Skip to main content

وَقَالَتْ لِاُخْتِهٖ قُصِّيْهِۗ فَبَصُرَتْ بِهٖ عَنْ جُنُبٍ وَّهُمْ لَا يَشْعُرُوْنَ ۙ  ( القصص: ١١ )

waqālat
وَقَالَتْ
അവള്‍ പറഞ്ഞു
li-ukh'tihi
لِأُخْتِهِۦ
അവന്‍റെ സഹോദരിയോടു
quṣṣīhi
قُصِّيهِۖ
നീ അവനു പിന്നാലെ ചെന്നന്വേഷിക്കുക,
fabaṣurat
فَبَصُرَتْ
എന്നിട്ടവള്‍ കണ്ടറിഞ്ഞു
bihi
بِهِۦ
അവനെപ്പറ്റി
ʿan junubin
عَن جُنُبٍ
അകലെനിന്ന്, ദൂരത്തായിക്കൊണ്ട്
wahum
وَهُمْ
അവര്‍
lā yashʿurūna
لَا يَشْعُرُونَ
അറിഞ്ഞിരുന്നതുമില്ല

അവള്‍ ആ കുട്ടിയുടെ സഹോദരിയോടു പറഞ്ഞു: ''നീ അവന്റെ പിറകെ പോയി അന്വേഷിച്ചുനോക്കുക.'' അങ്ങനെ അവള്‍ അകലെനിന്ന് അവനെ വീക്ഷിച്ചു. ഇതൊന്നും അവരറിയുന്നുണ്ടായിരുന്നില്ല.

തഫ്സീര്‍

۞ وَحَرَّمْنَا عَلَيْهِ الْمَرَاضِعَ مِنْ قَبْلُ فَقَالَتْ هَلْ اَدُلُّكُمْ عَلٰٓى اَهْلِ بَيْتٍ يَّكْفُلُوْنَهٗ لَكُمْ وَهُمْ لَهٗ نَاصِحُوْنَ   ( القصص: ١٢ )

waḥarramnā
وَحَرَّمْنَا
നാം നിരോധിക്കയും (മുടക്കം ചെയ്കയും) ചെയ്തു
ʿalayhi
عَلَيْهِ
അവന്ന്, അവന്‍റെ മേല്‍
l-marāḍiʿa
ٱلْمَرَاضِعَ
മുലകൊടുക്കുന്ന സ്ത്രീകളെ
min qablu
مِن قَبْلُ
മുമ്പ്
faqālat
فَقَالَتْ
അപ്പോള്‍ അവള്‍ പറഞ്ഞു
hal adullukum
هَلْ أَدُلُّكُمْ
നിങ്ങള്‍ക്കു ഞാന്‍ അറിയിച്ചുതരട്ടെയോ
ʿalā ahli baytin
عَلَىٰٓ أَهْلِ بَيْتٍ
ഒരു വീട്ടുകാരെക്കുറിച്ച്
yakfulūnahu
يَكْفُلُونَهُۥ
അവനെ ഏറ്റെടുക്കുന്ന
lakum
لَكُمْ
നിങ്ങള്‍ക്കുവേണ്ടി
wahum
وَهُمْ
അവരാകട്ടെ
lahu
لَهُۥ
അവനു
nāṣiḥūna
نَٰصِحُونَ
ഗുണകാംക്ഷികളുമായിരിക്കും

ആ കുട്ടിക്ക് മുലയൂട്ടുകാരികള്‍ മുലകൊടുക്കുന്നത് നാം മുമ്പേ വിലക്കിയിട്ടുണ്ടായിരുന്നു. അപ്പോള്‍ മൂസായുടെ സഹോദരി പറഞ്ഞു: ''നിങ്ങള്‍ക്ക് ഞാനൊരു വീട്ടുകാരെ പരിചയപ്പെടുത്തി തരട്ടെയോ? നിങ്ങള്‍ക്കുവേണ്ടി അവര്‍ ഈ കുട്ടിയെ നന്നായി സംരക്ഷിച്ചുകൊള്ളും. അവര്‍ കുട്ടിയോടു ഗുണകാംക്ഷ പുലര്‍ത്തുകയും ചെയ്യും.''

തഫ്സീര്‍

فَرَدَدْنٰهُ اِلٰٓى اُمِّهٖ كَيْ تَقَرَّ عَيْنُهَا وَلَا تَحْزَنَ وَلِتَعْلَمَ اَنَّ وَعْدَ اللّٰهِ حَقٌّ وَّلٰكِنَّ اَكْثَرَهُمْ لَا يَعْلَمُوْنَ ࣖ  ( القصص: ١٣ )

faradadnāhu
فَرَدَدْنَٰهُ
അങ്ങനെ അവനെ നാം മടക്കി, തിരിച്ചുകൊടുത്തു
ilā ummihi
إِلَىٰٓ أُمِّهِۦ
അവന്‍റെ മാതാവിലേക്കു,
kay taqarra
كَىْ تَقَرَّ
കുളിര്‍ക്കുവാന്‍വേണ്ടി
ʿaynuhā
عَيْنُهَا
അവളുടെ കണ്ണ്
walā taḥzana
وَلَا تَحْزَنَ
അവള്‍ വ്യസനിക്കാതിരിക്കുവാനും
walitaʿlama
وَلِتَعْلَمَ
അവള്‍ അറിയുവാനും
anna waʿda l-lahi
أَنَّ وَعْدَ ٱللَّهِ
അല്ലാഹുവിന്‍റെ വാഗ്ദാനമാണെന്ന്
ḥaqqun
حَقٌّ
യഥാര്‍ത്ഥം, സത്യം
walākinna aktharahum
وَلَٰكِنَّ أَكْثَرَهُمْ
എങ്കിലും അവരിലധികമാളുകളും
lā yaʿlamūna
لَا يَعْلَمُونَ
അറിഞ്ഞിരുന്നില്ല

ഇങ്ങനെ നാം മൂസായെ അവന്റെ മാതാവിന് തിരിച്ചേല്‍പിച്ചു. അവളുടെ കണ്ണു കുളിര്‍ക്കാന്‍. അവള്‍ ദുഃഖിക്കാതിരിക്കാനും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്ന് അവളറിയാനും. എന്നാല്‍ അവരിലേറെ പേരും കാര്യം മനസ്സിലാക്കുന്നവരല്ല.

തഫ്സീര്‍

وَلَمَّا بَلَغَ اَشُدَّهٗ وَاسْتَوٰىٓ اٰتَيْنٰهُ حُكْمًا وَّعِلْمًاۗ وَكَذٰلِكَ نَجْزِى الْمُحْسِنِيْنَ   ( القصص: ١٤ )

walammā balagha
وَلَمَّا بَلَغَ
അദ്ദേഹം എത്തിയപ്പോള്‍, പ്രാപിച്ചപ്പോള്‍
ashuddahu
أَشُدَّهُۥ
തന്‍റെ ശക്തിയില്‍, (യൗവനദശയില്‍)
wa-is'tawā
وَٱسْتَوَىٰٓ
ശരിയായ നിലക്കെത്തുകയും, പാകത വരുകയും
ātaynāhu
ءَاتَيْنَٰهُ
അദ്ദേഹത്തിനു നാം നല്‍കി
ḥuk'man
حُكْمًا
വിധി, വിജ്ഞാനം
waʿil'man
وَعِلْمًاۚ
അറിവും
wakadhālika
وَكَذَٰلِكَ
അപ്രകാരം
najzī
نَجْزِى
നാം പ്രതിഫലം നല്‍കുന്നു
l-muḥ'sinīna
ٱلْمُحْسِنِينَ
നന്‍മ ചെയ്യുന്നവര്‍ക്കു, സല്‍ഗുണവാന്‍മാര്‍ക്കു

അങ്ങനെ മൂസ കരുത്തു നേടുകയും പക്വത പ്രാപിക്കുകയും ചെയ്തപ്പോള്‍ നാം അവന്ന് തീരുമാനശക്തിയും വിജ്ഞാനവും നല്‍കി. അവ്വിധമാണ് സച്ചരിതര്‍ക്കു നാം പ്രതിഫലം നല്‍കുക.

തഫ്സീര്‍

وَدَخَلَ الْمَدِيْنَةَ عَلٰى حِيْنِ غَفْلَةٍ مِّنْ اَهْلِهَا فَوَجَدَ فِيْهَا رَجُلَيْنِ يَقْتَتِلٰنِۖ هٰذَا مِنْ شِيْعَتِهٖ وَهٰذَا مِنْ عَدُوِّهٖۚ فَاسْتَغَاثَهُ الَّذِيْ مِنْ شِيْعَتِهٖ عَلَى الَّذِيْ مِنْ عَدُوِّهٖ ۙفَوَكَزَهٗ مُوْسٰى فَقَضٰى عَلَيْهِۖ قَالَ هٰذَا مِنْ عَمَلِ الشَّيْطٰنِۗ اِنَّهٗ عَدُوٌّ مُّضِلٌّ مُّبِيْنٌ   ( القصص: ١٥ )

wadakhala
وَدَخَلَ
അദ്ദേഹം പ്രവേശിച്ചു
l-madīnata
ٱلْمَدِينَةَ
പട്ടണത്തില്‍
ʿalā ḥīni ghaflatin
عَلَىٰ حِينِ غَفْلَةٍ
ഒരു അശ്രദ്ധയുടെ നേരത്തു, അശ്രദ്ധാവേളയില്‍
min ahlihā
مِّنْ أَهْلِهَا
അതിലെ ആള്‍ക്കാരില്‍ (നിവാസികളില്‍) നിന്നുള്ള
fawajada
فَوَجَدَ
അപ്പോള്‍ അദ്ദേഹം കണ്ടെത്തി
fīhā
فِيهَا
അതില്‍
rajulayni
رَجُلَيْنِ
രണ്ടു പുരുഷന്‍മാരെ
yaqtatilāni
يَقْتَتِلَانِ
ശണ്ഠ കൂടുന്നതായി
hādhā
هَٰذَا
ഇവന്‍
min shīʿatihi
مِن شِيعَتِهِۦ
തന്‍റെ കക്ഷിയില്‍ പെട്ടവനാണ്
wahādhā
وَهَٰذَا
ഇവന്‍ (മറ്റേവന്‍)
min ʿaduwwihi
مِنْ عَدُوِّهِۦۖ
തന്‍റെ ശത്രുക്കളില്‍ പെട്ടവനുമാണ്
fa-is'taghāthahu
فَٱسْتَغَٰثَهُ
അപ്പോള്‍ അദ്ദേഹത്തോടു സഹായം തേടി
alladhī
ٱلَّذِى
യാതൊരുവന്‍
min shīʿatihi
مِن شِيعَتِهِۦ
തന്‍റെ കക്ഷിയില്‍പെട്ട
ʿalā alladhī
عَلَى ٱلَّذِى
യാതൊരുവന്‍റെമേല്‍ (എതിരില്‍)
min ʿaduwwihi
مِنْ عَدُوِّهِۦ
തന്‍റെ ശത്രുക്കളില്‍പ്പെട്ട
fawakazahu
فَوَكَزَهُۥ
അപ്പോള്‍ അവനെ ഇടിച്ചു
mūsā
مُوسَىٰ
മൂസാ
faqaḍā ʿalayhi
فَقَضَىٰ عَلَيْهِۖ
അങ്ങനെ അദ്ദേഹം അവന്‍റെ കഥ കഴിച്ചു, അവന്‍റെ പണിതീര്‍ത്തു
qāla
قَالَ
അദ്ദേഹം പറഞ്ഞു
hādhā
هَٰذَا
ഇതു
min ʿamali l-shayṭāni
مِنْ عَمَلِ ٱلشَّيْطَٰنِۖ
പിശാചിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പെട്ടതാണ്
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
ʿaduwwun
عَدُوٌّ
ശത്രുവാണ്
muḍillun
مُّضِلٌّ
വഴിപിഴപ്പിക്കുന്ന
mubīnun
مُّبِينٌ
വ്യക്തമായ, പ്രത്യക്ഷമായ

നഗരവാസികള്‍ അശ്രദ്ധരായിരിക്കെ മൂസ അവിടെ കടന്നുചെന്നു. അപ്പോള്‍ രണ്ടുപേര്‍ തമ്മില്‍ തല്ലുകൂടുന്നത് അദ്ദേഹം കണ്ടു. ഒരാള്‍ തന്റെ കക്ഷിയില്‍ പെട്ടവനാണ്. അപരന്‍ ശത്രുവിഭാഗത്തിലുള്ളവനും. തന്റെ കക്ഷിയില്‍ പെട്ടവന്‍ ശത്രുവിഭാഗത്തിലുള്ളവനെതിരെ മൂസായോട് സഹായം തേടി. അപ്പോള്‍ മൂസ അയാളെ ഇടിച്ചു. അതവന്റെ കഥ കഴിച്ചു. മൂസ പറഞ്ഞു: ''ഇതു പിശാചിന്റെ ചെയ്തികളില്‍പെട്ടതാണ്. സംശയമില്ല; അവന്‍ പ്രത്യക്ഷ ശത്രുവാണ്. വഴിപിഴപ്പിക്കുന്നവനും.''

തഫ്സീര്‍

قَالَ رَبِّ اِنِّيْ ظَلَمْتُ نَفْسِيْ فَاغْفِرْ لِيْ فَغَفَرَ لَهٗ ۗاِنَّهٗ هُوَ الْغَفُوْرُ الرَّحِيْمُ   ( القصص: ١٦ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
rabbi
رَبِّ
എന്‍റെ റബ്ബേ
innī
إِنِّى
നിശ്ചയമായും ഞാന്‍
ẓalamtu
ظَلَمْتُ
ഞാന്‍ അക്രമം (അനീതി) ചെയ്തിരിക്കുന്നു
nafsī
نَفْسِى
എന്നോട്, എന്‍റെ ആത്മാവിനോട്
fa-igh'fir lī
فَٱغْفِرْ لِى
അതുകൊണ്ട് എനിക്ക് പൊറുത്തുതരേണമേ
faghafara
فَغَفَرَ
അപ്പോള്‍ അവന്‍ പൊറുത്തു
lahu
لَهُۥٓۚ
അദ്ദേഹത്തിനു
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
huwa l-ghafūru
هُوَ ٱلْغَفُورُ
അവന്‍ വളരെ പൊറുക്കുന്നവനത്രെ
l-raḥīmu
ٱلرَّحِيمُ
കരുണാനിധിയായ

അദ്ദേഹം പറഞ്ഞു: ''എന്റെ നാഥാ, തീര്‍ച്ചയായും ഞാനെന്നോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. അതിനാല്‍ നീയെനിക്കു പൊറുത്തുതരേണമേ.'' അപ്പോള്‍ അല്ലാഹു അദ്ദേഹത്തിനു പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാണ്. പരമദയാലുവും.

തഫ്സീര്‍

قَالَ رَبِّ بِمَآ اَنْعَمْتَ عَلَيَّ فَلَنْ اَكُوْنَ ظَهِيْرًا لِّلْمُجْرِمِيْنَ   ( القصص: ١٧ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
rabbi
رَبِّ
എന്‍റെ റബ്ബേ
bimā anʿamta
بِمَآ أَنْعَمْتَ
നീ അനുഗ്രഹം ചെയ്തിരിക്കക്കൊണ്ടു
ʿalayya
عَلَىَّ
എന്‍റെമേല്‍, എനിക്കു
falan akūna
فَلَنْ أَكُونَ
എനി ഞാന്‍ ആയിരിക്കുകയേ ഇല്ല
ẓahīran
ظَهِيرًا
പിന്‍തുണ നല്‍കുന്നവന്‍, സഹായി
lil'muj'rimīna
لِّلْمُجْرِمِينَ
കുറ്റവാളികള്‍ക്ക്, പാപികള്‍ക്ക്

അദ്ദേഹം പറഞ്ഞു: ''എന്റെ നാഥാ, നീയെനിക്ക് ധാരാളം അനുഗ്രഹം തന്നല്ലോ. അതിനാല്‍ ഞാനിനിയൊരിക്കലും കുറ്റവാളികള്‍ക്ക് തുണയാവുകയില്ല.''

തഫ്സീര്‍

فَاَصْبَحَ فِى الْمَدِيْنَةِ خَاۤىِٕفًا يَّتَرَقَّبُ فَاِذَا الَّذِى اسْتَنْصَرَهٗ بِالْاَمْسِ يَسْتَصْرِخُهٗ ۗقَالَ لَهٗ مُوْسٰٓى اِنَّكَ لَغَوِيٌّ مُّبِيْنٌ   ( القصص: ١٨ )

fa-aṣbaḥa
فَأَصْبَحَ
അങ്ങനെ അദ്ദേഹം ആയി
fī l-madīnati
فِى ٱلْمَدِينَةِ
പട്ടണത്തില്‍
khāifan
خَآئِفًا
പേടിച്ചവന്‍
yataraqqabu
يَتَرَقَّبُ
പ്രതീക്ഷിച്ചു (വീക്ഷിച്ചു - കാത്തു) കൊണ്ട്
fa-idhā
فَإِذَا
അപ്പോഴതാ
alladhī is'tanṣarahu
ٱلَّذِى ٱسْتَنصَرَهُۥ
തന്നോടു സഹായത്തിനര്‍ത്ഥിച്ചവന്‍
bil-amsi
بِٱلْأَمْسِ
ഇന്നലെ, തലേദിവസം
yastaṣrikhuhu
يَسْتَصْرِخُهُۥۚ
അദ്ദേഹത്തോടു നിലവിളികൂട്ടുന്നു, സഹായത്തിനു വിളിക്കുന്നു
qāla lahu
قَالَ لَهُۥ
അവനോടു പറഞ്ഞു
mūsā
مُوسَىٰٓ
മൂസാ
innaka
إِنَّكَ
നിശ്ചയമായും നീ
laghawiyyun
لَغَوِىٌّ
ഒരു ദുര്‍മാര്‍ഗ്ഗി തന്നെ, തോന്നിയവാസിതന്നെ
mubīnun
مُّبِينٌ
സ്പഷ്ടമായ, പ്രത്യക്ഷമായ

അടുത്ത പ്രഭാതത്തില്‍ പേടിയോടെ പാത്തും പതുങ്ങിയും മൂസ പട്ടണത്തില്‍ പ്രവേശിച്ചു. അപ്പോഴതാ തലേന്നാള്‍ തന്നോടു സഹായം തേടിയ അതേയാള്‍ അന്നും സഹായത്തിനായി മുറവിളികൂട്ടുന്നു. മൂസ അയാളോട് പറഞ്ഞു: ''നീ വ്യക്തമായും ദുര്‍മാര്‍ഗി തന്നെ.''

തഫ്സീര്‍

فَلَمَّآ اَنْ اَرَادَ اَنْ يَّبْطِشَ بِالَّذِيْ هُوَ عَدُوٌّ لَّهُمَاۙ قَالَ يٰمُوْسٰٓى اَتُرِيْدُ اَنْ تَقْتُلَنِيْ كَمَا قَتَلْتَ نَفْسًاۢ بِالْاَمْسِۖ اِنْ تُرِيْدُ اِلَّآ اَنْ تَكُوْنَ جَبَّارًا فِى الْاَرْضِ وَمَا تُرِيْدُ اَنْ تَكُوْنَ مِنَ الْمُصْلِحِيْنَ   ( القصص: ١٩ )

falammā an arāda
فَلَمَّآ أَنْ أَرَادَ
എന്നിട്ടദ്ദേഹം ഉദ്ദേശിച്ചപ്പോള്‍
an yabṭisha
أَن يَبْطِشَ
കയ്യൂക്ക് (കൈബലം) നടത്തുവാന്‍, പിടികൂടുവാന്‍
bi-alladhī
بِٱلَّذِى
യതൊരുവനില്‍
huwa ʿaduwwun
هُوَ عَدُوٌّ
അവന്‍ ശത്രുവാണ്
lahumā
لَّهُمَا
അവര്‍ക്കു രണ്ടാള്‍ക്കും
qāla
قَالَ
അവന്‍ പറഞ്ഞു
yāmūsā
يَٰمُوسَىٰٓ
ഹേ മൂസാ
aturīdu
أَتُرِيدُ
നീ ഉദ്ദേശിക്കുന്നുവോ
an taqtulanī
أَن تَقْتُلَنِى
എന്നെ കൊല്ലുവാന്‍
kamā qatalta
كَمَا قَتَلْتَ
നീ കൊന്നതുപോലെ
nafsan
نَفْسًۢا
ഒരാളെ, ആത്മാവിനെ
bil-amsi
بِٱلْأَمْسِۖ
ഇന്നലെ
in turīdu
إِن تُرِيدُ
നീ ഉദ്ദേശിക്കുന്നില്ല
illā an takūna
إِلَّآ أَن تَكُونَ
നീ ആകുവാനല്ലാതെ
jabbāran
جَبَّارًا
ഒരു സ്വേച്ഛാധികാരി (ധിക്കാരി)
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍ (നാട്ടില്‍)
wamā turīdu
وَمَا تُرِيدُ
നീ ഉദ്ദേശിക്കുന്നുമില്ല
an takūna
أَن تَكُونَ
നീ ആകുവാന്‍
mina l-muṣ'liḥīna
مِنَ ٱلْمُصْلِحِينَ
നന്‍മയുണ്ടാക്കുന്നവരുടെ കൂട്ടത്തില്‍

അങ്ങനെ അദ്ദേഹം അവരിരുവരുടെയും ശത്രുവായ ആളെ പിടികൂടാന്‍ തുനിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു: ''ഇന്നലെ നീയൊരുവനെ കൊന്നപോലെ ഇന്ന് നീയെന്നെയും കൊല്ലാനുദ്ദേശിക്കുകയാണോ? ഇന്നാട്ടിലെ ഒരു മേലാളനാകാന്‍ മാത്രമാണ് നീ ആഗ്രഹിക്കുന്നത്. നന്മ വരുത്തുന്ന നല്ലവനാകാനല്ല.''

തഫ്സീര്‍

وَجَاۤءَ رَجُلٌ مِّنْ اَقْصَى الْمَدِيْنَةِ يَسْعٰىۖ قَالَ يٰمُوْسٰٓى اِنَّ الْمَلَاَ يَأْتَمِرُوْنَ بِكَ لِيَقْتُلُوْكَ فَاخْرُجْ اِنِّيْ لَكَ مِنَ النّٰصِحِيْنَ   ( القصص: ٢٠ )

wajāa
وَجَآءَ
വന്നു
rajulun
رَجُلٌ
ഒരു പുരുഷന്‍
min aqṣā l-madīnati
مِّنْ أَقْصَا ٱلْمَدِينَةِ
പട്ടണത്തിന്‍റെ അങ്ങേഅറ്റത്തുനിന്ന്
yasʿā
يَسْعَىٰ
ഓടിക്കൊണ്ട്
qāla
قَالَ
അവന്‍ പറഞ്ഞു
yāmūsā
يَٰمُوسَىٰٓ
ഹേ മൂസാ
inna l-mala-a
إِنَّ ٱلْمَلَأَ
നിശ്ചയമായും പ്രധാനികള്‍
yatamirūna
يَأْتَمِرُونَ
അവര്‍ ആലോചന നടത്തുന്നു
bika
بِكَ
നിന്നെപറ്റി
liyaqtulūka
لِيَقْتُلُوكَ
നിന്നെ കൊല്ലുവാന്‍
fa-ukh'ruj
فَٱخْرُجْ
അതുകൊണ്ട് നീ പുറത്തു പോയിക്കൊള്ളുക
innī
إِنِّى
നിശ്ചയമായും ഞാന്‍
laka
لَكَ
നിനക്ക്
mina l-nāṣiḥīna
مِنَ ٱلنَّٰصِحِينَ
ഗുണകാംക്ഷയുള്ളവ രില്‍പ്പെട്ടവനാണ്

അപ്പോള്‍ പട്ടണത്തിന്റെ അറ്റത്തുനിന്ന് ഒരാള്‍ ഓടിവന്നു. അയാള്‍ പറഞ്ഞു: ''ഓ, മൂസാ, താങ്കളെ കൊല്ലാന്‍ നാട്ടിലെ പ്രധാനികള്‍ ആലോചിക്കുന്നുണ്ട്. അതിനാല്‍ ഒട്ടും വൈകാതെ താങ്കളിവിടെനിന്ന് പുറത്തുപോയി രക്ഷപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും ഞാന്‍ താങ്കളുടെ ഗുണകാംക്ഷികളിലൊരാളാണ്.''

തഫ്സീര്‍