۞ يَوْمَ تَأْتِيْ كُلُّ نَفْسٍ تُجَادِلُ عَنْ نَّفْسِهَا وَتُوَفّٰى كُلُّ نَفْسٍ مَّا عَمِلَتْ وَهُمْ لَا يُظْلَمُوْنَ ( النحل: ١١١ )
yawma tatī
يَوْمَ تَأْتِى
വരുന്നദിവസം
kullu nafsin
كُلُّ نَفْسٍ
എല്ലാ ദേഹവും, ആത്മാവും, വ്യക്തിയും
tujādilu
تُجَٰدِلُ
തര്‍ക്കം നടത്തിക്കൊണ്ടു
ʿan nafsihā
عَن نَّفْسِهَا
അതിന്റെ സ്വന്തത്തിനുവേണ്ടി
watuwaffā
وَتُوَفَّىٰ
നിറവേറ്റിക്കൊടുക്കപ്പെടുകയും ചെയ്യും
kullu nafsin
كُلُّ نَفْسٍ
എല്ലാ വ്യക്തിക്കും, ആള്‍ക്കും
mā ʿamilat
مَّا عَمِلَتْ
അതു പ്രവര്‍ത്തിച്ചതു
lā yuẓ'lamūna
لَا يُظْلَمُونَ
അക്രമിക്ക (അനീതിചെയ്യ) പ്പെടുകയില്ല
ഒരുദിനം അതുണ്ടാകും. അന്ന് എല്ലാ മനുഷ്യരും സ്വന്തം കാര്യത്തിനുവേണ്ടി വാദിച്ചുകൊണ്ടിരിക്കും. എല്ലാ ഓരോരുത്തര്‍ക്കും തങ്ങളുടെ കര്‍മഫലം പൂര്‍ണമായി നല്‍കപ്പെടും. ആരും ഒരുവിധ അനീതിക്കുമിരയാവുകയുമില്ല.
തഫ്സീര്‍وَضَرَبَ اللّٰهُ مَثَلًا قَرْيَةً كَانَتْ اٰمِنَةً مُّطْمَىِٕنَّةً يَّأْتِيْهَا رِزْقُهَا رَغَدًا مِّنْ كُلِّ مَكَانٍ فَكَفَرَتْ بِاَنْعُمِ اللّٰهِ فَاَذَاقَهَا اللّٰهُ لِبَاسَ الْجُوْعِ وَالْخَوْفِ بِمَا كَانُوْا يَصْنَعُوْنَ ( النحل: ١١٢ )
waḍaraba
وَضَرَبَ
ആക്കിയിരിക്കുന്നു (വിവരിക്കുകയാണു)
qaryatan
قَرْيَةً
ഒരു രാജ്യത്തെ
āminatan
ءَامِنَةً
നിര്‍ഭയമായതു
muṭ'ma-innatan
مُّطْمَئِنَّةً
ശാന്തമായതു
yatīhā
يَأْتِيهَا
അതിനു വന്നുക്കൊണ്ടിരിക്കും
riz'quhā
رِزْقُهَا
അതിന്റെ ആഹാരം
raghadan
رَغَدًا
സുഭിക്ഷമായി
min kulli makānin
مِّن كُلِّ مَكَانٍ
എല്ലാ സ്ഥലത്തു നിന്നും
fakafarat
فَكَفَرَتْ
എന്നിട്ടതു അവിശ്വസിച്ചു (നിഷേധിച്ചു, നന്ദികേടു കാട്ടി)
bi-anʿumi l-lahi
بِأَنْعُمِ ٱللَّهِ
അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍
fa-adhāqahā l-lahu
فَأَذَٰقَهَا ٱللَّهُ
അപ്പോള്‍ അതിനു അല്ലാഹു ആസ്വദി(അനുഭവി)പ്പിച്ചു
l-jūʿi
ٱلْجُوعِ
വിശപ്പിന്റെ
wal-khawfi
وَٱلْخَوْفِ
ഭയത്തിന്റെയും
bimā kānū
بِمَا كَانُوا۟
അവരായിരുന്നതു നിമിത്തം
yaṣnaʿūna
يَصْنَعُونَ
അവര്‍ തൊഴിലാക്കുക (പ്രവര്‍ത്തിക്കുക)
അല്ലാഹു ഒരു നാടിന്റെ ഉദാഹരണം എടുത്തുകാണിക്കുന്നു. അത് നിര്‍ഭയവും ശാന്തവുമായിരുന്നു. അവിടേക്കാവശ്യമായ ആഹാരം നാനാഭാഗത്തുനിന്നും സമൃദ്ധമായി വന്നുകൊണ്ടിരുന്നു. എന്നിട്ടും ആ നാട് അല്ലാഹുവിന്റെ അനുഗ്രഹങ്ങളോട് നന്ദികേടു കാണിച്ചു. അപ്പോള്‍ അല്ലാഹു അതിനെ വിശപ്പിന്റെയും ഭയത്തിന്റെയും ആവരണമണിയിച്ചു. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി.
തഫ്സീര്‍وَلَقَدْ جَاۤءَهُمْ رَسُوْلٌ مِّنْهُمْ فَكَذَّبُوْهُ فَاَخَذَهُمُ الْعَذَابُ وَهُمْ ظٰلِمُوْنَ ( النحل: ١١٣ )
walaqad jāahum
وَلَقَدْ جَآءَهُمْ
അവര്‍ക്കു വരുക(ചെല്ലുക)യുണ്ടായിട്ടുണ്ടു
rasūlun
رَسُولٌ
ഒരു റസൂല്‍
min'hum
مِّنْهُمْ
അവരില്‍നിന്നുള്ള
fakadhabūhu
فَكَذَّبُوهُ
എന്നാലവര്‍ അദ്ദേഹത്തെ വ്യാജമാക്കി
fa-akhadhahumu
فَأَخَذَهُمُ
അപ്പോള്‍ അവര്‍ക്കു പിടിപ്പെട്ടു, അവരെ പിടികൂടി
l-ʿadhābu
ٱلْعَذَابُ
ശിക്ഷ
wahum
وَهُمْ
അവരാകട്ടെ, അവര്‍ ആയിരിക്കെ
ẓālimūna
ظَٰلِمُونَ
അക്രമികളുമാണ്, അക്രമികള്‍
അവരില്‍നിന്നുതന്നെയുള്ള ഒരു ദൈവദൂതന്‍ അവരുടെ അടുത്തു ചെന്നു. അപ്പോള്‍ അവരദ്ദേഹത്തെ കളവാക്കി. അവരങ്ങനെ അക്രമികളായി. ശിക്ഷ അവരെ പിടികൂടുകയും ചെയ്തു.
തഫ്സീര്‍فَكُلُوْا مِمَّا رَزَقَكُمُ اللّٰهُ حَلٰلًا طَيِّبًاۖ وَّاشْكُرُوْا نِعْمَتَ اللّٰهِ اِنْ كُنْتُمْ اِيَّاهُ تَعْبُدُوْنَ ( النحل: ١١٤ )
fakulū
فَكُلُوا۟
ആകയാല്‍ തിന്നുകൊള്ളുവിന്‍
mimmā razaqakumu l-lahu
مِمَّا رَزَقَكُمُ ٱللَّهُ
നിങ്ങള്‍ക്കു അല്ലാഹു നല്‍കിയതില്‍നിന്ന്
ḥalālan
حَلَٰلًا
അനുവദനീയമായത്
ṭayyiban
طَيِّبًا
നല്ല, വിശിഷ്ടമായ
wa-ush'kurū
وَٱشْكُرُوا۟
നന്ദി കാണിക്കുകയും ചെയ്യുവിന്‍
niʿ'mata l-lahi
نِعْمَتَ ٱللَّهِ
അല്ലാഹുവിന്റെ അനുഗ്രഹത്തിനു
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
iyyāhu
إِيَّاهُ
അവനെ (തന്നെ)
taʿbudūna
تَعْبُدُونَ
നിങ്ങളാരാധിക്കുന്നു(വെങ്കില്‍)
അതിനാല്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ വിഭവങ്ങളില്‍ അനുവദനീയവും ഉത്തമവുമായത് തിന്നുകൊള്ളുക. അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി കാണിക്കുക. നിങ്ങള്‍ അവനുമാത്രം വഴിപ്പെടുന്നവരെങ്കില്‍!
തഫ്സീര്‍اِنَّمَا حَرَّمَ عَلَيْكُمُ الْمَيْتَةَ وَالدَّمَ وَلَحْمَ الْخِنْزِيْرِ وَمَآ اُهِلَّ لِغَيْرِ اللّٰهِ بِهٖۚ فَمَنِ اضْطُرَّ غَيْرَ بَاغٍ وَّلَا عَادٍ فَاِنَّ اللّٰهَ غَفُوْرٌ رَّحِيْمٌ ( النحل: ١١٥ )
innamā ḥarrama
إِنَّمَا حَرَّمَ
അവന്‍ നിഷിദ്ധമാക്കിയിട്ടുള്ള
ʿalaykumu
عَلَيْكُمُ
നിങ്ങളുടെമേല്‍
l-maytata
ٱلْمَيْتَةَ
ശവത്തെ
wal-dama
وَٱلدَّمَ
രക്തത്തെയും
l-khinzīri
ٱلْخِنزِيرِ
പന്നിയുടെ
uhilla
أُهِلَّ
ശബ്ധം ഉയര്‍ത്ത(അറുക്ക)പ്പെട്ടിരിക്കുന്നു
lighayri l-lahi
لِغَيْرِ ٱللَّهِ
അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി
bihi
بِهِۦۖ
അതുകൊണ്ടു, അതുവഴി
famani
فَمَنِ
എനി ആര്‍, വല്ലവനും
uḍ'ṭurra
ٱضْطُرَّ
നിര്‍ബ്ബന്ധിതനായി
ghayra bāghin
غَيْرَ بَاغٍ
തേടുന്ന (കാംക്ഷിക്കുന്ന - ധിക്കരിക്കുന്ന) വനല്ലാതെ
walā ʿādin
وَلَا عَادٍ
അതിരുകടന്നവനുമല്ലാതെ
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
കരുണാനിധിയാണ്
ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത് ഇവ മാത്രമാണ് അല്ലാഹു നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയത്. അഥവാ, ആരെങ്കിലും നിര്‍ബന്ധിതനായാല്‍, അവന്‍ അതാഗ്രഹിക്കുന്നവനോ അത്യാവശ്യത്തിലേറെ തിന്നുന്നവനോ അല്ലെങ്കില്‍, അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.
തഫ്സീര്‍وَلَا تَقُوْلُوْا لِمَا تَصِفُ اَلْسِنَتُكُمُ الْكَذِبَ هٰذَا حَلٰلٌ وَّهٰذَا حَرَامٌ لِّتَفْتَرُوْا عَلَى اللّٰهِ الْكَذِبَۗ اِنَّ الَّذِيْنَ يَفْتَرُوْنَ عَلَى اللّٰهِ الْكَذِبَ لَا يُفْلِحُوْنَۗ ( النحل: ١١٦ )
walā taqūlū
وَلَا تَقُولُوا۟
നിങ്ങള്‍ പറയുകയും ചെയ്യരുത്
limā taṣifu
لِمَا تَصِفُ
വിവരിക്കുന്നതിനാല്‍
alsinatukumu
أَلْسِنَتُكُمُ
നിങ്ങളുടെ നാവുകള്‍
l-kadhiba
ٱلْكَذِبَ
വ്യാജം
ḥalālun
حَلَٰلٌ
അനുവദനീയമാണ്
ḥarāmun
حَرَامٌ
നിഷിദ്ധമാണ്
litaftarū
لِّتَفْتَرُوا۟
നിങ്ങള്‍ കെട്ടിയുണ്ടാക്കുവാന്‍വേണ്ടി
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെ മേല്‍ (പേരില്‍)
l-kadhiba
ٱلْكَذِبَۚ
വ്യാജം
alladhīna yaftarūna
ٱلَّذِينَ يَفْتَرُونَ
കെട്ടിച്ചമക്കുന്നവര്‍
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെമേല്‍
l-kadhiba
ٱلْكَذِبَ
വ്യാജം
lā yuf'liḥūna
لَا يُفْلِحُونَ
അവര്‍ വിജയിക്കുകയില്ല
നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍, 'ഇത് അനുവദനീയം, ഇത് നിഷിദ്ധം' എന്നിങ്ങനെ കള്ളം പറയാതിരിക്കുക. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കലാകുമത്. അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുന്നവര്‍ ഒരിക്കലും വിജയിക്കുകയില്ല; തീര്‍ച്ച.
തഫ്സീര്‍مَتَاعٌ قَلِيْلٌ ۖوَّلَهُمْ عَذَابٌ اَلِيْمٌ ( النحل: ١١٧ )
matāʿun
مَتَٰعٌ
ഒരു സുഖാനുഭവം, സുഖം, ഉപയോഗം
qalīlun
قَلِيلٌ
അല്‍പമായ, കുറഞ്ഞ
walahum
وَلَهُمْ
അവര്‍ക്കുണ്ടുതാനും
വളരെ തുച്ഛമായ സുഖാനുഭവമാണ് അവര്‍ക്കുണ്ടാവുക. പിന്നെ അവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.
തഫ്സീര്‍وَعَلَى الَّذِيْنَ هَادُوْا حَرَّمْنَا مَا قَصَصْنَا عَلَيْكَ مِنْ قَبْلُ ۗوَمَا ظَلَمْنٰهُمْ وَلٰكِنْ كَانُوْٓا اَنْفُسَهُمْ يَظْلِمُوْنَ ( النحل: ١١٨ )
waʿalā alladhīna
وَعَلَى ٱلَّذِينَ
യാതൊരുവരുടെ മേൽ
ḥarramnā
حَرَّمْنَا
നാം നിഷിദ്ധമാക്കി
mā qaṣaṣnā
مَا قَصَصْنَا
നാം കഥനം ചെയ്തതു, (വിവരിച്ചതു)
ʿalayka
عَلَيْكَ
നിനക്കു, നിന്റെമേല്‍
min qablu
مِن قَبْلُۖ
മുമ്പു
wamā ẓalamnāhum
وَمَا ظَلَمْنَٰهُمْ
നാം അവരോടു അനീതി, (അക്രമം) ചെയ്തിട്ടുമില്ല
walākin kānū
وَلَٰكِن كَانُوٓا۟
എങ്കിലും അവരായിരുന്നു
anfusahum
أَنفُسَهُمْ
തങ്ങളോടു തന്നെ, അവരുടെ സ്വന്തങ്ങളെ
yaẓlimūna
يَظْلِمُونَ
അക്രമിക്കും (അനീതി ചെയ്യും)
നിനക്ക് നേരത്തെ നാം വിവരിച്ചുതന്നവ ജൂതന്മാര്‍ക്കും നാം നിഷിദ്ധമാക്കുകയുണ്ടായി. നാം അവരോടൊട്ടും അനീതി ചെയ്തിട്ടില്ല. അവര്‍ തങ്ങളോടു തന്നെ അനീതി ചെയ്യുകയായിരുന്നു.
തഫ്സീര്‍ثُمَّ اِنَّ رَبَّكَ لِلَّذِيْنَ عَمِلُوا السُّوْۤءَ بِجَهَالَةٍ ثُمَّ تَابُوْا مِنْۢ بَعْدِ ذٰلِكَ وَاَصْلَحُوْٓا اِنَّ رَبَّكَ مِنْۢ بَعْدِهَا لَغَفُوْرٌ رَّحِيْمٌ ࣖ ( النحل: ١١٩ )
thumma
ثُمَّ
പിന്നീട്, പിന്നെ
inna rabbaka
إِنَّ رَبَّكَ
നിശ്ചയമായും നിന്റെ റബ്ബു
lilladhīna ʿamilū
لِلَّذِينَ عَمِلُوا۟
പ്രവര്‍ത്തിച്ചവര്‍ക്ക്
l-sūa
ٱلسُّوٓءَ
തിന്മയെ, മോശം
bijahālatin
بِجَهَٰلَةٍ
വിഡ്ഢിത്തംകൊണ്ടു, വിവരക്കേടു നിമിത്തം
tābū
تَابُوا۟
പശ്ചാത്തപിച്ചു
min baʿdi
مِنۢ بَعْدِ
ശേഷം
wa-aṣlaḥū
وَأَصْلَحُوٓا۟
അവന്‍ നന്നായിത്തീരുകയും ചെയ്തു (കര്‍മ്മങ്ങളെ) നന്നാക്കുകയും ചെയ്തു
inna rabbaka
إِنَّ رَبَّكَ
നിശ്ചയമായും നിന്റെ റബ്ബ്
min baʿdihā
مِنۢ بَعْدِهَا
അതിനുശേഷം
laghafūrun
لَغَفُورٌ
പൊറുക്കുന്നവന്‍ തന്നെയാണ്
raḥīmun
رَّحِيمٌ
കരുണാനിധിയാണ്
എന്നാല്‍, അറിവില്ലായ്മ കാരണം അബദ്ധം പ്രവര്‍ത്തിക്കുകയും പിന്നീട് പശ്ചാത്തപിക്കുകയും ജീവിതം നന്നാക്കിത്തീര്‍ക്കുകയും ചെയ്തവരോട്, അതിനു ശേഷവും നിന്റെ നാഥന്‍ ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ; തീര്‍ച്ച.
തഫ്സീര്‍اِنَّ اِبْرٰهِيْمَ كَانَ اُمَّةً قَانِتًا لِّلّٰهِ حَنِيْفًاۗ وَلَمْ يَكُ مِنَ الْمُشْرِكِيْنَۙ ( النحل: ١٢٠ )
inna ib'rāhīma
إِنَّ إِبْرَٰهِيمَ
നിശ്ചയമായും ഇബ്രാഹീം
kāna
كَانَ
ആകുന്നു, ആയിരുന്നു
ummatan
أُمَّةً
ഒരു സമുദായം (മാതൃകാ നേതാവു)
qānitan
قَانِتًا
ഭക്തിയുള്ള, ഒതുക്കമുള്ള, അനുസരണമുള്ള(വന്‍)
lillahi
لِّلَّهِ
അല്ലാഹുവിനു, അല്ലാഹുവിനോടു
ḥanīfan
حَنِيفًا
ഋജുമാനസനായ (നിഷ്കളങ്കഹൃദയനായ)
walam yaku
وَلَمْ يَكُ
അദ്ദേഹം ആയിരുന്നില്ല, ആയിട്ടില്ല
mina l-mush'rikīna
مِنَ ٱلْمُشْرِكِينَ
മുശ്രിക്കുകളില്‍ (പങ്കുചേര്‍ക്കുന്നവരില്‍ - ബഹുദൈവ വിശ്വാസികളില്‍) പെട്ട(വന്‍)
ഇബ്‌റാഹീം സ്വയം ഒരു സമുദായമായിരുന്നു. അദ്ദേഹം അല്ലാഹുവിന് വഴങ്ങി ജീവിക്കുന്നവനായിരുന്നു. ചൊവ്വായ പാതയില്‍ ഉറച്ചുനില്‍ക്കുന്നവനും. അദ്ദേഹം ബഹുദൈവവിശ്വാസികളില്‍ പെട്ടവനായിരുന്നില്ല.
തഫ്സീര്‍- القرآن الكريم - سورة النحل١٦
An-Nahl (Surah 16)