Skip to main content

فَفَرَرْتُ مِنْكُمْ لَمَّا خِفْتُكُمْ فَوَهَبَ لِيْ رَبِّيْ حُكْمًا وَّجَعَلَنِيْ مِنَ الْمُرْسَلِيْنَ   ( الشعراء: ٢١ )

fafarartu
فَفَرَرْتُ
അങ്ങനെ (അതിനാല്‍) ഞാന്‍ ഓടിപ്പോയി
minkum
مِنكُمْ
നിങ്ങളില്‍ നിന്നു
lammā khif'tukum
لَمَّا خِفْتُكُمْ
ഞാന്‍ നിങ്ങളെ ഭയപ്പെട്ടപ്പോള്‍
fawahaba
فَوَهَبَ
അനന്തരം (എന്നിട്ടു) പ്രദാനംചെയ്തു
لِى
എനിക്കു
rabbī
رَبِّى
എന്‍റെ റബ്ബ്
ḥuk'man
حُكْمًا
വിജ്ഞാനം, വിധി, അധികാരം
wajaʿalanī
وَجَعَلَنِى
എന്നെ അവന്‍ ആക്കുക (ഉള്‍പ്പെടുത്തുക)യും ചെയ്തു
mina l-mur'salīna
مِنَ ٱلْمُرْسَلِينَ
മുര്‍സലുകളില്‍

''അങ്ങനെ നിങ്ങളെപ്പറ്റി പേടി തോന്നിയപ്പോള്‍ ഞാനിവിടെ നിന്ന് ഒളിച്ചോടി. പിന്നീട് എന്റെ നാഥന്‍ എനിക്ക് യുക്തിജ്ഞാനം നല്‍കി. അവനെന്നെ തന്റെ ദൂതന്മാരിലൊരുവനാക്കി.

തഫ്സീര്‍

وَتِلْكَ نِعْمَةٌ تَمُنُّهَا عَلَيَّ اَنْ عَبَّدْتَّ بَنِيْٓ اِسْرَاۤءِيْلَ ۗ  ( الشعراء: ٢٢ )

watil'ka
وَتِلْكَ
അതു,അതാകട്ടെ
niʿ'matun
نِعْمَةٌ
ഒരു അനുഗ്രഹമാണ്
tamunnuhā
تَمُنُّهَا
അതു നീ എടുത്തു പറയുന്നു, ദാക്ഷിണ്യം പറയുന്നു
ʿalayya
عَلَىَّ
എന്‍റെമേല്‍
an ʿabbadtta
أَنْ عَبَّدتَّ
നീ അടിമകളാക്കിയതിനാല്‍
banī is'rāīla
بَنِىٓ إِسْرَٰٓءِيلَ
ഇസ്രാഈല്‍, സന്തതികളെ

എനിക്കു ചെയ്തുതന്നതായി നീ എടുത്തുകാണിച്ച ആ അനുഗ്രഹം ഇസ്രയേല്‍ മക്കളെ നീ അടിമകളാക്കിവെച്ചതിനാല്‍ സംഭവിച്ചതാണ്.''

തഫ്സീര്‍

قَالَ فِرْعَوْنُ وَمَا رَبُّ الْعٰلَمِيْنَ ۗ   ( الشعراء: ٢٣ )

qāla fir'ʿawnu
قَالَ فِرْعَوْنُ
ഫി൪ഔന്‍ പറഞ്ഞു
wamā
وَمَا
എന്താണ്, ഏതാണ്
rabbu l-ʿālamīna
رَبُّ ٱلْعَٰلَمِينَ
ലോകരക്ഷിതാവ്, ലോകരുടെ റബ്ബ്

ഫറവോന്‍ ചോദിച്ചു: ''എന്താണ് ഈ ലോകരക്ഷിതാവെന്നത്?''

തഫ്സീര്‍

قَالَ رَبُّ السَّمٰوٰتِ وَالْاَرْضِ وَمَا بَيْنَهُمَاۗ اِنْ كُنْتُمْ مُّوْقِنِيْنَ   ( الشعراء: ٢٤ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
rabbu l-samāwāti
رَبُّ ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ റബ്ബ്
wal-arḍi
وَٱلْأَرْضِ
ഭൂമിയുടെയും
wamā baynahumā
وَمَا بَيْنَهُمَآۖ
രണ്ടിനുമിടയിലുള്ളതിന്‍റെയും
in kuntum
إِن كُنتُم
നിങ്ങളാണെങ്കില്‍
mūqinīna
مُّوقِنِينَ
ഉറപ്പിക്കുന്നവര്‍, ദൃഢമായി വിശ്വസിക്കുന്നവര്‍

മൂസ പറഞ്ഞു: ''ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും സംരക്ഷകന്‍ തന്നെ. നിങ്ങള്‍ കാര്യം മനസ്സിലാകുന്നവരാണെങ്കില്‍ ഇതുബോധ്യമാകും.''

തഫ്സീര്‍

قَالَ لِمَنْ حَوْلَهٗٓ اَلَا تَسْتَمِعُوْنَ   ( الشعراء: ٢٥ )

qāla
قَالَ
അവന്‍ പറഞ്ഞു
liman
لِمَنْ
യാതൊരുവരോടു
ḥawlahu
حَوْلَهُۥٓ
അവന്‍റെ ചുറ്റുമുള്ള
alā tastamiʿūna
أَلَا تَسْتَمِعُونَ
നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നില്ലേ

ഫറവോന്‍ തന്റെ ചുറ്റുമുള്ളവരോട് ചോദിച്ചു: ''നിങ്ങള്‍ കേള്‍ക്കുന്നില്ലേ?''

തഫ്സീര്‍

قَالَ رَبُّكُمْ وَرَبُّ اٰبَاۤىِٕكُمُ الْاَوَّلِيْنَ   ( الشعراء: ٢٦ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
rabbukum
رَبُّكُمْ
നിങ്ങളുടെ റബ്ബാണ്
warabbu ābāikumu
وَرَبُّ ءَابَآئِكُمُ
നിങ്ങളുടെ പിതാക്കളുടെയും റബ്ബാണ്
l-awalīna
ٱلْأَوَّلِينَ
പൂര്‍വ്വികന്‍മാരായ, ആദ്യത്തേവരായ

മൂസ പറഞ്ഞു: ''നിങ്ങളുടെ രക്ഷിതാവാണത്. നിങ്ങളുടെ പൂര്‍വപിതാക്കളുടെയും രക്ഷിതാവ്.''

തഫ്സീര്‍

قَالَ اِنَّ رَسُوْلَكُمُ الَّذِيْٓ اُرْسِلَ اِلَيْكُمْ لَمَجْنُوْنٌ   ( الشعراء: ٢٧ )

qāla
قَالَ
അവന്‍ പറഞ്ഞു
inna rasūlakumu
إِنَّ رَسُولَكُمُ
നിശ്ചയമായും നിങ്ങളുടെ റസൂല്‍
alladhī ur'sila
ٱلَّذِىٓ أُرْسِلَ
അയക്കപ്പെട്ടവനായ
ilaykum
إِلَيْكُمْ
നിങ്ങളിലേക്ക്
lamajnūnun
لَمَجْنُونٌ
ഭ്രാന്തന്‍തന്നെ

ഫറവോന്‍ പറഞ്ഞു: ''നിങ്ങളിലേക്ക് അയക്കപ്പെട്ട നിങ്ങളുടെ ഈ ദൈവദൂതന്‍ ഒരു മുഴുഭ്രാന്തന്‍ തന്നെ; സംശയം വേണ്ടാ.''

തഫ്സീര്‍

قَالَ رَبُّ الْمَشْرِقِ وَالْمَغْرِبِ وَمَا بَيْنَهُمَاۗ اِنْ كُنْتُمْ تَعْقِلُوْنَ   ( الشعراء: ٢٨ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
rabbu l-mashriqi
رَبُّ ٱلْمَشْرِقِ
ഉദയസ്ഥാനത്തിന്‍റെ റബ്ബാണ്
wal-maghribi
وَٱلْمَغْرِبِ
അസ്തമനസ്ഥാനത്തിന്‍റെയും
wamā baynahumā
وَمَا بَيْنَهُمَآۖ
രണ്ടിനുമിടയ്ക്കുള്ളതിന്‍റെയും
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
taʿqilūna
تَعْقِلُونَ
മനസ്സിരുത്തുന്ന, ബുദ്ധികൊടുക്കുന്നവര്‍

മൂസ പറഞ്ഞു: ''ഉദയ സ്ഥാനത്തിന്റെയും അസ്തമയ സ്ഥാനത്തിന്റെയും അവയ്ക്കിടയിലുള്ളവയുടെയും രക്ഷിതാവാണവന്‍. നിങ്ങള്‍ ചിന്തിച്ചറിയുന്നവരെങ്കില്‍ ഇത് മനസ്സിലാകും.''

തഫ്സീര്‍

قَالَ لَىِٕنِ اتَّخَذْتَ اِلٰهًا غَيْرِيْ لَاَجْعَلَنَّكَ مِنَ الْمَسْجُوْنِيْنَ   ( الشعراء: ٢٩ )

qāla
قَالَ
അവന്‍ പറഞ്ഞു
la-ini ittakhadhta
لَئِنِ ٱتَّخَذْتَ
നീ സ്വീകരിക്കുന്നപക്ഷം, ഏര്‍പ്പെടുത്തിയാല്‍
ilāhan ghayrī
إِلَٰهًا غَيْرِى
ഞാനല്ലാത്ത ഒരു ഇലാഹിനെ
la-ajʿalannaka
لَأَجْعَلَنَّكَ
നിശ്ചയമായും ഞാന്‍ നിന്നെ ആക്കുകതന്നെ ചെയ്യും
mina l-masjūnīna
مِنَ ٱلْمَسْجُونِينَ
തടവുകാരില്‍, ബന്ധനത്തിലാക്കപ്പെട്ടവരില്‍

ഫറവോന്‍ പറഞ്ഞു: ''ഞാനല്ലാത്ത ഒരു ദൈവത്തെ നീ സ്വീകരിക്കുകയാണെങ്കില്‍ നിശ്ചയമായും നിന്നെ ഞാന്‍ ജയിലിലടക്കും.''

തഫ്സീര്‍

قَالَ اَوَلَوْ جِئْتُكَ بِشَيْءٍ مُّبِيْنٍ   ( الشعراء: ٣٠ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
awalaw ji'tuka
أَوَلَوْ جِئْتُكَ
ഞാന്‍ നിനക്കു വന്നുവെങ്കിലോ
bishayin
بِشَىْءٍ
ഒരു വസ്തുവുംകൊണ്ട്
mubīnin
مُّبِينٍ
സ്പഷ്ടമായ, വ്യക്തമായ

മൂസ ചോദിച്ചു: ''ഞാന്‍ താങ്കളുടെയടുത്ത് വ്യക്തമായ വല്ല തെളിവും കൊണ്ടുവന്നാലും?''

തഫ്സീര്‍