Skip to main content

فَاِمَّا نَذْهَبَنَّ بِكَ فَاِنَّا مِنْهُمْ مُّنْتَقِمُوْنَۙ   ( الزخرف: ٤١ )

fa-immā nadhhabanna bika
فَإِمَّا نَذْهَبَنَّ بِكَ
എനി, (എന്നാല്‍) നിന്നെ നാം കൊണ്ടുപോകുകയാണെങ്കില്‍, കൊണ്ടുപോയാല്‍
fa-innā min'hum
فَإِنَّا مِنْهُم
എന്നാല്‍ നിശ്ചയമായും നാം അവരോടു
muntaqimūna
مُّنتَقِمُونَ
പ്രതികാര (ശിക്ഷാ) നടപടിയെടുക്കുന്നവരാണ്

ഏതായാലുംശരി, നാമവരെ ശിക്ഷിക്കുക തന്നെ ചെയ്യും. ഒരുവേള നിന്നെ നാം ഇഹലോകത്തുനിന്ന് കൊണ്ടുപോയിക്കഴിഞ്ഞ ശേഷമാവാം;

തഫ്സീര്‍

اَوْ نُرِيَنَّكَ الَّذِيْ وَعَدْنٰهُمْ فَاِنَّا عَلَيْهِمْ مُّقْتَدِرُوْنَ   ( الزخرف: ٤٢ )

aw nuriyannaka
أَوْ نُرِيَنَّكَ
അല്ലെങ്കില്‍ നിനക്കു നാം കാട്ടിത്തരുന്നുവെങ്കില്‍
alladhī waʿadnāhum
ٱلَّذِى وَعَدْنَٰهُمْ
നാമവരോടു താക്കീതു (വാഗ്ദത്തം) ചെയ്തതു
fa-innā ʿalayhim
فَإِنَّا عَلَيْهِم
എന്നാല്‍ നിശ്ചയമായും നാം അവരുടെമേല്‍ (അവരോടു)
muq'tadirūna
مُّقْتَدِرُونَ
കഴിവുള്ളവരാണ്

അല്ലെങ്കില്‍ നാമവര്‍ക്ക് വാഗ്ദാനം ചെയ്ത ശിക്ഷ നിനക്കു നാം കാണിച്ചുതന്നേക്കാം. തീര്‍ച്ചയായും അവരെ ശിക്ഷിക്കാന്‍ നാം തികച്ചും കഴിവുറ്റവന്‍ തന്നെ.

തഫ്സീര്‍

فَاسْتَمْسِكْ بِالَّذِيْٓ اُوْحِيَ اِلَيْكَ ۚاِنَّكَ عَلٰى صِرَاطٍ مُّسْتَقِيْمٍ   ( الزخرف: ٤٣ )

fa-is'tamsik
فَٱسْتَمْسِكْ
ആകയാല്‍ നീ മുറുകെ പിടിക്കുക
bi-alladhī ūḥiya
بِٱلَّذِىٓ أُوحِىَ
വഹ്‌യു (ബോധനം) നല്‍കപ്പെട്ടതിനെ
ilayka
إِلَيْكَۖ
നിനക്കു
innaka
إِنَّكَ
നിശ്ചയമായും നീ
ʿalā ṣirāṭin
عَلَىٰ صِرَٰطٍ
പാത (വഴി) യിലാണ്
mus'taqīmin
مُّسْتَقِيمٍ
നേരായ, ചൊവ്വായ

അതിനാല്‍ നിനക്ക് നാം ബോധനം നല്‍കിയത് മുറുകെപ്പിടിക്കുക. ഉറപ്പായും നീ നേര്‍വഴിയിലാണ്.

തഫ്സീര്‍

وَاِنَّهٗ لَذِكْرٌ لَّكَ وَلِقَوْمِكَ ۚوَسَوْفَ تُسْٔـَلُوْنَ   ( الزخرف: ٤٤ )

wa-innahu
وَإِنَّهُۥ
നിശ്ചയമായും അതു
ladhik'run laka
لَذِكْرٌ لَّكَ
നിനക്കു ഒരു കീര്‍ത്തി (സ്മരണ) തന്നെ
waliqawmika
وَلِقَوْمِكَۖ
നിന്റെ ജനതക്കും
wasawfa
وَسَوْفَ
വഴിയെ, പിന്നീടു
tus'alūna
تُسْـَٔلُونَ
നിങ്ങളോടു ചോദിക്കപ്പെടുകയും ചെയ്യും

തീര്‍ച്ചയായും ഈ വേദം നിനക്കും നിന്റെ ജനത്തിനും ഒരു ഉദ്‌ബോധനമാണ്. ഒരുനാള്‍ അതേക്കുറിച്ച് നിങ്ങളെ ചോദ്യം ചെയ്യും.

തഫ്സീര്‍

وَسْٔـَلْ مَنْ اَرْسَلْنَا مِنْ قَبْلِكَ مِنْ رُّسُلِنَآ ۖ اَجَعَلْنَا مِنْ دُوْنِ الرَّحْمٰنِ اٰلِهَةً يُّعْبَدُوْنَ ࣖ  ( الزخرف: ٤٥ )

wasal
وَسْـَٔلْ
ചോദിക്കുക
man arsalnā
مَنْ أَرْسَلْنَا
നാം അയച്ചവരോടു
min qablika
مِن قَبْلِكَ
നിന്റെ മുമ്പായി
min rusulinā
مِن رُّسُلِنَآ
നമ്മുടെ ദൂതന്മാരില്‍നിന്നു
ajaʿalnā
أَجَعَلْنَا
നാം ആക്കി(ഏര്‍പ്പെടുത്തി)യിരിക്കുന്നുവോ (എന്നു)
min dūni l-raḥmāni
مِن دُونِ ٱلرَّحْمَٰنِ
പരമകാരുണികനെ കൂടാതെ (പുറമെ)
ālihatan
ءَالِهَةً
വല്ല ദൈവങ്ങളെ (ആരാധ്യന്മാരെ)യും
yuʿ'badūna
يُعْبَدُونَ
ആരാധിക്കപ്പെടുന്ന

നിനക്കുമുമ്പ് നാം നിയോഗിച്ച നമ്മുടെ ദൂതന്മാരോട് ചോദിച്ചുനോക്കൂ, പരമകാരുണികനെക്കൂടാതെ പൂജിക്കപ്പെടേണ്ട വല്ല ദൈവങ്ങളെയും നാം നിശ്ചയിച്ചിട്ടുണ്ടോയെന്ന്.

തഫ്സീര്‍

وَلَقَدْ اَرْسَلْنَا مُوْسٰى بِاٰيٰتِنَآ اِلٰى فِرْعَوْنَ وَمَلَا۟ىِٕهٖ فَقَالَ اِنِّيْ رَسُوْلُ رَبِّ الْعٰلَمِيْنَ   ( الزخرف: ٤٦ )

walaqad arsalnā
وَلَقَدْ أَرْسَلْنَا
നാം അയച്ചിട്ടുണ്ടു
mūsā
مُوسَىٰ
മൂസായെ
biāyātinā
بِـَٔايَٰتِنَآ
നമ്മുടെ ദൃഷ്ടാന്തങ്ങളുമായി
ilā fir'ʿawna
إِلَىٰ فِرْعَوْنَ
ഫിര്‍ഔന്റെ അടുക്കലേക്കു
wamala-ihi
وَمَلَإِي۟هِۦ
അവന്റെ (പ്രമുഖ) സംഘക്കാരിലേക്കും
faqāla
فَقَالَ
എന്നിട്ടദ്ദേഹം പറഞ്ഞു
innī
إِنِّى
നിശ്ചയമായും ഞാന്‍
rasūlu
رَسُولُ
ദൂതനാണ്‌
rabbi l-ʿālamīna
رَبِّ ٱلْعَٰلَمِينَ
(സര്‍വ്വ) ലോക രക്ഷിതാവിന്റെ

മൂസായെ നാം നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫറവോന്റെയും അവന്റെ പ്രധാനികളുടെയും അടുത്തേക്കയച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''സംശയം വേണ്ട; ഞാന്‍ പ്രപഞ്ചനാഥന്റെ ദൂതനാണ്.''

തഫ്സീര്‍

فَلَمَّا جَاۤءَهُمْ بِاٰيٰتِنَآ اِذَا هُمْ مِّنْهَا يَضْحَكُوْنَ   ( الزخرف: ٤٧ )

falammā jāahum
فَلَمَّا جَآءَهُم
അങ്ങനെ അദ്ദേഹം അവര്‍ക്കു വന്നപ്പോള്‍
biāyātinā
بِـَٔايَٰتِنَآ
നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ടു
idhā hum
إِذَا هُم
അപ്പോഴതാ അവര്‍
min'hā yaḍḥakūna
مِّنْهَا يَضْحَكُونَ
അവയെപ്പറ്റി ചിരിക്കുന്നു

അങ്ങനെ അദ്ദേഹം നമ്മുടെ തെളിവുകളുമായി അവരുടെ അടുത്ത് ചെന്നപ്പോഴോ, അവരതാ അവയെ പരിഹസിച്ചു ചിരിക്കുന്നു.

തഫ്സീര്‍

وَمَا نُرِيْهِمْ مِّنْ اٰيَةٍ اِلَّا هِيَ اَكْبَرُ مِنْ اُخْتِهَاۗ وَاَخَذْنٰهُمْ بِالْعَذَابِ لَعَلَّهُمْ يَرْجِعُوْنَ   ( الزخرف: ٤٨ )

wamā nurīhim
وَمَا نُرِيهِم
അവര്‍ക്കു നാം കാട്ടികൊടുത്തിരുന്നില്ല
min āyatin
مِّنْ ءَايَةٍ
ഒരു ദൃഷ്ടാന്തവും
illā hiya
إِلَّا هِىَ
അതു ആവാതെ
akbaru
أَكْبَرُ
അധികം വലുതു
min ukh'tihā
مِنْ أُخْتِهَاۖ
അതിന്റെ സഹോദരി (ഇണ)യെക്കാള്‍
wa-akhadhnāhum
وَأَخَذْنَٰهُم
നാമവരെ പിടിക്കയും ചെയ്തു
bil-ʿadhābi
بِٱلْعَذَابِ
ശിക്ഷകൊണ്ടു, ശിക്ഷമൂലം
laʿallahum
لَعَلَّهُمْ
അവരാകുവാന്‍വേണ്ടി
yarjiʿūna
يَرْجِعُونَ
മടങ്ങുക (മടങ്ങുവാന്‍)

അവര്‍ക്കു നാം തെളിവുകള്‍ ഓരോന്നോരോന്നായി കാണിച്ചുകൊടുത്തു. അവയോരോന്നും അതിന്റെ മുമ്പത്തേതിനെക്കാള്‍ ഗംഭീരമായിരുന്നു. അവസാനം നാം അവരെ നമ്മുടെ ശിക്ഷയാല്‍ പിടികൂടി. എല്ലാം അവരതില്‍ നിന്ന് തിരിച്ചുവരാന്‍ വേണ്ടിയായിരുന്നു.

തഫ്സീര്‍

وَقَالُوْا يٰٓاَيُّهَ السّٰحِرُ ادْعُ لَنَا رَبَّكَ بِمَا عَهِدَ عِنْدَكَۚ اِنَّنَا لَمُهْتَدُوْنَ   ( الزخرف: ٤٩ )

waqālū
وَقَالُوا۟
അവര്‍ പറയുകയും ചെയ്തു
yāayyuha l-sāḥiru
يَٰٓأَيُّهَ ٱلسَّاحِرُ
ഹേ ജാലവിദ്യക്കാരാ
ud'ʿu lanā
ٱدْعُ لَنَا
ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക
rabbaka
رَبَّكَ
നിന്റെ റബ്ബിനോടു
bimā ʿahida
بِمَا عَهِدَ
അവന്‍ ഉടമ്പടി(വാഗ്ദത്തം) ചെയ്തുവെച്ചിട്ടുള്ളതു കൊണ്ടു
ʿindaka
عِندَكَ
നിന്റെ അടുക്കല്‍ (നിന്നോടു)
innanā lamuh'tadūna
إِنَّنَا لَمُهْتَدُونَ
നിശ്ചയമായും ഞങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്ന (സ്വീകരിക്കുന്ന)വരാണ്

അവര്‍ പറഞ്ഞു: ''അല്ലയോ ജാലവിദ്യക്കാരാ, നീയുമായി നിന്റെ നാഥനുണ്ടാക്കിയ കരാറനുസരിച്ച് നീ നിന്റെ നാഥനോട് ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക. ഉറപ്പായും ഞങ്ങള്‍ നേര്‍വഴിയില്‍ വന്നുകൊള്ളാം.''

തഫ്സീര്‍

فَلَمَّا كَشَفْنَا عَنْهُمُ الْعَذَابَ اِذَا هُمْ يَنْكُثُوْنَ  ( الزخرف: ٥٠ )

falammā kashafnā
فَلَمَّا كَشَفْنَا
എന്നിട്ടു നാം തുറവിയാക്കി (നീക്കി)യപ്പോള്‍
ʿanhumu l-ʿadhāba
عَنْهُمُ ٱلْعَذَابَ
അവരില്‍നിന്നും ശിക്ഷയെ
idhā hum
إِذَا هُمْ
അപ്പോള്‍ അവരതാ
yankuthūna
يَنكُثُونَ
ലംഘിക്കുന്നു, ഉടക്കുന്നു

അങ്ങനെ നാം അവരില്‍നിന്ന് ആ ശിക്ഷ നീക്കിക്കളഞ്ഞപ്പോള്‍ അവരതാ തങ്ങളുടെ വാക്ക് ലംഘിക്കുന്നു.

തഫ്സീര്‍