Skip to main content

اشْدُدْ بِهٖٓ اَزْرِيْ ۙ  ( طه: ٣١ )

ush'dud
ٱشْدُدْ
ഉറപ്പിച്ചു (ബലപ്പെടുത്തി) തരണം
bihi
بِهِۦٓ
അവനെക്കൊണ്ടു, അവന്‍ മൂലം
azrī
أَزْرِى
എന്റെ മുതുകിനെ (ശക്തിയെ)

''അവനിലൂടെ എന്റെ കഴിവിന് മികവ് വരുത്തേണമേ.

തഫ്സീര്‍

وَاَشْرِكْهُ فِيْٓ اَمْرِيْ ۙ  ( طه: ٣٢ )

wa-ashrik'hu
وَأَشْرِكْهُ
അവനെ പങ്കു ചേര്‍ക്കുകയും വേണമേ
fī amrī
فِىٓ أَمْرِى
എന്റെ കാര്യത്തില്‍

''എന്റെ ദൗത്യത്തില്‍ അവനെ നീ പങ്കാളിയാക്കേണമേ.

തഫ്സീര്‍

كَيْ نُسَبِّحَكَ كَثِيْرًا ۙ  ( طه: ٣٣ )

kay nusabbiḥaka
كَىْ نُسَبِّحَكَ
ഞങ്ങള്‍ നിനക്കു തസ്ബീഹു ചെയ്‌വാന്‍വേണ്ടി, പ്രകീര്‍ത്തനം നടത്തുവാന്‍, പരിശുദ്ധിയെ കീര്‍ത്തനം ചെയ്‌വാന്‍, സ്തോത്രകീര്‍ത്തനം ചെയ്‌വാന്‍
kathīran
كَثِيرًا
വളരെ, ധാരാളം

''ഞങ്ങള്‍ നിന്റെ വിശുദ്ധി ധാരാളമായി വാഴ്ത്താനാണിത്.

തഫ്സീര്‍

وَّنَذْكُرَكَ كَثِيْرًا ۗ  ( طه: ٣٤ )

wanadhkuraka
وَنَذْكُرَكَ
ഞങ്ങള്‍ നിന്നെ സ്മരിക്കുക (ഓര്‍ക്കുക) യും ചെയ്‌വാന്‍
kathīran
كَثِيرًا
അധികം, ധാരാളം

''നിന്നെ നന്നായി ഓര്‍ക്കാനും.

തഫ്സീര്‍

اِنَّكَ كُنْتَ بِنَا بَصِيْرًا   ( طه: ٣٥ )

innaka
إِنَّكَ
നിശ്ചയമായും നീ
kunta
كُنتَ
നീ ആകുന്നു, ആയിരിക്കുന്നു
binā
بِنَا
ഞങ്ങളെപ്പറ്റി, ഞങ്ങളെ
baṣīran
بَصِيرًا
കാണുന്നവന്‍, കണ്ടറിയുന്നവന്‍

''തീര്‍ച്ചയായും നീ ഞങ്ങളെ സദാ കണ്ടുകൊണ്ടിരിക്കുന്നവനാണല്ലോ.''

തഫ്സീര്‍

قَالَ قَدْ اُوْتِيْتَ سُؤْلَكَ يٰمُوْسٰى   ( طه: ٣٦ )

qāla
قَالَ
അവന്‍ പറഞ്ഞു
qad ūtīta
قَدْ أُوتِيتَ
തീര്‍ച്ചയായും നിനക്ക് നല്‍കപ്പെട്ടിരിക്കുന്നു
su'laka
سُؤْلَكَ
നീ ചോദിച്ചതു, നിന്റെ ചോദ്യം
yāmūsā
يَٰمُوسَىٰ
ഹേ മൂസാ

അല്ലാഹു അറിയിച്ചു: ''മൂസാ, നീ ചോദിച്ചതൊക്കെ നിനക്കിതാ നല്‍കിക്കഴിഞ്ഞിരിക്കുന്നു.

തഫ്സീര്‍

وَلَقَدْ مَنَنَّا عَلَيْكَ مَرَّةً اُخْرٰىٓ ۙ  ( طه: ٣٧ )

walaqad manannā
وَلَقَدْ مَنَنَّا
തീര്‍ച്ചയായും നാം അനുഗ്രഹം ചെയ്തിട്ടുമുണ്ട്
ʿalayka
عَلَيْكَ
നിനക്കു, നിന്റെമേല്‍
marratan ukh'rā
مَرَّةً أُخْرَىٰٓ
മറ്റൊരു പ്രാവശ്യം

''മറ്റൊരിക്കലും നിന്നോട് നാം ഔദാര്യം കാണിച്ചിട്ടുണ്ട്.

തഫ്സീര്‍

اِذْ اَوْحَيْنَآ اِلٰٓى اُمِّكَ مَا يُوْحٰىٓ ۙ  ( طه: ٣٨ )

idh awḥaynā
إِذْ أَوْحَيْنَآ
നാം ബോധനം നല്‍കിയപ്പോള്‍, അറിയിച്ചപ്പോള്‍
ilā ummika
إِلَىٰٓ أُمِّكَ
നിന്റെ മാതാവിനു (ഉമ്മാക്കു)
mā yūḥā
مَا يُوحَىٰٓ
ബോധനം നല്‍കപ്പെടേണ്ടതു

''ദിവ്യബോധനത്തിലൂടെ നല്‍കപ്പെടുന്ന കാര്യം നാം നിന്റെ മാതാവിന് ബോധനം നല്‍കിയപ്പോഴാണത്.''

തഫ്സീര്‍

اَنِ اقْذِفِيْهِ فِى التَّابُوْتِ فَاقْذِفِيْهِ فِى الْيَمِّ فَلْيُلْقِهِ الْيَمُّ بِالسَّاحِلِ يَأْخُذْهُ عَدُوٌّ لِّيْ وَعَدُوٌّ لَّهٗ ۗوَاَلْقَيْتُ عَلَيْكَ مَحَبَّةً مِّنِّيْ ەۚ وَلِتُصْنَعَ عَلٰى عَيْنِيْ ۘ  ( طه: ٣٩ )

ani iq'dhifīhi
أَنِ ٱقْذِفِيهِ
നീ അവനെ ഇട്ടേക്കണമെന്നു
fī l-tābūti
فِى ٱلتَّابُوتِ
പെട്ടിയില്‍
fa-iq'dhifīhi
فَٱقْذِفِيهِ
എന്നിട്ടു അതിനെ (അവനെ) ഇട്ടേക്കുക
fī l-yami
فِى ٱلْيَمِّ
നദിയില്‍, സമുദ്രത്തില്‍ (ജലാശയത്തില്‍)
falyul'qihi
فَلْيُلْقِهِ
എന്നിട്ടു ഇട്ടുകൊള്ളട്ടെ
l-yamu
ٱلْيَمُّ
നദി, സമുദ്രം
bil-sāḥili
بِٱلسَّاحِلِ
കരയില്‍, തീരത്തു
yakhudh'hu
يَأْخُذْهُ
അവനെ എടുത്തുകൊള്ളും
ʿaduwwun lī
عَدُوٌّ لِّى
എനിക്കുള്ള ഒരു ശത്രു
waʿaduwwun lahu
وَعَدُوٌّ لَّهُۥۚ
അവന്നും ശത്രു(വായ)
wa-alqaytu
وَأَلْقَيْتُ
ഞാന്‍ ഇടുകയും ചെയ്തു (നല്‍കി)
ʿalayka
عَلَيْكَ
നിനക്കു, നിന്റെ മേല്‍
maḥabbatan
مَحَبَّةً
ഒരു സ്നേഹം
minnī
مِّنِّى
എന്റെ പക്കല്‍നിന്നുള്ള
walituṣ'naʿa
وَلِتُصْنَعَ
നീ വളര്‍ത്തിയുണ്ടാക്കപ്പെടുവാനും, നിന്നെ പരിപാലിച്ചു കൊണ്ടുവരുവാനും
ʿalā ʿaynī
عَلَىٰ عَيْنِىٓ
എന്റെ ദൃഷ്ടിയില്‍, എന്റെ നോട്ടത്തില്‍ (പ്രത്യേക പരിഗണനയില്‍)

അതിതായിരുന്നു: 'നീ ആ ശിശുവെ പെട്ടിയിലടക്കം ചെയ്യുക. എന്നിട്ട് പെട്ടി നദിയിലൊഴുക്കുക. നദി അതിനെ കരയിലെത്തിക്കും. എന്റെയും ആ ശിശുവിന്റെയും ശത്രു അവനെ എടുക്കും. മൂസാ, ഞാന്‍ എന്നില്‍ നിന്നുള്ള സ്‌നേഹം നിന്റെമേല്‍ വര്‍ഷിച്ചു. നീ എന്റെ മേല്‍നോട്ടത്തില്‍ വളര്‍ത്തപ്പെടാന്‍ വേണ്ടി.

തഫ്സീര്‍

اِذْ تَمْشِيْٓ اُخْتُكَ فَتَقُوْلُ هَلْ اَدُلُّكُمْ عَلٰى مَنْ يَّكْفُلُهٗ ۗفَرَجَعْنٰكَ اِلٰٓى اُمِّكَ كَيْ تَقَرَّ عَيْنُهَا وَلَا تَحْزَنَ ەۗ وَقَتَلْتَ نَفْسًا فَنَجَّيْنٰكَ مِنَ الْغَمِّ وَفَتَنّٰكَ فُتُوْنًا ەۗ فَلَبِثْتَ سِنِيْنَ فِيْٓ اَهْلِ مَدْيَنَ ەۙ ثُمَّ جِئْتَ عَلٰى قَدَرٍ يّٰمُوْسٰى  ( طه: ٤٠ )

idh tamshī
إِذْ تَمْشِىٓ
നടന്നുവരുന്ന സന്ദര്‍ഭം
ukh'tuka
أُخْتُكَ
നിന്റെ സഹോദരി
fataqūlu
فَتَقُولُ
എന്നിട്ടു അവള്‍ പറയുന്നു
hal adullukum
هَلْ أَدُلُّكُمْ
നിങ്ങള്‍ക്കു ഞാന്‍ അറിയിച്ചുതരട്ടെയോ
ʿalā man
عَلَىٰ مَن
ഒരാളെപ്പറ്റി
yakfuluhu
يَكْفُلُهُۥۖ
അവനെ ഏറ്റെടുക്കുന്ന
farajaʿnāka
فَرَجَعْنَٰكَ
അങ്ങനെ നിന്നെ നാം മടക്കി
ilā ummika
إِلَىٰٓ أُمِّكَ
നിന്റെ മാതാവിങ്കലേക്കു, ഉമ്മയിലേക്കു
kay taqarra
كَىْ تَقَرَّ
കുളുര്‍ക്കുവാന്‍ (സന്തോഷത്താല്‍)
ʿaynuhā
عَيْنُهَا
അവളുടെ കണ്ണു
walā taḥzana
وَلَا تَحْزَنَۚ
അവള്‍ വ്യസനിക്കാതിരിക്കുവാനും
waqatalta
وَقَتَلْتَ
നീ കൊല്ലുകയും ചെയ്തു
nafsan
نَفْسًا
ഒരാളെ, ഒരു ദേഹത്തെ
fanajjaynāka
فَنَجَّيْنَٰكَ
എന്നിട്ടു നിന്നെ നാം രക്ഷപ്പെടുത്തി
mina l-ghami
مِنَ ٱلْغَمِّ
ദുഃഖത്തില്‍നിന്നു
wafatannāka
وَفَتَنَّٰكَ
നിന്നെ നാം പരീക്ഷണം നടത്തുകയും ചെയ്തു
futūnan
فُتُونًاۚ
പല പരീക്ഷണങ്ങള്‍
falabith'ta
فَلَبِثْتَ
അങ്ങനെ നീ താമസിച്ചു
sinīna
سِنِينَ
കുറെ കൊല്ലങ്ങള്‍
fī ahli madyana
فِىٓ أَهْلِ مَدْيَنَ
മദ്‌യൻകാരില്‍ (അവരുടെ കൂട്ടത്തില്‍)
thumma ji'ta
ثُمَّ جِئْتَ
പിന്നെ നീ വന്നു
ʿalā qadarin
عَلَىٰ قَدَرٍ
ഒരു നിശ്ചയപ്രകാരം, കണക്കനുസരിച്ചു, യോഗ്യതയോടെ
yāmūsā
يَٰمُوسَىٰ
ഹേ, മൂസാ

''നിന്റെ സഹോദരി നടന്നുപോവുകയായിരുന്നു. അവളവിടെ ചെന്നിങ്ങനെ പറഞ്ഞു: 'ഈ കുഞ്ഞിനെ നന്നായി പോറ്റാന്‍ പറ്റുന്ന ഒരാളെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ?' അങ്ങനെ നിന്നെ നാം നിന്റെ മാതാവിന്റെ അടുത്തുതന്നെ തിരിച്ചെത്തിച്ചു. അവളുടെ കണ്‍കുളിര്‍ക്കാന്‍. അവള്‍ ദുഃഖിക്കാതിരിക്കാനും. നീ ഒരാളെ കൊന്നിരുന്നുവല്ലോ. എന്നാല്‍ അതിന്റെ മനഃപ്രയാസത്തില്‍നിന്ന് നിന്നെ നാം രക്ഷിച്ചു. പല തരത്തിലും നിന്നെ നാം പരീക്ഷിച്ചു. പിന്നീട് കൊല്ലങ്ങളോളം നീ മദ്‌യന്‍കാരുടെ കൂടെ താമസിച്ചു. അനന്തരം അല്ലയോ മൂസാ; ഇതാ ഇപ്പോള്‍ ദൈവ നിശ്ചയമനുസരിച്ച് നീ ഇവിടെ വന്നിരിക്കുന്നു.

തഫ്സീര്‍