Skip to main content

وَيَدْعُ الْاِنْسَانُ بِالشَّرِّ دُعَاۤءَهٗ بِالْخَيْرِۗ وَكَانَ الْاِنْسَانُ عَجُوْلًا   ( الإسراء: ١١ )

wayadʿu
وَيَدْعُ
പ്രാര്‍ത്ഥിക്കുന്ന
l-insānu
ٱلْإِنسَٰنُ
മനുഷ്യന്‍
bil-shari
بِٱلشَّرِّ
ദോഷത്തിനു, തിന്മയെക്കുറിച്ചു
duʿāahu
دُعَآءَهُۥ
അവന്റെ പ്രാര്‍ത്ഥന
bil-khayri
بِٱلْخَيْرِۖ
ഗുണത്തിനു, നന്മയെപ്പറ്റി
wakāna l-insānu
وَكَانَ ٱلْإِنسَٰنُ
മനുഷ്യന്‍ ആകുന്നു (ആയിരിക്കുന്നു) താനും
ʿajūlan
عَجُولًا
ധൃതികൂട്ടുന്നവന്‍

മനുഷ്യന്‍ നന്മക്കുവേണ്ടിയെന്നപോലെ തിന്മക്കുവേണ്ടിയും പ്രാര്‍ഥിക്കുന്നു. അവന്‍ വല്ലാത്ത ധൃതിക്കാരന്‍ തന്നെ.

തഫ്സീര്‍

وَجَعَلْنَا الَّيْلَ وَالنَّهَارَ اٰيَتَيْنِ فَمَحَوْنَآ اٰيَةَ الَّيْلِ وَجَعَلْنَآ اٰيَةَ النَّهَارِ مُبْصِرَةً لِّتَبْتَغُوْا فَضْلًا مِّنْ رَّبِّكُمْ وَلِتَعْلَمُوْا عَدَدَ السِّنِيْنَ وَالْحِسَابَۗ وَكُلَّ شَيْءٍ فَصَّلْنٰهُ تَفْصِيْلًا  ( الإسراء: ١٢ )

wajaʿalnā
وَجَعَلْنَا
നാം ആക്കിയിരിക്കുന്നു
al-layla
ٱلَّيْلَ
രാത്രിയെ
wal-nahāra
وَٱلنَّهَارَ
പകലിനെയും
āyatayni
ءَايَتَيْنِۖ
രണ്ടു ദൃഷ്ടാന്തങ്ങള്‍
famaḥawnā
فَمَحَوْنَآ
എന്നാല്‍ (എന്നിട്ടു - അങ്ങനെ) നാം മായിച്ചു
āyata al-layli
ءَايَةَ ٱلَّيْلِ
രാത്രിയുടെ (രാത്രിയാകുന്ന) ദൃഷ്ടാന്തത്തെ
wajaʿalnā
وَجَعَلْنَآ
നാം ആക്കുകയും ചെയ്തു
āyata l-nahāri
ءَايَةَ ٱلنَّهَارِ
പകലിന്റെ (പകലാകുന്ന) ദൃഷ്ടാന്തത്തെ
mub'ṣiratan
مُبْصِرَةً
കാണത്തക്കതു (കാണാവുന്നതു)
litabtaghū
لِّتَبْتَغُوا۟
നിങ്ങള്‍ തേടു, (തെടിയെടുക്കു - അന്വേഷിക്കു)വാന്‍വേണ്ടി
faḍlan
فَضْلًا
അനുഗ്രഹത്തെ, ദയവിനെ
min rabbikum
مِّن رَّبِّكُمْ
നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള
walitaʿlamū
وَلِتَعْلَمُوا۟
നിങ്ങള്‍ അറിയുവാന്‍ വേണ്ടിയും
ʿadada
عَدَدَ
എണ്ണം
l-sinīna
ٱلسِّنِينَ
കൊല്ലങ്ങളുടെ
wal-ḥisāba
وَٱلْحِسَابَۚ
കണക്കും
wakulla shayin
وَكُلَّ شَىْءٍ
എല്ലാ കാര്യവും (വസ്തുവും)
faṣṣalnāhu
فَصَّلْنَٰهُ
നാമതിനെ വിശദീകരിച്ചിരിക്കുന്നു
tafṣīlan
تَفْصِيلًا
ഒരു (നല്ല) വിശദീകരണം

നാം രാവിനെയും പകലിനെയും രണ്ട് അടയാളങ്ങളാക്കിയിരിക്കുന്നു. അങ്ങനെ നാം രാവാകുന്ന ദൃഷ്ടാന്തത്തിന്റെ നിറംകെടുത്തി. പകലാകുന്ന ദൃഷ്ടാന്തത്തെ പ്രകാശപൂരിതമാക്കി. നിങ്ങള്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള അനുഗ്രഹം തേടാനാണിത്. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും മനസ്സിലാക്കാനും. അങ്ങനെ സകല സംഗതികളും നാം വ്യക്തമായി വേര്‍തിരിച്ചുവെച്ചിരിക്കുന്നു.

തഫ്സീര്‍

وَكُلَّ اِنْسَانٍ اَلْزَمْنٰهُ طٰۤىِٕرَهٗ فِيْ عُنُقِهٖۗ وَنُخْرِجُ لَهٗ يَوْمَ الْقِيٰمَةِ كِتٰبًا يَّلْقٰىهُ مَنْشُوْرًا  ( الإسراء: ١٣ )

wakulla insānin
وَكُلَّ إِنسَٰنٍ
എല്ലാ മനുഷ്യനും
alzamnāhu
أَلْزَمْنَٰهُ
അവനു നാം ഏര്‍പ്പെടുത്തിവെച്ചിരിക്കുന്നു (അനിവാര്യമാക്കി - വേറിടാതാക്കിയിരിക്കുന്നു)
ṭāirahu
طَٰٓئِرَهُۥ
അവന്റെ ശകുനം, ലക്ഷണം
fī ʿunuqihi
فِى عُنُقِهِۦۖ
അവന്റെ കഴുത്തില്‍
wanukh'riju
وَنُخْرِجُ
നാം പുറപ്പെടുവിക്കുക (വെളിക്കു കൊണ്ടുവരുക)യും ചെയ്യും
lahu
لَهُۥ
അവനു
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
ക്വിയാമത്തു നാളില്‍
kitāban
كِتَٰبًا
ഒരു ഗ്രന്ഥം, രേഖ
yalqāhu
يَلْقَىٰهُ
അതവന്‍ കാണും, കണ്ടെത്തും
manshūran
مَنشُورًا
വിരുത്ത (നിവര്‍ത്ത)പ്പെട്ടതായി

ഓരോ മനുഷ്യന്റെയും ഭാഗധേയത്തെ നാം അവന്റെ കഴുത്തില്‍ തന്നെ ബന്ധിച്ചിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നാം അവനുവേണ്ടി ഒരു കര്‍മരേഖ പുറത്തിറക്കും. അത് തുറന്നുവെച്ചതായി അവനു കാണാം.

തഫ്സീര്‍

اِقْرَأْ كِتَابَكَۗ كَفٰى بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيْبًاۗ  ( الإسراء: ١٤ )

iq'ra
ٱقْرَأْ
വായിക്കുക
kitābaka
كِتَٰبَكَ
നിന്റെ ഗ്രന്ഥം
kafā
كَفَىٰ
മതി
binafsika
بِنَفْسِكَ
നീ തന്നെ, നിന്റെ സ്വന്തം
l-yawma
ٱلْيَوْمَ
ഇന്നു
ʿalayka
عَلَيْكَ
നിന്റെ പേരില്‍
ḥasīban
حَسِيبًا
കണക്കു നോക്കുന്നവനായി

നിന്റെ ഈ കര്‍മപുസ്തകമൊന്നു വായിച്ചുനോക്കൂ. ഇന്നു നിന്റെ കണക്കുനോക്കാന്‍ നീ തന്നെ മതി.

തഫ്സീര്‍

مَنِ اهْتَدٰى فَاِنَّمَا يَهْتَدِيْ لِنَفْسِهٖۚ وَمَنْ ضَلَّ فَاِنَّمَا يَضِلُّ عَلَيْهَاۗ وَلَا تَزِرُ وَازِرَةٌ وِّزْرَ اُخْرٰىۗ وَمَا كُنَّا مُعَذِّبِيْنَ حَتّٰى نَبْعَثَ رَسُوْلًا  ( الإسراء: ١٥ )

mani
مَّنِ
ആര്‍, ആരെങ്കിലും, യാതൊരുവന്‍
ih'tadā
ٱهْتَدَىٰ
നേര്‍മാര്‍ഗ്ഗം പ്രാപിച്ചു (എങ്കില്‍)
fa-innamā yahtadī
فَإِنَّمَا يَهْتَدِى
എന്നാലവന്‍ നേര്‍മാര്‍ഗ്ഗം പ്രാപിക്കുന്നത്
linafsihi
لِنَفْسِهِۦۖ
തനിക്കുവേണ്ടി തന്നെ, തന്റെ സ്വന്തത്തിനുവേണ്ടി മാത്രം
waman
وَمَن
ആരെങ്കിലും, വല്ലവനും
ḍalla
ضَلَّ
വഴിപിഴച്ചു (എങ്കില്‍)
fa-innamā yaḍillu
فَإِنَّمَا يَضِلُّ
എന്നാലവന്‍ വഴി പിഴക്കുന്നത്
ʿalayhā
عَلَيْهَاۚ
അതിന്റെമേല്‍ (എതിരില്‍) തന്നെ
walā taziru
وَلَا تَزِرُ
(കുറ്റം) പേറുക (വഹിക്കുക) യില്ല
wāziratun
وَازِرَةٌ
ഒരു (കുറ്റം) പേറിയ ദേഹം (ആള്‍)
wiz'ra
وِزْرَ
കുറ്റത്തെ, കുറ്റഭാരം
ukh'rā
أُخْرَىٰۗ
മറ്റേതിന്റെ, മറ്റൊന്നിന്റെ
wamā kunnā
وَمَا كُنَّا
നാമായിരിക്കുകയുമില്ല
muʿadhibīna
مُعَذِّبِينَ
ശിക്ഷിക്കുന്നവര്‍
ḥattā nabʿatha
حَتَّىٰ نَبْعَثَ
നാം അയക്കുന്ന (എഴുന്നേല്‍പിക്കുന്ന) തുവരെ
rasūlan
رَسُولًا
ഒരു റസൂലിനെ

ആര്‍ നേര്‍വഴി സ്വീകരിക്കുന്നുവോ, അതിന്റെ ഗുണം അവനുതന്നെയാണ്. ആര്‍ വഴികേടിലാകുന്നുവോ അതിന്റെ ദോഷവും അവനുതന്നെ. ആരും മറ്റൊരുത്തന്റെ ഭാരം ചുമക്കുകയില്ല. ദൂതനെ നിയോഗിക്കും വരെ നാമാരെയും ശിക്ഷിക്കുകയുമില്ല.

തഫ്സീര്‍

وَاِذَآ اَرَدْنَآ اَنْ نُّهْلِكَ قَرْيَةً اَمَرْنَا مُتْرَفِيْهَا فَفَسَقُوْا فِيْهَا فَحَقَّ عَلَيْهَا الْقَوْلُ فَدَمَّرْنٰهَا تَدْمِيْرًا   ( الإسراء: ١٦ )

wa-idhā aradnā
وَإِذَآ أَرَدْنَآ
നാം ഉദ്ദേശിച്ചാല്‍
an nuh'lika
أَن نُّهْلِكَ
നാം നശിപ്പിക്കുവാന്‍
qaryatan
قَرْيَةً
ഒരു രാജ്യത്തെ, വല്ല രാജ്യത്തെയും
amarnā
أَمَرْنَا
നാം കല്‍പിക്കുന്നതാണ്
mut'rafīhā
مُتْرَفِيهَا
അതിലെ സുഖിയന്‍ (സുഖലോലുപന്‍)മാരോടു
fafasaqū
فَفَسَقُوا۟
എന്നിട്ട് (അപ്പോള്‍) അവര്‍ തോന്നിയവാസം (തെമ്മാടിത്തം - ധിക്കാരം) പ്രവര്‍ത്തിക്കും
fīhā
فِيهَا
അതില്‍
faḥaqqa
فَحَقَّ
അപ്പോള്‍ സ്ഥിരപ്പെടും, ന്യായമാകും, അവകാശപ്പെടും, യഥാര്‍ത്ഥമാകും
ʿalayhā
عَلَيْهَا
അതിന്റെ മേല്‍
l-qawlu
ٱلْقَوْلُ
വാക്കു (ആ പറഞ്ഞതു)
fadammarnāhā
فَدَمَّرْنَٰهَا
അപ്പോള്‍ നാം അതിനെ തകര്‍ക്കും
tadmīran
تَدْمِيرًا
ഒരു തകര്‍ക്കല്‍

ഒരു നാടിനെ നശിപ്പിക്കണമെന്ന് നാമുദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപരോട് നാം കല്‍പിക്കും. അങ്ങനെ അവരവിടെ അധര്‍മം പ്രവര്‍ത്തിക്കും. അതോടെ അവിടം ശിക്ഷാര്‍ഹമായിത്തീരുന്നു. അങ്ങനെ, നാമതിനെ തകര്‍ത്ത് തരിപ്പണമാക്കുന്നു.

തഫ്സീര്‍

وَكَمْ اَهْلَكْنَا مِنَ الْقُرُوْنِ مِنْۢ بَعْدِ نُوْحٍۗ وَكَفٰى بِرَبِّكَ بِذُنُوْبِ عِبَادِهٖ خَبِيْرًاۢ بَصِيْرًا  ( الإسراء: ١٧ )

wakam
وَكَمْ
എത്രയാണു, എത്രയോ
ahlaknā
أَهْلَكْنَا
നാം നശിപ്പിച്ചിരിക്കുന്നു
mina l-qurūni
مِنَ ٱلْقُرُونِ
തലമുറകളില്‍ (കാലക്കാരില്‍) നിന്നു
min baʿdi
مِنۢ بَعْدِ
ശേഷം, ശേഷമായിട്ടു
nūḥin
نُوحٍۗ
നൂഹിന്റെ
wakafā
وَكَفَىٰ
മതിതാനും
birabbika
بِرَبِّكَ
നിന്റെ റബ്ബു (തന്നെ)
bidhunūbi
بِذُنُوبِ
പാപങ്ങളെപ്പറ്റി
ʿibādihi
عِبَادِهِۦ
തന്റെ അടിയാന്‍മാരുടെ
khabīran
خَبِيرًۢا
സൂക്ഷ്മജ്ഞാനിയായിട്ടു
baṣīran
بَصِيرًا
കണ്ടറിയുന്നവനായിട്ടു, കാണുന്നവനായ

നൂഹിനുശേഷം എത്രയെത്ര തലമുറകളെയാണ് നാം നശിപ്പിച്ചത്? തന്റെ ദാസന്മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമായി നിന്റെ നാഥന്‍ തന്നെ മതി!

തഫ്സീര്‍

مَنْ كَانَ يُرِيْدُ الْعَاجِلَةَ عَجَّلْنَا لَهٗ فِيْهَا مَا نَشَاۤءُ لِمَنْ نُّرِيْدُ ثُمَّ جَعَلْنَا لَهٗ جَهَنَّمَۚ يَصْلٰىهَا مَذْمُوْمًا مَّدْحُوْرًا  ( الإسراء: ١٨ )

man kāna
مَّن كَانَ
ആര്‍ ആയിരുന്നു(വോ), ആരെങ്കിലും, ആയിരുന്നാല്‍
yurīdu
يُرِيدُ
ഉദ്ദേശിക്കും
l-ʿājilata
ٱلْعَاجِلَةَ
ധൃതിയില്‍ തീരുന്നതിനെ, വേഗം കഴിയുന്നത്, ക്ഷണികമായത്
ʿajjalnā
عَجَّلْنَا
നാം ധൃതിയാക്കി (വേഗമാക്കി) കൊടുക്കും
lahu
لَهُۥ
അവനു
fīhā
فِيهَا
അതില്‍
mā nashāu
مَا نَشَآءُ
നാം ഉദ്ദേശിക്കുന്നത്, വേണമെന്നു വെക്കുന്നത്
liman nurīdu
لِمَن نُّرِيدُ
നാം ഉദ്ദേശിക്കുന്നവര്‍ക്ക്
thumma jaʿalnā
ثُمَّ جَعَلْنَا
പിന്നെ നാം ആക്കും (ഏര്‍പ്പെടുത്തും)
lahu
لَهُۥ
അവനു
jahannama
جَهَنَّمَ
ജഹന്നമിനെ
yaṣlāhā
يَصْلَىٰهَا
അവന്‍ അതില്‍ ഏരിയും, കടക്കും (കടന്നെരിയും)
madhmūman
مَذْمُومًا
ആക്ഷേപിക്ക (കുറ്റപ്പെടുത്ത) പ്പെട്ടവനായിട്ടു
madḥūran
مَّدْحُورًا
ആട്ടപ്പെട്ട (അകറ്റപ്പെട്ട)വനായി

ആരെങ്കിലും പെട്ടെന്ന് കിട്ടുന്ന നേട്ടങ്ങളാണ് കൊതിക്കുന്നതെങ്കില്‍ നാം അയാള്‍ക്ക് അതുടനെത്തന്നെ നല്‍കുന്നു; നാം ഇച്ഛിക്കുന്നവര്‍ക്ക് നാം ഇച്ഛിക്കുന്ന അളവില്‍. പിന്നെ നാമവന്ന് നല്‍കുക നരകത്തീയാണ്. നിന്ദ്യനും ദിവ്യകാരുണ്യം നിഷേധിക്കപ്പെട്ടവനുമായി അവനവിടെ കത്തിയെരിയും.

തഫ്സീര്‍

وَمَنْ اَرَادَ الْاٰخِرَةَ وَسَعٰى لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَاُولٰۤىِٕكَ كَانَ سَعْيُهُمْ مَّشْكُوْرًا  ( الإسراء: ١٩ )

waman arāda
وَمَنْ أَرَادَ
ആര്‍ ഉദ്ദേശിച്ചുവോ, ആരെങ്കിലും ഉദ്ദേശിച്ചാല്‍
l-ākhirata
ٱلْءَاخِرَةَ
പിന്നീടുള്ളതിനെ (പരലോകത്തെ)
wasaʿā lahā
وَسَعَىٰ لَهَا
അതിനുവേണ്ടി പരിശ്രമിക്കുക (യത്നിക്കുക)യും (ചെയ്‌താല്‍)
saʿyahā
سَعْيَهَا
അതിന്റേ(തായ) പരിശ്രമം
wahuwa
وَهُوَ
അവന്‍, അവനാകട്ടെ
mu'minun
مُؤْمِنٌ
സത്യവിശ്വാസിയുമാണ്
fa-ulāika
فَأُو۟لَٰٓئِكَ
എന്നാല്‍ ആ കൂട്ടര്‍
kāna
كَانَ
ആയിരിക്കും
saʿyuhum
سَعْيُهُم
അവരുടെ പരിശ്രമം
mashkūran
مَّشْكُورًا
നന്ദി ചെയ്യപ്പെടുന്ന(നന്ദിപൂര്‍വ്വം സ്വീകരിക്കപ്പെടുന്ന)തു

എന്നാല്‍ ആരെങ്കിലും സത്യവിശ്വാസം സ്വീകരിക്കുകയും പരലോകമാഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയുമാണെങ്കില്‍ അറിയുക: അത്തരക്കാരുടെ പരിശ്രമം ഏറെ നന്ദിയര്‍ഹിക്കുന്നതുതന്നെ.

തഫ്സീര്‍

كُلًّا نُّمِدُّ هٰٓؤُلَاۤءِ وَهٰٓؤُلَاۤءِ مِنْ عَطَاۤءِ رَبِّكَ ۗوَمَا كَانَ عَطَاۤءُ رَبِّكَ مَحْظُوْرًا   ( الإسراء: ٢٠ )

kullan
كُلًّا
എല്ലാവര്‍ക്കും
numiddu
نُّمِدُّ
നാം അയച്ചുകൊടുക്കും, നീട്ടിക്കൊടുക്കും
hāulāi
هَٰٓؤُلَآءِ
ഇക്കൂട്ടര്‍ക്കു, ഇവര്‍ക്കു
wahāulāi
وَهَٰٓؤُلَآءِ
ഇക്കൂട്ടര്‍ക്കും, അവര്‍ക്കും
min ʿaṭāi
مِنْ عَطَآءِ
കൊടുതിയില്‍ (ദാനത്തില്‍) നിന്നു
rabbika
رَبِّكَۚ
നിന്റെ റബ്ബിന്റെ
wamā kāna
وَمَا كَانَ
ആയിട്ടില്ല, ആയിരിക്കയില്ല
ʿaṭāu rabbika
عَطَآءُ رَبِّكَ
നിന്റെ റബ്ബിന്റെ കൊടുതി
maḥẓūran
مَحْظُورًا
മുടക്കപ്പെട്ട(തടയപ്പെട്ട)ത്

ഇവര്‍ക്കും അവര്‍ക്കും നാം ഈ ലോകത്ത് സഹായം നല്‍കും. നിന്റെ നാഥന്റെ ദാനമാണത്. നിന്റെ നാഥന്റെ ദാനം തടയാന്‍ ആര്‍ക്കുമാവില്ല.

തഫ്സീര്‍