Skip to main content

يُبَشِّرُهُمْ رَبُّهُمْ بِرَحْمَةٍ مِّنْهُ وَرِضْوَانٍ وَّجَنّٰتٍ لَّهُمْ فِيْهَا نَعِيْمٌ مُّقِيْمٌۙ  ( التوبة: ٢١ )

yubashiruhum
يُبَشِّرُهُمْ
അവരെ സന്തോഷമറിയിക്കുന്നു
rabbuhum
رَبُّهُم
അവരുടെ റബ്ബ്‌
biraḥmatin
بِرَحْمَةٍ
ഒരു കാരുണ്യത്തെപ്പറ്റി, കാരുണ്യംകൊണ്ട്‌
min'hu
مِّنْهُ
അവനില്‍ നിന്നുള്ള
wariḍ'wānin
وَرِضْوَٰنٍ
പ്രീതികൊണ്ടും
wajannātin
وَجَنَّٰتٍ
ചില സ്വര്‍ഗങ്ങള്‍ കൊണ്ടും
lahum
لَّهُمْ
അവര്‍ക്കുള്ള, അവരുടേതായ
fīhā
فِيهَا
അതില്‍ (അവയില്‍) ഉണ്ട്‌
naʿīmun
نَعِيمٌ
സുഖാനുഭവം, സുഖജീവിതം
muqīmun
مُّقِيمٌ
നിലനില്‍ക്കുന്ന

അവരുടെ നാഥന്‍ അവരെ തന്നില്‍ നിന്നുള്ള കാരുണ്യത്തെയും തൃപ്തിയെയും സ്വര്‍ഗീയാരാമങ്ങളെയും സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുന്നു. അവര്‍ക്കവിടെ അനശ്വരമായ സുഖാനുഭൂതികളുണ്ട്.

തഫ്സീര്‍

خٰلِدِيْنَ فِيْهَآ اَبَدًا ۗاِنَّ اللّٰهَ عِنْدَهٗٓ اَجْرٌ عَظِيْمٌ   ( التوبة: ٢٢ )

khālidīna
خَٰلِدِينَ
നിത്യവാസികളായിക്കൊണ്ട്‌
fīhā
فِيهَآ
അതില്‍
abadan
أَبَدًاۚ
എക്കാലവും, എന്നെന്നും
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿindahu
عِندَهُۥٓ
അവന്‍റെ അടുക്കലുണ്ട്‌
ajrun
أَجْرٌ
കൂലി, പ്രതിഫലം
ʿaẓīmun
عَظِيمٌ
വമ്പിച്ച, മഹത്തായ

അവരതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും അല്ലാഹുവിന്റെ പക്കല്‍ മഹത്തായ പ്രതിഫലമാണുള്ളത്.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تَتَّخِذُوْٓا اٰبَاۤءَكُمْ وَاِخْوَانَكُمْ اَوْلِيَاۤءَ اِنِ اسْتَحَبُّوا الْكُفْرَ عَلَى الْاِيْمَانِۗ وَمَنْ يَّتَوَلَّهُمْ مِّنْكُمْ فَاُولٰۤىِٕكَ هُمُ الظّٰلِمُوْنَ   ( التوبة: ٢٣ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരേ
lā tattakhidhū
لَا تَتَّخِذُوٓا۟
നിങ്ങള്‍ ആക്കരുത്‌
ābāakum
ءَابَآءَكُمْ
നിങ്ങളുടെ പിതാക്കളെ
wa-ikh'wānakum
وَإِخْوَٰنَكُمْ
നിങ്ങളുടെ സഹോദരങ്ങളെ (സഹോദന്‍മാരെ)യും
awliyāa
أَوْلِيَآءَ
ബന്ധുക്കള്‍, കൈകാര്യക്കാര്‍, ഉടയവര്‍
ini is'taḥabbū
إِنِ ٱسْتَحَبُّوا۟
അവര്‍ ഇഷ്‌ട (തൃപ്‌തി)പ്പെടുന്നപക്ഷം
l-kuf'ra
ٱلْكُفْرَ
അവിശ്വാസത്തെ
ʿalā l-īmāni
عَلَى ٱلْإِيمَٰنِۚ
സത്യവിശ്വാസത്തെക്കാള്‍, വിശ്വാസത്തിനെതിരെ
waman yatawallahum
وَمَن يَتَوَلَّهُم
ആരെങ്കിലും (ആര്‍-വല്ലവനും) അവരോട്‌ മിത്രബന്ധം പുലര്‍ത്തിയാല്‍, അവര്‍ക്ക്‌ കൈകാര്യം നല്‍കിയാല്‍
minkum
مِّنكُمْ
നിങ്ങളില്‍ നിന്ന്‌
fa-ulāika
فَأُو۟لَٰٓئِكَ
എന്നാല്‍ അക്കൂട്ടര്‍
humu
هُمُ
അവര്‍ തന്നെ
l-ẓālimūna
ٱلظَّٰلِمُونَ
അക്രമികള്‍

വിശ്വസിച്ചവരേ, നിങ്ങള്‍ സ്വന്തം പിതാക്കളെയും സഹോദരങ്ങളെയും നിങ്ങളുടെ രക്ഷാധികാരികളാക്കരുത്; അവര്‍ സത്യവിശ്വാസത്തെക്കാള്‍ സത്യനിഷേധത്തെ സ്‌നേഹിക്കുന്നവരെങ്കില്‍! നിങ്ങളിലാരെങ്കിലും അവരെ രക്ഷാധികാരികളാക്കുകയാണെങ്കില്‍ അവര്‍ തന്നെയാണ് അക്രമികള്‍.

തഫ്സീര്‍

قُلْ اِنْ كَانَ اٰبَاۤؤُكُمْ وَاَبْنَاۤؤُكُمْ وَاِخْوَانُكُمْ وَاَزْوَاجُكُمْ وَعَشِيْرَتُكُمْ وَاَمْوَالُ ِۨاقْتَرَفْتُمُوْهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسٰكِنُ تَرْضَوْنَهَآ اَحَبَّ اِلَيْكُمْ مِّنَ اللّٰهِ وَرَسُوْلِهٖ وَجِهَادٍ فِيْ سَبِيْلِهٖ فَتَرَبَّصُوْا حَتّٰى يَأْتِيَ اللّٰهُ بِاَمْرِهٖۗ وَاللّٰهُ لَا يَهْدِى الْقَوْمَ الْفٰسِقِيْنَ ࣖ  ( التوبة: ٢٤ )

qul
قُلْ
നീ പറയുക
in kāna
إِن كَانَ
ആണെങ്കില്‍, ആയിരുന്നാല്‍
ābāukum
ءَابَآؤُكُمْ
നിങ്ങളുടെ പിതാക്കള്‍
wa-abnāukum
وَأَبْنَآؤُكُمْ
നിങ്ങളുടെ പുത്രന്‍മാരും (മക്കളും)
wa-ikh'wānukum
وَإِخْوَٰنُكُمْ
നിങ്ങളുടെ സഹോദരങ്ങളും
wa-azwājukum
وَأَزْوَٰجُكُمْ
നിങ്ങളുടെ ഇണകളും (ഭാര്യാഭര്‍ത്താക്കളും)
waʿashīratukum
وَعَشِيرَتُكُمْ
നിങ്ങളുടെ ബന്ധുകുടുംബവും
wa-amwālun
وَأَمْوَٰلٌ
സ്വത്തുക്കളും, ധനവും
iq'taraftumūhā
ٱقْتَرَفْتُمُوهَا
നിങ്ങളത്‌ സമ്പാദിച്ചുണ്ടാക്കി, ദണ്‌ഡിച്ചുണ്ടാക്കിയ
watijāratun
وَتِجَٰرَةٌ
കച്ചവടവും, വ്യാപാരവും
takhshawna
تَخْشَوْنَ
നിങ്ങള്‍ ഭയപ്പെടുന്നു
kasādahā
كَسَادَهَا
അതിന്‍റെ ചിലവഴിയായ്‌മയെ, വിലയിടിവ്‌
wamasākinu
وَمَسَٰكِنُ
പാര്‍പ്പിടങ്ങളും
tarḍawnahā
تَرْضَوْنَهَآ
നിങ്ങളതിനെ ഇഷ്‌ടപ്പെടുന്നു
aḥabba
أَحَبَّ
അധികം പ്രിയപ്പെട്ടത്‌, ഇഷ്‌ടപ്പെട്ടത്‌
ilaykum
إِلَيْكُم
നിങ്ങള്‍ക്ക്‌
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവിനെക്കാള്‍
warasūlihi
وَرَسُولِهِۦ
അവന്‍റെ റസൂലിനെയും (കാള്‍)
wajihādin
وَجِهَادٍ
സമരത്തെയും (കാള്‍)
fī sabīlihi
فِى سَبِيلِهِۦ
അവന്‍റെ മാര്‍ഗത്തില്‍
fatarabbaṣū
فَتَرَبَّصُوا۟
എന്നാല്‍ നിങ്ങള്‍ കാത്തിരിക്കുവിന്‍, പ്രതീക്ഷിക്കുവിന്‍
ḥattā yatiya
حَتَّىٰ يَأْتِىَ
വരുന്നതുവരെ
l-lahu
ٱللَّهُ
അല്ലാഹു
bi-amrihi
بِأَمْرِهِۦۗ
അവന്‍റെ കല്‍പനയും കൊണ്ട്‌
wal-lahu
وَٱللَّهُ
അല്ലാഹു
lā yahdī
لَا يَهْدِى
അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയില്ല
l-qawma
ٱلْقَوْمَ
ജനതയെ, ജനങ്ങളെ
l-fāsiqīna
ٱلْفَٰسِقِينَ
തോന്നിയവാസികളായ, ദുര്‍ന്നടപ്പുകാരായ

പറയുക: നിങ്ങളുടെ പിതാക്കളും പുത്രന്മാരും സഹോദരങ്ങളും ഇണകളും കുടുംബക്കാരും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, നഷ്ടം നേരിടുമോ എന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ക്കേറെ പ്രിയപ്പെട്ട പാര്‍പ്പിടങ്ങളുമാണ് നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലെ അധ്വാനപരിശ്രമത്തെക്കാളും പ്രിയപ്പെട്ടവയെങ്കില്‍ അല്ലാഹു തന്റെ കല്‍പന നടപ്പില്‍ വരുത്തുന്നത് കാത്തിരുന്നുകൊള്ളുക. കുറ്റവാളികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.

തഫ്സീര്‍

لَقَدْ نَصَرَكُمُ اللّٰهُ فِيْ مَوَاطِنَ كَثِيْرَةٍۙ وَّيَوْمَ حُنَيْنٍۙ اِذْ اَعْجَبَتْكُمْ كَثْرَتُكُمْ فَلَمْ تُغْنِ عَنْكُمْ شَيْـًٔا وَّضَاقَتْ عَلَيْكُمُ الْاَرْضُ بِمَا رَحُبَتْ ثُمَّ وَلَّيْتُمْ مُّدْبِرِيْنَۚ  ( التوبة: ٢٥ )

laqad
لَقَدْ
തീര്‍ച്ചയായും ഉണ്ട്‌
naṣarakumu l-lahu
نَصَرَكُمُ ٱللَّهُ
അല്ലാഹു നിങ്ങളെ സഹായിച്ചു
fī mawāṭina
فِى مَوَاطِنَ
(യുദ്ധ) രംഗങ്ങളില്‍
kathīratin
كَثِيرَةٍۙ
വളരെ
wayawma ḥunaynin
وَيَوْمَ حُنَيْنٍۙ
ഹുനൈന്‍ ദിവസവും
idh aʿjabatkum
إِذْ أَعْجَبَتْكُمْ
നിങ്ങളെ സംതൃപ്‌തി (അത്ഭുത)പ്പെടുത്തിയപ്പോള്‍
kathratukum
كَثْرَتُكُمْ
നിങ്ങളുടെ പെരുപ്പം, ആധിക്യം എന്നിട്ടത്‌
falam tugh'ni
فَلَمْ تُغْنِ
ധന്യമാക്കിയില്ല, പര്യാപ്‌തമാക്കിയില്ല, ഉപകരിച്ചില്ല
ʿankum
عَنكُمْ
നിങ്ങള്‍ക്ക്‌
shayan
شَيْـًٔا
യാതൊന്നും
waḍāqat
وَضَاقَتْ
ഇടുങ്ങുക (കുടുസ്സായിരിക്കുക)യും ചെയ്‌തു
ʿalaykumu
عَلَيْكُمُ
നിങ്ങള്‍ക്ക്‌, നിങ്ങളുടെമേല്‍
l-arḍu
ٱلْأَرْضُ
ഭൂമി
bimā raḥubat
بِمَا رَحُبَتْ
അതു വിശാലമായതോടെ
thumma
ثُمَّ
പിന്നെ
wallaytum
وَلَّيْتُم
നിങ്ങള്‍ തിരിഞ്ഞുപോന്നു
mud'birīna
مُّدْبِرِينَ
പിന്‍തിരിഞ്ഞവരായി (പിന്നോക്കം)

അല്ലാഹു നിങ്ങളെ നിരവധി സന്ദര്‍ഭങ്ങളില്‍ സഹായിച്ചിട്ടുണ്ട്. ഹുനയ്ന്‍ യുദ്ധദിനത്തിലും. അന്ന് നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ദുരഭിമാനികളാക്കി. എന്നാല്‍ ആ സംഖ്യാധിക്യം നിങ്ങള്‍ക്കൊട്ടും നേട്ടമുണ്ടാക്കിയില്ല. ഭൂമി വളരെ വിശാലമായിരിക്കെ തന്നെ അത് പറ്റെ ഇടുങ്ങിയതായി നിങ്ങള്‍ക്കുതോന്നി. അങ്ങനെ നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്തു.

തഫ്സീര്‍

ثُمَّ اَنْزَلَ اللّٰهُ سَكِيْنَتَهٗ عَلٰى رَسُوْلِهٖ وَعَلَى الْمُؤْمِنِيْنَ وَاَنْزَلَ جُنُوْدًا لَّمْ تَرَوْهَا وَعَذَّبَ الَّذِيْنَ كَفَرُوْاۗ وَذٰلِكَ جَزَاۤءُ الْكٰفِرِيْنَ   ( التوبة: ٢٦ )

thumma anzala
ثُمَّ أَنزَلَ
പിന്നെ ഇറക്കി
l-lahu
ٱللَّهُ
അല്ലാഹു
sakīnatahu
سَكِينَتَهُۥ
അവന്‍റെ ശാന്തത, സമാധാനം, അടക്കം
ʿalā rasūlihi
عَلَىٰ رَسُولِهِۦ
തന്‍റെ റസൂലിന്‍റെമേല്‍
waʿalā l-mu'minīna
وَعَلَى ٱلْمُؤْمِنِينَ
സത്യവിശ്വാസികളുടെ മേലും
wa-anzala
وَأَنزَلَ
അവന്‍ ഇറക്കുകയും ചെയ്‌തു
junūdan
جُنُودًا
ചില സൈന്യങ്ങളെ
lam tarawhā
لَّمْ تَرَوْهَا
നിങ്ങളതു കണ്ടിട്ടില്ല, കാണാത്ത
waʿadhaba
وَعَذَّبَ
അവന്‍ ശിക്ഷിക്കുകയും ചെയ്‌തു
alladhīna kafarū
ٱلَّذِينَ كَفَرُوا۟ۚ
അവിശ്വസിച്ചവരെ
wadhālika
وَذَٰلِكَ
അത്‌, അതത്രെ
jazāu
جَزَآءُ
പ്രതിഫലമത്രെ, പ്രതിഫലം
l-kāfirīna
ٱلْكَٰفِرِينَ
അവിശ്വാസികളുടെ

പിന്നീട് അല്ലാഹു തന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും തന്നില്‍ നിന്നുള്ള സമാധാനം സമ്മാനിച്ചു. നിങ്ങള്‍ക്ക് കാണാനാവാത്ത കുറേ പോരാളികളെ ഇറക്കിത്തന്നു. സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുകയും ചെയ്തു. അതുതന്നെയാണ് സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം.

തഫ്സീര്‍

ثُمَّ يَتُوْبُ اللّٰهُ مِنْۢ بَعْدِ ذٰلِكَ عَلٰى مَنْ يَّشَاۤءُۗ وَاللّٰهُ غَفُوْرٌ رَّحِيْمٌ   ( التوبة: ٢٧ )

thumma yatūbu
ثُمَّ يَتُوبُ
പിന്നെ പശ്ചാത്താപം (മടക്കം) സ്വീകരിക്കും
l-lahu
ٱللَّهُ
അല്ലാഹു
min baʿdi dhālika
مِنۢ بَعْدِ ذَٰلِكَ
അതിന്‍റെ ശേഷം
ʿalā man yashāu
عَلَىٰ مَن يَشَآءُۗ
അവന്‍ ഉദ്ദേശിക്കുന്നവരുടെ
wal-lahu
وَٱللَّهُ
അല്ലാഹു
ghafūrun
غَفُورٌ
(വളരെ) പൊറുക്കുന്നവനാകുന്നു
raḥīmun
رَّحِيمٌ
കരുണാനിധിയാണ്‌

പിന്നെ അതിനുശേഷം അല്ലാഹു താനിച്ഛിക്കുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാകുന്നു.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اِنَّمَا الْمُشْرِكُوْنَ نَجَسٌ فَلَا يَقْرَبُوا الْمَسْجِدَ الْحَرَامَ بَعْدَ عَامِهِمْ هٰذَا ۚوَاِنْ خِفْتُمْ عَيْلَةً فَسَوْفَ يُغْنِيْكُمُ اللّٰهُ مِنْ فَضْلِهٖٓ اِنْ شَاۤءَۗ اِنَّ اللّٰهَ عَلِيْمٌ حَكِيْمٌ   ( التوبة: ٢٨ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟
ഹേ, വിശ്വസിച്ചവരേ
innamā l-mush'rikūna
إِنَّمَا ٱلْمُشْرِكُونَ
നിശ്ചയമായും (തന്നെ-മാത്രം) മുശ്‌രിക്കുകള്‍
najasun
نَجَسٌ
മലിനം, വൃത്തികേട്‌, (അശുദ്ധര്‍-വൃത്തികെട്ടവര്‍-മ്ലേച്ഛര്‍) തന്നെ (മാത്രമാണ്‌)
falā yaqrabū
فَلَا يَقْرَبُوا۟
അതിനാല്‍ അവര്‍ സമീപിക്കരുത്‌
l-masjida l-ḥarāma
ٱلْمَسْجِدَ ٱلْحَرَامَ
മസ്‌ജിദുല്‍ ഹറാമിനെ
baʿda
بَعْدَ
ശേഷം, പിറകെ
ʿāmihim hādhā
عَامِهِمْ هَٰذَاۚ
അവരുടെ ഈ കൊല്ലത്തിന്‍റെ
wa-in khif'tum
وَإِنْ خِفْتُمْ
നിങ്ങള്‍ ഭയപ്പെടുന്നപക്ഷം, പേടിച്ചെങ്കില്‍
ʿaylatan
عَيْلَةً
വല്ല ഞെരുക്കവും, ദാരിദ്ര്യവും
fasawfa
فَسَوْفَ
എന്നാല്‍ വഴിയെ, പിറകെ
yugh'nīkumu
يُغْنِيكُمُ
നിങ്ങളെ ധന്യമാക്കും, നിങ്ങള്‍ക്ക്‌ ധന്യത നല്‍കും
l-lahu
ٱللَّهُ
അല്ലാഹു
min faḍlihi
مِن فَضْلِهِۦٓ
അവന്‍റെ അനുഗ്രഹത്താല്‍, ദയവിനാല്‍
in shāa
إِن شَآءَۚ
അവന്‍ ഉദ്ദേശിച്ചെങ്കില്‍
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿalīmun
عَلِيمٌ
അറിയുന്നവനാണ്‌
ḥakīmun
حَكِيمٌ
അഗാധജ്ഞനാണ്‌.

വിശ്വസിച്ചവരേ, ബഹുദൈവ വിശ്വാസികള്‍ അവിശുദ്ധരാണ്. അതിനാല്‍ ഇക്കൊല്ലത്തിനുശേഷം അവര്‍ മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്. ദാരിദ്ര്യം വന്നേക്കുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അറിയുക: അല്ലാഹു ഇച്ഛിക്കുന്നുവെങ്കില്‍ തന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് അവന്‍ സമൃദ്ധി വരുത്തും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.

തഫ്സീര്‍

قَاتِلُوا الَّذِيْنَ لَا يُؤْمِنُوْنَ بِاللّٰهِ وَلَا بِالْيَوْمِ الْاٰخِرِ وَلَا يُحَرِّمُوْنَ مَا حَرَّمَ اللّٰهُ وَرَسُوْلُهٗ وَلَا يَدِيْنُوْنَ دِيْنَ الْحَقِّ مِنَ الَّذِيْنَ اُوْتُوا الْكِتٰبَ حَتّٰى يُعْطُوا الْجِزْيَةَ عَنْ يَّدٍ وَّهُمْ صَاغِرُوْنَ ࣖ  ( التوبة: ٢٩ )

qātilū
قَٰتِلُوا۟
നിങ്ങള്‍ യുദ്ധം ചെയ്‌തുകൊള്ളുവിന്‍
alladhīna
ٱلَّذِينَ
യാതൊരുവരോട്‌
lā yu'minūna
لَا يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നില്ല, വിശ്വസിക്കാത്ത
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
walā bil-yawmi
وَلَا بِٱلْيَوْمِ
ദിവസത്തിലുമില്ല (ഇല്ലാത്ത)
l-ākhiri
ٱلْءَاخِرِ
അവസാന, അന്ത്യ
walā yuḥarrimūna
وَلَا يُحَرِّمُونَ
അവര്‍ നിഷിദ്ധമാക്കുന്നുമില്ല, നിഷിദ്ധവുമാക്കാത്ത
mā ḥarrama
مَا حَرَّمَ
നിഷിദ്ധമാക്കിയതിനെ
l-lahu warasūluhu
ٱللَّهُ وَرَسُولُهُۥ
അല്ലാഹുവും അവന്‍റെ റസൂലും
walā yadīnūna
وَلَا يَدِينُونَ
അവര്‍ ആചരിക്കുന്നുമില്ല, മതമായി സ്വീകരിക്കുന്നുമില്ലാത്ത
dīna l-ḥaqi
دِينَ ٱلْحَقِّ
യഥാര്‍ത്ഥ മതത്തെ, സത്യമതാചാരം
mina alladhīna
مِنَ ٱلَّذِينَ
യാതൊരുവനില്‍നിന്ന്‌
ūtū l-kitāba
أُوتُوا۟ ٱلْكِتَٰبَ
(വേദ) ഗ്രന്ഥം നല്‍കപ്പെട്ട
ḥattā yuʿ'ṭū
حَتَّىٰ يُعْطُوا۟
അവര്‍ കൊടുക്കുന്നതുവരെ
l-jiz'yata
ٱلْجِزْيَةَ
കപ്പം, ഭരണനികുതി
ʿan yadin
عَن يَدٍ
കയ്യോടെ, കൈക്ക്‌, കഴിവോടെ, കഴിവനുസരിച്ച്‌
wahum
وَهُمْ
അവര്‍ ആയിരിക്കെ
ṣāghirūna
صَٰغِرُونَ
ചെറുതായവര്‍, നിസ്സാരന്മാര്‍, നിന്ദ്യര്‍

വേദക്കാരില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവരും അല്ലാഹുവും അവന്റെ ദൂതനും വിലക്കിയത് നിഷിദ്ധമായി ഗണിക്കാത്തവരും സത്യമതത്തെ ജീവിത വ്യവസ്ഥയായി സ്വീകരിക്കാത്തവരുമായ ജനത്തോട് യുദ്ധം ചെയ്യുക. അവര്‍ വിധേയരായി കൈയോടെ ജിസ്‌യ നല്‍കുംവരെ.

തഫ്സീര്‍

وَقَالَتِ الْيَهُوْدُ عُزَيْرُ ِۨابْنُ اللّٰهِ وَقَالَتِ النَّصٰرَى الْمَسِيْحُ ابْنُ اللّٰهِ ۗذٰلِكَ قَوْلُهُمْ بِاَفْوَاهِهِمْۚ يُضَاهِـُٔوْنَ قَوْلَ الَّذِيْنَ كَفَرُوْا مِنْ قَبْلُ ۗقَاتَلَهُمُ اللّٰهُ ۚ اَنّٰى يُؤْفَكُوْنَ   ( التوبة: ٣٠ )

waqālati
وَقَالَتِ
പറഞ്ഞു, പറയുന്നു
l-yahūdu
ٱلْيَهُودُ
യഹൂദികള്‍
ʿuzayrun
عُزَيْرٌ
ഉസൈര്‍
ub'nu l-lahi
ٱبْنُ ٱللَّهِ
അല്ലാഹുവിന്‍റെ പുത്രനാണ്‌, മകനാണ്‌ (എന്ന്‌)
waqālati
وَقَالَتِ
പറഞ്ഞു, പറയുന്നു
l-naṣārā
ٱلنَّصَٰرَى
ക്രിസ്‌ത്യാനി (നസ്വ്‌റാനികള്‍)
l-masīḥu
ٱلْمَسِيحُ
മസീഹ്‌
ub'nu l-lahi
ٱبْنُ ٱللَّهِۖ
അല്ലാഹുവിന്‍റെ പുത്രനാണ്‌ (എന്ന്‌)
dhālika qawluhum
ذَٰلِكَ قَوْلُهُم
അത്‌ അവരുടെ വാക്കാണ്‌, അവര്‍ പറയുന്നതാണ്‌
bi-afwāhihim
بِأَفْوَٰهِهِمْۖ
അവരുടെ വായകള്‍ കൊണ്ട്‌
yuḍāhiūna
يُضَٰهِـُٔونَ
അവര്‍ അനുകരിക്കുന്നു, സാമ്യംപുലര്‍ത്തുന്നു
qawla
قَوْلَ
വാക്കിനെ, പറയുന്നതിനെ
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരുടെ
min qablu
مِن قَبْلُۚ
മുമ്പ്‌, മുമ്പേ
qātalahumu
قَٰتَلَهُمُ
അവരോട്‌ യുദ്ധം ചെയ്യട്ടെ (നശിപ്പിക്കട്ടെ-ശപിക്കട്ടെ)
l-lahu
ٱللَّهُۚ
അല്ലാഹു
annā
أَنَّىٰ
എങ്ങിനെയാണ്‌, എവിടെ നിന്നാണ്‌
yu'fakūna
يُؤْفَكُونَ
അവര്‍ തെറ്റിക്ക (തിരിച്ചുവിട) പ്പെടുന്നത്‌

യഹൂദര്‍ പറയുന്നു, ഉസൈര്‍ ദൈവപുത്രനാണെന്ന്. ക്രൈസ്തവര്‍ പറയുന്നു, മിശിഹാ ദൈവപുത്രനാണെന്ന്. ഇതെല്ലാം അവരുടെ ജല്‍പനങ്ങള്‍ മാത്രമാണ്. നേരത്തെ സത്യത്തെ നിഷേധിച്ചവരെപ്പോലെത്തന്നെയാണ് ഇവരും സംസാരിക്കുന്നത്. അല്ലാഹു അവരെ ശപിക്കട്ടെ. എങ്ങോട്ടാണ് അവര്‍ വഴിവിട്ട് പോയിക്കൊണ്ടിരിക്കുന്നത്?

തഫ്സീര്‍