Skip to main content
bismillah

يَسْـَٔلُوْنَكَ عَنِ الْاَنْفَالِۗ قُلِ الْاَنْفَالُ لِلّٰهِ وَالرَّسُوْلِۚ فَاتَّقُوا اللّٰهَ وَاَصْلِحُوْا ذَاتَ بَيْنِكُمْ ۖوَاَطِيْعُوا اللّٰهَ وَرَسُوْلَهٗٓ اِنْ كُنْتُمْ مُّؤْمِنِيْنَ  ( الأنفال: ١ )

yasalūnaka
يَسْـَٔلُونَكَ
അവര്‍ നിന്നോടു ചോദിക്കുന്നു
ʿani l-anfāli
عَنِ ٱلْأَنفَالِۖ
അന്‍ഫാലിനെ (യുദ്ധ മുതലുകളെ) പ്പറ്റി
quli
قُلِ
പറയുക
l-anfālu
ٱلْأَنفَالُ
അന്‍ഫാല്‍, യുദ്ധ മുതലുകള്‍
lillahi
لِلَّهِ
അല്ലാഹുവിനാകുന്നു
wal-rasūli
وَٱلرَّسُولِۖ
റസൂലിനുമാകുന്നു
fa-ittaqū l-laha
فَٱتَّقُوا۟ ٱللَّهَ
അതിനാല്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍
wa-aṣliḥū
وَأَصْلِحُوا۟
നന്നാക്കുകയും ചെയ്യുവിന്‍, നന്നായിത്തീരുകയും ചെയ്യണം
dhāta baynikum
ذَاتَ بَيْنِكُمْۖ
നിങ്ങള്‍ക്കിടയിലുള്ളതു, നിങ്ങള്‍ തമ്മില്‍
wa-aṭīʿū l-laha
وَأَطِيعُوا۟ ٱللَّهَ
അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുവിന്‍
warasūlahu
وَرَسُولَهُۥٓ
അവന്റെ റസൂലിനെയും
in kuntum
إِن كُنتُم
നിങ്ങളാണെങ്കില്‍
mu'minīna
مُّؤْمِنِينَ
സത്യവിശ്വാസികള്‍

യുദ്ധമുതലുകളെക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: യുദ്ധമുതലുകള്‍ ദൈവത്തിനും അവന്റെ ദൂതന്നുമുള്ളതാണ്. അതിനാല്‍ നിങ്ങള്‍ ദൈവഭക്തരാവുക. നിങ്ങള്‍ പരസ്പര ബന്ധം മെച്ചപ്പെടുത്തുക. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍!

തഫ്സീര്‍

اِنَّمَا الْمُؤْمِنُوْنَ الَّذِيْنَ اِذَا ذُكِرَ اللّٰهُ وَجِلَتْ قُلُوْبُهُمْ وَاِذَا تُلِيَتْ عَلَيْهِمْ اٰيٰتُهٗ زَادَتْهُمْ اِيْمَانًا وَّعَلٰى رَبِّهِمْ يَتَوَكَّلُوْنَۙ  ( الأنفال: ٢ )

innamā l-mu'minūna
إِنَّمَا ٱلْمُؤْمِنُونَ
നിശ്ചയമായും സത്യവിശ്വാസികള്‍
alladhīna
ٱلَّذِينَ
യാതൊരുകൂട്ടര്‍ (തന്നെ - മാത്രം) ആകുന്നു
idhā dhukira
إِذَا ذُكِرَ
പറയ (പ്രസ്താവിക്ക - ഓര്‍ക്ക) പ്പെട്ടാല്‍
l-lahu
ٱللَّهُ
അല്ലാഹു(വിനെക്കുറിച്ചു)
wajilat
وَجِلَتْ
നടുങ്ങും, പേടിക്കുന്നതാണു
qulūbuhum
قُلُوبُهُمْ
അവരുടെ ഹൃദയങ്ങള്‍
wa-idhā tuliyat
وَإِذَا تُلِيَتْ
പാരായണം ചെയ്യ (ഓതിക്കേള്‍പ്പിക്ക) പ്പെട്ടാല്‍
ʿalayhim
عَلَيْهِمْ
അവര്‍ക്കു, അവരുടെ മേല്‍
āyātuhu
ءَايَٰتُهُۥ
അവന്റെ ആയത്തു (ലക്‌ഷ്യം - ദൃഷ്ടാന്തം - സൂക്തം) കള്‍
zādathum
زَادَتْهُمْ
അതു (അവ) അവര്‍ക്കു വര്‍ദ്ധിപ്പിക്കും
īmānan
إِيمَٰنًا
വിശ്വാസത്തെ
waʿalā rabbihim
وَعَلَىٰ رَبِّهِمْ
തങ്ങളുടെ റബ്ബിന്റെ മേല്‍
yatawakkalūna
يَتَوَكَّلُونَ
അവര്‍ തവക്കലാക്കുന്നതാണ്, ഭരമേല്‍പ്പിക്കുകയും ചെയ്യും

അല്ലാഹുവിന്റെ പേര്‍ കേള്‍ക്കുമ്പോള്‍ ഹൃദയം ഭയചകിതമാകുന്നവര്‍ മാത്രമാണ് യഥാര്‍ഥ വിശ്വാസികള്‍. അവന്റെ വചനങ്ങള്‍ വായിച്ചുകേട്ടാല്‍ അവരുടെ വിശ്വാസം വര്‍ധിക്കും. അവര്‍ എല്ലാം തങ്ങളുടെ നാഥനില്‍ സമര്‍പ്പിക്കും.

തഫ്സീര്‍

الَّذِيْنَ يُقِيْمُوْنَ الصَّلٰوةَ وَمِمَّا رَزَقْنٰهُمْ يُنْفِقُوْنَۗ   ( الأنفال: ٣ )

alladhīna yuqīmūna
ٱلَّذِينَ يُقِيمُونَ
നിലനിറുത്തിപ്പോരുന്നവര്‍
l-ṣalata
ٱلصَّلَوٰةَ
നമസ്കാരത്തെ
wamimmā razaqnāhum
وَمِمَّا رَزَقْنَٰهُمْ
അവര്‍ക്കു നാം നല്‍കിയതില്‍നിന്നും
yunfiqūna
يُنفِقُونَ
അവര്‍ ചിലവഴിക്കും

അവര്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരാണ്. നാം നല്‍കിയതില്‍നിന്ന് ചെലവഴിക്കുന്നവരും.

തഫ്സീര്‍

اُولٰۤىِٕكَ هُمُ الْمُؤْمِنُوْنَ حَقًّاۗ لَهُمْ دَرَجٰتٌ عِنْدَ رَبِّهِمْ وَمَغْفِرَةٌ وَّرِزْقٌ كَرِيْمٌۚ   ( الأنفال: ٤ )

ulāika humu
أُو۟لَٰٓئِكَ هُمُ
അക്കൂട്ടര്‍ (അവര്‍) തന്നെ
l-mu'minūna
ٱلْمُؤْمِنُونَ
സത്യവിശ്വാസികള്‍
ḥaqqan
حَقًّاۚ
യഥാര്‍ത്ഥ, സത്യമായും
lahum
لَّهُمْ
അവര്‍ക്കുണ്ടു, ഉണ്ടായിരിക്കും
darajātun
دَرَجَٰتٌ
പല പദവികളും
ʿinda rabbihim
عِندَ رَبِّهِمْ
തങ്ങളുടെ റബ്ബിന്റെ അടുക്കല്‍
wamaghfiratun
وَمَغْفِرَةٌ
പാപമോചനവും
wariz'qun
وَرِزْقٌ
ഉപജീവനവും, ആഹാരവും
karīmun
كَرِيمٌ
മാന്യമായ

അവരാണ് യഥാര്‍ഥ വിശ്വാസികള്‍. അവര്‍ക്ക് തങ്ങളുടെ നാഥന്റെയടുത്ത് ഉന്നത സ്ഥാനമുണ്ട്. പാപമോചനവും ഉദാരമായ ഉപജീവനവുമുണ്ട്.

തഫ്സീര്‍

كَمَآ اَخْرَجَكَ رَبُّكَ مِنْۢ بَيْتِكَ بِالْحَقِّۖ وَاِنَّ فَرِيْقًا مِّنَ الْمُؤْمِنِيْنَ لَكٰرِهُوْنَ  ( الأنفال: ٥ )

kamā akhrajaka
كَمَآ أَخْرَجَكَ
നിന്നെ പുറപ്പെടുവിച്ചതുപോലെ
rabbuka
رَبُّكَ
നിന്റെ റബ്ബ്
min baytika
مِنۢ بَيْتِكَ
നിന്റെ വീട്ടില്‍ നിന്നു
bil-ḥaqi
بِٱلْحَقِّ
ന്യായത്തോടെ, ന്യായപ്രകാരം, കാര്യസമേതം
wa-inna farīqan
وَإِنَّ فَرِيقًا
നിശ്ചയമായും ഒരു കൂട്ടം (സംഘം) ആകട്ടെ (ആയിരിക്കെ)
mina l-mu'minīna
مِّنَ ٱلْمُؤْمِنِينَ
സത്യവിശ്വാസികളില്‍നിന്നു
lakārihūna
لَكَٰرِهُونَ
അതൃപ്തര്‍ (വെറുക്കുന്നവര്‍) തന്നെ(യായിരുന്നു)

ന്യായമായ കാരണത്താല്‍ നിന്റെ നാഥന്‍ നിന്നെ നിന്റെ വീട്ടില്‍ നിന്ന് പുറത്തിറക്കിക്കൊണ്ടുപോയ പോലെയാണിത്. വിശ്വാസികളിലൊരു വിഭാഗം അതിഷ്ടപ്പെട്ടിരുന്നില്ല.

തഫ്സീര്‍

يُجَادِلُوْنَكَ فِى الْحَقِّ بَعْدَمَا تَبَيَّنَ كَاَنَّمَا يُسَاقُوْنَ اِلَى الْمَوْتِ وَهُمْ يَنْظُرُوْنَ ۗ   ( الأنفال: ٦ )

yujādilūnaka
يُجَٰدِلُونَكَ
അവര്‍ നിന്നോട് തര്‍ക്കം നടത്തിയിരുന്നു, തര്‍ക്കിച്ചുകൊണ്ടു, തര്‍ക്കിക്കുന്നു
fī l-ḥaqi
فِى ٱلْحَقِّ
കാര്യ (ന്യായമായ) ത്തില്‍
baʿdamā
بَعْدَمَا
ശേഷം
tabayyana
تَبَيَّنَ
അതു വ്യക്തമായി (വെളിവായി) ത്തീര്‍ന്നതിന്റെ
ka-annamā yusāqūna
كَأَنَّمَا يُسَاقُونَ
അവര്‍ തെളിക്കപ്പെടുന്നുവെന്നപോലെ
ilā l-mawti
إِلَى ٱلْمَوْتِ
മരണത്തിലേക്കു
wahum
وَهُمْ
അവര്‍, അവരായിരിക്കെ
yanẓurūna
يَنظُرُونَ
നോക്കുന്നു (കാണുന്നു)

സത്യം നന്നായി ബോധ്യമായിട്ടും അവര്‍ നിന്നോടു തര്‍ക്കിക്കുകയായിരുന്നു. നോക്കിനില്‍ക്കെ മരണത്തിലേക്ക് നയിക്കപ്പെടുന്നതുപോലെയായിരുന്നു അവരുടെ അവസ്ഥ.

തഫ്സീര്‍

وَاِذْ يَعِدُكُمُ اللّٰهُ اِحْدَى الطَّاۤىِٕفَتَيْنِ اَنَّهَا لَكُمْ وَتَوَدُّوْنَ اَنَّ غَيْرَ ذَاتِ الشَّوْكَةِ تَكُوْنُ لَكُمْ وَيُرِيْدُ اللّٰهُ اَنْ يُّحِقَّ الْحَقَّ بِكَلِمٰتِهٖ وَيَقْطَعَ دَابِرَ الْكٰفِرِيْنَۙ   ( الأنفال: ٧ )

wa-idh yaʿidukumu
وَإِذْ يَعِدُكُمُ
നിങ്ങളോടു വാഗ്ദാനം (വാഗ്ദത്തം) ചെയ്യുമ്പോള്‍, ചെയ്തിരുന്ന സന്ദര്‍ഭം
l-lahu
ٱللَّهُ
അല്ലാഹു
iḥ'dā
إِحْدَى
ഒന്നു
l-ṭāifatayni
ٱلطَّآئِفَتَيْنِ
രണ്ടു സംഘ (കൂട്ടവിഭാഗ) ത്തില്‍
annahā
أَنَّهَا
അതാകുന്നു (ആയിരിക്കും) എന്നു
lakum
لَكُمْ
നിങ്ങള്‍ക്കു
watawaddūna
وَتَوَدُّونَ
നിങ്ങള്‍ മോഹിക്കുക (ഇഷ്ടപ്പെടുക - ആഗ്രഹിക്കുക) യും ചെയ്തിരുന്നു (ചെയ്യുന്നു)
anna ghayra
أَنَّ غَيْرَ
അല്ലാത്തതു എന്നു
dhāti l-shawkati
ذَاتِ ٱلشَّوْكَةِ
ശക്തി (ബലം) ഉള്ളതു
takūnu
تَكُونُ
ആയിരിക്കണം (എന്നു)
lakum
لَكُمْ
നിങ്ങള്‍ക്കു
wayurīdu l-lahu
وَيُرِيدُ ٱللَّهُ
അല്ലാഹു ഉദ്ദേശിക്കുകയും ചെയ്തിരുന്നു (ചെയ്യുന്നു)
an yuḥiqqa
أَن يُحِقَّ
യഥാര്‍ത്ഥമാക്കു (യഥാര്‍ത്ഥവല്‍ക്കരിക്കു) വാന്‍
l-ḥaqa
ٱلْحَقَّ
യഥാര്‍ത്ഥത്തെ
bikalimātihi
بِكَلِمَٰتِهِۦ
അവന്റെ വാക്കു (വാക്യം - കല്‍പന) കള്‍ മൂലം
wayaqṭaʿa
وَيَقْطَعَ
മുറിക്കു (അറുക്കു) വാനും
dābira
دَابِرَ
മൂടു, പിന്‍പുറം
l-kāfirīna
ٱلْكَٰفِرِينَ
അവിശ്വാസികളുടെ

രണ്ടു സംഘങ്ങളില്‍ ഒന്നിനെ നിങ്ങള്‍ക്ക് കീഴ്‌പ്പെടുത്തിത്തരാമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്ത സന്ദര്‍ഭം. ആയുധമില്ലാത്ത സംഘത്തെ നിങ്ങള്‍ക്കു കിട്ടണമെന്നായിരുന്നു നിങ്ങളാഗ്രഹിച്ചത്. എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചത് തന്റെ കല്‍പനകള്‍ വഴി സത്യത്തെ സത്യമായി സ്ഥാപിക്കാനും സത്യനിഷേധികളുടെ മുരട് മുറിച്ചുകളയാനുമാണ്.

തഫ്സീര്‍

لِيُحِقَّ الْحَقَّ وَيُبْطِلَ الْبَاطِلَ وَلَوْ كَرِهَ الْمُجْرِمُوْنَۚ   ( الأنفال: ٨ )

liyuḥiqqa
لِيُحِقَّ
യഥാര്‍ത്ഥമാക്കുവാന്‍ (യഥാര്‍ത്ഥമായി പുലര്‍ത്തുവാന്‍ വേണ്ടിയാണു
l-ḥaqa
ٱلْحَقَّ
യഥാര്‍ത്ഥ (കാര്യ -സത്യ) ത്തെ
wayub'ṭila
وَيُبْطِلَ
അയഥാര്‍ത്ഥീകരിക്കുവാനും, വിഫലമാക്കുവാനും
l-bāṭila
ٱلْبَٰطِلَ
നിരര്‍ത്ഥമായതിനെ, അയഥാര്‍ത്ഥ്യം
walaw kariha
وَلَوْ كَرِهَ
വെറുത്താലും (അനിഷ്ടപ്പെട്ടാലും) ശരി
l-muj'rimūna
ٱلْمُجْرِمُونَ
കുറ്റവാളികള്‍

സത്യം സ്ഥാപിക്കാനും അസത്യത്തെ തൂത്തെറിയാനുമായിരുന്നു അത്. പാപികള്‍ അത് എത്രയേറെ വെറുക്കുന്നുവെങ്കിലും!

തഫ്സീര്‍

اِذْ تَسْتَغِيْثُوْنَ رَبَّكُمْ فَاسْتَجَابَ لَكُمْ اَنِّيْ مُمِدُّكُمْ بِاَلْفٍ مِّنَ الْمَلٰۤىِٕكَةِ مُرْدِفِيْنَ  ( الأنفال: ٩ )

idh tastaghīthūna
إِذْ تَسْتَغِيثُونَ
നിങ്ങള്‍ സഹായം (ഉതവി) തേടിയിരുന്ന സന്ദര്‍ഭം
rabbakum
رَبَّكُمْ
നിങ്ങളുടെ റബ്ബിനോടു
fa-is'tajāba
فَٱسْتَجَابَ
എന്നിട്ടു (അപ്പോള്‍) അവന്‍ ഉത്തരം നല്‍കി
lakum
لَكُمْ
നിങ്ങള്‍ക്കു
annī
أَنِّى
ഞാന്‍ എന്നു
mumiddukum
مُمِدُّكُم
നിങ്ങള്‍ക്കു സഹായം നല്‍കുന്ന (നിങ്ങളെ പോഷിപ്പിക്കുന്ന) വനാണു
bi-alfin
بِأَلْفٍ
ആയിരം കൊണ്ടു
mina l-malāikati
مِّنَ ٱلْمَلَٰٓئِكَةِ
മലക്കുകളില്‍നിന്നു
mur'difīna
مُرْدِفِينَ
തുടരെ (ഒന്നിനു പിന്നാലെ ഒന്നായി) വരുന്നതായ

നിങ്ങള്‍ നിങ്ങളുടെ നാഥനോട് സഹായം തേടിയ സന്ദര്‍ഭം. അപ്പോള്‍ അവന്‍ നിങ്ങള്‍ക്കു മറുപടി നല്‍കി, 'ആയിരം മലക്കുകളെ തുടരെത്തുടരെ നിയോഗിച്ച് ഞാന്‍ നിങ്ങളെ സഹായിക്കാ'മെന്ന്.

തഫ്സീര്‍

وَمَا جَعَلَهُ اللّٰهُ اِلَّا بُشْرٰى وَلِتَطْمَىِٕنَّ بِهٖ قُلُوْبُكُمْۗ وَمَا النَّصْرُ اِلَّا مِنْ عِنْدِ اللّٰهِ ۗاِنَّ اللّٰهَ عَزِيْزٌ حَكِيْمٌ ࣖ   ( الأنفال: ١٠ )

wamā jaʿalahu
وَمَا جَعَلَهُ
അതിനെ ആക്കിയിട്ടില്ല
l-lahu
ٱللَّهُ
അല്ലാഹു
illā bush'rā
إِلَّا بُشْرَىٰ
സന്തോഷവാര്‍ത്തയല്ലാതെ
walitaṭma-inna
وَلِتَطْمَئِنَّ
സമാധാനമടയുവാന്‍ വേണ്ടിയുമാണു
bihi
بِهِۦ
അതുമൂലം, അതിനാല്‍
qulūbukum
قُلُوبُكُمْۚ
നിങ്ങളുടെ ഹൃദയങ്ങള്‍
wamā l-naṣru
وَمَا ٱلنَّصْرُ
സഹായം അല്ല (ഇല്ല) താനും
illā min ʿindi
إِلَّا مِنْ عِندِ
പക്കല്‍ നിന്നല്ലാതെ
l-lahi
ٱللَّهِۚ
അല്ലാഹുവിന്റെ
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿazīzun
عَزِيزٌ
പ്രതാപശാലിയാകുന്നു
ḥakīmun
حَكِيمٌ
അഗാധജ്ഞനാണു, യുക്തിമാനായ

അല്ലാഹു ഇതു പറഞ്ഞത് നിങ്ങള്‍ക്കൊരു ശുഭവാര്‍ത്തയായി ട്ടാണ്. അതിലൂടെ നിങ്ങള്‍ക്ക് മനസ്സമാധാനം കിട്ടാനും. യഥാര്‍ഥ സഹായം അല്ലാഹുവില്‍ നിന്നു മാത്രമാണ്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍അന്‍ഫാല്‍
القرآن الكريم:الأنفال
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Al-Anfal
സൂറത്തുല്‍:8
ആയത്ത് എണ്ണം:75
ആകെ വാക്കുകൾ:1075
ആകെ പ്രതീകങ്ങൾ:5080
Number of Rukūʿs:10
Revelation Location:സിവിൽ
Revelation Order:88
ആരംഭിക്കുന്നത്:1160