Skip to main content

وَيُنَجِّى اللّٰهُ الَّذِيْنَ اتَّقَوْا بِمَفَازَتِهِمْۖ لَا يَمَسُّهُمُ السُّوْۤءُ وَلَا هُمْ يَحْزَنُوْنَ  ( الزمر: ٦١ )

wayunajjī l-lahu
وَيُنَجِّى ٱللَّهُ
അല്ലാഹു രക്ഷപ്പെടുത്തും
alladhīna ittaqaw
ٱلَّذِينَ ٱتَّقَوْا۟
സൂക്ഷിച്ചവരെ
bimafāzatihim
بِمَفَازَتِهِمْ
അവരുടെ ഭാഗ്യം (വിജയം) കൊണ്ട്
lā yamassuhumu
لَا يَمَسُّهُمُ
അവരെ സ്പർശിക്കയില്ല
l-sūu
ٱلسُّوٓءُ
തിന്മ, കെടുതൽ
walā hum
وَلَا هُمْ
അവരില്ലതാനും
yaḥzanūna
يَحْزَنُونَ
വ്യസനപ്പെടും

സൂക്ഷ്മത പാലിക്കുന്നവരെ അവരവലംബിച്ച വിജയകരമായ ജീവിതം കാരണം അല്ലാഹു രക്ഷപ്പെടുത്തും. ശിക്ഷ അവരെ ബാധിക്കുകയില്ല. അവര്‍ ദുഃഖിക്കേണ്ടിവരില്ല.

തഫ്സീര്‍

اَللّٰهُ خَالِقُ كُلِّ شَيْءٍ ۙوَّهُوَ عَلٰى كُلِّ شَيْءٍ وَّكِيْلٌ  ( الزمر: ٦٢ )

al-lahu
ٱللَّهُ
അല്ലാഹു
khāliqu kulli shayin
خَٰلِقُ كُلِّ شَىْءٍۖ
എല്ലാ വസ്തുവിന്റെ(എല്ലാറ്റിന്റെ)യും സൃഷ്ടാവാണ്
wahuwa
وَهُوَ
അവൻ
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ വസ്തുവി (എല്ലാറ്റി)ന്റെ മേലും
wakīlun
وَكِيلٌ
കൈകാര്യം നടത്തുന്നവനാണ് (അധികാരക്കാരനാണ്)

അല്ലാഹു സകല വസ്തുക്കളുടെയും സ്രഷ്ടാവാണ്. എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നവനും.

തഫ്സീര്‍

لَهٗ مَقَالِيْدُ السَّمٰوٰتِ وَالْاَرْضِۗ وَالَّذِيْنَ كَفَرُوْا بِاٰيٰتِ اللّٰهِ اُولٰۤىِٕكَ هُمُ الْخٰسِرُوْنَ ࣖ   ( الزمر: ٦٣ )

lahu
لَّهُۥ
അവന്നാണ് , അവന്റേതാണ്
maqālīdu l-samāwāti
مَقَالِيدُ ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ ഖജനാക്കൾ, താക്കോലുകൾ (ഭരണകാര്യങ്ങൾ)
wal-arḍi
وَٱلْأَرْضِۗ
ഭൂമിയുടെയും
wa-alladhīna kafarū
وَٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവർ
biāyāti l-lahi
بِـَٔايَٰتِ ٱللَّهِ
അല്ലാഹുവിന്റെ ആയത്തുകളിൽ
ulāika humu
أُو۟لَٰٓئِكَ هُمُ
അവർ തന്നെയാണ്
l-khāsirūna
ٱلْخَٰسِرُونَ
നഷ്ട്ടപ്പെട്ടവർ

ആകാശഭൂമികളുടെ താക്കോലുകള്‍ അവന്റെ വശമാണുള്ളത്. അല്ലാഹുവിന്റെ വചനങ്ങളെ തള്ളിപ്പറയുന്നവര്‍ തന്നെയാണ് തുലഞ്ഞവര്‍.

തഫ്സീര്‍

قُلْ اَفَغَيْرَ اللّٰهِ تَأْمُرُوْۤنِّيْٓ اَعْبُدُ اَيُّهَا الْجٰهِلُوْنَ  ( الزمر: ٦٤ )

qul
قُلْ
പറയുക
afaghayra l-lahi
أَفَغَيْرَ ٱللَّهِ
എന്നിരിക്കെ(അപ്പോൾ) അല്ലാഹു അല്ലാത്തവരെയോ
tamurūnnī
تَأْمُرُوٓنِّىٓ
നിങ്ങളെന്നോടു കൽപിക്കുന്നു
aʿbudu
أَعْبُدُ
ഞാനാരാധിക്കുവാൻ
ayyuhā l-jāhilūna
أَيُّهَا ٱلْجَٰهِلُونَ
ഹേ വിഡ്ഢികളേ, അറിവില്ലാത്തവരേ

ചോദിക്കുക: ''അവിവേകികളേ, ഞാന്‍ അല്ലാഹു അല്ലാത്തവര്‍ക്ക് വഴിപ്പെടണമെന്നാണോ നിങ്ങളെന്നോടാവശ്യപ്പെടുന്നത്?''

തഫ്സീര്‍

وَلَقَدْ اُوْحِيَ اِلَيْكَ وَاِلَى الَّذِيْنَ مِنْ قَبْلِكَۚ لَىِٕنْ اَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُوْنَنَّ مِنَ الْخٰسِرِيْنَ  ( الزمر: ٦٥ )

walaqad ūḥiya
وَلَقَدْ أُوحِىَ
തീർച്ചയായും വഹ്‌യു നൽകപ്പെട്ടിട്ടുണ്ട്
ilayka
إِلَيْكَ
നിനക്കു, നിന്നിലേക്കു
wa-ilā alladhīna min qablika
وَإِلَى ٱلَّذِينَ مِن قَبْلِكَ
നിന്റെ മുമ്പുളളവരിലേക്കും
la-in ashrakta
لَئِنْ أَشْرَكْتَ
നീ ശിർക്കു ചെയ്തുവെങ്കിൽ
layaḥbaṭanna
لَيَحْبَطَنَّ
നിശ്ചയമായും നിഷ്ഫലമാകും, പൊളിയും
ʿamaluka
عَمَلُكَ
നിന്റെ കർമ്മം, പ്രവൃത്തി
walatakūnanna
وَلَتَكُونَنَّ
നീ ആകുകയും ചെയ്യും
mina l-khāsirīna
مِنَ ٱلْخَٰسِرِينَ
നഷ്ടപ്പെട്ടവരിൽ

സംശയമില്ല; നിനക്കും നിനക്കു മുമ്പുള്ളവര്‍ക്കും ബോധനമായി നല്‍കിയതിതാണ്: 'നീ അല്ലാഹുവില്‍ പങ്കുചേര്‍ത്താല്‍ ഉറപ്പായും നിന്റെ പ്രവര്‍ത്തനങ്ങളൊക്കെ പാഴാകും. നീ എല്ലാം നഷ്ടപ്പെട്ടവരില്‍പെടുകയും ചെയ്യും.'

തഫ്സീര്‍

بَلِ اللّٰهَ فَاعْبُدْ وَكُنْ مِّنَ الشّٰكِرِيْنَ  ( الزمر: ٦٦ )

bali l-laha
بَلِ ٱللَّهَ
എങ്കിലും (പക്ഷേ) അല്ലാഹുവിനെത്തന്നെ
fa-uʿ'bud
فَٱعْبُدْ
നീ ആരാധിക്കുക
wakun
وَكُن
നീ ആകുകയും ചെയ്യുക
mina l-shākirīna
مِّنَ ٱلشَّٰكِرِينَ
നന്ദിയുളളവരിൽ (പെട്ടവൻ)

അതിനാല്‍ നീ അല്ലാഹുവിനു മാത്രം വഴിപ്പെടുക. നന്ദി കാണിക്കുന്നവരിലുള്‍പ്പെടുക.

തഫ്സീര്‍

وَمَا قَدَرُوا اللّٰهَ حَقَّ قَدْرِهٖۖ وَالْاَرْضُ جَمِيْعًا قَبْضَتُهٗ يَوْمَ الْقِيٰمَةِ وَالسَّمٰوٰتُ مَطْوِيّٰتٌۢ بِيَمِيْنِهٖ ۗسُبْحٰنَهٗ وَتَعٰلٰى عَمَّا يُشْرِكُوْنَ  ( الزمر: ٦٧ )

wamā qadarū
وَمَا قَدَرُوا۟
അവർ കണക്കാക്കിയില്ല, വക വെച്ചില്ല, കൽപിച്ചില്ല
l-laha
ٱللَّهَ
അല്ലാഹുവിനെ
ḥaqqa qadrihi
حَقَّ قَدْرِهِۦ
അവനെ കണക്കാക്കേണ്ട പ്രകാരം, അവന്റെ യഥാർത്ഥനിലപാടു (മഹത്വം)
wal-arḍu jamīʿan
وَٱلْأَرْضُ جَمِيعًا
ഭൂമി മുഴുവനും
qabḍatuhu
قَبْضَتُهُۥ
അവന്റെ (ഒരു) പിടി (പിടിയിലടങ്ങിയതു) ആയിരിക്കും
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
ഖിയാമത്തു നാളിൽ
wal-samāwātu
وَٱلسَّمَٰوَٰتُ
ആകാശങ്ങൾ
maṭwiyyātun
مَطْوِيَّٰتٌۢ
ചുരുട്ടിപിടിക്കപ്പെട്ടവയായിരിക്കും
biyamīnihi
بِيَمِينِهِۦۚ
അവന്റെ വലങ്കൈയിൽ
sub'ḥānahu
سُبْحَٰنَهُۥ
അവൻ മഹാപരിശുദ്ധൻ, അവനെ പരിശുദ്ധപ്പെടുത്തുന്നു
wataʿālā
وَتَعَٰلَىٰ
അവൻ അത്യുന്നതി പ്രാപിക്കയും ചെയ്തിരിക്കുന്നു
ʿammā yush'rikūna
عَمَّا يُشْرِكُونَ
അവർ പങ്കു ചേർക്കുന്നതിൽനിന്നു

അല്ലാഹുവെ പരിഗണിക്കേണ്ട വിധം ഇക്കൂട്ടര്‍ പരിഗണിച്ചിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ഭൂമി മുഴുവന്‍ അവന്റെ കൈപ്പിടിയിലൊതുങ്ങും. ആകാശങ്ങള്‍ അവന്റെ വലംകയ്യില്‍ ചുരുട്ടിക്കൂട്ടിയതായിത്തീരും. അവനെത്ര പരിശുദ്ധന്‍! ഇവരാരോപിക്കുന്ന പങ്കാളികള്‍ക്കെല്ലാം അതീതനും അത്യുന്നതനുമാണവന്‍.

തഫ്സീര്‍

وَنُفِخَ فِى الصُّوْرِ فَصَعِقَ مَنْ فِى السَّمٰوٰتِ وَمَنْ فِى الْاَرْضِ اِلَّا مَنْ شَاۤءَ اللّٰهُ ۗ ثُمَّ نُفِخَ فِيْهِ اُخْرٰى فَاِذَا هُمْ قِيَامٌ يَّنْظُرُوْنَ  ( الزمر: ٦٨ )

wanufikha
وَنُفِخَ
ഊതപ്പെടും
fī l-ṣūri
فِى ٱلصُّورِ
കാഹളത്തിൽ, കൊമ്പിൽ
faṣaʿiqa
فَصَعِقَ
അപ്പോൾ ബോധംകെട്ടുപോകും, സ്തംഭിക്കും (നാശമടയും)
man fī l-samāwāti
مَن فِى ٱلسَّمَٰوَٰتِ
ആകാശത്തിലുളളവർ
waman fī l-arḍi
وَمَن فِى ٱلْأَرْضِ
ഭൂമിയിലുളളവരും
illā man
إِلَّا مَن
യാതൊരുവരൊഴികെ
shāa l-lahu
شَآءَ ٱللَّهُۖ
അല്ലാഹു ഉദ്ദേശിച്ച
thumma nufikha
ثُمَّ نُفِخَ
പിന്നെ ഊതപ്പെടും
fīhi
فِيهِ
അതിൽ
ukh'rā
أُخْرَىٰ
മറ്റൊന്നു
fa-idhā hum
فَإِذَا هُمْ
അപ്പോൾ അവരതാ
qiyāmun
قِيَامٌ
എഴുന്നേറ്റു നിൽക്കുന്നവരായിരിക്കും
yanẓurūna
يَنظُرُونَ
നോക്കിക്കൊണ്ടു

അന്ന് കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ ആകാശഭൂമികളിലുള്ളവരൊക്കെ ചലനമറ്റവരായിത്തീരും. അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട് വീണ്ടുമൊരിക്കല്‍ കാഹളത്തിലൂതപ്പെടും. അപ്പോഴതാ എല്ലാവരും എഴുന്നേറ്റ് നോക്കാന്‍ തുടങ്ങുന്നു.

തഫ്സീര്‍

وَاَشْرَقَتِ الْاَرْضُ بِنُوْرِ رَبِّهَا وَوُضِعَ الْكِتٰبُ وَجِايْۤءَ بِالنَّبِيّٖنَ وَالشُّهَدَاۤءِ وَقُضِيَ بَيْنَهُمْ بِالْحَقِّ وَهُمْ لَا يُظْلَمُوْنَ  ( الزمر: ٦٩ )

wa-ashraqati
وَأَشْرَقَتِ
പ്രശോഭിക്കുന്നതുമാണ്
l-arḍu
ٱلْأَرْضُ
ഭൂമി
binūri rabbihā
بِنُورِ رَبِّهَا
അതിന്റെ റബ്ബിന്റെ പ്രകാശംകൊണ്ടു
wawuḍiʿa
وَوُضِعَ
വെക്കപ്പെടുകയും ചെയ്യും
l-kitābu
ٱلْكِتَٰبُ
ഗ്രന്ഥം, രേഖ
wajīa
وَجِا۟ىٓءَ
വരപ്പെടും
bil-nabiyīna
بِٱلنَّبِيِّۦنَ
പ്രവാചകന്മാരെകൊണ്ടു
wal-shuhadāi
وَٱلشُّهَدَآءِ
സാക്ഷികളെയും
waquḍiya baynahum
وَقُضِىَ بَيْنَهُم
അവരുടെ ഇടയിൽ വിധി നടത്തപ്പെടും
bil-ḥaqi
بِٱلْحَقِّ
യഥാർത്ഥം (മുറ,ന്യായം, സത്യം) പ്രകാരം
wahum
وَهُمْ
അവർ
lā yuẓ'lamūna
لَا يُظْلَمُونَ
അക്രമം (അനീതി) ചെയ്യപ്പെടുകയില്ല

അന്ന് ഭൂമി അതിന്റെ നാഥന്റെ പ്രഭയാല്‍ പ്രകാശിതമാകും. കര്‍മപുസ്തകം സമര്‍പ്പിക്കപ്പെടും. പ്രവാചകന്മാരും സാക്ഷികളും ഹാജരാക്കപ്പെടും. അങ്ങനെ ജനങ്ങള്‍ക്കിടയില്‍ നീതിപൂര്‍വം വിധിത്തീര്‍പ്പുണ്ടാകും. ആരും അനീതിക്കിരയാവില്ല.

തഫ്സീര്‍

وَوُفِّيَتْ كُلُّ نَفْسٍ مَّا عَمِلَتْ وَهُوَ اَعْلَمُ بِمَا يَفْعَلُوْنَ ࣖ   ( الزمر: ٧٠ )

wawuffiyat
وَوُفِّيَتْ
നിറവേറ്റിക്കൊടുക്കപ്പെടുകയും ചെയ്യും
kullu nafsin
كُلُّ نَفْسٍ
എല്ലാ ആൾക്കും, ദേഹത്തിനും, ആത്മാവിനും
mā ʿamilat
مَّا عَمِلَتْ
അതു പ്രവർത്തിച്ചതു
wahuwa aʿlamu
وَهُوَ أَعْلَمُ
അവൻ ഏറ്റവും അറിയുന്നവനുമാണ്
bimā yafʿalūna
بِمَا يَفْعَلُونَ
അവർ ചെയ്യുന്നതിനെപ്പറ്റി

ഓരോ വ്യക്തിക്കും താന്‍ പ്രവര്‍ത്തിച്ചതിന് അര്‍ഹമായ പ്രതിഫലം പൂര്‍ണമായും ലഭിക്കും. അവര്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍