Skip to main content

جَنّٰتُ عَدْنٍ يَّدْخُلُوْنَهَا تَجْرِيْ مِنْ تَحْتِهَا الْاَنْهٰرُ لَهُمْ فِيْهَا مَا يَشَاۤءُوْنَ ۗ كَذٰلِكَ يَجْزِى اللّٰهُ الْمُتَّقِيْنَۙ  ( النحل: ٣١ )

jannātu
جَنَّٰتُ
അതായതു സ്വര്‍ഗ്ഗങ്ങള്‍
ʿadnin
عَدْنٍ
(സ്ഥിര)വാസത്തിന്റെ
yadkhulūnahā
يَدْخُلُونَهَا
അവരതില്‍ കടക്കും
tajrī
تَجْرِى
നടക്കും (ഒഴുക്കും)
min taḥtihā
مِن تَحْتِهَا
അതിന്റെ അടിയിലൂടെ
l-anhāru
ٱلْأَنْهَٰرُۖ
നദികള്‍
lahum
لَهُمْ
അവര്‍ക്കുണ്ടു, ഉണ്ടായിരിക്കും
fīhā
فِيهَا
അതില്‍
mā yashāūna
مَا يَشَآءُونَۚ
അവര്‍ ഉദ്ദേശിക്കുന്നതു
kadhālika
كَذَٰلِكَ
അപ്രകാരമാണു, അതുപോലെ
yajzī l-lahu
يَجْزِى ٱللَّهُ
അല്ലാഹു പ്രതിഫലം നല്‍കുക, പ്രതിഫലം കൊടുക്കുന്നു
l-mutaqīna
ٱلْمُتَّقِينَ
സൂക്ഷ്മത പാലിക്കുന്നവര്‍ക്കു.

സ്ഥിരവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങളാണത്. അവരതില്‍ പ്രവേശിക്കും. അതിന്റെ താഴ്ഭാഗത്തൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അവരാഗ്രഹിക്കുന്നതൊക്കെ അവര്‍ക്കവിടെ കിട്ടും. അവ്വിധമാണ് അല്ലാഹു സൂക്ഷ്മതയുള്ളവര്‍ക്ക് പ്രതിഫലം നല്‍കുന്നത്.

തഫ്സീര്‍

الَّذِيْنَ تَتَوَفّٰىهُمُ الْمَلٰۤىِٕكَةُ طَيِّبِيْنَ ۙيَقُوْلُوْنَ سَلٰمٌ عَلَيْكُمُ ادْخُلُوا الْجَنَّةَ بِمَا كُنْتُمْ تَعْمَلُوْنَ   ( النحل: ٣٢ )

alladhīna
ٱلَّذِينَ
അതായതു യാതൊരുവര്‍
tatawaffāhumu
تَتَوَفَّىٰهُمُ
അവരെ പൂര്‍ണ്ണമായി പിടിച്ചെടുക്കും
l-malāikatu
ٱلْمَلَٰٓئِكَةُ
മലക്കുകള്‍
ṭayyibīna
طَيِّبِينَۙ
നല്ലവ(വിശിഷ്ട - പരിശുദ്ധ)രായിരിക്കെ
yaqūlūna
يَقُولُونَ
അവര്‍ പറയും
salāmun
سَلَٰمٌ
സലാം
ʿalaykumu
عَلَيْكُمُ
നിങ്ങള്‍ക്കു, നിങ്ങളിലുണ്ടാവട്ടെ
ud'khulū
ٱدْخُلُوا۟
പ്രവേശിക്കുവിന്‍
l-janata
ٱلْجَنَّةَ
സ്വര്‍ഗ്ഗത്തില്‍
bimā kuntum
بِمَا كُنتُمْ
നിങ്ങളായിരുന്നതു നിമിത്തം
taʿmalūna
تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കും.

വിശുദ്ധരായിരിക്കെ മലക്കുകള്‍ മരിപ്പിക്കുന്നവരാണവര്‍. മലക്കുകള്‍ അവരോട് പറയും: ''നിങ്ങള്‍ക്കു ശാന്തി! നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലമാണിത്.''

തഫ്സീര്‍

هَلْ يَنْظُرُوْنَ اِلَّآ اَنْ تَأْتِيَهُمُ الْمَلٰۤىِٕكَةُ اَوْ يَأْتِيَ اَمْرُ رَبِّكَ ۗ كَذٰلِكَ فَعَلَ الَّذِيْنَ مِنْ قَبْلِهِمْ ۗوَمَا ظَلَمَهُمُ اللّٰهُ وَلٰكِنْ كَانُوْٓا اَنْفُسَهُمْ يَظْلِمُوْنَ   ( النحل: ٣٣ )

hal yanẓurūna
هَلْ يَنظُرُونَ
അവര്‍ നോക്കുന്നു(കാത്തിരിക്കുന്നു)വോ
illā an tatiyahumu
إِلَّآ أَن تَأْتِيَهُمُ
അവര്‍ക്കു വരുന്നതിനെയല്ലാതെ
l-malāikatu
ٱلْمَلَٰٓئِكَةُ
മലക്കുകള്‍
aw yatiya
أَوْ يَأْتِىَ
അല്ലെങ്കില്‍ വരുന്നതിനെ
amru rabbika
أَمْرُ رَبِّكَۚ
നിന്റെ റബ്ബിന്റെ കല്‍പന
kadhālika
كَذَٰلِكَ
അപ്രകാരം,അതുപോലെ
faʿala
فَعَلَ
ചെയ്തു
alladhīna min qablihim
ٱلَّذِينَ مِن قَبْلِهِمْۚ
അവരുടെ മുമ്പുള്ളവര്‍
wamā ẓalamahumu
وَمَا ظَلَمَهُمُ
അവരെ ആക്രമിച്ചിട്ടുമില്ല
l-lahu
ٱللَّهُ
അല്ലാഹു
walākin
وَلَٰكِن
എങ്കിലും
kānū
كَانُوٓا۟
അവരായിരുന്നു
anfusahum
أَنفُسَهُمْ
തങ്ങളുടെ സ്വന്തങ്ങളോടു, തങ്ങളോടുതന്നെ
yaẓlimūna
يَظْلِمُونَ
അക്രമം പ്രവര്‍ത്തിക്കും.

ഈ ജനത്തിനെന്താണ് പ്രതീക്ഷിക്കാനുള്ളത്? അവരുടെ അടുത്ത് മലക്കുകള്‍ വരുന്നതോ അല്ലെങ്കില്‍ നിന്റെ നാഥന്റെ കല്‍പന വന്നെത്തുന്നതോ അല്ലാതെ. അവ്വിധം തന്നെയാണ് അവര്‍ക്ക് മുമ്പുള്ളവരും ചെയ്തത്. അല്ലാഹു അവരോട് ഒരക്രമവും ചെയ്തിട്ടില്ല. അവര്‍ തങ്ങളോടുതന്നെ അക്രമം കാണിക്കുകയായിരുന്നു.

തഫ്സീര്‍

فَاَصَابَهُمْ سَيِّاٰتُ مَا عَمِلُوْا وَحَاقَ بِهِمْ مَّا كَانُوْا بِهٖ يَسْتَهْزِءُوْنَ ࣖ   ( النحل: ٣٤ )

fa-aṣābahum
فَأَصَابَهُمْ
അങ്ങനെ (അതിനാല്‍) അവര്‍ക്കു ബാധിച്ചു, എത്തി
sayyiātu
سَيِّـَٔاتُ
തിന്മകള്‍
mā ʿamilū
مَا عَمِلُوا۟
അവര്‍ പ്രവര്‍ത്തിച്ചതിന്റെ
waḥāqa
وَحَاقَ
വലയം ചെയ്കയും ചെയ്തു, ഇറങ്ങുകയും ചെയ്തു
bihim
بِهِم
അവരില്‍, അവര്‍ക്കു
mā kānū
مَّا كَانُوا۟
അവരായിരുന്നതു
bihi
بِهِۦ
അതിനെപ്പറ്റി
yastahziūna
يَسْتَهْزِءُونَ
അവര്‍ പരിഹാസം കൊള്ളും.

അങ്ങനെ അവര്‍ ചെയ്തതിന്റെ ദുരന്തഫലങ്ങള്‍ അവരെ ബാധിച്ചു. അവര്‍ കളിയാക്കിത്തള്ളിയിരുന്ന ശിക്ഷ അവരെ വലയം ചെയ്തു.

തഫ്സീര്‍

وَقَالَ الَّذِيْنَ اَشْرَكُوْا لَوْ شَاۤءَ اللّٰهُ مَا عَبَدْنَا مِنْ دُوْنِهٖ مِنْ شَيْءٍ نَّحْنُ وَلَآ اٰبَاۤؤُنَا وَلَا حَرَّمْنَا مِنْ دُوْنِهٖ مِنْ شَيْءٍ ۗ كَذٰلِكَ فَعَلَ الَّذِيْنَ مِنْ قَبْلِهِمْ ۚفَهَلْ عَلَى الرُّسُلِ اِلَّا الْبَلٰغُ الْمُبِيْنُ   ( النحل: ٣٥ )

waqāla
وَقَالَ
പറയുകയും ചെയ്തു, പറയുകയാണു, പറയുന്നു
alladhīna ashrakū
ٱلَّذِينَ أَشْرَكُوا۟
ശിര്‍ക്കു ചെയ്തവര്‍, പങ്കു ചേര്‍ത്തവര്‍
law shāa l-lahu
لَوْ شَآءَ ٱللَّهُ
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
mā ʿabadnā
مَا عَبَدْنَا
ഞങ്ങള്‍ ആരാധിക്കയില്ലായിരുന്നു, ആരാധിക്കുമായിരുന്നില്ല
min dūnihi
مِن دُونِهِۦ
അവനു പുറമെ, അവനെക്കൂടാതെ
min shayin
مِن شَىْءٍ
യാതൊന്നിനെയും
naḥnu
نَّحْنُ
ഞങ്ങള്‍ (തന്നെയും)
walā ābāunā
وَلَآ ءَابَآؤُنَا
ഞങ്ങളുടെ പിതാക്കളുമില്ല
walā ḥarramnā
وَلَا حَرَّمْنَا
ഞങ്ങള്‍ നിഷിദ്ധമാക്കുകയുമില്ലായിരുന്നു
min dūnihi
مِن دُونِهِۦ
അവനെ കൂടാതെ
min shayin
مِن شَىْءٍۚ
യാതൊന്നിനെയും
kadhālika
كَذَٰلِكَ
അപ്രകാരം
faʿala
فَعَلَ
ചെയ്തിരിക്കുന്നു
alladhīna min qablihim
ٱلَّذِينَ مِن قَبْلِهِمْۚ
അവരുടെ മുമ്പുള്ളവര്‍
fahal
فَهَلْ
അപ്പോള്‍ (എന്നാല്‍) ഉണ്ടോ
ʿalā l-rusuli
عَلَى ٱلرُّسُلِ
റസൂലുകളുടെമേല്‍
illā l-balāghu
إِلَّا ٱلْبَلَٰغُ
പ്രബോധനം (എത്തിക്കല്‍) അല്ലാതെ
l-mubīnu
ٱلْمُبِينُ
പ്രത്യക്ഷമായ,സ്പഷ്ടമായ.

ബഹുദൈവ വിശ്വാസികള്‍ പറഞ്ഞു: ''അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കന്മാരോ അവനെവിട്ട് ഒന്നിനെയും പൂജിക്കുമായിരുന്നില്ല. അവന്റെ വിധിയില്ലാതെ ഒന്നും നിഷിദ്ധമാക്കുമായിരുന്നില്ല.'' അവര്‍ക്കു മുമ്പുള്ളവരും ഇതുതന്നെ ചെയ്തിട്ടുണ്ട്. സന്ദേശം വ്യക്തമായി എത്തിച്ചുകൊടുക്കുകയെന്നതല്ലാത്ത എന്തു ബാധ്യതയാണ് ദൈവദൂതന്മാര്‍ക്കുള്ളത്?

തഫ്സീര്‍

وَلَقَدْ بَعَثْنَا فِيْ كُلِّ اُمَّةٍ رَّسُوْلًا اَنِ اعْبُدُوا اللّٰهَ وَاجْتَنِبُوا الطَّاغُوْتَۚ فَمِنْهُمْ مَّنْ هَدَى اللّٰهُ وَمِنْهُمْ مَّنْ حَقَّتْ عَلَيْهِ الضَّلٰلَةُ ۗ فَسِيْرُوْا فِى الْاَرْضِ فَانْظُرُوْا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِيْنَ   ( النحل: ٣٦ )

walaqad baʿathnā
وَلَقَدْ بَعَثْنَا
തീര്‍ച്ചയായും നാം അയച്ചി(നിയോഗിച്ചയച്ചി)ട്ടുണ്ട്
fī kulli ummatin
فِى كُلِّ أُمَّةٍ
എല്ലാ സമുദായത്തിലും
rasūlan
رَّسُولًا
റസൂലിനെ, (ഓരോ റസൂലിനെ)
ani uʿ'budū
أَنِ ٱعْبُدُوا۟
നിങ്ങള്‍ ആരാധിക്കണമെന്ന്
l-laha
ٱللَّهَ
അല്ലാഹുവിനെ
wa-ij'tanibū
وَٱجْتَنِبُوا۟
നിങ്ങള്‍ വെടിയുക(ഉപേക്ഷിക്ക - വിട്ടു നില്‍ക്കുക)യും വേണം
l-ṭāghūta
ٱلطَّٰغُوتَۖ
ത്വാഗൂത്തിനെ (ദുര്‍മ്മൂര്‍ത്തികളെ)
famin'hum
فَمِنْهُم
എന്നിട്ടു (അങ്ങനെ) അവരിലുണ്ട്‌
man hadā l-lahu
مَّنْ هَدَى ٱللَّهُ
അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കിയവര്‍
wamin'hum
وَمِنْهُم
അവരിലുണ്ട്‌
man ḥaqqat
مَّنْ حَقَّتْ
അവകാശപ്പെട്ട (സ്ഥിരപ്പെട്ട -യഥാര്‍ത്ഥമായ)വര്‍
ʿalayhi
عَلَيْهِ
തന്റെ മേല്‍
l-ḍalālatu
ٱلضَّلَٰلَةُۚ
ദുര്‍മ്മാര്‍ഗ്ഗം, വഴിപിഴവ്
fasīrū
فَسِيرُوا۟
ആകയാല്‍ (എന്നാല്‍) നടക്കുവിന്‍
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
fa-unẓurū
فَٱنظُرُوا۟
എന്നിട്ടു നോക്കുവിന്‍
kayfa kāna
كَيْفَ كَانَ
എങ്ങിനെ ഉണ്ടായെന്നു (ആയെന്നു)
ʿāqibatu
عَٰقِبَةُ
പര്യവസാനം, കലാശം
l-mukadhibīna
ٱلْمُكَذِّبِينَ
വ്യാജമാക്കിയവരുടെ.

നിശ്ചയമായും എല്ലാ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. അവരൊക്കെ പറഞ്ഞതിതാണ്: ''നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക; വ്യാജ ദൈവങ്ങളെ വര്‍ജിക്കുക.'' അങ്ങനെ അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. മറ്റു ചിലരെ ദുര്‍മാര്‍ഗം കീഴ്‌പ്പെടുത്തുകയും ചെയ്തു. അതിനാല്‍ നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ. എന്നിട്ട് സത്യത്തെ നിഷേധിച്ചുതള്ളിയവരുടെ ഒടുക്കം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുക.

തഫ്സീര്‍

اِنْ تَحْرِصْ عَلٰى هُدٰىهُمْ فَاِنَّ اللّٰهَ لَا يَهْدِيْ مَنْ يُّضِلُّ وَمَا لَهُمْ مِّنْ نّٰصِرِيْنَ   ( النحل: ٣٧ )

in taḥriṣ
إِن تَحْرِصْ
നീ അത്യാഗ്രഹിക്കുന്നു(അതിമോഹിക്കുന്നു)വെങ്കില്‍,
ʿalā hudāhum
عَلَىٰ هُدَىٰهُمْ
അവരുടെ സന്‍മാര്‍ഗ്ഗത്തെപ്പറ്റി, അവര്‍ നേര്‍മ്മാര്‍ഗ്ഗത്തിലാകുന്നതിനു
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
lā yahdī
لَا يَهْدِى
അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകയില്ല
man yuḍillu
مَن يُضِلُّۖ
അവന്‍ വഴിപിഴവിലാക്കുന്നവ(രെ)
wamā lahum
وَمَا لَهُم
അവര്‍ക്കില്ലതാനും
min nāṣirīna
مِّن نَّٰصِرِينَ
സഹായികളായിട്ടു, സഹായികളില്‍നിന്നു (ആരും).

അവരെ നേര്‍വഴിയിലാക്കണമെന്ന് നീയെത്ര തന്നെ ആഗ്രഹിച്ചാലും, അല്ലാഹു വഴികേടിലാക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുകയില്ല. അവര്‍ക്ക് സഹായികളായി ആരുമില്ല.

തഫ്സീര്‍

وَاَقْسَمُوْا بِاللّٰهِ جَهْدَ اَيْمَانِهِمْۙ لَا يَبْعَثُ اللّٰهُ مَنْ يَّمُوْتُۗ بَلٰى وَعْدًا عَلَيْهِ حَقًّا وَّلٰكِنَّ اَكْثَرَ النَّاسِ لَا يَعْلَمُوْنَۙ  ( النحل: ٣٨ )

wa-aqsamū
وَأَقْسَمُوا۟
അവര്‍ സത്യം (ശപഥം) ചെയ്തു (ചെയ്യുകയാണു)
bil-lahi
بِٱللَّهِ
അല്ലാഹുവിനെക്കൊണ്ടു, അല്ലാഹുവില്‍
jahda
جَهْدَ
ഞെരുങ്ങിയതു (കഴിയുന്നത്ര)
aymānihim
أَيْمَٰنِهِمْۙ
അവരുടെ സത്യങ്ങളില്‍
lā yabʿathu
لَا يَبْعَثُ
എഴുന്നേല്‍പിക്കുകയില്ല
l-lahu
ٱللَّهُ
അല്ലാഹു
man yamūtu
مَن يَمُوتُۚ
മരണപ്പെടുന്നവരെ
balā
بَلَىٰ
ഇല്ലാതെ, അതെ
waʿdan
وَعْدًا
ഒരു വാഗ്ദത്തം
ʿalayhi
عَلَيْهِ
അവന്റെമേല്‍ (ബാധ്യതയുള്ള)
ḥaqqan
حَقًّا
യഥാര്‍ത്ഥമായ, യഥാര്‍ത്ഥമായിട്ടു
walākinna
وَلَٰكِنَّ
എങ്കിലും
akthara l-nāsi
أَكْثَرَ ٱلنَّاسِ
മനുഷ്യരില്‍ അധികവും
lā yaʿlamūna
لَا يَعْلَمُونَ
അവര്‍ അറിയുന്നില്ല.

അല്ലാഹുവിന്റെ പേരില്‍ തങ്ങള്‍ക്കാവും വിധം ദൃഢതയോടെ ആണയിട്ട് അവര്‍ പറയുന്നു: ''മരിച്ചവരെ അല്ലാഹു വീണ്ടും ജീവിപ്പിച്ചെഴുന്നേല്‍പിക്കുകയില്ല.'' എന്നാല്‍ അങ്ങനെയല്ല. അതൊരു വാഗ്ദാനമാണ്. അതിന്റെ പൂര്‍ത്തീകരണം അല്ലാഹു തന്റെ ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നു. എന്നാല്‍ മനുഷ്യരിലേറെപ്പേരും അതറിയുന്നില്ല.

തഫ്സീര്‍

لِيُبَيِّنَ لَهُمُ الَّذِيْ يَخْتَلِفُوْنَ فِيْهِ وَلِيَعْلَمَ الَّذِيْنَ كَفَرُوْٓا اَنَّهُمْ كَانُوْا كٰذِبِيْنَ   ( النحل: ٣٩ )

liyubayyina
لِيُبَيِّنَ
അവന്‍ വ്യക്തമാക്കി (വിവരിച്ചു) കൊടുക്കുവാന്‍ വേണ്ടി
lahumu
لَهُمُ
അവര്‍ക്കു
alladhī
ٱلَّذِى
യാതൊന്നിനെ
yakhtalifūna
يَخْتَلِفُونَ
അവര്‍ ഭിന്നിച്ചു (അഭിപ്രായ വ്യത്യാസത്തിലായി) കൊണ്ടിരിക്കുന്നു
fīhi
فِيهِ
അതില്‍, അതിനെപ്പറ്റി
waliyaʿlama
وَلِيَعْلَمَ
അറിയുവാനും
alladhīna kafarū
ٱلَّذِينَ كَفَرُوٓا۟
അവിശ്വസിച്ചവര്‍
annahum kānū
أَنَّهُمْ كَانُوا۟
അവരായിരുന്നുവെന്നു
kādhibīna
كَٰذِبِينَ
വ്യാജം പറയുന്നവര്‍.

തങ്ങള്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്നവയുടെ നിജസ്ഥിതി സത്യനിഷേധികള്‍ക്ക് വിവരിച്ചുകൊടുക്കാനാണിത്. തങ്ങള്‍ കള്ളം പറയുന്നവരായിരുന്നുവെന്ന് അവര്‍ക്ക് ബോധ്യമാകാനും.

തഫ്സീര്‍

اِنَّمَا قَوْلُنَا لِشَيْءٍ اِذَآ اَرَدْنٰهُ اَنْ نَّقُوْلَ لَهٗ كُنْ فَيَكُوْنُ ࣖ   ( النحل: ٤٠ )

innamā qawlunā
إِنَّمَا قَوْلُنَا
നിശ്ചയമായും നമ്മുടെ വാക്കു (മാത്രം)
lishayin
لِشَىْءٍ
ഒരു വസ്തുവെ (കാര്യത്തെ)ക്കുറിച്ചു
idhā aradnāhu
إِذَآ أَرَدْنَٰهُ
അതിനെ നാം ഉദ്ദേശിച്ചാല്‍
an naqūla
أَن نَّقُولَ
നാം പറയുക (മാത്രം) ആകുന്നു
lahu
لَهُۥ
അതിനോടു, അതിനെപ്പറ്റി
kun
كُن
ഉണ്ടാകുക എന്നു
fayakūnu
فَيَكُونُ
അപ്പോള്‍ അതു ഉണ്ടാകും, ഉണ്ടായിത്തീരും.

ഒരു വസ്തു ഉണ്ടാകണമെന്ന് നാം ഉദ്ദേശിച്ചാല്‍ 'ഉണ്ടാകൂ' എന്നു കല്‍പിക്കുകയേ വേണ്ടൂ, അപ്പോഴേക്കും അതുണ്ടാകുന്നു.

തഫ്സീര്‍