Skip to main content

يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اِذَا قِيْلَ لَكُمْ تَفَسَّحُوْا فِى الْمَجٰلِسِ فَافْسَحُوْا يَفْسَحِ اللّٰهُ لَكُمْۚ وَاِذَا قِيْلَ انْشُزُوْا فَانْشُزُوْا يَرْفَعِ اللّٰهُ الَّذِيْنَ اٰمَنُوْا مِنْكُمْۙ وَالَّذِيْنَ اُوْتُوا الْعِلْمَ دَرَجٰتٍۗ وَاللّٰهُ بِمَا تَعْمَلُوْنَ خَبِيْرٌ  ( المجادلة: ١١ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟
ഹേ, വിശ്വസിച്ചവരെ
idhā qīla lakum
إِذَا قِيلَ لَكُمْ
നിങ്ങളോട് പറയപ്പെട്ടാല്‍
tafassaḥū
تَفَسَّحُوا۟
വിശാലത (സൗകര്യം - ഒഴിവ്) ചെയ്യുവിന്‍ എന്നു
fī l-majālisi
فِى ٱلْمَجَٰلِسِ
ഇരിപ്പിടങ്ങളില്‍, സദസ്സുകളില്‍
fa-if'saḥū
فَٱفْسَحُوا۟
എന്നാല്‍ നിങ്ങള്‍ വിശാലത നല്‍കുവിന്‍
yafsaḥi l-lahu
يَفْسَحِ ٱللَّهُ
അല്ലാഹു വിശാലത നല്‍കും
lakum
لَكُمْۖ
നിങ്ങള്‍ക്കു
wa-idhā qīla
وَإِذَا قِيلَ
പറയപ്പെട്ടാല്‍
unshuzū
ٱنشُزُوا۟
നിങ്ങള്‍ എഴുന്നേല്‍ക്കുവിന്‍ എന്നു
fa-unshuzū
فَٱنشُزُوا۟
എന്നാല്‍ നിങ്ങള്‍ എഴുന്നേല്‍ക്കുവിന്‍
yarfaʿi l-lahu
يَرْفَعِ ٱللَّهُ
അല്ലാഹു ഉയര്‍ത്തും
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരെ
minkum
مِنكُمْ
നിങ്ങളില്‍നിന്ന്
wa-alladhīna ūtū
وَٱلَّذِينَ أُوتُوا۟
നല്‍കപ്പെട്ടവരെയും
l-ʿil'ma
ٱلْعِلْمَ
അറിവ്, ജ്ഞാനം
darajātin
دَرَجَٰتٍۚ
പല പടികള്‍, പദവികള്‍
wal-lahu
وَٱللَّهُ
അല്ലാഹു
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
khabīrun
خَبِيرٌ
സൂക്ഷ്മമായറിയുന്നവനാണ്

സത്യവിശ്വാസികളേ, സദസ്സുകളില്‍ മറ്റുള്ളവര്‍ക്കു സൗകര്യമൊരുക്കിക്കൊടുക്കാന്‍ നിങ്ങളോടാവശ്യപ്പെട്ടാല്‍ നിങ്ങള്‍ നീങ്ങിയിരുന്ന് ഇടം നല്‍കുക. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും സൗകര്യമൊരുക്കിത്തരും. 'പിരിഞ്ഞുപോവുക' എന്നാണ് നിങ്ങളോടാവശ്യപ്പെടുന്നതെങ്കില്‍ നിങ്ങള്‍ എഴുന്നേറ്റ് പോവുക. നിങ്ങളില്‍നിന്ന് സത്യവിശ്വാസം സ്വീകരിച്ചവരുടെയും അറിവു നല്‍കപ്പെട്ടവരുടെയും പദവികള്‍ അല്ലാഹു ഉയര്‍ത്തുന്നതാണ്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اِذَا نَاجَيْتُمُ الرَّسُوْلَ فَقَدِّمُوْا بَيْنَ يَدَيْ نَجْوٰىكُمْ صَدَقَةً ۗذٰلِكَ خَيْرٌ لَّكُمْ وَاَطْهَرُۗ فَاِنْ لَّمْ تَجِدُوْا فَاِنَّ اللّٰهَ غَفُوْرٌ رَّحِيْمٌ   ( المجادلة: ١٢ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟
വിശ്വസിച്ചവരേ
idhā nājaytumu
إِذَا نَٰجَيْتُمُ
നിങ്ങള്‍ സ്വകാര്യ സംസാരം നടത്തുന്നതായാല്‍
l-rasūla
ٱلرَّسُولَ
റസൂലുമായി
faqaddimū
فَقَدِّمُوا۟
എന്നാല്‍ മുന്തിക്കുവിന്‍, സമര്‍പ്പിക്കുവിന്‍
bayna yaday najwākum
بَيْنَ يَدَىْ نَجْوَىٰكُمْ
നിങ്ങളുടെ സ്വകാര്യ ഭാഷണത്തിനു മുമ്പില്‍
ṣadaqatan
صَدَقَةًۚ
ഒരു ദാനധര്‍മ്മം
dhālika
ذَٰلِكَ
അതു
khayrun lakum
خَيْرٌ لَّكُمْ
നിങ്ങള്‍ക്കു ഉത്തമം (ഗുണം) ആകുന്നു
wa-aṭharu
وَأَطْهَرُۚ
കൂടുതല്‍ ശുദ്ധമായതും
fa-in lam tajidū
فَإِن لَّمْ تَجِدُوا۟
എനി നിങ്ങള്‍ക്കുകിട്ടിയില്ലെങ്കില്‍
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ അല്ലാഹു
ghafūrun
غَفُورٌ
പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
കരുണാനിധിയാണ്

വിശ്വസിച്ചവരേ, നിങ്ങള്‍ ദൈവദൂതനുമായി സ്വകാര്യസംഭാഷണം നടത്തുകയാണെങ്കില്‍ നിങ്ങളുടെ രഹസ്യഭാഷണത്തിനു മുമ്പായി വല്ലതും ദാനമായി നല്‍കുക. അതു നിങ്ങള്‍ക്ക് പുണ്യവും പവിത്രവുമത്രെ. അഥവാ, നിങ്ങള്‍ക്ക് അതിന് കഴിവില്ലെങ്കില്‍, അപ്പോള്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ; തീര്‍ച്ച.

തഫ്സീര്‍

ءَاَشْفَقْتُمْ اَنْ تُقَدِّمُوْا بَيْنَ يَدَيْ نَجْوٰىكُمْ صَدَقٰتٍۗ فَاِذْ لَمْ تَفْعَلُوْا وَتَابَ اللّٰهُ عَلَيْكُمْ فَاَقِيْمُوا الصَّلٰوةَ وَاٰتُوا الزَّكٰوةَ وَاَطِيْعُوا اللّٰهَ وَرَسُوْلَهٗ ۗوَاللّٰهُ خَبِيْرٌ ۢبِمَا تَعْمَلُوْنَ ࣖ   ( المجادلة: ١٣ )

a-ashfaqtum
ءَأَشْفَقْتُمْ
നിങ്ങള്‍ ഭയപ്പെട്ടുവോ, നിങ്ങള്‍ക്കു ഭയമായോ
an tuqaddimū
أَن تُقَدِّمُوا۟
നിങ്ങള്‍ മുന്തിക്കു (സമര്‍പ്പിക്കു) വാന്‍
bayna yaday najwākum
بَيْنَ يَدَىْ نَجْوَىٰكُمْ
നിങ്ങളുടെ സ്വകാര്യഭാഷണത്തിനു മുമ്പില്‍
ṣadaqātin
صَدَقَٰتٍۚ
വല്ല ദാനധര്‍മ്മങ്ങളും
fa-idh lam tafʿalū
فَإِذْ لَمْ تَفْعَلُوا۟
എന്നാല്‍ നിങ്ങള്‍ ചെയ്യാതിരിക്കെ, ചെയ്തിട്ടില്ലാത്തതിനാല്‍
watāba l-lahu
وَتَابَ ٱللَّهُ
അല്ലാഹു മാപ്പാക്കുകയും (ചെയ്തിരിക്കെ)
ʿalaykum
عَلَيْكُمْ
നിങ്ങളോടു
fa-aqīmū l-ṣalata
فَأَقِيمُوا۟ ٱلصَّلَوٰةَ
എനി നിങ്ങള്‍ നമസ്കാരം നിലനിറുത്തുവിന്‍
waātū l-zakata
وَءَاتُوا۟ ٱلزَّكَوٰةَ
സക്കാത്തു കൊടുക്കുകയും ചെയ്യുവിന്‍
wa-aṭīʿū l-laha
وَأَطِيعُوا۟ ٱللَّهَ
അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുവിന്‍
warasūlahu
وَرَسُولَهُۥۚ
അവന്റെ റസൂലിനെയും
wal-lahu
وَٱللَّهُ
അല്ലാഹു
khabīrun
خَبِيرٌۢ
സൂക്ഷ്മമായി അറിയുന്നവനാണ്
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ക്കു മുമ്പേ വല്ലതും ദാനം നല്‍കണമെന്നത് നിങ്ങള്‍ക്ക് വിഷമകരമായോ? നിങ്ങള്‍ അങ്ങനെ ചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്തതിനാല്‍ നിങ്ങള്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത് നല്‍കുക. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

۞ اَلَمْ تَرَ اِلَى الَّذِيْنَ تَوَلَّوْا قَوْمًا غَضِبَ اللّٰهُ عَلَيْهِمْۗ مَا هُمْ مِّنْكُمْ وَلَا مِنْهُمْۙ وَيَحْلِفُوْنَ عَلَى الْكَذِبِ وَهُمْ يَعْلَمُوْنَ   ( المجادلة: ١٤ )

alam tara
أَلَمْ تَرَ
നീ കണ്ടില്ലേ (നോക്കുന്നില്ലേ)
ilā alladhīna tawallaw
إِلَى ٱلَّذِينَ تَوَلَّوْا۟
യാതൊരു കൂട്ടരിലേക്കു മൈത്രീബന്ധം സ്ഥാപിച്ചവരിലേക്ക്
qawman
قَوْمًا
ഒരു ജനതയോടു, ജനതയെ
ghaḍiba l-lahu
غَضِبَ ٱللَّهُ
അല്ലാഹു കോപിച്ചിരിക്കുന്നു
ʿalayhim
عَلَيْهِم
അവരോടു, അവരുടെ മേല്‍
mā hum
مَّا هُم
അവരല്ല
minkum
مِّنكُمْ
നിങ്ങളില്‍ പെട്ട(വര്‍)
walā min'hum
وَلَا مِنْهُمْ
അവരില്‍പെട്ടവരുമല്ല
wayaḥlifūna
وَيَحْلِفُونَ
അവര്‍ ശപഥം (സത്യം) ചെയ്യുന്നു
ʿalā l-kadhibi
عَلَى ٱلْكَذِبِ
വ്യാജത്തി(അസത്യത്തി)ന്റെ മേല്‍
wahum
وَهُمْ
അവര്‍, അവരോ
yaʿlamūna
يَعْلَمُونَ
അറിഞ്ഞുകൊണ്ട്, അറിയുന്നു (താനും)

ദൈവകോപത്തിന്നിരയായ ജനതയുമായി ഉറ്റബന്ധം സ്ഥാപിച്ച കപടവിശ്വാസികളെ നീ കണ്ടില്ലേ? അവര്‍ നിങ്ങളില്‍ പെട്ടവരോ ജൂതന്മാരില്‍ പെട്ടവരോ അല്ല. അവര്‍ ബോധപൂര്‍വം കള്ളസത്യം ചെയ്യുകയാണ്.

തഫ്സീര്‍

اَعَدَّ اللّٰهُ لَهُمْ عَذَابًا شَدِيْدًاۗ اِنَّهُمْ سَاۤءَ مَا كَانُوْا يَعْمَلُوْنَ  ( المجادلة: ١٥ )

aʿadda l-lahu
أَعَدَّ ٱللَّهُ
അല്ലാഹു ഒരുക്കിയിരിക്കുന്നു
lahum
لَهُمْ
അവര്‍ക്കു
ʿadhāban shadīdan
عَذَابًا شَدِيدًاۖ
കഠിനശിക്ഷ
innahum
إِنَّهُمْ
നിശ്ചയമായും അവര്‍
sāa
سَآءَ
വളരെ (എത്രയോ) ദുഷിച്ചതു (ചീത്ത, മോശം)
mā kānū
مَا كَانُوا۟
അവര്‍ ആയിരുന്നതു
yaʿmalūna
يَعْمَلُونَ
പ്രവര്‍ത്തിക്കും

അല്ലാഹു അവര്‍ക്ക് കൊടിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് തീര്‍ത്തും ചീത്ത തന്നെ.

തഫ്സീര്‍

اِتَّخَذُوْٓا اَيْمَانَهُمْ جُنَّةً فَصَدُّوْا عَنْ سَبِيْلِ اللّٰهِ فَلَهُمْ عَذَابٌ مُّهِيْنٌ   ( المجادلة: ١٦ )

ittakhadhū
ٱتَّخَذُوٓا۟
അവര്‍ ആക്കി, ആക്കിത്തീര്‍ത്തു
aymānahum
أَيْمَٰنَهُمْ
അവരുടെ സത്യങ്ങളെ, ആണകളെ
junnatan
جُنَّةً
ഒരു മറവു (തടവു - പരിച)
faṣaddū
فَصَدُّوا۟
അങ്ങനെ അവര്‍ തടഞ്ഞു
ʿan sabīli l-lahi
عَن سَبِيلِ ٱللَّهِ
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു
falahum
فَلَهُمْ
അതിനാല്‍ അവര്‍ക്കുണ്ടു
ʿadhābun muhīnun
عَذَابٌ مُّهِينٌ
അപമാനകരമായ (നിന്ദിക്കുന്ന) ശിക്ഷ

തങ്ങളുടെ ശപഥങ്ങളെ അവര്‍ ഒരു മറയായുപയോഗിക്കുകയാണ്. അങ്ങനെ അവര്‍ ജനങ്ങളെ ദൈവമാര്‍ഗത്തില്‍നിന്ന് തെറ്റിക്കുന്നു. അതിനാലവര്‍ക്ക് നിന്ദ്യമായ ശിക്ഷയുണ്ട്.

തഫ്സീര്‍

لَنْ تُغْنِيَ عَنْهُمْ اَمْوَالُهُمْ وَلَآ اَوْلَادُهُمْ مِّنَ اللّٰهِ شَيْـًٔاۗ اُولٰۤىِٕكَ اَصْحٰبُ النَّارِۗ هُمْ فِيْهَا خٰلِدُوْنَ   ( المجادلة: ١٧ )

lan tugh'niya
لَّن تُغْنِىَ
ധന്യമാക്കുക (പരിഹരിക്കുക - ഉപകരിക്കുക - തടയുക - ഐശ്വര്യമാക്കുക) ഇല്ലതന്നെ
ʿanhum
عَنْهُمْ
അവര്‍ക്കു, അവരില്‍നിന്നു
amwāluhum
أَمْوَٰلُهُمْ
അവരുടെ സ്വത്തുക്കള്‍
walā awlāduhum
وَلَآ أَوْلَٰدُهُم
അവരുടെ സന്താനങ്ങളും (മക്കളും) ഇല്ല
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവിങ്കല്‍നിന്നു
shayan
شَيْـًٔاۚ
ഒട്ടും, ഒന്നിനെയും, യാതൊന്നും
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
aṣḥābu l-nāri
أَصْحَٰبُ ٱلنَّارِۖ
നരക്കാരാകുന്നു
hum fīhā
هُمْ فِيهَا
അവര്‍ അതില്‍
khālidūna
خَٰلِدُونَ
നിത്യവാസികളാണ്, ശാശ്വതന്‍മാരാണ്

തങ്ങളുടെ സമ്പത്തോ സന്താനങ്ങളോ അല്ലാഹുവില്‍നിന്ന് രക്ഷ നേടാന്‍ അവര്‍ക്ക് ഒട്ടും ഉപകരിക്കുകയില്ല. അവര്‍ നരകാവകാശികളാണ്. അവരവിടെ സ്ഥിരവാസികളായിരിക്കും.

തഫ്സീര്‍

يَوْمَ يَبْعَثُهُمُ اللّٰهُ جَمِيْعًا فَيَحْلِفُوْنَ لَهٗ كَمَا يَحْلِفُوْنَ لَكُمْ وَيَحْسَبُوْنَ اَنَّهُمْ عَلٰى شَيْءٍۗ اَلَآ اِنَّهُمْ هُمُ الْكٰذِبُوْنَ  ( المجادلة: ١٨ )

yawma yabʿathuhumu
يَوْمَ يَبْعَثُهُمُ
അവരെ എഴുന്നേല്‍പിക്കുന്ന ദിവസം
l-lahu
ٱللَّهُ
അല്ലാഹു
jamīʿan
جَمِيعًا
മുഴുവനും, എല്ലാവരെയും
fayaḥlifūna
فَيَحْلِفُونَ
അപ്പോള്‍ അവര്‍ ശപഥം (സത്യം) ചെയ്യും
lahu
لَهُۥ
അവനോടു
kamā yaḥlifūna
كَمَا يَحْلِفُونَ
അവര്‍ ശപഥം ചെയ്യുന്നപോലെ
lakum
لَكُمْۖ
നിങ്ങളോട്
wayaḥsabūna
وَيَحْسَبُونَ
അവര്‍ കണക്കാക്കുക (വിചാരിക്കുക)യും ചെയ്യും
annahum
أَنَّهُمْ
നിശ്ചയമായും അവര്‍ (ആകുന്നു) എന്നു
ʿalā shayin
عَلَىٰ شَىْءٍۚ
ഒരു കാര്യത്തില്‍, ഏതെങ്കിലും ഒന്നില്‍
alā
أَلَآ
അല്ലാ (അറിയുക)
innahum humu
إِنَّهُمْ هُمُ
നിശ്ചയമായും അവര്‍ തന്നെ
l-kādhibūna
ٱلْكَٰذِبُونَ
വ്യാജം പറയുന്നവര്‍, അസത്യവാദികള്‍

അവരെയെല്ലാം അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുന്ന ദിവസം അവര്‍ നിങ്ങളോട് ശപഥം ചെയ്യുന്നതുപോലെ അവനോടും ശപഥം ചെയ്യും. അതുകൊണ്ട് തങ്ങള്‍ക്ക് നേട്ടം കിട്ടുമെന്ന് അവര്‍ കരുതുകയും ചെയ്യും. അറിയുക: തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെ.

തഫ്സീര്‍

اِسْتَحْوَذَ عَلَيْهِمُ الشَّيْطٰنُ فَاَنْسٰىهُمْ ذِكْرَ اللّٰهِ ۗ اُولٰۤىِٕكَ حِزْبُ الشَّيْطٰنِۗ اَلَآ اِنَّ حِزْبَ الشَّيْطٰنِ هُمُ الْخٰسِرُوْنَ  ( المجادلة: ١٩ )

is'taḥwadha ʿalayhimu
ٱسْتَحْوَذَ عَلَيْهِمُ
അവരില്‍ അധികാരം നടത്തി, ജയിച്ചടക്കിവെച്ചു
l-shayṭānu
ٱلشَّيْطَٰنُ
പിശാചു
fa-ansāhum
فَأَنسَىٰهُمْ
എന്നിട്ടവന്‍ അവരെ മറപ്പിച്ചു, വിസ്മരിപ്പിച്ചു
dhik'ra l-lahi
ذِكْرَ ٱللَّهِۚ
അല്ലാഹുവിന്റെ ഓര്‍മ്മ, സ്മരണ
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
ḥiz'bu l-shayṭāni
حِزْبُ ٱلشَّيْطَٰنِۚ
പിശാചിന്റെ കക്ഷിയാണ്, സംഘമാണ്
alā
أَلَآ
അല്ലാ (അറിഞ്ഞേക്കുക)
inna ḥiz'ba l-shayṭāni
إِنَّ حِزْبَ ٱلشَّيْطَٰنِ
നിശ്ചയമായും പിശാചിന്റെ കക്ഷി
humu l-khāsirūna
هُمُ ٱلْخَٰسِرُونَ
അവർ തന്നെയാണ് നഷ്ടപ്പെട്ടവര്‍

പിശാച് അവരെ തന്റെ പിടിയിലൊതുക്കിയിരിക്കുന്നു. അങ്ങനെ അല്ലാഹുവെ ഓര്‍ക്കുന്നതില്‍ നിന്ന് അവനവരെ മറപ്പിച്ചിരിക്കുന്നു. അവരാണ് പിശാചിന്റെ പാര്‍ട്ടി. അറിയുക: നഷ്ടം പറ്റുന്നത് പിശാചിന്റെ പാര്‍ട്ടിക്കാര്‍ക്കുതന്നെയാണ്.

തഫ്സീര്‍

اِنَّ الَّذِيْنَ يُحَاۤدُّوْنَ اللّٰهَ وَرَسُوْلَهٗٓ اُولٰۤىِٕكَ فِى الْاَذَلِّيْنَ  ( المجادلة: ٢٠ )

inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരു കൂട്ടര്‍
yuḥāddūna l-laha
يُحَآدُّونَ ٱللَّهَ
അല്ലാഹുവിനോടു (കക്ഷി) മത്സരം നടത്തുന്ന
warasūlahu
وَرَسُولَهُۥٓ
അവന്റെ റസൂലിനോടും
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
fī l-adhalīna
فِى ٱلْأَذَلِّينَ
ഏറ്റം നിസ്സാര (നിന്ദ്യ) മായവരിലായിരിക്കും

അല്ലാഹുവോടും അവന്റെ ദൂതനോടും വിരോധം വെക്കുന്നവര്‍ പരമനിന്ദ്യരില്‍ പെട്ടവരത്രെ.

തഫ്സീര്‍