Skip to main content

وَحَسِبُوْٓا اَلَّا تَكُوْنَ فِتْنَةٌ فَعَمُوْا وَصَمُّوْا ثُمَّ تَابَ اللّٰهُ عَلَيْهِمْ ثُمَّ عَمُوْا وَصَمُّوْا كَثِيْرٌ مِّنْهُمْۗ وَاللّٰهُ بَصِيْرٌۢ بِمَا يَعْمَلُوْنَ  ( المائدة: ٧١ )

waḥasibū
وَحَسِبُوٓا۟
അവര്‍ കണക്കുകൂട്ടി, ധരിച്ചു, വിചാരിച്ചു
allā takūna
أَلَّا تَكُونَ
ഉണ്ടാകുകയില്ലെന്ന്
fit'natun
فِتْنَةٌ
പരീക്ഷണം, കുഴപ്പം
faʿamū
فَعَمُوا۟
അങ്ങനെ അവര്‍ അന്ധരായി, അവര്‍ക്ക് അന്ധതയായി
waṣammū
وَصَمُّوا۟
അവര്‍ ബധിരരുമായി, ബധിരത ബാധിച്ചു
thumma tāba
ثُمَّ تَابَ
പിന്നെ മടങ്ങി (പശ്ചാത്താപം സ്വീകരിച്ചു)
l-lahu
ٱللَّهُ
അല്ലാഹു
ʿalayhim
عَلَيْهِمْ
അവരുടെ
thumma ʿamū
ثُمَّ عَمُوا۟
പിന്നീട് അവര്‍ അന്ധരായി
waṣammū
وَصَمُّوا۟
അവര്‍ ബധിരരുമായി
kathīrun min'hum
كَثِيرٌ مِّنْهُمْۚ
അവരില്‍ നിന്നു വളരെ (ആളുകള്‍)
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
baṣīrun
بَصِيرٌۢ
കണ്ടറിയുന്നവനാണ്
bimā yaʿmalūna
بِمَا يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

ഇതിനാല്‍ ഒരു കുഴപ്പവുമുണ്ടാവില്ലെന്ന് അവര്‍ കണക്കുകൂട്ടി. അങ്ങനെ അവര്‍ അന്ധരും ബധിരരുമായിത്തീര്‍ന്നു. പിന്നീട് അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു. എന്നാല്‍ പിന്നെയും അവരിലേറെപ്പേരും അന്ധരും ബധിരരുമാവുകയാണുണ്ടായത്. അവര്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി കണ്ടറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

لَقَدْ كَفَرَ الَّذِيْنَ قَالُوْٓا اِنَّ اللّٰهَ هُوَ الْمَسِيْحُ ابْنُ مَرْيَمَ ۗوَقَالَ الْمَسِيْحُ يٰبَنِيْٓ اِسْرَاۤءِيْلَ اعْبُدُوا اللّٰهَ رَبِّيْ وَرَبَّكُمْ ۗاِنَّهٗ مَنْ يُّشْرِكْ بِاللّٰهِ فَقَدْ حَرَّمَ اللّٰهُ عَلَيْهِ الْجَنَّةَ وَمَأْوٰىهُ النَّارُ ۗوَمَا لِلظّٰلِمِيْنَ مِنْ اَنْصَارٍ   ( المائدة: ٧٢ )

laqad kafara
لَقَدْ كَفَرَ
തീര്‍ച്ചയായും അവിശ്വസിച്ചിരിക്കുന്നു
alladhīna qālū
ٱلَّذِينَ قَالُوٓا۟
പറഞ്ഞവര്‍
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
huwa
هُوَ
അവന്‍ തന്നെ
l-masīḥu ub'nu maryama
ٱلْمَسِيحُ ٱبْنُ مَرْيَمَۖ
മര്‍യമിന്റെ മകന്‍ മസീഹ്
waqāla l-masīḥu
وَقَالَ ٱلْمَسِيحُ
മസീഹ് പറയുകയും ചെയ്തിരിക്കുന്നു, പറഞ്ഞിരിക്കുന്നു താനും
yābanī is'rāīla
يَٰبَنِىٓ إِسْرَٰٓءِيلَ
ഇസ്‌റാഈല്‍ സന്തതികളേ
uʿ'budū l-laha
ٱعْبُدُوا۟ ٱللَّهَ
നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍
rabbī warabbakum
رَبِّى وَرَبَّكُمْۖ
എന്റെ റബ്ബും നിങ്ങളുടെ റബ്ബുമായ
innahu
إِنَّهُۥ
നിശ്ചയമായും അത് (കാര്യം)
man yush'rik
مَن يُشْرِكْ
ആര്‍ പങ്കുചേര്‍ക്കുന്നുവോ
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
faqad ḥarrama
فَقَدْ حَرَّمَ
എന്നാല്‍ തീര്‍ച്ചയായും നിഷിദ്ധമാക്കിയിരിക്കുന്നു
l-lahu
ٱللَّهُ
അല്ലാഹു
ʿalayhi
عَلَيْهِ
അവന്റെ മേല്‍
l-janata
ٱلْجَنَّةَ
സ്വര്‍ഗം
wamawāhu
وَمَأْوَىٰهُ
അവന്റെ പ്രാപ്യസ്ഥാനം, സങ്കേതം
l-nāru
ٱلنَّارُۖ
നരക(വു)മാകുന്നു
wamā lilẓẓālimīna
وَمَا لِلظَّٰلِمِينَ
അക്രമികള്‍ക്കില്ലതാനും
min anṣārin
مِنْ أَنصَارٍ
സഹായികളായിട്ട് (ആരും)

മര്‍യമിന്റെ മകന്‍ മസീഹ് ദൈവം തന്നെയെന്ന് വാദിച്ചവര്‍ ഉറപ്പായും സത്യനിഷേധികളായിരിക്കുന്നു. യഥാര്‍ഥത്തില്‍ മസീഹ് പറഞ്ഞതിതാണ്: ''ഇസ്രയേല്‍ മക്കളേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനു മാത്രം വഴിപ്പെടുക. അല്ലാഹുവില്‍ ആരെയെങ്കിലും പങ്കുചേര്‍ക്കുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കും; തീര്‍ച്ച. അവന്റെ വാസസ്ഥലം നരകമാണ്. അക്രമികള്‍ക്ക് സഹായികളുണ്ടാവില്ല.''

തഫ്സീര്‍

لَقَدْ كَفَرَ الَّذِيْنَ قَالُوْٓا اِنَّ اللّٰهَ ثَالِثُ ثَلٰثَةٍ ۘ وَمَا مِنْ اِلٰهٍ اِلَّآ اِلٰهٌ وَّاحِدٌ ۗوَاِنْ لَّمْ يَنْتَهُوْا عَمَّا يَقُوْلُوْنَ لَيَمَسَّنَّ الَّذِيْنَ كَفَرُوْا مِنْهُمْ عَذَابٌ اَلِيْمٌ  ( المائدة: ٧٣ )

laqad kafara
لَّقَدْ كَفَرَ
തീര്‍ച്ചയായും അവിശ്വസിച്ചിരിക്കുന്നു
alladhīna qālū
ٱلَّذِينَ قَالُوٓا۟
പറഞ്ഞവര്‍
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
thālithu thalāthatin
ثَالِثُ ثَلَٰثَةٍۘ
മൂന്നില്‍ മൂന്നാമനാണ് (ഒരാളാണ്)
wamā min ilāhin
وَمَا مِنْ إِلَٰهٍ
ഒരു ആരാധ്യനും ഇല്ല താനും
illā ilāhun wāḥidun
إِلَّآ إِلَٰهٌ وَٰحِدٌۚ
ഒരേ ഒരാരാധ്യനല്ലാതെ
wa-in lam yantahū
وَإِن لَّمْ يَنتَهُوا۟
അവര്‍ വിരമിക്കു (ഒഴിവാകു)ന്നില്ലെങ്കില്‍
ʿammā yaqūlūna
عَمَّا يَقُولُونَ
അവര്‍ പറയുന്നതില്‍ നിന്ന്
layamassanna
لَيَمَسَّنَّ
നിശ്ചയമായും സ്പര്‍ശിക്കും, ബാധിക്കും
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരെ
min'hum
مِنْهُمْ
അവരില്‍ നിന്ന്
ʿadhābun alīmun
عَذَابٌ أَلِيمٌ
വേദനയേറിയ ശിക്ഷ

ദൈവം മൂവരില്‍ ഒരുവനാണെന്ന് വാദിച്ചവര്‍ തീര്‍ച്ചയായും സത്യനിഷേധികള്‍ തന്നെ. കാരണം, ഏകനായ ദൈവമല്ലാതെ വേറെ ദൈവമില്ല. തങ്ങളുടെ പറച്ചിലുകളില്‍ നിന്ന് അവര്‍ വിരമിക്കുന്നില്ലെങ്കില്‍ അവരിലെ സത്യനിഷേധികളെ നോവേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും.

തഫ്സീര്‍

اَفَلَا يَتُوْبُوْنَ اِلَى اللّٰهِ وَيَسْتَغْفِرُوْنَهٗۗ وَاللّٰهُ غَفُوْرٌ رَّحِيْمٌ  ( المائدة: ٧٤ )

afalā yatūbūna
أَفَلَا يَتُوبُونَ
അപ്പോള്‍ അവര്‍ പശ്ചാത്തപിക്കുന്നില്ലേ
ilā l-lahi
إِلَى ٱللَّهِ
അല്ലാഹുവിങ്ക ലേക്ക്
wayastaghfirūnahu
وَيَسْتَغْفِرُونَهُۥۚ
അവനോട് അവര്‍ പാപമോചനം തേടുകയും
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
കരുണാനിധിയാണ്

ഇനിയും അവര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചുമടങ്ങുകയും അവനോട് മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമല്ലോ.

തഫ്സീര്‍

مَا الْمَسِيْحُ ابْنُ مَرْيَمَ اِلَّا رَسُوْلٌۚ قَدْ خَلَتْ مِنْ قَبْلِهِ الرُّسُلُۗ وَاُمُّهٗ صِدِّيْقَةٌ ۗ كَانَا يَأْكُلَانِ الطَّعَامَ ۗ اُنْظُرْ كَيْفَ نُبَيِّنُ لَهُمُ الْاٰيٰتِ ثُمَّ انْظُرْ اَنّٰى يُؤْفَكُوْنَ  ( المائدة: ٧٥ )

mā l-masīḥu
مَّا ٱلْمَسِيحُ
മസീഹല്ല
ub'nu maryama
ٱبْنُ مَرْيَمَ
മര്‍യമിന്‍റെ മകന്‍
illā rasūlun
إِلَّا رَسُولٌ
ഒരു റസൂല(ദൂതന) ല്ലാതെ
qad khalat
قَدْ خَلَتْ
കഴിഞ്ഞുപോയിട്ടുണ്ട്
min qablihi
مِن قَبْلِهِ
അദ്ദേഹത്തിന്‍റെ മുമ്പ്
l-rusulu
ٱلرُّسُلُ
റസൂലുകള്‍, ദൂതന്മാര്‍
wa-ummuhu
وَأُمُّهُۥ
അദ്ദേഹത്തിന്‍റെ മാതാവ്, ഉമ്മയാകട്ടെ
ṣiddīqatun
صِدِّيقَةٌۖ
ഒരു സത്യസന്ധയാകുന്നു
kānā
كَانَا
അവര്‍ രണ്ടാളുമായിരുന്നു
yakulāni
يَأْكُلَانِ
തിന്നു(കഴിക്കു)മായിരുന്നു
l-ṭaʿāma
ٱلطَّعَامَۗ
ഭക്ഷണം
unẓur
ٱنظُرْ
നോക്കുക
kayfa
كَيْفَ
എങ്ങിനെ, എപ്രകാരമാണ്
nubayyinu
نُبَيِّنُ
നാം വിവരിച്ചു കൊടുക്കുന്നു, വ്യക്തമാക്കുന്നത്
lahumu
لَهُمُ
അവര്‍ക്ക്
l-āyāti
ٱلْءَايَٰتِ
ദൃഷ്ടാന്തങ്ങളെ
thumma unẓur
ثُمَّ ٱنظُرْ
പിന്നെ നോക്കുക
annā
أَنَّىٰ
എങ്ങിനെ
yu'fakūna
يُؤْفَكُونَ
അവര്‍ തെറ്റിക്കപ്പെടുന്നു എന്ന് !

മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാണ്. അദ്ദേഹത്തിനു മുമ്പും നിരവധി ദൈവദൂതന്മാര്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയായിരുന്നു. ഇരുവരും ആഹാരം കഴിക്കുന്നവരുമായിരുന്നു. നോക്കൂ: നാം അവര്‍ക്ക് എങ്ങനെയൊക്കെ തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നുവെന്ന്. ചിന്തിച്ചുനോക്കൂ; എന്നിട്ടും അവരെങ്ങനെയാണ് തെറ്റിപ്പോകുന്നത്.

തഫ്സീര്‍

قُلْ اَتَعْبُدُوْنَ مِنْ دُوْنِ اللّٰهِ مَا لَا يَمْلِكُ لَكُمْ ضَرًّا وَّلَا نَفْعًا ۗوَاللّٰهُ هُوَ السَّمِيْعُ الْعَلِيْمُ  ( المائدة: ٧٦ )

qul
قُلْ
നീ പറയുക
ataʿbudūna
أَتَعْبُدُونَ
നിങ്ങള്‍ ആരാധിക്കുന്നുവോ
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനു പുറമെ, അല്ലാഹുവിനെ കൂടാതെ
mā lā yamliku
مَا لَا يَمْلِكُ
സ്വാധീനമാക്കുന്നില്ലാത്ത (കഴിയാത്ത)തിനെ
lakum
لَكُمْ
നിങ്ങള്‍ക്ക്
ḍarran
ضَرًّا
ഉപദ്രവത്തിന്
walā nafʿan
وَلَا نَفْعًاۚ
ഉപകാരത്തിനും ഇല്ലാത്ത
wal-lahu
وَٱللَّهُ
അല്ലാഹുതന്നെ
huwa l-samīʿu
هُوَ ٱلسَّمِيعُ
(എല്ലാം) കേള്‍ക്കുന്നവന്‍
l-ʿalīmu
ٱلْعَلِيمُ
അറിയുന്നവന്‍, അറിയുന്നവനായ

ചോദിക്കുക: നിങ്ങള്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാനാവാത്ത വസ്തുക്കളെയാണോ അല്ലാഹുവെവിട്ട് നിങ്ങള്‍ ആരാധിക്കുന്നത്? എന്നാല്‍ അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.

തഫ്സീര്‍

قُلْ يٰٓاَهْلَ الْكِتٰبِ لَا تَغْلُوْا فِيْ دِيْنِكُمْ غَيْرَ الْحَقِّ وَلَا تَتَّبِعُوْٓا اَهْوَاۤءَ قَوْمٍ قَدْ ضَلُّوْا مِنْ قَبْلُ وَاَضَلُّوْا كَثِيْرًا وَّضَلُّوْا عَنْ سَوَاۤءِ السَّبِيْلِ ࣖ   ( المائدة: ٧٧ )

qul yāahla l-kitābi
قُلْ يَٰٓأَهْلَ ٱلْكِتَٰبِ
പറയുക: വേദക്കാരേ
lā taghlū
لَا تَغْلُوا۟
നിങ്ങള്‍ അതിരു കവിയരുത്
fī dīnikum
فِى دِينِكُمْ
നിങ്ങളുടെ മതത്തില്‍
ghayra l-ḥaqi
غَيْرَ ٱلْحَقِّ
ന്യായം (യഥാര്‍ത്ഥം വേണ്ടപ്പെട്ടത്) അല്ലാത്ത വിധം
walā tattabiʿū
وَلَا تَتَّبِعُوٓا۟
നിങ്ങള്‍ പിന്‍പറ്റുകയും അരുത്
ahwāa
أَهْوَآءَ
ഇച്ഛകളെ, തന്നിഷ്ട ങ്ങളെ
qawmin
قَوْمٍ
ഒരു ജനതയുടെ, ചില ജനങ്ങളുടെ
qad ḍallū
قَدْ ضَلُّوا۟
അവര്‍ പിഴച്ചുപോയിട്ടുണ്ട്
min qablu
مِن قَبْلُ
മുമ്പ്
wa-aḍallū
وَأَضَلُّوا۟
അവര്‍ പിഴപ്പിക്കുകയും ചെയ്തു
kathīran
كَثِيرًا
വളരെ (ആളുകളെ)
waḍallū
وَضَلُّوا۟
അവര്‍ വഴിതെറ്റുകയും ചെയ്തു
ʿan sawāi l-sabīli
عَن سَوَآءِ ٱلسَّبِيلِ
ശരിയായ മാര്‍ഗം വിട്ട്

പറയുക: വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതകാര്യങ്ങളില്‍ അന്യായമായി അതിരുകവിയാതിരിക്കുക. നേരത്തെ പിഴച്ചുപോവുകയും വളരെ പേരെ പിഴപ്പിക്കുകയും നേര്‍വഴിയില്‍നിന്ന് തെന്നിമാറുകയും ചെയ്ത ജനത്തിന്റെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റരുത്.

തഫ്സീര്‍

لُعِنَ الَّذِيْنَ كَفَرُوْا مِنْۢ بَنِيْٓ اِسْرَاۤءِيْلَ عَلٰى لِسَانِ دَاوٗدَ وَعِيْسَى ابْنِ مَرْيَمَ ۗذٰلِكَ بِمَا عَصَوْا وَّكَانُوْا يَعْتَدُوْنَ  ( المائدة: ٧٨ )

luʿina
لُعِنَ
ശപിക്കപ്പെട്ടിരിക്കുന്നു
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
min banī is'rāīla
مِنۢ بَنِىٓ إِسْرَٰٓءِيلَ
ഇസ്‌റാഈല്‍ സന്തതികളില്‍ നിന്ന്
ʿalā lisāni
عَلَىٰ لِسَانِ
നാവിലായി, നാവിലൂടെ
dāwūda
دَاوُۥدَ
ദാവൂദിന്‍റെ
waʿīsā
وَعِيسَى
ഈസായുടെയും
ib'ni maryama
ٱبْنِ مَرْيَمَۚ
മര്‍യമിന്‍റെ മകന്‍
dhālika
ذَٰلِكَ
അത്
bimā ʿaṣaw
بِمَا عَصَوا۟
അവര്‍ അനുസരണക്കേട് ചെയ്തതുകൊണ്ടാകുന്നു
wakānū
وَّكَانُوا۟
അവര്‍ ആയിരുന്നു
yaʿtadūna
يَعْتَدُونَ
അവര്‍ അതിരുവിടും

ദാവൂദിന്റെയും മര്‍യമിന്റെ മകന്‍ ഈസായുടെയും നാവിലൂടെ ഇസ്രാഈല്‍ മക്കളിലെ സത്യനിഷേധികള്‍ ശപിക്കപ്പെട്ടു. അവര്‍ അനുസരണക്കേട് കാണിക്കുകയും അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തതിനാലാണത്.

തഫ്സീര്‍

كَانُوْا لَا يَتَنَاهَوْنَ عَنْ مُّنْكَرٍ فَعَلُوْهُۗ لَبِئْسَ مَا كَانُوْا يَفْعَلُوْنَ  ( المائدة: ٧٩ )

kānū
كَانُوا۟
അവരായിരുന്നു
lā yatanāhawna
لَا يَتَنَاهَوْنَ
അവര്‍ പരസ്പരം വിരോധിക്കയില്ല, ഒഴിഞ്ഞു നില്‍ക്കാതെ
ʿan munkarin
عَن مُّنكَرٍ
ദുരാചാരത്തെക്കുറിച്ച്, വെറുക്കപ്പെട്ടതില്‍ നിന്ന്
faʿalūhu
فَعَلُوهُۚ
അവര്‍ ചെയ്ത
labi'sa
لَبِئْسَ
വളരെ (എത്രയോ) ചീത്ത തന്നെ
mā kānū
مَا كَانُوا۟
അവരായിരുന്നത്
yafʿalūna
يَفْعَلُونَ
അവര്‍ ചെയ്യും

അവര്‍ ചെയ്തുകൊണ്ടിരുന്ന ദുര്‍വൃത്തികളെ പരസ്പരം വിലക്കിയിരുന്നില്ല. അവര്‍ ചെയ്തുകൊണ്ടിരുന്നത് തീര്‍ത്തും നീചമാണ്.

തഫ്സീര്‍

تَرٰى كَثِيْرًا مِّنْهُمْ يَتَوَلَّوْنَ الَّذِيْنَ كَفَرُوْا ۗ لَبِئْسَ مَا قَدَّمَتْ لَهُمْ اَنْفُسُهُمْ اَنْ سَخِطَ اللّٰهُ عَلَيْهِمْ وَفِى الْعَذَابِ هُمْ خٰلِدُوْنَ  ( المائدة: ٨٠ )

tarā
تَرَىٰ
നീ കാണും, നിനക്കു കാണാം
kathīran min'hum
كَثِيرًا مِّنْهُمْ
അവരില്‍ നിന്ന് വളരെ, പലരെയും
yatawallawna
يَتَوَلَّوْنَ
അവര്‍ മൈത്രീബന്ധം സ്ഥാപിക്കുന്നതായി (അടുത്തു ബന്ധപ്പെടുന്നതായി)
alladhīna kafarū
ٱلَّذِينَ كَفَرُوا۟ۚ
അവിശ്വസിച്ചവരോട്
labi'sa
لَبِئْسَ
വളരെ ചീത്ത (മോശം) തന്നെ
mā qaddamat
مَا قَدَّمَتْ
മുന്‍ചെയ്തു (മുന്നൊരുക്കി)വെച്ചത്
lahum
لَهُمْ
അവര്‍ക്കു(തങ്ങള്‍ക്ക്) വേണ്ടി
anfusuhum
أَنفُسُهُمْ
അവരുടെ സ്വന്തങ്ങള്‍ (സ്വയം), തങ്ങള്‍ തന്നെ
an sakhiṭa
أَن سَخِطَ
ക്രോധിച്ചുവെന്നുള്ളത്
l-lahu
ٱللَّهُ
അല്ലാഹു
ʿalayhim
عَلَيْهِمْ
അവരുടെ മേല്‍
wafī l-ʿadhābi
وَفِى ٱلْعَذَابِ
ശിക്ഷയിലാകട്ടെ
hum
هُمْ
അവര്‍
khālidūna
خَٰلِدُونَ
ശാശ്വതന്മാരാകുന്നു, നിത്യവാസികളുമാണ്

അവരിലേറെപേരും സത്യനിഷേധികളെ കൈകാര്യകര്‍ത്താക്കളാക്കുന്നത് നിനക്കു കാണാം. അവര്‍ തങ്ങള്‍ക്കായി തയ്യാര്‍ ചെയ്തുവച്ചത് വളരെ ചീത്ത തന്നെ. അല്ലാഹു അവരോട് കോപിച്ചിരിക്കുന്നു. അവര്‍ എക്കാലവും ശിക്ഷയനുഭവിക്കുന്നവരായിരിക്കും.

തഫ്സീര്‍