Skip to main content

قَالَ قَدْ وَقَعَ عَلَيْكُمْ مِّنْ رَّبِّكُمْ رِجْسٌ وَّغَضَبٌۗ اَتُجَادِلُوْنَنِيْ فِيْٓ اَسْمَاۤءٍ سَمَّيْتُمُوْهَآ اَنْتُمْ وَاٰبَاۤؤُكُمْ مَّا نَزَّلَ اللّٰهُ بِهَا مِنْ سُلْطٰنٍۗ فَانْتَظِرُوْٓا اِنِّيْ مَعَكُمْ مِّنَ الْمُنْتَظِرِيْنَ   ( الأعراف: ٧١ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
qad waqaʿa
قَدْ وَقَعَ
സംഭവിച്ചു കഴിഞ്ഞു (സംഭവിക്കുകയായി)
ʿalaykum
عَلَيْكُم
നിങ്ങളുടെ മേല്‍
min rabbikum
مِّن رَّبِّكُمْ
നിങ്ങളുടെ റബ്ബിങ്കല്‍നിന്നു
rij'sun
رِجْسٌ
മ്ലേച്ഛത (ശിക്ഷ)
waghaḍabun
وَغَضَبٌۖ
കോപവും
atujādilūnanī
أَتُجَٰدِلُونَنِى
നിങ്ങള്‍ എന്നോട് തര്‍ക്കം നടത്തുകയോ
fī asmāin
فِىٓ أَسْمَآءٍ
ചില പേരുകളുടെ കാര്യത്തില്‍
sammaytumūhā
سَمَّيْتُمُوهَآ
അവയെ നിങ്ങള്‍ പേരുവെച്ചിരിക്കുന്നു, അവക്ക് നിങ്ങള്‍ നാമനിര്‍ണയം ചെയ്തു
antum
أَنتُمْ
നിങ്ങളും
waābāukum
وَءَابَآؤُكُم
നിങ്ങളുടെ പിതാക്കളും
mā nazzala l-lahu
مَّا نَزَّلَ ٱللَّهُ
അല്ലാഹു അവതരിപ്പിച്ചിട്ടില്ല
bihā
بِهَا
അവക്കു, അവയെപ്പറ്റി
min sul'ṭānin
مِن سُلْطَٰنٍۚ
ഒരു അധികൃതരേഖയും
fa-intaẓirū
فَٱنتَظِرُوٓا۟
എന്നാല്‍ (അതിനാല്‍) നിങ്ങള്‍ (നോക്കി) കാത്തിരിക്കുവിന്‍
innī maʿakum
إِنِّى مَعَكُم
നിശ്ചയമായും ഞാന്‍ നിങ്ങളോടൊപ്പം
mina l-muntaẓirīna
مِّنَ ٱلْمُنتَظِرِينَ
(നോക്കി) കാത്തിരിക്കുന്നവരില്‍ പെട്ടവനാകുന്നു.

ഹൂദ് പറഞ്ഞു: ''നിങ്ങളുടെ നാഥനില്‍ നിന്നുള്ള ശാപകോപങ്ങളെല്ലാം നിങ്ങളില്‍ വന്നുപതിച്ചിരിക്കുന്നു. അല്ലാഹു ഒരു തെളിവും തരാതിരിക്കെ, നിങ്ങളും നിങ്ങളുടെ പൂര്‍വപിതാക്കളും കെട്ടിച്ചമച്ച കുറേ ദൈവങ്ങളുടെ പേരും പറഞ്ഞ് എന്നോട് തര്‍ക്കിക്കുകയാണോ? എങ്കില്‍ നിങ്ങള്‍ കാത്തിരിക്കുക. ഉറപ്പായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കാം.''

തഫ്സീര്‍

فَاَنْجَيْنٰهُ وَالَّذِيْنَ مَعَهٗ بِرَحْمَةٍ مِّنَّا وَقَطَعْنَا دَابِرَ الَّذِيْنَ كَذَّبُوْا بِاٰيٰتِنَا وَمَا كَانُوْا مُؤْمِنِيْنَ ࣖ   ( الأعراف: ٧٢ )

fa-anjaynāhu
فَأَنجَيْنَٰهُ
അങ്ങനെ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി
wa-alladhīna maʿahu
وَٱلَّذِينَ مَعَهُۥ
അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും
biraḥmatin
بِرَحْمَةٍ
കാരുണ്യം കൊണ്ടു
minnā
مِّنَّا
നമ്മില്‍ നിന്നുള്ള, നമ്മുടെ വക
waqaṭaʿnā
وَقَطَعْنَا
നാം മുറിക്കുകയും ചെയ്തു
dābira
دَابِرَ
മൂടു (മുരടു)
alladhīna kadhabū
ٱلَّذِينَ كَذَّبُوا۟
വ്യാജമാക്കിയവരുടെ
biāyātinā
بِـَٔايَٰتِنَاۖ
നമ്മുടെ ദൃഷ്ടാന്തങ്ങളെ
wamā kānū
وَمَا كَانُوا۟
അവരായിരുന്നതുമില്ല
mu'minīna
مُؤْمِنِينَ
വിശ്വാസികള്‍.

അങ്ങനെ നാം നമ്മുടെ കാരുണ്യത്താല്‍ ഹൂദിനേയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും രക്ഷപ്പെടുത്തി. നമ്മുടെ പ്രമാണങ്ങളെ കള്ളമാക്കിത്തള്ളിയവരെ മുരടോടെ മുറിച്ചുമാറ്റുകയും ചെയ്തു. അവര്‍ സത്യവിശ്വാസികളായിരുന്നില്ല.

തഫ്സീര്‍

وَاِلٰى ثَمُوْدَ اَخَاهُمْ صٰلِحًاۘ قَالَ يٰقَوْمِ اعْبُدُوا اللّٰهَ مَا لَكُمْ مِّنْ اِلٰهٍ غَيْرُهٗۗ قَدْ جَاۤءَتْكُمْ بَيِّنَةٌ مِّنْ رَّبِّكُمْۗ هٰذِهٖ نَاقَةُ اللّٰهِ لَكُمْ اٰيَةً فَذَرُوْهَا تَأْكُلْ فِيْٓ اَرْضِ اللّٰهِ وَلَا تَمَسُّوْهَا بِسُوْۤءٍ فَيَأْخُذَكُمْ عَذَابٌ اَلِيْمٌ   ( الأعراف: ٧٣ )

wa-ilā thamūda
وَإِلَىٰ ثَمُودَ
ഥമൂദിലേക്കും
akhāhum ṣāliḥan
أَخَاهُمْ صَٰلِحًاۗ
അവരുടെ സഹോദരന്‍ സ്വാലിഹിനെ
qāla yāqawmi
قَالَ يَٰقَوْمِ
അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ
uʿ'budū l-laha
ٱعْبُدُوا۟ ٱللَّهَ
അല്ലാഹുവിനെ ആരാധിക്കുവിന്‍
mā lakum
مَا لَكُم
നിങ്ങള്‍ക്കില്ല
min ilāhin
مِّنْ إِلَٰهٍ
ഒരു ആരാധ്യനും
ghayruhu
غَيْرُهُۥۖ
അവനല്ലാതെ
qad jāatkum
قَدْ جَآءَتْكُم
നിങ്ങള്‍ക്കു വന്നിട്ടുണ്ടു
bayyinatun
بَيِّنَةٌ
(വ്യക്തമായ) തെളിവു
min rabbikum
مِّن رَّبِّكُمْۖ
നിങ്ങളുടെ റബ്ബില്‍ നിന്നു
hādhihi
هَٰذِهِۦ
ഇതാ (ഇതു)
nāqatu l-lahi
نَاقَةُ ٱللَّهِ
അല്ലാഹുവിന്റെ ഒട്ടകം (ആകുന്നു)
lakum
لَكُمْ
നിങ്ങള്‍ക്കു
āyatan
ءَايَةًۖ
ദൃഷ്ടാന്തമായിട്ടു
fadharūhā
فَذَرُوهَا
അതിനാല്‍ അതിനെ വിട്ടേക്കുവിന്‍ അതു
takul
تَأْكُلْ
തിന്നുകൊള്ളട്ടെ, തിന്നുകൊള്ളും
fī arḍi
فِىٓ أَرْضِ
ഭൂമിയില്‍
l-lahi
ٱللَّهِۖ
അല്ലാഹുവിന്റെ
walā tamassūhā
وَلَا تَمَسُّوهَا
അതിനെ തൊടുകയും (ബാധിപ്പിക്കുകയും) അരുത്
bisūin
بِسُوٓءٍ
ഒരു തിന്‍മകൊണ്ടും (തിന്‍മയെ)
fayakhudhakum
فَيَأْخُذَكُمْ
എന്നാല്‍ നിങ്ങളെ പിടികൂടും
ʿadhābun
عَذَابٌ
ശിക്ഷ
alīmun
أَلِيمٌ
വേദനയേറിയ.

സമൂദ്‌സമുദായത്തിലേക്ക് നാം അവരുടെ സഹോദരന്‍ സ്വാലിഹിനെ അയച്ചു. അദ്ദേഹം പറഞ്ഞു: ''എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിനു വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്ക് ദൈവമില്ല. നിങ്ങളുടെ നാഥനില്‍ നിന്നുള്ള വ്യക്തമായ തെളിവ് നിങ്ങള്‍ക്ക് വന്നെത്തിയിട്ടുണ്ട്. അല്ലാഹുവിന്റെ ഈ ഒട്ടകം നിങ്ങള്‍ക്കുള്ള ദൃഷ്ടാന്തമാണ്. അതിനാല്‍ അതിനെ വിട്ടേക്കുക. അത് അല്ലാഹുവിന്റെ ഭൂമിയില്‍ തിന്നുനടക്കട്ടെ. നിങ്ങളതിന് ഒരു ദ്രോഹവും വരുത്തരുത്. അങ്ങനെ ചെയ്താല്‍ നോവേറിയ ശിക്ഷ നിങ്ങളെ പിടികൂടും.

തഫ്സീര്‍

وَاذْكُرُوْٓا اِذْ جَعَلَكُمْ خُلَفَاۤءَ مِنْۢ بَعْدِ عَادٍ وَّبَوَّاَكُمْ فِى الْاَرْضِ تَتَّخِذُوْنَ مِنْ سُهُوْلِهَا قُصُوْرًا وَّتَنْحِتُوْنَ الْجِبَالَ بُيُوْتًا ۚفَاذْكُرُوْٓا اٰلَاۤءَ اللّٰهِ وَلَا تَعْثَوْا فِى الْاَرْضِ مُفْسِدِيْنَ   ( الأعراف: ٧٤ )

wa-udh'kurū
وَٱذْكُرُوٓا۟
ഓര്‍ക്കുകയും ചെയ്യുവിന്‍
idh jaʿalakum
إِذْ جَعَلَكُمْ
നിങ്ങളെ അവന്‍ ആക്കിയ സന്ദര്‍ഭം (ആക്കിയതു)
khulafāa
خُلَفَآءَ
പിന്‍ഗാമികള്‍ (പിന്‍തലമുറകള്‍)
min baʿdi ʿādin
مِنۢ بَعْدِ عَادٍ
ആദിനു ശേഷം
wabawwa-akum
وَبَوَّأَكُمْ
നിങ്ങള്‍ക്കവന്‍ താമസം നല്‍കി (സൗകര്യപ്പെടുത്തി)യതും
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
tattakhidhūna
تَتَّخِذُونَ
നിങ്ങള്‍ ഉണ്ടാക്കുന്നു
min suhūlihā
مِن سُهُولِهَا
അതിലെ സമതലങ്ങളിലൂടെ, നിരന്ന സ്ഥലങ്ങളില്‍ നിന്നു
quṣūran
قُصُورًا
മാളിക (കൊട്ടാരം - വന്‍ കെട്ടിടം) കളെ
watanḥitūna
وَتَنْحِتُونَ
നിങ്ങള്‍ തുരന്നു (വെട്ടിക്കീറി - ശില്‍പവേല ചെയ്തു) ണ്ടാക്കുകയും ചെയ്യുന്നു
l-jibāla
ٱلْجِبَالَ
മലകളെ, പര്‍വ്വതങ്ങളെ
buyūtan
بُيُوتًاۖ
വീടുകളായി, മുറികളായി
fa-udh'kurū
فَٱذْكُرُوٓا۟
അപ്പോള്‍ ഓര്‍ക്കുവിന്‍
ālāa l-lahi
ءَالَآءَ ٱللَّهِ
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ
walā taʿthaw
وَلَا تَعْثَوْا۟
തെമ്മാടിത്തം (കുഴപ്പം) പ്രവര്‍ത്തിക്കയും അരുതു
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
muf'sidīna
مُفْسِدِينَ
നാശകാരികളായി, കുഴപ്പമുണ്ടാക്കുന്നവരായി.

''ആദ് സമുദായത്തിനു ശേഷം അവന്‍ നിങ്ങളെ തന്റെ പ്രതിനിധികളാക്കിയതും ഭൂമിയില്‍ താമസ സൗകര്യമൊരുക്കിത്തന്നതും ഓര്‍ക്കുക. നിങ്ങള്‍ അതിലെ സമതലങ്ങളില്‍ കൊട്ടാരങ്ങള്‍ ഉണ്ടാക്കുന്നു. മല തുരന്നു വീടുണ്ടാക്കുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. കുഴപ്പക്കാരായി ഭൂമിയില്‍ നാശമുണ്ടാക്കരുത്.''

തഫ്സീര്‍

قَالَ الْمَلَاُ الَّذِيْنَ اسْتَكْبَرُوْا مِنْ قَوْمِهٖ لِلَّذِيْنَ اسْتُضْعِفُوْا لِمَنْ اٰمَنَ مِنْهُمْ اَتَعْلَمُوْنَ اَنَّ صٰلِحًا مُّرْسَلٌ مِّنْ رَّبِّهٖۗ قَالُوْٓا اِنَّا بِمَآ اُرْسِلَ بِهٖ مُؤْمِنُوْنَ   ( الأعراف: ٧٥ )

qāla l-mala-u
قَالَ ٱلْمَلَأُ
പ്രധാനികള്‍ (സംഘക്കാര്‍) പറഞ്ഞു
alladhīna is'takbarū
ٱلَّذِينَ ٱسْتَكْبَرُوا۟
അഹംഭാവം (വലുപ്പം) നടിച്ചവരായ
min qawmihi
مِن قَوْمِهِۦ
അദ്ദേഹത്തിന്റെ ജനതയില്‍ നിന്ന്
lilladhīna
لِلَّذِينَ
യാതൊരുവരോടു
us'tuḍ'ʿifū
ٱسْتُضْعِفُوا۟
അവര്‍ ദുര്‍ബ്ബലരായി ഗണിക്കപ്പെട്ടിരിക്കുന്നു
liman āmana
لِمَنْ ءَامَنَ
അതായതു വിശ്വസിച്ചവരോടു
min'hum
مِنْهُمْ
അവരില്‍നിന്നു
ataʿlamūna
أَتَعْلَمُونَ
നിങ്ങള്‍ക്കറിയാമോ
anna ṣāliḥan
أَنَّ صَٰلِحًا
സ്വാലിഹു ആണെന്നു
mur'salun
مُّرْسَلٌ
അയക്കപ്പെട്ടവന്‍
min rabbihi
مِّن رَّبِّهِۦۚ
അവന്റെ റബ്ബിങ്കല്‍നിന്നു
qālū
قَالُوٓا۟
അവര്‍ പറഞ്ഞു
innā
إِنَّا
നിശ്ചയമായും ഞങ്ങള്‍
bimā ur'sila bihi
بِمَآ أُرْسِلَ بِهِۦ
അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍, അദ്ദേഹം അയക്കപ്പെട്ടതില്‍
mu'minūna
مُؤْمِنُونَ
വിശ്വസിക്കുന്നവരാകുന്നു.

അദ്ദേഹത്തിന്റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാര്‍ അവരിലെ ദുര്‍ബലരോട് അഥവാ അവരിലെ വിശ്വസിച്ചവരോട് ചോദിച്ചു: ''സ്വാലിഹ് തന്റെ നാഥന്‍ നിയോഗിച്ച ദൂതന്‍ തന്നെയാണെന്ന് നിങ്ങള്‍ക്കുറപ്പുണ്ടോ?'' അവര്‍ അറിയിച്ചു: ''അദ്ദേഹം ഞങ്ങളിലേക്കു വന്നത് ഏതൊരു സന്ദേശവുമായാണോ അതില്‍ വിശ്വസിച്ചവരാണ് ഞങ്ങള്‍; സംശയമില്ല.''

തഫ്സീര്‍

قَالَ الَّذِيْنَ اسْتَكْبَرُوْٓا اِنَّا بِالَّذِيْٓ اٰمَنْتُمْ بِهٖ كٰفِرُوْنَ  ( الأعراف: ٧٦ )

qāla
قَالَ
പറഞ്ഞു
alladhīna is'takbarū
ٱلَّذِينَ ٱسْتَكْبَرُوٓا۟
അഹംഭാവം (വലുപ്പം നടിച്ചവര്‍)
innā
إِنَّا
നിശ്ചയമായും ഞങ്ങള്‍
bi-alladhī
بِٱلَّذِىٓ
യാതൊന്നില്‍, യാതൊന്നിനെപ്പറ്റി
āmantum bihi
ءَامَنتُم بِهِۦ
നിങ്ങളില്‍ വിശ്വസിച്ചിരിക്കുന്നു, നിങ്ങള്‍ വിശ്വസിച്ച
kāfirūna
كَٰفِرُونَ
അവിശ്വാസികളാകുന്നു.

ആ അഹങ്കാരികള്‍ പറഞ്ഞു: ''നിങ്ങള്‍ വിശ്വസിക്കുന്നതെന്തോ അതിനെ നിഷേധിക്കുന്നവരാണ് ഞങ്ങള്‍.''

തഫ്സീര്‍

فَعَقَرُوا النَّاقَةَ وَعَتَوْا عَنْ اَمْرِ رَبِّهِمْ وَقَالُوْا يٰصٰلِحُ ائْتِنَا بِمَا تَعِدُنَآ اِنْ كُنْتَ مِنَ الْمُرْسَلِيْنَ   ( الأعراف: ٧٧ )

faʿaqarū
فَعَقَرُوا۟
അങ്ങനെ അവര്‍ അറുകൊല ചെയ്തു, വെട്ടിക്കൊന്നു, കുത്തി അറുത്തു
l-nāqata
ٱلنَّاقَةَ
(ആ) ഒട്ടകട്ടെ
waʿataw
وَعَتَوْا۟
അവര്‍ ധിക്കരിക്കുകയും ചെയ്തു
ʿan amri
عَنْ أَمْرِ
കല്‍പനയെ
rabbihim
رَبِّهِمْ
തങ്ങളുടെ റബ്ബിന്റെ
waqālū
وَقَالُوا۟
അവര്‍ പറയുകയും ചെയ്തു
yāṣāliḥu
يَٰصَٰلِحُ
സ്വാലിഹേ
i'tinā
ٱئْتِنَا
നീ ഞങ്ങള്‍ക്കു വാ
bimā taʿidunā
بِمَا تَعِدُنَآ
നീ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നതുമായി
in kunta
إِن كُنتَ
നീ ആണെങ്കില്‍
mina l-mur'salīna
مِنَ ٱلْمُرْسَلِينَ
റസൂലുകളില്‍ (അയക്കപ്പെട്ടവരില്‍) പെട്ട (വന്‍).

അങ്ങനെ അവര്‍ ആ ഒട്ടകത്തെ അറുത്തു. തങ്ങളുടെ നാഥന്റെ കല്‍പനയെ ധിക്കരിച്ചു. അവര്‍ പറഞ്ഞു: ''സ്വാലിഹേ, നീ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ശിക്ഷയിങ്ങ് കൊണ്ടുവരിക. നീ ദൈവദൂതനെങ്കില്‍!''

തഫ്സീര്‍

فَاَخَذَتْهُمُ الرَّجْفَةُ فَاَصْبَحُوْا فِيْ دَارِهِمْ جٰثِمِيْنَ  ( الأعراف: ٧٨ )

fa-akhadhathumu
فَأَخَذَتْهُمُ
അപ്പോള്‍ (അതിനാല്‍) അവരെ പിടികൂടി, അവരെ പിടിച്ചു
l-rajfatu
ٱلرَّجْفَةُ
(കഠിന) കമ്പനം, പൊട്ടിത്തെറി
fa-aṣbaḥū
فَأَصْبَحُوا۟
അങ്ങനെ അവര്‍ (രാവിലെ) ആയി
fī dārihim
فِى دَارِهِمْ
അവരുടെ പാര്‍പ്പിടത്തില്‍, വാസ സ്ഥലത്തു
jāthimīna
جَٰثِمِينَ
കമിഴ്ന്നു (അടഞ്ഞു) വീണവര്‍.

പെട്ടെന്നൊരു പ്രകമ്പനം അവരെ പിടികൂടി. അങ്ങനെ പ്രഭാതത്തില്‍ അവര്‍ തങ്ങളുടെ വീടുകളില്‍ മരിച്ചു വീണവരായി കാണപ്പെട്ടു.

തഫ്സീര്‍

فَتَوَلّٰى عَنْهُمْ وَقَالَ يٰقَوْمِ لَقَدْ اَبْلَغْتُكُمْ رِسَالَةَ رَبِّيْ وَنَصَحْتُ لَكُمْ وَلٰكِنْ لَّا تُحِبُّوْنَ النّٰصِحِيْنَ   ( الأعراف: ٧٩ )

fatawallā
فَتَوَلَّىٰ
അപ്പോള്‍ അദ്ദേഹം തിരിഞ്ഞു (മാറി)
ʿanhum
عَنْهُمْ
അവരില്‍ നിന്നു
waqāla
وَقَالَ
പറയുകയും ചെയ്തു
yāqawmi
يَٰقَوْمِ
എന്റെ ജനങ്ങളേ
laqad ablaghtukum
لَقَدْ أَبْلَغْتُكُمْ
ഞാന്‍ തീര്‍ച്ചയായും നിങ്ങള്‍ക്കെത്തിച്ചു തന്നിട്ടുണ്ടു
risālata rabbī
رِسَالَةَ رَبِّى
എന്റെ റബ്ബിന്റെ ദൗത്യം
wanaṣaḥtu lakum
وَنَصَحْتُ لَكُمْ
ഞാന്‍ നിങ്ങള്‍ക്കു ഗുണം കാംക്ഷിക്കുക (ഉപദേശം നല്‍കുക) യും ചെയ്തു
walākin
وَلَٰكِن
എങ്കിലും, പക്ഷെ
lā tuḥibbūna
لَّا تُحِبُّونَ
നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല
l-nāṣiḥīna
ٱلنَّٰصِحِينَ
ഗുണം കാംക്ഷിക്കുന്നവരെ, ഉപദേശികളെ.

സ്വാലിഹ് അവരെ വിട്ടുപോയി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''എന്റെ ജനമേ, ഞാനെന്റെ നാഥന്റെ സന്ദേശം നിങ്ങള്‍ക്കെത്തിച്ചു തന്നു. നിങ്ങള്‍ക്കു നന്മ വരട്ടെയെന്നാഗ്രഹിച്ചു. പക്ഷേ, ഗുണകാംക്ഷികളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.''

തഫ്സീര്‍

وَلُوْطًا اِذْ قَالَ لِقَوْمِهٖٓ اَتَأْتُوْنَ الْفَاحِشَةَ مَا سَبَقَكُمْ بِهَا مِنْ اَحَدٍ مِّنَ الْعٰلَمِيْنَ   ( الأعراف: ٨٠ )

walūṭan
وَلُوطًا
ലൂത്ത്വിനെയും
idh qāla
إِذْ قَالَ
അദ്ദേഹം പറഞ്ഞ സന്ദര്‍ഭം
liqawmihi
لِقَوْمِهِۦٓ
തന്റെ ജനതയോടു
atatūna
أَتَأْتُونَ
നിങ്ങള്‍ ചെല്ലുന്നുവോ, ചെല്ലുകയോ
l-fāḥishata
ٱلْفَٰحِشَةَ
നീചവൃത്തിക്ക്
mā sabaqakum
مَا سَبَقَكُم
നിങ്ങളെ മുന്‍കടന്നിട്ടില്ല, നിങ്ങളുടെ മുമ്പ് ചെയ്തിട്ടില്ല
bihā
بِهَا
അതുകൊണ്ടു, അതിനെ
min aḥadin
مِنْ أَحَدٍ
ഒരാളും തന്നെ
mina l-ʿālamīna
مِّنَ ٱلْعَٰلَمِينَ
ലോകരില്‍നിന്നു.

ലൂത്തിനെയും നാം നിയോഗിച്ചു. അദ്ദേഹം തന്റെ ജനത്തോട് പറഞ്ഞതോര്‍ക്കുക: ''നിങ്ങള്‍ക്കു മുമ്പ് ലോകരിലാരും ചെയ്തിട്ടില്ലാത്ത നീചവൃത്തിയിലാണോ നിങ്ങളേര്‍പ്പെട്ടിരിക്കുന്നത്?

തഫ്സീര്‍