Skip to main content

اِنَّ الَّذِيْنَ جَاۤءُوْ بِالْاِفْكِ عُصْبَةٌ مِّنْكُمْۗ لَا تَحْسَبُوْهُ شَرًّا لَّكُمْۗ بَلْ هُوَ خَيْرٌ لَّكُمْۗ لِكُلِّ امْرِئٍ مِّنْهُمْ مَّا اكْتَسَبَ مِنَ الْاِثْمِۚ وَالَّذِيْ تَوَلّٰى كِبْرَهٗ مِنْهُمْ لَهٗ عَذَابٌ عَظِيْمٌ  ( النور: ١١ )

inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും ഒരു കൂട്ടര്‍
jāū
جَآءُو
അവര്‍ വന്നു
bil-if'ki
بِٱلْإِفْكِ
കള്ളവാര്‍ത്ത (നുണ) കൊണ്ട്
ʿuṣ'batun minkum
عُصْبَةٌ مِّنكُمْۚ
നിങ്ങളില്‍ നിന്നുള്ള ഒരു കൂട്ടരാണ്
lā taḥsabūhu
لَا تَحْسَبُوهُ
നിങ്ങളെ അതിനെ കരുതേണ്ട, കണക്കാക്കേണ്ട
sharran lakum
شَرًّا لَّكُمۖ
നിങ്ങള്‍ക്ക് ദോഷമാണെന്ന്
bal
بَلْ
എങ്കിലും, എന്നാല്‍, പക്ഷെ
huwa
هُوَ
അതു
khayrun lakum
خَيْرٌ لَّكُمْۚ
നിങ്ങള്‍ക്ക് ഗുണമാണ്
likulli im'ri-in
لِكُلِّ ٱمْرِئٍ
എല്ലാ മനുഷ്യന്നുമുണ്ട്
min'hum
مِّنْهُم
അവരില്‍നിന്നുള്ള
mā ik'tasaba
مَّا ٱكْتَسَبَ
അവന്‍ പ്രവര്‍ത്തിച്ചതു, സമ്പാദിച്ചുണ്ടാക്കിയതു
mina l-ith'mi
مِنَ ٱلْإِثْمِۚ
പാപമായിട്ടു, കുറ്റമായിട്ടു
wa-alladhī tawallā
وَٱلَّذِى تَوَلَّىٰ
ഏറ്റെടുത്തവനാകട്ടെ
kib'rahu
كِبْرَهُۥ
അതിന്റെ നേതൃത്വം (വലിയ പങ്കു)
min'hum
مِنْهُمْ
അവരില്‍നിന്നു
lahu
لَهُۥ
അവന്നുണ്ടു
ʿadhābun ʿaẓīmun
عَذَابٌ عَظِيمٌ
വമ്പിച്ച ശിക്ഷ

തീര്‍ച്ചയായും ഈ അപവാദം പറഞ്ഞുപരത്തിയവര്‍ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു വിഭാഗമാണ്. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കരുതേണ്ട. മറിച്ച് അത് നിങ്ങള്‍ക്കു ഗുണകരമാണ്. അവരിലോരോരുത്തര്‍ക്കും താന്‍ സമ്പാദിച്ച പാപത്തിന്റെ ഫലമുണ്ട്. അതോടൊപ്പം അതിനു നേതൃത്വം നല്‍കിയവന് കടുത്ത ശിക്ഷയുമുണ്ട്.

തഫ്സീര്‍

لَوْلَآ اِذْ سَمِعْتُمُوْهُ ظَنَّ الْمُؤْمِنُوْنَ وَالْمُؤْمِنٰتُ بِاَنْفُسِهِمْ خَيْرًاۙ وَّقَالُوْا هٰذَآ اِفْكٌ مُّبِيْنٌ  ( النور: ١٢ )

lawlā
لَّوْلَآ
എന്തുകൊണ്ടില്ല, കൂടായിരുന്നോ, ആയിക്കൂടേ
idh samiʿ'tumūhu
إِذْ سَمِعْتُمُوهُ
നിങ്ങള്‍ അതു കേട്ടപ്പോള്‍
ẓanna l-mu'minūna
ظَنَّ ٱلْمُؤْمِنُونَ
സത്യവിശ്വാസികള്‍ വിചാരിക്കുകയും
wal-mu'minātu
وَٱلْمُؤْمِنَٰتُ
സത്യവിശ്വാസിനികളും
bi-anfusihim
بِأَنفُسِهِمْ
തങ്ങളെപ്പറ്റിത്തന്നെ
khayran
خَيْرًا
നല്ലതു, (നല്ലവിചാരം)
waqālū
وَقَالُوا۟
അവര്‍ പറയുകയും (എന്തുകൊണ്ടു ചെയ്തുകൂടാ)
hādhā
هَٰذَآ
ഇതു
if'kun
إِفْكٌ
കള്ളവാര്‍ത്തയാണ്, നുണയാണ് (എന്ന്)
mubīnun
مُّبِينٌ
വ്യക്ത്യമായ, സ്പഷ്ടമായ, (തനിച്ച)

ആ വാര്‍ത്ത കേട്ടപ്പോള്‍തന്നെ സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ക്ക് സ്വന്തം ആളുകളെപ്പറ്റി നല്ലതു വിചാരിക്കാമായിരുന്നില്ലേ? 'ഇതു തികഞ്ഞ അപവാദമാണെ'ന്ന് അവര്‍ പറയാതിരുന്നതെന്തുകൊണ്ട്?

തഫ്സീര്‍

لَوْلَا جَاۤءُوْ عَلَيْهِ بِاَرْبَعَةِ شُهَدَاۤءَۚ فَاِذْ لَمْ يَأْتُوْا بِالشُّهَدَاۤءِ فَاُولٰۤىِٕكَ عِنْدَ اللّٰهِ هُمُ الْكٰذِبُوْنَ  ( النور: ١٣ )

lawlā jāū
لَّوْلَا جَآءُو
അവര്‍ക്കു വന്നുകൂടേ, എന്താണ് വരാത്തതു
ʿalayhi
عَلَيْهِ
അതിനു, അതിന്റെമേല്‍
bi-arbaʿati shuhadāa
بِأَرْبَعَةِ شُهَدَآءَۚ
നാലു സാക്ഷികളെയുംകൊണ്ടു
fa-idh lam yatū
فَإِذْ لَمْ يَأْتُوا۟
എന്നാല്‍ അവര്‍ കൊണ്ടുവരാത്ത സ്ഥിതിക്കു
bil-shuhadāi
بِٱلشُّهَدَآءِ
സാക്ഷികളെ
fa-ulāika
فَأُو۟لَٰٓئِكَ
അപ്പോള്‍ അക്കൂട്ടര്‍
ʿinda l-lahi
عِندَ ٱللَّهِ
അല്ലാഹുവിന്റെ അടുക്കല്‍
humu l-kādhibūna
هُمُ ٱلْكَٰذِبُونَ
അവര്‍ തന്നെയാണ് കളവു പറയുന്നവര്‍

അവരെന്തുകൊണ്ട് അതിനു നാലു സാക്ഷികളെ ഹാജരാക്കിയില്ല? അവര്‍ സാക്ഷികളെ ഹാജരാക്കാത്തതിനാല്‍ അവര്‍ തന്നെയാണ് അല്ലാഹുവിങ്കല്‍ അസത്യവാദികള്‍.

തഫ്സീര്‍

وَلَوْلَا فَضْلُ اللّٰهِ عَلَيْكُمْ وَرَحْمَتُهٗ فِى الدُّنْيَا وَالْاٰخِرَةِ لَمَسَّكُمْ فِيْ مَآ اَفَضْتُمْ فِيْهِ عَذَابٌ عَظِيْمٌ   ( النور: ١٤ )

walawlā
وَلَوْلَا
ഇല്ലായിരുന്നുവെങ്കില്‍
faḍlu l-lahi
فَضْلُ ٱللَّهِ
അല്ലാഹുവിന്റെ ദയവു, ദാക്ഷിണ്യം, അനുഗ്രഹം
ʿalaykum
عَلَيْكُمْ
നിങ്ങളില്‍, നിങ്ങള്‍ക്ക്
waraḥmatuhu
وَرَحْمَتُهُۥ
അവന്റെ കാരുണ്യവും
fī l-dun'yā
فِى ٱلدُّنْيَا
ഇഹത്തില്‍
wal-ākhirati
وَٱلْءَاخِرَةِ
പരത്തിലും
lamassakum
لَمَسَّكُمْ
നിങ്ങളെ സ്പര്‍ശിച്ചിരുന്നു, ബാധിച്ചിരുന്നു
fī mā
فِى مَآ
യാതൊരു കാര്യത്തില്‍
afaḍtum fīhi
أَفَضْتُمْ فِيهِ
നിങ്ങള്‍ അതില്‍ മുഴുകിയിരിക്കുന്നു (അങ്ങിനെയുള്ളതില്‍)
ʿadhābun ʿaẓīmun
عَذَابٌ عَظِيمٌ
വമ്പിച്ച ശിക്ഷ

ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും നിങ്ങള്‍ക്കുണ്ടായിരുന്നില്ലെങ്കില്‍, ഈ അപവാദവാര്‍ത്തകളില്‍ മുഴുകിക്കഴിഞ്ഞതിന്റെ പേരില്‍ നിങ്ങളെ കഠിനമായ ശിക്ഷ ബാധിക്കുമായിരുന്നു.

തഫ്സീര്‍

اِذْ تَلَقَّوْنَهٗ بِاَلْسِنَتِكُمْ وَتَقُوْلُوْنَ بِاَفْوَاهِكُمْ مَّا لَيْسَ لَكُمْ بِهٖ عِلْمٌ وَّتَحْسَبُوْنَهٗ هَيِّنًاۙ وَّهُوَ عِنْدَ اللّٰهِ عَظِيْمٌ ۚ  ( النور: ١٥ )

idh talaqqawnahu
إِذْ تَلَقَّوْنَهُۥ
നിങ്ങള്‍ അതു ഏറ്റുപറയുന്ന സന്ദര്‍ഭത്തില്‍
bi-alsinatikum
بِأَلْسِنَتِكُمْ
നിങ്ങളുടെ നാവുകള്‍കൊണ്ടു
wataqūlūna
وَتَقُولُونَ
നിങ്ങള്‍ പറയുകയും ചെയ്യുന്നു
bi-afwāhikum
بِأَفْوَاهِكُم
നിങ്ങളുടെ വായകള്‍ കൊണ്ടു
mā laysa
مَّا لَيْسَ
ഇല്ലാത്ത ഒന്നിനെ
lakum
لَكُم
നിങ്ങള്‍ക്കു
bihi
بِهِۦ
അതിനെപ്പറ്റി
ʿil'mun
عِلْمٌ
ഒരു അറിവും
wataḥsabūnahu
وَتَحْسَبُونَهُۥ
നിങ്ങള്‍ അതു ഗണിക്കുന്നു, വിചാരിക്കുന്നു
hayyinan
هَيِّنًا
നിസ്സാരമെന്നു, എളിയതെന്നു,
wahuwa
وَهُوَ
അതാകട്ടെ
ʿinda l-lahi
عِندَ ٱللَّهِ
അല്ലാഹുവിങ്കല്‍
ʿaẓīmun
عَظِيمٌ
വമ്പിച്ചതാണ്

നിങ്ങള്‍ ഈ അപവാദം നിങ്ങളുടെ നാവുകൊണ്ട് ഏറ്റുപറഞ്ഞു. നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ നിങ്ങളുടെ വായകൊണ്ടു പറഞ്ഞുപരത്തി. അപ്പോള്‍ നിങ്ങളത് നന്നെ നിസ്സാരമാണെന്നുകരുതി. എന്നാല്‍ അല്ലാഹുവിങ്കലത് അത്യന്തം ഗുരുതരമായ കാര്യമാണ്.

തഫ്സീര്‍

وَلَوْلَآ اِذْ سَمِعْتُمُوْهُ قُلْتُمْ مَّا يَكُوْنُ لَنَآ اَنْ نَّتَكَلَّمَ بِهٰذَاۖ سُبْحٰنَكَ هٰذَا بُهْتَانٌ عَظِيْمٌ  ( النور: ١٦ )

walawlā
وَلَوْلَآ
എന്തുകൊണ്ടില്ല, കൂടായിരുന്നോ
idh samiʿ'tumūhu
إِذْ سَمِعْتُمُوهُ
നിങ്ങള്‍ അതു കേട്ടപ്പോള്‍
qul'tum
قُلْتُم
നിങ്ങള്‍ പറഞ്ഞു (കൂടേ)
mā yakūnu lanā
مَّا يَكُونُ لَنَآ
നമുക്ക് പാടില്ല, നമുക്ക് ആയിക്കൂടാ
an natakallama
أَن نَّتَكَلَّمَ
നമുക്കു സംസാരിപ്പാന്‍, നാം സംസാരിക്കല്‍
bihādhā
بِهَٰذَا
ഇതിനെപ്പറ്റി
sub'ḥānaka
سُبْحَٰنَكَ
നീ മഹാപരിശുദ്ധന്‍, നിനക്കു സ്തോത്രകീര്‍ത്തനം
hādhā buh'tānun
هَٰذَا بُهْتَٰنٌ
ഇതു കെട്ടുകഥയാണ്, കള്ളമാണ്
ʿaẓīmun
عَظِيمٌ
വമ്പിച്ച

അതുകേട്ട ഉടനെ നിങ്ങളെന്തുകൊണ്ടിങ്ങനെ പറഞ്ഞില്ല: ''നമുക്ക് ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് സംസാരിക്കാന്‍ പാടില്ല. അല്ലാഹുവേ നീയെത്ര പരിശുദ്ധന്‍! ഇത് അതിഗുരുതരമായ അപവാദം തന്നെ.''

തഫ്സീര്‍

يَعِظُكُمُ اللّٰهُ اَنْ تَعُوْدُوْا لِمِثْلِهٖٓ اَبَدًا اِنْ كُنْتُمْ مُّؤْمِنِيْنَ ۚ  ( النور: ١٧ )

yaʿiẓukumu l-lahu
يَعِظُكُمُ ٱللَّهُ
അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു
an taʿūdū
أَن تَعُودُوا۟
നിങ്ങള്‍ ആവര്‍ത്തിക്കുമെന്നുവെച്ചു, നിങ്ങള്‍ മടങ്ങിയേക്കുമെന്നതിനാല്‍ (മടങ്ങാതെയിരിക്കുവാന്‍)
limith'lihi
لِمِثْلِهِۦٓ
അതുപോലെയുള്ളതിനെ, (പോലെയുള്ളതിലേക്ക്)
abadan
أَبَدًا
ഒരിക്കലും, എന്നും, എക്കാലവും
in kuntum
إِن كُنتُم
നിങ്ങള്‍ ആണെങ്കില്‍
mu'minīna
مُّؤْمِنِينَ
സത്യവിശ്വാസികള്‍

അല്ലാഹു നിങ്ങളെയിതാ ഉപദേശിക്കുന്നു: ''നിങ്ങളൊരിക്കലും ഇതുപോലുള്ളത് ആവര്‍ത്തിക്കരുത്. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍!''

തഫ്സീര്‍

وَيُبَيِّنُ اللّٰهُ لَكُمُ الْاٰيٰتِۗ وَاللّٰهُ عَلِيْمٌ حَكِيْمٌ  ( النور: ١٨ )

wayubayyinu l-lahu
وَيُبَيِّنُ ٱللَّهُ
അല്ലാഹു വിവരിച്ചുതരുകയും ചെയ്യുന്നു
lakumu
لَكُمُ
നിങ്ങള്‍ക്കു
l-āyāti
ٱلْءَايَٰتِۚ
ലക്ഷ്യങ്ങളെ, (വേദവാക്യങ്ങളെ)
wal-lahu
وَٱللَّهُ
അല്ലാഹു
ʿalīmun
عَلِيمٌ
സര്‍വ്വജ്ഞാനിയാണു, അറിയുന്നവനാണ്
ḥakīmun
حَكِيمٌ
സൂക്ഷ്മജ്ഞാനിയാണു, ജ്ഞാനയുക്തനാണു

അല്ലാഹു നിങ്ങള്‍ക്ക് അവന്റെ പ്രമാണങ്ങള്‍ വിവരിച്ചുതരുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.

തഫ്സീര്‍

اِنَّ الَّذِيْنَ يُحِبُّوْنَ اَنْ تَشِيْعَ الْفَاحِشَةُ فِى الَّذِيْنَ اٰمَنُوْا لَهُمْ عَذَابٌ اَلِيْمٌۙ فِى الدُّنْيَا وَالْاٰخِرَةِۗ وَاللّٰهُ يَعْلَمُ وَاَنْتُمْ لَا تَعْلَمُوْنَ  ( النور: ١٩ )

inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരു കൂട്ടര്‍
yuḥibbūna
يُحِبُّونَ
അവര്‍ ഇഷ്ടപ്പെടുന്നു, ആഗ്രഹിക്കുന്നു
an tashīʿa
أَن تَشِيعَ
പ്രചരിക്കുവാന്‍, പരക്കുവാന്‍
l-fāḥishatu
ٱلْفَٰحِشَةُ
ദുര്‍വൃത്തി, നീചവൃത്തി
fī alladhīna āmanū
فِى ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരില്‍
lahum
لَهُمْ
അവര്‍ക്കുണ്ടു
ʿadhābun alīmun
عَذَابٌ أَلِيمٌ
വേദനയേറിയ ശിക്ഷ
fī l-dun'yā
فِى ٱلدُّنْيَا
ഇഹത്തില്‍
wal-ākhirati
وَٱلْءَاخِرَةِۚ
പരത്തിലും
wal-lahu yaʿlamu
وَٱللَّهُ يَعْلَمُ
അല്ലാഹു അറിയുന്നു
wa-antum
وَأَنتُمْ
നിങ്ങള്‍, നിങ്ങളാകട്ടെ
lā taʿlamūna
لَا تَعْلَمُونَ
നിങ്ങള്‍ക്കറിയുകയില്ല

സത്യവിശ്വാസികള്‍ക്കിടയില്‍ അശ്ലീലം പ്രചരിക്കുന്നതില്‍ കൗതുകം കാട്ടുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും നോവുറ്റ ശിക്ഷയുണ്ട്. അല്ലാഹു എല്ലാം അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല.

തഫ്സീര്‍

وَلَوْلَا فَضْلُ اللّٰهِ عَلَيْكُمْ وَرَحْمَتُهٗ وَاَنَّ اللّٰهَ رَءُوْفٌ رَّحِيْمٌ ࣖ   ( النور: ٢٠ )

walawlā
وَلَوْلَا
ഇല്ലായിരുന്നുവെങ്കില്‍
faḍlu l-lahi
فَضْلُ ٱللَّهِ
അല്ലാഹുവിന്റെ ദയവ്, അനുഗ്രഹം
ʿalaykum
عَلَيْكُمْ
നിങ്ങളില്‍,നിങ്ങള്‍ക്കു
waraḥmatuhu
وَرَحْمَتُهُۥ
അവന്റെ കാരുണ്യവും
wa-anna l-laha
وَأَنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു ആണെന്നും (ആണെന്ന കാര്യവും)
raūfun
رَءُوفٌ
കൃപയുള്ളവന്‍, കൃപാലു
raḥīmun
رَّحِيمٌ
കരുണാനിധിയും, കരുണാനിധിയായ

നിങ്ങള്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവുമില്ലാതിരിക്കുകയും അല്ലാഹു കൃപയും കാരുണ്യവുമില്ലാത്തവനാവുകയുമാണെങ്കില്‍ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും?

തഫ്സീര്‍