Skip to main content

وَبَرَزُوْا لِلّٰهِ جَمِيْعًا فَقَالَ الضُّعَفٰۤؤُا لِلَّذِيْنَ اسْتَكْبَرُوْٓا اِنَّا كُنَّا لَكُمْ تَبَعًا فَهَلْ اَنْتُمْ مُّغْنُوْنَ عَنَّا مِنْ عَذَابِ اللّٰهِ مِنْ شَيْءٍ ۗقَالُوْا لَوْ هَدٰىنَا اللّٰهُ لَهَدَيْنٰكُمْۗ سَوَاۤءٌ عَلَيْنَآ اَجَزِعْنَآ اَمْ صَبَرْنَا مَا لَنَا مِنْ مَّحِيْصٍ ࣖ   ( ابراهيم: ٢١ )

wabarazū
وَبَرَزُوا۟
അവര്‍ പ്രത്യക്ഷപ്പെടും, വെളിക്കുവരും
lillahi
لِلَّهِ
അല്ലാഹുവിങ്കലേക്കു
jamīʿan
جَمِيعًا
മുഴുവനും, എല്ലാവരും
faqāla
فَقَالَ
അപ്പോള്‍ പറയും
l-ḍuʿafāu
ٱلضُّعَفَٰٓؤُا۟
ദുര്‍ബ്ബലര്‍, ബലഹീനര്‍, അശക്തര്‍
lilladhīna
لِلَّذِينَ
യാതൊരുവരോടു
is'takbarū
ٱسْتَكْبَرُوٓا۟
വലുപ്പം (അഹംഭാവം) നടിച്ച
innā kunnā
إِنَّا كُنَّا
ഞങ്ങള്‍ ആയിരുന്നു(വല്ലോ)
lakum
لَكُمْ
നിങ്ങള്‍ക്കു, നിങ്ങളോടു
tabaʿan
تَبَعًا
അനുയായികള്‍, പിന്‍പറ്റിയവര്‍
fahal antum
فَهَلْ أَنتُم
എന്നാല്‍ (ആകയാല്‍ - അതിനാല്‍ - എന്നിരിക്കെ) നിങ്ങളാകുന്നുവോ
mugh'nūna
مُّغْنُونَ
ധന്യമാക്കുന്ന (ഒഴിവാക്കുന്ന)വര്‍
ʿannā
عَنَّا
ഞങ്ങള്‍ക്കു, ഞങ്ങളില്‍ നിന്നു
min ʿadhābi
مِنْ عَذَابِ
ശിക്ഷയില്‍നിന്നു
l-lahi
ٱللَّهِ
അല്ലാഹുവിന്റെ
min shayin
مِن شَىْءٍۚ
വല്ലതിനെയും, വല്ല വസ്തുവും
qālū
قَالُوا۟
അവര്‍ പറയും
law hadānā
لَوْ هَدَىٰنَا
ഞങ്ങളെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കിയിരുന്നുവെങ്കില്‍
l-lahu
ٱللَّهُ
അല്ലാഹു
lahadaynākum
لَهَدَيْنَٰكُمْۖ
ഞങ്ങള്‍ നിങ്ങളെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുക തന്നെ ചെയ്യുമായിരുന്നു
sawāon
سَوَآءٌ
സമമാണ്
ʿalaynā
عَلَيْنَآ
നമ്മുടെമേല്‍
ajaziʿ'nā
أَجَزِعْنَآ
നാം ക്ഷമകേടു (പൊറുതികേടു) കാണിച്ചുവോ
am ṣabarnā
أَمْ صَبَرْنَا
അല്ലെങ്കില്‍ നാം ക്ഷമിച്ചുവോ
mā lanā
مَا لَنَا
നമുക്കില്ല
min maḥīṣin
مِن مَّحِيصٍ
ഒരു ഓടിപ്പോകുന്ന (രക്ഷ കിട്ടുന്ന) സ്ഥാനവും (മാര്‍ഗ്ഗവും)

അവരെല്ലാവരും അല്ലാഹുവിങ്കല്‍ മറയില്ലാതെ പ്രത്യക്ഷപ്പെടും. അപ്പോള്‍ ഈ ലോകത്ത് ദുര്‍ബലരായിരുന്നവര്‍, അഹങ്കരിച്ചുകഴിഞ്ഞിരുന്നവരോടു പറയും: ''തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അനുയായികളായിരുന്നുവല്ലോ. അതിനാലിപ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് ഞങ്ങള്‍ക്ക് എന്തെങ്കിലും ഇളവ് ഉണ്ടാക്കിത്തരുമോ?'' അവര്‍ പറയും: ''അല്ലാഹു ഞങ്ങള്‍ക്കു വല്ല രക്ഷാമാര്‍ഗവും കാണിച്ചുതന്നിരുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്കും രക്ഷാമാര്‍ഗം കാണിച്ചുതരുമായിരുന്നു. ഇനി നാം വെപ്രാളപ്പെടുന്നതും ക്ഷമ പാലിക്കുന്നതും സമമാണ്. നമുക്കു രക്ഷപ്പെടാനൊരു പഴുതുമില്ല.''

തഫ്സീര്‍

وَقَالَ الشَّيْطٰنُ لَمَّا قُضِيَ الْاَمْرُ اِنَّ اللّٰهَ وَعَدَكُمْ وَعْدَ الْحَقِّ وَوَعَدْتُّكُمْ فَاَخْلَفْتُكُمْۗ وَمَا كَانَ لِيَ عَلَيْكُمْ مِّنْ سُلْطٰنٍ اِلَّآ اَنْ دَعَوْتُكُمْ فَاسْتَجَبْتُمْ لِيْ ۚفَلَا تَلُوْمُوْنِيْ وَلُوْمُوْٓا اَنْفُسَكُمْۗ مَآ اَنَا۠ بِمُصْرِخِكُمْ وَمَآ اَنْتُمْ بِمُصْرِخِيَّۗ اِنِّيْ كَفَرْتُ بِمَآ اَشْرَكْتُمُوْنِ مِنْ قَبْلُ ۗاِنَّ الظّٰلِمِيْنَ لَهُمْ عَذَابٌ اَلِيْمٌ   ( ابراهيم: ٢٢ )

waqāla
وَقَالَ
പറയുന്നതാണ്
l-shayṭānu
ٱلشَّيْطَٰنُ
പിശാച്
lammā quḍiya
لَمَّا قُضِىَ
തീരുമാനിക്കപ്പെടുമ്പോള്‍
l-amru
ٱلْأَمْرُ
കാര്യം
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
waʿadakum
وَعَدَكُمْ
നിങ്ങളോടു വാഗ്ദാനം ചെയ്തു
waʿda l-ḥaqi
وَعْدَ ٱلْحَقِّ
യഥാര്‍ത്ഥ വാഗ്ദാനം
wawaʿadttukum
وَوَعَدتُّكُمْ
ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു
fa-akhlaftukum
فَأَخْلَفْتُكُمْۖ
എന്നിട്ടു ഞാന്‍ നിങ്ങളോടു എതിര്‍ (ലംഘനം) ചെയ്തു
wamā kāna liya
وَمَا كَانَ لِىَ
എനിക്കുണ്ടായിരുന്നതുമില്ല, എനിക്കില്ലായിരുന്നു
ʿalaykum
عَلَيْكُم
നിങ്ങളുടെമേല്‍
min sul'ṭānin
مِّن سُلْطَٰنٍ
ഒരധികാരവും, അധികൃത രേഖയും
illā an daʿawtukum
إِلَّآ أَن دَعَوْتُكُمْ
ഞാന്‍ നിങ്ങളെ ക്ഷണിച്ചുവെന്നതല്ലാതെ
fa-is'tajabtum
فَٱسْتَجَبْتُمْ
അപ്പോള്‍ നിങ്ങള്‍ ഉത്തരം നല്‍കി
لِىۖ
എനിക്കു
falā talūmūnī
فَلَا تَلُومُونِى
ആകയാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തരുതു, ആക്ഷേപിക്കരുത്
walūmū
وَلُومُوٓا۟
നിങ്ങള്‍ കുറ്റപ്പെടുത്തുകയും ചെയ്യുവിന്‍
anfusakum
أَنفُسَكُمۖ
നിങ്ങളെത്തന്നെ, നിങ്ങളുടെ സ്വന്തങ്ങളെ
mā anā
مَّآ أَنَا۠
ഞാനല്ല
bimuṣ'rikhikum
بِمُصْرِخِكُمْ
നിങ്ങള്‍ക്കു സഹായം (രക്ഷ) നല്‍കുന്നവന്‍
wamā antum
وَمَآ أَنتُم
നിങ്ങളുമല്ല
bimuṣ'rikhiyya
بِمُصْرِخِىَّۖ
എനിക്കു സഹായം (രക്ഷ) നല്‍കുന്നവര്‍
innī kafartu
إِنِّى كَفَرْتُ
നിശ്ചയമായും ഞാന്‍ അവിശ്വസി(നിഷേധി)ച്ചിരിക്കുന്നു
bimā ashraktumūni
بِمَآ أَشْرَكْتُمُونِ
നിങ്ങളെന്നെ പങ്കുചേര്‍ത്തതിനെ
min qablu
مِن قَبْلُۗ
മുമ്പു
inna l-ẓālimīna
إِنَّ ٱلظَّٰلِمِينَ
നിശ്ചയമായും അക്രമികള്‍
lahum
لَهُمْ
അവര്‍ക്കുണ്ടു
ʿadhābun
عَذَابٌ
ശിക്ഷ
alīmun
أَلِيمٌ
വേദനയേറിയ.

വിധി തീര്‍പ്പുണ്ടായിക്കഴിഞ്ഞാല്‍ പിശാച് പറയും: ''അല്ലാഹു നിങ്ങള്‍ക്ക് സത്യമായ വാഗ്ദാനമാണ് നല്‍കിയത്. ഞാനും നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. പക്ഷേ, ഞാനത് ലംഘിച്ചു. എനിക്ക് നിങ്ങളുടെമേല്‍ ഒരധികാരവുമുണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചുവെന്നുമാത്രം. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി. അതിനാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിയാല്‍ മതി. എനിക്കു നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും രക്ഷിക്കാനാവില്ല. നേരത്തെ നിങ്ങളെന്നെ അല്ലാഹുവിന് പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിക്കുന്നു.'' തീര്‍ച്ചയായും അക്രമികള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.

തഫ്സീര്‍

وَاُدْخِلَ الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ جَنّٰتٍ تَجْرِيْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِيْنَ فِيْهَا بِاِذْنِ رَبِّهِمْۗ تَحِيَّتُهُمْ فِيْهَا سَلٰمٌ   ( ابراهيم: ٢٣ )

wa-ud'khila
وَأُدْخِلَ
പ്രവേശിക്കപ്പെടുകയും ചെയ്യും
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവര്‍
waʿamilū
وَعَمِلُوا۟
പ്രവര്‍ത്തിക്കുകയും ചെയ്ത
l-ṣāliḥāti
ٱلصَّٰلِحَٰتِ
സല്‍ക്കര്‍മ്മങ്ങള്‍
jannātin
جَنَّٰتٍ
സ്വര്‍ഗ്ഗങ്ങളില്‍
tajrī
تَجْرِى
ഒഴുകുന്ന
min taḥtihā
مِن تَحْتِهَا
അവയുടെ അടിയിലൂടെ
l-anhāru
ٱلْأَنْهَٰرُ
അരുവികള്‍, നദികള്‍
khālidīna
خَٰلِدِينَ
നിത്യവാസികളായിട്ടു
fīhā
فِيهَا
അവയില്‍
bi-idh'ni
بِإِذْنِ
സമ്മത (അനുമതി) പ്രകാരം
rabbihim
رَبِّهِمْۖ
അവരുടെ റബ്ബിന്റെ
taḥiyyatuhum
تَحِيَّتُهُمْ
അവരുടെ അഭിവാദ്യം
fīhā
فِيهَا
അവയില്‍വെച്ചു
salāmun
سَلَٰمٌ
സലാമാകുന്നു, സമാധാനശാന്തിയായിരിക്കും.

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിക്കും. തങ്ങളുടെ നാഥന്റെ ഹിതമനുസരിച്ച് അവരവിടെ നിത്യവാസികളായിരിക്കും. അവിടെയവരുടെഅഭിവാദ്യം സലാം -സമാധാനം- എന്നായിരിക്കും.

തഫ്സീര്‍

اَلَمْ تَرَ كَيْفَ ضَرَبَ اللّٰهُ مَثَلًا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ اَصْلُهَا ثَابِتٌ وَّفَرْعُهَا فِى السَّمَاۤءِۙ   ( ابراهيم: ٢٤ )

alam tara
أَلَمْ تَرَ
നീ കണ്ടില്ലേ
kayfa
كَيْفَ
എങ്ങിനെ എന്നു
ḍaraba l-lahu
ضَرَبَ ٱللَّهُ
അല്ലാഹു ആക്കി(വിവരിച്ചിരി)ക്കുന്നു
mathalan
مَثَلًا
ഒരു ഉപമ, ഉദാഹരണം
kalimatan
كَلِمَةً
അതായതു ഒരു വാക്കിനെ
ṭayyibatan
طَيِّبَةً
നല്ലതായ, വിശിഷ്ടമായ
kashajaratin
كَشَجَرَةٍ
ഒരു വൃക്ഷം (മരം) പോലെ
ṭayyibatin
طَيِّبَةٍ
നല്ലതായ, വിശിഷ്ട
aṣluhā
أَصْلُهَا
അതിന്റെ മൂലം, മുരടു
thābitun
ثَابِتٌ
ഉറച്ചു (സ്ഥിരപ്പെട്ടു) നില്‍ക്കുന്നതാണു
wafarʿuhā
وَفَرْعُهَا
അതിന്റെ ശാഖ (കൊമ്പു)
fī l-samāi
فِى ٱلسَّمَآءِ
ആകാശത്തിലുമാണു.

ഉത്തമ വചനത്തിന് അല്ലാഹു നല്‍കിയ ഉദാഹരണം എങ്ങനെയെന്ന് നീ കാണുന്നില്ലേ? അത് നല്ല ഒരു മരംപോലെയാണ്. അതിന്റെ വേരുകള്‍ ഭൂമിയില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്നു.

തഫ്സീര്‍

تُؤْتِيْٓ اُكُلَهَا كُلَّ حِيْنٍ ۢبِاِذْنِ رَبِّهَاۗ وَيَضْرِبُ اللّٰهُ الْاَمْثَالَ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُوْنَ   ( ابراهيم: ٢٥ )

tu'tī
تُؤْتِىٓ
അതു നല്‍കും
ukulahā
أُكُلَهَا
അതിന്റെ കനി, ഭോജ്യം
kulla ḥīnin
كُلَّ حِينٍۭ
എല്ലാ സമയത്തും
bi-idh'ni
بِإِذْنِ
അനുവാദപ്രകാരം
rabbihā
رَبِّهَاۗ
അതിന്റെ റബ്ബിന്റെ
wayaḍribu
وَيَضْرِبُ
ആക്കുന്നു (വിവരിക്കുന്നു)
l-lahu
ٱللَّهُ
അല്ലാഹു
l-amthāla
ٱلْأَمْثَالَ
ഉപമകളെ
lilnnāsi
لِلنَّاسِ
മനുഷ്യര്‍ക്കു
laʿallahum
لَعَلَّهُمْ
അവരാകുവാന്‍വേണ്ടി, ആയേക്കാം
yatadhakkarūna
يَتَذَكَّرُونَ
അവര്‍ ഉറ്റാലോചിക്കുക, ഓര്‍മ്മിക്കുക.

എല്ലാ കാലത്തും അത് അതിന്റെ നാഥന്റെ അനുമതിയോടെ ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് ഉപമകള്‍ വിശദീകരിച്ചുകൊടുക്കുന്നു. അവര്‍ ചിന്തിച്ചറിയാന്‍.

തഫ്സീര്‍

وَمَثَلُ كَلِمَةٍ خَبِيْثَةٍ كَشَجَرَةٍ خَبِيْثَةِ ِۨاجْتُثَّتْ مِنْ فَوْقِ الْاَرْضِ مَا لَهَا مِنْ قَرَارٍ   ( ابراهيم: ٢٦ )

wamathalu
وَمَثَلُ
ഉപമയാകട്ടെ
kalimatin khabīthatin
كَلِمَةٍ خَبِيثَةٍ
ചീത്ത (ദുഷിച്ച) വാക്കിന്റെ
kashajaratin
كَشَجَرَةٍ
ഒരു വൃക്ഷം (മരം) പോലെയാകുന്നു
khabīthatin
خَبِيثَةٍ
ദുഷിച്ച, ചീത്തയായ
uj'tuthat
ٱجْتُثَّتْ
അതു പറിച്ചെടുക്കപ്പെടുന്നതാണു
min fawqi
مِن فَوْقِ
മുകളില്‍നിന്നു
l-arḍi
ٱلْأَرْضِ
ഭൂമിയുടെ
mā lahā
مَا لَهَا
അതിന്നില്ല
min qarārin
مِن قَرَارٍ
ഒരു സ്ഥിരതയും, നിലനില്‍പും, ഉറപ്പും.

ചീത്ത വചനത്തിന്റെ ഉപമ ഒരു ക്ഷുദ്ര വൃക്ഷത്തിന്റേതാണ്. ഭൂതലത്തില്‍ നിന്ന് അത് വേരോടെ പിഴുതെറിയപ്പെട്ടിരിക്കുന്നു. അതിനെ ഉറപ്പിച്ചുനിര്‍ത്തുന്ന ഒന്നുമില്ല.

തഫ്സീര്‍

يُثَبِّتُ اللّٰهُ الَّذِيْنَ اٰمَنُوْا بِالْقَوْلِ الثَّابِتِ فِى الْحَيٰوةِ الدُّنْيَا وَفِى الْاٰخِرَةِۚ وَيُضِلُّ اللّٰهُ الظّٰلِمِيْنَۗ وَيَفْعَلُ اللّٰهُ مَا يَشَاۤءُ ࣖ   ( ابراهيم: ٢٧ )

yuthabbitu l-lahu
يُثَبِّتُ ٱللَّهُ
അല്ലാഹു ഉറപ്പിക്കും, സ്ഥിരപ്പെടുത്തും
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരെ
bil-qawli
بِٱلْقَوْلِ
വാക്യം (വാക്കു)കൊണ്ടു
l-thābiti
ٱلثَّابِتِ
ഉറച്ചതായ, സ്ഥിരമായ
fī l-ḥayati l-dun'yā
فِى ٱلْحَيَوٰةِ ٱلدُّنْيَا
ഐഹിക ജീവിതത്തില്‍
wafī l-ākhirati
وَفِى ٱلْءَاخِرَةِۖ
പരലോകത്തിലും
wayuḍillu l-lahu
وَيُضِلُّ ٱللَّهُ
അല്ലാഹു വഴിപിഴവിലാക്കുകയും ചെയ്യും
l-ẓālimīna
ٱلظَّٰلِمِينَۚ
അക്രമികളെ
wayafʿalu l-lahu
وَيَفْعَلُ ٱللَّهُ
അല്ലാഹു ചെയ്യുന്നതുമാണു
mā yashāu
مَا يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നതു.

സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക് അല്ലാഹു സുസ്ഥിരമായ വചനത്താല്‍ സ്ഥൈര്യം നല്‍കുന്നു; ഇഹലോകജീവിതത്തിലും പരലോകത്തും. അക്രമികളെ അല്ലാഹു വഴികേടിലാക്കുന്നു. അല്ലാഹു അവനിച്ഛിക്കുന്നതെന്തും ചെയ്യുന്നു.

തഫ്സീര്‍

۞ اَلَمْ تَرَ اِلَى الَّذِيْنَ بَدَّلُوْا نِعْمَتَ اللّٰهِ كُفْرًا وَّاَحَلُّوْا قَوْمَهُمْ دَارَ الْبَوَارِۙ   ( ابراهيم: ٢٨ )

alam tara
أَلَمْ تَرَ
നീ (നോക്കി) കണ്ടില്ലേ
ilā alladhīna
إِلَى ٱلَّذِينَ
യാതൊരുവരിലേക്കു
baddalū
بَدَّلُوا۟
അവര്‍ മാറ്റി മറിച്ചു
niʿ'mata l-lahi
نِعْمَتَ ٱللَّهِ
അല്ലാഹുവിന്റെ അനുഗ്രഹത്തെ
kuf'ran
كُفْرًا
അവിശ്വാസമായി
wa-aḥallū
وَأَحَلُّوا۟
അവര്‍ ഇറക്കിവെക്കുകയും ചെയ്തു
qawmahum
قَوْمَهُمْ
അവരുടെ ജനങ്ങളെ
dāra l-bawāri
دَارَ ٱلْبَوَارِ
നാശത്തിന്റെ ഭവനത്തില്‍ (വീട്ടില്‍).

അല്ലാഹുവിന്റെ അനുഗ്രഹത്തിനു നന്ദികാണിക്കാത്തവരെ നീ കണ്ടില്ലേ? അവര്‍ തങ്ങളുടെ ജനതയെ നാശത്തിന്റെ താവളത്തിലേക്ക് തള്ളിയിട്ടു.

തഫ്സീര്‍

جَهَنَّمَ ۚيَصْلَوْنَهَاۗ وَبِئْسَ الْقَرَارُ   ( ابراهيم: ٢٩ )

jahannama
جَهَنَّمَ
അതായതു ജഹന്നമില്‍
yaṣlawnahā
يَصْلَوْنَهَاۖ
അവരതില്‍ കടന്നെരിയും, എരിഞ്ഞുകൊണ്ടു
wabi'sa
وَبِئْسَ
എത്രയോ ചീത്ത, വളരെ മോശവും
l-qarāru
ٱلْقَرَارُ
(ആ) താവളം, തങ്ങല്‍.

അഥവാ, നരകത്തിലേക്ക്. അവരതില്‍ കത്തിയെരിയും. അതെത്ര ചീത്ത താവളം!

തഫ്സീര്‍

وَجَعَلُوْا لِلّٰهِ اَنْدَادًا لِّيُضِلُّوْا عَنْ سَبِيْلِهٖۗ قُلْ تَمَتَّعُوْا فَاِنَّ مَصِيْرَكُمْ اِلَى النَّارِ   ( ابراهيم: ٣٠ )

wajaʿalū
وَجَعَلُوا۟
അവര്‍ ആക്കുക (ഏര്‍പ്പെടുത്തുക - ഉണ്ടാക്കുക)യും ചെയ്തു
lillahi
لِلَّهِ
അല്ലാഹുവിനു
andādan
أَندَادًا
ചില സമന്‍മാരെ
liyuḍillū
لِّيُضِلُّوا۟
അവര്‍ വഴിപിഴപ്പിക്കുവാന്‍വേണ്ടി
ʿan sabīlihi
عَن سَبِيلِهِۦۗ
അവന്റെ മാര്‍ഗ്ഗത്തില്‍നിന്നു
qul
قُلْ
പറയുക
tamattaʿū
تَمَتَّعُوا۟
നിങ്ങള്‍ അനുഭവമെടുത്തു (സുഖം അനുഭവിച്ചു) കൊള്ളുവിന്‍
fa-inna maṣīrakum
فَإِنَّ مَصِيرَكُمْ
എന്നാല്‍ നിങ്ങളുടെ ചെന്നുചേരല്‍, തിരിച്ചെത്തല്‍, ആയിത്തീരല്‍, മടക്കം
ilā l-nāri
إِلَى ٱلنَّارِ
നരകത്തിലേക്കാണ്.

അവര്‍ അല്ലാഹുവിന് ചില സമന്മാരെ സങ്കല്‍പിച്ചുവെച്ചിരിക്കുന്നു. അവന്റെ മാര്‍ഗത്തില്‍ നിന്ന്ജനത്തെ തെറ്റിക്കാന്‍. പറയുക: നിങ്ങള്‍ സുഖിച്ചോളൂ. തീര്‍ച്ചയായും നിങ്ങളുടെ മടക്കം നരകത്തീയിലേക്കാണ്.

തഫ്സീര്‍