Skip to main content

بَدِيْعُ السَّمٰوٰتِ وَالْاَرْضِۗ اَنّٰى يَكُوْنُ لَهٗ وَلَدٌ وَّلَمْ تَكُنْ لَّهٗ صَاحِبَةٌ ۗوَخَلَقَ كُلَّ شَيْءٍۚ وَهُوَ بِكُلِّ شَيْءٍ عَلِيْمٌ   ( الأنعام: ١٠١ )

badīʿu
بَدِيعُ
മാതൃകയില്ലാതെ ഉണ്ടാക്കിയവന്‍
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളെ
wal-arḍi
وَٱلْأَرْضِۖ
ഭൂമിയെയും
annā yakūnu
أَنَّىٰ يَكُونُ
എങ്ങിനെയുണ്ടാകും, ഉണ്ടാകുന്നതെങ്ങിനെ
lahu
لَهُۥ
അവനു
waladun
وَلَدٌ
സന്താനം, ഒരു കുട്ടി
walam takun
وَلَمْ تَكُن
ഇല്ലതാനും, ഉണ്ടായിട്ടുമില്ല
lahu
لَّهُۥ
അവനു
ṣāḥibatun
صَٰحِبَةٌۖ
ഒരു കൂട്ടുകാരി, സഖി (സഹധര്‍മ്മിണി)
wakhalaqa
وَخَلَقَ
അവന്‍ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു
kulla shayin
كُلَّ شَىْءٍۖ
എല്ലാ വസ്തുവെയും
wahuwa
وَهُوَ
അവനാകട്ടെ
bikulli shayin
بِكُلِّ شَىْءٍ
എല്ലാ വസ്തുവെപ്പറ്റിയും
ʿalīmun
عَلِيمٌ
അറിയുന്നവനാണ്

ആകാശഭൂമികളെ മുന്‍മാതൃകകളില്ലാതെ സൃഷ്ടിച്ചവനാണ് അല്ലാഹു. അവന്നെങ്ങനെ മക്കളുണ്ടാകും? അവന്ന് ഇണപോലും ഇല്ലല്ലോ. അവന്‍ സകല വസ്തുക്കളെയും സൃഷ്ടിച്ചു. അവന്‍ എല്ലാ കാര്യങ്ങളും അറിയുന്നവനാണ്.

തഫ്സീര്‍

ذٰلِكُمُ اللّٰهُ رَبُّكُمْۚ لَآ اِلٰهَ اِلَّا هُوَۚ خَالِقُ كُلِّ شَيْءٍ فَاعْبُدُوْهُ ۚوَهُوَ عَلٰى كُلِّ شَيْءٍ وَّكِيْلٌ   ( الأنعام: ١٠٢ )

dhālikumu
ذَٰلِكُمُ
അങ്ങിനെയുള്ളവന്‍, അവനത്രെ
l-lahu
ٱللَّهُ
അല്ലാഹു
rabbukum
رَبُّكُمْۖ
നിങ്ങളുടെ രക്ഷിതാവു
lā ilāha
لَآ إِلَٰهَ
ഒരു ആരാധ്യനേയില്ല, ദൈവമില്ല
illā huwa
إِلَّا هُوَۖ
അവനല്ലാതെ
khāliqu
خَٰلِقُ
സൃഷ്ടാവാണു, സൃഷ്ടിച്ചവനാണു
kulli shayin
كُلِّ شَىْءٍ
എല്ലാ വസ്തുവെയും
fa-uʿ'budūhu
فَٱعْبُدُوهُۚ
അതിനാല്‍ അവനെ ആരാധിക്കുവിന്‍
wahuwa
وَهُوَ
അവന്‍, അവനാകട്ടെ
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ വസ്തുവിന്‍മേലും, കാര്യത്തിനും
wakīlun
وَكِيلٌ
(ബാധ്യത) ഏല്‍പിക്കപ്പെട്ട (ഏറ്റെടുത്ത) വനാണ്

അവനാണ് അല്ലാഹു; നിങ്ങളുടെ നാഥന്‍. അവനല്ലാതെ ദൈവമില്ല. സകല വസ്തുക്കളെയും സൃഷ്ടിച്ചവനാണവന്‍. അതിനാല്‍ നിങ്ങള്‍ അവനുമാത്രം വഴിപ്പെടുക. അവന്‍ എല്ലാ കാര്യങ്ങളുടെയും കൈകാര്യകര്‍ത്താവാണ്.

തഫ്സീര്‍

لَا تُدْرِكُهُ الْاَبْصَارُ وَهُوَ يُدْرِكُ الْاَبْصَارَۚ وَهُوَ اللَّطِيْفُ الْخَبِيْرُ   ( الأنعام: ١٠٣ )

lā tud'rikuhu
لَّا تُدْرِكُهُ
അവനെ കണ്ടെത്തുക (കണ്ടുപിടിക്കുക) യില്ല
l-abṣāru
ٱلْأَبْصَٰرُ
ദൃഷ്ടികള്‍, കണ്ണുകള്‍
wahuwa
وَهُوَ
അവനാകട്ടെ
yud'riku
يُدْرِكُ
കണ്ടെത്തുന്നു, കാണുകയും ചെയ്യും
l-abṣāra
ٱلْأَبْصَٰرَۖ
ദൃഷ്ടികളെ
wahuwa
وَهُوَ
അവന്‍
l-laṭīfu
ٱللَّطِيفُ
സസൂക്ഷ്മനത്രെ, സൗമ്യനാകുന്നു
l-khabīru
ٱلْخَبِيرُ
സൂക്ഷ്മജ്ഞാനി

കണ്ണുകള്‍ക്കൊന്നും അവനെ കാണാനാവില്ല. എന്നാല്‍ അവന്‍ എല്ലാ കണ്ണുകളെയും കാണുന്നു. അവന്‍ സൂക്ഷ്മജ്ഞനാണ്. എല്ലാം അറിയുന്നവനും.

തഫ്സീര്‍

قَدْ جَاۤءَكُمْ بَصَاۤىِٕرُ مِنْ رَّبِّكُمْۚ فَمَنْ اَبْصَرَ فَلِنَفْسِهٖۚ وَمَنْ عَمِيَ فَعَلَيْهَاۗ وَمَآ اَنَا۠ عَلَيْكُمْ بِحَفِيْظٍ   ( الأنعام: ١٠٤ )

qad jāakum
قَدْ جَآءَكُم
നിങ്ങള്‍ക്കു വന്നു കഴിഞ്ഞു
baṣāiru
بَصَآئِرُ
(ഉള്‍) കാഴ്ചകള്‍ (തെളിവു)കള്‍
min rabbikum
مِن رَّبِّكُمْۖ
നിങ്ങളുടെ റബ്ബിങ്കല്‍നിന്നു
faman abṣara
فَمَنْ أَبْصَرَ
എന്നാല്‍ (അതിനാല്‍) ആര്‍ കണ്ടറിഞ്ഞുവോ
falinafsihi
فَلِنَفْسِهِۦۖ
എന്നാല്‍ ഗുണം അവന്റെ സ്വന്തത്തിനു (അവനു) തന്നെയാണു
waman ʿamiya
وَمَنْ عَمِىَ
ആര്‍ അന്ധനായോ
faʿalayhā
فَعَلَيْهَاۚ
എന്നാല്‍ ദോഷം അതിന്റെമേല്‍ (തന്നെ) ആയിരിക്കും
wamā anā
وَمَآ أَنَا۠
ഞാനല്ലതാനും
ʿalaykum
عَلَيْكُم
നിങ്ങളുടെ മേല്‍ ഒരു
biḥafīẓin
بِحَفِيظٍ
സൂക്ഷിപ്പു (കാവല്‍)കാരന്‍.

നിങ്ങളുടെ നാഥനില്‍ നിന്ന് നിങ്ങള്‍ക്കിതാ ഉള്‍ക്കാഴ്ചതരുന്ന തെളിവുകള്‍ വന്നെത്തിയിരിക്കുന്നു. ആരെങ്കിലും അത് കണ്ടറിയുന്നുവെങ്കില്‍ അതിന്റെ ഗുണം അവന്നുതന്നെയാണ്. ആരെങ്കിലും അന്ധത നടിച്ചാല്‍ അതിന്റെ ദോഷവും അവന്നു തന്നെ. ഞാന്‍ നിങ്ങളുടെ സംരക്ഷണച്ചുമതല ഏറ്റെടുത്തവനൊന്നുമല്ല.

തഫ്സീര്‍

وَكَذٰلِكَ نُصَرِّفُ الْاٰيٰتِ وَلِيَقُوْلُوْا دَرَسْتَ وَلِنُبَيِّنَهٗ لِقَوْمٍ يَّعْلَمُوْنَ   ( الأنعام: ١٠٥ )

wakadhālika
وَكَذَٰلِكَ
അതുപോലെ, അപ്രകാരം
nuṣarrifu
نُصَرِّفُ
നാം വിവിധ രൂപത്തില്‍ വിവരിക്കുന്നു
l-āyāti
ٱلْءَايَٰتِ
ദൃഷ്ടാന്തങ്ങളെ
waliyaqūlū
وَلِيَقُولُوا۟
അവര്‍ പറയുവാന്‍ വേണ്ടിയും
darasta
دَرَسْتَ
നീ പഠിച്ചുവെച്ചിരിക്കുന്നു
walinubayyinahu
وَلِنُبَيِّنَهُۥ
അതിനെ നാം വിവരിച്ചു കൊടുക്കുവാനും
liqawmin
لِقَوْمٍ
ഒരു ജനത (ജനങ്ങള്‍)ക്കു
yaʿlamūna
يَعْلَمُونَ
അറിയുന്ന.

അവ്വിധം വിവിധ രൂപേണ നാം നമ്മുടെ വചനങ്ങള്‍ വിശദീകരിച്ചുതരുന്നു. നീ ആരില്‍ നിന്നൊക്കെയോ പഠിച്ചുവന്നതാണെന്ന് സത്യനിഷേധികളെക്കൊണ്ട് പറയിക്കാനാണിത്. കാര്യം മനസ്സിലാക്കുന്നവര്‍ക്ക് വസ്തുത വ്യക്തമാക്കിക്കൊടുക്കാനും.

തഫ്സീര്‍

اِتَّبِعْ مَآ اُوْحِيَ اِلَيْكَ مِنْ رَّبِّكَۚ لَآ اِلٰهَ اِلَّا هُوَۚ وَاَعْرِضْ عَنِ الْمُشْرِكِيْنَ   ( الأنعام: ١٠٦ )

ittabiʿ
ٱتَّبِعْ
നീ പിന്‍പറ്റുക
mā ūḥiya
مَآ أُوحِىَ
വഹ്യു നല്‍കപ്പെട്ടിട്ടുള്ളതിനെ
ilayka
إِلَيْكَ
നിനക്കു
min rabbika
مِن رَّبِّكَۖ
നിന്റെ റബ്ബില്‍നിന്നു
lā ilāha
لَآ إِلَٰهَ
ആരാധ്യനേയില്ല
illā huwa
إِلَّا هُوَۖ
അവനല്ലാതെ
wa-aʿriḍ
وَأَعْرِضْ
തിരിഞ്ഞുകളയുകയും (അവഗണിക്കുകയും) ചെയ്യുക
ʿani l-mush'rikīna
عَنِ ٱلْمُشْرِكِينَ
മുശ്രിക്കുകളില്‍ നിന്നു, ബഹുദൈവ വിശ്വാസികളെപ്പറ്റി

നിനക്കു നിന്റെ നാഥനില്‍ നിന്ന് ബോധനമായി ലഭിച്ചത് പിന്‍പറ്റുക. അവനല്ലാതെ ദൈവമില്ല. ഈ ബഹുദൈവവിശ്വാസികളെ അവഗണിക്കുക.

തഫ്സീര്‍

وَلَوْ شَاۤءَ اللّٰهُ مَآ اَشْرَكُوْاۗ وَمَا جَعَلْنٰكَ عَلَيْهِمْ حَفِيْظًاۚ وَمَآ اَنْتَ عَلَيْهِمْ بِوَكِيْلٍ   ( الأنعام: ١٠٧ )

walaw shāa l-lahu
وَلَوْ شَآءَ ٱللَّهُ
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
mā ashrakū
مَآ أَشْرَكُوا۟ۗ
അവര്‍ ശിര്‍ക്കു (പങ്കുചേര്‍ക്കല്‍) ചെയ്യുമായിരുന്നില്ല
wamā jaʿalnāka
وَمَا جَعَلْنَٰكَ
നിന്നെ നാം ആക്കിയിട്ടുമില്ല
ʿalayhim
عَلَيْهِمْ
അവരുടെമേല്‍, അവരില്‍
ḥafīẓan
حَفِيظًاۖ
സൂക്ഷിപ്പു (കാവല്‍) ക്കാരന്‍
wamā anta
وَمَآ أَنتَ
നീ അല്ലതാനും
ʿalayhim
عَلَيْهِم
അവരുടെ മേല്‍
biwakīlin
بِوَكِيلٍ
ഏറ്റെടുത്തവന്‍, ഏല്‍പിക്കപ്പെട്ടവന്‍

അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവരവന് പങ്കാളികളെ സങ്കല്‍പിക്കുമായിരുന്നില്ല. നിന്നെ നാം അവരുടെ രക്ഷാകര്‍ത്തൃത്വം ഏല്‍പിച്ചിട്ടില്ല. നീ അവരുടെ ചുമതലകള്‍ ഏല്‍പിക്കപ്പെട്ടവനുമല്ല.

തഫ്സീര്‍

وَلَا تَسُبُّوا الَّذِيْنَ يَدْعُوْنَ مِنْ دُوْنِ اللّٰهِ فَيَسُبُّوا اللّٰهَ عَدْوًاۢ بِغَيْرِ عِلْمٍۗ كَذٰلِكَ زَيَّنَّا لِكُلِّ اُمَّةٍ عَمَلَهُمْۖ ثُمَّ اِلٰى رَبِّهِمْ مَّرْجِعُهُمْ فَيُنَبِّئُهُمْ بِمَا كَانُوْا يَعْمَلُوْنَ   ( الأنعام: ١٠٨ )

walā tasubbū
وَلَا تَسُبُّوا۟
നിങ്ങള്‍ പഴിക്കരുത്, ശകാരിക്കരുത്‌
alladhīna yadʿūna
ٱلَّذِينَ يَدْعُونَ
അവര്‍ വിളിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) വരെ
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനു പുറമെ
fayasubbū
فَيَسُبُّوا۟
അപ്പോള്‍ അവര്‍ പഴിച്ചേക്കും, ശകാരിക്കും
l-laha
ٱللَّهَ
അല്ലാഹുവിനെ
ʿadwan
عَدْوًۢا
ക്രമം തെറ്റി (അതിരുവിട്ടു) കൊണ്ടു
bighayri ʿil'min
بِغَيْرِ عِلْمٍۗ
വിവരമില്ലാതെ
kadhālika
كَذَٰلِكَ
അപ്രകാരം
zayyannā
زَيَّنَّا
നാം ഭംഗിയാക്കി (അലങ്കാരമാക്കി) യിരിക്കുന്നു
likulli ummatin
لِكُلِّ أُمَّةٍ
എല്ലാ സമുദായത്തിനും
ʿamalahum
عَمَلَهُمْ
അവരുടെ പ്രവര്‍ത്തനം
thumma
ثُمَّ
പിന്നെ, പിന്നീടു
ilā rabbihim
إِلَىٰ رَبِّهِم
അവരുടെ റബ്ബിങ്കലേക്കാണു
marjiʿuhum
مَّرْجِعُهُمْ
അവരുടെ മടങ്ങിവരവു
fayunabbi-uhum
فَيُنَبِّئُهُم
അപ്പോള്‍ അവന്‍ അവരെ ബോധപ്പെടുത്തും, തെര്യപ്പെടുത്തും
bimā kānū
بِمَا كَانُوا۟
അവരായിരുന്നതിനെപ്പറ്റി
yaʿmalūna
يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കും

അല്ലാഹുവെവിട്ട് അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെ നിങ്ങള്‍ ശകാരിക്കരുത്. അങ്ങനെ ചെയ്താല്‍ അവര്‍ തങ്ങളുടെ അറിവില്ലായ്മയാല്‍ അല്ലാഹുവെയും അന്യായമായി ശകാരിക്കും. അവ്വിധം ഓരോ വിഭാഗത്തിനും അവരുടെ ചെയ്തികളെ നാം ചേതോഹരങ്ങളായി തോന്നിപ്പിച്ചിരിക്കുന്നു. പിന്നീട് തങ്ങളുടെ നാഥന്റെ അടുത്തേക്കാണ് അവരുടെ മടക്കം. അപ്പോള്‍, അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അവന്‍ അവരെ വിവരമറിയിക്കും.

തഫ്സീര്‍

وَاَقْسَمُوْا بِاللّٰهِ جَهْدَ اَيْمَانِهِمْ لَىِٕنْ جَاۤءَتْهُمْ اٰيَةٌ لَّيُؤْمِنُنَّ بِهَاۗ قُلْ اِنَّمَا الْاٰيٰتُ عِنْدَ اللّٰهِ وَمَا يُشْعِرُكُمْ اَنَّهَآ اِذَا جَاۤءَتْ لَا يُؤْمِنُوْنَ   ( الأنعام: ١٠٩ )

wa-aqsamū
وَأَقْسَمُوا۟
അവര്‍ സത്യം ചെയ്‌തു (പറഞ്ഞു), സത്യം ചെയ്യുന്നു, (ചെയ്യുകയാണു)
bil-lahi
بِٱللَّهِ
അല്ലാഹുവില്‍, അല്ലാഹുവിനെക്കൊണ്ടു
jahda
جَهْدَ
കഴിയും പ്രകാരം (ബുദ്ധിമുട്ടാവുന്നത്ര)
aymānihim
أَيْمَٰنِهِمْ
തങ്ങളുടെ സത്യ (ശപഥ) ങ്ങളില്‍വെച്ചു
la-in jāathum
لَئِن جَآءَتْهُمْ
തീര്‍ച്ചയായും തങ്ങള്‍ക്കു വന്നുവെങ്കില്‍
āyatun
ءَايَةٌ
വല്ല ദൃഷ്‌ടാന്തവും, ഒരു ദൃഷ്‌ടാന്തം
layu'minunna
لَّيُؤْمِنُنَّ
അവര്‍ വിശ്വസിക്കുക തന്നെ ചെയ്യും
bihā
بِهَاۚ
അതില്‍
qul
قُلْ
പറയുക
innamā l-āyātu
إِنَّمَا ٱلْءَايَٰتُ
നിശ്ചയമായും ദൃഷ്‌ടാന്തങ്ങള്‍
ʿinda l-lahi
عِندَ ٱللَّهِۖ
അല്ലാഹുവിന്റെ അടുക്കല്‍ (മാത്രം) ആകുന്നു
wamā yush'ʿirukum
وَمَا يُشْعِرُكُمْ
നിങ്ങള്‍ക്കു എന്തറിയാം, നിങ്ങളെ ബോധ്യപ്പെടുത്തുന്നതെന്തു
annahā
أَنَّهَآ
അതു (ആകുന്നു) എന്നുള്ളതു
idhā jāat
إِذَا جَآءَتْ
അതുവന്നാല്‍
lā yu'minūna
لَا يُؤْمِنُونَ
അവര്‍ വിശ്വസിക്കുകയില്ല (എന്നു)

അവര്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്തു തറപ്പിച്ചു പറഞ്ഞു, തങ്ങള്‍ക്ക് വല്ല ദൃഷ്ടാന്തവും വന്നെത്തിയാല്‍ അതില്‍ വിശ്വസിക്കുക തന്നെ ചെയ്യുമെന്ന്. പറയുക: ''ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്റെ അധീനതയിലാണ്.'' ദൃഷ്ടാന്തങ്ങള്‍ വന്നു കിട്ടിയാലും അവര്‍ വിശ്വസിക്കുകയില്ലെന്ന് നിങ്ങളെ എങ്ങനെ ബോധ്യപ്പെടുത്താനാണ്?

തഫ്സീര്‍

وَنُقَلِّبُ اَفْـِٕدَتَهُمْ وَاَبْصَارَهُمْ كَمَا لَمْ يُؤْمِنُوْا بِهٖٓ اَوَّلَ مَرَّةٍ وَّنَذَرُهُمْ فِيْ طُغْيَانِهِمْ يَعْمَهُوْنَ ࣖ ۔   ( الأنعام: ١١٠ )

wanuqallibu
وَنُقَلِّبُ
നാം മറിച്ചുകൊണ്ടിരിക്കുന്നു
afidatahum
أَفْـِٔدَتَهُمْ
അവരുടെ ഹൃദയങ്ങളെ
wa-abṣārahum
وَأَبْصَٰرَهُمْ
അവരുടെ ദൃഷ്‌ടി(കാഴ്‌ച)കളെയും
kamā lam yu'minū
كَمَا لَمْ يُؤْمِنُوا۟
അവര്‍ വിശ്വസിക്കാത്തപോലെ
bihi
بِهِۦٓ
ഇതില്‍, അതില്‍
awwala marratin
أَوَّلَ مَرَّةٍ
ഒന്നാം (ആദ്യ) പ്രാവശ്യം
wanadharuhum
وَنَذَرُهُمْ
അവരെ നാം വിടുകയും ചെയ്യുന്നു
fī ṭugh'yānihim
فِى طُغْيَٰنِهِمْ
അവരുടെ അതിരുകവിച്ചലില്‍, ധിക്കാരത്തില്‍
yaʿmahūna
يَعْمَهُونَ
അവര്‍ അന്തംവിട്ടു(പരിഭ്രമിച്ചു-അന്ധാളിച്ചു-അലഞ്ഞു)കൊണ്ടിരിക്കുമാറ്‌

അവരുടെ ഹൃദയങ്ങളെയും കണ്ണുകളെയും നാം മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്; ആദ്യതവണ അവരിതില്‍ വിശ്വസിക്കാതിരുന്നപോലെത്തന്നെ. തങ്ങളുടെ അതിക്രമങ്ങളില്‍ തന്നെ വിഹരിക്കാന്‍ നാമവരെ വിടുകയും ചെയ്യുന്നു.

തഫ്സീര്‍