Skip to main content

اِلَّا الَّذِيْنَ صَبَرُوْا وَعَمِلُوا الصّٰلِحٰتِۗ اُولٰۤىِٕكَ لَهُمْ مَّغْفِرَةٌ وَّاَجْرٌ كَبِيْرٌ  ( هود: ١١ )

illā alladhīna
إِلَّا ٱلَّذِينَ
യാതൊരുവരൊഴികെ
ṣabarū
صَبَرُوا۟
അവര്‍ ക്ഷമിച്ചു
waʿamilū
وَعَمِلُوا۟
പ്രവര്‍ത്തിക്കുകയും ചെയ്തു
l-ṣāliḥāti
ٱلصَّٰلِحَٰتِ
സല്‍ക്കര്‍മ്മങ്ങള്‍
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
lahum
لَهُم
അവര്‍ക്കുണ്ടു
maghfiratun
مَّغْفِرَةٌ
പാപമോചനവും
wa-ajrun
وَأَجْرٌ
പ്രതിഫലവും
kabīrun
كَبِيرٌ
വലിയ, വമ്പിച്ച.

സഹനമവലംബിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അവര്‍ക്കാണ് പാപമോചനം. മഹത്തായ പ്രതിഫലവും.

തഫ്സീര്‍

فَلَعَلَّكَ تَارِكٌۢ بَعْضَ مَا يُوْحٰىٓ اِلَيْكَ وَضَاۤىِٕقٌۢ بِهٖ صَدْرُكَ اَنْ يَّقُوْلُوْا لَوْلَآ اُنْزِلَ عَلَيْهِ كَنْزٌ اَوْ جَاۤءَ مَعَهٗ مَلَكٌ ۗاِنَّمَآ اَنْتَ نَذِيْرٌ ۗ وَاللّٰهُ عَلٰى كُلِّ شَيْءٍ وَّكِيْلٌ ۗ  ( هود: ١٢ )

falaʿallaka
فَلَعَلَّكَ
എന്നാല്‍ (ഒരുപക്ഷെ) നീ ആയേക്കാം (ആയേക്കുമോ)
tārikun
تَارِكٌۢ
ഉപേക്ഷിക്കുന്ന (വിട്ടുകളയു ന്ന)വന്‍
baʿḍa
بَعْضَ
ചിലതിനെ
mā yūḥā
مَا يُوحَىٰٓ
വഹ്-യ് നല്‍കപ്പെടുന്നതില്‍
ilayka
إِلَيْكَ
നിനക്കു, നിന്നിലേക്കു
waḍāiqun bihi
وَضَآئِقٌۢ بِهِۦ
അതുമൂലം ഇടുങ്ങി (ഞെരുങ്ങി)യവനും
ṣadruka
صَدْرُكَ
നിന്‍റെ നെഞ്ചു (ഹൃദയം)
an yaqūlū
أَن يَقُولُوا۟
അവര്‍ പറയുന്നതിനാല്‍
lawlā unzila
لَوْلَآ أُنزِلَ
ഇറക്കപ്പെടാത്തതെന്തു, ഇറക്കപ്പെട്ടുകൂടേ
ʿalayhi
عَلَيْهِ
അയാളുടെമേല്‍, ഇയാള്‍ക്ക്
kanzun
كَنزٌ
വല്ല നിക്ഷേപവും, ഒരുനിധി
aw jāa
أَوْ جَآءَ
അല്ലെങ്കില്‍ വരുക
maʿahu
مَعَهُۥ
അയാളുടെ (ഇയാളുടെ) കൂടെ, ഒപ്പം
malakun
مَلَكٌۚ
വല്ല മലക്കും, ഒരു മലക്കു
innamā anta
إِنَّمَآ أَنتَ
നിശ്ചയമായും നീ (മാത്രം - തന്നെ)
nadhīrun
نَذِيرٌۚ
ഒരു താക്കീതുകാരന്‍ (മാത്രം - തന്നെ)
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാകാര്യത്തിലും, എല്ലാ വസ്തുവിന്‍മേലും
wakīlun
وَكِيلٌ
(അധികാരം - ഉത്തരവാദം - കാവല്‍) ഏറ്റെടുത്തവനാണു, ഏല്‍പിക്കപ്പെട്ടവനാണു.

'ഇയാള്‍ക്ക് ഒരു നിധി ഇറക്കിക്കൊടുക്കാത്തതെന്ത്, അല്ലെങ്കില്‍ ഇയാളോടൊപ്പം ഒരു മലക്ക് വരാത്തതെന്ത്' എന്നൊക്കെ അവര്‍ പറയുന്നതുകാരണം നിനക്കു ബോധനമായി ലഭിച്ച സന്ദേശങ്ങളില്‍ ചിലത് വിശദീകരിക്കാതെ വിട്ടുകളയാന്‍ നിനക്ക് തോന്നിയേക്കാം. അല്ലെങ്കിലതുവഴി നിനക്ക് മനോവിഷമമുണ്ടായേക്കാം. എന്നാല്‍ നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. അല്ലാഹുവോ സര്‍വ സംഗതികള്‍ക്കും ചുമതലപ്പെട്ടവനും.

തഫ്സീര്‍

اَمْ يَقُوْلُوْنَ افْتَرٰىهُ ۗقُلْ فَأْتُوْا بِعَشْرِ سُوَرٍ مِّثْلِهٖ مُفْتَرَيٰتٍ وَّادْعُوْا مَنِ اسْتَطَعْتُمْ مِّنْ دُوْنِ اللّٰهِ اِنْ كُنْتُمْ صٰدِقِيْنَ   ( هود: ١٣ )

am yaqūlūna
أَمْ يَقُولُونَ
അതല്ല (ഒരുപക്ഷെ) അവര്‍ പറയുന്നുവോ
if'tarāhu
ٱفْتَرَىٰهُۖ
അവന്‍ (ഇവന്‍) അതു (ഇതു) കെട്ടിയു ണ്ടാക്കിയെന്നു
qul
قُلْ
പറയുക
fatū
فَأْتُوا۟
എന്നാല്‍ വരുവിന്‍
biʿashri
بِعَشْرِ
പത്തുകൊണ്ടു
suwarin
سُوَرٍ
സൂറത്തു (അദ്ധ്യായം) കള്‍
mith'lihi
مِّثْلِهِۦ
അതു (ഇതു) പോലെയുള്ള
muf'tarayātin
مُفْتَرَيَٰتٍ
കെട്ടിച്ചമക്കപ്പെട്ട
wa-id'ʿū
وَٱدْعُوا۟
വിളിക്കുകയും ചെയ്യുവിന്‍
mani is'taṭaʿtum
مَنِ ٱسْتَطَعْتُم
നിങ്ങള്‍ക്കു സാധ്യമായവരെ
min dūni
مِّن دُونِ
കൂടാതെ, പുറമെ
l-lahi
ٱللَّهِ
അല്ലാഹുവിനെ, അല്ലാഹുവിന്‍റെ
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
ṣādiqīna
صَٰدِقِينَ
സത്യം പറയുന്നവര്‍.

അതല്ല; ഇത് ഇദ്ദേഹം കെട്ടിച്ചമച്ചതാണെന്നാണോ അവര്‍ വാദിക്കുന്നത്? പറയുക: എങ്കില്‍ ഇതുപോലുള്ള പത്ത് അധ്യായം നിങ്ങള്‍ കെട്ടിച്ചമച്ച് കൊണ്ടുവരിക. അതിനായി അല്ലാഹുവൊഴികെ നിങ്ങള്‍ക്ക് കിട്ടാവുന്നവരെയൊക്കെ വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍.

തഫ്സീര്‍

فَاِلَّمْ يَسْتَجِيْبُوْا لَكُمْ فَاعْلَمُوْٓا اَنَّمَآ اُنْزِلَ بِعِلْمِ اللّٰهِ وَاَنْ لَّآ اِلٰهَ اِلَّا هُوَ ۚفَهَلْ اَنْتُمْ مُّسْلِمُوْنَ  ( هود: ١٤ )

fa-illam yastajībū
فَإِلَّمْ يَسْتَجِيبُوا۟
എന്നിട്ടവര്‍ ഉത്തരം ചെയ്തില്ലെങ്കില്‍
lakum
لَكُمْ
നിങ്ങള്‍ക്കു
fa-iʿ'lamū
فَٱعْلَمُوٓا۟
എന്നാല്‍ അറിയുവിന്‍
annamā unzila
أَنَّمَآ أُنزِلَ
അതു അവതരിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നു
biʿil'mi l-lahi
بِعِلْمِ ٱللَّهِ
അല്ലാഹുവിന്‍റെ അറിവോടെ (മാത്രം)
wa-an lā ilāha
وَأَن لَّآ إِلَٰهَ
ആരാധ്യനില്ലെന്നും
illā huwa
إِلَّا هُوَۖ
അവനല്ലാതെ
fahal antum
فَهَلْ أَنتُم
അപ്പോള്‍ (എന്നാല്‍) നിങ്ങള്‍ ആകുന്നു വോ
mus'limūna
مُّسْلِمُونَ
മുസ്ലിംകള്‍, കീഴൊതുങ്ങിയവര്‍.

അഥവാ അവര്‍ നിങ്ങളുടെ വെല്ലുവിളിക്ക് ഉത്തരം നല്‍കുന്നില്ലെങ്കില്‍ അറിയുക: അല്ലാഹു അറിഞ്ഞുകൊണ്ടുതന്നെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. അവനല്ലാതെ ദൈവമില്ല. ഇനിയെങ്കിലും നിങ്ങള്‍ മുസ്‌ലിംകളാവുന്നുണ്ടോ?

തഫ്സീര്‍

مَنْ كَانَ يُرِيْدُ الْحَيٰوةَ الدُّنْيَا وَزِيْنَتَهَا نُوَفِّ اِلَيْهِمْ اَعْمَالَهُمْ فِيْهَا وَهُمْ فِيْهَا لَا يُبْخَسُوْنَ  ( هود: ١٥ )

man kāna
مَن كَانَ
ആര്‍ ആയി, വല്ലവനും ആയിരുന്നാല്‍
yurīdu
يُرِيدُ
ഉദ്ദേശിക്കുന്നു
l-ḥayata
ٱلْحَيَوٰةَ
ജീവിതത്തെ
l-dun'yā
ٱلدُّنْيَا
ഐഹിക, ഇഹത്തിലെ
wazīnatahā
وَزِينَتَهَا
അതിന്‍റെ അലങ്കാരത്തെ (ഭംഗിയെ)യും
nuwaffi
نُوَفِّ
നാം നിറവേറ്റി(പൂര്‍ ത്തിയാക്കി) കൊടുക്കും
ilayhim
إِلَيْهِمْ
അവര്‍ക്കു
aʿmālahum
أَعْمَٰلَهُمْ
അവരുടെ പ്രവരത്തന (കര്‍മ്മ)ങ്ങള്‍
fīhā
فِيهَا
അതില്‍ വെച്ചു
wahum
وَهُمْ
അവര്‍, അവരാകട്ടെ
fīhā
فِيهَا
അതില്‍, അവിടത്തില്‍
lā yub'khasūna
لَا يُبْخَسُونَ
അവര്‍ നഷ്ടപ്പെടുത്തപ്പെടുകയില്ല.

ആരെങ്കിലും ഐഹികജീവിതവും അതിന്റെ ആര്‍ഭാടങ്ങളും മാത്രമാണ് ആഗ്രഹിക്കുന്നതെങ്കില്‍ നാമവരുടെ കര്‍മഫലങ്ങളൊക്കെ ഇവിടെ വെച്ച് തന്നെ പൂര്‍ണമായി നല്‍കും. അതിലവര്‍ക്കൊട്ടും കുറവു വരുത്തില്ല.

തഫ്സീര്‍

اُولٰۤىِٕكَ الَّذِيْنَ لَيْسَ لَهُمْ فِى الْاٰخِرَةِ اِلَّا النَّارُ ۖوَحَبِطَ مَا صَنَعُوْا فِيْهَا وَبٰطِلٌ مَّا كَانُوْا يَعْمَلُوْنَ  ( هود: ١٦ )

ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
alladhīna
ٱلَّذِينَ
യാതൊരുവരാണു
laysa lahum
لَيْسَ لَهُمْ
അവര്‍ക്കു ഇല്ല
fī l-ākhirati
فِى ٱلْءَاخِرَةِ
പരലോകത്തില്‍
illā l-nāru
إِلَّا ٱلنَّارُۖ
നരകമല്ലാതെ
waḥabiṭa
وَحَبِطَ
പൊളിഞ്ഞു പോകുന്നതുമാണു
mā ṣanaʿū
مَا صَنَعُوا۟
അവര്‍ പണിതതു, ചെയ്തതു
fīhā
فِيهَا
അവിടെ
wabāṭilun
وَبَٰطِلٌ
നിഷ്ഫലമായതുമാണു
mā kānū
مَّا كَانُوا۟
അവരായിരുന്നതു
yaʿmalūna
يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കും.

എന്നാല്‍ പരലോകത്ത് നരകത്തീ മാത്രമാണവര്‍ക്കുണ്ടാവുക. അവരിവിടെ ചെയ്തുകൂട്ടിയതൊക്കെയും നിഷ്ഫലമായിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെല്ലാം പാഴ്‌വേലകളായി പരിണമിച്ചിരിക്കുന്നു.

തഫ്സീര്‍

اَفَمَنْ كَانَ عَلٰى بَيِّنَةٍ مِّنْ رَّبِّهٖ وَيَتْلُوْهُ شَاهِدٌ مِّنْهُ وَمِنْ قَبْلِهٖ كِتٰبُ مُوْسٰىٓ اِمَامًا وَّرَحْمَةًۗ اُولٰۤىِٕكَ يُؤْمِنُوْنَ بِهٖ ۗوَمَنْ يَّكْفُرْ بِهٖ مِنَ الْاَحْزَابِ فَالنَّارُ مَوْعِدُهٗ فَلَا تَكُ فِيْ مِرْيَةٍ مِّنْهُ اِنَّهُ الْحَقُّ مِنْ رَّبِّكَ وَلٰكِنَّ اَكْثَرَ النَّاسِ لَا يُؤْمِنُوْنَ  ( هود: ١٧ )

afaman
أَفَمَن
അപ്പോള്‍ യാതൊരുവനോ
kāna
كَانَ
അവനായിരിക്കുന്നു, ആകുന്നു
ʿalā bayyinatin
عَلَىٰ بَيِّنَةٍ
വ്യക്തമായ തെളിവോടെ
min rabbihi
مِّن رَّبِّهِۦ
തന്‍റെ റബ്ബിങ്കല്‍നിന്നു
wayatlūhu
وَيَتْلُوهُ
അതിനോടു അടുത്തു, (തുടര്‍ന്നു) കൊണ്ടുമിരി ക്കുന്നു
shāhidun
شَاهِدٌ
ഒരു സാക്ഷി
min'hu
مِّنْهُ
അവങ്കല്‍നിന്നുള്ള
wamin qablihi
وَمِن قَبْلِهِۦ
അതിന്‍റെ മുമ്പായിഉണ്ടുതാനും
kitābu mūsā
كِتَٰبُ مُوسَىٰٓ
മൂസായുടെ ഗ്രന്ഥം
imāman
إِمَامًا
മാതൃകയായി, വഴികാട്ടിയായി
waraḥmatan
وَرَحْمَةًۚ
കാരുണ്യമായും
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
yu'minūna bihi
يُؤْمِنُونَ بِهِۦۚ
ഇതില്‍ (അതില്‍) വിശ്വസിക്കുന്നതാണു, വിശ്വസിക്കും
waman yakfur
وَمَن يَكْفُرْ
ആര്‍ (വല്ലവനും) അവി ശ്വസിക്കുന്നുവോ
bihi
بِهِۦ
ഇതില്‍, അതില്‍
mina l-aḥzābi
مِنَ ٱلْأَحْزَابِ
(സഖ്യ) കക്ഷികളില്‍ നിന്നു, (ശത്രു) സംഘങ്ങളി ല്‍പെട്ട
fal-nāru
فَٱلنَّارُ
എന്നാല്‍ നരകം, നരകമത്രെ
mawʿiduhu
مَوْعِدُهُۥۚ
അവന്‍റെ വാഗ്ദത്തസ്ഥാനമത്രെ, വാഗ്ദത്തം
falā taku
فَلَا تَكُ
ആകയാല്‍ നീ ആയിരിക്കരുതു
fī mir'yatin
فِى مِرْيَةٍ
വല്ല സന്ദേഹത്തിലും
min'hu
مِّنْهُۚ
ഇതിനെ (അതിനെ)പ്പറ്റി
innahu l-ḥaqu
إِنَّهُ ٱلْحَقُّ
നിശ്ചയമായും അതു യഥാര്‍ത്ഥമാണു
min rabbika
مِن رَّبِّكَ
നിന്‍റെ റബ്ബിങ്കല്‍ നിന്നു
walākinna
وَلَٰكِنَّ
പക്ഷെ, എങ്കിലും
akthara l-nāsi
أَكْثَرَ ٱلنَّاسِ
മനുഷ്യരില്‍ അധികവും
lā yu'minūna
لَا يُؤْمِنُونَ
വിശ്വസിക്കുന്നില്ല.

ഒരാള്‍ക്ക് തന്റെ നാഥനില്‍ നിന്നുള്ള വ്യക്തമായ തെളിവു ലഭിച്ചു. അതേ തുടര്‍ന്ന് തന്റെ നാഥനില്‍ നിന്നുള്ള ഒരു സാക്ഷി അയാള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. അതിനു മുമ്പേ മാതൃകയും ദിവ്യാനുഗ്രഹവുമായി മൂസാക്ക് ഗ്രന്ഥം വന്നെത്തിയിട്ടുമുണ്ട്. ഇയാളും ഭൗതിക പൂജകരെപ്പോലെ അത് തള്ളിക്കളയുമോ? അവരതില്‍ വിശ്വസിക്കുക തന്നെ ചെയ്യും. എന്നാല്‍ വിവിധ വിഭാഗങ്ങളില്‍ ആരെങ്കിലും അതിനെ നിഷേധിക്കുകയാണെങ്കില്‍ അവരുടെ വാഗ്ദത്ത സ്ഥലം നരകത്തീയായിരിക്കും. അതിനാല്‍ നീ ഇതില്‍ സംശയിക്കരുത്. തീര്‍ച്ചയായും ഇത് നിന്റെ നാഥനില്‍ നിന്നുള്ള സത്യമാണ്. എന്നിട്ടും ജനങ്ങളിലേറെപേരും വിശ്വസിക്കുന്നില്ല.

തഫ്സീര്‍

وَمَنْ اَظْلَمُ مِمَّنِ افْتَرٰى عَلَى اللّٰهِ كَذِبًاۗ اُولٰۤىِٕكَ يُعْرَضُوْنَ عَلٰى رَبِّهِمْ وَيَقُوْلُ الْاَشْهَادُ هٰٓؤُلَاۤءِ الَّذِيْنَ كَذَبُوْا عَلٰى رَبِّهِمْۚ اَلَا لَعْنَةُ اللّٰهِ عَلَى الظّٰلِمِيْنَ ۙ   ( هود: ١٨ )

waman
وَمَنْ
ആരാണു
aẓlamu
أَظْلَمُ
അധികം അക്രമി
mimmani if'tarā
مِمَّنِ ٱفْتَرَىٰ
കെട്ടിച്ചമച്ചവനേക്കാള്‍
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവി ന്‍റെ പേരില്‍
kadhiban
كَذِبًاۚ
വ്യാജം
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
yuʿ'raḍūna
يُعْرَضُونَ
അവര്‍ പ്രദര്‍ശിപ്പിക്ക(കാട്ട - ഹാജറാക്ക)പ്പെടും
ʿalā rabbihim
عَلَىٰ رَبِّهِمْ
അവരുടെ റബ്ബിങ്കല്‍
wayaqūlu
وَيَقُولُ
പറയുകയും ചെയ്യും
l-ashhādu
ٱلْأَشْهَٰدُ
സാക്ഷികള്‍, ഹാജറുള്ളവര്‍ (രംഗത്തു ള്ളവര്‍)
hāulāi
هَٰٓؤُلَآءِ
ഇക്കൂട്ടരത്രെ, ഇവര്‍
alladhīna kadhabū
ٱلَّذِينَ كَذَبُوا۟
വ്യാജം (കള്ളം) പറഞ്ഞവര്‍
ʿalā rabbihim
عَلَىٰ رَبِّهِمْۚ
തങ്ങളുടെ റബ്ബി ന്‍റെ മേല്‍
alā
أَلَا
അല്ലാ, അറിയുക
laʿnatu l-lahi
لَعْنَةُ ٱللَّهِ
അല്ലാഹുവിന്‍റെ ശാപം
ʿalā l-ẓālimīna
عَلَى ٱلظَّٰلِمِينَ
അക്രമികളുടെ മേല്‍ ഉണ്ടാവട്ടെ, ഉണ്ടായിരിക്കും.

അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുണ്ടാക്കിയവനെക്കാള്‍ കൊടിയ അക്രമി ആരുണ്ട്? അവര്‍ തങ്ങളുടെ നാഥന്റെ സന്നിധിയില്‍ കൊണ്ടുവരപ്പെടും. അപ്പോള്‍ സാക്ഷികള്‍ പറയും: ''ഇവരാണ് തങ്ങളുടെ നാഥന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവര്‍.'' അറിയുക: അക്രമികളുടെ മേല്‍ അല്ലാഹുവിന്റെ കൊടിയ ശാപമുണ്ട്.

തഫ്സീര്‍

الَّذِيْنَ يَصُدُّوْنَ عَنْ سَبِيْلِ اللّٰهِ وَيَبْغُوْنَهَا عِوَجًاۗ وَهُمْ بِالْاٰخِرَةِ هُمْ كفِٰرُوْنَ  ( هود: ١٩ )

alladhīna yaṣuddūna
ٱلَّذِينَ يَصُدُّونَ
തിരിഞ്ഞു കളയുന്ന (തിരിച്ചു വിടുന്ന)വര്‍
ʿan sabīli
عَن سَبِيلِ
മാര്‍ഗ്ഗത്തില്‍ നിന്നു
l-lahi
ٱللَّهِ
അല്ലാ ഹുവിന്‍റെ
wayabghūnahā
وَيَبْغُونَهَا
അതിനു ആഗ്രഹിക്കുകയും, തേടുകയും
ʿiwajan
عِوَجًا
വളവു, വക്രത
wahum
وَهُم
അവരാകട്ടെ
bil-ākhirati
بِٱلْءَاخِرَةِ
പരലോകത്തില്‍
hum kāfirūna
هُمْ كَٰفِرُونَ
അവര്‍ അവിശ്വാസികളാണു (താനും).

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനത്തെ തടയുന്നവരും അവന്റെ വഴി വികലമാക്കാനാഗ്രഹിക്കുന്നവരുമാണവര്‍. പരലോകത്തെ തള്ളിപ്പറയുന്നവരും.

തഫ്സീര്‍

اُولٰۤىِٕكَ لَمْ يَكُوْنُوْا مُعْجِزِيْنَ فِى الْاَرْضِ وَمَا كَانَ لَهُمْ مِّنْ دُوْنِ اللّٰهِ مِنْ اَوْلِيَاۤءَ ۘ يُضٰعَفُ لَهُمُ الْعَذَابُ ۗمَا كَانُوْا يَسْتَطِيْعُوْنَ السَّمْعَ وَمَا كَانُوْا يُبْصِرُوْنَ  ( هود: ٢٠ )

ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
lam yakūnū
لَمْ يَكُونُوا۟
അവരായിരുന്നില്ല, ആയിട്ടില്ല
muʿ'jizīna
مُعْجِزِينَ
അസാധ്യ (അശക്ത)മാക്കുന്ന (തോല്‍പിക്കുന്ന)വര്‍
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍ വെച്ചു
wamā kāna
وَمَا كَانَ
ഉണ്ടായിരുന്നതുമില്ല
lahum
لَهُم
അവര്‍ക്കു
min dūni l-lahi
مِّن دُونِ ٱللَّهِ
അല്ലാഹുവിനു പുറമെ, അല്ലാഹുവിനെ കൂടാതെ
min awliyāa
مِنْ أَوْلِيَآءَۘ
രക്ഷാകര്‍ത്താക്കളില്‍ നിന്നു (ആ രും) ബന്ധുമിത്രങ്ങളായി (ഒരുവരും)
yuḍāʿafu
يُضَٰعَفُ
ഇരട്ടിയായി നല്‍കപ്പെടും
lahumu
لَهُمُ
അവര്‍ക്കു
l-ʿadhābu
ٱلْعَذَابُۚ
ശിക്ഷ
mā kānū
مَا كَانُوا۟
അവരായിരുന്നില്ല
yastaṭīʿūna
يَسْتَطِيعُونَ
അവര്‍(ക്കു) സാധ്യമാകു (മായിരുന്നില്ല)
l-samʿa
ٱلسَّمْعَ
കേള്‍ക്കുവാന്‍
wamā kānū
وَمَا كَانُوا۟
അവരായിരുന്നതുമില്ല
yub'ṣirūna
يُبْصِرُونَ
അവര്‍ കണ്ടറിയും.

അവര്‍ ഈ ഭൂമിയില്‍ അല്ലാഹുവെ തോല്‍പിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ല. അല്ലാഹുവല്ലാതെ അവര്‍ക്ക് മറ്റു രക്ഷകരില്ല. അവര്‍ക്ക് ഇരട്ടി ശിക്ഷയുണ്ട്. അവര്‍ക്കൊന്നും കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അവരൊന്നും കണ്ടറിയുന്നവരുമായിരുന്നില്ല.

തഫ്സീര്‍