Skip to main content

اَفَمَنْ وَّعَدْنٰهُ وَعْدًا حَسَنًا فَهُوَ لَاقِيْهِ كَمَنْ مَّتَّعْنٰهُ مَتَاعَ الْحَيٰوةِ الدُّنْيَا ثُمَّ هُوَ يَوْمَ الْقِيٰمَةِ مِنَ الْمُحْضَرِيْنَ   ( القصص: ٦١ )

afaman
أَفَمَن
അപ്പോള്‍ ഒരുവനാണോ, ആരാണോ
waʿadnāhu
وَعَدْنَٰهُ
നാം അവനോടു വാഗ്ദാനം ചെയ്തു
waʿdan ḥasanan
وَعْدًا حَسَنًا
നല്ലൊരു വാഗ്ദാനം
fahuwa
فَهُوَ
എന്നിട്ടവന്‍
lāqīhi
لَٰقِيهِ
അതിനെ കാണുന്നവനാണ്, അനുഭവിക്കുന്നവനാണ്
kaman
كَمَن
ഒരുവനെപ്പോലെ
mattaʿnāhu
مَّتَّعْنَٰهُ
നാമവനു സുഖഭോഗം നല്‍കി, അനുഭവിപ്പിച്ചു
matāʿa l-ḥayati
مَتَٰعَ ٱلْحَيَوٰةِ
ജീവിതത്തിന്‍റെ സുഖഭോഗം
l-dun'yā
ٱلدُّنْيَا
ഐഹികമായ
thumma huwa
ثُمَّ هُوَ
പിന്നെ അവന്‍
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
ഖിയാമത്തുനാളില്‍
mina l-muḥ'ḍarīna
مِنَ ٱلْمُحْضَرِينَ
ഹാജറാക്കപ്പെടുന്നവരില്‍ പെട്ടവനുമാണ്

നാം ഒരാള്‍ക്ക് നല്ലൊരു വാഗ്ദാനം നല്‍കി. ആ വാഗ്ദാനം അയാള്‍ക്ക് സഫലമാകും. മറ്റൊരാളെ നാം ഐഹികജീവിതവിഭവങ്ങള്‍ ആസ്വദിപ്പിച്ചു. പിന്നീട് അയാളെ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നോവേറിയ ശിക്ഷക്കായി ഹാജരാക്കും. ഇരുവരും ഒരേപോലെയാണോ?

തഫ്സീര്‍

وَيَوْمَ يُنَادِيْهِمْ فَيَقُوْلُ اَيْنَ شُرَكَاۤءِيَ الَّذِيْنَ كُنْتُمْ تَزْعُمُوْنَ   ( القصص: ٦٢ )

wayawma yunādīhim
وَيَوْمَ يُنَادِيهِمْ
അവരെ അവന്‍ വിളിക്കുന്ന ദിവസം
fayaqūlu
فَيَقُولُ
എന്നിട്ടവന്‍ പറയും
ayna shurakāiya
أَيْنَ شُرَكَآءِىَ
എന്‍റെ പങ്കുകാര്‍ എവിടെ
alladhīna kuntum tazʿumūna
ٱلَّذِينَ كُنتُمْ تَزْعُمُونَ
നിങ്ങള്‍ ജല്‍പിച്ചിരുന്ന

അല്ലാഹു അവരെ വിളിക്കുന്ന ദിവസം. എന്നിട്ടിങ്ങനെ ചോദിക്കും: ''എനിക്കു നിങ്ങള്‍ സങ്കല്‍പിച്ചുവെച്ചിരുന്ന ആ പങ്കാളികളെവിടെ?''

തഫ്സീര്‍

قَالَ الَّذِيْنَ حَقَّ عَلَيْهِمُ الْقَوْلُ رَبَّنَا هٰٓؤُلَاۤءِ الَّذِيْنَ اَغْوَيْنَاۚ اَغْوَيْنٰهُمْ كَمَا غَوَيْنَاۚ تَبَرَّأْنَآ اِلَيْكَ مَا كَانُوْٓا اِيَّانَا يَعْبُدُوْنَ   ( القصص: ٦٣ )

qāla alladhīna
قَالَ ٱلَّذِينَ
യാതൊരു കൂട്ടര്‍ പറയുന്നതാണ്
ḥaqqa ʿalayhimu
حَقَّ عَلَيْهِمُ
അവരില്‍ അവകാശപ്പെട്ടു, സ്ഥിരപ്പെട്ടിരിക്കുന്നു
l-qawlu
ٱلْقَوْلُ
വാക്ക്, വാക്യം
rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
hāulāi
هَٰٓؤُلَآءِ
ഇക്കൂട്ടരാണ്
alladhīna aghwaynā
ٱلَّذِينَ أَغْوَيْنَآ
ഞങ്ങള്‍ വഴിതെറ്റിച്ചവര്‍
aghwaynāhum
أَغْوَيْنَٰهُمْ
അവരെ ഞങ്ങള്‍ വഴി തെറ്റിച്ചു
kamā ghawaynā
كَمَا غَوَيْنَاۖ
ഞങ്ങള്‍ വഴി തെറ്റിയതുപോലെ
tabarranā
تَبَرَّأْنَآ
ഞങ്ങള്‍ ഉത്തരവാദിത്വം ഒഴിഞ്ഞു, കുറ്റം ഒഴിഞ്ഞു
ilayka
إِلَيْكَۖ
നിങ്കലേക്ക്, നിന്‍റെ അടുക്കല്‍
mā kānū
مَا كَانُوٓا۟
അവരായിരുന്നില്ല
iyyānā
إِيَّانَا
ഞങ്ങളെ
yaʿbudūna
يَعْبُدُونَ
ആരാധിക്കും

ശിക്ഷാവചനം ബാധകമായത് ആരിലാണോ അവര്‍ അന്ന് പറയും: ''ഞങ്ങളുടെ നാഥാ, ഇവരെയാണ് ഞങ്ങള്‍ വഴിപിഴപ്പിച്ചത്. ഞങ്ങള്‍ വഴിപിഴച്ചപോലെ ഞങ്ങളിവരെയും പിഴപ്പിച്ചു. ഞങ്ങളിതാ നിന്റെ മുന്നില്‍ ഉത്തരവാദിത്തമൊഴിയുന്നു. ഞങ്ങളെയല്ല ഇവര്‍ പൂജിച്ചുകൊണ്ടിരുന്നത്.''

തഫ്സീര്‍

وَقِيْلَ ادْعُوْا شُرَكَاۤءَكُمْ فَدَعَوْهُمْ فَلَمْ يَسْتَجِيْبُوْا لَهُمْ ۗوَرَاَوُا الْعَذَابَۚ لَوْ اَنَّهُمْ كَانُوْا يَهْتَدُوْنَ  ( القصص: ٦٤ )

waqīla
وَقِيلَ
പറയപ്പെടുകയും ചെയ്യും
id'ʿū
ٱدْعُوا۟
നിങ്ങള്‍ വിളിക്കുവിന്‍, പ്രാര്‍ത്ഥിക്കുവിന്‍
shurakāakum
شُرَكَآءَكُمْ
നിങ്ങളുടെ പങ്കാളികളെ
fadaʿawhum
فَدَعَوْهُمْ
അപ്പോള്‍ അവര്‍ അവരെ വിളിക്കും
falam yastajībū
فَلَمْ يَسْتَجِيبُوا۟
അപ്പോഴവര്‍ ഉത്തരം നല്‍കുകയില്ല
lahum
لَهُمْ
അവര്‍ക്കു
wara-awū
وَرَأَوُا۟
അവര്‍ കാണുകയും ചെയ്യും
l-ʿadhāba
ٱلْعَذَابَۚ
ശിക്ഷ
law annahum kānū
لَوْ أَنَّهُمْ كَانُوا۟
അവരായിരുന്നെങ്കില്‍ (കൊള്ളാമായിരുന്നു)
yahtadūna
يَهْتَدُونَ
നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചിരുന്നു (എങ്കില്‍)

അന്ന് ഇവരോടിങ്ങനെ പറയും: ''നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കൂ.'' അപ്പോഴിവര്‍ അവരെ വിളിച്ചുനോക്കും. എന്നാല്‍ അവര്‍ ഇവര്‍ക്ക് ഉത്തരം നല്‍കുകയില്ല. ഇവരോ ശിക്ഷ നേരില്‍ കാണുകയും ചെയ്യും. ഇവര്‍ നേര്‍വഴിയിലായിരുന്നെങ്കില്‍!

തഫ്സീര്‍

وَيَوْمَ يُنَادِيْهِمْ فَيَقُوْلُ مَاذَآ اَجَبْتُمُ الْمُرْسَلِيْنَ   ( القصص: ٦٥ )

wayawma yunādīhim
وَيَوْمَ يُنَادِيهِمْ
അവന്‍ അവരെ വിളിക്കുന്ന ദിവസം
fayaqūlu
فَيَقُولُ
എന്നിട്ടു പറയും
mādhā
مَاذَآ
എന്താണ്, എന്തൊന്നാണ്
ajabtumu
أَجَبْتُمُ
നിങ്ങള്‍ ഉത്തരം (മറുപടി) നല്‍കി
l-mur'salīna
ٱلْمُرْسَلِينَ
മുര്‍സലുകള്‍ക്കു

അല്ലാഹു അവരെ വിളിക്കുന്ന ദിവസത്തെ ഓര്‍ക്കുക: അന്ന് അവന്‍ ചോദിക്കും: ''ദൈവദൂതന്മാര്‍ക്ക് എന്ത് ഉത്തരമാണ് നിങ്ങള്‍ നല്‍കിയത്?''

തഫ്സീര്‍

فَعَمِيَتْ عَلَيْهِمُ الْاَنْۢبَاۤءُ يَوْمَىِٕذٍ فَهُمْ لَا يَتَسَاۤءَلُوْنَ   ( القصص: ٦٦ )

faʿamiyat
فَعَمِيَتْ
അപ്പോള്‍ അന്ധമായിരിക്കുന്നതാണ്
ʿalayhimu
عَلَيْهِمُ
അവര്‍ക്ക്, അവരില്‍
l-anbāu
ٱلْأَنۢبَآءُ
വര്‍ത്തമാനങ്ങള്‍
yawma-idhin
يَوْمَئِذٍ
അന്ന്, ആദിവസം
fahum
فَهُمْ
അതിനാല്‍ അവര്‍
lā yatasāalūna
لَا يَتَسَآءَلُونَ
അവരന്യോന്യം ചോദിച്ചറിയുകയില്ല

അന്നാളില്‍ വര്‍ത്തമാനമൊന്നും പറയാന്‍ അവര്‍ക്കാവില്ല. അവര്‍ക്കൊന്നും പരസ്പരം ചോദിക്കാന്‍പോലും കഴിയില്ല.

തഫ്സീര്‍

فَاَمَّا مَنْ تَابَ وَاٰمَنَ وَعَمِلَ صَالِحًا فَعَسٰٓى اَنْ يَّكُوْنَ مِنَ الْمُفْلِحِيْنَ   ( القصص: ٦٧ )

fa-ammā man tāba
فَأَمَّا مَن تَابَ
എന്നാല്‍ ആര്‍ പശ്ചാത്തപിച്ചുവോ, പശ്ചാത്തപിച്ചവന്‍
waāmana
وَءَامَنَ
വിശ്വസിക്കയും
waʿamila
وَعَمِلَ
പ്രവര്‍ത്തിക്കുകയും
ṣāliḥan
صَٰلِحًا
സല്‍കര്‍മ്മം, നല്ലതു
faʿasā an yakūna
فَعَسَىٰٓ أَن يَكُونَ
അവനായേക്കാം
mina l-muf'liḥīna
مِنَ ٱلْمُفْلِحِينَ
വിജയികളില്‍, ഭാഗ്യവാന്‍മാരില്‍ (പെട്ടവന്‍)

എന്നാല്‍ പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവന്‍ വിജയികളിലുള്‍പ്പെട്ടേക്കാം.

തഫ്സീര്‍

وَرَبُّكَ يَخْلُقُ مَا يَشَاۤءُ وَيَخْتَارُ ۗمَا كَانَ لَهُمُ الْخِيَرَةُ ۗسُبْحٰنَ اللّٰهِ وَتَعٰلٰى عَمَّا يُشْرِكُوْنَ   ( القصص: ٦٨ )

warabbuka
وَرَبُّكَ
നിന്‍റെ റബ്ബ്, രക്ഷിതാവ്
yakhluqu
يَخْلُقُ
സൃഷ്ടിക്കുന്നു
mā yashāu
مَا يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നത്
wayakhtāru
وَيَخْتَارُۗ
തിരഞ്ഞെടുക്കുകയും ചെയ്യുന്നു
mā kāna lahumu
مَا كَانَ لَهُمُ
അവര്‍ക്കില്ല, അവര്‍ക്കു ആകാവതല്ല (അവകാശമില്ല)
l-khiyaratu
ٱلْخِيَرَةُۚ
തിരഞ്ഞെടുക്കല്‍
sub'ḥāna l-lahi
سُبْحَٰنَ ٱللَّهِ
അല്ലാഹു മഹാപരിശുദ്ധന്‍
wataʿālā
وَتَعَٰلَىٰ
അവന്‍ അത്യുന്നതനുമാകുന്നു, അതീതനാകുകയും ചെയ്തിരിക്കുന്നു
ʿammā yush'rikūna
عَمَّا يُشْرِكُونَ
അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന്

നിന്റെ നാഥന്‍ താനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. താനിച്ഛിക്കുന്നവരെ തെരഞ്ഞെടുക്കുന്നു. മനുഷ്യര്‍ക്ക് ഈ തെരഞ്ഞെടുപ്പിലൊരു പങ്കുമില്ല. അല്ലാഹു ഏറെ പരിശുദ്ധനാണ്. അവര്‍ പങ്കുചേര്‍ക്കുന്നവയ്‌ക്കെല്ലാം അതീതനും.

തഫ്സീര്‍

وَرَبُّكَ يَعْلَمُ مَا تُكِنُّ صُدُوْرُهُمْ وَمَا يُعْلِنُوْنَ   ( القصص: ٦٩ )

warabbuka
وَرَبُّكَ
നിന്‍റെ രക്ഷിതാവ്, റബ്ബ്
yaʿlamu
يَعْلَمُ
അറിയുന്നതാണ്
mā tukinnu
مَا تُكِنُّ
ഗോപ്യമാക്കുന്നതു, ഒളിച്ചുവെക്കുന്നതു
ṣudūruhum
صُدُورُهُمْ
അവരുടെ നെഞ്ചുകള്‍ (ഹൃദയങ്ങള്‍)
wamā yuʿ'linūna
وَمَا يُعْلِنُونَ
അവര്‍ പരസ്യമാക്കുന്നതും, വെളിവാക്കുന്നതും

അവരുടെ നെഞ്ചകം ഒളിപ്പിച്ചുവെക്കുന്നതും അവര്‍ വെളിപ്പെടുത്തുന്നതുമെല്ലാം നിന്റെ നാഥന്‍ നന്നായറിയുന്നു.

തഫ്സീര്‍

وَهُوَ اللّٰهُ لَآ اِلٰهَ اِلَّا هُوَ ۗ لَهُ الْحَمْدُ فِى الْاُوْلٰى وَالْاٰخِرَةِ ۖوَلَهُ الْحُكْمُ وَاِلَيْهِ تُرْجَعُوْنَ   ( القصص: ٧٠ )

wahuwa
وَهُوَ
അവനത്രെ, അവനാണ്
l-lahu
ٱللَّهُ
അല്ലാഹു
lā ilāha
لَآ إِلَٰهَ
ഒരു ഇലാഹുമില്ല
illā huwa
إِلَّا هُوَۖ
അവനല്ലാതെ
lahu
لَهُ
അവന്നാണ്‌
l-ḥamdu
ٱلْحَمْدُ
സ്തുതികീര്‍ത്തനം, പുകഴ്ച്ച
fī l-ūlā
فِى ٱلْأُولَىٰ
ആദ്യത്തേതില്‍ (ഇഹത്തില്‍)
wal-ākhirati
وَٱلْءَاخِرَةِۖ
അവസാനത്തേതിലും (പരത്തിലും)
walahu
وَلَهُ
അവനു തന്നെയാണ്
l-ḥuk'mu
ٱلْحُكْمُ
വിധികര്‍തൃത്വം, അധികാരം
wa-ilayhi
وَإِلَيْهِ
അവങ്കലേക്കുതന്നെ
tur'jaʿūna
تُرْجَعُونَ
നിങ്ങള്‍ മടക്കപ്പെടുന്നു

അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. ഈ ലോകത്തും പരലോകത്തും സ്തുതിയൊക്കെയും അവനാണ്. കല്‍പനാധികാരവും അവനുതന്നെ. നിങ്ങളൊക്കെ മടങ്ങിച്ചെല്ലുക അവങ്കലേക്കാണ്.

തഫ്സീര്‍