിപ്പിച്ചു) കൊടുക്കുകയും ചെയ്തു
lahu
لَهُۥ
അദ്ദേഹത്തിനു
ʿayna l-qiṭ'ri
عَيْنَ ٱلْقِطْرِۖ
ചെമ്പുദ്രാവകത്തിന്റെ ഉറവു
wamina l-jini
وَمِنَ ٱلْجِنِّ
ജിന്നില്‍ പെട്ടവരാണ്, ജിന്നില്‍നിന്നും
man
مَن
ചിലര്‍, ചിലരെ (കീഴ്പ്പെടുത്തി)
yaʿmalu
يَعْمَلُ
പ്രവര്‍ത്തിയെടുക്കുന്ന
bayna yadayhi
بَيْنَ يَدَيْهِ
അദ്ദേഹത്തിന്റെ മുമ്പില്‍ (സാന്നിദ്ധ്യത്തില്‍)
bi-idh'ni rabbihi
بِإِذْنِ رَبِّهِۦۖ
തന്റെ റബ്ബിന്റെ ഉത്തരവനുസരിച്ച്, അനുവാദം കൊണ്ടു
waman yazigh
وَمَن يَزِغْ
ആരെങ്കിലും തെറ്റിപ്പോയാല്‍
min'hum
مِنْهُمْ
അവരില്‍നിന്നു
ʿan amrinā
عَنْ أَمْرِنَا
നമ്മുടെ കല്പന വിട്ടു
nudhiq'hu
نُذِقْهُ
നാമവനെ ആസ്വദിപ്പിക്കും
min ʿadhābi
مِنْ عَذَابِ
ശിക്ഷയില്‍ നിന്നു
l-saʿīri
ٱلسَّعِيرِ
ജ്വലിക്കുന്ന തീയിന്റെ

സുലൈമാന്ന് നാം കാറ്റിനെ അധീനപ്പെടുത്തിക്കൊടുത്തു. അതിന്റെ പ്രഭാതസഞ്ചാരം ഒരു മാസത്തെ വഴിദൂരമാണ്. സായാഹ്ന സഞ്ചാരവും ഒരുമാസത്തെ വഴിദൂരം തന്നെ. അദ്ദേഹത്തിന് നാം ചെമ്പിന്റെ ഉരുകിയ ഉറവ ഒഴുക്കിക്കൊടുത്തു. അദ്ദേഹത്തിന്റെ അടുത്ത് കുറേ ജിന്നുകളും ജോലിക്കാരായുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നാഥന്റെ നിര്‍ദേശാനുസരണമായിരുന്നു അത്. അവരിലാരെങ്കിലും നമ്മുടെ കല്‍പന ലംഘിക്കുകയാണെങ്കില്‍ നാമവനെ ആളിക്കത്തുന്ന നരകത്തീയിന്റെ രുചി ആസ്വദിപ്പിക്കും.

തഫ്സീര്‍

يَعْمَلُوْنَ لَهٗ مَا يَشَاۤءُ مِنْ مَّحَارِيْبَ وَتَمَاثِيْلَ وَجِفَانٍ كَالْجَوَابِ وَقُدُوْرٍ رّٰسِيٰتٍۗ اِعْمَلُوْٓا اٰلَ دَاوٗدَ شُكْرًا ۗوَقَلِيْلٌ مِّنْ عِبَادِيَ الشَّكُوْرُ   ( سبإ: ١٣ )

yaʿmalūna
يَعْمَلُونَ
അവര്‍ പണിതിരുന്നു, പ്രവര്‍ത്തിച്ചിരുന്നു
lahu
لَهُۥ
അദ്ദേഹത്തിന്
mā yashāu
مَا يَشَآءُ
അദ്ദേഹം ഉദ്ദേശിക്കുന്നതു
min maḥārība
مِن مَّحَٰرِيبَ
'മിഹ്റാബ്' (മണ്ഡപം, മന്ദിരം)കളായിട്ട്
watamāthīla
وَتَمَٰثِيلَ
പ്രതിമകളായും
wajifānin
وَجِفَانٍ
തൊട്ടിപ്പാത്രങ്ങളായും
kal-jawābi
كَٱلْجَوَابِ
വെള്ളത്തള(ജലാശയ)ങ്ങള്‍ പോലെയുള്ള
waqudūrin
وَقُدُورٍ
കിടാരങ്ങളും, കല(പാചകപാത്ര)ങ്ങളും
rāsiyātin
رَّاسِيَٰتٍۚ
ഉറച്ചുനില്‍ക്കുന്ന, നിശ്ചലമായ
iʿ'malū
ٱعْمَلُوٓا۟
പ്രവര്‍ത്തിക്കുവിന്‍
āla dāwūda
ءَالَ دَاوُۥدَ
ദാവൂദിന്റെ കുടുംബമേ, ആള്‍ക്കാരേ
shuk'ran
شُكْرًاۚ
നന്ദിയായി, നന്ദിയെ
waqalīlun
وَقَلِيلٌ
കുറവാണ്
min ʿibādiya
مِّنْ عِبَادِىَ
എന്റെ അടിയാന്മാരില്‍നിന്നു
l-shakūru
ٱلشَّكُورُ
നന്ദിയുള്ളവര്‍

അവര്‍ അദ്ദേഹമുദ്ദേശിക്കുന്നതൊക്കെ ഉണ്ടാക്കിക്കൊടുത്തു. കൂറ്റന്‍ കെട്ടിടങ്ങള്‍, കൗതുകകരമായ പ്രതിമകള്‍, തടാകങ്ങള്‍ പോലുള്ള തളികകള്‍, വെച്ചിടത്തുനിന്നിളകാത്ത കനത്ത പാചകപ്പാത്രങ്ങള്‍; എല്ലാം. ദാവൂദ് കുടുംബമേ! നിങ്ങള്‍ നന്ദിപൂര്‍വം പ്രവര്‍ത്തിക്കുക. എന്റെ ദാസന്മാരില്‍ നന്ദിയുള്ളവര്‍ വളരെ വിരളമാണ്.

തഫ്സീര്‍

فَلَمَّا قَضَيْنَا عَلَيْهِ الْمَوْتَ مَا دَلَّهُمْ عَلٰى مَوْتِهٖٓ اِلَّا دَاۤبَّةُ الْاَرْضِ تَأْكُلُ مِنْسَاَتَهٗ ۚفَلَمَّا خَرَّ تَبَيَّنَتِ الْجِنُّ اَنْ لَّوْ كَانُوْا يَعْلَمُوْنَ الْغَيْبَ مَا لَبِثُوْا فِى الْعَذَابِ الْمُهِيْنِۗ   ( سبإ: ١٤ )

falammā qaḍaynā
فَلَمَّا قَضَيْنَا
അങ്ങിനെ നാം വിധിച്ചപ്പോള്‍
ʿalayhi
عَلَيْهِ
അദ്ദേഹത്തിന്റെ മേല്‍
l-mawta
ٱلْمَوْتَ
മരണം
mā dallahum
مَا دَلَّهُمْ
അവര്‍ക്കു അറിയിച്ചില്ല
ʿalā mawtihi
عَلَىٰ مَوْتِهِۦٓ
അദ്ദേഹത്തിന്റെ മരണത്തെപ്പറ്റി
illā dābbatu l-arḍi
إِلَّا دَآبَّةُ ٱلْأَرْضِ
ചിതല്‍ ജീവിയല്ലാതെ, ഭൂമിയിലെ ജീവിയല്ലാതെ
takulu
تَأْكُلُ
തിന്നുകൊണ്ടിരുന്ന
minsa-atahu
مِنسَأَتَهُۥۖ
അദ്ദേഹത്തിന്റെ വടി, ഊന്നുവടി
falammā kharra
فَلَمَّا خَرَّ
അങ്ങനെ അദ്ദേഹം നിലം പതിച്ചപ്പോള്‍, വീണപ്പോള്‍
tabayyanati
تَبَيَّنَتِ
വ്യക്തമായി (മനസ്സിലാക്കി)
l-jinu
ٱلْجِنُّ
ജിന്നുകള്‍ക്ക് (ജിന്നുകള്‍)
an law kānū
أَن لَّوْ كَانُوا۟
അവരായിരുന്നുവെങ്കില്‍ എന്നു
yaʿlamūna
يَعْلَمُونَ
അറിയു(മായിരുന്നുവെങ്കില്‍)
l-ghayba
ٱلْغَيْبَ
അദൃശ്യകാര്യം
mā labithū
مَا لَبِثُوا۟
അവര്‍ കഴിഞ്ഞുകൂടുമായിരുന്നില്ല
fī l-ʿadhābi
فِى ٱلْعَذَابِ
ശിക്ഷയില്‍
l-muhīni
ٱلْمُهِينِ
നിന്ദ്യമായ, അപമാനകരമായ

പിന്നീട് സുലൈമാന്ന് നാം മരണം വിധിച്ചു. അപ്പോള്‍ ആരും ആ മരണം ജിന്നുകളെ അറിയിച്ചില്ല. അദ്ദേഹത്തിന്റെ ഊന്നുവടി തിന്നുകൊണ്ടിരുന്ന ചിതലുകളൊഴികെ. അങ്ങനെ സുലൈമാന്‍ നിലം പതിച്ചപ്പോള്‍ ജിന്നുകള്‍ക്ക് ബോധ്യമായി; തങ്ങള്‍ക്ക് അഭൗതിക കാര്യങ്ങള്‍ അറിയുമായിരുന്നെങ്കില്‍ അപമാനകരമായ ഈ ദുരവസ്ഥയില്‍ കഴിഞ്ഞുകൂടേണ്ടിവരില്ലായിരുന്നുവെന്ന്.

തഫ്സീര്‍

لَقَدْ كَانَ لِسَبَاٍ فِيْ مَسْكَنِهِمْ اٰيَةٌ ۚجَنَّتٰنِ عَنْ يَّمِيْنٍ وَّشِمَالٍ ەۗ كُلُوْا مِنْ رِّزْقِ رَبِّكُمْ وَاشْكُرُوْا لَهٗ ۗبَلْدَةٌ طَيِّبَةٌ وَّرَبٌّ غَفُوْرٌ  ( سبإ: ١٥ )

laqad kāna
لَقَدْ كَانَ
ഉണ്ടായിട്ടുണ്ടായിരുന്നു, തീര്‍ച്ചയായും ഉണ്ടായി
lisaba-in
لِسَبَإٍ
സബഉഗോത്രത്തിനു
fī maskanihim
فِى مَسْكَنِهِمْ
അവരുടെ വാസസ്ഥലത്തില്‍
āyatun
ءَايَةٌۖ
ഒരു ദൃഷ്ടാന്തം
jannatāni
جَنَّتَانِ
അതായതു രണ്ടുതോട്ടങ്ങള്‍
ʿan yamīnin
عَن يَمِينٍ
വലഭാഗത്തും
washimālin
وَشِمَالٍۖ
ഇടഭാഗത്തും
kulū
كُلُوا۟
ഭക്ഷിക്കു(തിന്നു)വിന്‍
min riz'qi rabbikum
مِن رِّزْقِ رَبِّكُمْ
നിങ്ങളുടെ റബ്ബിന്റെ ആഹാര(ഉപജീവന)ത്തില്‍നിന്നു
wa-ush'kurū
وَٱشْكُرُوا۟
നന്ദിയും കാണിക്കുവിന്‍
lahu
لَهُۥۚ
അവനു
baldatun
بَلْدَةٌ
ഒരു രാജ്യം
ṭayyibatun
طَيِّبَةٌ
നല്ല, ശുദ്ധമായ, സന്തുഷ്ടമായ
warabbun
وَرَبٌّ
ഒരു രക്ഷിതാവും
ghafūrun
غَفُورٌ
വളരെ പൊറുക്കുന്ന

സബഅ് നിവാസികള്‍ക്ക് അവരുടെ താമസസ്ഥലത്തുതന്നെ ദൃഷ്ടാന്തമുണ്ടായിരുന്നു. വലത്തും ഇടത്തുമുള്ള രണ്ടു തോട്ടങ്ങളാണത്. ''നിങ്ങളുടെ നാഥന്‍ തന്ന അന്നം തിന്നുകൊള്ളുക. അവനോട് നന്ദി കാണിക്കുക. എന്തു നല്ല നാട്! എത്ര നന്നായി പൊറുക്കുന്ന നാഥന്‍.''

തഫ്സീര്‍

فَاَعْرَضُوْا فَاَرْسَلْنَا عَلَيْهِمْ سَيْلَ الْعَرِمِ وَبَدَّلْنٰهُمْ بِجَنَّتَيْهِمْ جَنَّتَيْنِ ذَوَاتَيْ اُكُلٍ خَمْطٍ وَّاَثْلٍ وَّشَيْءٍ مِّنْ سِدْرٍ قَلِيْلٍ   ( سبإ: ١٦ )

fa-aʿraḍū
فَأَعْرَضُوا۟
എന്നിട്ടവര്‍ തിരിഞ്ഞു കളഞ്ഞു, അവഗണിച്ചു
fa-arsalnā
فَأَرْسَلْنَا
അപ്പോള്‍ നാം അയച്ചു, വിട്ടു
ʿalayhim
عَلَيْهِمْ
അവരില്‍
sayla l-ʿarimi
سَيْلَ ٱلْعَرِمِ
അണക്കെട്ടിന്റെ ജലപ്രവാഹം, വെള്ളപ്പൊക്കം, മലവെള്ളം
wabaddalnāhum
وَبَدَّلْنَٰهُم
അവര്‍ക്കു നാം പകരം (മാറ്റി) കൊടുക്കുകയും ചെയ്തു
bijannatayhim
بِجَنَّتَيْهِمْ
അവരുടെ രണ്ടു തോട്ടങ്ങള്‍ക്കു
jannatayni
جَنَّتَيْنِ
രണ്ടു തോട്ടങ്ങളെ
dhawātay ukulin
ذَوَاتَىْ أُكُلٍ
ഒരു (തരം) തീനി (ഫലം) ഉള്ളവയായ
khamṭin
خَمْطٍ
തിന്‍മാന്‍ കൊള്ളാത്ത (കയ്പുള്ള, ചവര്‍പ്പുള്ള)
wa-athlin
وَأَثْلٍ
അഥ്ല്‍ മരവും
washayin
وَشَىْءٍ
ഒരു (കുറഞ്ഞ) വസ്തുവും
min sid'rin
مِّن سِدْرٍ
സിദ്റു (ഇലന്ത) വര്‍ഗ്ഗത്തില്‍നിന്ന്
qalīlin
قَلِيلٍ
അൽപമായ

എന്നാല്‍ അവര്‍ പിന്തിരിഞ്ഞുകളഞ്ഞു. അവസാനം അവരുടെ നേരെ നാം അണക്കെട്ടില്‍ നിന്നുള്ള അണമുറിയാത്ത ജലപ്രവാഹമയച്ചു. അവരുടെ ആ രണ്ടു തോട്ടങ്ങളും നശിച്ചു. പകരം നാം വേറെ രണ്ടു തോട്ടങ്ങള്‍ നല്‍കി. അവ കയ്പ്പുറ്റ കനികളും കാറ്റാടി മരങ്ങളും ഏതാനും ഇലന്ത മരങ്ങളും മാത്രമുള്ളതായിരുന്നു.

തഫ്സീര്‍

ذٰلِكَ جَزَيْنٰهُمْ بِمَا كَفَرُوْاۗ وَهَلْ نُجٰزِيْٓ اِلَّا الْكَفُوْرَ   ( سبإ: ١٧ )

dhālika
ذَٰلِكَ
അതു
jazaynāhum
جَزَيْنَٰهُم
അവര്‍ക്കു നാം പ്രതിഫലം നല്‍കിയിരിക്കയാണ്
bimā kafarū
بِمَا كَفَرُوا۟ۖ
അവര്‍ അവിശ്വസിച്ചതുകൊണ്ടു, നന്ദികേടു കാണിച്ചതിനാല്‍
wahal nujāzī
وَهَلْ نُجَٰزِىٓ
നാം പ്രതിഫലനടപടി എടുക്കുമോ
illā l-kafūra
إِلَّا ٱلْكَفُورَ
നന്ദികെട്ടവരോടല്ലാതെ

അവര്‍ നന്ദികേട് കാണിച്ചതിന് നാം അവര്‍ക്കു നല്‍കിയ പ്രതിഫലം. നന്ദികെട്ടവര്‍ക്കല്ലാതെ നാം ഇത്തരം പ്രതിഫലം നല്‍കുമോ?

തഫ്സീര്‍

وَجَعَلْنَا بَيْنَهُمْ وَبَيْنَ الْقُرَى الَّتِيْ بٰرَكْنَا فِيْهَا قُرًى ظَاهِرَةً وَّقَدَّرْنَا فِيْهَا السَّيْرَۗ سِيْرُوْا فِيْهَا لَيَالِيَ وَاَيَّامًا اٰمِنِيْنَ   ( سبإ: ١٨ )

wajaʿalnā
وَجَعَلْنَا
നാം ഉണ്ടാക്കുക (ഏര്‍പ്പെടുത്തുക)യും ചെയ്തു
baynahum
بَيْنَهُمْ
അവരുടെ ഇടയില്‍
wabayna l-qurā
وَبَيْنَ ٱلْقُرَى
രാജ്യങ്ങളുടെയും ഇടയില്‍
allatī bāraknā
ٱلَّتِى بَٰرَكْنَا
നാം ബര്‍ക്കത്ത് (അഭിവൃദ്ധി) നല്‍കിയിട്ടുള്ള
fīhā
فِيهَا
അതില്‍
quran ẓāhiratan
قُرًى ظَٰهِرَةً
പ്രത്യക്ഷമായ ചില രാജ്യങ്ങളെ
waqaddarnā
وَقَدَّرْنَا
നാം കണക്കാക്കുക (തോതുനിര്‍ണ്ണയിക്കുക)യും ചെയ്തു
fīhā
فِيهَا
അവയിലൂടെ
l-sayra
ٱلسَّيْرَۖ
സഞ്ചാരം, നടത്തം
sīrū
سِيرُوا۟
സഞ്ചരിക്കുവിന്‍
fīhā
فِيهَا
അവയിലൂടെ
layāliya
لَيَالِىَ
രാത്രികളിലും
wa-ayyāman
وَأَيَّامًا
ദിനങ്ങളി (പകലുകളി)ലും
āminīna
ءَامِنِينَ
നിര്‍ഭയരായിട്ടു

അവര്‍ക്കും, നാം അനുഗ്രഹിച്ച ഗ്രാമങ്ങള്‍ക്കുമിടയില്‍ തെളിഞ്ഞുകാണാവുന്ന പല പ്രദേശങ്ങളും നാമുണ്ടാക്കി. അവയില്‍ നാം സഞ്ചാര ദൂരം നിര്‍ണയിക്കുകയും ചെയ്തു. നിങ്ങളവയിലൂടെ രാപ്പകലുകളില്‍ നിര്‍ഭയം സഞ്ചരിച്ചുകൊള്ളുക.

തഫ്സീര്‍

فَقَالُوْا رَبَّنَا بٰعِدْ بَيْنَ اَسْفَارِنَا وَظَلَمُوْٓا اَنْفُسَهُمْ فَجَعَلْنٰهُمْ اَحَادِيْثَ وَمَزَّقْنٰهُمْ كُلَّ مُمَزَّقٍۗ اِنَّ فِيْ ذٰلِكَ لَاٰيٰتٍ لِّكُلِّ صَبَّارٍ شَكُوْرٍ   ( سبإ: ١٩ )

faqālū
فَقَالُوا۟
എന്നാലവര്‍ പറഞ്ഞു
rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
bāʿid
بَٰعِدْ
നീ ദൂരമുണ്ടാക്കണേ, അകലപ്പെടുത്തണേ
bayna asfārinā
بَيْنَ أَسْفَارِنَا
ഞങ്ങളുടെ യാത്രകള്‍ക്കിടയില്‍
waẓalamū
وَظَلَمُوٓا۟
അവര്‍ അക്രമവും ചെയ്തു
anfusahum
أَنفُسَهُمْ
അവരോടു തന്നെ
fajaʿalnāhum
فَجَعَلْنَٰهُمْ
അപ്പോള്‍ നാമവരെ ആക്കി
aḥādītha
أَحَادِيثَ
വര്‍ത്തമാനങ്ങള്‍ (കഥകള്‍)
wamazzaqnāhum
وَمَزَّقْنَٰهُمْ
നാമവരെ ഛിന്നഭിന്നമാക്കുകയും ചെയ്തു
kulla mumazzaqin
كُلَّ مُمَزَّقٍۚ
എല്ലാ (വിധ) ഛിന്നഭിന്നമാക്കലും
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laāyātin
لَءَايَٰتٍ
പല ദൃഷ്ടാന്തങ്ങള്‍
likulli ṣabbārin
لِّكُلِّ صَبَّارٍ
എല്ലാ ക്ഷമാശീലന്‍മാര്‍ക്കും
shakūrin
شَكُورٍ
നന്ദിയുള്ള, കൃതജ്ഞരായ

അപ്പോള്‍ അവര്‍ പറഞ്ഞു: ''ഞങ്ങളുടെ നാഥാ, ഞങ്ങളുടെ യാത്രാ താവളങ്ങള്‍ക്കിടയില്‍ നീ ദൂരം വര്‍ധിപ്പിച്ചുതരേണമേ.'' അങ്ങനെ അവര്‍ തങ്ങള്‍ക്കുതന്നെ ദ്രോഹം വരുത്തുകയായിരുന്നു. അവസാനം നാമവരെ കേവലം കഥകളാക്കി. അപ്പാടെ ഛിന്നഭിന്നമാക്കി. നിശ്ചയമായും നല്ല ക്ഷമാശീലര്‍ക്കും നന്ദിയുള്ളവര്‍ക്കും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.

തഫ്സീര്‍

وَلَقَدْ صَدَّقَ عَلَيْهِمْ اِبْلِيْسُ ظَنَّهٗ فَاتَّبَعُوْهُ اِلَّا فَرِيْقًا مِّنَ الْمُؤْمِنِيْنَ   ( سبإ: ٢٠ )

walaqad ṣaddaqa
وَلَقَدْ صَدَّقَ
തീര്‍ച്ചയായും സത്യമാക്കിയിട്ടുണ്ട്
ʿalayhim
عَلَيْهِمْ
അവരില്‍
ib'līsu
إِبْلِيسُ
ഇബ്ലീസ്
ẓannahu
ظَنَّهُۥ
അവന്റെ ധാരണ, വിചാരം
fa-ittabaʿūhu
فَٱتَّبَعُوهُ
അങ്ങനെ അവര്‍ അവനെ പിന്‍പറ്റി
illā farīqan
إِلَّا فَرِيقًا
ഒരു വിഭാഗം ഒഴികെ
mina l-mu'minīna
مِّنَ ٱلْمُؤْمِنِينَ
സത്യവിശ്വാസികളില്‍നിന്നു

അങ്ങനെ അവരെ സംബന്ധിച്ച തന്റെ ധാരണ ശരിയാണെന്ന് ഇബ്‌ലീസ് തെളിയിച്ചു. അവര്‍ അവനെ പിന്തുടര്‍ന്നു. സത്യവിശ്വാസികളുടെ സംഘമൊഴികെ.

തഫ്സീര്‍