وَمِنْهُمُ الَّذِيْنَ يُؤْذُوْنَ النَّبِيَّ وَيَقُوْلُوْنَ هُوَ اُذُنٌ ۗقُلْ اُذُنُ خَيْرٍ لَّكُمْ يُؤْمِنُ بِاللّٰهِ وَيُؤْمِنُ لِلْمُؤْمِنِيْنَ وَرَحْمَةٌ لِّلَّذِيْنَ اٰمَنُوْا مِنْكُمْۗ وَالَّذِيْنَ يُؤْذُوْنَ رَسُوْلَ اللّٰهِ لَهُمْ عَذَابٌ اَلِيْمٌ ( التوبة: ٦١ )
നബിയെ ദ്രോഹിക്കുന്ന ചിലരും അവരിലുണ്ട്. അദ്ദേഹം എല്ലാറ്റിനും ചെവികൊടുക്കുന്നവനാണെന്ന് അവരാക്ഷേപിക്കുന്നു. പറയുക: അദ്ദേഹം നിങ്ങള്‍ക്ക് ഗുണകരമായതിനെ ചെവിക്കൊള്ളുന്നവനാകുന്നു. അദ്ദേഹം അല്ലാഹുവില്‍ വിശ്വസിക്കുന്നു. സത്യവിശ്വാസികളില്‍ വിശ്വാസമര്‍പ്പിക്കുന്നു. നിങ്ങളില്‍ സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക് അദ്ദേഹം മഹത്തായ അനുഗ്രഹമാണ്. അല്ലാഹുവിന്റെ ദൂതനെ ദ്രോഹിക്കുന്നവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.
يَحْلِفُوْنَ بِاللّٰهِ لَكُمْ لِيُرْضُوْكُمْ وَاللّٰهُ وَرَسُوْلُهٗٓ اَحَقُّ اَنْ يُّرْضُوْهُ اِنْ كَانُوْا مُؤْمِنِيْنَ ( التوبة: ٦٢ )
നിങ്ങളെ പ്രീതിപ്പെടുത്താനായി നിങ്ങളോടവര്‍ അല്ലാഹുവിന്റെ പേരില്‍ സത്യംചെയ്തു പറയുന്നു. എന്നാല്‍ അവര്‍ പ്രീതിപ്പെടുത്താന്‍ ഏറെ അര്‍ഹര്‍ അല്ലാഹുവും അവന്റെ ദൂതനുമാകുന്നു. അവര്‍ സത്യവിശ്വാസികളെങ്കില്‍!
اَلَمْ يَعْلَمُوْٓا اَنَّهٗ مَنْ يُّحَادِدِ اللّٰهَ وَرَسُوْلَهٗ فَاَنَّ لَهٗ نَارَ جَهَنَّمَ خَالِدًا فِيْهَاۗ ذٰلِكَ الْخِزْيُ الْعَظِيْمُ ( التوبة: ٦٣ )
അവര്‍ക്കറിയില്ലേ; ആരെങ്കിലും അല്ലാഹുവോടും അവന്റെ ദൂതനോടും എതിരിടുന്നുവെങ്കില്‍ അവന്നുണ്ടാവുക നരകത്തീയാണെന്ന്. അവനവിടെ നിത്യവാസിയായിരിക്കും. അത് അത്യന്തം അപമാനകരംതന്നെ.
يَحْذَرُ الْمُنٰفِقُوْنَ اَنْ تُنَزَّلَ عَلَيْهِمْ سُوْرَةٌ تُنَبِّئُهُمْ بِمَا فِيْ قُلُوْبِهِمْۗ قُلِ اسْتَهْزِءُوْاۚ اِنَّ اللّٰهَ مُخْرِجٌ مَّا تَحْذَرُوْنَ ( التوبة: ٦٤ )
കപടവിശ്വാസികള്‍ ഭയപ്പെടുന്നു, തങ്ങളുടെ മനസ്സിലുള്ളത് അവരെ അറിയിക്കുന്ന വല്ല അധ്യായവും അവരെപ്പറ്റി അവതീര്‍ണമായേക്കുമോയെന്ന്. പറയുക: നിങ്ങള്‍ പരിഹസിച്ചുകൊള്ളുക. നിങ്ങള്‍ പേടിച്ചുകൊണ്ടിരിക്കുന്ന അക്കാര്യം അല്ലാഹു പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും.
وَلَىِٕنْ سَاَلْتَهُمْ لَيَقُوْلُنَّ اِنَّمَا كُنَّا نَخُوْضُ وَنَلْعَبُۗ قُلْ اَبِاللّٰهِ وَاٰيٰتِهٖ وَرَسُوْلِهٖ كُنْتُمْ تَسْتَهْزِءُوْنَ ( التوبة: ٦٥ )
നീ അവരോട് അതേപ്പറ്റി ചോദിച്ചാല്‍ അവര്‍ പറയും: ''ഞങ്ങള്‍ കളിയും തമാശയും പറയുക മാത്രമായിരുന്നു.'' ചോദിക്കുക: ''അല്ലാഹുവെയും അവന്റെ വചനങ്ങളെയും ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരുന്നത്?''
لَا تَعْتَذِرُوْا قَدْ كَفَرْتُمْ بَعْدَ اِيْمَانِكُمْ ۗ اِنْ نَّعْفُ عَنْ طَاۤىِٕفَةٍ مِّنْكُمْ نُعَذِّبْ طَاۤىِٕفَةً ۢ بِاَنَّهُمْ كَانُوْا مُجْرِمِيْنَ ࣖ ( التوبة: ٦٦ )
ഇനി നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. തീര്‍ച്ചയായും നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചശേഷം അതിനെ തള്ളിപ്പറഞ്ഞിരിക്കുന്നു. നിങ്ങളിലൊരു വിഭാഗത്തിന് നാം മാപ്പ് നല്‍കിയാലും മറ്റൊരു വിഭാഗത്തെ ശിക്ഷിക്കുക തന്നെ ചെയ്യും. കാരണം അവര്‍ കൊടുംകുറ്റവാളികളാണ്.
اَلْمُنٰفِقُوْنَ وَالْمُنٰفِقٰتُ بَعْضُهُمْ مِّنْۢ بَعْضٍۘ يَأْمُرُوْنَ بِالْمُنْكَرِ وَيَنْهَوْنَ عَنِ الْمَعْرُوْفِ وَيَقْبِضُوْنَ اَيْدِيَهُمْۗ نَسُوا اللّٰهَ فَنَسِيَهُمْ ۗ اِنَّ الْمُنٰفِقِيْنَ هُمُ الْفٰسِقُوْنَ ( التوبة: ٦٧ )
കപടവിശ്വാസികളായ സ്ത്രീകളും പുരുഷന്മാരും ഒരേ തരക്കാര്‍ തന്നെ. അവര്‍ തിന്മ കല്‍പിക്കുന്നു. നന്മ വിലക്കുന്നു. അവര്‍ ധനം നല്ല മാര്‍ഗത്തില്‍ ചെലവഴിക്കാതെ തങ്ങളുടെ കൈകള്‍ മുറുക്കിപ്പിടിക്കുന്നു. അവര്‍ അല്ലാഹുവെ മറന്നു. അതിനാല്‍ അവന്‍ അവരെയും മറന്നു. സംശയമില്ല; കപടവിശ്വാസികള്‍ അധാര്‍മികര്‍ തന്നെ.
وَعَدَ اللّٰهُ الْمُنٰفِقِيْنَ وَالْمُنٰفِقٰتِ وَالْكُفَّارَ نَارَ جَهَنَّمَ خٰلِدِيْنَ فِيْهَاۗ هِيَ حَسْبُهُمْ ۚوَلَعَنَهُمُ اللّٰهُ ۚوَلَهُمْ عَذَابٌ مُّقِيْمٌۙ ( التوبة: ٦٨ )
കപടവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ക്കും സത്യനിഷേധികള്‍ക്കും അല്ലാഹു നരകത്തീ വാഗ്ദാനം ചെയ്തിരിക്കുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ക്കതുമതി. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. അവര്‍ക്ക് നിത്യമായ ശിക്ഷയുണ്ട്.
كَالَّذِيْنَ مِنْ قَبْلِكُمْ كَانُوْٓا اَشَدَّ مِنْكُمْ قُوَّةً وَّاَكْثَرَ اَمْوَالًا وَّاَوْلَادًاۗ فَاسْتَمْتَعُوْا بِخَلَاقِهِمْ فَاسْتَمْتَعْتُمْ بِخَلَاقِكُمْ كَمَا اسْتَمْتَعَ الَّذِيْنَ مِنْ قَبْلِكُمْ بِخَلَاقِهِمْ وَخُضْتُمْ كَالَّذِيْ خَاضُوْاۗ اُولٰۤىِٕكَ حَبِطَتْ اَعْمَالُهُمْ فِى الدُّنْيَا وَالْاٰخِرَةِ ۚوَاُولٰۤىِٕكَ هُمُ الْخٰسِرُوْنَ ( التوبة: ٦٩ )
നിങ്ങളുടെ മുമ്പുണ്ടായിരുന്നവരെപ്പോലെത്തന്നെയാണ് നിങ്ങളും. എന്നാല്‍ അവര്‍ നിങ്ങളേക്കാള്‍ കരുത്തന്മാരായിരുന്നു. കൂടുതല്‍ മുതലും മക്കളുമുള്ളവരും. അങ്ങനെ തങ്ങളുടെ വിഹിതം കൊണ്ട് തന്നെ അവര്‍ സുഖമാസ്വദിച്ചു. നിങ്ങളുടെ മുന്‍ഗാമികള്‍ തങ്ങളുടെ വിഹിതംകൊണ്ട് സുഖമാസ്വദിച്ചപോലെ ഇപ്പോള്‍ നിങ്ങളും നിങ്ങളുടെ വിഹിതമുപയോഗിച്ച് സുഖിച്ചു. അവര്‍ അധര്‍മങ്ങളില്‍ ആണ്ടിറങ്ങിയപോലെ നിങ്ങളും ആണ്ടിറങ്ങി. ഇഹത്തിലും പരത്തിലും അവരുടെ പ്രവര്‍ത്തനങ്ങളൊക്കെയും പാഴായിരിക്കുന്നു. അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍.
اَلَمْ يَأْتِهِمْ نَبَاُ الَّذِيْنَ مِنْ قَبْلِهِمْ قَوْمِ نُوْحٍ وَّعَادٍ وَّثَمُوْدَ ەۙ وَقَوْمِ اِبْرٰهِيْمَ وَاَصْحٰبِ مَدْيَنَ وَالْمُؤْتَفِكٰتِۗ اَتَتْهُمْ رُسُلُهُمْ بِالْبَيِّنٰتِۚ فَمَا كَانَ اللّٰهُ لِيَظْلِمَهُمْ وَلٰكِنْ كَانُوْٓا اَنْفُسَهُمْ يَظْلِمُوْنَ ( التوبة: ٧٠ )
ഇവരുടെ മുന്‍ഗാമികളുടെ വൃത്താന്തം ഇവര്‍ക്ക് വന്നെത്തിയിട്ടില്ലേ? നൂഹിന്റെയും ആദിന്റെയും സമൂദിന്റെയും സമുദായങ്ങളുടെയും ഇബ്‌റാഹീമിന്റെ ജനതയുടെയും മദ്‌യന്‍കാരുടെയും കീഴ്‌മേല്‍ മറിക്കപ്പെട്ട നാടുകളുടെയും കഥ! അവരിലേക്കുള്ള ദൈവദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരെ സമീപിച്ചു. അപ്പോള്‍ അല്ലാഹു അവരോട് ഒരു ദ്രോഹവും കാണിച്ചില്ല. എന്നാല്‍ അവര്‍ തങ്ങളെത്തന്നെ ദ്രോഹിക്കുകയായിരുന്നു.