Skip to main content

قَالَ مَا خَطْبُكُنَّ اِذْ رَاوَدْتُّنَّ يُوْسُفَ عَنْ نَّفْسِهٖۗ قُلْنَ حَاشَ لِلّٰهِ مَا عَلِمْنَا عَلَيْهِ مِنْ سُوْۤءٍ ۗقَالَتِ امْرَاَتُ الْعَزِيْزِ الْـٰٔنَ حَصْحَصَ الْحَقُّۖ اَنَا۠ رَاوَدْتُّهٗ عَنْ نَّفْسِهٖ وَاِنَّهٗ لَمِنَ الصّٰدِقِيْنَ   ( يوسف: ٥١ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
mā khaṭbukunna
مَا خَطْبُكُنَّ
നിങ്ങളുടെ വിശേഷ (കാര്യം) എന്താണു
idh rāwadttunna
إِذْ رَٰوَدتُّنَّ
നിങ്ങള്‍ വശീകരണ ശ്രമം നടത്തിയപ്പോള്‍
yūsufa
يُوسُفَ
യൂസുഫിനോടു
ʿan nafsihi
عَن نَّفْسِهِۦۚ
അവനുവേണ്ടി (അവനെ വശപ്പെടുത്താന്‍)
qul'na
قُلْنَ
അവര്‍ പറഞ്ഞു
ḥāsha lillahi
حَٰشَ لِلَّهِ
അല്ലാഹുവിന്‍റെ പരിശുദ്ധി (വാഴ്ത്തുന്നു)
mā ʿalim'nā
مَا عَلِمْنَا
ഞങ്ങള്‍ അറിഞ്ഞിട്ടില്ല
ʿalayhi
عَلَيْهِ
അദ്ദേഹത്തെപ്പറ്റി
min sūin
مِن سُوٓءٍۚ
ഒരു തിന്മയും
qālati
قَالَتِ
പറഞ്ഞു
im'ra-atu
ٱمْرَأَتُ
(സ്ത്രീ) ഭാര്യ
l-ʿazīzi
ٱلْعَزِيزِ
അസീസിന്‍റെ
l-āna
ٱلْـَٰٔنَ
ഇപ്പോള്‍
ḥaṣḥaṣa
حَصْحَصَ
വെളിപ്പെട്ടു, വ്യക്തമായി
l-ḥaqu
ٱلْحَقُّ
യഥാര്‍ത്ഥം
anā
أَنَا۠
ഞാന്‍ (തന്നെ)
rāwadttuhu
رَٰوَدتُّهُۥ
അവനോടു വശീകരണശ്രമം നടത്തി
ʿan nafsihi
عَن نَّفْسِهِۦ
അവനുവേണ്ടി
wa-innahu
وَإِنَّهُۥ
നിശ്ചയമായും അവന്‍
lamina l-ṣādiqīna
لَمِنَ ٱلصَّٰدِقِينَ
സത്യവാന്‍മാരില്‍ പെട്ട(വന്‍) തന്നെ.

രാജാവ് സ്ത്രീകളോട് ചോദിച്ചു: ''യൂസുഫിനെ വശപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ നിങ്ങളുടെ അനുഭവമെന്തായിരുന്നു?'' അവര്‍ പറഞ്ഞു: ''മഹത്വം അല്ലാഹുവിനു തന്നെ. യൂസുഫിനെപ്പറ്റി മോശമായതൊന്നും ഞങ്ങള്‍ക്കറിയില്ല.'' പ്രഭുവിന്റെ പത്‌നി പറഞ്ഞു: ''ഇപ്പോള്‍ സത്യം വെളിപ്പെട്ടിരിക്കുന്നു. ഞാന്‍ അദ്ദേഹത്തെ വശപ്പെടുത്താന്‍ സ്വയം ശ്രമിക്കുകയായിരുന്നു. തീര്‍ച്ചയായും അദ്ദേഹം സത്യവാനാണ്.''

തഫ്സീര്‍

ذٰلِكَ لِيَعْلَمَ اَنِّيْ لَمْ اَخُنْهُ بِالْغَيْبِ وَاَنَّ اللّٰهَ لَا يَهْدِيْ كَيْدَ الْخَاۤىِٕنِيْنَ ۔  ( يوسف: ٥٢ )

dhālika
ذَٰلِكَ
അതു
liyaʿlama
لِيَعْلَمَ
അവന്‍ (അദ്ദേഹം) അറിയുവാന്‍ വേണ്ടിയാകുന്നു
annī
أَنِّى
ഞാന്‍ എന്നു
lam akhun'hu
لَمْ أَخُنْهُ
അദ്ദേഹത്തെ (അവനെ) ഞാന്‍ വഞ്ചി(ചതി)ച്ചിട്ടില്ല (എന്നു)
bil-ghaybi
بِٱلْغَيْبِ
അഭാവത്തില്‍, മറവില്‍
wa-anna l-laha
وَأَنَّ ٱللَّهَ
അല്ലാഹു എന്നതിനാലും
lā yahdī
لَا يَهْدِى
അവന്‍ നേര്‍വഴിക്കാക്കുകയില്ല (എന്നതിനാലും)
kayda
كَيْدَ
തന്ത്രത്തെ, ഉപായം
l-khāinīna
ٱلْخَآئِنِينَ
ചതിയന്‍മാരുടെ, വഞ്ചകരുടെ.

യൂസുഫ് പറഞ്ഞു: ''പ്രഭുവില്ലാത്ത നേരത്ത് ഞാനദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയാനാണ് ഞാനങ്ങനെ ചെയ്തത്. വഞ്ചകരുടെ കുതന്ത്രങ്ങളെ അല്ലാഹു ഒരിക്കലും ലക്ഷ്യത്തിലെത്തിക്കുകയില്ല.

തഫ്സീര്‍

۞ وَمَآ اُبَرِّئُ نَفْسِيْۚ اِنَّ النَّفْسَ لَاَمَّارَةٌ ۢ بِالسُّوْۤءِ اِلَّا مَا رَحِمَ رَبِّيْۗ اِنَّ رَبِّيْ غَفُوْرٌ رَّحِيْمٌ  ( يوسف: ٥٣ )

wamā ubarri-u
وَمَآ أُبَرِّئُ
ഞാന്‍ ഒഴിവാക്കുന്നില്ല (നിരപരാധിയാക്കുന്നില്ല)
nafsī
نَفْسِىٓۚ
എന്‍റെ സ്വന്തത്തെ, ആത്മാവിനെ, മനസ്സിനെ
inna l-nafsa
إِنَّ ٱلنَّفْسَ
നിശ്ചയമായും മനസ്സു
la-ammāratun
لَأَمَّارَةٌۢ
(വളരെ) ഉപദേശിക്കുന്ന (പ്രേരിപ്പിക്കുന്ന)തു തന്നെ
bil-sūi
بِٱلسُّوٓءِ
തിന്‍മകൊണ്ടു, തിന്‍മയെപ്പറ്റി
illā mā raḥima
إِلَّا مَا رَحِمَ
കരുണചെയ്തതു (ചെയ്‌തവ) ഒഴികെ
rabbī
رَبِّىٓۚ
എന്‍റെ റബ്ബു
inna rabbī
إِنَّ رَبِّى
നിശ്ചയമായും എന്‍റെ റബ്ബു
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവനാണു
raḥīmun
رَّحِيمٌ
കരുണാനിധിയാണു.

''ഞാനെന്റെ മനസ്സ് കുറ്റമറ്റതാണെന്നവകാശപ്പെടുന്നില്ല. തീര്‍ച്ചയായും മനുഷ്യമനസ്സ് തിന്മക്കു പ്രേരിപ്പിക്കുന്നതു തന്നെ. എന്റെ നാഥന്‍ അനുഗ്രഹിച്ചവരുടേതൊഴികെ. എന്റെ നാഥന്‍ ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്; തീര്‍ച്ച.''

തഫ്സീര്‍

وَقَالَ الْمَلِكُ ائْتُوْنِيْ بِهٖٓ اَسْتَخْلِصْهُ لِنَفْسِيْۚ فَلَمَّا كَلَّمَهٗ قَالَ اِنَّكَ الْيَوْمَ لَدَيْنَا مَكِيْنٌ اَمِيْنٌ  ( يوسف: ٥٤ )

waqāla
وَقَالَ
പറയുകയും ചെയ്തു
l-maliku
ٱلْمَلِكُ
രാജാവു
i'tūnī
ٱئْتُونِى
എന്‍റെ അടുക്കല്‍ കൊണ്ടുവരുവിന്‍, വരുവിന്‍
bihi
بِهِۦٓ
അവനെ, അവനെക്കൊണ്ട്‌
astakhliṣ'hu
أَسْتَخْلِصْهُ
അവനെ ഞാന്‍ സ്വന്തമാക്കി (പ്രത്യേകമാക്കി - മാത്രമാക്കി) വെക്കാം (വെക്കുന്നു)
linafsī
لِنَفْسِىۖ
എന്‍റെ സ്വന്തത്തിനു, എനിക്കു സ്വന്തമായി
falammā kallamahu
فَلَمَّا كَلَّمَهُۥ
അങ്ങനെ അദ്ദേഹത്തോടു അദ്ദേഹം സംസാരിച്ചപ്പോള്‍
qāla
قَالَ
അദ്ദേഹം പറഞ്ഞു
innaka
إِنَّكَ
നിശ്ചയമായും നീ
l-yawma
ٱلْيَوْمَ
ഇന്നു
ladaynā
لَدَيْنَا
നമ്മുടെ അടുക്കല്‍
makīnun
مَكِينٌ
സ്ഥാനിയാണ്, സ്ഥാനക്കാരനാണ്
amīnun
أَمِينٌ
വിശ്വസ്ഥനാണു.

രാജാവ് കല്‍പിച്ചു: ''നിങ്ങള്‍ അദ്ദേഹത്തെ എന്റെ അടുത്തെത്തിക്കുക. ഞാനദ്ദേഹത്തെ എന്റെ പ്രത്യേകക്കാരനായി സ്വീകരിക്കട്ടെ.'' അങ്ങനെ അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ രാജാവ് പറഞ്ഞു: ''താങ്കളിന്ന് നമ്മുടെയടുത്ത് ഉന്നതസ്ഥാനീയനാണ്. നമ്മുടെ വിശ്വസ്തനും.''

തഫ്സീര്‍

قَالَ اجْعَلْنِيْ عَلٰى خَزَاۤىِٕنِ الْاَرْضِۚ اِنِّيْ حَفِيْظٌ عَلِيْمٌ  ( يوسف: ٥٥ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
ij'ʿalnī
ٱجْعَلْنِى
എന്നെ ആക്കുക
ʿalā khazāini
عَلَىٰ خَزَآئِنِ
ഭണ്ഡാര (നിക്ഷേപ)ങ്ങളുടെ മേല്‍
l-arḍi
ٱلْأَرْضِۖ
ഭൂമിയിലെ, നാട്ടിന്‍റെ
innī
إِنِّى
നിശ്ചയമായും ഞാന്‍
ḥafīẓun
حَفِيظٌ
കാക്കുന്ന (സൂക്ഷിക്കുന്ന)വനാണു
ʿalīmun
عَلِيمٌ
അറിയുന്നവനാണു.

യൂസുഫ് പറഞ്ഞു: ''രാജ്യത്തെ ഖജനാവുകളുടെ ചുമതല എന്നെ ഏല്‍പിക്കുക. തീര്‍ച്ചയായും ഞാനതു പരിരക്ഷിക്കുന്നവനും അതിനാവശ്യമായ അറിവുള്ളവനുമാണ്.''

തഫ്സീര്‍

وَكَذٰلِكَ مَكَّنَّا لِيُوْسُفَ فِى الْاَرْضِ يَتَبَوَّاُ مِنْهَا حَيْثُ يَشَاۤءُۗ نُصِيْبُ بِرَحْمَتِنَا مَنْ نَّشَاۤءُ وَلَا نُضِيْعُ اَجْرَ الْمُحْسِنِيْنَ  ( يوسف: ٥٦ )

wakadhālika
وَكَذَٰلِكَ
അപ്രകാരം
makkannā
مَكَّنَّا
നാം സ്ഥാനം (സൗകര്യം) നല്‍കി
liyūsufa
لِيُوسُفَ
യൂസുഫിനു
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍ (നാട്ടില്‍)
yatabawwa-u
يَتَبَوَّأُ
അദ്ദേഹം ചെന്ന് താമസിക്കുമാറ്
min'hā
مِنْهَا
അതില്‍നിന്നു
ḥaythu yashāu
حَيْثُ يَشَآءُۚ
അദ്ദേഹം ഉദ്ദേശിക്കുന്നേടത്തു
nuṣību
نُصِيبُ
നാം ബാധിപ്പിക്കുന്നു, എത്തിക്കും
biraḥmatinā
بِرَحْمَتِنَا
നമ്മുടെ കാരുണ്യത്തെ
man nashāu
مَن نَّشَآءُۖ
നാം ഉദ്ദേശിക്കുന്നവര്‍ക്കു
walā nuḍīʿu
وَلَا نُضِيعُ
നാം പാഴാക്കുകയുമില്ല
ajra
أَجْرَ
പ്രതിഫലത്തെ, കൂലി
l-muḥ'sinīna
ٱلْمُحْسِنِينَ
സല്‍ഗുണം ചെയ്യുന്നവരുടെ, സുകൃതവാന്‍മാരുടെ.

അവ്വിധം നാം യൂസുഫിന് അന്നാട്ടില്‍ അദ്ദേഹം ഉദ്ദേശിക്കുന്നിടമെല്ലാം അധികാരം ഉപയോഗിക്കാന്‍ കഴിയുമാറ് സൗകര്യം ചെയ്തുകൊടുത്തു. നാം ഉദ്ദേശിക്കുന്നവര്‍ക്ക് നമ്മുടെ കാരുണ്യം നല്‍കുന്നു. സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലം നാമൊട്ടും പാഴാക്കുകയില്ല.

തഫ്സീര്‍

وَلَاَجْرُ الْاٰخِرَةِ خَيْرٌ لِّلَّذِيْنَ اٰمَنُوْا وَكَانُوْا يَتَّقُوْنَ ࣖ  ( يوسف: ٥٧ )

wala-ajru
وَلَأَجْرُ
പ്രതിഫലംതന്നെ
l-ākhirati
ٱلْءَاخِرَةِ
പരലോകത്തെ
khayrun
خَيْرٌ
ഉത്തമം, അധികം നല്ലതു
lilladhīna āmanū
لِّلَّذِينَ ءَامَنُوا۟
വിശ്വസിച്ചവര്‍ക്ക്
wakānū
وَكَانُوا۟
അവര്‍ ആയിരുന്നു
yattaqūna
يَتَّقُونَ
സൂക്ഷമത പാലിക്കും.

എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നവര്‍ക്ക് പരലോകത്തെ പ്രതിഫലമാണ് ഉത്തമം.

തഫ്സീര്‍

وَجَاۤءَ اِخْوَةُ يُوْسُفَ فَدَخَلُوْا عَلَيْهِ فَعَرَفَهُمْ وَهُمْ لَهٗ مُنْكِرُوْنَ  ( يوسف: ٥٨ )

wajāa
وَجَآءَ
വന്നു, വരുകയും ചെയ്തു
ikh'watu yūsufa
إِخْوَةُ يُوسُفَ
യൂസുഫിന്‍റെ സഹോദരന്‍മാര്‍
fadakhalū
فَدَخَلُوا۟
എന്നിട്ടവര്‍ പ്രവേശിച്ചു
ʿalayhi
عَلَيْهِ
അദ്ദേഹത്തിന്നടുക്കല്‍
faʿarafahum
فَعَرَفَهُمْ
അപ്പോള്‍ അദ്ദേഹം അവരെ അറിഞ്ഞു (മനസ്സിലാക്കി)
wahum
وَهُمْ
അവരാകട്ടെ
lahu
لَهُۥ
അദ്ദേഹത്തെ
munkirūna
مُنكِرُونَ
പരിചയമില്ലാത്തവര്‍ (അറിയാത്തവര്‍).

യൂസുഫിന്റെ സഹോദരന്മാര്‍ വന്നു. അവര്‍ അദ്ദേഹത്തിന്റെ അടുത്തെത്തി. അപ്പോള്‍ അദ്ദേഹം അവരെ തിരിച്ചറിഞ്ഞു. എന്നാല്‍ അവര്‍ക്ക് അദ്ദേഹത്തെ മനസ്സിലായില്ല.

തഫ്സീര്‍

وَلَمَّا جَهَّزَهُمْ بِجَهَازِهِمْ قَالَ ائْتُوْنِيْ بِاَخٍ لَّكُمْ مِّنْ اَبِيْكُمْ ۚ اَلَا تَرَوْنَ اَنِّيْٓ اُوْفِى الْكَيْلَ وَاَنَا۠ خَيْرُ الْمُنْزِلِيْنَ   ( يوسف: ٥٩ )

walammā jahhazahum
وَلَمَّا جَهَّزَهُم
അദ്ദേഹം അവരെ ഒരുക്കി (യാത്ര) അയച്ചപ്പോള്‍
bijahāzihim
بِجَهَازِهِمْ
അവരുടെ ഒരുക്കു (യാത്രാ) സാമാനവുമായി
qāla
قَالَ
അദ്ദേഹം പറഞ്ഞു
i'tūnī
ٱئْتُونِى
നിങ്ങള്‍ എന്‍റെ അടുക്കല്‍ വരണം
bi-akhin lakum
بِأَخٍ لَّكُم
നിങ്ങള്‍ക്കുള്ള സഹോദരനെയും കൊണ്ടു
min abīkum
مِّنْ أَبِيكُمْۚ
നിങ്ങളുടെ ബാപ്പയില്‍ (പിതാവില്‍) നിന്നു
alā tarawna
أَلَا تَرَوْنَ
നിങ്ങള്‍ കാണുന്നില്ലേ
annī ūfī
أَنِّىٓ أُوفِى
ഞാന്‍ നിറവേറ്റി (പൂര്‍ത്തിയാക്കി) തരുന്നുവെന്നു
l-kayla
ٱلْكَيْلَ
അളവു
wa-anā
وَأَنَا۠
ഞാനാകട്ടെ, ഞാന്‍ (ആകുന്നു) എന്നും
khayru
خَيْرُ
നല്ലവനാണു, ഉത്തമനാണു (എന്നും)
l-munzilīna
ٱلْمُنزِلِينَ
(അതിഥികളെ) സല്‍കരിക്കുന്നവരില്‍.

അദ്ദേഹം അവര്‍ക്കാവശ്യമായ ചരക്കുകളൊരുക്കിക്കൊടുത്തു. എന്നിട്ടിങ്ങനെ പറഞ്ഞു: ''നിങ്ങളുടെ പിതാവൊത്ത സഹോദരനെ എന്റെയടുത്ത് കൊണ്ടുവരണം. ഞാന്‍ അളവില്‍ തികവ് വരുത്തുന്നതും ഏറ്റവും നല്ല നിലയില്‍ ആതിഥ്യമരുളുന്നതും നിങ്ങള്‍ കാണുന്നില്ലേ?

തഫ്സീര്‍

فَاِنْ لَّمْ تَأْتُوْنِيْ بِهٖ فَلَا كَيْلَ لَكُمْ عِنْدِيْ وَلَا تَقْرَبُوْنِ  ( يوسف: ٦٠ )

fa-in lam tatūnī
فَإِن لَّمْ تَأْتُونِى
എനി നിങ്ങള്‍ വന്നില്ലെങ്കില്‍
bihi
بِهِۦ
അവനെയും കൊണ്ടു
falā kayla
فَلَا كَيْلَ
എന്നാല്‍ അളവില്ല
lakum
لَكُمْ
നിങ്ങള്‍ക്കു
ʿindī
عِندِى
എന്‍റെ അടുക്കല്‍
walā taqrabūni
وَلَا تَقْرَبُونِ
നിങ്ങളെന്നെ സമീപിക്കുകയും ചെയ്യരുത്.

''നിങ്ങളവനെ എന്റെ അടുത്ത് കൊണ്ടുവന്നില്ലെങ്കില്‍ നിങ്ങള്‍ക്കിനി ഇവിടെ നിന്ന് ധാന്യം അളന്നു തരുന്നതല്ല. നിങ്ങള്‍ എന്റെ അടുത്ത് വരികയും വേണ്ട.''

തഫ്സീര്‍