Skip to main content

قُلِ انْظُرُوْا مَاذَا فِى السَّمٰوٰتِ وَالْاَرْضِ ۗوَمَا تُغْنِى الْاٰيٰتُ وَالنُّذُرُ عَنْ قَوْمٍ لَّا يُؤْمِنُوْنَ   ( يونس: ١٠١ )

quli
قُلِ
നീ പറയുക
unẓurū
ٱنظُرُوا۟
നിങ്ങള്‍ നോക്കുവിന്‍ (ചിന്തിക്കുവിന്‍)
mādhā
مَاذَا
എന്താണ്‌, എന്തുണ്ട്‌, യാതൊന്നും (ഉള്ളവ)
fī l-samāwāti
فِى ٱلسَّمَٰوَٰتِ
ആകാശങ്ങളില്‍
wal-arḍi
وَٱلْأَرْضِۚ
ഭൂമിയിലും
wamā tugh'nī
وَمَا تُغْنِى
എന്ത്‌ ഉപകരിക്കും, ധന്യമാക്കും, ഉപകരിക്കുകയില്ല
l-āyātu
ٱلْءَايَٰتُ
ദൃഷ്‌ടാന്തങ്ങള്‍
wal-nudhuru
وَٱلنُّذُرُ
താക്കീതുകളും
ʿan qawmin
عَن قَوْمٍ
ഒരു ജനതക്ക്‌
lā yu'minūna
لَّا يُؤْمِنُونَ
അവര്‍ വിശ്വസിക്കുകയില്ല

പറയുക: ആകാശഭൂമികളിലുള്ളതെന്തൊക്കെയാണെന്ന് നോക്കൂ. എന്നാല്‍ വിശ്വസിക്കാത്ത ജനത്തിന് തെളിവുകളും താക്കീതുകളും കൊണ്ടെന്തു ഫലം?

തഫ്സീര്‍

فَهَلْ يَنْتَظِرُوْنَ اِلَّا مِثْلَ اَيَّامِ الَّذِيْنَ خَلَوْا مِنْ قَبْلِهِمْۗ قُلْ فَانْتَظِرُوْٓا اِنِّيْ مَعَكُمْ مِّنَ الْمُنْتَظِرِيْنَ   ( يونس: ١٠٢ )

fahal yantaẓirūna
فَهَلْ يَنتَظِرُونَ
എന്നാലവര്‍ കാത്തുകൊണ്ടിരിക്കുന്നുവോ
illā mith'la
إِلَّا مِثْلَ
പോലെയല്ലാതെ, തുല്യമായതല്ലാതെ
ayyāmi
أَيَّامِ
നാളുകളെ, നാളുകളുടെ
alladhīna khalaw
ٱلَّذِينَ خَلَوْا۟
കഴിഞ്ഞുപോയവരുടെ
min qablihim
مِن قَبْلِهِمْۚ
ഇവര്‍ക്ക്‌ (അവര്‍ക്ക്‌) മുമ്പ്‌
qul
قُلْ
നീ പറയുക
fa-intaẓirū
فَٱنتَظِرُوٓا۟
എന്നാല്‍ നിങ്ങള്‍ കാത്തിരിക്കുവിന്‍, നോക്കിയിരിക്കുവിന്‍
innī
إِنِّى
നിശ്ചയമായും ഞാന്‍
maʿakum
مَعَكُم
നിങ്ങളോടൊപ്പം
mina l-muntaẓirīna
مِّنَ ٱلْمُنتَظِرِينَ
കാത്തിരിക്കുന്നവരില്‍ പെട്ട (വന്‍) ആകുന്നു

അതിനാല്‍ ഇവര്‍ക്കെന്താണ് പ്രതീക്ഷിക്കാനുള്ളത്? ഇവരുടെ മുമ്പെ കഴിഞ്ഞുപോയവര്‍ അനുഭവിച്ച ദുരന്തനാളുകള്‍ പോലുള്ളതല്ലാതെ? പറയൂ:''നിങ്ങള്‍ കാത്തിരിക്കുക. നിങ്ങളോടൊപ്പം ഞാനും കാത്തിരിക്കുന്നുണ്ട്.''

തഫ്സീര്‍

ثُمَّ نُنَجِّيْ رُسُلَنَا وَالَّذِيْنَ اٰمَنُوْا كَذٰلِكَ ۚحَقًّا عَلَيْنَا نُنْجِ الْمُؤْمِنِيْنَ ࣖ   ( يونس: ١٠٣ )

thumma nunajjī
ثُمَّ نُنَجِّى
പിന്നീട്‌ നാം രക്ഷപ്പെടുത്തുന്നു
rusulanā
رُسُلَنَا
നമ്മുടെ റസൂലുകളെ
wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟ۚ
വിശ്വസിച്ചവരെയും
kadhālika
كَذَٰلِكَ
അപ്രകാരം
ḥaqqan
حَقًّا
ഒരു കടമായിട്ട്‌, അവകാശപ്പെട്ടതായിട്ട്‌, യഥാര്‍ത്ഥമായിക്കൊണ്ട്‌
ʿalaynā
عَلَيْنَا
നമ്മുടെമേല്‍ (ബാദ്ധ്യതപ്പെട്ട)
nunji
نُنجِ
നാം രക്ഷപ്പെടുത്തും
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികളെ

പിന്നീട് നാം നമ്മുടെ ദൂതന്മാരെയും വിശ്വാസികളെയും രക്ഷപ്പെടുത്തും. ഇവ്വിധം വിശ്വാസികളെ രക്ഷപ്പെടുത്തുക എന്നത് നമ്മുടെ ബാധ്യതയാണ്.

തഫ്സീര്‍

قُلْ يٰٓاَيُّهَا النَّاسُ اِنْ كُنْتُمْ فِيْ شَكٍّ مِّنْ دِيْنِيْ فَلَآ اَعْبُدُ الَّذِيْنَ تَعْبُدُوْنَ مِنْ دُوْنِ اللّٰهِ وَلٰكِنْ اَعْبُدُ اللّٰهَ الَّذِيْ يَتَوَفّٰىكُمْ ۖ وَاُمِرْتُ اَنْ اَكُوْنَ مِنَ الْمُؤْمِنِيْنَ  ( يونس: ١٠٤ )

qul
قُلْ
നീ പറയുക
yāayyuhā l-nāsu
يَٰٓأَيُّهَا ٱلنَّاسُ
ഹേ മനുഷ്യരേ
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
fī shakkin
فِى شَكٍّ
വല്ല സംശയത്തിലും
min dīnī
مِّن دِينِى
എന്‍റെ മതത്തെ സംബന്ധിച്ച്‌
falā aʿbudu
فَلَآ أَعْبُدُ
എന്നാല്‍ ഞാന്‍ ആരാധിക്കുന്നില്ല, ആരാധിക്കയില്ല
alladhīna taʿbudūna
ٱلَّذِينَ تَعْبُدُونَ
നിങ്ങള്‍ ആരാധിക്കുന്നവരെ
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിന്‌ പുറമെ
walākin
وَلَٰكِنْ
എങ്കിലും, പക്ഷേ
aʿbudu
أَعْبُدُ
ഞാന്‍ ആരാധിക്കുന്നു
l-laha
ٱللَّهَ
അല്ലാഹുവിനെ
alladhī yatawaffākum
ٱلَّذِى يَتَوَفَّىٰكُمْۖ
നിങ്ങളെ പൂര്‍ണമായി പിടിച്ചെടുക്കുന്ന, മരിപ്പിക്കുന്ന
wa-umir'tu
وَأُمِرْتُ
എന്നോട്‌ കല്‍പിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു
an akūna
أَنْ أَكُونَ
ഞാനായിരിക്കുവാന്‍
mina l-mu'minīna
مِنَ ٱلْمُؤْمِنِينَ
സത്യവിശ്വാസികളില്‍ (പെട്ടവന്‍)

പറയൂ: ''ജനങ്ങളേ, എന്റെ മാര്‍ഗത്തെ സംബന്ധിച്ച് ഇനിയും നിങ്ങള്‍ സംശയത്തിലാണെങ്കില്‍ അറിയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ പൂജിക്കുന്നവയെ ഞാന്‍ പൂജിക്കുന്നില്ല. എന്നാല്‍, നിങ്ങളെ മരിപ്പിക്കുന്ന അല്ലാഹുവിനെ ഞാന്‍ ആരാധിക്കുന്നു. സത്യവിശ്വാസികളിലുള്‍പ്പെടാനാണ് എന്നോട് കല്‍പിച്ചിരിക്കുന്നത്.''

തഫ്സീര്‍

وَاَنْ اَقِمْ وَجْهَكَ لِلدِّيْنِ حَنِيْفًاۚ وَلَا تَكُوْنَنَّ مِنَ الْمُشْرِكِيْنَ   ( يونس: ١٠٥ )

wa-an aqim
وَأَنْ أَقِمْ
നീ ചൊവ്വാക്കി നിറുത്തണം (നിലനിറുത്തണം) എന്നും
wajhaka
وَجْهَكَ
നിന്‍റെ മുഖത്തെ
lilddīni
لِلدِّينِ
മതത്തിലേക്ക്‌
ḥanīfan
حَنِيفًا
ഋജുമാനസനായി, ശുദ്ധമനസ്‌കനായിട്ട്‌
walā takūnanna
وَلَا تَكُونَنَّ
നിശ്ചയമായും നീ ആയിരിക്കുകയും ചെയ്യരുത്‌
mina l-mush'rikīna
مِنَ ٱلْمُشْرِكِينَ
മുശ്‌രിക്കുകളില്‍ (പെട്ടവന്‍)

'നിന്റെ മുഖം ചാഞ്ഞുപോകാതെ ഈ മാര്‍ഗത്തിന് നേരെ ഉറപ്പിച്ചുനിര്‍ത്തണ'മെന്നും 'നീ ഒരിക്കലും ബഹുദൈവ വിശ്വാസികളില്‍ പെട്ടുപോകരുതെ'ന്നും എന്നോടു കല്‍പിച്ചിരിക്കുന്നു.

തഫ്സീര്‍

وَلَا تَدْعُ مِنْ دُوْنِ اللّٰهِ مَا لَا يَنْفَعُكَ وَلَا يَضُرُّكَ ۚفَاِنْ فَعَلْتَ فَاِنَّكَ اِذًا مِّنَ الظّٰلِمِيْنَ   ( يونس: ١٠٦ )

walā tadʿu
وَلَا تَدْعُ
നീ വിളിക്കുക (പ്രാര്‍ത്ഥിക്കുക)യും ചെയ്യരുത്‌
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിന്‌ പുറമെ
mā lā yanfaʿuka
مَا لَا يَنفَعُكَ
നിനക്ക്‌ ഉപകാരം ചെയ്യാത്തതിനെ
walā yaḍurruka
وَلَا يَضُرُّكَۖ
നിനക്ക്‌ ഉപദ്രവവും (ദ്രോഹവും) ചെയ്യാത്ത
fa-in faʿalta
فَإِن فَعَلْتَ
എനി നീ ചെയ്‌തെങ്കില്‍
fa-innaka
فَإِنَّكَ
എന്നാല്‍ നിശ്ചയമായും
idhan
إِذًا
നീ എന്നാല്‍ (അപ്പോള്‍ അങ്ങനെ ചെയ്‌താല്‍)
mina l-ẓālimīna
مِّنَ ٱلظَّٰلِمِينَ
അക്രമികളില്‍പെട്ട (വന്‍) ആയിത്തീരും

അല്ലാഹുവിനു പുറമെ നിനക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാനാവാത്ത ഒന്നിനോടും നീ പ്രാര്‍ഥിക്കരുത്. അങ്ങനെ ചെയ്താല്‍ നീ അതിക്രമികളില്‍പ്പെടും; തീര്‍ച്ച.

തഫ്സീര്‍

وَاِنْ يَّمْسَسْكَ اللّٰهُ بِضُرٍّ فَلَا كَاشِفَ لَهٗ ٓاِلَّا هُوَ ۚوَاِنْ يُّرِدْكَ بِخَيْرٍ فَلَا رَاۤدَّ لِفَضْلِهٖۗ يُصِيْبُ بِهٖ مَنْ يَّشَاۤءُ مِنْ عِبَادِهٖ ۗوَهُوَ الْغَفُوْرُ الرَّحِيْمُ   ( يونس: ١٠٧ )

wa-in yamsaska
وَإِن يَمْسَسْكَ
നിന്നെ സ്‌പര്‍ശിച്ചാല്‍ (നിനക്ക്‌ ബാധിപ്പിച്ചാല്‍)
l-lahu
ٱللَّهُ
അല്ലാഹു
biḍurrin
بِضُرٍّ
വല്ല ഉപദ്രവത്തെയും
falā kāshifa
فَلَا كَاشِفَ
എന്നാല്‍ നീക്കം ചെയ്യുന്ന (തുറവിയാക്കുന്ന) ഒരാളുമില്ല
lahu
لَهُۥٓ
അതിനെ
illā huwa
إِلَّا هُوَۖ
അവനല്ലാതെ
wa-in yurid'ka
وَإِن يُرِدْكَ
അവന്‍ നിനക്ക്‌ ഉദ്ദേശിക്കുന്നുവെങ്കിലോ
bikhayrin
بِخَيْرٍ
വല്ല നന്‍മയെ (ഗുണത്തെ)യും
falā rādda
فَلَا رَآدَّ
എന്നാല്‍ തട്ടിനീക്കുന്ന (തടുക്കുന്ന-തടയുന്ന) ഒരാളുമില്ല
lifaḍlihi
لِفَضْلِهِۦۚ
അവന്‍റെ ദയവിനെ, അനുഗ്രഹത്തെ
yuṣību
يُصِيبُ
അവന്‍ എത്തിക്കും, ബാധിപ്പിക്കുന്നു
bihi
بِهِۦ
അതിനെ
man yashāu
مَن يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌
min ʿibādihi
مِنْ عِبَادِهِۦۚ
അവന്‍റെ അടിയാന്മാരില്‍ നിന്ന്‌
wahuwa
وَهُوَ
അവന്‍, അവനത്രെ
l-ghafūru
ٱلْغَفُورُ
വളരെ പൊറുക്കുന്നവന്‍
l-raḥīmu
ٱلرَّحِيمُ
കരുണാനിധി

അല്ലാഹു നിനക്കു വല്ല വിപത്തും വരുത്തുന്നുവെങ്കില്‍ അതു തട്ടിമാറ്റാന്‍ അവനല്ലാതാരുമില്ല. അവന്‍ നിനക്കു വല്ല ഗുണവും ഉദ്ദേശിക്കുന്നുവെങ്കില്‍ അവന്റെ അനുഗ്രഹം തട്ടിമാറ്റാനും ആര്‍ക്കുമാവില്ല. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.

തഫ്സീര്‍

قُلْ يٰٓاَيُّهَا النَّاسُ قَدْ جَاۤءَكُمُ الْحَقُّ مِنْ رَّبِّكُمْ ۚفَمَنِ اهْتَدٰى فَاِنَّمَا يَهْتَدِيْ لِنَفْسِهٖ ۚوَمَنْ ضَلَّ فَاِنَّمَا يَضِلُّ عَلَيْهَا ۚوَمَآ اَنَا۠ عَلَيْكُمْ بِوَكِيْلٍۗ   ( يونس: ١٠٨ )

qul
قُلْ
നീ പറയുക
yāayyuhā l-nāsu
يَٰٓأَيُّهَا ٱلنَّاسُ
ഹേ മനുഷ്യരേ
qad jāakumu
قَدْ جَآءَكُمُ
നിങ്ങള്‍ക്ക്‌ വന്നിട്ടുണ്ട്‌
l-ḥaqu
ٱلْحَقُّ
യഥാര്‍ത്ഥം
min rabbikum
مِن رَّبِّكُمْۖ
നിങ്ങളുടെ റബ്ബില്‍ നിന്ന്‌
famani ih'tadā
فَمَنِ ٱهْتَدَىٰ
അതിനാല്‍ (എന്നാല്‍- അപ്പോള്‍) ആര്‍ നേര്‍മാര്‍ഗം പ്രാപിച്ചുവോ, വല്ലവനും സന്‍മാര്‍ഗം സ്വീകരിച്ചാല്‍
fa-innamā yahtadī
فَإِنَّمَا يَهْتَدِى
എന്നാല്‍ അവന്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നത്‌
linafsihi
لِنَفْسِهِۦۖ
അവന്‍റെ സ്വന്തത്തിന്‌, ആത്മാവിന്‌ (മാത്രം-തന്നെ)
waman ḍalla
وَمَن ضَلَّ
ആര്‍ വഴിപിഴച്ചുവോ, ആരെങ്കിലും വഴി പിഴച്ചാല്‍
fa-innamā yaḍillu
فَإِنَّمَا يَضِلُّ
എന്നാലവന്‍ വഴി പിഴക്കുന്നത്‌
ʿalayhā
عَلَيْهَاۖ
അതിനെതിരില്‍ (മാത്രം-തന്നെ)
wamā anā
وَمَآ أَنَا۠
ഞാനല്ലതാനും
ʿalaykum
عَلَيْكُم
നിങ്ങളുടെമേല്‍
biwakīlin
بِوَكِيلٍ
ഒരു ഏറ്റെടുത്തവനും, ഏല്‍പിക്കപ്പെട്ടവനൊന്നും

പറയുക: മനുഷ്യരേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യം ഇതാ വന്നെത്തിയിരിക്കുന്നു. അതിനാല്‍ ആര്‍ സന്മാര്‍ഗം സ്വീകരിക്കുന്നുവോ അതിന്റെ നേട്ടം അവനുതന്നെയാണ്. ആരെങ്കിലും ദുര്‍മാര്‍ഗത്തിലാവുകയാണെങ്കില്‍ ആ വഴികേടിന്റെ ദുരന്തവും അവനുതന്നെ. ഇക്കാര്യത്തില്‍ എനിക്കു നിങ്ങളുടെമേല്‍ ഒരുവിധ ഉത്തരവാദിത്വവുമില്ല.

തഫ്സീര്‍

وَاتَّبِعْ مَا يُوْحٰىٓ اِلَيْكَ وَاصْبِرْ حَتّٰى يَحْكُمَ اللّٰهُ ۚوَهُوَ خَيْرُ الْحٰكِمِيْنَ ࣖ   ( يونس: ١٠٩ )

wa-ittabiʿ
وَٱتَّبِعْ
നീ പിന്‍പറ്റുകയും ചെയ്യുക
mā yūḥā
مَا يُوحَىٰٓ
വഹ്‌യ്‌ നല്‍കപ്പെടുന്നതിനെ
ilayka
إِلَيْكَ
നിനക്ക്‌, നിന്നിലേക്ക്‌
wa-iṣ'bir
وَٱصْبِرْ
നീ ക്ഷമിക്കുകയും ചെയ്യുക
ḥattā yaḥkuma
حَتَّىٰ يَحْكُمَ
വിധിക്കുന്നതുവരെ
l-lahu
ٱللَّهُۚ
അല്ലാഹു
wahuwa
وَهُوَ
അവന്‍, അവനാകട്ടെ
khayru
خَيْرُ
ഉത്തമനാണ്‌, ഏറ്റവും നല്ലവനാണ്‌
l-ḥākimīna
ٱلْحَٰكِمِينَ
വിധികര്‍ത്താക്കളില്‍

നിനക്ക് ബോധനമായി ലഭിച്ച ദിവ്യസന്ദേശം പിന്‍പറ്റുക. അല്ലാഹു തീര്‍പ്പുകല്‍പിക്കുംവരെ ക്ഷമ പാലിക്കുക. തീര്‍പ്പുകല്‍പിക്കുന്നവരില്‍ അത്യുത്തമന്‍ അവനാണല്ലോ.

തഫ്സീര്‍