ثُمَّ اِنَّكُمْ يَوْمَ الْقِيٰمَةِ عِنْدَ رَبِّكُمْ تَخْتَصِمُوْنَ ࣖ ۔ ( الزمر: ٣١ )
innakum
إِنَّكُمْ
നിശ്ചമായും നിങ്ങൾ
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
ക്വിയാമത്തുനാളിൽ
ʿinda rabbikum
عِندَ رَبِّكُمْ
നിങ്ങളുടെ റബ്ബിന്റെ അടുക്കൽ
takhtaṣimūna
تَخْتَصِمُونَ
നിങ്ങൾ തർക്കം (വിവാദം, വഴക്കു) നടത്തുന്നതാണ്
പിന്നെ, ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ നിങ്ങളുടെ നാഥന്റെ സന്നിധിയില്‍ വെച്ച് നിങ്ങള്‍ കലഹിക്കും.
തഫ്സീര്‍۞ فَمَنْ اَظْلَمُ مِمَّنْ كَذَبَ عَلَى اللّٰهِ وَكَذَّبَ بِالصِّدْقِ اِذْ جَاۤءَهٗۗ اَلَيْسَ فِيْ جَهَنَّمَ مَثْوًى لِّلْكٰفِرِيْنَ ( الزمر: ٣٢ )
faman aẓlamu
فَمَنْ أَظْلَمُ
അപ്പോൾ ആരാണ് ഏറ്റം അക്രമി
mimman kadhaba
مِمَّن كَذَبَ
കളവു (വ്യാജം) പറഞ്ഞവനെക്കാൾ
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെ മേൽ
wakadhaba
وَكَذَّبَ
വ്യാജമാക്കുകയും ചെയ്ത
bil-ṣid'qi
بِٱلصِّدْقِ
സത്യത്തെ
idh jāahu
إِذْ جَآءَهُۥٓۚ
അതവന്നു വന്നപ്പോൾ
fī jahannama
فِى جَهَنَّمَ
ജഹന്നമിൽ, നരകത്തിൽ
mathwan
مَثْوًى
പാർപ്പിടം, വാസസ്ഥലം
lil'kāfirīna
لِّلْكَٰفِرِينَ
അവിശ്വാസികൾക്കു
അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയും തനിക്കു സത്യം വന്നെത്തിയപ്പോള്‍ അതിനെ തള്ളിപ്പറയുകയും ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? നരകത്തീയല്ലയോ സത്യനിഷേധികള്‍ക്കുള്ള വാസസ്ഥലം.
തഫ്സീര്‍وَالَّذِيْ جَاۤءَ بِالصِّدْقِ وَصَدَّقَ بِهٖٓ اُولٰۤىِٕكَ هُمُ الْمُتَّقُوْنَ ( الزمر: ٣٣ )
wa-alladhī
وَٱلَّذِى
യാതൊരുവൻ
bil-ṣid'qi
بِٱلصِّدْقِ
സത്യവുംകൊണ്ടു
waṣaddaqa bihi
وَصَدَّقَ بِهِۦٓۙ
അതിനെ സത്യമാക്കുക (വിശ്വസിക്കുക)യും ചെയ്തു
ulāika humu
أُو۟لَٰٓئِكَ هُمُ
അക്കൂട്ടർ തന്നെ
l-mutaqūna
ٱلْمُتَّقُونَ
സൂക്ഷ്മതയുള്ളവർ
സത്യസന്ദേശവുമായി വന്നവനും അതിനെ സത്യപ്പെടുത്തിയവനും തന്നെയാണ് ഭക്തി പുലര്‍ത്തുന്നവര്‍.
തഫ്സീര്‍لَهُمْ مَّا يَشَاۤءُوْنَ عِنْدَ رَبِّهِمْ ۗ ذٰلِكَ جَزٰۤؤُا الْمُحْسِنِيْنَۚ ( الزمر: ٣٤ )
mā yashāūna
مَّا يَشَآءُونَ
അവർ ഉദ്ദേശിക്കുന്നതു
ʿinda rabbihim
عِندَ رَبِّهِمْۚ
തങ്ങളുടെ റബ്ബിന്റെ അടുക്കൽ
dhālika jazāu
ذَٰلِكَ جَزَآءُ
അതു പ്രതിഫലമാണു
l-muḥ'sinīna
ٱلْمُحْسِنِينَ
സുകൃതവാന്മാരുടെ, നന്മ ചെയ്യുന്നവരുടെ
അവര്‍ക്ക് തങ്ങളുടെ നാഥന്റെ അടുത്ത് അവരാഗ്രഹിക്കുന്നതൊക്കെ കിട്ടും. അതാണ് സച്ചരിതര്‍ക്കുള്ള പ്രതിഫലം.
തഫ്സീര്‍لِيُكَفِّرَ اللّٰهُ عَنْهُمْ اَسْوَاَ الَّذِيْ عَمِلُوْا وَيَجْزِيَهُمْ اَجْرَهُمْ بِاَحْسَنِ الَّذِيْ كَانُوْا يَعْمَلُوْنَ ( الزمر: ٣٥ )
liyukaffira l-lahu
لِيُكَفِّرَ ٱللَّهُ
അല്ലാഹു മൂടി (മറച്ചു, മാപ്പാക്കി) വെക്കുവാൻ
ʿanhum
عَنْهُمْ
അവരിൽനിന്നു, അവർക്കു
aswa-a
أَسْوَأَ
ഏറ്റവും മോശമായതിനെ, തിന്മയെ
alladhī ʿamilū
ٱلَّذِى عَمِلُوا۟
അവർ പ്രവർത്തിച്ചിട്ടുള്ള
wayajziyahum
وَيَجْزِيَهُمْ
അവർക്കു പ്രതിഫലം കൊടുക്കുവാനും
ajrahum
أَجْرَهُم
അവരുടെ കൂലി
bi-aḥsani
بِأَحْسَنِ
നന്മക്കു, നല്ലതനുസരിച്ചു
alladhī kānū yaʿmalūna
ٱلَّذِى كَانُوا۟ يَعْمَلُونَ
അവർ പ്രവർത്തിച്ചുകൊണ്ടിരുന്ന
അവര്‍ ചെയ്തുപോയതില്‍ ഏറ്റവും ചീത്ത പ്രവൃത്തിപോലും അല്ലാഹു അവരില്‍നിന്ന് മായ്ച്ചുകളയാനാണിത്. അവര്‍ ചെയ്തുകൊണ്ടിരുന്ന ഏറ്റം നല്ല പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലവര്‍ക്കു പ്രതിഫലം നല്‍കാനും.
തഫ്സീര്‍اَلَيْسَ اللّٰهُ بِكَافٍ عَبْدَهٗۗ وَيُخَوِّفُوْنَكَ بِالَّذِيْنَ مِنْ دُوْنِهٖۗ وَمَنْ يُّضْلِلِ اللّٰهُ فَمَا لَهٗ مِنْ هَادٍۚ ( الزمر: ٣٦ )
alaysa l-lahu
أَلَيْسَ ٱللَّهُ
അല്ലാഹു അല്ലയോ
bikāfin
بِكَافٍ
മതിയായവൻ, പോരുന്നവൻ
ʿabdahu
عَبْدَهُۥۖ
അവന്റെ അടിയാന്നു, അടിമക്കു
wayukhawwifūnaka
وَيُخَوِّفُونَكَ
അവർ നിന്നെ ഭയപ്പെടുത്തുന്നു
bi-alladhīna
بِٱلَّذِينَ
യാതൊരുവരെക്കൊണ്ടു
min dūnihi
مِن دُونِهِۦۚ
അവന്നു പുറമെയുള്ള
waman
وَمَن
ആരെങ്കിലും, യാതൊരുവൻ
yuḍ'lili l-lahu
يُضْلِلِ ٱللَّهُ
അല്ലാഹു വഴിപിഴവിലാക്കുന്നതായാൽ
famā lahu
فَمَا لَهُۥ
എന്നാൽ അവന്നില്ല
min hādin
مِنْ هَادٍ
ഒരു വഴികാട്ടിയും
അല്ലാഹു പോരേ അവന്റെ അടിമയ്ക്ക്? അവന് പുറമെയുള്ളവരുടെ പേരില്‍ അവര്‍ നിന്നെ പേടിപ്പിക്കുന്നു. അല്ലാഹു ആരെയെങ്കിലും വഴികേടിലാക്കുകയാണെങ്കില്‍ അവനെ നേര്‍വഴിയിലാക്കാന്‍ മറ്റാര്‍ക്കുമാവില്ല.
തഫ്സീര്‍وَمَنْ يَّهْدِ اللّٰهُ فَمَا لَهٗ مِنْ مُّضِلٍّ ۗ اَلَيْسَ اللّٰهُ بِعَزِيْزٍ ذِى انْتِقَامٍ ( الزمر: ٣٧ )
waman
وَمَن
ആരെങ്കിലും, യാതൊരുവൻ
yahdi l-lahu
يَهْدِ ٱللَّهُ
അല്ലാഹു മാർഗ്ഗദർശനം നൽകിയാൽ, വഴികാട്ടിയാൽ
famā lahu
فَمَا لَهُۥ
എന്നാൽ അവന്നില്ല
min muḍillin
مِن مُّضِلٍّۗ
ഒരു വഴിപിഴപ്പിക്കുന്നവനും
alaysa l-lahu
أَلَيْسَ ٱللَّهُ
അല്ലാഹു അല്ലേ
biʿazīzin
بِعَزِيزٍ
പ്രതാപശാലി
dhī intiqāmin
ذِى ٱنتِقَامٍ
ശിക്ഷാനടപടിയുടെ ആൾ (ശിക്ഷ നൽകുന്ന)
വല്ലവനെയും അല്ലാഹു നേര്‍വഴിയിലാക്കുകയാണെങ്കില്‍ അവനെ വഴികേടിലാക്കാനും ആര്‍ക്കും സാധ്യമല്ല. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി സ്വീകരിക്കുന്നവനും അല്ലെന്നോ?
തഫ്സീര്‍وَلَىِٕنْ سَاَلْتَهُمْ مَّنْ خَلَقَ السَّمٰوٰتِ وَالْاَرْضَ لَيَقُوْلُنَّ اللّٰهُ ۗ قُلْ اَفَرَءَيْتُمْ مَّا تَدْعُوْنَ مِنْ دُوْنِ اللّٰهِ اِنْ اَرَادَنِيَ اللّٰهُ بِضُرٍّ هَلْ هُنَّ كٰشِفٰتُ ضُرِّهٖٓ اَوْ اَرَادَنِيْ بِرَحْمَةٍ هَلْ هُنَّ مُمْسِكٰتُ رَحْمَتِهٖۗ قُلْ حَسْبِيَ اللّٰهُ ۗعَلَيْهِ يَتَوَكَّلُ الْمُتَوَكِّلُوْنَ ( الزمر: ٣٨ )
wala-in sa-altahum
وَلَئِن سَأَلْتَهُم
നീ അവരോടു ചോദിച്ചുവെങ്കിൽ
man khalaqa
مَّنْ خَلَقَ
ആർ സൃഷ്ടിച്ചു, സൃഷ്ടിച്ചതാർ
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങൾ
wal-arḍa
وَٱلْأَرْضَ
ഭൂമിയും
layaqūlunna
لَيَقُولُنَّ
തീർച്ചയായും അവർ പറയും
afara-aytum
أَفَرَءَيْتُم
എന്നാൽ (എന്നിരിക്കെ) നിങ്ങൾ കണ്ടുവോ (ഒന്നു പറഞ്ഞുതരിൻ)
mā tadʿūna
مَّا تَدْعُونَ
നിങ്ങൾ വിളിക്കുന്നവയെ
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനു പുറമെ
in arādaniya
إِنْ أَرَادَنِىَ
എന്നെ (എനിക്കു) ഉദ്ദേശിച്ചാൽ
biḍurrin
بِضُرٍّ
വല്ല ഉപദ്രവംകൊണ്ടും, കെടുതിയെയും
hal hunna
هَلْ هُنَّ
അവയാണോ
kāshifātu
كَٰشِفَٰتُ
നീക്കം ചെയ്യുന്ന (തുറവിയാക്കുന്ന)വ
ḍurrihi
ضُرِّهِۦٓ
അവന്റെ ഉപദ്രവത്തെ
aw arādanī
أَوْ أَرَادَنِى
അല്ലെങ്കിൽ എന്നെ (എനിക്കു) ഉദ്ദേശിച്ചാൽ
biraḥmatin
بِرَحْمَةٍ
വല്ല കാരുണ്യം കൊണ്ടും, അനുഗ്രഹത്തെയും
hal hunna
هَلْ هُنَّ
അവയാണോ
mum'sikātu
مُمْسِكَٰتُ
പിടിച്ചുവെക്കുന്നവ, നിറുത്തിവെക്കുന്നവ
raḥmatihi
رَحْمَتِهِۦۚ
അവന്റെ കാരുണ്യം
ḥasbiya
حَسْبِىَ
എനിക്കു മതി
ʿalayhi yatawakkalu
عَلَيْهِ يَتَوَكَّلُ
അവന്റെമേൽ ഭരമേൽപിക്കും, അർപ്പിക്കുന്നു
l-mutawakilūna
ٱلْمُتَوَكِّلُونَ
ഭരമേൽപിക്കുന്നവർ
ആകാശഭൂമികളെ സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും, 'അല്ലാഹു'വെന്ന്. എങ്കില്‍ ചോദിക്കുക: ''അല്ലാഹുവെവിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? എനിക്കു വല്ല വിപത്തും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചുവെങ്കില്‍ അവയ്ക്ക് ആ വിപത്ത് തട്ടിമാറ്റാനാകുമോ?'' അല്ലെങ്കില്‍ അവനെനിക്ക് എന്തെങ്കിലും അനുഗ്രഹമേകാനുദ്ദേശിച്ചാല്‍ അവക്ക് അവന്റെ അനുഗ്രഹം തടഞ്ഞുവെക്കാന്‍ കഴിയുമോ?'' പറയുക: എനിക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുന്നവരൊക്കെയും അവനില്‍ ഭരമേല്‍പിക്കട്ടെ.
തഫ്സീര്‍قُلْ يٰقَوْمِ اعْمَلُوْا عَلٰى مَكَانَتِكُمْ اِنِّيْ عَامِلٌ ۚفَسَوْفَ تَعْلَمُوْنَۙ ( الزمر: ٣٩ )
yāqawmi
يَٰقَوْمِ
എന്റെ ജനങ്ങളേ
iʿ'malū
ٱعْمَلُوا۟
നിങ്ങൾ പ്രവർത്തിക്കുക
ʿalā makānatikum
عَلَىٰ مَكَانَتِكُمْ
നിങ്ങളുടെ സ്ഥാനം (നിലപാടു) അനുസരിച്ചു
innī
إِنِّى
നിശ്ചയമായും ഞാൻ
ʿāmilun
عَٰمِلٌۖ
പ്രവർത്തിക്കുന്നവനാണ്
fasawfa
فَسَوْفَ
എന്നാൽ വഴിയെ
taʿlamūna
تَعْلَمُونَ
നിങ്ങൾക്കറിയാം
പറയുക: ''എന്റെ ജനമേ, നിങ്ങള്‍ നിങ്ങളുടെ നിലപാടില്‍ പ്രവര്‍ത്തിച്ചുകൊള്ളുക. ഞാനും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാം. അടുത്തുതന്നെ നിങ്ങള്‍ക്കു മനസ്സിലായിക്കൊള്ളും-
തഫ്സീര്‍مَنْ يَّأْتِيْهِ عَذَابٌ يُّخْزِيْهِ وَيَحِلُّ عَلَيْهِ عَذَابٌ مُّقِيْمٌ ( الزمر: ٤٠ )
yatīhi
يَأْتِيهِ
അവന്നു വന്നെത്തുക
yukh'zīhi
يُخْزِيهِ
അവനെ അപമാനപ്പെടുത്തുന്ന, വഷളാക്കുന്ന
wayaḥillu ʿalayhi
وَيَحِلُّ عَلَيْهِ
അവന്റെമേൽ ഇറങ്ങിവരുകയും ചെയ്യും
ʿadhābun muqīmun
عَذَابٌ مُّقِيمٌ
നിലനിൽക്കുന്ന ശിക്ഷ
''ആര്‍ക്കാണ് അപമാനകരമായ ശിക്ഷ വന്നെത്തുകയെന്ന്; സ്ഥിരമായ ശിക്ഷ വന്നിറങ്ങുക ആരുടെ മേലാണെന്നും.''
തഫ്സീര്‍- القرآن الكريم - سورة الزمر٣٩
Az-Zumar (Surah 39)