Skip to main content

اُولٰۤىِٕكَ مَأْوٰىهُمْ جَهَنَّمُۖ وَلَا يَجِدُوْنَ عَنْهَا مَحِيْصًا   ( النساء: ١٢١ )

ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
mawāhum
مَأْوَىٰهُمْ
അവരുടെ സങ്കേതം, പ്രാപ്യസ്ഥാനം, അഭയസ്ഥാനം
jahannamu
جَهَنَّمُ
ജഹന്നമാകുന്നു
walā yajidūna
وَلَا يَجِدُونَ
അവര്‍ കണ്ടെത്തുക (അവര്‍ക്ക് കിട്ടുക)യുമില്ല
ʿanhā
عَنْهَا
അതിനെ വിട്ട്
maḥīṣan
مَحِيصًا
ഓടിപ്പോകുന്ന ഒരു സ്ഥാനം, തെറ്റിപ്പോകാനുള്ള ഇടം

അക്കൂട്ടരുടെ താവളം നരകമാണ്. അതില്‍നിന്നൊരു രക്ഷാമാര്‍ഗവും കണ്ടെത്താന്‍ അവര്‍ക്കാവില്ല.

തഫ്സീര്‍

وَالَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ سَنُدْخِلُهُمْ جَنّٰتٍ تَجْرِيْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِيْنَ فِيْهَآ اَبَدًاۗ وَعْدَ اللّٰهِ حَقًّا ۗوَمَنْ اَصْدَقُ مِنَ اللّٰهِ قِيْلًا   ( النساء: ١٢٢ )

wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരാകട്ടെ
waʿamilū
وَعَمِلُوا۟
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്ത
l-ṣāliḥāti
ٱلصَّٰلِحَٰتِ
സല്‍കര്‍മങ്ങള്‍
sanud'khiluhum
سَنُدْخِلُهُمْ
വഴിയെ നാം അവരെ പ്രവേശിപ്പിക്കും
jannātin
جَنَّٰتٍ
സ്വര്‍ഗങ്ങളില്‍
tajrī
تَجْرِى
ഒഴുകുന്ന
min taḥtihā
مِن تَحْتِهَا
അതിന്‍റെ അടിഭാഗത്തിലൂടെ
l-anhāru
ٱلْأَنْهَٰرُ
അരുവികള്‍, നദി (പുഴ)കള്‍
khālidīna
خَٰلِدِينَ
സ്ഥിരവാസികളായിക്കൊണ്ട്
fīhā
فِيهَآ
അതില്‍, അവയില്‍
abadan
أَبَدًاۖ
എക്കാലവും, എന്നെന്നും
waʿda l-lahi
وَعْدَ ٱللَّهِ
അല്ലാഹുവിന്‍റെ വാഗ്ദാനം
ḥaqqan
حَقًّاۚ
യഥാര്‍ഥം, യഥാര്‍ഥമായ
waman
وَمَنْ
ആരാണ്, ആരുണ്ട്
aṣdaqu
أَصْدَقُ
അധികം സത്യവാന്‍
mina l-lahi
مِنَ ٱللَّهِ
അല്ലാഹുവിനെക്കാള്‍
qīlan
قِيلًا
വാക്കില്‍, വാക്കിനാല്‍

എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന ആരാമങ്ങളില്‍ നാം പ്രവേശിപ്പിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. അല്ലാഹുവിന്റെ സത്യമായ വാഗ്ദാനമാണിത്. അല്ലാഹുവെക്കാള്‍ സത്യനിഷ്ഠമായി വാഗ്ദാനം നല്‍കുന്ന ആരുണ്ട്?

തഫ്സീര്‍

لَيْسَ بِاَمَانِيِّكُمْ وَلَآ اَمَانِيِّ اَهْلِ الْكِتٰبِ ۗ مَنْ يَّعْمَلْ سُوْۤءًا يُّجْزَ بِهٖۙ وَلَا يَجِدْ لَهٗ مِنْ دُوْنِ اللّٰهِ وَلِيًّا وَّلَا نَصِيْرًا   ( النساء: ١٢٣ )

laysa
لَّيْسَ
അല്ല
bi-amāniyyikum
بِأَمَانِيِّكُمْ
നിങ്ങളുടെ വ്യാമോഹങ്ങളനുസരിച്ചല്ല
walā amāniyyi
وَلَآ أَمَانِىِّ
വ്യാമോഹങ്ങളനുസരിച്ചുമല്ല
ahli l-kitābi
أَهْلِ ٱلْكِتَٰبِۗ
വേദക്കാരുടെ
man yaʿmal
مَن يَعْمَلْ
ആര്‍ പ്രവര്‍ത്തിക്കുന്നുവോ
sūan
سُوٓءًا
ഒരു തിന്മ, വല്ല ദൂഷ്യവും
yuj'za bihi
يُجْزَ بِهِۦ
അവന് അതിന് പ്രതി ഫലം നല്‍കപ്പെടും
walā yajid
وَلَا يَجِدْ
അവന്‍ കണ്ടെത്തുകയുമില്ല
lahu
لَهُۥ
തനിക്ക്, അവന്ന
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിന്ന് പുറമെ (കൂടാതെ)
waliyyan
وَلِيًّا
ഒരു കൈകാര്യകര്‍ത്താവിനെ, ബന്ധുവെ
walā naṣīran
وَلَا نَصِيرًا
സഹായകനെയും ഇല്ല

കാര്യം നടക്കുന്നത് നിങ്ങളുടെ വ്യാമോഹങ്ങള്‍ക്കനുസരിച്ചല്ല. വേദക്കാരുടെ വ്യാമോഹങ്ങള്‍ക്കൊത്തുമല്ല. തിന്മ ചെയ്യുന്നതാരായാലും അതിന്റെ ഫലം അവന് ലഭിക്കും. അല്ലാഹുവെക്കൂടാതെ ഒരു രക്ഷകനെയും സഹായിയെയും അവന് കണ്ടെത്താനാവില്ല.

തഫ്സീര്‍

وَمَنْ يَّعْمَلْ مِنَ الصّٰلِحٰتِ مِنْ ذَكَرٍ اَوْ اُنْثٰى وَهُوَ مُؤْمِنٌ فَاُولٰۤىِٕكَ يَدْخُلُوْنَ الْجَنَّةَ وَلَا يُظْلَمُوْنَ نَقِيْرًا   ( النساء: ١٢٤ )

waman yaʿmal
وَمَن يَعْمَلْ
ആരെങ്കിലും പ്രവര്‍ത്തിക്കുന്നതായാല്‍
mina l-ṣāliḥāti
مِنَ ٱلصَّٰلِحَٰتِ
സല്‍കര്‍മങ്ങളില്‍ നിന്ന്
min dhakarin
مِن ذَكَرٍ
ആണായിട്ട്
aw unthā
أَوْ أُنثَىٰ
അല്ലെങ്കില്‍ പെണ്ണായിട്ട്
wahuwa
وَهُوَ
അയാള്‍, താന്‍
mu'minun
مُؤْمِنٌ
സത്യവിശ്വാസിയാണ് (താനും)
fa-ulāika
فَأُو۟لَٰٓئِكَ
എന്നാല്‍ അക്കൂട്ടര്‍
yadkhulūna
يَدْخُلُونَ
അവര്‍ പ്രവേശിക്കും
l-janata
ٱلْجَنَّةَ
സ്വര്‍ഗത്തില്‍
walā yuẓ'lamūna
وَلَا يُظْلَمُونَ
അവര്‍ (അവരോട്) അനീതി ചെയ്യപ്പെടുകയുമില്ല
naqīran
نَقِيرًا
ഒരു കുത്തോളം (ഒട്ടും)

ആണായാലും പെണ്ണായാലും സത്യവിശ്വാസിയായി സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അവരോടൊട്ടും അനീതിയുണ്ടാവില്ല.

തഫ്സീര്‍

وَمَنْ اَحْسَنُ دِيْنًا مِّمَّنْ اَسْلَمَ وَجْهَهٗ لِلّٰهِ وَهُوَ مُحْسِنٌ وَّاتَّبَعَ مِلَّةَ اِبْرٰهِيْمَ حَنِيْفًا ۗوَاتَّخَذَ اللّٰهُ اِبْرٰهِيْمَ خَلِيْلًا   ( النساء: ١٢٥ )

waman aḥsanu
وَمَنْ أَحْسَنُ
അധികം (ഏറ്റവും) നല്ലവന്‍ ആരാണ്
dīnan
دِينًا
മതം, മതത്തില്‍, മതത്താല്‍
mimman
مِّمَّنْ
ഒരുവനെ (യാതൊരുത്തനെ)ക്കാള്‍
aslama
أَسْلَمَ
വിട്ടുകൊടുത്ത, കീഴ്‌പെടുത്തിയ, ഏല്‍പിച്ചുകൊടുത്ത
wajhahu
وَجْهَهُۥ
തന്‍റെ മുഖത്തെ
lillahi
لِلَّهِ
അല്ലാഹുവിന്ന്
wahuwa
وَهُوَ
അവനാകട്ടെ, അവനോ
muḥ'sinun
مُحْسِنٌ
സല്‍ഗുണവാനാണ്, നന്മ പ്രവര്‍ത്തിക്കുന്ന (നിഷ്‌കളങ്കമായി ചെയ്യുന്ന)വനുമാണ്
wa-ittabaʿa
وَٱتَّبَعَ
പിന്‍പറ്റുകയും ചെയ്ത
millata
مِلَّةَ
മാര്‍ഗത്തെ, നടപടിക്രമം
ib'rāhīma
إِبْرَٰهِيمَ
ഇബ്‌റാഹീമിന്‍റെ
ḥanīfan
حَنِيفًاۗ
ഋജുമാനസനായിട്ട്, നിഷ്ങ്കളനായ നിലയില്‍
wa-ittakhadha l-lahu
وَٱتَّخَذَ ٱللَّهُ
അല്ലാഹു സ്വീകരിക്കുക(ആക്കുക)യും ചെയ്തിരിക്കുന്നു
ib'rāhīma
إِبْرَٰهِيمَ
ഇബ്‌റാഹീമിനെ
khalīlan
خَلِيلًا
(ഉറ്റ) ചങ്ങാതി

സല്‍ക്കര്‍മിയായി സ്വന്തത്തെ അല്ലാഹുവിന് സമര്‍പ്പിക്കുകയും നേര്‍മാര്‍ഗത്തിലുറച്ചുനിന്ന് ഇബ്‌റാഹീമിന്റെ പാത പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമമായ ജീവിതരീതി സ്വീകരിച്ച ആരുണ്ട്? ഇബ്‌റാഹീമിനെ അല്ലാഹു തന്റെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു.

തഫ്സീര്‍

وَلِلّٰهِ مَا فِى السَّمٰوٰتِ وَمَا فِى الْاَرْضِۗ وَكَانَ اللّٰهُ بِكُلِّ شَيْءٍ مُّحِيْطًا ࣖ   ( النساء: ١٢٦ )

walillahi
وَلِلَّهِ
അല്ലാഹുവിന്നാണ്, അല്ലാഹുവിന്നുള്ളതാണ്
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളതും
wamā fī l-arḍi
وَمَا فِى ٱلْأَرْضِۚ
ഭൂമിയിലുള്ളതും
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നുതാനും
bikulli shayin
بِكُلِّ شَىْءٍ
എല്ലാ കാര്യത്തെ (വസ്തുവെ)യും
muḥīṭan
مُّحِيطًا
വലയം ചെയ്തവന്‍, ചുറ്റി പൊതിഞ്ഞവന്‍

ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. എല്ലാ കാര്യങ്ങളെപ്പറ്റിയും സൂക്ഷ്മമായറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

وَيَسْتَفْتُوْنَكَ فِى النِّسَاۤءِۗ قُلِ اللّٰهُ يُفْتِيْكُمْ فِيْهِنَّ ۙوَمَا يُتْلٰى عَلَيْكُمْ فِى الْكِتٰبِ فِيْ يَتٰمَى النِّسَاۤءِ الّٰتِيْ لَا تُؤْتُوْنَهُنَّ مَا كُتِبَ لَهُنَّ وَتَرْغَبُوْنَ اَنْ تَنْكِحُوْهُنَّ وَالْمُسْتَضْعَفِيْنَ مِنَ الْوِلْدَانِۙ وَاَنْ تَقُوْمُوْا لِلْيَتٰمٰى بِالْقِسْطِ ۗوَمَا تَفْعَلُوْا مِنْ خَيْرٍ فَاِنَّ اللّٰهَ كَانَ بِهٖ عَلِيْمًا   ( النساء: ١٢٧ )

wayastaftūnaka
وَيَسْتَفْتُونَكَ
അവര്‍ നിന്നോട് വിധിതേടുന്നു
fī l-nisāi
فِى ٱلنِّسَآءِۖ
സ്ത്രീകളുടെ കാര്യത്തില്‍
quli
قُلِ
നീ പറയുക
l-lahu yuf'tīkum
ٱللَّهُ يُفْتِيكُمْ
അല്ലാഹു നിങ്ങള്‍ക്കു വിധി നല്‍കുന്നു
fīhinna
فِيهِنَّ
അവരുടെ കാര്യത്തില്‍
wamā yut'lā
وَمَا يُتْلَىٰ
ഓതിത്തരപ്പെടുന്നതും
ʿalaykum
عَلَيْكُمْ
നിങ്ങള്‍ക്ക്
fī l-kitābi
فِى ٱلْكِتَٰبِ
(വേദ)ഗ്രന്ഥത്തില്‍
fī yatāmā
فِى يَتَٰمَى
അനാഥരുടെ കാര്യത്തില്‍
l-nisāi
ٱلنِّسَآءِ
സ്ത്രീകളിലെ
allātī
ٱلَّٰتِى
യാതൊരുവരായ
lā tu'tūnahunna
لَا تُؤْتُونَهُنَّ
അവര്‍ക്ക് നിങ്ങള്‍ നല്‍കുകയില്ല, നിങ്ങള്‍ കൊടുക്കാത്ത
mā kutiba
مَا كُتِبَ
രേഖപ്പെടുത്ത (നിശ്ചയിക്ക - നിയമിക്ക)പ്പെട്ടത്
lahunna
لَهُنَّ
അവര്‍ക്ക്
watarghabūna
وَتَرْغَبُونَ
നിങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യും. അനിഷ്ടപ്പെടുന്നു
an tankiḥūhunna
أَن تَنكِحُوهُنَّ
അവരെ വിവാഹം ചെയ്യാന്‍
wal-mus'taḍʿafīna
وَٱلْمُسْتَضْعَفِينَ
ബലഹീനരാക്കപ്പെട്ടവരുടെയും, ദുര്‍ബലരുടെയും (കാര്യത്തില്‍)
mina l-wil'dāni
مِنَ ٱلْوِلْدَٰنِ
കുട്ടികളാകുന്ന, കുട്ടികളില്‍ നിന്നുള്ള
wa-an taqūmū
وَأَن تَقُومُوا۟
നിങ്ങള്‍ നിലകൊളളുവാനും (നിലകൊളളണമെന്നും)
lil'yatāmā
لِلْيَتَٰمَىٰ
അനാഥകള്‍ക്ക്, അനാഥരോട്
bil-qis'ṭi
بِٱلْقِسْطِۚ
നീതിമുറയനുസരിച്ച്, നീതിയോടെ
wamā tafʿalū
وَمَا تَفْعَلُوا۟
നിങ്ങള്‍ എന്തു ചെയ്താലും, എന്തു ചെയ്യുന്നുവോ
min khayrin
مِنْ خَيْرٍ
നല്ലതായിട്ട്, ഗുണകരമാകുന്ന
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
kāna
كَانَ
ആകുന്നു, ആയിരിക്കുന്നു
bihi
بِهِۦ
അതിനെപ്പറ്റി
ʿalīman
عَلِيمًا
അറിയുന്നവന്‍

സ്ത്രീകളുടെ കാര്യത്തില്‍ അവര്‍ നിന്നോട് വിധി തേടുന്നു. പറയുക: അവരുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് വിധി നല്‍കുന്നു. ഈ വേദപുസ്തകത്തില്‍ നേരത്തെ നിങ്ങള്‍ക്കു പറഞ്ഞുതന്ന വിധികള്‍ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. നിശ്ചയിക്കപ്പെട്ട അവകാശം നല്‍കാതെ നിങ്ങള്‍ അനാഥസ്ത്രീകളെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നതിനെ സംബന്ധിച്ചും ദുര്‍ബലരായ കുട്ടികളെക്കുറിച്ചുമുള്ള വിധിയും അനാഥകളോട് നിങ്ങള്‍ നീതിയോടെ വര്‍ത്തിക്കണമെന്ന കല്‍പനയും അതുള്‍ക്കൊള്ളുന്നു. നിങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ചെല്ലാം നന്നായറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

وَاِنِ امْرَاَةٌ خَافَتْ مِنْۢ بَعْلِهَا نُشُوْزًا اَوْ اِعْرَاضًا فَلَا جُنَاحَ عَلَيْهِمَآ اَنْ يُّصْلِحَا بَيْنَهُمَا صُلْحًا ۗوَالصُّلْحُ خَيْرٌ ۗوَاُحْضِرَتِ الْاَنْفُسُ الشُّحَّۗ وَاِنْ تُحْسِنُوْا وَتَتَّقُوْا فَاِنَّ اللّٰهَ كَانَ بِمَا تَعْمَلُوْنَ خَبِيْرًا   ( النساء: ١٢٨ )

wa-ini im'ra-atun
وَإِنِ ٱمْرَأَةٌ
വല്ല സ്ത്രീയും (ആയി) എങ്കില്‍
khāfat
خَافَتْ
അവള്‍ ഭയപ്പെട്ടു (എങ്കില്‍)
min baʿlihā
مِنۢ بَعْلِهَا
അവളുടെ വരനില്‍ (ഭര്‍ത്താവില്‍) നിന്ന്
nushūzan
نُشُوزًا
പിണക്കത്തെ
aw iʿ'rāḍan
أَوْ إِعْرَاضًا
അല്ലെങ്കില്‍ അവഗണന, തിരിഞ്ഞുകളയല്‍
falā junāḥa
فَلَا جُنَاحَ
എന്നാല്‍ കുറ്റമില്ല. തെറ്റില്ല
ʿalayhimā
عَلَيْهِمَآ
അവര്‍ രണ്ടാളുടെ മേല്‍
an yuṣ'liḥā
أَن يُصْلِحَا
അവര്‍ യോജിപ്പു(ഒത്തുതീര്‍പ്പു - സന്ധി - നന്നാവല്‍) ഉണ്ടാക്കുന്നതിന്
baynahumā
بَيْنَهُمَا
അവര്‍ രണ്ടാള്‍ക്കിടയില്‍
ṣul'ḥan
صُلْحًاۚ
ഒരു യോജിപ്പ്, വല്ല ഒത്തുതീര്‍പ്പും
wal-ṣul'ḥu
وَٱلصُّلْحُ
യോജിപ്പാകട്ടെ
khayrun
خَيْرٌۗ
ഉത്തമമാണ്, ഏറ്റം നല്ലതാണ്
wa-uḥ'ḍirati
وَأُحْضِرَتِ
തയ്യാറാക്ക (സന്നദ്ധമാക്ക) പ്പെടുകയും ചെയ്തിരിക്കുന്നു
l-anfusu
ٱلْأَنفُسُ
മനസ്സുകളില്‍, ആളുകള്‍ക്ക്
l-shuḥa
ٱلشُّحَّۚ
പിശുക്ക്ശീലം
wa-in tuḥ'sinū
وَإِن تُحْسِنُوا۟
നിങ്ങള്‍ നന്‍മ (ഗുണം) ചെയ്യുന്നപക്ഷം
watattaqū
وَتَتَّقُوا۟
നിങ്ങള്‍ സൂക്ഷിക്കുകയും
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
kāna
كَانَ
ആകുന്നു
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപറ്റി
khabīran
خَبِيرًا
സൂക്ഷ്മമായി അറിയുന്നവന്‍

ഏതെങ്കിലും സ്ത്രീ തന്റെ ഭര്‍ത്താവില്‍ നിന്ന് പിണക്കമോ അവഗണനയോ ഭയപ്പെട്ടാല്‍ അവരന്യോന്യം ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍ കുറ്റമില്ല. എന്നല്ല; ഒത്തുതീര്‍പ്പാണ് ഉത്തമം. മനുഷ്യമനസ്സ് എപ്പോഴും സങ്കുചിതമായിരിക്കും. നിങ്ങള്‍ നല്ലനിലയില്‍ കഴിയുകയും സൂക്ഷ്മത പുലര്‍ത്തുകയുമാണെങ്കില്‍, ഓര്‍ക്കുക: അല്ലാഹു നിങ്ങള്‍ ചെയ്യുന്നവയൊക്കെയും സൂക്ഷ്മമായി അറിയുന്നവനാണ്.

തഫ്സീര്‍

وَلَنْ تَسْتَطِيْعُوْٓا اَنْ تَعْدِلُوْا بَيْنَ النِّسَاۤءِ وَلَوْ حَرَصْتُمْ فَلَا تَمِيْلُوْا كُلَّ الْمَيْلِ فَتَذَرُوْهَا كَالْمُعَلَّقَةِ ۗوَاِنْ تُصْلِحُوْا وَتَتَّقُوْا فَاِنَّ اللّٰهَ كَانَ غَفُوْرًا رَّحِيْمًا  ( النساء: ١٢٩ )

walan tastaṭīʿū
وَلَن تَسْتَطِيعُوٓا۟
നിങ്ങള്‍ക്ക് സാധ്യമാകുന്നതേയല്ല
an taʿdilū
أَن تَعْدِلُوا۟
നിങ്ങള്‍ നീതി പാലിക്കുവാന്‍
bayna l-nisāi
بَيْنَ ٱلنِّسَآءِ
സ്ത്രീകള്‍ക്കിടയില്‍
walaw ḥaraṣtum
وَلَوْ حَرَصْتُمْۖ
നിങ്ങള്‍ അത്യാഗ്രഹിച്ചാലും ,മോഹിച്ചാലും
falā tamīlū
فَلَا تَمِيلُوا۟
അപ്പോള്‍ നിങ്ങള്‍ ചായ (മറിയ-ചരിയ)രുത്
kulla l-mayli
كُلَّ ٱلْمَيْلِ
മുഴുവന്‍ ചായ്‌വും
fatadharūhā
فَتَذَرُوهَا
അപ്പോള്‍ അവളെ നിങ്ങള്‍ വിട്ടുകളയും,വിട്ടേക്കും
kal-muʿalaqati
كَٱلْمُعَلَّقَةِۚ
കെട്ടിയിടപ്പെട്ട (ന്ധനത്തിലാക്കപ്പെട്ട) വളെപ്പോലെ
wa-in tuṣ'liḥū
وَإِن تُصْلِحُوا۟
നിങ്ങള്‍ യോജിപ്പുണ്ടാക്കുന്ന (നന്നാക്കിത്തീര്‍ക്കുന്ന) പക്ഷം
watattaqū
وَتَتَّقُوا۟
നിങ്ങള്‍ സൂക്ഷിക്കുകയും
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
kāna ghafūran
كَانَ غَفُورًا
വളരെ പൊറുക്കുന്നവനാകുന്നു
raḥīman
رَّحِيمًا
കരുണാനിധി

നിങ്ങളെത്ര ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാനാവില്ല. അതിനാല്‍ നിങ്ങള്‍ ഒരുവളിലേക്ക് പൂര്‍ണമായി ചാഞ്ഞ് മറ്റവളെ കെട്ടിയിടപ്പെട്ട നിലയില്‍ കയ്യൊഴിക്കരുത്. നിങ്ങള്‍ ഭാര്യമാരോട് നന്നായി വര്‍ത്തിക്കുക. സൂക്ഷ്മത പാലിക്കുകയും ചെയ്യുക. എങ്കില്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.

തഫ്സീര്‍

وَاِنْ يَّتَفَرَّقَا يُغْنِ اللّٰهُ كُلًّا مِّنْ سَعَتِهٖۗ وَكَانَ اللّٰهُ وَاسِعًا حَكِيْمًا   ( النساء: ١٣٠ )

wa-in yatafarraqā
وَإِن يَتَفَرَّقَا
അവര്‍ രണ്ടാളും പിരിഞ്ഞെങ്കില്‍, വേറിട്ടാല്‍
yugh'ni l-lahu
يُغْنِ ٱللَّهُ
അല്ലാഹു ധന്യരാക്കും (ആശ്രയിക്കാതാക്കും)
kullan
كُلًّا
എല്ലാവരെയും (ഓരോരുത്തരെയും)
min saʿatihi
مِّن سَعَتِهِۦۚ
അവന്‍റെ വിശാല കഴിവിനാല്‍, വിശാലത നിമിത്തം
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നുതാനും
wāsiʿan
وَٰسِعًا
വിശാലന്‍
ḥakīman
حَكِيمًا
അഗാധജ്ഞന്‍, യുക്തിമാന്‍

അഥവാ, അവരിരുവരും വേര്‍പിരിയുകയാണെങ്കില്‍ അല്ലാഹു തന്റെ അതിരില്ലാത്ത അനുഗ്രഹത്താല്‍ ഇരുവരെയും സ്വന്തം കാലില്‍ നില്‍ക്കാന്‍ കെല്‍പുറ്റവരാക്കും. അല്ലാഹു ഏറെ വിശാലതയുള്ളവനും യുക്തിമാനുമാകുന്നു.

തഫ്സീര്‍