Skip to main content

وَمَا كَانَ لَهٗ عَلَيْهِمْ مِّنْ سُلْطَانٍ اِلَّا لِنَعْلَمَ مَنْ يُّؤْمِنُ بِالْاٰخِرَةِ مِمَّنْ هُوَ مِنْهَا فِيْ شَكٍّ ۗوَرَبُّكَ عَلٰى كُلِّ شَيْءٍ حَفِيْظٌ ࣖ   ( سبإ: ٢١ )

wamā kāna
وَمَا كَانَ
ഇല്ല, ഉണ്ടായിരുന്നില്ല
lahu
لَهُۥ
അവനു
ʿalayhim
عَلَيْهِم
അവരുടെമേല്‍
min sul'ṭānin
مِّن سُلْطَٰنٍ
ഒരധികാരവും, ശക്തിയും
illā
إِلَّا
പക്ഷേ, എങ്കിലും
linaʿlama
لِنَعْلَمَ
നാം (നമുക്ക്) അറിയാന്‍വേണ്ടി
man yu'minu
مَن يُؤْمِنُ
വിശ്വസിക്കുന്നവരെ
bil-ākhirati
بِٱلْءَاخِرَةِ
പരലോകത്തില്‍
mimman
مِمَّنْ
യാതൊരാളില്‍നിന്നു
huwa
هُوَ
അവന്‍
min'hā
مِنْهَا
അതിനെക്കുറിച്ച്
fī shakkin
فِى شَكٍّۗ
സംശയത്തിലാണ്
warabbuka
وَرَبُّكَ
നിന്റെ റബ്ബ്
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ വസ്തുവിന്റെ മേലും
ḥafīẓun
حَفِيظٌ
സൂക്ഷിച്ചു(വീക്ഷിച്ചു) വരുന്നവനാണ്

ഇബ്‌ലീസിന് അവരുടെമേല്‍ ഒരധികാരവുമുണ്ടായിരുന്നില്ല. പരലോകത്തില്‍ വിശ്വസിക്കുന്നവരെയും സംശയിക്കുന്നവരെയും വേര്‍തിരിച്ചറിയാന്‍ മാത്രമാണിത്. നിന്റെ നാഥന്‍ സകല സംഗതികളും ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ്.

തഫ്സീര്‍

قُلِ ادْعُوا الَّذِيْنَ زَعَمْتُمْ مِّنْ دُوْنِ اللّٰهِۚ لَا يَمْلِكُوْنَ مِثْقَالَ ذَرَّةٍ فِى السَّمٰوٰتِ وَلَا فِى الْاَرْضِ وَمَا لَهُمْ فِيْهِمَا مِنْ شِرْكٍ وَّمَا لَهٗ مِنْهُمْ مِّنْ ظَهِيْرٍ   ( سبإ: ٢٢ )

quli
قُلِ
പറയുക
id'ʿū
ٱدْعُوا۟
നിങ്ങള്‍ വിളിക്കുവിന്‍
alladhīna zaʿamtum
ٱلَّذِينَ زَعَمْتُم
നിങ്ങള്‍ ജല്പിക്കുന്നവരെ
min dūni l-lahi
مِّن دُونِ ٱللَّهِۖ
അല്ലാഹുവിനു പുറമെ
lā yamlikūna
لَا يَمْلِكُونَ
അവര്‍ അധീനമാക്കുന്നില്ല (ശക്തരല്ല)
mith'qāla dharratin
مِثْقَالَ ذَرَّةٍ
ഒരു അണുത്തൂക്കം
fī l-samāwāti
فِى ٱلسَّمَٰوَٰتِ
ആകാശങ്ങളില്‍
walā fī l-arḍi
وَلَا فِى ٱلْأَرْضِ
ഭൂമിയിലുമില്ല
wamā lahum
وَمَا لَهُمْ
അവര്‍ക്കു ഇല്ലതാനും
fīhimā
فِيهِمَا
അവ രണ്ടിലും
min shir'kin
مِن شِرْكٍ
ഒരു പങ്കും
wamā lahu
وَمَا لَهُۥ
അവന്നില്ല
min'hum
مِنْهُم
അവരില്‍നിന്നു
min ẓahīrin
مِّن ظَهِيرٍ
ഒരു പിന്‍തുണക്കാരനും

പറയുക: അല്ലാഹുവെവെടിഞ്ഞ് നിങ്ങള്‍ ദൈവമായി സങ്കല്‍പിച്ചുണ്ടാക്കിയവരോടൊക്കെ വിളിച്ചു പ്രാര്‍ഥിച്ചുനോക്കുക. ആകാശത്ത് ഒരണുത്തൂക്കത്തിന്റെ ഉടമാവകാശംപോലും അവര്‍ക്കില്ല. ഭൂമിയിലുമില്ല. അവ രണ്ടിലും അവര്‍ക്കൊരു പങ്കുമില്ല. അവരിലാരിലും അല്ലാഹുവിന് ഒരു സഹായിയുമില്ല.

തഫ്സീര്‍

وَلَا تَنْفَعُ الشَّفَاعَةُ عِنْدَهٗٓ اِلَّا لِمَنْ اَذِنَ لَهٗ ۗحَتّٰىٓ اِذَا فُزِّعَ عَنْ قُلُوْبِهِمْ قَالُوْا مَاذَاۙ قَالَ رَبُّكُمْۗ قَالُوا الْحَقَّۚ وَهُوَ الْعَلِيُّ الْكَبِيْرُ   ( سبإ: ٢٣ )

walā tanfaʿu
وَلَا تَنفَعُ
ഫലം ചെയ്കയുമില്ല
l-shafāʿatu
ٱلشَّفَٰعَةُ
ശുപാര്‍ശ
ʿindahu
عِندَهُۥٓ
അവന്റെ അടുക്കല്‍
illā liman
إِلَّا لِمَنْ
ഒരുവന്നല്ലാതെ
adhina lahu
أَذِنَ لَهُۥۚ
അവനു അവന്‍ സമ്മതം നല്‍കി
ḥattā idhā fuzziʿa
حَتَّىٰٓ إِذَا فُزِّعَ
അങ്ങനെ പരിഭ്രമം നീക്കപ്പെട്ടാല്‍ (നീങ്ങിയാല്‍)
ʿan qulūbihim
عَن قُلُوبِهِمْ
അവരുടെ ഹൃദയങ്ങളില്‍നിന്നു
qālū
قَالُوا۟
അവര്‍ പറയും
mādhā qāla
مَاذَا قَالَ
എന്തുപറഞ്ഞു
rabbukum
رَبُّكُمْۖ
നിങ്ങളുടെ റബ്ബ്
qālū
قَالُوا۟
അവര്‍ പറയും
l-ḥaqa
ٱلْحَقَّۖ
ന്യായം (വേണ്ടപ്പെട്ടതു) തന്നെ
wahuwa
وَهُوَ
അവന്‍, അവനത്രെ
l-ʿaliyu
ٱلْعَلِىُّ
ഉന്നതന്‍
l-kabīru
ٱلْكَبِيرُ
വലിയവന്‍, മഹാന്‍

അല്ലാഹുവിന്റെ അടുത്ത് ശിപാര്‍ശയൊട്ടും ഉപകരിക്കുകയില്ല; അവന്‍ അനുമതി നല്‍കിയവര്‍ക്കല്ലാതെ. അങ്ങനെ അവരുടെ ഹൃദയങ്ങളില്‍നിന്ന് പരിഭ്രമം നീങ്ങിയില്ലാതാകുമ്പോള്‍ അവര്‍ ശിപാര്‍ശകരോടു ചോദിക്കുന്നു: ''നിങ്ങളുടെ നാഥന്‍ എന്താണ് പറഞ്ഞത്?'' അവര്‍ മറുപടി പറയും: ''സത്യം തന്നെ. അവന്‍ അത്യുന്നതനാണ്. എല്ലാ നിലക്കും വലിയവനും.''

തഫ്സീര്‍

۞ قُلْ مَنْ يَّرْزُقُكُمْ مِّنَ السَّمٰوٰتِ وَالْاَرْضِۗ قُلِ اللّٰهُ ۙوَاِنَّآ اَوْ اِيَّاكُمْ لَعَلٰى هُدًى اَوْ فِيْ ضَلٰلٍ مُّبِيْنٍ   ( سبإ: ٢٤ )

qul
قُلْ
പറയുക
man yarzuqukum
مَن يَرْزُقُكُم
നിങ്ങള്‍ക്കു ഉപജീവനം (ആഹാരം) തരുന്നതാരാണ്
mina l-samāwāti
مِّنَ ٱلسَّمَٰوَٰتِ
ആകാശങ്ങളില്‍ നിന്നു
wal-arḍi
وَٱلْأَرْضِۖ
ഭൂമിയില്‍ നിന്നും
quli l-lahu
قُلِ ٱللَّهُۖ
പറയുക അല്ലാഹുവാണ്
wa-innā
وَإِنَّآ
നിശ്ചയമായും ഞങ്ങള്‍
aw iyyākum
أَوْ إِيَّاكُمْ
അല്ലെങ്കില്‍ നിങ്ങള്‍
laʿalā hudan
لَعَلَىٰ هُدًى
സന്‍മാര്‍ഗ്ഗത്തില്‍തന്നെ
aw fī ḍalālin
أَوْ فِى ضَلَٰلٍ
അല്ലെങ്കില്‍ ദുര്‍മ്മാര്‍ഗ്ഗത്തി(പിഴവി)ലാണ്
mubīnin
مُّبِينٍ
സ്പഷ്ടമായ

ചോദിക്കുക: ''ആകാശഭൂമികളില്‍നിന്ന് നിങ്ങള്‍ക്ക് അന്നം തരുന്നത് ആരാണ്?'' പറയുക: അല്ലാഹു. അപ്പോള്‍ ഞങ്ങളോ നിങ്ങളോ രണ്ടിലൊരു വിഭാഗം നേര്‍വഴിയിലാണ്. അല്ലെങ്കില്‍ പ്രകടമായ വഴികേടിലും.

തഫ്സീര്‍

قُلْ لَّا تُسْـَٔلُوْنَ عَمَّآ اَجْرَمْنَا وَلَا نُسْـَٔلُ عَمَّا تَعْمَلُوْنَ   ( سبإ: ٢٥ )

qul
قُل
പറയുക
lā tus'alūna
لَّا تُسْـَٔلُونَ
നിങ്ങളോട് ചോദിക്കപ്പെടുകയുമില്ല
ʿammā ajramnā
عَمَّآ أَجْرَمْنَا
ഞങ്ങള്‍ കുറ്റം ചെയ്തതിനെപ്പറ്റി
walā nus'alu
وَلَا نُسْـَٔلُ
ഞങ്ങളോടു ചോദിക്കപ്പെടുകയുമില്ല
ʿammā taʿmalūna
عَمَّا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

പറയുക: ''ഞങ്ങള്‍ ചെയ്ത തെറ്റിനെപ്പറ്റി നിങ്ങളോടാരും ചോദിക്കുകയില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ഞങ്ങളോടും ചോദിക്കുകയില്ല.''

തഫ്സീര്‍

قُلْ يَجْمَعُ بَيْنَنَا رَبُّنَا ثُمَّ يَفْتَحُ بَيْنَنَا بِالْحَقِّۗ وَهُوَ الْفَتَّاحُ الْعَلِيْمُ   ( سبإ: ٢٦ )

qul
قُلْ
പറയുക
yajmaʿu baynanā
يَجْمَعُ بَيْنَنَا
നമ്മുടെ ഇടയില്‍ ഒരുമിച്ചുകൂട്ടും
rabbunā
رَبُّنَا
നമ്മുടെ റബ്ബ്
thumma yaftaḥu
ثُمَّ يَفْتَحُ
പിന്നെ അവന്‍ തുറവിയുണ്ടാക്കും (തീര്‍പ്പ്‌ കല്പിക്കും)
baynanā
بَيْنَنَا
നമുക്കിടയില്‍
bil-ḥaqi
بِٱلْحَقِّ
ന്യായപ്രകാരം സത്യമനുസരിച്ചു
wahuwa
وَهُوَ
അവന്‍, അവനത്രെ
l-fatāḥu
ٱلْفَتَّاحُ
തുറവിയാക്കുന്ന(തീര്‍പ്പു കല്പിക്കുന്ന)വന്‍
l-ʿalīmu
ٱلْعَلِيمُ
സര്‍വ്വജ്ഞനായ

പറയുക: ''നമ്മുടെ നാഥന്‍ നമ്മെയെല്ലാം ഒരുമിച്ചുകൂട്ടും. പിന്നീട് അവന്‍ നമുക്കിടയില്‍ ന്യായമായ തീരുമാനമെടുക്കും. അവന്‍ എല്ലാം അറിയുന്ന വിധികര്‍ത്താവാണ്.''

തഫ്സീര്‍

قُلْ اَرُوْنِيَ الَّذِيْنَ اَلْحَقْتُمْ بِهٖ شُرَكَاۤءَ كَلَّا ۗبَلْ هُوَ اللّٰهُ الْعَزِيْزُ الْحَكِيْمُ   ( سبإ: ٢٧ )

qul
قُلْ
പറയുക
arūniya
أَرُونِىَ
എനിക്കു കാണിച്ചുതരുവിന്‍
alladhīna alḥaqtum
ٱلَّذِينَ أَلْحَقْتُم
നിങ്ങള്‍ കൂട്ടിച്ചേര്‍ത്തവരെ
bihi
بِهِۦ
അവനോടു
shurakāa
شُرَكَآءَۖ
പങ്കുകാരായി
kallā
كَلَّاۚ
അങ്ങിനെയില്ല
bal huwa
بَلْ هُوَ
എന്നാല്‍ (എങ്കിലും) അവന്‍
l-lahu
ٱللَّهُ
അല്ലാഹുവാണ്
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലിയാണ്
l-ḥakīmu
ٱلْحَكِيمُ
അഗാധജ്ഞനായ

പറയുക: ''നിങ്ങള്‍ അവന് സമന്മാരാക്കി സങ്കല്‍പിച്ച ആ പങ്കാളികളെ എനിക്കൊന്നു കാണിച്ചുതരൂ!'' ഒരിക്കലുമില്ല. അവനു സമന്മാരില്ല. അവന്‍ അല്ലാഹു മാത്രം. പ്രതാപിയും യുക്തിജ്ഞനും!

തഫ്സീര്‍

وَمَآ اَرْسَلْنٰكَ اِلَّا كَاۤفَّةً لِّلنَّاسِ بَشِيْرًا وَّنَذِيْرًا وَّلٰكِنَّ اَكْثَرَ النَّاسِ لَا يَعْلَمُوْنَ   ( سبإ: ٢٨ )

wamā arsalnāka
وَمَآ أَرْسَلْنَٰكَ
നിന്നെ നാം അയച്ചിട്ടില്ല
illā kāffatan
إِلَّا كَآفَّةً
ആകമാനമായിട്ടല്ലാതെ
lilnnāsi
لِّلنَّاسِ
മനുഷ്യര്‍ക്കു
bashīran
بَشِيرًا
സന്തോഷവാര്‍ത്ത അറിയിക്കുന്നവനായി
wanadhīran
وَنَذِيرًا
താക്കീതു നല്‍കുന്നവനായും
walākinna
وَلَٰكِنَّ
എങ്കിലും, പക്ഷെ
akthara l-nāsi
أَكْثَرَ ٱلنَّاسِ
മനുഷ്യരിലധികവും
lā yaʿlamūna
لَا يَعْلَمُونَ
അറിയുന്നില്ല

മനുഷ്യര്‍ക്കാകമാനം ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നല്‍കുന്നവനുമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. പക്ഷേ, ഏറെപ്പേരും അതറിയുന്നില്ല.

തഫ്സീര്‍

وَيَقُوْلُوْنَ مَتٰى هٰذَا الْوَعْدُ اِنْ كُنْتُمْ صٰدِقِيْنَ   ( سبإ: ٢٩ )

wayaqūlūna
وَيَقُولُونَ
അവര്‍ പറയുന്നു
matā
مَتَىٰ
എപ്പോഴാണ്
hādhā l-waʿdu
هَٰذَا ٱلْوَعْدُ
ഈ വാഗ്ദാനം
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
ṣādiqīna
صَٰدِقِينَ
സത്യം പറയുന്നവര്‍

അവര്‍ ചോദിക്കുന്നു: ''ഈ വാഗ്ദാനം എപ്പോഴാണ് പുലരുക? നിങ്ങള്‍ സത്യവാദികളെങ്കില്‍.''

തഫ്സീര്‍

قُلْ لَّكُمْ مِّيْعَادُ يَوْمٍ لَّا تَسْتَأْخِرُوْنَ عَنْهُ سَاعَةً وَّلَا تَسْتَقْدِمُوْنَ ࣖ   ( سبإ: ٣٠ )

qul
قُل
പറയുക
lakum
لَّكُم
നിങ്ങള്‍ക്കുണ്ട്
mīʿādu yawmin
مِّيعَادُ يَوْمٍ
ഒരു നിശ്ചിത ദിവസം, ദിവസത്തിന്റെ നിശ്ചയം
lā tastakhirūna
لَّا تَسْتَـْٔخِرُونَ
നിങ്ങള്‍ പിന്നോട്ട് പോകയില്ല, പിന്തുകയില്ല
ʿanhu
عَنْهُ
അതില്‍നിന്നു, അതുവിട്ടു
sāʿatan
سَاعَةً
ഒരു നാഴികയും
walā tastaqdimūna
وَلَا تَسْتَقْدِمُونَ
നിങ്ങള്‍ മുന്നോട്ടു പോകയുമില്ല, മുന്തുകയുമില്ല

പറയുക: ''നിങ്ങള്‍ക്ക് ഒരു നിശ്ചിത അവധി ദിനമുണ്ട്. നിങ്ങളതില്‍ നിന്നൊട്ടും പിറകോട്ടു പോവില്ല. മുന്നോട്ടുവരികയുമില്ല.''

തഫ്സീര്‍