Skip to main content

قَالُوْا وَاَقْبَلُوْا عَلَيْهِمْ مَّاذَا تَفْقِدُوْنَ  ( يوسف: ٧١ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
wa-aqbalū
وَأَقْبَلُوا۟
അവര്‍ മുന്നിടുകയും ചെയ്തു (തിരിഞ്ഞു)
ʿalayhim
عَلَيْهِم
അവരുടെ നേരെ
mādhā
مَّاذَا
എന്തൊന്നാണു
tafqidūna
تَفْقِدُونَ
നിങ്ങള്‍ നഷ്ടപ്പെടുന്നതു, നിങ്ങള്‍ക്കു കാണാതാകുന്നത്.

അവരുടെ നേരെ തിരിഞ്ഞ് യാത്രാസംഘം ചോദിച്ചു: ''എന്താണ് നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത്?''

തഫ്സീര്‍

قَالُوْا نَفْقِدُ صُوَاعَ الْمَلِكِ وَلِمَنْ جَاۤءَ بِهٖ حِمْلُ بَعِيْرٍ وَّاَنَا۠ بِهٖ زَعِيْمٌ  ( يوسف: ٧٢ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
nafqidu
نَفْقِدُ
ഞങ്ങള്‍ നഷ്ടപ്പെടുന്നു, കാണാതാവുന്നു
ṣuwāʿa
صُوَاعَ
അളവുപാത്രം, അളവുകോപ്പ
l-maliki
ٱلْمَلِكِ
രാജാവിന്‍റെ
waliman jāa bihi
وَلِمَن جَآءَ بِهِۦ
അതു കൊണ്ടുവന്നവര്‍ക്കുണ്ടു
ḥim'lu
حِمْلُ
ചുമടു, ഏറ്റുന്നതു
baʿīrin
بَعِيرٍ
ഒരൊട്ടകത്തിന്‍റെ
wa-anā
وَأَنَا۠
ഞാന്‍
bihi
بِهِۦ
അതിനെപ്പറ്റി, അതിനു
zaʿīmun
زَعِيمٌ
ഏല്‍ക്കുന്നവനാണു, ഉത്തരവാദിയാണ്.

അവര്‍ പറഞ്ഞു: ''രാജാവിന്റെ പാനപാത്രം നഷ്ടപ്പെട്ടിരിക്കുന്നു. അത് കൊണ്ടുവന്നുതരുന്നവന് ഒരൊട്ടകത്തിന് ചുമക്കാവുന്നത്ര ധാന്യം സമ്മാനമായി കിട്ടും.'' ''ഞാനതിന് ബാധ്യസ്ഥനാണ്.''

തഫ്സീര്‍

قَالُوْا تَاللّٰهِ لَقَدْ عَلِمْتُمْ مَّا جِئْنَا لِنُفْسِدَ فِى الْاَرْضِ وَمَا كُنَّا سَارِقِيْنَ  ( يوسف: ٧٣ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
tal-lahi
تَٱللَّهِ
അല്ലാഹുവിനെത്തന്നെയാണ (സത്യം)
laqad ʿalim'tum
لَقَدْ عَلِمْتُم
തീര്‍ച്ചയായും നിങ്ങളറിഞ്ഞിട്ടുണ്ട്
mā ji'nā
مَّا جِئْنَا
ഞങ്ങള്‍ വന്നിട്ടില്ലെന്നു
linuf'sida
لِنُفْسِدَ
ഞങ്ങള്‍ കുഴപ്പം (നാശം) ഉണ്ടാക്കുവാന്‍
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍, നാട്ടില്‍
wamā kunnā
وَمَا كُنَّا
ഞങ്ങളായിരുന്നിട്ടുമില്ല
sāriqīna
سَٰرِقِينَ
മോഷ്ടാക്കള്‍.

യാത്രാസംഘം പറഞ്ഞു: ''അല്ലാഹു സത്യം! നിങ്ങള്‍ക്കറിയാമല്ലോ, നാട്ടില്‍ നാശമുണ്ടാക്കാന്‍ വന്നവരല്ല ഞങ്ങള്‍; ഞങ്ങള്‍ കള്ളന്മാരുമല്ല.''

തഫ്സീര്‍

قَالُوْا فَمَا جَزَاۤؤُهٗٓ اِنْ كُنْتُمْ كٰذِبِيْنَ  ( يوسف: ٧٤ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
famā
فَمَا
എന്നാലെന്താണു
jazāuhu
جَزَٰٓؤُهُۥٓ
അതിന്‍റെ പ്രതിഫലം
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
kādhibīna
كَٰذِبِينَ
കളവ് (വ്യാജം) പറയുന്നവര്‍.

അവര്‍ ചോദിച്ചു: ''നിങ്ങള്‍ കള്ളം പറഞ്ഞവരാണെങ്കില്‍ എന്തു ശിക്ഷയാണ് നല്‍കേണ്ടത്?''

തഫ്സീര്‍

قَالُوْا جَزَاۤؤُهٗ مَنْ وُّجِدَ فِيْ رَحْلِهٖ فَهُوَ جَزَاۤؤُهٗ ۗ كَذٰلِكَ نَجْزِى الظّٰلِمِيْنَ  ( يوسف: ٧٥ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
jazāuhu
جَزَٰٓؤُهُۥ
അതിന്‍റെ പ്രതിഫലം
man
مَن
ആര്‍, ഏതൊരുവന്‍
wujida
وُجِدَ
കാണപ്പെട്ടു, അതു കണ്ടുകിട്ടി
fī raḥlihi
فِى رَحْلِهِۦ
അവന്‍റെ യാത്രാ സാമാനത്തില്‍
fahuwa
فَهُوَ
എന്നാലവന്‍
jazāuhu
جَزَٰٓؤُهُۥۚ
അതിന്‍റെ പ്രതിഫലമാണു
kadhālika
كَذَٰلِكَ
അപ്രകാരമത്രെ, അതുപോലെ
najzī
نَجْزِى
ഞങ്ങള്‍ പ്രതിഫലം നല്‍കുന്നതു (നല്‍കുന്നു)
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികള്‍ക്ക്.

യാത്രാസംഘം പറഞ്ഞു: ''അതിനുള്ള ശിക്ഷയിതാണ്: ആരുടെ ഭാണ്ഡത്തില്‍ നിന്നാണോ അത് കണ്ടുകിട്ടുന്നത് അവനെ പിടിച്ചുവെക്കണം. അങ്ങനെയാണ് ഞങ്ങള്‍ അക്രമികള്‍ക്ക് ശിക്ഷ നല്‍കാറുള്ളത്.''

തഫ്സീര്‍

فَبَدَاَ بِاَوْعِيَتِهِمْ قَبْلَ وِعَاۤءِ اَخِيْهِ ثُمَّ اسْتَخْرَجَهَا مِنْ وِّعَاۤءِ اَخِيْهِۗ كَذٰلِكَ كِدْنَا لِيُوْسُفَۗ مَا كَانَ لِيَأْخُذَ اَخَاهُ فِيْ دِيْنِ الْمَلِكِ اِلَّآ اَنْ يَّشَاۤءَ اللّٰهُ ۗنَرْفَعُ دَرَجَاتٍ مَّنْ نَّشَاۤءُۗ وَفَوْقَ كُلِّ ذِيْ عِلْمٍ عَلِيْمٌ  ( يوسف: ٧٦ )

fabada-a
فَبَدَأَ
എന്നിട്ടു (അങ്ങനെ - എന്നാല്‍) അദ്ദേഹം തുടങ്ങി, ആരംഭിച്ചു
bi-awʿiyatihim
بِأَوْعِيَتِهِمْ
അവരുടെ സഞ്ചി (ചരക്കു - പാത്രം - പൊതി)കള്‍ക്കൊണ്ടു
qabla wiʿāi
قَبْلَ وِعَآءِ
സഞ്ചിയുടെ മുമ്പു
akhīhi
أَخِيهِ
തന്‍റെ സഹോദരന്‍റെ
thumma
ثُمَّ
പിന്നീടു
is'takhrajahā
ٱسْتَخْرَجَهَا
അതിനെ അദ്ദേഹം പുറത്തെടുത്തു, പുറത്തുകൊണ്ടുവന്നു
min wiʿāi
مِن وِعَآءِ
സഞ്ചിയില്‍ നിന്നു
akhīhi
أَخِيهِۚ
തന്‍റെ സഹോദരന്‍റെ
kadhālika
كَذَٰلِكَ
അപ്രകാരം
kid'nā
كِدْنَا
നാം തന്ത്രം പ്രയോഗിച്ചു
liyūsufa
لِيُوسُفَۖ
യൂസുഫിനു വേണ്ടി
mā kāna
مَا كَانَ
ആകുകയില്ല (നിവൃത്തിയില്ല)
liyakhudha
لِيَأْخُذَ
അദ്ദേഹം പിടിക്കുവാന്‍, എടുക്കുവാന്‍
akhāhu
أَخَاهُ
തന്‍റെ സഹോദരനെ
fī dīni
فِى دِينِ
മത (നിയമ) നടപടിയില്‍ (നടപടി പ്രകാരം)
l-maliki
ٱلْمَلِكِ
രാജാവിന്‍റെ
illā an yashāa
إِلَّآ أَن يَشَآءَ
ഉദ്ദേശിക്കുന്നതായാലല്ലാതെ
l-lahu
ٱللَّهُۚ
അല്ലാഹു
narfaʿu
نَرْفَعُ
നാം ഉയര്‍ത്തുന്നു
darajātin
دَرَجَٰتٍ
പല പദവി(പടി)കള്‍
man nashāu
مَّن نَّشَآءُۗ
നാം ഉദ്ദേശിക്കുന്നവരെ
wafawqa
وَفَوْقَ
മീതെയുണ്ടു
kulli dhī ʿil'min
كُلِّ ذِى عِلْمٍ
എല്ലാ അറിവുള്ളവന്‍റെയും
ʿalīmun
عَلِيمٌ
ഒരു അറിയുന്നവന്‍.

യൂസുഫ് തന്റെ സഹോദരന്റെ ഭാണ്ഡം പരിശോധിക്കുന്നതിനു മുമ്പ് അവരുടെ ഭാണ്ഡങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങി. അവസാനമത് തന്റെ സഹോദരന്റെ ഭാണ്ഡത്തില്‍ നിന്ന് പുറത്തെടുത്തു. അവ്വിധം നാം യൂസുഫിനുവേണ്ടി തന്ത്രം പ്രയോഗിച്ചു. അല്ലാഹു ഇങ്ങനെ ഉദ്ദേശിച്ചിരുന്നെങ്കിലല്ലാതെ രാജാവിന്റെ നിയമമനുസരിച്ച് യൂസുഫിന് തന്റെ സഹോദരനെ പിടിച്ചുവെക്കാന്‍ സാധിക്കുമായിരുന്നില്ല. നാം ഇച്ഛിക്കുന്നവരെ നാം പല പദവികളിലും ഉയര്‍ത്തുന്നു. അറിവുള്ളവര്‍ക്കെല്ലാം ഉപരിയായി സര്‍വജ്ഞനായി അല്ലാഹുവുണ്ട്.

തഫ്സീര്‍

۞ قَالُوْٓا اِنْ يَّسْرِقْ فَقَدْ سَرَقَ اَخٌ لَّهٗ مِنْ قَبْلُۚ فَاَسَرَّهَا يُوْسُفُ فِيْ نَفْسِهٖ وَلَمْ يُبْدِهَا لَهُمْۚ قَالَ اَنْتُمْ شَرٌّ مَّكَانًا ۚوَاللّٰهُ اَعْلَمُ بِمَا تَصِفُوْنَ  ( يوسف: ٧٧ )

qālū
قَالُوٓا۟
അവര്‍ പറഞ്ഞു
in yasriq
إِن يَسْرِقْ
അവന്‍ മോഷ്ടിക്കുന്നുവെങ്കില്‍
faqad saraqa
فَقَدْ سَرَقَ
മോഷ്ടിച്ചിട്ടുണ്ട്
akhun lahu
أَخٌ لَّهُۥ
അവന്‍റെ ഒരു സഹോദരന്‍
min qablu
مِن قَبْلُۚ
മുമ്പു
fa-asarrahā
فَأَسَرَّهَا
അപ്പോള്‍ അതിനെ സ്വകര്യമാക്കി (മറച്ചു) വെച്ചു
yūsufu
يُوسُفُ
യൂസുഫ്
fī nafsihi
فِى نَفْسِهِۦ
തന്‍റെ മനസ്സില്‍
walam yub'dihā
وَلَمْ يُبْدِهَا
അതിനെ വെളിപ്പെടുത്തിയതുമില്ല
lahum
لَهُمْۚ
അവരോടു
qāla
قَالَ
അദ്ദേഹം പറഞ്ഞു
antum
أَنتُمْ
നിങ്ങള്‍
sharrun
شَرٌّ
മോശ (ചീത്ത)പ്പെട്ടവരാണു
makānan
مَّكَانًاۖ
സ്ഥാനം, നിലപാടു
wal-lahu
وَٱللَّهُ
അല്ലാഹു
aʿlamu
أَعْلَمُ
ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണു
bimā taṣifūna
بِمَا تَصِفُونَ
നിങ്ങള്‍ വിശേഷിപ്പി (വിവരി - വര്‍ണ്ണി) ക്കുന്നതിനെപ്പറ്റി.

സഹോദരന്മാര്‍ പറഞ്ഞു: ''അവന്‍ കട്ടുവെങ്കില്‍ അവന്റെ സഹോദരനും മുമ്പ് കട്ടിട്ടുണ്ട്.'' യൂസുഫ് ഇതൊക്കെ തന്റെ മനസ്സിലൊളിപ്പിച്ചുവെച്ചു. യാഥാര്‍ഥ്യം അവരോട് വെളിപ്പെടുത്തിയില്ല. അദ്ദേഹം ഇത്രമാത്രം പറഞ്ഞു: ''നിങ്ങളുടെ നിലപാട് നന്നെ മോശംതന്നെ. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റിയൊക്കെ നന്നായറിയാവുന്നവനാണ് അല്ലാഹു.''

തഫ്സീര്‍

قَالُوْا يٰٓاَيُّهَا الْعَزِيْزُ اِنَّ لَهٗٓ اَبًا شَيْخًا كَبِيْرًا فَخُذْ اَحَدَنَا مَكَانَهٗ ۚاِنَّا نَرٰىكَ مِنَ الْمُحْسِنِيْنَ  ( يوسف: ٧٨ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
yāayyuhā l-ʿazīzu
يَٰٓأَيُّهَا ٱلْعَزِيزُ
ഹേ, അസീസേ
inna lahu
إِنَّ لَهُۥٓ
നിശ്ചയമായും അവന്നുണ്ടു
aban
أَبًا
ഒരു പിതാവു, ബാപ്പ
shaykhan
شَيْخًا
വൃദ്ധനായ, വയോധികനായ
kabīran
كَبِيرًا
വലിയ
fakhudh
فَخُذْ
അതിനാല്‍ സ്വീകരിക്കണം, പിടിക്കുക
aḥadanā
أَحَدَنَا
ഞങ്ങളില്‍ ഒരാളെ
makānahu
مَكَانَهُۥٓۖ
അവന്‍റെ സ്ഥാനത്തു
innā narāka
إِنَّا نَرَىٰكَ
നിശ്ചയമായും ഞങ്ങള്‍ താങ്കളെ കാണുന്നു
mina l-muḥ'sinīna
مِنَ ٱلْمُحْسِنِينَ
നന്‍മ ചെയ്യുന്നവരില്‍ (സല്‍ഗുണവാന്‍മാരില്‍) പെട്ട (വനായി).

അവര്‍ പറഞ്ഞു: ''പ്രഭോ, ഇവന് വയോവൃദ്ധനായ പിതാവുണ്ട്. അതിനാല്‍ ഇവന്ന് പകരമായി അങ്ങ് ഞങ്ങളിലാരെയെങ്കിലും പിടിച്ചുവെച്ചാലും. ഞങ്ങള്‍ അങ്ങയെ കാണുന്നത് അങ്ങേയറ്റം സന്മനസ്സുള്ളവനായാണ്.''

തഫ്സീര്‍

قَالَ مَعَاذَ اللّٰهِ اَنْ نَّأْخُذَ اِلَّا مَنْ وَّجَدْنَا مَتَاعَنَا عِنْدَهٗٓ ۙاِنَّآ اِذًا لَّظٰلِمُوْنَ ࣖ  ( يوسف: ٧٩ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
maʿādha l-lahi
مَعَاذَ ٱللَّهِ
അല്ലാഹുവില്‍ ശരണം (അല്ലാഹുവിന്‍റെ കാവല്‍)
an nakhudha
أَن نَّأْخُذَ
ഞങ്ങള്‍ പിടിക്കുന്ന (എടുക്കുന്ന)തിനെക്കുറിച്ചു
illā man
إِلَّا مَن
യതൊരുവനെയല്ലാതെ
wajadnā
وَجَدْنَا
ഞങ്ങള്‍ കണ്ടെത്തി
matāʿanā
مَتَٰعَنَا
ഞങ്ങളുടെ ഉപകരണം (സാധനം)
ʿindahu
عِندَهُۥٓ
തന്‍റെ അടുക്കല്‍
innā idhan
إِنَّآ إِذًا
അപ്പോള്‍ നിശ്ചയമായും ഞങ്ങള്‍
laẓālimūna
لَّظَٰلِمُونَ
അക്രമികള്‍ തന്നെ.

യൂസുഫ് പറഞ്ഞു: ''അല്ലാഹുവില്‍ ശരണം! നമ്മുടെ സാധനം ആരുടെ കൈയിലാണോ കണ്ടെത്തിയത് അവനെയല്ലാതെ മറ്റാരെയെങ്കിലും പിടിച്ചുവെക്കുകയോ? എങ്കില്‍ ഞങ്ങള്‍ അതിക്രമികളായിത്തീരും.''

തഫ്സീര്‍

فَلَمَّا اسْتَا۟يْـَٔسُوْا مِنْهُ خَلَصُوْا نَجِيًّاۗ قَالَ كَبِيْرُهُمْ اَلَمْ تَعْلَمُوْٓا اَنَّ اَبَاكُمْ قَدْ اَخَذَ عَلَيْكُمْ مَّوْثِقًا مِّنَ اللّٰهِ وَمِنْ قَبْلُ مَا فَرَّطْتُّمْ فِيْ يُوْسُفَ فَلَنْ اَبْرَحَ الْاَرْضَ حَتّٰى يَأْذَنَ لِيْٓ اَبِيْٓ اَوْ يَحْكُمَ اللّٰهُ لِيْۚ وَهُوَ خَيْرُ الْحٰكِمِيْنَ  ( يوسف: ٨٠ )

falammā is'tayasū
فَلَمَّا ٱسْتَيْـَٔسُوا۟
അങ്ങനെ അവര്‍ നിരാശ അടഞ്ഞ (ആശ നഷ്ടപ്പട്ട)പ്പോള്‍
min'hu
مِنْهُ
അവനെക്കുറിച്ചു
khalaṣū
خَلَصُوا۟
അവര്‍ തനിച്ചുപോയി, ഒഴിഞ്ഞുനിന്നു
najiyyan
نَجِيًّاۖ
സ്വാകര്യം പറയുന്നവരായി
qāla
قَالَ
പറഞ്ഞു
kabīruhum
كَبِيرُهُمْ
അവരില്‍ വലിയവന്‍
alam taʿlamū
أَلَمْ تَعْلَمُوٓا۟
നിങ്ങള്‍ക്കറിഞ്ഞുകൂടേ
anna abākum
أَنَّ أَبَاكُمْ
നിങ്ങളുടെ പിതാവു എന്നു
qad akhadha
قَدْ أَخَذَ
വാങ്ങിയിട്ടുണ്ടു (എന്നു)
ʿalaykum
عَلَيْكُم
നിങ്ങളോടു, നിങ്ങള്‍ക്കെതിരില്‍
mawthiqan
مَّوْثِقًا
ഒരു ഉറപ്പു
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവിങ്കല്‍ നിന്നു
wamin qablu
وَمِن قَبْلُ
മുമ്പും
mā farraṭtum
مَا فَرَّطتُمْ
നിങ്ങള്‍ വീഴ്ച വരുത്തിയതു
fī yūsufa
فِى يُوسُفَۖ
യൂസുഫിനെപ്പറ്റി, യൂസുഫിന്‍റെ കാര്യത്തില്‍
falan abraḥa
فَلَنْ أَبْرَحَ
എന്നാല്‍ (അതിനാല്‍) ഞാന്‍ വിടുകയേ ഇല്ല
l-arḍa
ٱلْأَرْضَ
(ഈ) ഭൂമി, നാടു
ḥattā yadhana
حَتَّىٰ يَأْذَنَ
അനുവാദം തരുന്നതുവരെ
lī abī
لِىٓ أَبِىٓ
എനിക്കു എന്‍റെ ബാപ്പ
aw yaḥkuma
أَوْ يَحْكُمَ
അല്ലെങ്കില്‍ വിധിച്ചു തരുന്നതു
l-lahu lī
ٱللَّهُ لِىۖ
അല്ലാഹു എനിക്കു
wahuwa
وَهُوَ
അവനാകട്ടെ
khayru
خَيْرُ
ഉത്തമനാണു, ഏറ്റം നല്ലവനാണു
l-ḥākimīna
ٱلْحَٰكِمِينَ
വിധികര്‍ത്താക്കളില്‍.

സഹോദരനെ സംബന്ധിച്ച് നിരാശരായപ്പോള്‍ അവര്‍ മാറിയിരുന്ന് കൂടിയാലോചിച്ചു. അവരിലെ മുതിര്‍ന്നവന്‍ പറഞ്ഞു: ''നിങ്ങള്‍ക്കറിഞ്ഞുകൂടേ; നിങ്ങളുടെ പിതാവ് അല്ലാഹുവിന്റെ പേരില്‍ നിങ്ങളോട് ഉറപ്പ് വാങ്ങിയ കാര്യം. മുമ്പ് യൂസുഫിന്റെ കാര്യത്തില്‍ നിങ്ങള്‍ അക്രമം കാണിച്ചിട്ടുണ്ടെന്നും. അതിനാല്‍ എന്റെ പിതാവ് എനിക്കനുവാദം തരികയോ അല്ലെങ്കില്‍ അല്ലാഹു എന്റെ കാര്യം തീരുമാനിക്കുകയോ ചെയ്യുംവരെ ഞാന്‍ ഈ നാട് വിടുകയില്ല. വിധികര്‍ത്താക്കളില്‍ ഉത്തമന്‍ അല്ലാഹുവാണല്ലോ.

തഫ്സീര്‍